2019 ഡിസംബർ 25, ബുധനാഴ്‌ച

38.. ഉത്തരം പറയാമോ?


.        38.  ഉത്തരം പറയാമോ?
      (സ്കൂൾ കുട്ടികൾക്കായി).

മഹിയിലെ ജീവജാലങ്ങൾക്കശേഷം 
മനമറിഞ്ഞാരെ  തുടിപ്പു നൽകിയത് ?
മനുഷ്യനെ സൃഷ്ടിച്ച ഈശ്വരാനാണോ
മനുജൻ്റെ 'തത്വം' 'പരിണാമമാണോ ?   

മാരിവില്ലിന്നേഴു നിറമാരു നല്കീ?
മാരിക്കാറോ സൂര്യരശ്മിയോ, രണ്ടുമോ?
മാമലയ്ക്ക് മഞ്ഞിൻപുടവയാരേ നല്കീ?
മാലാഖമാരാണോ, നീരാവിയാകുമോ?

മിന്നാമിനുങ്ങിന്നു   വെട്ടം പകർന്നതു 
മിന്നുന്ന താരകളാണോ? ചൊല്ലീടുക  
മിന്നിത്തിളങ്ങുന്ന പൂന്തിങ്കളാകുമോ?
മിന്നുന്ന കൊള്ളിമീനാണോ? പറയുവിൻ
.
മീനിൻ്റെയാകൃതിക്കണ്ണുള്ള പെണ്ണിന്ന്
'മീനാക്ഷി'യെന്നുള്ളൊരു പേരാരു നല്കീ?
മീനാക്ഷി തന്നുടെയമ്മയോ താതനോ?
മീമാംസകന്മാരോ കവിശ്രേഷ്ഠരാണോ?

മുകിലിന്ന് തൂവെള്ള നിറമേകിയതാര്?
മുകളിലെ വാനമോ സൂര്യരശ്മിയോ? 
മുകിലിന്നു ശ്യാമ നിറമാരു നല്കീ?
മുകളിലെ ഭൗമമോ നീരാവിയോ ചൊൽ

മൂളുന്ന വണ്ടിന്നു സ്വരമേകിയതാര്?
മൂങ്ങയ്ക്കു മൂളുവാൻ ലയമേകിയതാര്?
മൂവന്തി നേരത്തീയാകാശ വീഥിയിൽ
മൂശേന്ന് തീക്കനലുകളാരേ വിതറി?

മൃത്യുവിൻ രൂപത്തിലെത്തുന്ന കാലനു   
മൃഗമാമൊരു വാഹനം നൽകിയതാര്?
മൃതനാം രാമസഹജനെ രക്ഷിക്കാൻ 
മൃതസഞ്ജീവനീമലയാരെത്തിച്ചു?

മ്ലാവിൻ്റെ രൂപത്തിലെത്തി ശ്രീരാമനെ
മ്ലാനതയിലാഴ്ത്തിയോരസുരനാരാണ്? 
മ്ലാനാംഗി മന്ദിരേ ധ്യാനിക്കാൻ  പോയാലത്
മ്ലേച്ഛമായ് കരുതുന്ന മാമലയേതാണ് ? 

മെത്തേക്കിടത്തിയാൽ  താഴേയ്ക്കിഴയുന്ന
മെരുകാത്തൊരുജന്തുവിൻപേരെന്താണ്?
മെലിഞാലെരുത്തിലിൽ കേട്ടാനാകാത്ത 
മെയ്യൊതുങ്ങീടാത്തൊരുജന്തുവേതാകും?

മേചകപ്പീലിക്കിരീടം ധരിക്കുന്ന
മേനി കറുത്തയൊരു യാദവനാരാണ് 
മേനകപുത്രിയെ പ്രണയിച്ച രാജന്ന് 
മേൽക്കുമേൽമറവികൊടുത്തതെന്താകാം?

മൈഥിലൻ സ്ഥാപിച്ചൊരു വൻ വില്ലൊടിച്ചിട്ട് 
മൈഥിലിയെ വേട്ടൊരു കുമാരനാരാണ്?
മൈത്രൻ സുമദാവിൻ കാല് കഴുകിയിട്ട് 
മൈത്രി പുതുക്കിയ സഹപാഠിയാരാണ്?

മൊട്ടാകുമാമ്പലിനെ തൊട്ടുണർത്തുന്ന
മൊഞ്ചുള്ളൊരു താരകരാജാവാരാകും?
മൊഞ്ചുള്ള താജ്മഹൽ  പണികഴിപ്പിച്ച
മൊഗൾവംശ രാജാധിരാജനാരാകും ?
 
മോരിൻ്റെ പുളി പോയാൽ ചാകേണ്ടതാരാണ്?  
മോഹിപ്പിച്ചീടും മരീചികയെവിടെ?
മോഹിപ്പിക്കാനായിട്ടാടിത്തകർക്കുവാൻ
മോഹിനിയുടെ വേഷം ധരിച്ചതാരാണ്?

മൗനവ്രതം പൂണ്ട വിശ്വാമിത്രന്നുടെ
മൗനം ഭേദിക്കുവാൻ നടനമാരാടി?
മൗക്തികം തന്നുടെ ഉള്ളിലൊളിപ്പിച്ചു
മൗനിയായ് കഴിയുന്നൊരു ജീവിയേതാണ്?

മംഗല്യസൂത്രമില്ലാതെ നടക്കുന്ന
മംഗല്യത്തിന്റെ പേരെന്തെന്നു ചൊല്ലാമോ?
മംഗള കർമ്മം നടക്കുന്ന വേളയിൽ 
മംഗളശബ്ദം മുഴക്കുവതെന്താകാം ? 

'മകാര'ത്തിലുള്ളയീ ചോദ്യങ്ങൾക്കാകെ
മറുപടി തെറ്റാതെ നൽകും ബാലകർ
മടയരാവില്ല, മടിയരാവില്ല, 
മനീഷികളാകുമെന്നെന്മനം ചൊല്ലൂ!


   
 
  
 

7. ചൊല്ലുമോ തിങ്കളേ?

            7.   ചൊല്ലുമോ തിങ്കളേ
                          
തിരുവോണരാവിലീയംബര മുറ്റത്ത് 
തിരക്കേതുമില്ലാതലയും പനിമതീ 
തരുവാനാകുമോയെന്റെ ചോദ്യങ്ങൾക്ക് 
ശരിയാമുത്തരം പൊളിചൊല്ലിടാതെ?   

മാനത്തെ വെൺമേഘത്തോപ്പിലൂടെ മെല്ലെ
താനേ നടന്നൊരു ചൂട്ടും തെളിച്ചുകൊ- 
ണ്ടമ്പിളിയമ്മാവാ എന്തേ തിരയുന്ന-
താമ്പൽ  വിരിഞ്ഞോന്നു  നോക്കിയതാണോ നീ?

നേരം വെളുക്കുമ്പോൾ ഓടിയൊളിക്കുവാൻ 
കാരണമെന്തെന്നു ചൊല്ലുമോ തിങ്കളേ?
സൂര്യതാപത്തെ ഭയന്നോ നിൻ ചൂട്ടൊളി  
സൂര്യപ്രശോഭയിൽ മങ്ങും ഭത്താലോ?

ഓരോ ദിവസവുമെന്നിട്ടും നിൻശോഭ  
കാരണമില്ലാതെ മങ്ങുമോ? ചൊല്ലു നീ  
സൂര്യപ്രഭയുടെ മൂർച്ചയിൽ തേഞ്ഞുവോ?
താരകൾ നിൻപ്രഭ മോഷ്ടിച്ചെടുത്തുവോ?

രാത്രിജം കൺചിമ്മി നിന്നെ ക്ഷണിച്ചീടും 
പൂത്താലി നിൻമുൻപിൽ തരളിതയായീടും   
ഉഡുരാജാ നിൻ പ്രേമമാരോട് കൂടുതൽ?
ഉഡുവിനോടാണോ  നെയ്താമ്പലിനോടോ?

വെമ്പൽകൊൾവൂ നിന്റെ    കിരണസ്പർശത്തിനായ്   
ആമ്പൽമുകുളങ്ങൾ, കനിയൂ നിശാകരാ 
കുവലയപ്രണയത്തെ കാണാതിരിക്കുവാൻ 
ആവില്ല തന്നെ നിനക്കു കലാധരാ.

ഹിമകരാ നീയെന്തേയർക്കനെ ധ്യാനിക്കേ
ഭൂമുഖമാകെയിരുട്ടിലാഴ്ത്തീടുന്നൂ?  
ധ്യാനിക്കും നിൻമുഖഭാവങ്ങളെന്തെന്നീ
ധരണിയിലാരുമേ കാണാതിരിക്കാനോ?

എവിടുന്ന് കിട്ടിയീ മുയലിന്റെ കുഞ്ഞിനെ?
എന്തിനാണെപ്പോഴും കൂടെക്കൂട്ടീടുന്നെ?
മേഞ്ഞുനടക്കാനനുവദിച്ചീടുകിൽ
മേഘങ്ങൾക്കുള്ളിലൊളിച്ചീടുമോ അവൻ?

തമോസുദാ നിൻറെയീ സുന്ദരയാനനം 
തമസ്സിൻ നിഴലാലേ മങ്ങിയതെങ്ങിനെ? 
അർക്കനെ ധ്യാനിക്കേ ചൂടേറ്റു വാടിയോ? 
അരുമമുയലിന്റെ നിഴൽ വീണ് മൂടിയോ?

എത്രമേൽ നിന്മുഖം വാടിയാലും വിധൂ 
എത്രമേൽ നിന്നൊളി മങ്ങിയാലും ശശീ, 
ധാത്രീനിവാസിക്കു നീ പ്രിയ 'ചന്തിരൻ'
അത്രയ്ക്കവർ നിന്നെപ്പാടിപ്പുകഴ്ത്തീടും 
                

     

2019 ഡിസംബർ 20, വെള്ളിയാഴ്‌ച

30 പ്രണയ പുഷ്പങ്ങൾ

  
      30.  പ്രണയ പുഷ്പങ്ങൾ

നളിനം പുലർകാലേ  കാത്തിരിക്കുവതെന്നും
കുളിരകറ്റുമൂഷ്‌മള ഭാസ്കര രശ്മിതൻ
മൃദുലതലോടലാൽ പുളകിതയായിട്ടു 
മെല്ലവേപേലവ ദളങ്ങൾവിടർത്തീടുവാൻ

പ്രണയസാഫല്യത്തിൻ നിർവൃതിയാൽ  വദനം
പ്രകാശപൂരിതമായ് മിന്നീടും പകലെല്ലാം 
പകൽ പോലിഞ്ഞീടവേ മൃദുല  ദലങ്ങളാൽ
പകലോനെ തൊഴുതിട്ട് പയസ്സിലായ്  താണിടും

അധികമായിട്ടൂർജ്ജം സ്വരുക്കൂട്ടിയിട്ടു തൻ 
അനുകനെ തന്നുടെ വിടരും  സ്മിതത്താലേ
വരവേറ്റവൻ രശ്മി  സ്പർശന സുഖം  നേടി
പരമമാം പ്രണയസായൂജ്യമണയുവാൻ

ചെളിയിൽ മുളച്ചിട്ടു  പ്രകാശവുമൂർജവും
ചിരിക്കും വദനത്താൽ  പ്രകൃതിയ്ക്ക്  നൽകീട്ടു
ത്രിദിനത്തിൻ ജീവിതം  മതിയാക്കിയംബുജം
ഉദകത്തിലേയ്ക്കു മടങ്ങും  കൃതാർത്ഥയായ്.
                    
സൂര്യകാന്തിയാണെങ്കിൽ ഉൽഫുല്ലമാകുവതും  
സൂര്യകിരണങ്ങൾതൻ മൃദുസ്പർശനമേറ്റിട്ട്
അവളുടെയനുസ്യൂത സൂര്യപ്രണയത്തിൻ
തീവ്രതയെത്രയെന്നറിയണമോ നിങ്ങൾക്ക്?

പകലന്തിയോളവും കണ്ണിമയനങ്ങാതെ
പകലോനെയുറ്റങ്ങു  നോക്കിനിന്നീടുമവൾ!
അരുണോദയം മുതൽ സൂര്യാസ്തമയം വരെ
ഉരുകുന്ന ചൂടിലായ് ചുടുകാറ്റു  കൊണ്ടാലും

തളരാതെ, ഒട്ടുമേ വാടാതവൾ നിന്നിടും
ഗളമെത്രതന്നെയോ  വളഞ്ഞുവെന്നാകിലും
വാശിയോടവൾ തന്റെ പ്രിയതമനെ നോക്കീടും!
വേറിട്ടൊന്നുമവളെ ബാധിക്കുകയില്ലെന്നേ!

ദിവസങ്ങളോളം തപസ്സവളുടേതൊരു 
ദിനചര്യയാകുവത് അതിശയമല്ലയോ!?
പ്രിയതമനെ ധ്യാനിച്ച് കോതിതീരവേയവൾ
സ്വയം തൻ്റെയിതളുകൾ കൊഴിയിച്ചു കളയും
                  
പത്തുമണി മൊട്ടുകൾ   ഉണരേണമെങ്കിലോ 
പത്തിനു സൂര്യന്റെ ചുടുചുംബനമേൽക്കണം
ചുംബനത്തിന്റെ നറു  നിർവൃതി നുണഞ്ഞിട്ടു  
അംബരം നോക്കിയവൾ നിന്നീടും സന്ധ്യവരെ!
                 
നാലുമണിച്ചെടിയുടെ മൊട്ടു വിടർന്നീടുവാൻ
നിത്യവുമേറ്റിടണം നാലുമണിക്കാദിത്യ-
ന്നതിനീല ലോഹിത രശ്മികൾതൻ ചുംബനം 
അതു കഴിഞ്ഞാൽ  സുഖനിദ്രയിലാകുമവൾ
            
ആമ്പൽമൊട്ടിൻ പ്രണയം  സാഫല്യമടയുവത്
അമ്പിളിതൻ ശീതള  കരസ്പർശമേറ്റെന്നാൽ
തണുപ്പിനെ സ്നേഹിക്കും ഹിമാംശുവുമാമ്പലും
അണയാത്ത പ്രണയ  പ്രതീകങ്ങളാണല്ലോ!  
                      
പ്രസൂന പ്രണയങ്ങൾ മനുജന്ന് മേൽക്കുമേൽ
പ്രകീർത്തിച്ചുപാടുവാൻ വിഷയമാണെന്നാലോ
ഭാനുവിനുമിന്ദുവിനും സൂനപ്രണയവും
മനുജന്റെ വാഴ്ത്തലും വിഷയമാകുന്നില്ല 

ഒരുപോലെ രണ്ടാൾക്കുമന്യമാണവയെന്നാൽ  
ഒരു ലക്ഷ്യമുണ്ടുദിച്ചുയർന്നസ്തമിക്കുക!
അറിയാമെന്നാലൊരു നിലനിൽപ്പീ ധരണിക്ക് 
അവരുടെയഭാവത്തിൽ ഉണ്ടാകുകയില്ലെന്ന് 
   
               
(അനുകൻ  =  കാമുകൻ)
(ഉദകം =  ജലം)
                                                                                    




  
  

21. മനസ്സൊരു പ്രഹേളിക.

      21.  മനസ്സൊരു പ്രഹേളിക.
 
നിറങ്ങൾ നൂറ്റിയൊന്നും    കൂട്ടിക്കലർത്തിയതിൽ
നവരസങ്ങൾതൻ കൂട്ടും ചാലിച്ചു ചേർത്തശേഷം 
തീവ്രവികാരങ്ങൾതൻ ഊടുംപാവും നിരത്തി
തീർത്തോരു ക്യാൻവാസ്സാണ് മനസ്സിൻ മായാപ്രതലം
                   
ഏവർക്കും സ്വയമതിൽ വരയ്ക്കാം ഇഷ്ട്ടപ്പെട്ട
ഭാവരൂപങ്ങളെന്നാൽ കരുതലുണ്ടാകേണം !
വലിപ്പച്ചെറുപ്പമൊന്നും കല്പിതമല്ലതിന്ന്
വരയ്ക്കും ചിത്രത്തിൻ്റെ വിഷയം പോലിരിക്കും

വിഷയമെന്തായാലും വ്യക്തിതൻ മനസ്സിൻ്റ
വലിപ്പം പോലിരിക്കും, നല്ലതാമല്ലാത്തതാം   
വരയ്ക്കും വിഷയവും തൂലികതൻ മൂർച്ചയും
വരയ്ക്കും വ്യക്തിതന്റെ മനോവിരുതും മുഖ്യം!  

