2020 ഡിസംബർ 29, ചൊവ്വാഴ്ച

പുസ്തകപരിചയം

പുസ്തക പരിചയം 

"ദണ്ഡകാരണ്യം. മുതൽ ഇന്ദ്രപ്രസ്ഥംവരെ"
(ഉപഗുപ്തൻ കെ. അയിലറ - 8547487211)

         Prof. ജി എൻ പണിക്കർ

പല സവിഷേതകളാലും ഏറെ വ്യത്യസ്തവും  കൗതുകകരവുമായ  ഒരു ആത്മകഥയാണ് ഉപഗുപ്തൻ കെ.അയിലറയുടെ "ദണ്ഡകാരണ്യം മുതൽ ഇന്ദ്രപ്രസ്ഥം വരെ".   ഒരു പ്രത്യേകത, അദ്ധ്യായങ്ങൾക്ക് ഒടുവിൽ ചേർത്തിട്ടുള്ള കാവ്യ മധുരമായ ശ്ലോകങ്ങളാണ്.    മദ്ധ്യപ്രദേശത്തും ഒറീസ്സയിലും കൽക്കട്ടയിലും ഡൽഹിയിലും തിരുവനന്തപുരത്തും ജോലി  ചെയ്യേണ്ടി വന്ന ഉപഗുപ്തന് അൻപതു വർഷത്തെ സജീവവും വൈവിദ്ധ്യവുമാർന്ന ഔദ്യോഗിക സേവനാനുഭവങ്ങൾ കൂടാതെ  മൂന്നാമത്തെ വയസ്സുമുതലുള്ള രസകരമായ കാര്യങ്ങളുമുണ്ട്  ഓർത്തെടുക്കുവാനും
നല്ല ഒഴുക്കുള്ള ആഖ്യാന ശൈലിയിൽ എഴുതുവാനും.  ജോലിയിലിരുന്ന പല 
 സ്ഥലങ്ങളുടെയും  സവിശേഷതകളും 
ആഘോഷങ്ങളും ഒരു യാത്രാവിവരണം പോലെ ഈ പുസ്തകത്തിൽ വർണിക്കുന്നുമുണ്ട്.  SSLC കഴിഞ്ഞ് ജോലിക്കായി അദ്ദേഹം മദ്ധ്യപ്രദേശിലേയ്ക്ക് ട്രെയിൻ കയറുകയും  ആ യാത്രയ്ക്കിടെ ഒരു തിരിഞ്ഞു നോട്ടത്തിൽകൂടി തന്റെ  ബാല്യകാലം ഓർത്തെടുക്കുകയും ചെയ്യുന്നു.  മദ്ധ്യപ്രദേശിലും ഒറീസ്സയിലുമായി നാലര വർഷം കേന്ദ്ര സർവീസിൽ  ജോലിചെയ്ത ശേഷം ഉപഗുപ്തൻ,   തികച്ചും വ്യത്യസ്തമായ അന്തരീക്ഷവും അനുഭവങ്ങളും കാത്തിരുന്ന  കൽക്കട്ടയിലെ പ്ലാനിംഗ് കമ്മീഷൻ ഓഫീസിലെത്തുന്നു..  അവിടെ  അദ്ദേഹത്തെ  കാത്തിരുന്നു.  ജാതി ഭ്രാന്തനും, ഉച്ചയോടു കൂടി മാത്രം ഓഫീസിലെത്തിയിട്ട് രാത്രിയിലും ജോലിയൊന്നുമില്ലതെ തനിക്കൊപ്പം ഉപഗുപ്തനുമിരിക്കണമെന്ന് ശഠിക്കുന്ന ഓഫിസർക്ക്  നിരുപാധികം വഴങ്ങാതെ' നൈറ്റ്‌ കോളേജിൽ  ചേർന്നു പഠിച്ച്  ബി.കോം.ഓണേഴ്‌സ് ജയിച്ച് എം.കോമിന് പഠിക്കുമ്പോഴാണ്‌ 
ഉപഗുപ്തന് ഡൽഹിയ്ക്ക് മാറ്റമായത്.  ഡൽഹിയിൽ പ്ലാനിംഗ് കമ്മീഷനിൽ നിന്നും ഗസറ്റഡ് ഓഫീസറായി  തൊഴിൽ മന്ത്രാലയത്തിലെത്തുകയും  അവിടെനിന്നും  തന്റെ  എതിർപ്പുകൾ വക വയ്ക്കാതെ അദ്ദേഹത്തെ അഴിമതിയുടെ