സ്നേഹവും വിദ്വേഷവും. ദ്വേഷ്യവും വരച്ചീടാം
സ്വപ്നവും സായൂജ്യവും ആശയും നിരാശയും
കരുണയും കാലുഷ്യവും  എന്തുവേണമെങ്കിലും! 
വരയ്ക്കുന്നതെന്തെന്ന  സ്വബോധമുണ്ടാവണം
                      
വികാരത്തിൻ തലത്തിൽ  അറിയാതേയമർത്തി 
വരച്ചാലൊലിച്ചീടും  നിറമില്ലാക്കണ്ണീർച്ചായം
നർമഭാവം കലർത്തി വരച്ചാൽ തെളിഞ്ഞീടും
നറുപുഞ്ചരി, പിന്നെ പൊട്ടിച്ചിരിയും കേൾക്കാം

പ്രണയത്തിന്റേയിളം ചൂടുള്ള വികാരങ്ങൾ
പ്രകടിപ്പിച്ചീടുകിൽ മനസ്സിന്നുന്മേഷമാം
കരുണതന്നരുണാഭ ഭാവം നിറയുമ്പോൾ
കരുതൂ മനസ്സൊരു തുളുമ്പാ നിറകുംഭം !

അനുരാഗമായിടാം ഒഴിവാക്കിടൂ കാമം
മനപ്പായസം കുടി അഭിവാഞ്ചയായ് മാറാം
വെറുപ്പും വിദ്വേഷവും മനസ്സിൽ വരയ്ക്കുകിൽ 
കറുപ്പിൻ നിറമാർന്നു വിഷലിപ്തമായിടും

അരുതാത്ത ചിന്തകൾ മനസ്സിൽ വരച്ചെന്നാൽ
അകതാരൊരു വെറും  തരിശ്ശിന്നിടമാകാം 
ചിലന്തിവലകളാൽ വികലമാകാം, നൂലാ-  
മാലകളാലേ ചുറ്റി വീർപ്പുമുട്ടാലുഴറാം

സംശയ രോഗം വന്നാൽ മനസ്സിന്റെ താളവും  
സാരഭാവാദികളും കൈമോശം വന്നുപോകും!
മനസ്സിന്റെ പ്രതലത്തിൽ സ്നേഹോഷ്‌മളമാകും 
മാസ്മരിക ഭാവങ്ങൾ തെളിയിക്കേണമെന്നും 

നന്മതൻ നറുതേനിൽ ചിന്തകൾ വിളയിക്കൂ
സന്മനോഭാവങ്ങളാലുള്ളങ്ങൾ തിളങ്ങട്ടേ 
അറിയൂ മനസ്സിന്റെ കണ്ണാടിയാം വദനം
അറിയൂ മനസ്സൊരു വലിയ പ്രഹേളിക!!!



          
                      
     
  
         
                                 

.   
                    
"


           

                     
                     


   
                    
   

2019 ഡിസംബർ 16, തിങ്കളാഴ്‌ച

15. അരുണവർണങ്ങൾ.

       15.  അരുണ വർണ്ണങ്ങൾ.

ഉദയസമയമരുണനൊരു  സൗമ്യൻ  
വദനം തുടുത്തരുണവർണ്ണമായിടും
കുളിരിൻമഞ്ഞു വകഞ്ഞരുണരശ്മികൾ
ഒളിപരത്തിടുമീ പ്രഭാതവേളയിൽ

പുൽനാമ്പിലൂറിനിന്നിടുന്ന  നീർമുത്തുകൾ
പകലിൻ താരകങ്ങളായ് മാറിടുന്നുവോ  
അരുണകിരണസ്പർശമേറ്റിടുന്നൊരാ  
തരുവും തനുവുമൊരുപോലെ നേടിടും

പുതുതായൊരൂർജ്ജമതു നൽകിടുന്നതോ
പകലന്തിയോളമുണർവ്വിൻ്റെയൗഷധം
ദിനദൈർഘ്യമേറി വെയിലിൻ നിറമാർന്ന  
ദിനകരൻ്റെയൂർജ്ജവുമുച്ചകോടിയിൽ
  
തരുലതാദികളവരുടെ ഭോജനം 
അരുണകിരണയൂർജ്ജമുപയോഗിച്ചു
പരുവപ്പെടുത്തിയെടുക്കവേ മാനവൻ  
കരുതുന്നതൊരു വാണിജ്യ പദാർത്ഥമായ് 
      
കഠിനവെയിലിൻ നിറമാർന്ന ഭാസുരൻ
കരുണ ദ്യോതത്തിലൊളിപ്പിച്ചു മെല്ലവേ 
സായന്തനമാകവേയെത്തിയിടു'മൾട്രാ-
വയലറ്റു' നിറമാർന്ന രശ്മിയുമായിട്ട്,  

മനുജൻ്റെയസ്ഥിതൻ ശക്തി കൂട്ടീടുവാൻ 
ദിനപതിതൻ ദയ, എത്രയപാരമോ!
വർഷം ചൊരിയവേ സവിതാവു തന്നുടെ
വർണ്ണച്ചിമിഴിൽ നിന്നും ചായങ്ങളൊക്കെയും
  
ചേരുംപടി ചാലിച്ചു ചാരുതയാർന്നിടും 
മാരിവില്ലിൻ ചിത്രമേഴുനിറങ്ങളിലായ്
വരച്ചിട്ടു തൻ്റെ കിരണകരങ്ങൾ തൻ
വിരുതെത്രയേറെയെന്നറിയിപ്പൂ നമ്മേ

വൈകുന്നവേളയിൽ  പാശ്ചാത്യദിക്കിലൊരു
വൈവിധ്യ വർണ്ണത്തിൻ വിസ്മയം തീർത്തീട്ടു
കറുപ്പിൻ നിറത്തിൽ ലയിച്ചു ചേരുന്നോരു
കിരണവർണ്ണങ്ങളുടെ നാഥനാമർക്കൻ!! 
 


   

എന്റെ 'മറവി രോഗം'

എൻ്റെ  മറവി രോഗം - ഒരനുഗ്രഹം
.         
      (എൻ്റെ  ആത്മകഥയ്ക്കും 
കവിതാരചനയ്ക്കും ആധാരം!) 

   ഉപഗുപ്തൻ കെ.  അയിലറ

                     *******

സപ്തതിയായീടവേ 
              ചൊല്ലീ സഹധർമിണി
സഖീയേ,  നിങ്ങൾക്കുണ്ടു    
              മറവിയുടെ  രോഗം!

അറിയാതെ ഞാനൊന്നു
              ഞെട്ടിയെന്നതു  സത്യം
അറിയാഴികയല്ലത് 
              എന്നതുമൊരു സത്യം!    

"പീടികയിൽ പോയാലോ
              പകുതിയും വാങ്ങില്ല
പച്ചക്കറി മേടിച്ചാൽ 
              പറയാനുമില്ലൊട്ടും  

"പലപല കാര്യങ്ങൾ 
             പലവട്ടം ചൊല്ല്യാലും
പറയും 'മറന്നു പോയ്‌
              ഇനിയതു ചെയ്തീടാം'

എന്നാലോ ചെയ്യില്ലതു
              പിന്നെയും പറയാതെ!
എന്തായിത്, ഓഫീസ്സിലു 
               മിതുപോലെയോ നിങ്ങൾ ?"

എനിക്കെൻ്റെ  മൊഴിമുട്ടി, 
              ശരിയാണ്  ചൊല്ലിയത്
എന്നാലെന്നോഫീസ്സിൽ
               എനിക്കില്ലൊരു പ്രശ്നവും! 

മറവിയും കൊണ്ടു  ലോകാ-
               രോഗ്യ സംഘടനേൽ
മരുവിടാനാകുമോ
               അവിവേകമാവില്ലേ!

ഓഫീസ്സു ജോലികളിൽ 
               കൂടുതലായ് ചിന്തിച്ചാൽ
ഓർത്തെന്നുവരില്ലെന്നേ
               വീട്ടിലെക്കാര്യങ്ങൾ 
                
ചിന്തിച്ചൊട്ടേറെ ഞാ, 
              നെൻ തലപുകയും വിധം, 
എന്താണുണ്ടായതെ
              ന്നറിയേണമല്ലോ

അടുത്ത കാലത്തായി 
             ടിവിയിൽ കണ്ടവയും
അതുപോലെ കേട്ടതും 
             ഓർമ്മയിൽ പരതീട്ടും    
  
പകുതിയും കിട്ടീല്ല
             തലച്ചോറിൽ പതിഞ്ഞില്ലേ? 
പതിഞ്ഞിട്ടുറച്ചില്ലേ? 
             പതിയാനിടമില്ലേ?

അറിയുന്നു ഞാനിപ്പോൾ
              വയസ്സായ ബുദ്ധിയിൽ
അധികമൊന്നുമിനി
               പതിയുവാനില്ലിടം 

അധികം വയസ്സായാൽ
                സ്ഥിരമായ് പതിഞ്ഞതും
അറിയാതെ മാഞ്ഞുപോം
                അറിയുന്നൂ ഞാനതും!

 മറന്നുപോയോ ഞാനെൻ
               ബാല്യത്തിൻ കഥകളും!?
പിറകോട്ടു  പോയിട്ടെൻ 
              തലച്ചോർ ചികഞ്ഞു ഞാൻ 

പതിയെ, പതിയേ ഞാൻ
              പരതി നോക്കീയെൻ്റെ  
പത്തേഴു വയസ്സുള്ളൊരു
              പാവം തലച്ചോറിൽ

ഇല്ലില്ലാ, ചതിച്ചിട്ടി-
              ല്ലെന്നേ, യെൻ തലച്ചോറ്  
മെല്ലെ മെല്ലേയെല്ലാ 
               മിഴഞ്ഞിഴഞ്ഞു വന്നു!

എത്ര നിസ്സാരമായ് 
               അടുക്കോടും ചിട്ടയുമായ്!
എഴുപതു വർഷത്തെ
               അനുഭവപാഠങ്ങൾ!
എൻ ബുദ്ധിയൊരു നല്ല
                ഡയറിക്കുറിപ്പായി!
എനിക്കുതന്നെത്രയോ
                അത്ഭുതമുളവായി!
               
എഴുതിയെടുത്തവ, 
               എന്നാത്മ കഥയായി!
എന്നാലിനി ചിന്തയായ്
               അച്ചടിച്ചീടണമത് 

അറിയപ്പെടാത്തോരു
               ആളെന്ന നിലയിലെൻ
ആത്മകഥയെത്രപേർ
               വായിക്കും? സംശയമായ്

പുതുപുത്തൻ ശൈലിയിൽ
                അവതരിപ്പിച്ചെന്നാൽ
പലരും വായിച്ചീടാം, 
                ചിന്തിച്ചു ഞാനങ്ങിനെ

ആത്മകഥ പോയിട്ടു  
                നോവലിൽ, ചെറുകഥയിൽ 
ആരുമിതേവരെ
                കവിതയും ചേർത്തിട്ടൊരു

പുസ്തകമിറക്കിയി-
                ട്ടില്ലെന്ന കാര്യമുടൻ
പുതിയ ശൈലിക്കെനി-
                 ക്കാധാരമായ് മാറി!

താമസ്സിച്ചില്ലൊട്ടും
                 കവിതയിലും കൈവച്ചു
തോന്നിയെനിക്കത്ഭുതം
                 കവിതയും വഴങ്ങുന്നു!

എല്ലായദ്ധ്യായത്തിനു-
                 മന്ത്യമതിൻ സാരാംശം  
എഴുതിച്ചേർത്തൂ നല്ല
                 ശ്ലോകങ്ങൾ, മേമ്പൊടിയായ് 
"ദണ്ഡകാരണ്യം മുതൽ
              ഇന്ദ്രപ്രസ്ഥം വരെ"
എന്നാത്മകഥയുണ്ടായ്‌ , 
              'മറവിരോഗം' മൂലം!   

ബാല്യത്തിൻ കഥകളിൽ
              തുടങ്ങിവച്ചെങ്കിലും
വലിയ പ്രാധാന്യവും
              ഔദ്യോഗിക കാലത്തിന് 

അഴിമതിയ്‌ക്കെതിരേ,
              അനീതികൾക്കെതിരേ
അനുസ്യൂതമൊറ്റയാൾ
              പടപൊരുതി ജയിച്ചത്!                 
                   
ആത്മകഥ വായിച്ച-
                 വരെല്ലാരുമൊന്നുപോൽ
അനുമോദിച്ചൂ, ചിലർ 
                 ചൊല്ലീയിത് വെറുമൊരു

ആത്മകഥ മാത്രമ-
                 ല്ലുണ്ടിതിലൊരു നല്ല
ബാലസാഹിത്യവും
                ഡിക്ടറ്റീവ്  നോവലും

യാത്രാവിവരണോം  
                 കവിതസമാഹാരവും
സാധാരണ നോവലും
                 ഒഴുക്കുള്ള ശൈലിയും!

മുഖപുസ്തക താളിലെ 
                 നേരിൽക്കാണാത്തോരു 
സഖിയൊരു പടികട-
                   ന്നെഴുതീയാ പുസ്തകേ  
           
"അടൂരിൻ്റെ  നല്ലയൊരു 
                 ചിത്രം കാണും പോലെ
അത്യന്തമൊഴുക്കോടെ
                 വായിച്ചുപോകാമിതു!

"വേണേലിതിൽ നിന്നൊരു
                 ഉഗ്രൻ തിരക്കഥയും
വേർതിരിച്ചെഴുതീടാം
                 സംശയമെനിക്കില്ല!"

'എഴുതാ'നൊരിക്കലും
                 ചിന്തിച്ചില്ലാ,  കവിത
എഴുതാൻ, രചിക്കുവാൻ
                  ഒട്ടുമേയതു പോലെ

എന്നിട്ടും രണ്ടിന്നും 
                  മറവിയൊരു കാരണമായ്
എന്താണിതിങ്ങനെ,   
                  'മറവിയൊരനുഗ്രഹമോ'!?

(Copy Right :  Upagupthan  K. Ayilara) 
                    
               

       



            









  


                 
                
                 


            


             

               




2019 ഡിസംബർ 14, ശനിയാഴ്‌ച

51. വൃശ്ചികക്കാർത്തിക

51.  വൃശ്ചികക്കാർത്തിക 
                           
നനുനനെക്കുളിരുള്ള വൃശ്ചികപ്പുലരിയിൽ 
തനുവിനെ തണുപ്പിൻ കരത്തിൽ നിന്നകറ്റുവാൻ

ഇരുകൈകളുമന്യോന്യം ഗുണനമുദ്രയാക്കീട്ട്  
ഉരസ്സിനെ മറച്ചിട്ടു  കൈപ്പത്തികൾ തോളേറ്റി

ചേച്ചിയുടെ പിറകിലായ്, നഗ്നപാദങ്ങളുമായ്
ചുളുചുളെ കാൽവെള്ളയിലേൽക്കുന്ന  വേദനയെ

തെല്ലും വകവയ്ക്കാതൊരു നിഴലായി, കൂട്ടായി   
മെല്ലവേ നടന്നോരാ ദിവസങ്ങളെയോർക്കുന്നു !
               
നീഹാര മുത്തുകൾ തൻ പൊട്ടണിഞ്ഞു നിന്നിടുന്ന
നറുപുഷ്‌പം കനിവോടെ ഇറുത്തു പൂക്കൂടയിൽ

മെല്ലവേയിട്ടു തിരികെ വസതിയിലെത്തിയാ
മുറ്റത്തിൻ  നടുവിലെ ചാണകം മെഴുകിയൊരു  

വൃത്തത്തിൽ നിലവിളക്കു ചേലോടെ തെളിയിച്ചു
ഭക്തിയോടെ  തൊഴുതിട്ടു ചന്തമോടെ പൂക്കളാൽ

വിളക്കിന്നു ചുറ്റുമായി പൂക്കളം വിരചിച്ചു  
വിടരുമാഹ്ളാദവുമായ്  നോക്കിനിന്നീടും ഞങ്ങൾ!

ഒരു വ്രതം പോലെയാ ഒരുമാസം മുഴുവനും
ഒരു ദിവസം പോലുമേ മുടക്കം വന്നീടാതെ

ഒന്നുമുതൽ മുപ്പതാം ദിവസമാകും വരെയും
നന്നായാ ദിനചര്യകൾ ഞങ്ങൾ നിറവേറ്റീടും !

വൃശ്ചികക്കാർത്തികയൊരു  ശുഭ ദിനമാണെങ്കിൽ 
നിശ്ചയമാ മാസവു മതുപോലെ ശുഭമാസം

കാർഷിക വിള, കാച്ചിലും, കായ, ചേമ്പ്, ചീനിയിവ
കാർത്തികപ്പുഴുക്കാക്കി സ്വാദോടെ കഴിക്കും പ്രാതൽ      
              
കാർത്തികമാസം നെല്ലുപൂത്തിടുന്ന മാസമല്ലോ  
കാർത്തികവിളക്ക് കാത്തു നിൽപ്പുണ്ടു  വയലേല

മന്ദമാരുതൻ മൃദുല കൈകളാലുള്ള ലോല
ആന്ദോളനത്തിൻ്റെ സുഖമറിഞ്ഞു, തലയാട്ടി!

കാർത്തിക ദിവസം ഞങ്ങളീറ്റയിൽ പന്തം ചുറ്റി
കൂട്ടരോടെത്തീ വയലിൽ, സ്നേഹത്തിൽ പന്തം മുക്കി,
   
ആർപ്പോടെ പകരും ദീപം കാണുമർച്ചന  പാടം     
കാർത്തിക രാവിലാ പാടം നീണ്ടോരമ്പലമാകും !
  
                  

2019 നവംബർ 25, തിങ്കളാഴ്‌ച

32. ബാർബിയുടെ ദുഃഖം

       32.  'ബാർബി'യുടെ ദുഃഖം.

"എത്ര സുന്ദരി ബാർബി", ചൊൽവൂ  ബാലകരൊക്കെ ! 
എനിക്കറിവില്ലെന്നാൽ എൻ്റെ  ചന്തമെത്രയാം 
എന്തിനാണെന്നേയവർ ഇത്ര  സ്നേഹിക്കുന്നതും
എപ്പോഴുമവരെന്നെ പട്ടുടുപ്പിടുവിച്ചു 
                   
പൌഡർ പൂശീടുന്നതും  കണ്ണുകളെഴുതീട്ടു 
പൊട്ടുതൊടുവിക്കതും മാമും  പാലുമുട്ടീട്ടു
പാടിയുറക്കുന്നതും  ഉറങ്ങിക്കഴിയുമ്പോൾ 
പുതപ്പിച്ചീടുന്നതും, അറിയില്ലെനിക്കൊട്ടും!

എങ്കിലും ഞാനതെത്ര  ഇഷ്ട്ടപ്പെട്ടീടുന്നെന്നോ
എപ്പോഴുമെപ്പൊഴും ഞാൻ  അതിനായ് കാത്തീടുന്നു.
കുഞ്ഞിക്കൈ കൊണ്ടുള്ളോരു തടവും തലോടലും
കുഞ്ഞിവായ് കൊണ്ടുള്ളോരു താരാട്ടു കേൾക്കുന്നതും

എന്നേയുറങ്ങാത്തേനു കൊഞ്ചി  ശകാരിക്കതും
മണവാട്ടിയെപ്പോലെ  അണിയിച്ചൊരുക്കീട്ടു
മണവാളനെക്കൊണ്ടു  മാലകെട്ടിക്കുന്നതും
മണിയറയിലേക്കു ആനയിച്ചീടുന്നതും 
  
എത്രയാനന്ദകരം?  കണ്ടുനിങ്ങൾ  നിന്നാലോ 
എന്നേപ്പോലെ നിങ്ങളും ഉറപ്പായ്  സന്തോഷിക്കും! 
സന്തോഷമെനിക്കേറെ ഉണ്ടെന്നാകിലും  ഉള്ളിൽ
സന്താപത്തിഎന്റേയൊരു നീറ്റലൂറീടുന്നുണ്ട്

എനിക്കും അവരേപ്പോൽ കൊഞ്ചാനും  കുഴയാനും
എവിടേക്കു വേണേലും  നടന്നു  പോയീടാനും
തിന്നാനും കുടിയ്ക്കാനും കുന്നായ്‌മ  കാണിക്കാനും
തനിയെയിരുന്നിട്ടു പുന്നാരം ചൊല്ലീടാനും

അച്ഛനമ്മമാരുടേന്നുമ്മ കിട്ടീടുവാനും
അവർക്കതൊക്കെത്തന്നെ തിരികേ  കൊടുക്കാനും
ആഗ്രഹമെത്രയേറെ ഉണ്ടാവും,  ചിന്തിച്ചീടൂ
ആഗ്രഹമെന്റേതൊന്നു  സാധിച്ചു  തന്നീടാമോ? 

എന്നെയെന്തുകൊണ്ടൊരു ഊമയായി  സൃഷ്ടിച്ചൂ?
എന്തുകൊണ്ടു ജീവൻ്റെ  തുടിപ്പു  തന്നതില്ല?
അപരാധമായൊന്നും  ചെയ്തിട്ടില്ലൊരിക്കലും 
അറിയാതെപോലും ഞാൻ, ഉറപ്പായിട്ടും ചൊല്ലാം

എന്നിട്ടുമെനിക്കെന്തേ 'കളിപ്പാവ'യായിട്ടു 
തന്നു ജന്മം ചൊല്ലീടൂ മനുജാ ദയവായി
മിണ്ടുവാനാകാത്തതും വികാരം  കൊള്ളാത്തതും
ഉണ്ടാക്കുന്നെന്നിൽ ഖേദം അറിയൂ മനുജാ നീ 

പൊയ്‌പ്പോയജന്മത്തിൽ ഞാൻ  അറിയാതെയെങ്കിലും
പാപമായെന്തെങ്കിലും  ചെയ്തുപോയിട്ടുണ്ടെങ്കിൽ
പുനർജീവിപ്പിച്ചൂടേ ശാപമോക്ഷം തന്നൊരു
പാവം പെൺകുഞ്ഞായെന്നെ? മനുജാ  പുണ്യം കിട്ടും!

                       
                       

                       

    
          




                         
   


                     
              
  
          
        









  

                   

  
                 . 
                  
                   
  

20. മനസ്സെന്ന അഭിലാഷച്ചെപ്പ്.

   20.  മനസ്സെന്ന അഭിലാഷച്ചെപ്പ് 

പിഞ്ചിളം കുഞ്ഞിൻ മനതാരിന്നാഗ്രഹം    ചെഞ്ചൊടിയാലമ്മേടമ്മിഞ്ഞനുണയാൻ 
നല്ലപോലെന്നിട്ട് കണ്ണടച്ചുറങ്ങേണം
ഇല്ലില്ല വേറിട്ടൊരു മോഹവുമവന് 

എന്നാലിശ്ചകൾ വളരുമവനൊപ്പം!
'നന്നായ് ചരിഞ്ഞു കമിഴ്ന്നൊന്നു വീഴണം,
തല പൊക്കണം, വയറിന്മേല് നീന്തണം
തലതിരിച്ചമ്മയേ നോക്കിച്ചിരിച്ചിട്ട്,  

'കണ്ടുവോ എന്റെ മിടുക്കെ' ന്നമ്മയുടെ 
കണ്ണിൽ നോക്കിത്തൻ്റെ കണ്ണാൽ ചോദിക്കണം,
മുട്ടേൽ നിവർന്നിട്ട്  നാൽക്കാലിലിഴയേണം
പെട്ടെന്നെഴുന്നേറ്റു പിച്ചനടക്കേണം

അച്ഛന്റേമമ്മേടേം വിരലിൽപ്പിടിച്ചോണ്ട് 
അതിവേഗം നടക്കണം, ഓടിടേണം  
ചേട്ടന്റേം ചേച്ചീടേം കലപില കേൾക്കുമ്പോൾ
ചോരിവായാലതുപോലെ കൊഞ്ചീടണം' 

കളങ്കമില്ലാത്ത മനസ്സിന്നിശ്ചകൾ
കഴിവിൻ പടി നിറവേറുക ചെയ്യും
വളർച്ചതന്നോരോ പടവും കയറേ
വളരും മനസ്സിന്നിശ്ചകളുമൊപ്പം!

വലുതായാൽ മനുജൻ്റെ  മോഹങ്ങൾക്കും 
വരുമൊരു നിറം, അതിമോഹത്തിന്റേത്!
മതിവിട്ടയാശ നിറവേറാതാകേ 
മനുഷ്യ മനസ്സിൽ നിരാശയുദിക്കും  

എന്നാലുമതിരില്ലയഭിലാഷങ്ങൾക്ക്  
നന്നാകുകില്ലവനെത്രപഠിച്ചാലും!  
പരലോകം പൂകേണ്ട സമയം വരെ
പൊരുതുമവൻ തൻ്റെയാശകൾ തീർക്കാൻ !

രോഗിയായ് വയസ്സായ് കിടക്കയിൽ വീഴേ 
രാവും പകലും മനസ്സാലേ കേണീടും :
"ദൈവമേ ജീവിച്ചു കൊതിതീർന്നില്ലല്ലോ  
ജീവിക്കാനവസരം തരണേമിനീം!"

മറ്റുള്ളോർ കേൾക്കാനായുറക്കെച്ചൊല്ലും:  
"മതിയായി ദൈവമേ എന്നേയെടുക്കങ്ങ്"
മനുജൻ്റെയാഗ്രഹച്ചെപ്പാം മനസ്സിൽ  
അനുദിനമാഗ്രഹം കതിരിട്ട് പൊന്തും!


                 

                     

                 



  
                        
                     
         . 

                    

2019 നവംബർ 9, ശനിയാഴ്‌ച

39. കുട ചരിതം

                 39.  കുടചരിതം
   
കുടയെന്നു കേൾക്കുമ്പോളാദ്യമായെൻ  മനസ്സിൽ 
കയറിവരുമച്ഛൻ്റെ ഓലത്തൊപ്പിക്കുട

വെയിലത്തും മഴയത്തും  ജോലിചെയ്യാനായി
വയലിലും പറമ്പിലും പോകുമ്പോൾ തലയിൽ  

ഓലത്തൊപ്പിക്കുട തൻതനുവിൻ ഭാഗംപോൽ
തലയിലുറപ്പിച്ചു വയ്ക്കുമച്ഛൻ പതിയേ

ഇടവപ്പാതി മഴ തുടങ്ങിയാലച്ഛൻ്റെ  
കുടയുടെകോലവും നിറവും മാറിപ്പോകും

ചൂരലിൽ തീർത്തോരു വളവുള്ള പിടിയോടെ 
നരച്ചു കീറാറായ ശീലതൻ കാലൻകുട!

മഴയത്തുഞാനെന്റെ സ്വന്തം കുടയായിട്ടു
വാഴത്തണ്ടിന്റെപിടിയുള്ളൊരു നീണ്ടകുട

വാഴയുടെ കയ്യീന്നു കടമായി വാങ്ങീട്ടു 
വഴിയിലെ മഴവെള്ളം തട്ടിത്തെറിപ്പിച്ചു

പോയീടും ദിവസേനപാഠശാലയിലേക്ക് 
പലപ്പോഴും കുടയുടെ നീളം കുറഞ്ഞീടും 

വട്ടത്തിൽ ചേമ്പിലക്കുടയായതു മാറീടും!
വഴിയിലെറിയാമവ മഴ കഴിഞ്ഞെന്നാൽ!

നാളുകൾ കഴിയവേ കുടയുടെ നീളവും
നിറവും വലിപ്പവും തുണിയുടെ ഗുണവും 

മാറിമറിഞ്ഞിട്ടു വരും വന്നതുപോൽ  പോകും
മാറില്ലെന്നാൽ ഗതി മഴയുടേം  വെയിലിന്റേം 

കാലൻകുട മാറീ, മുറികാലൻ കുട വന്നു
നീലക്കുട, പിങ്കുകുട, പച്ച, മഞ്ഞക്കുട,

മാറൂൺകുട,യങ്ങിനെയെത്ര നിറത്തിൽ  കുട
മാരിവില്ലുപോലെ പലനിറത്തിൽ കുടകൾ! 

നിറമില്ലാക്കുട മാത്രം വന്നില്ലിതുവരെ!
അറിയില്ലതു വരുമോ? വന്നെന്നും വന്നീടാം!

ശീലക്കുട പോയിട്ടു പ്ലാസ്റ്റിക്കിൻ  കുടവന്നൂ,
നൈലോണും അക്രിലിക്കും  ഫെൽറ്റിന്റേം റയോണിന്റേം. 

തുണിതൻ കുടകളിൽ ഭ്രമമായി  മനുജന്ന് 
തുണിയില്ലാക്കുടയിനി വന്നെന്നും  വന്നീടാം

മുറിക്കാൽക്കുടപോയിട്ട് ഇരുമടക്കൻ  വന്നു
പിറകേ വന്നൂ മൂന്ന്  മടക്കുള്ള കുടകളും

പുതുതായിതാവന്നല്ലോ വെള്ളിപൂശീട്ടുള്ള
പഞ്ചമടക്കുള്ളോരു ഭാരമില്ലാത്ത കുട!
                        
തരുണികളതു സ്വന്തം കൈസഞ്ചിയിൽ  വച്ചിട്ട്
തഞ്ചത്തിൽ ഗമിച്ചീടും ഗമയോടെ  നാടാകെ!

ഇപ്പോഴിതാ വന്നല്ലോ കുട്ടിപ്പട്ടാളത്തിനു
തൊപ്പിക്കുട നൈലോണിൻ, കാലില്ലാക്കുടയാണത്!

കുടയുടെ കമ്പിക്കും വ്യതിയാനം  വന്നേറെ 
കറുത്തതും, വെളുത്തതും  പരന്ന, തുരുണ്ടത്
              
പണ്ടുകമ്പിയില്ലാക്കമ്പി വന്നതുപോലിനി
പിറകേ വന്നെന്നു വരാം  കമ്പിയില്ലാക്കുട!!!                         

                                              
                        
  
                        

                           





                        
                        
                       
   

                        

   


  







.
  
                       




                      
                      
                       



  




2019 നവംബർ 4, തിങ്കളാഴ്‌ച

വിദ്യാരംഭം

           എൻ്റെ   വിദ്യാരംഭം

    ഉപഗുപ്തൻ കെ. അയിലറ

കുളിയും കഴിഞ്ഞു കുറിയുമിട്ട് 
തെളിയും വദനവുമായ് മെല്ലേ 
അച്ഛനും ചേച്ചിയ്ക്കുമൊപ്പം പോയി
ആശാൻ പള്ളിക്കൂടമമ്പലത്തിൽ

ഒരു തളിർവെറ്റിലയിൽ നൽകീ   
ഗുരുദക്ഷിണയാശാനു പിന്നെ    
ഗുരുവെൻ്റെ തലയിൽ കൈവയ്ക്കേ  
ഒരു കുളിര്  തനുവെപ്പുണർന്നു

ഗുരുവിന്നനുഗ്രഹമാണതെന്ന്
ഒരു മാത്രയന്ന് നിനച്ചില്ല ഞാൻ
ഗുരു  പിടിച്ചെന്നേയിരുത്തീ 
ഒരോലത്തടുക്കിലായ് മെല്ലേ 

വലതുകൈച്ചൂണ്ടു വിരൽ പിടിച്ച്
വളയാതതു നേരേ നിവർത്തീട്ട് 
എഴുതിച്ചെന്നേ 'ഹരിശ്രീ'യാശാൻ  
പൂഴി മണ്ണിലനേകം  തവണ

ചൊല്ലിച്ചദ്ദേഹം 'ഹരിശ്രീ'യെന്നു
എല്ലായ്പ്പോഴുമെഴുതിച്ചീടവേ
ചൊല്ലാതെചൊല്ലി, രഹസ്യമായി
ചൊല്ലിപ്പഠിച്ചതു ഞാനെന്നുള്ളിൽ

ആദ്യാക്ഷരങ്ങളെഴുതിച്ചെന്നെ
ആശാനൊരാനന്ദത്തേരിലേറ്റി
അക്ഷരമുറ്റത്ത് പിച്ചവയ്ക്കാനും   
അറിവിൻ തേൻ നുകരാനുമായി

നാരായത്തുമ്പാൽ പനയോലേല-
ക്ഷരമാലയെഴുതിയെനിക്ക് തന്നു
വേനപ്പച്ചേടെയില ഞെരുടി 
ഞാനാ അക്ഷരത്തിന്മേല്  തേച്ചു 

കറുപ്പിൻ നറുനിറം വന്നപ്പോൾ
നിറഞ്ഞുതുളുമ്പിയെൻ സന്തോഷം
അറിയാതൊരുമ്മ കൊടുത്തതിന്ന് 
പറയല്ലേ ആരോടും നിങ്ങളത്

ആശാൻ പള്ളിക്കൂടമിന്നില്ലല്ലോ
ആശാനുമന്നത്തേപ്പോലിന്നില്ല
പനയോലപ്പുസ്തകോമിന്നില്ല
പനയോല പോലും കാണ്മാനില്ല
  
ആശയുണ്ടിന്നെനിക്കൊന്നുകൂടി
ആശാൻ്റെ ശാലയിലൊന്നുപോയി
ആശാൻ്റെയനുഗ്രഹം വാങ്ങിയിട്ട് 
ആ പൂഴിമണ്ണിലായൊന്നെഴുതാൻ!

ഗുരുവിനെയോർത്തൊന്നു ധ്യാനിക്കൂ 
ഒരു പുത്തൻ കാരിയം ചെയ്യുമ്പോൾ   
ഗുരുവിന്നനുഗ്രഹമില്ലെങ്കിൽ
ഗുരുത്വമില്ലാത്തവനായിപ്പോം!

(Copy Right :  Upagupthan K.Ayilara)

   

  

   
   







2019 നവംബർ 2, ശനിയാഴ്‌ച

12. കേഴുന്ന വഴിത്താര.

        12.   കേഴുന്ന വഴിത്താര

പണ്ടു ഞാൻ വെറുമൊരു  വഴിത്താരയാരുന്നു
പതിവായ് താണ്ടീടുന്ന നാട്ടാർക്കു മാത്രം വേണ്ടി
വളഞ്ഞും പുളഞ്ഞും ഞാൻ കിടന്നൂ അവർക്കായി, 
കളങ്കം തീണ്ടാത്തോരു  വാല്യക്കാരനെപ്പോലെ.            

നടന്നുപോയിരുന്നവർ വളരെപ്പതുക്കെ, 
നഗ്നപാദങ്ങളാലേ എന്നെനോവിച്ചിടാതെ  
മുതിർന്നോർ ചന്തേലേയ്ക്കു  പോകുമ്പോൾ കുട്ടിക്കൂട്ടം
മതിവിട്ടോടിച്ചാടീം തമ്മിൽത്തല്ലുകൂടിയും

വഴിയോരത്തെ മാവിൽ കയറീം എറിഞ്ഞിട്ടും
വഴിയോരത്തെ പൂക്കൾ മുത്തിയും മണപ്പിച്ചും
വിദ്യാലയത്തിലേയ്ക്കും തിരികേം പോകുമവർ
വലിയാഹ്ളാദത്തോടെ, പൂമ്പാറ്റക്കൂട്ടം പോലെ
      *******     *******     ***
ഒരുനാൾ മൺവെട്ടിയും പിക്കാസ്സും കയ്യിലേന്തി
ഒരുപറ്റമാളുകൾ വന്നെന്നെ വെട്ടിക്കീറി, 
വീതിയേറെക്കൂട്ടീട്ടു നല്ലപോൽ നിരപ്പാക്കി
വെട്ടുകല്ലും നിരത്തി മണ്ണുമിട്ടുറപ്പിച്ചു 

മാറിപ്പോയെന്റെ കോലം കാലം മാറിപ്പോയില്ലേ
മാറിപ്പോയെൻ്റെ പേരും, പേരു 'റോഡെ' ന്നിട്ടവർ
വേദനിച്ചിട്ടാണേലും സഹിച്ചൂ ഞാനതൊക്കെ
വേണമല്ലോ പുതുമ, കാലത്തിന്നൊത്തു പോണം

വന്നൂ കാളവണ്ടികൾ കഴുത്തിൽ  മണിയാട്ടി
മന്ദമായലസമായ് അയവുമിറക്കീട്ടു 
നടക്കും കാളജോഡി വലിച്ചീടും വണ്ടികൾ
'കടകടാ'രവത്തോടെ  റാന്തലും തൂക്കിയിട്ട്   

പിറകേയെത്തീ സൈക്കിൾ'  മണിയുമടിച്ചോണ്ടു 
പിന്നെ ഭാരവുമേറ്റി ചീറിപ്പായും ലോറികൾ 
പുകയും തുപ്പിക്കൊണ്ടു പൊടിമണ്ണു വായുവിൽ
പറത്തീമെൻ്റെയിടനെഞ്ചു പിളർത്തീം വന്നൂ !

പിറകേ ബസ്സും വന്നൂ ഒന്നല്ല, മത്സരിച്ചു 
പറക്കുവാൻ വേണ്ടത്രയും, 'കിളി'തൻ കളിയുമായ്‌,
മഴക്കാലമാകുമ്പോൾ ചെളിവെള്ളവും കെട്ടി
വഴിയേ പോകുന്നൊരെ  ചെളിയിൽക്കുളിപ്പിക്കാൻ!!!
      *******     *******     *******
കാലമങ്ങിനെയൊട്ടു കടന്നേപോയീ പിന്നേം
കാലക്കേ,ടെന്റെ മാറിൽ ടാറിട്ടെന്നേ മിനുക്കി
അധികാരികളെന്നെ താമസംവിനാ രാജ-
വീഥിയായി വാഴിച്ചിട്ടിട്ടൊരു പുത്തൻ പേരും!

ഏറെ ഞാൻ സന്തോഷിച്ചു തരിമ്പും മണ്ണില്ലാതെ
മാറിക്കിട്ടീടും പൊടി, ചെളിയുമതുപോലെ!
എന്റെ മോളിൽക്കൂടിപ്പോൾ ഓടുന്നു 'മോഡേ'ണായ
'എസീ', 'ലോയർ ഫ്ലോറുകൾ', 'സൂപ്പർ ഫാസ്റ്റുകൾ', പിന്നെ 

എത്രയോ പേരുള്ളോരോ കാറുകൾ, സ്‌കൂട്ടർ, ബൈക്ക്
എത്ര  വേഗത്തിലെന്നോ!,  പായുന്നൂ  നിരന്തരം!
ഏറെനാളെന്നാലെന്റെ സന്തോഷം നീണ്ടില്ലല്ലോ!
ടാറു ചൂടായിട്ടെന്റെ മേലാകെ പൊള്ളിപ്പൊങ്ങി! 

മഴക്കാലമാകവേ എന്റെ ദേഹത്തെ ടാറു
മെല്ലെ മെല്ലേയിളകി കല്ലുകൾ തെളിഞ്ഞിട്ടു 
ഒരുപാടു വണ്ടികൾ  പാഞ്ഞുപോകൂമ്പോളവ
ഒന്നൊന്നായിളകീട്ടു കുഴിയായി കുണ്ടായി

ആഴമേറും കുഴികൾ പൈപ്പും കേബിളുമിടാൻ
കുഴിച്ചിട്ടു മൂടാതെ ഇട്ടേക്കുമനേകനാൾ 
പൊട്ടച്ചെളിക്കുളമായ് ഞാൻ മാറിപ്പോകവേയെൻ
പണ്ടത്തെ ഒറ്റയടി വഴിത്താരക്കാലത്തെ

കളങ്കം തീണ്ടാത്തോരു വാല്യക്കാരനെപ്പോലെ 
വളഞ്ഞുപുളഞ്ഞിട്ടു കിടന്നാൽ മതിയെന്നു
അതിയായിട്ടാഗ്രഹം മനസ്സിലുദിച്ചുപോയ്
അതിന്നായി ഞാനിന്നു  മനംനൊന്തു കേഴുന്നു!
  







                       
                        








                      
                         



             

Q


                       



                      


    



            
                     
                    

2019 ഒക്‌ടോബർ 28, തിങ്കളാഴ്‌ച

ധരണീ വിലാപം (No.2)

                      

                   ധരണീ വിലാപം (2)
                          
വ്യോമപടലത്തിലെയഗ്നിഗോളത്തിൽ നി-
ന്നമിതവേഗത്തിലടർന്നു ഞാൻ മാറി
സൗരയൂഥത്തിലൊരിടം നേടിയിട്ടു ഞാൻ
എരിപൊരിച്ചൂടിൽ കഴിഞ്ഞനേകം നാൾ
 
മന്വന്തരങ്ങളായ് തപസ്സിരുന്നിട്ടു ഞാൻ
മെല്ലെ തണുത്തു രൂപം കൊണ്ടു ഭൂമിയായ്  
വായു, ജല, മഗ്നി എന്നിവരെ സൃഷ്ടിച്ചു   
നെഞ്ചിലേക്കാവാഹിച്ചടിമകളാക്കി
   
ഒരു മഹനീയമാം  കർമ്മത്തിന്നവരെ
കരുവായ് മാറ്റിയെടുത്തു ഞാൻ പതിയെ
ഒരു ചെറു കോശം മെനഞ്ഞിട്ടു ജീവൻറെ   
പൊരുളാം  തുടിപ്പേകി സംതൃപ്തയായി  

കടലിൽ  പായലും, ചെടികൾ മൽസ്യങ്ങളും  
കരയിലുരഗങ്ങൾ  സസ്യലതകൾ ,  
പറവകൾ നാൽക്കാലികളെന്നിവയ്ക്കെല്ലാം  
ഒരുപോലെ നൽകീ ജന്മവും ജീവനും

ഇനി എൻറെ സൃഷ്ടിയാണവസാനത്തേത്‌ 
ഇരുകാലി ജന്തുവാകട്ടെന്ന്  കരുതീട്ട്
ബുദ്ധിശക്ത്യാദികളൊരുമിച്ചു ചേർത്തിട്ടു
ബുദ്ധി'നടി'ക്കുമിരുകാലിയെ വാർത്തു 

മനസ്സിൽ പ്രതീക്ഷയോടേകീയവനു ഞാൻ
'മനുഷ്യ'നെന്നുള്ള മനോഹര നാമം 
'മനുഷ്യനും മണ്ണാകുമെന്നതു  മറന്നിട്ട്
മാതൃത്വത്തെ  മുറിവേൽപ്പിച്ചീടുന്നവൻ  

എന്നസ്ഥിയാകുന്ന  ശിലകളാണെൻ ശക്തി
എൻ രക്തമാം ജലമതിനടിയിലുണ്ട്
എൻറെ ദശയാകുന്ന  മണ്ണും കൂടിച്ചേർന്നു 
എന്നെ ഞാനാക്കും  ധരണിയാണിന്നു  ഞാൻ  

എന്നസ്ഥി മുഴുവനും വെടിവച്ചു  പൊട്ടിച്ച് 
എൻ മാംസഭാഗങ്ങൾ കീറിമുറിച്ചിട്ടു
എൻചോരയാകെത്തിളപ്പിച്ചു  മറിച്ചിട്ടു
എന്നെ ഉരുൾപൊട്ടും ഭൂതമാക്കുന്നവൻ

പ്രകൃതിയെ സ്നേഹിക്കുവാനറിയില്ലവന്
പ്രകൃതി നശിപ്പിക്കലവന് വിനോദം
വനവും വെളുപ്പിച്ചു  നദിയെ തോടാക്കീട്ട്
വയലൊക്കെ നികത്തീട്ട് വികൃതമാക്കി 

വിളവു  കൂട്ടാനുള്ള   മോഹമേറീട്ടവൻ
വളമെന്ന് കരുതീട്ട്  വിഷം തളിക്കുന്നു
അതുവീണിട്ടെൻ തനു ചുട്ടു പൊള്ളീടുന്നു
അർബുദ രോഗിയാകുന്നവനും ഞാനും

സഹജീവിസ്നേഹമെന്തെന്നറിയില്ലവന്  
സഹജീവി ഹത്യയ്ക്കു    മടിയുമില്ല !
പാവപ്പെട്ടവരു പശിയാൽ കരഞ്ഞാലും 
പണച്ചാക്കുവീർപ്പിക്കാൻ ധിറുതിയവന് 

പുക തുപ്പീടുന്ന തൊഴിൽശാലകളേറെ  
പുകതുപ്പിയോടും ശകടങ്ങളേറെ
കോൺക്രീറ്റു പൊതിഞ്ഞെൻ ശരീരം മറച്ചിട്ടു 
വിമ്മിട്ടത്താൽഞാനെൻകണ്ണുമിഴിക്കുന്നു
 
ചൂടേറ്റിട്ടെന്നുള്ളം പഴുത്തങ്ങു പൊള്ളുന്നു
ചൂടകറ്റാൻ വെണ്ട ജലമെനിക്കില്ല
വിലപിക്കുക  മാത്രമേ   വഴിയുള്ളെനിക്ക്  
വിലപിക്കട്ടേ  ഞാൻ കണ്ണീരൊഴുക്കാതെ

മന്വന്തരങ്ങളായി  ഞാൻ നേടിയതാകെ
മക്കളിൽ കേമനാം മനുജൻറെ   നന്മയ്ക്കായ്
മർത്യനോ  മനം മാറി, അഹങ്കാരിയായി 
മനുഷ്യത്വം തീണ്ടാത്ത മൃഗമിന്നവൻ 

കഴിവുറ്റ ബുദ്ധി വഴിവിട്ടു  പ്രയോഗിച്ച് 
കുഴികുഴിച്ചിട്ട്  വീഴുന്ന  മനുജനെ  
കണ്ടിട്ടു സഹതപിച്ചീടുന്നു  ഞാനിന്നു  
കേഴുന്നീ വസുമതി, മർത്യനെയോർത്ത്  !

(Copy Right :  Upagupthan K. Ayilara)
  
 

3. വായു ഭൂതം

                  3.  വായു ഭൂതം               

                 വായു പുരാണം. 

പഞ്ചഭൂതങ്ങളിലൊന്നാണു ഞാനീപ്ര-
പഞ്ചത്തിന്നാധാരമെന്റെയും സാന്നിദ്ധ്യം
ആകാരമില്ലാത്ത വായു ഞാ,നെങ്കിലും 
അറിയുന്നുണ്ടെന്റെയപാരത മർത്യൻ  

മർത്യന്നു ജീവൻ നിലനിർത്തണമെങ്കിൽ 
മൂക്കിലെയ്‌ക്കെന്നെ വലിച്ചങ്ങു കേറ്റണം
മൂക്കിലേയ്ക്കൊന്നു ഞാൻ കേറാൻ മടിക്കുകിൽ
മർത്യൻ വലിച്ചീടുമൂർദ്ധ്വശ്വാസം പിന്നെ !

രൗദ്രഭാവത്തിൽ ഞാൻ വീശിയെന്നാലോ 
ആർദ്രതയില്ലാക്കൊടുങ്കാറ്റായ്  മാറിടും 
മരുഭൂമീൽ ഞാനൊന്ന് ചുറ്റി വരികിലോ
മണൽക്കാറ്റായോ ചുടുകാറ്റായോ മാറും! 

ചുറ്റും ചൂടുള്ളോരിടത്തിൽ പെട്ടിട്ടു ഞാൻ
ചക്രശ്വാസം വലിച്ചോടിക്കറങ്ങുകിൽ 
ചുഴലിക്കാറ്റെന്നോരു ചക്കരപ്പേരാണ്
ചാർത്തിത്തരുന്നതീ മർത്യൻ മഹാകേമൻ!

ശാന്തതയോടൊന്നു ചുറ്റിക്കറങ്ങുകിൽ  
മന്ദമാരുതനെന്നെന്നേ വിളിച്ചീടും        
പൂവിൻമണവും വഹിച്ചു ഞാൻ വീശുകിൽ
പൂങ്കാറ്റെന്നുള്ളോരു ഓമനപ്പേരിലും 

അറിയാതൊരു നാറുന്ന വസ്തുവിന്റെ  
അരികെക്കൂടൊന്നു കടന്നുപോയെന്നാൽ
നാറ്റക്കാറ്റായിട്ടു മാറിപ്പോയീടും  ഞാൻ
നാട്ടുകാരോടിപ്പോം മൂക്കും പൊത്തിക്കൊണ്ടു  !

രൂപമില്ലാത്തയെനിക്കവരുണ്ടാക്കും
രൂപം ടയറിൻറെയും ബലൂണിൻറെയും!
നന്നായി പമ്പുചെയ്തും ഊതിക്കേറ്റിയും
എന്നേയൊരു പരതന്ത്രനായ് മാറ്റീടും!

കാറ്റാടിയന്ത്രത്തിലെന്നേ കുരുക്കീട്ടു
കറക്കിത്തിരിച്ചെന്റെ 'കാറ്റു പോക്കീട്ടു'
കറന്റുണ്ടാക്കീട്ട്  കറങ്ങുന്ന ഫാനിന്റെ
കാറ്റു കൊണ്ടിട്ടു സുഖിക്കുന്നു മനുജൻ

ഇത്രയേറെയെന്നെ പീഡിപ്പിച്ചീടിലും
ഇത്രമേലെന്നെയധിക്ഷേപിച്ചീടിലും
ഇല്ലെനിക്കൊട്ടും പരിഭവമെന്തെന്നാൽ
ഇപ്പോഴുമെപ്പോഴും ഞാനൊരു സാത്ത്വികൻ
    
മഴവേണ്ടും നേരത്ത് കാർമേഘപ്പാളികൾ
മലയിലെത്തിച്ച്  മഴ പെയ്യിച്ചീടും ഞാൻ
മനുജന്ന് മാനസോല്ലാസമേകാനായി 
മാദക ഗന്ധങ്ങളെത്തിച്ചു നൽകും ഞാൻ 

മാഞ്ചോട്ടിൽ കൂടീട്ട്  കരിമാടിക്കുട്ടന്മാർ 
മേലോട്ടുനോക്കീട്ട് കൊതിവെള്ളോമൂറിട്ടു
മാടിവിളിക്കുമ്പോളോടിയെത്തീട്ടു ഞാൻ
മാവു കുലുക്കീട്ടു മാമ്പഴം വീഴ്ത്തിടും

പുല്ലാംകുഴലിൻറെയുള്ളിൽക്കയറീട്ടു
എല്ലാ രാഗങ്ങളും മെച്ചമായ് മൂളീട്ടു
മനുജന് കർണത്തിനാനന്ദവും പിന്നെ 
മാനസോല്ലാസ്സവുമേകുമൊരുപോലെ

ആസ്വാദനങ്ങളെനിക്കുമുണ്ടു സ്വന്തം   
അപ്പൂപ്പന്താടികൾ തട്ടിക്കളിച്ചിട്ടും  
മുളംകാട്ടിൽ ചുറ്റീട്ട്  ചൂളം വിളിച്ചിട്ടും 
മൂളിപ്പാട്ടും പാടി പൂക്കളെ ചുംബിച്ചും

പൂമരത്തിൽ നിന്നും പൂമഴ പെയ്യിച്ചും
പാടത്തെ നെൽക്കതിർ കുലകളിട്ടാട്ടീം  
തരുണിതന്നളകങ്ങളാട്ടി രസിച്ചും 
തരമോടവൾതൻ കുട കയ്ക്കലാക്കീം  

പട്ടങ്ങളുയരത്തിൽ പാറിപ്പറത്തീട്ട്  
കുട്ടികൾതൻ ബലൂൺ പൊക്കിപ്പറത്തീട്ട്
കുസൃതികളോരോന്നു കാണിച്ചു കൂട്ടീട്ട്
രസിക്കുന്ന ഞാനൊരു സാത്ത്വികനല്ലേ?

മനുഷ്യന്നു  ഞാൻ ജീവവായുവാണല്ലോ?
മരണത്തെ അവന് ഭയവുമാണല്ലോ ?
എന്നിട്ടെന്തേയെന്നെ കാത്തുരക്ഷിക്കാതെ
തോന്നിയപോലൊക്കെ ദുഷിപ്പിച്ചിടുന്നു?

പകലെന്നോ രാവെന്നോ ഭേദമില്ലാതെ
പുകയുന്ന വസ്തുക്കളൊക്കെയെരിച്ചും  
രാസവസ്തുക്കളും വിഷവും കലർത്തി 
ശ്വാസം മുട്ടിച്ചെന്നെ കൊല്ലാതെ കൊല്ലുന്നു!

ഇനിയും തുടർന്നിട്ടിതുപോലെ പോയാൽ
ഞാനൊരു കാകോളപ്പുകഗോളമാകും !
മനുജാ നീ സ്വന്തം കുഴി കുഴിച്ചീടും
എന്നേയും കൂട്ടി നീ അതിലേക്കു വീഴും!

അതുകൊണ്ട് മർത്യാ നീ മനസ്സൊന്നുമാറ്റൂ
അവിവേകമൊക്കെയും മതിയാക്കിയിട്ട്
നിന്നന്തരീക്ഷം ശുചിയാക്കി സൂക്ഷിച്ചി- 
ട്ടെന്നേയും നിന്നേയുമൊന്നിച്ചു രക്ഷിക്കൂ 
    

2019 ഒക്‌ടോബർ 20, ഞായറാഴ്‌ച

Review for Press

               പുസ്തക പരിചയം 

"ദണ്ഡകാരണ്യം. മുതൽ ഇന്ദ്രപ്രസ്ഥംവരെ"
(ഉപഗുപ്തൻ കെ. അയിലറ - 8547487211)

         Prof. ജി എൻ പണിക്കർ

പല സവിഷേതകളാലും ഏറെ വ്യത്യസ്തവും  കൗതുകകരവുമായ  ഒരു ആത്മകഥയാണ് ഉപഗുപ്തൻ കെ.അയിലറയുടെ "ദണ്ഡകാരണ്യം മുതൽ ഇന്ദ്രപ്രസ്ഥം വരെ".   ഒരു പ്രത്യേകത, അദ്ധ്യായങ്ങൾക്ക് ഒടുവിൽ ചേർത്തിട്ടുള്ള കാവ്യ മധുരമായ ശ്ലോകങ്ങളാണ്.    മദ്ധ്യപ്രദേശത്തും ഒറീസ്സയിലും കൽക്കട്ടയിലും ഡൽഹിയിലും തിരുവനന്തപുരത്തും ജോലി  ചെയ്യേണ്ടി വന്ന ഉപഗുപ്തന് അൻപതു വർഷത്തെ സജീവവും വൈവിദ്ധ്യവുമാർന്ന ഔദ്യോഗിക സേവനാനുഭവങ്ങൾ കൂടാതെ  മൂന്നാമത്തെ വയസ്സുമുതലുള്ള രസകരമായ കാര്യങ്ങളുമുണ്ട്  ഓർത്തെടുക്കുവാനും
നല്ല ഒഴുക്കുള്ള ആഖ്യാന ശൈലിയിൽ എഴുതുവാനും.  ജോലിയിലിരുന്ന പല 
 സ്ഥലങ്ങളുടെയും  സവിശേഷതകളും 
ആഘോഷങ്ങളും ഒരു യാത്രാവിവരണം പോലെ ഈ പുസ്തകത്തിൽ വർണിക്കുന്നുമുണ്ട്.  SSLC കഴിഞ്ഞ് ജോലിക്കായി അദ്ദേഹം മദ്ധ്യപ്രദേശിലേയ്ക്ക് ട്രെയിൻ കയറുകയും  ആ യാത്രയ്ക്കിടെ ഒരു തിരിഞ്ഞു നോട്ടത്തിൽകൂടി തന്റെ  ബാല്യകാലം ഓർത്തെടുക്കുകയും ചെയ്യുന്നു.  മദ്ധ്യപ്രദേശിലും ഒറീസ്സയിലുമായി നാലര വർഷം കേന്ദ്ര സർവീസിൽ  ജോലിചെയ്ത ശേഷം ഉപഗുപ്തൻ,   തികച്ചും വ്യത്യസ്തമായ അന്തരീക്ഷവും അനുഭവങ്ങളും കാത്തിരുന്ന  കൽക്കട്ടയിലെ പ്ലാനിംഗ് കമ്മീഷൻ ഓഫീസിലെത്തുന്നു..  അവിടെ  അദ്ദേഹത്തെ  കാത്തിരുന്നു.  ജാതി ഭ്രാന്തനും, ഉച്ചയോടു കൂടി മാത്രം ഓഫീസിലെത്തിയിട്ട് രാത്രിയിലും ജോലിയൊന്നുമില്ലതെ തനിക്കൊപ്പം ഉപഗുപ്തനുമിരിക്കണമെന്ന് ശഠിക്കുന്ന ഓഫിസർക്ക്  നിരുപാധികം വഴങ്ങാതെ' നൈറ്റ്‌ കോളേജിൽ  ചേർന്നു പഠിച്ച്  ബി.കോം.ഓണേഴ്‌സ് ജയിച്ച് എം.കോമിന് പഠിക്കുമ്പോഴാണ്‌ 
ഉപഗുപ്തന് ഡൽഹിയ്ക്ക് മാറ്റമായത്.  ഡൽഹിയിൽ പ്ലാനിംഗ് കമ്മീഷനിൽ നിന്നും ഗസറ്റഡ് ഓഫീസറായി  തൊഴിൽ മന്ത്രാലയത്തിലെത്തുകയും  അവിടെനിന്നും  തന്റെ  എതിർപ്പുകൾ വക വയ്ക്കാതെ അദ്ദേഹത്തെ അഴിമതിയുടെ വിഹാരകേന്ദ്രമായ തിരുവനന്തപുരത്തെ എമിഗ്രേഷൻ ഓഫീസിന്റെ   ചുമതല ഏറ്റെടുക്കുവാനായി സ്ഥലം മാറ്റുന്നു. 
അഞ്ചു വർഷക്കാലം തിരുവനന്തപുരത്ത് എമിഗ്രേഷൻ ഓഫീസർ എന്ന നിലയിൽ അഴിമതിക്കും മനുഷ്യക്കടത്തിനും എതിരേ ഉപഗുപ്തൻ നടത്തിയ ധീരവും സാഹസികവുമായ നിരന്തരമായ ശ്രമങ്ങൾ വിവരിക്കുന്ന "അനന്തപുരി യുദ്ധകാണ്ഡ" മാണ് ആരെയും   ഏറ്റവുമധികം ആകർഷിക്കുന്നതും ചിന്താധീനരാക്കുന്നതും.  എയർപോർട്ട്‌  വഴി നടന്നിരുന്ന മനുഷ്യക്കടത്തിനെതിരായി,  ഉപഗുപ്തൻ നടത്തിയ ധീരവും തികച്ചും നിയമപരവുമായ പ്രവർത്തികൾ കൊണ്ട് രോഷാകുലരായ    എയർപോർട് ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും ട്രാവൽ ഏജന്റുമാരുടെയും എതിർപ്പും ഭീഷണിയും അദ്ദേഹത്തിന്  നേരിടേണ്ടിവന്നതിനു പുറമേ മുഖ്യമന്ത്രിയുടെയും MP മാരുടെയും മലയാളിയായ  കേന്ദ്ര വിദേശകാര്യ മന്ത്രിയുടെയും  അപ്രീതിയ്ക്ക്  
ഇരയാകേണ്ടിയും വന്നു.  അഞ്ചു വർഷങ്ങളോളം നിരന്തരം അവർ  അദ്ദേഹത്തിനെതിരെ നീങ്ങിയെങ്കിലും അതെല്ലാം അതിജീവിച്ചതിന് ശേഷമാണ് അദ്ദേഹത്തിന് ഡൽഹിയ്ക്ക് സ്ഥലം മാറ്റമായത്.  ((ഉപഗുപ്തൻ നടത്തിയ സാഹസിക നീക്കങ്ങളെക്കുറിച്ചും
അഴിമതിക്കെതിരെയുള്ള പ്രവർത്തനങ്ങളെ പറ്റിയും മാതൃഭൂമി പത്രത്തിന്റെ തിരുവനന്തപുരം ലേഖകൻ ജി. ശേഖരൻ നായർ ആ പത്രത്തിൽ അക്കാലത്ത് എഴുതിയിരുന്ന  'അക്കരപ്പച്ച' എന്ന ലേഖന 
പരമ്പരയിൽ വിശദീകരിച്ചിട്ടുണ്ട്.))  ഒരു പ്രവാസി ട്രാവൽ ഏജന്റിന്റെ   പറ്റിപ്പിനിരയായ നിസ്സഹായയായ ഒരു സ്ത്രീയ്ക്ക്,  അയാളെ വരച്ച  വരയിൽ നിറുത്തി അയാളുടെ പക്കൽ നിന്നും  വൻ തുക വാങ്ങിക്കൊടുത്തപ്പോൾ,  നിറകണ്ണുകളോടെ ആ നിർഭാഗ്യ "സാറിന് നൂറു പുണ്യം കിട്ടും" എന്ന് ഉപഗുപ്തനോട് പറഞ്ഞിട്ട് ഇറങ്ങിപ്പോകുമ്പോൾ വായനക്കാരുടെ കണ്ണുകളും ഈറനണിഞ്ഞുപോകും. 
  
ഡൽഹിയിൽ ഗ്രാമീണ വികസന മന്ത്രാലയത്തിൽ എത്തിയ  ഉപഗുപ്തൻ  ഫിനാൻസ്  അണ്ടർ സെക്രട്ടറിയായിരിക്കെ  മന്ത്രാലയത്തിലെ ഉന്നതർക്കിടയിൽ നടന്നിരുന്ന അഴിമതികൾക്കെതിരെ  തികച്ചും നിയമപരവും നിഷ്പക്ഷവുമായ നിലപാടുകൾ സ്വീകരിച്ചത്  പല ഉന്നതർക്കും രുചിക്കാതായി.   സർവീസിൽ നിന്നും സ്വയം വിരമിക്കുവാൻ  തീരുമാനിച്ച  ഉപഗുപ്തൻ വിരമിക്കൽ സദസ്സിൽ   നടത്തിയത്  അസാധാരണമായ,    ഒരു  വിടവാങ്ങൽ        പ്രസംഗമായിരുന്നു   കേന്ദ്ര ഗവ.സർവീസിൽ നിന്നും വിരമിച്ച ശേഷം പത്തു വർഷക്കാലം WHO യിൽ സാമ്പത്തിക ഉപദേഷ്ടാവായി ജോലി നോക്കിയ അനുഭവങ്ങളും അദ്ദേഹം വിവരിക്കുന്നുണ്ട്.  ((ഒപ്പമുണ്ടായിരുന്ന, ദേശീയതലത്തിലും അന്തർദേശീയ തലത്തിലുമുള്ള സഹപ്രവർത്തകരെപ്പറ്റി അദ്ദേഹം പറയുന്നു:  "ജോലിയോടുള്ള ആത്മാർത്ഥതയ്ക്കും  സത്യസന്ധതയ്ക്കും പൊന്നുംവില കൽപ്പിക്കുകയും , സഹപ്രവർത്തകരോട് സ്നേഹവും സാഹോദര്യവും വച്ചു പുലർത്തുകയും ചെയ്യുന്ന  ഈ മാന്യ വ്യക്തികളെവിടെ,  ഈ ഗുണങ്ങൾക്ക് പുല്ലുവില കൽപ്പിക്കുന്ന കേന്ദ്രസർക്കാർ ബ്യൂറോക്രാറ്റുകളെവിടെ? " ))

നിയമങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് ധീരമായും സ്ഥിരോത്സാഹത്തോടും തന്റെ കടമകൾ അനുഷ്ഠിച്ച ഉപഗുപ്തൻറെ    ഈ ആത്മകഥ വായനക്കാരുടെ ജീവിതാനുഭവത്തിന്റെ അതിർത്തി രേഖകൾ മാറ്റി വരയ്ക്കും, തീർച്ച. ഉപഗുപ്‌തന്റെ   "ദണ്ഡകാരണ്യം മുതൽ ഇന്ദ്രപ്രസ്ഥം lവരെ"  നമ്മുടെ ആത്മകഥാ സാഹിത്യത്തിനും,  മൊത്തം മലയാള സാഹിത്യത്തിനും, ഒരു മുതൽക്കൂട്ടാണ്.  ദിശാ ബോധം നഷ്ട്ടപ്പെട്ട  ഇന്നത്തെ തലമുറ ചെറുപ്പക്കാരും പ്രവാസികളും, സംസ്ഥാന-കേന്ദ്ര സർക്കാർ ജീവനക്കാരും അവശ്യം ഈ പുസ്തകം വായിച്ചിരിക്കേണ്ടതാണ്.  കഠിനാദ്ധ്വാനത്തിന്റെ,  ധീരമായ,  ആദർശ സമ്പന്നമായ,  ജീവിതം എങ്ങിനെ രൂപപ്പെടുത്തിയെടുക്കണമെന്ന് അവർ ഈ കൃതിയിൽ നിന്ന് പഠിക്കുവാനിടയുണ്ട് .  വിവിധ രീതികളിൽ അതീവ ശ്രദ്ധേയമായ ഈ ആത്മകഥ മലയാള വായനക്കാരുടെ മുൻപിൽ എടുത്തു വയ്ക്കാൻ എനിക്ക് ഏറെ സന്തോഷമുണ്ട്; അതിലേറെ അഭിമാനവും.

പബ്ലിഷേഴ്സ് :  പ്രഭാത് ബുക്ക്‌ ഹൌസ് 
തിരുവനന്തപുരം  വില :Rs.300 

ജി. എൻ. പണിക്കർ
പ്രദീപ്തി, പാങ്ങോട്,  തിരുവനന്തപുരം
0471 2353205

2019 ഒക്‌ടോബർ 10, വ്യാഴാഴ്‌ച

8. ഗിരി രോദനം.

                  

   
           8.  ഗിരി രോദനം 

മോഹമുണ്ടെനിക്കിന്ന്  കരിമുകിൽ  കൂട്ടങ്ങളെ
ദാഹിക്കും മനമോടെ തടഞ്ഞൊന്നു  നിർത്തീട്ടു 
മാരി പെയ്തിറക്കുവാൻ നനഞ്ഞു  കുളിർക്കൊള്ളാൻ
മോഹമെന്നാലിന്നെന്റേതതിമോഹമാണല്ലോ!

ഇന്നു ഞാൻ ഉയർന്നോരു ഊഷര  ഭൂവായ്  മാറി
എന്നിലേയിടതൂർന്നു വളർന്ന മരങ്ങളെ
ഒന്നോടെ വെട്ടിക്കോതി വെളുപ്പിച്ചില്ലേ  നിങ്ങൾ? 
പിന്നെയെങ്ങിനെ മാരിക്കാറിനെ തടയും  ഞാൻ?

മാരിക്കാറുകളിന്നെൻ കയ്യെത്താദൂരത്തെത്തി 
മോഹിപ്പിച്ചുകൊണ്ടെന്നെ, തെന്നിമാറിപ്പോകവേ
എന്മനം തപിച്ചിട്ടു മഴവെള്ളമേൽക്കാതെ
എരിപൊരിക്കൊള്ളുന്നത്  അറിയുന്നുണ്ടോ നിങ്ങൾ?
 
എന്മാറിൽ വളർന്നെത്ര തരുക്കൾ,   ലതകളും
'എത്രയോ പേരുള്ളവ,   ഓർത്തെടുക്കാനാവില്ല
പൂത്തുകായിച്ചിട്ടവ, കാലാകാലങ്ങളിലായ് 
പ്രജനം നടത്തിയും മഴപെയ്യിച്ചും  പൊന്നു.

പക്ഷി മൃഗാദികൾക്കും  മർത്യന്നുtമൊരുപോലെ
പശിയ്ക്കും ദാഹത്തിനും  ഉതകിയിരുന്നവ
അവയിലൊക്കെത്തന്നെ പക്ഷികൾ  കൂടും കൂട്ടി
ആർത്തുല്ലസിച്ചിരുന്നു വംശവും  നിലനിർത്തി 

എന്നുടെ ധമനികളാകും നീരുറവകൾ
എൻ്റെ  താഴ് വാരങ്ങളിൽ ചെറുനീർച്ചോലകളായ്
ചിരിച്ചുല്ലാസമോടെ, ഒഴുകി ഒരുമിച്ചോ-
രരുവിയായ് ഗ്രാമത്തിൻ ജീവനാഡിയായില്ലേ!

ഇടതൂർന്നൊരെൻ തനു കയ്യേറിയിട്ടു  നല്ല
തടിയും കായ് കനികളും ചൂരലും  തേനും മറ്റും 
വനവിഭവങ്ങളെന്ന ഓമനപ്പേര് ചൊല്ലി
വേണ്ടുവോളവും നിങ്ങൾ സംഭരിച്ചിരുന്നില്ലേ 

എന്നെന്നുമെനിക്കതു സന്തോഷമായിരുന്നു
അന്നെൻ ജീവിതമെത്ര ധന്യമായിരുന്നെന്നോ!
ഇന്നവയൊക്കെപ്പഴങ്കഥകൾ വല്ലപ്പോഴും 
ഒന്നോർത്തു മനം കുളിർപ്പിക്കാനുതകുന്നവ!

നല്ലതല്ലാത്തതൊന്നും ചെയ്തില്ല  നിങ്ങൾക്കു ഞാൻ
നിലകൊണ്ടിരുന്നു ഞാൻ നിങ്ങൾ തൻ  സമൃദ്ധിക്കായ്
എന്നിട്ടുമെന്തേ നിങ്ങൾ കണ്ണിൽച്ചോരയില്ലാതെ
എന്നെ വെട്ടിനിരത്തി നഗ്നയായിട്ടു  നിർത്തീ?

പതിവായ് നിങ്ങളിന്നു കേൾക്കും  വാക്കുകളല്ലോ   
'പരിസ്ഥിതി പ്രശ്നവും'  'ആഗോളോഷ്ണവും' പിന്നെ
'പ്രകൃതീ സംരക്ഷണോം'  "വനവൽക്കരണവും
പറയൂ അറിയുമോ  അർത്ഥമെന്തവയുടെ 

പശ്ചാത്താപമെങ്കിലോ എന്നെയൊർത്തുണ്ടാകണം   
പകരം പ്രായശ്ചിത്തം ചെയ്യുവാൻ തോന്നുന്നുണ്ടോ?
എങ്കിൽ നിങ്ങളെന്നേയൊന്നു 'വനവൽക്കരിച്ചിട്ട് '
എനിക്കു പുനർജ്ജന്മം തന്നു നേടീടൂ പുണ്യം!!!

കഴിയുമോ നിങ്ങൾക്കെന്നേ വനമായ്മാറ്റാനൊന്ന്? 
കഴിയില്ലെങ്കിൽ, ഇതെൻ വനരോദന'മായി  
കരുതുന്നൂ നിങ്ങളെങ്കിൽ, വന്നിടും മഹാനഷ്ടം
കരുതിക്കോളൂ നിങ്ങൾക്കാവില്ലത് നികത്തുവാൻ!!!
                                                                             
                  
                       
            

                                                               
 
           
                   
 
           
       
                    
                      
                      
                     
                     
 
                  
  

2019 ഒക്‌ടോബർ 7, തിങ്കളാഴ്‌ച

31. പ്രണയചാപല്യങ്ങൾ.

           31.  പ്രണയചാപല്യങ്ങൾ

തിമിരം കടക്കണ്ണിലൊളിപ്പിച്ച്  ഞാനൊരു
തരുണിയെ പതിയേ പ്രണയിച്ചു നോക്കി
പ്രണയചാപല്യങ്ങളധികമായിട്ടാ
പ്രണയം വിഫലമായെന്നറിഞ്ഞീടവേ
    
അടവ് മാറ്റീട്ടൊരു കവിയുടെ വേഷത്തിൽ
അവളെ സമീപിച്ചിട്ടെന്റെ കവിതകൾ
അനുരാഗമൂറീടുമീണത്തിൽ പാടിയത്
വാനത്തുനോക്കിനിന്നവൾ കേട്ടുനിന്നല്ലോ!

അവളെന്റെ വലയിലാകുന്നതിൻ  തെളിവ്
അവളെയെൻ പാട്ടിലാക്കാനില്ല വിഷമം!
പതിയേ വശീകരിച്ചരികത്താക്കേണം
അതിനായി ഞാൻ നടന്നവളുടെ നേർക്ക്

കണ്ടു ഞാനപ്പോളവൾ നമ്രമുഖിയായി
കാൽവിരലാലേ രചിക്കുന്നതു പൂഴിയിൽ
ചിത്രങ്ങൾ നാണമോടത് തന്നെയവളുടെ
തത്രപ്പാടല്ലേയെൻ സാമിപ്യമറിയുവാൻ?

മിടിക്കും മനമോടെയെത്തീയടുത്തായി
മിഴിമാറ്റിയില്ല ഞാനവളിൽ നിന്നെന്നാൽ
തിരിഞ്ഞു നോക്കാതെ നടന്നവളകലേയ്ക്ക്
തരമോടെയെന്നടവ് മാറ്റേണമിനിയും  

വരികൾക്കുമദ്ധ്യേയവൾക്കുവായിക്കുവാൻ
വേണ്ടും മസാലകൾ കുറയാതെ ചേർത്തിട്ട്
മോഹത്തിൻമേമ്പൊടിയും പൂശീയൊരു നല്ല
സ്നേഹക്കൂട്ടാം പ്രേമലേഖനമെഴുതീ ഞാൻ

ഇനിയതവളുടെ കയ്യിലെത്തിക്കുവാൻ
കനിവു കാട്ടേണമാരെങ്കിലുമത്  തന്റെ 
അനിയത്തിക്കുട്ടിയായാലതും നന്നല്ലേ,
അനിയത്തി നിർവഹിച്ചാ ജോലി നന്നായി

പ്രതികരണമെന്താകുമോ അവളുടേത് ?
പ്രതിദിനം ദ്രുതതരം ഹൃത്തിൻ്റെ താളം   
മറുപടി കിട്ടിയില്ലിതുവരെയെന്നത്
മനസ്സിൻ്റെ താളത്തെ തെറ്റിക്കുമെന്നായി

ഇനിയും പ്രതീക്ഷിച്ചിരിക്കുവാനാകില്ല
പതിയേ നടന്നവൾക്കരികിലേക്കായി
മുഖപടമൊക്കെയഴിച്ചു ഞാൻ നോക്കവേ
നഖവും കടിച്ചവൾ നിൽപ്പൂ വിവശയായ് 

അവൾ തൻ്റെ  വലയിലായെന്നു തോന്നുന്നു
അല്ലേലവൾ വ്രീളാവിവശയാകില്ലല്ലോ!
അരികത്തണഞ്ഞ് തൻ വിരലാലവളുടെ
അരുമയാം താടിയുയർത്താൻ ശ്രമിക്കവേ

അറിയില്ലയെന്താണ് കവിളിൽ പതിച്ചതെ-
ന്നറിയുന്നതിന്നു മുൻപുണർന്നുപോയല്ലോ!
തൻവലം കൈപ്പത്തി തന്നിടതു കവിളിൽ
തടവുന്നുണ്ടെന്നതറിഞ്ഞുതാനുടനേ

പ്രണയചാപല്യങ്ങൾ കാട്ടിയാലുണ്ടാകും
പ്രതികരണമെന്താകാമെന്നത് നല്ലപോൽ
പ്രായോഗികമായിട്ടല്ലാതെയറിഞ്ഞു ഞാൻ
പ്രായോഗികമായെന്നാൽ അറിയുന്നനേകർ! 
   
  
 

  
 
  

2019 ഒക്‌ടോബർ 4, വെള്ളിയാഴ്‌ച

40. ഞാൻ കവളപ്പാറയുടെ ദുഃഖപുത്രൻ

40.  ഞാൻ കവളപ്പാറയുടെ     
        ദുഃഖപുത്രൻ
(കവളപ്പാറ ഉരുൾ പൊട്ടലിനെ ആധാരമാക്കി) 

കളിചിരിയില്ലെനിക്കിന്നൊട്ടുമേ 
കരയുവാനോ കണ്ണുനീരുമില്ല
കരളിൽ കദനം നിറഞ്ഞു നിൽക്കേ
കരയുന്നതു  മരുന്നാണുപോലും!

കണ്ണീര് വറ്റിയാലെങ്ങിനെ കരയും?
കരയുന്നുണ്ടെങ്കിലുമെൻ ഹൃദയം
കരയാതെ കരയുകയാണതെന്ന്
കരുതുന്നതിൽ തെറ്റൊട്ടില്ല താനും

കവളപ്പാറേലായിരുന്നെൻ്റെ വീട്
കവളപ്പാറയിന്നു കാണ്മാനില്ല
ഉരുൾപൊട്ടി വീടും പോയ്‌ വീട്ടുകാരും
ഒരുദിനം ഞാനേകനായി മാറി!

കൂട്ടുകാർ ചിലരിന്നും മണ്ണിന്നടീൽ
നാട്ടുകാരിൽ പലർ മണ്ണിന്നടിയിൽ
പ്രകൃതി ക്ഷോഭിച്ചാലുമിങ്ങനാമോ?
പ്രകൃതിയ്ക്ക് കണ്ണില്ലേ, ചോരയില്ലേ? 
 
വന്നുപെട്ടീ അനാഥാലയത്തിൽ ഞാൻ
എന്നേപ്പോലുണ്ടനേകം പേരിവിടെ!
ജന്മനാ തന്നെയനാഥരായോരും
ജനിപ്പിച്ചിട്ടു കളയപ്പെട്ടോരും!
 
പോറ്റുവാനാകാതെ മാതാപിതാക്കൾ
തെറ്റെന്നറിഞ്ഞോണ്ടു കൊണ്ടുവന്നോരും!
പാതകളിൽ തെണ്ടിത്തിരിഞ്ഞതിനാൽ
പോലീസ്സു പിടിച്ചോണ്ടു  വന്നവരും!

എന്നാലുമെല്ലാർക്കുമിവിടൊരുപോൽ 
നന്നായിച്ചേരുന്ന പേരാ'ണനാഥൻ'!
കേൾക്കുവാൻ ചേലുള്ളോരോമനപ്പേരാ!
കേൾക്കുവാനിമ്പവും നോന്നുന്നതില്ലേ?

നെറ്റിയിൽ ഞങ്ങടെ ഒട്ടിച്ചുപോയി
മാറ്റുവാനാകുമോ ഇനിയുമാപ്പേര്!
വിധിയാണിതെന്നൊക്കെ നിങ്ങൾ ചൊല്ലും
വിധിയെപ്പഴിക്കുവാൻ ഞങ്ങളില്ല

ഓർക്കാതിരിക്കുവാനാകില്ലെനിക്ക്
ഓർമ്മച്ചെപ്പൊന്നു തുറന്നീടട്ടേ ഞാൻ
കവളപ്പാറേലെ പറമ്പിലൊക്കെ
കൂട്ടരോടൊപ്പം കറങ്ങി നടന്നു ഞാൻ

തമ്മിലടിച്ചും കളിച്ചു രസിച്ചും
തോമ്മനും ചെല്ലനും ഖാദറുമൊപ്പം
മാവിലും പിന്നെക്കശുമാവിലുമായ്
മാറിമാറിക്കേറീം കല്ലെറിഞ്ഞിട്ടും

കുട്ടിയും കോലും തലയോലപ്പന്തും
വട്ടും കിളിത്തട്ടുമണ്ടികളിയും
തീർന്നില്ല, കളികളുണ്ടേറെയിനീം
ഓർത്തെടുക്കേണ്ടുന്ന കാര്യമേയുള്ളു

കളം ചാടും കാളീടേം മീനുവിന്റേം
കളമൊക്കെയും തേച്ച് മാച്ചു കളഞ്ഞും
അവരെ ശരിക്കൊന്നു ശുണ്ഠികൂട്ടീട്ട്
അവർതൻ മുഖത്തെപ്പരിഭവങ്ങൾ  

കണ്ടിട്ടു കൈകൊട്ടി ആർത്തുചിരിക്കും 
കനിവു തോന്നിപ്പിന്നെയാക്കളങ്ങൾ
വരച്ചുകൊടുത്തിട്ടവരോടൊപ്പം
പരിഭവം തീർക്കാൻ കളം കളിക്കും  

സ്കൂളിലേക്കൊരുമിച്ചെല്ലാരും പോകും 
സ്‌കെയ്ലു കൊണ്ടന്യോന്യമടികൂടീടും
വൈകിട്ടു  കുളത്തിലേക്കൂളിയിട്ടിട്ട്
വെള്ളം തെറ്റിച്ചു കളിച്ച് രസിച്ചീടും!
 
അങ്ങിനെയെത്രയോ കളികൾ കളിച്ച്
ഞങ്ങൾ സന്തോഷമായ് കാലം കഴിച്ചു
അന്നൊക്കെ ഞങ്ങളൊരുമിച്ചാരുന്നേൽ
ഇന്നില്ലവരാരും ഞാനേകനായി!

അച്ഛനുമമ്മയും മീനുവെന്നയെൻ 
കൊച്ചനുജത്തിയുമൊത്തുചേരുമ്പോൾ
എന്തർഥമാരുന്നു ജീവിതമെന്നാൽ
എന്തോരു വ്യർത്ഥതയിന്നെൻ്റെ ജീവന്ന്

പ്രകൃതിയെയാര്  പ്രകോപിപ്പിച്ചാലും
പ്രതികാരമുണ്ടാം പകരമായിട്ട്
പ്രകൃതിക്ക് ഹൃദയമില്ലെന്നുവന്നാൽ
പാവങ്ങളാണോ പിഴയൊടുക്കേണ്ടൂ? 
  
ജീവിച്ചിരുന്നിട്ടിനിക്കാര്യമില്ലെന്ന്
ജീവിച്ചിരിക്കുവാനായാശയില്ലെന്ന്
പറയുവാനെത്രയെളുപ്പമെന്നാൽ
അറിയുന്നു ഞാനതസാദ്ധ്യമെന്നും

ആശ കൈവിട്ട്  കളയുവാനാവില്ല
വാശിയോടെ തന്നെ മുന്നോട്ടു പോണം 
കാലമെനിക്കായി കാത്തുസൂക്ഷിക്കും
കാര്യമെന്താണേലും വേണമെനിക്കത്!!! 
  
 
 
 
  
 
   
  
   
 
   
 
   
 

2019 സെപ്റ്റംബർ 26, വ്യാഴാഴ്‌ച

എന്റെ മട്ടുപ്പാവ് കൃഷിക്കാഴ്ച്ചകൾ

എൻ്റെ  മട്ടുപ്പാവ് കൃഷി ചരിതം

ഉപഗുപ്തൻ കെ.  അയിലറ

പച്ചക്കറി കൃഷി എൻ വിനോദം
കൊച്ചായിരിക്കുന്ന കാലം തൊട്ടേ
അച്ഛനെക്കണ്ടു പഠിച്ച ശീലം
മെച്ചത്തിലച്ഛൻ ചെയ്തോരു കാര്യം

പച്ചവിരിച്ച കൃഷിയിടത്തിൽ
പച്ചക്കറി വിള  മെച്ചത്തിലന്ന്
നോക്കിനിന്നാൽ കൊതി തീരുകില്ല
നാക്കിലുമൂറിടും വെള്ളമേറെ

ജോലിക്കായ്‌ നാടുവിട്ടേറെക്കാലം
കാലമൊരൻപതു വർഷം  പോയി
താമസിക്കാനായ് തെരഞ്ഞെടുത്തു 
തിരികെവന്നപ്പോഴനന്തപുരി "

പോക്കുവതെങ്ങിനെ സമയമെന്ന്
പേർത്തും ചിന്തിക്കേണ്ടി വന്നതില്ല
മട്ടുപ്പാവില്ലേ മുകളിലായി,
മൊത്തവും പച്ചക്കറി കൃഷിക്കായ്?

വാങ്ങാനാവില്ലിനി പച്ചക്കറി
വിഷമയമായവ ചന്തേൽ നിന്ന്
കൃഷിചെയ്യുകയല്ലേ നല്ലതെന്ന്
കരുതീട്ടു ഞാനതുറപ്പാക്കി
     
മണ്ണില്ല കൃഷിയിറക്കാനായിട്ട്
മണ്ണില്ലൊട്ടും വീട്ടിൻ ചുറ്റുപാടും
കൊണ്ടുവന്നൂ മണ്ണു ദൂരെനിന്നും
കാറിൻ്റെ  ഡിക്കിയിൽ ചാക്കിലാക്കി

വാങ്ങീ ഗ്രോബാഗു കടയിൽ നിന്നും
വാങ്ങീയൊപ്പം പയറിൻ്റെ  വിത്തും
വെണ്ടവിത്തും ചാണകപ്പൊടിയും
വിത്തുകൾ  നട്ടു തളിച്ചു വെള്ളം 

വിത്തു മുളച്ചിട്ടിലകൾ വന്നു
പൂത്തു കായ്ക്കുന്നതു കാണുവതും
സ്വന്തം കയ്യാൽ കായ് പറിക്കുന്നതും
എത്രയോ നിർവൃതി തന്നീടുന്നു!

പിന്നെത്തിരിഞ്ഞൊന്നു നോക്കിയില്ല
തന്നൂ കൃഷിഭവൻ സബ്സിഡിയായ്
അൻപതു ഗ്രോബാഗും മണ്ണും വിത്തും
അതിനായ്  വളവും പിന്നെന്ത് വേണം?

പാവല്  തക്കാളീം  പടവലവും
പാലക്ക് കാബേജും വഴുതനയും
പച്ചമുളകും   കാരറ്റും ചീരേം
കാച്ചിലും ചേനയും ചേമ്പും പിന്നെ

ബീറ്റ്‌റൂട്ടും  ചെറുവള്ളിക്കിഴങ്ങും
ബീൻസും  മരച്ചീനി, ഇഞ്ചി, കൈതേം
മാറി മാറി കാലാകാലങ്ങളിൽ
നൂറോളം ഗ്രോബാഗിൽ ഞാൻ വളർത്തി

ജാറിലായ്‌ നട്ടു സപ്പോട്ടേം പിന്നെ  
കറിവേപ്പ്  വാഴയും  മുന്തിരിയും    
കോവൽ തൈ വാങ്ങീട്ടു താഴെ നട്ടു
കാര്യമായ്  നോക്കാതതു വളർന്നു

മട്ടുപ്പാവിൻ  ചുറ്റൂം കമ്പിത്തൂണു
നാട്ടിട്ടു  കമ്പി വലിച്ചുകെട്ടി
പന്തലിട്ടിട്ടതിലായ് പടർത്തി
പടവലം, പാവല്,  പയറ്, കോവൽ

എന്തുരസമവ പൂത്തു കായ്ച്ചു
പന്തലിൽ ഞാന്നു കിടപ്പത് കാണ്മാൻ
പാവല് പടവലം കായകൾക്ക്  
കവറിട്ട് കീടത്തിൻ ശല്യം  മാറ്റി
      
സന്തോഷിക്കാനിനി എന്തു വേണം?
സന്തോഷിക്കട്ടെ ഞാൻ വേണ്ടുവോളം!
വായിച്ചസൂയപ്പെട്ടിട്ടെന്ത് കാര്യം?
വേണോങ്കിൽ കായ്ക്കും! വേരിലും ചക്ക. 

മട്ടുപ്പാവിൽ പണി ചെയ്തീടവേ
പെട്ടെന്ന് ദാഹമോ പശിയോ വന്നാൽ
തിന്നിടും കോവയ്ക്കാ,  പച്ചപ്പയർ
എന്നിവ പോരെങ്കിൽ വെണ്ടയ്ക്കയും
 
മുള്ളാത്തേം നാട്ടാത്തേം താഴെ നട്ടു
മുരിങ്ങയും പേരയും തെങ്ങുമുണ്ട്
പപ്പായ ശിഖരങ്ങളോടെയുണ്ട്
പഴത്തിന്  ചെങ്കലതി വാഴേമുണ്ട് 

മനസ്സൊന്നു  നിങ്ങളും കാട്ടിയിട്ട്  
തനതായി  ജൈവ കൃഷി ചെയ്യൂ
പച്ചക്കറികൾ വിഷം തീണ്ടാതെ 
രുചിയോട് ഭക്ഷിക്കാനാകുമല്ലോ!


(Copy Right :  Upagupthan K Ayilara)
 
    
 

 
  
      

2019 സെപ്റ്റംബർ 23, തിങ്കളാഴ്‌ച

വീണ്ടും ഒരു പക്ഷി - വൃക്ഷ സംവാദം

               പ്രണയചാപല്യങ്ങൾ

തിമിരം കടക്കണ്ണിലൊളിപ്പിച്ച്  ഞാനൊരു
തരുണിയെ പതിയേ പ്രണയിച്ചു നോക്കി
പ്രണയചാപല്യങ്ങളധികമായിട്ടാ
പ്രണയം വിഫലമായെന്നറിഞ്ഞീടവേ
    
അടവ് മാറ്റീട്ടൊരു കവിയുടെ വേഷത്തിൽ
അവളെ സമീപിച്ചിട്ടെന്റെ കവിതകൾ
അനുരാഗമൂറീടുമീണത്തിൽ പാടിയത്
വാനത്തുനോക്കിനിന്നവൾ കേട്ടുനിന്നല്ലോ!

അവളെന്റെ വലയിലാകുന്നതിൻ  തെളിവ്
അവളെയെൻ  പാട്ടിലാക്കാനില്ല വിഷമം!
പതിയേ വശീകരിച്ചരികത്താക്കേണം
അതിനായി ഞാൻ നടന്നവളുടെ നേർക്ക്

കണ്ടു ഞാനപ്പോളവൾ നമ്രമുഖിയായി
കാൽവിരലാലേ രചിക്കുന്നതു പൂഴിയിൽ
ചിത്രങ്ങൾ നാണമോടത് തന്നെയവളുടെ
തത്രപ്പാടല്ലേയെൻ  സാമിപ്യമറിയുവാൻ?

മിടിക്കും മനമോടെയെത്തീയടുത്തായി
മിഴിമാറ്റിയില്ല ഞാനവളിൽ നിന്നെന്നാൽ
തിരിഞ്ഞു നോക്കാതെ നടന്നവളകലേയ്ക്ക്
തരമോടെയിനിയും മാറ്റേണമെന്നടവ്

വരികൾക്കുമദ്ധ്യേയവൾക്കുവായിക്കുവാൻ
വേണ്ടും മസാലകൾ കുറയാതെ ചേർത്തിട്ട്
മോഹത്തിൻമേമ്പൊടിയും പൂശീയൊരു നല്ല
സ്നേഹക്കൂട്ടാം പ്രേമലേഖനമെഴുതീ ഞാൻ

ഇനിയതവളുടെ കയ്യിലെത്തിക്കുവാൻ
കനിവു കാട്ടേണമാരെങ്കിലുമത്  ത 
അനിയത്തിക്കുട്ടിയായാലതും നന്നല്ലേ
അനിയത്തി നിർവഹിച്ചാ ജോലി നന്നായി

പ്രതികരണമെന്താകുമോ അവളുടേത് ?
പ്രതിദിനം ദ്രുതതരം  ഹൃത്തിൻ്റെ താളം   
മറുപടി കിട്ടിയില്ലിതുവരെയെന്നത്
മനസ്സിൻ്റെ താളത്തെ തെറ്റിക്കുമെന്നായി

ഇനിയും പ്രതീക്ഷിച്ചിരിക്കുവാനാകില്ല
പതിയേ നടന്നവൾക്കരികിലേക്കായി
മുഖപടമൊക്കെയഴിച്ചു ഞാൻ നോക്കവേ
നഖവും കടിച്ചവൾ കുനിഞ്ഞതാ നിൽപ്പൂ

അവൾ തൻ്റെ വലയിലായെന്നു തോന്നുന്നു
അല്ലേലവൾ വ്രീളാവിവശയാകില്ലല്ലോ!
അരികത്തണഞ്ഞ് തൻ വിരലാലവളുടെ
അരുമയാം താടിയുയർത്താൻ ശ്രമിക്കവേ

അറിയില്ലയെന്താണ് കവിളിൽ പതിച്ചതെ-
ന്നറിയുന്നതിന്നു മുൻപുണർന്നുപോയല്ലോ!
തൻവലം കൈപ്പത്തി തന്നിടതു കവിളിൽ
തടവുന്നുണ്ടെന്നതറിഞ്ഞുതാനുടനേ

പ്രണയചാപല്യങ്ങൾ കാട്ടിയാലുണ്ടാകും
പ്രതികരണമെന്താകാമെന്നത് നല്ലപോൽ
പ്രായോഗികമായിട്ടല്ലാതെയറിഞ്ഞു ഞാൻ
പ്രായോഗികമായെന്നാൽ അറിയുന്നനേകർ!

   (Copy Right :  Upagupthan K. Ayilara)
   
  
 

  
 
  

2019 സെപ്റ്റംബർ 15, ഞായറാഴ്‌ച

44. ഒരു പക്ഷി - വൃക്ഷ സംവാദം.

  44.  ഒരു പക്ഷി  - വൃക്ഷ സംവാദം.
      
മരമൊന്നുലഞ്ഞു, കിളിചൊല്ലി  "ഉലയല്ലേ! 
മനമെന്റേതുലയും, മമമുട്ട കണ്ടീലേ?
എന്റേതിതു പൊന്മുട്ട വീണിട്ടുടഞ്ഞാലതു 
എന്നേ വൻ കദനത്തിൽ  ആഴ്ത്തുമെന്നറിയീലേ?

"മുട്ടകൾ വിരിഞ്ഞിട്ടെൻ അരുമ, പൊന്നോമന
മക്കളെ കൊതിതീരെ കണ്ടു  ലാളിക്കുവാൻ
എന്മനമുഴറുന്നതു നീയറിയുന്നുണ്ടോ
നിന്മനമതിലൊരു മാതാവിൻ മനമുണ്ടോ? "

"അറിയാഞ്ഞിട്ടല്ല, ഞാനറിയാതെ മാരുതൻ
അലിവുകാട്ടാതെന്നെ പിടിച്ചൊന്നു കുലുക്കി
പിടിച്ചുഞാൻ നിന്നീലയോ നിന്മുട്ട വീഴാതെ
പരിഭവിയ്‌ക്കേണ്ട നീ"  മരമോതിയുടനേ

"അഭയം നിനക്കു ഞാൻ തന്നെങ്കിലതു നിന്നെ
അലിവുള്ള മനമോടെ കാത്തീടുവാനല്ലേ?
എന്നിൽ നീ വിശ്വാസം അർപ്പിച്ചിതെന്നാകിൽ
എന്നേക്കുമതു നില നിർത്തുകയെൻ കടമ

"എന്നിലെ സ്വാദേറിയ പഴങ്ങൾ ഭക്ഷിച്ചു നീ
നന്നായി നിൻ പശി അടക്കീടുവതുണ്ടല്ലോ
എൻവിത്തുകൾ പകരമായ് ദൂരേയ്‌ക്കായെത്തിച്ചു
എൻ വംശ വർധനവിനു നീ ഹേതുവാകുന്നു

"എൻവിത്തുകൾ എൻ കീഴിൽ വീണു കിളിർത്താലവ
ഏറെനാൾ ജീവിക്കുക സാധ്യമല്ലെന്നറിക
ദൂരേയ്ക്കവ പോയെന്നാൽ വീണവ കിളിർത്തെന്നാൽ
കരുതൂ അവ വളർന്നിട്ട് വലുതാകുമെന്നത്

"നിന്മുട്ട വിരിഞ്ഞുള്ള ഓമനകളെ  കാൺകേ
എന്മനമലിയുന്നതു നീയറിയുന്നീല!
അകലെക്കിളിർത്തു വളർന്നു വലുതാകുമെൻ
തൈകളാം ഓമനകളെ ഒന്നു തലോടുവാൻ

"എൻകൈ തരിക്കുന്നതും ഒരുനോക്കു കാണുവാൻ 
എന്മനമുഴറുന്നതും നീയറിയുന്നീല!
നിൻ്റെ യോമനകളെ പകരമായ് ഞാനെൻ്റെ
നീണ്ടോരു  ശാഖകളാം കൈകളിൽ കനിവോടെ

"ലാളിച്ചു നിർവൃതി കൊൾവതുണ്ടറിയുക നീ
കളിവാക്കല്ലിതു തെല്ലും, കാര്യമായ് ചൊൽവൂ ഞാൻ"
പക്ഷിക്കു ജാള്യമായ് മനതാരിലലിവൂറി
വൃക്ഷത്തിന്നാത്മാർത്ഥത ഉൾക്കൊണ്ടിട്ടവൾ ചൊല്ലി:

"നമിപ്പൂ ഞാൻ  നിങ്ങളെ പൊറുത്തീടെൻ നെറികേട്
നന്ദിയില്ലാതെ ഞാൻ ചൊല്ലിയവ ക്ഷമിച്ചീടൂ
പരോപകാരത്തിനായ് വേണം തനുവെന്നുള്ള
പൊതു പരമാർത്ഥമതു ഞാൻ  മറന്നേ പോയി

"മറക്കുവാനാകില്ല എനിക്കിനി ആ സത്യം
മരിക്കുവോളവും എന്നു ഞാനുറപ്പേകുന്നു
ഇനി നമ്മളൊന്നാണ് പിരിയാ സഹോദരിമാർ
കനിവോടെയന്യോന്യം മരുവേണമെന്നെന്നും"!
       
   

2019 ഓഗസ്റ്റ് 30, വെള്ളിയാഴ്‌ച

9. വയലേലയുടെ വിലാപം

    9.   വയലേലയുടെ  വിലാപം

ഓർത്തെടുക്കട്ടേ  ഞാനെൻ ഓർമ്മയിൽ പരതീട്ടു, 
ഓർമ്മയായൊരാ നാളിൻ താളിലെ   പദങ്ങളെ
ചൊല്ലിയന്നാ പദങ്ങൾ നിങ്ങളെന്നെ നോക്കീട്ടു  
'നെല്ലു വിളഞ്ഞീടുന്ന''വയലേല'യാണതു!

'വയാലേല'യല്ലിന്നു ഞാൻ 'വയൽക്കര'യെന്ന  
വ്യക്തിത്വമില്ലാത്തൊരു കോലത്തിലായിപ്പോയി 
അന്നുഞാൻ നാട്ടാർക്കൊക്കെ പൊന്നുവിളയും പാടം 
അന്നദാതാവെന്നെന്നേ വിളിച്ചാദരവോടെ

വളവും വെള്ളോമേകി പരിരക്ഷിച്ചൂ  നിങ്ങൾ
വിഷംതീണ്ടാത്ത വളം പരിശുദ്ധമാം  വെള്ളം!
വിത്തിട്ടു,  കാവൽ നിന്നു, തുരത്തീ  പക്ഷികളെ
ചന്തത്തിൽ ചെറുമികൾ നട്ടു ഞാർ,  പാട്ടുംപാടി
 
ഞാനേറ്റിയവയെന്റെ നെഞ്ചിലായ്  മോദത്തോടെ
ഞാറൊക്കെ  വേരിറക്കി, വിത്തു  മുളച്ചുപൊങ്ങി
ചന്തത്തിലവമെല്ലെ വളർന്നു വലുതായി
ചേലുറ്റപച്ചപ്പോടെ തലയാട്ടിനിന്നു  ഞാൻ
.*****                     *****                  *****
ആശ്രയംകൊടുത്തൂ  ഞാൻ എൻമാറിൽ  പലയിനം
മൽസ്യങ്ങൾ, തവളകൾ,  മാക്രികൾ,  നീർക്കോലികൾ
കൊക്കുകൾ,  കുളക്കോഴി, ഞണ്ടുകൾ  ഇത്യാദിക്ക്
കാത്തു ഞാനവരെയെൻ മക്കളെപ്പോലേയെന്നും

വളർത്തീ ഞാനെന്നതിർ വരമ്പിൽ  പലയിനം
വിളകളാകും തെങ്ങും കമുകും വാഴേം  പിന്നെ 
കുടങ്ങൽ കാക്കപ്പൂവും  ഔഷധച്ചെടികളും, 
കൊടുക്കാൻ പശുക്കൾക്ക് പുല്ലുകൾ  പലയിനം

ചുരുളി,തഴക്കൈത, കാട്ടുചേമ്പുമൊക്കെയും;
അരികെയുള്ള തൊടു ക്രമീകരിച്ചൂ  വെള്ളം
പ്രകൃതീ  സന്തൂലനം നന്നായിപ്പാലിച്ചു ഞാൻ
പറയട്ടെയില്ലെന്നു പഴയ  തലമുറ!
.*****                     *****             .   *****
കാർത്തിക വിളക്കുകൾ നിരത്തിക്കത്തിച്ചിട്ട്
'പൂർത്തിയായ് നിൻവളർച്ച', ഓർമിപ്പിച്ചെന്നേ നിങ്ങൾ
കതിരിട്ടുടനേ ഞാൻ പാകമായ്  പഴുത്തുഞാൻ
കാഞ്ചന നിറമാർന്നു മോഹിപ്പിച്ചു  നിങ്ങളെ

മോഹ,മോദങ്ങളോടെ കൊയ്തു  കറ്റയാക്കീട്ടു, 
മെതിച്ചുണക്കി, ഇട്ടൂ പത്തായത്തിലായ്  നിങ്ങൾ!
കൊയ്തുകഴിഞ്ഞ പാടം നിറഞ്ഞൂ  പശുക്കളാൽ
കൂത്താടിച്ചാടി,മേഞ്ഞു സന്തോഷത്തോടെയവ

കുട്ടികൾ മേളത്തോടെ കളിച്ചൂ പലതരം
കളികൾ, എല്ലാം കണ്ടു നിങ്ങളും  സന്തോഷിച്ചു.
ഇത്രമേൽ നിങ്ങൾക്കു ഞാൻ സന്തോഷം പകർന്നിട്ടും
തത്രപ്പാടോടേ നിങ്ങളൾ   എന്നെക്ക്രൂശിച്ചതില്ലേ?

എന്നുള്ളിൽകല്ലുംമണ്ണും മാലിന്യക്കൂമ്പാരവും
കുന്നോളം നിറച്ചെന്നെ വിരൂപമാക്കിയില്ലേ?
ഇന്നെൻ്റെ  നെഞ്ചിൻ കൂട്ടിൽ കമ്പിത്തൂണുകളേറെ
ഇടിച്ചങ്ങിറക്കുന്നു പിടഞ്ഞുകേഴുന്നു  ഞാൻ

ഭാരവും പേറിനിൽപ്പൂ മന്ദിരങ്ങളേറെയെൻ
കരണത്തിലാകെയും എങ്ങിനെതാങ്ങീടും ഞാൻ?
പേരറിയാ വൃക്ഷങ്ങൾ തങ്ങൾതൻ  കൂർത്തുമൂർത്ത
വേരുകളേറെയെൻ്റെ ഹൃത്തിലേക്കിറക്കീട്ട്

കുത്തിനോവിക്കുന്നെന്നെ, രക്തമൂറ്റിടുന്നെൻ്റെ
ഇത്തിരി ശ്വാസത്തിനായ്  വീർപ്പുമുട്ടീടുന്നു ഞാൻ
ആരെന്നേ ശപിച്ചെന്നു അറിയില്ല  തെല്ലുമേ
അഹല്ല്യാമോക്ഷംപോലെ ശാപമോക്ഷമുണ്ടാമോ?
 
ശാപമോക്ഷത്തിന്നായി കാത്തു ഞാൻ  കിടക്കുന്നൂ
പാപമായൊന്നും തന്നെ  ചെയ്തിട്ടില്ലെന്നാകിലും!
ആവില്ലേ  മർത്യാ നിങ്ങൾക്കെന്നെ  മോചിപ്പിച്ചീടാൻ
ആ നല്ല നാളേക്കായി മോഹിക്കുന്നില്ലേ  നിങ്ങൾ?

മോഹമുണ്ടാകും നിങ്ങൾ, ക്കറിയാമെനിക്കതും
മോഹം നിങ്ങൾ മറയ്ക്കും ദുരഭിമാനം മൂലം!
മോഹമുണ്ടെനിക്കേറെ ഒന്നുയിർത്തെഴുന്നേൽക്കാൻ
മോഹമുണ്ടന്നത്തേപ്പോൽ വയലേലയായ് മാറാൻ!!!

(കരണം = ശരീരം)
                 *******
ഉപഗുപ്തൻ കെ. അയിലറ 


 

2019 ഓഗസ്റ്റ് 28, ബുധനാഴ്‌ച

41. അക്കരപ്പച്ചയിൽ പൊലിയുന്ന സ്വപ്നം

41.  അക്കരപ്പച്ചയിൽ പൊലിയുന്ന              സ്വപ്നം     
        
     
അക്കരപ്പച്ചയാം ഗൾഫിലെത്താനായ്
അവിടെയെത്തീട്ട് പച്ചപിടിക്കുവാൻ 
എത്രയോ നാളായ് കാത്തിരുന്നെങ്കിലും
ഇത്രനാൾ  സ്വപ്നമായിട്ടത് ശേഷിച്ചു
 
മിത്രങ്ങൾ  ഖാദറും ചന്ദ്രനും ജോസും  
എത്രയോമറ്റു കൂട്ടുകാർ നാട്ടുകാർ
അക്കരെയെത്തീ ഒരു കരയ്ക്കെത്തി
ഇക്കരെ വെറും സ്വപ്നവുമായ് താനും 
.
കാസ്സീമിക്കാ ചൊല്ലിയൊരു ദിവസം    
വിസ്സാ ശരിയാക്കിത്തന്നിടാമെന്നാൽ 
ലക്ഷമൊന്നു കൊടുക്കേണ്ടിവരുംപോൽ
ലക്ഷ്യത്തിലെത്താൻ മാർഗ്ഗവും  കാണണം!

അക്കരെയുള്ള ഏജന്റിനും പിന്നെ
ഇക്കരെയുള്ള യാത്രാ ദല്ലാളിനും
എമിഗ്രേഷനൻ ക്ലിയറൻസിനായും
വിമാനത്താവളപ്പോലീസ്സുകാർക്കും

ഒന്നുപോൽ മൊത്തമത് ഭാഗിക്കവേണം 
പിന്നെയൊരു കൊച്ചു പങ്കു തനിക്കും !
ചെറ്റും ദയ കാസ്സീമിക്ക കാട്ടീലാ   
ഒറ്റവഴി മാത്രമേയിനി ബാക്കി 

അച്ഛനമ്മമാരേ സമ്മതിപ്പിച്ചു 
കൊച്ചുകൂരേമുള്ള രണ്ട് സെന്റും വിറ്റു   
ഇക്കായ്ക്കതിലൊരു ലക്ഷം കൊടുത്തു 
ടിക്കറ്റിനായ് വേണം ബാക്കി തനിക്ക്  
.
വിസ്സായിക്കായിട്ടു കാത്തിരുപ്പായി
കാസ്സിമു ചൊല്ലിയുടനതു കിട്ടും
കിട്ടിയില്ലേഴെട്ടു മാസമായിട്ടും
'പെട്ടു'പോയെന്നൊരു മട്ടിലായ്ക്കാര്യം

കാസിമിനെയൊട്ടു കണ്ടുകിട്ടാതായ്
മാസങ്ങളാറോ ഏഴോ കഴിഞ്ഞപ്പോൾ 
കാസ്സീമൊരു ദിനം പ്രത്യക്ഷനായി 
വിസ്സാക്കോപ്പി പൊക്കിക്കാട്ടീട്ടു ച്ചൊല്ലി

എത്തിയിട്ടുണ്ട്  വിസ്സായിതു  കണ്ടോ
യാത്രാദല്ലാളിനെ പോയിനിക്കാണൂ
യാത്രാദല്ലാൾ ചൊല്ലീ  ജോലീടെ വിസ്സാ
മാത്രമേയുള്ളൂ ജോലിക്കരാറില്ല 

പോയില്ലേൽ പൈസാ തിരികെക്കിട്ടില്ല
പോയിക്കിട്ടും തുകേം വീടുമൊന്നായി
പോകുകയല്ലാതെ മാർഗ്ഗമില്ലെന്നായ്
പോകാതിരിക്കുവാനാകില്ല താനും!

ഓർത്തുതാൻ നാട്ടിലെ കുട്ടൻ്റെ കാര്യം
ഒമാനിൽ പോയിട്ടവൻ ജയ്ലിലായി
ജോലിക്കരാറവനില്ലാതെ പോയോണ്ട്
ജോയ്ക്കുട്ടീയുടെ കാര്യോമതുതന്നെ !

കരാറില്ലാതെതന്നക്കരെപ്പോയ
കരീമിന് കിട്ടിയത് നല്ലോരു ജോലി
ഭാഗ്യമവനെത്തുണച്ചെന്നു സാരം
ഭാഗ്യം പരീക്ഷിച്ചു നോക്കുക തന്നെ
 
ചിന്തിച്ചു നിന്നിട്ടിനിയെന്തു കാര്യം? 
ചിന്തിച്ചുപോയാലവസാനമില്ല
വേഗമൊന്നക്കരെ പോകുക തന്നെ
ഭാഗ്യമുണ്ടോ എന്നാലെല്ലാം നടക്കും!
  
അക്കരെയെത്തി, തനിക്കു സന്തോഷം
അവിടുത്തെയേജന്റു ചൊല്ലീയിനി,
"ജോലിക്കായിക്കരാറില്ലാത്തതിന്നാൽ 
ജോലി കണ്ടുപിടിക്കേണം സ്വയം താൻ

പോലീസ്സിൻ കയ്യിൽ പെടാതെ നോക്കേണം
പോലീസ്സു പൊക്കിയാൽ  ജയിലിലാകും
ജോലിക്കായ് തെണ്ടി നടന്നനേകം നാൾ 
കാലിയായ് പോക്കറ്റതിനകം തൻ്റെ 

പട്ടിണിയായിട്ടും തെണ്ടി ജോലിക്കായ് 
കിട്ടിയത് കൂലിപ്പണിയവസാനം
കിട്ടുന്ന പൈസാ തികയില്ലയൊട്ടും
പട്ടിണി മാറ്റുവാൻ പോലും തികയാ 

ചിന്തിച്ചു നാട്ടിലെ കൂലിപ്പണിയാണ്
അന്തസ്സുമഭിമാനോമുള്ള ജോലി,
ഭാഗ്യം തേടിത്തങ്ങൾ കേരളം വിട്ടൂ 
ബംഗാളി കണ്ടെത്തി നാട്ടിലായ് ഭാഗ്യം !

എന്തു ചൊല്ലും വിരോധാഭാസമല്ലേ
എന്തേ വിദ്യാഭ്യാസമേറെ നടിക്കും
മലയാളീടെ മണ്ടത്തരമെന്നോ?
മലർപ്പൊടിക്കാരൻ്റെ സ്വപ്നമെന്നോ?
   
താമസിച്ചില്ലായധികനാൾ,  തൻ്റെ
താമസസ്ഥലത്ത് പോലീസ്സുകാരെത്തി!
പൊക്കീയവരെല്ലാ  താമസ്സക്കാരേം
നീക്കീ ജയിലിലേക്കെല്ലാവരേയും 

പെട്ടുപോമേറെ നാൾ ജയിലിലിനി  
പട്ടിണി മാറീടും തന്റേതെന്നാലോ  
പട്ടിണിയാകുമെന്നാലിനി തൻ്റെ
പെറ്റമ്മേമച്ഛനും സോദരരൊക്കെ

കേട്ടില്ല സർക്കാരിൻ മുന്നറിയിപ്പും
പഠിച്ചില്ല പാഠങ്ങൾ കണ്ടറിഞ്ഞിട്ട്  
കണ്ടതും കേട്ടതും കാര്യമാക്കീല്ലാ!
കൊണ്ടറിഞ്ഞിട്ടിന്നു പാഠം പഠിച്ചു.

ഗൾഫെന്നയക്കരപ്പച്ചയുള്ളോളം
ഗൾഫുമോഹം മലയാളിക്കു തീരാ!
നാട്ടിലെ ജോലി ബംഗാളിക്കു നൽകീ-
ട്ടൊട്ടകത്തെ മേയ്ക്കാൻ ഗൾഫിലേക്കോടും! 
     
   
 
  
 
 
 
 
   

2019 ഓഗസ്റ്റ് 25, ഞായറാഴ്‌ച

19. അമ്മയെന്ന നിർവൃതിച്ചെപ്പ്

19.  അമ്മയെന്ന നിർവൃതിച്ചെപ്പ് 

അമ്മയുടെ പൊക്കിൾക്കൊടിയുടെ ബന്ധം
അടരും വേദനാ രോദനമമ്മയ്ക്ക്
അത്യന്തമാഹ് ളാദ നിർവൃതികളേകി  
അവനിയിൽ പിറന്നുണ്ണി കണ്ണുമടച്ച് 

മാനവ ശാപമാം പശിയുടൻ തന്നെ
വിനയായവനേക്കരയിച്ചുറക്കെ
"എവിടെ, പയോധര, മമ്മേ പറയൂ
എവിടെ?", കൈ വായുവിൽ പരതീയവൻ

നിർവൃതിയിൽ നിന്നുണർന്നിട്ടു പിന്നെയും 
നിർവൃതി കൊണ്ടമ്മ, അടുത്തേയ്ക്കവനെ
അണച്ചുപിടിച്ചുകൊണ്ടമ്മിഞ്ഞയേകീട്ട് 
അനവരതം ചുടുചുംബനമേകി   

ആദ്യമായ് കണ്ണു തുറക്കവേ നിർവൃതി, 
ആദ്യമായുണ്ണി തന്നമ്മയ്ക്കായേകിയ 
പിഞ്ചിളം ചുണ്ടിലെ പാലൂറും പുഞ്ചിരി
പഞ്ചാമൃത, മമ്മയ്ക്കു നിർവൃതി വീണ്ടും.

ഉണ്ണി കമഴ്ന്നാലും നീന്തിത്തുടിച്ചാലും 
ഉണ്ണിക്കാൽമുട്ടിലിഴഞ്ഞാലും നിർവൃതി
പിച്ചവച്ചുണ്ണി  നടന്നാലതി നിർവൃതി
അച്ഛനുമമ്മയ്ക്കുമൊന്നിച്ചു നിർവൃതി

ഉണ്ണിയേയമ്മ തലയ്ക്കുമീതേ പൊക്കി
കിണ്ണാരം ചൊല്ലിച്ചിരിച്ചു  രസിയ്ക്കവേ
പുണ്യാഹമമ്മേടെ വായിൽത്തളിച്ചുണ്ണി
കണ്ണിറുക്ക്യാലതുമമ്മയ്ക്കു നിർവൃതി!

കാലു വളർന്നാലും കയ്യു വളർന്നാലും 
കാലാകാലത്തെ വളർച്ചകൾ കണ്ടാലും
ഉണ്ണി വളർന്നേറെപ്പൊങ്ങിയാലും തൻ്റെ
ഉണ്ണിയൊരു നിർവൃതിച്ചെപ്പു തന്നമ്മക്ക് 

ഇത്രമേൽ നിർവൃതി നെഞ്ചിലേറ്റി അമ്മ
പുത്രവാത്സല്യ മാഹാൽമ്യം കാട്ടീടവേ     
അറിയാതെപോകുമാണ്മക്കളേറെയും
അമ്മയുടെ പൊന്നുണ്ണിയെന്നെന്നും താനെന്ന്

അമ്മയമ്മൂമ്മയായ് മാറവേ, താനൊരു
അച്ഛനായ് മാറവേ അമ്മതൻ പൊന്നുണ്ണി-
ക്കമ്മയൊരന്യയായമ്മയെ വേണ്ടാതായ്
അമ്മയെയെത്തിക്കുമഭയകേന്ദ്രത്തില് 

അമ്മയ്ക്ക്  പരിഭവമില്ല തെല്ലും തൻ്റെ
പൊന്മുത്ത്  സുഖമായി വാഴട്ടെ, തന്നുടെ
നിർവൃതിചെപ്പു പതുക്കേയൊരു ചെറു
നിർവികാരച്ചെപ്പായ് മാറുമെന്നാകിലും!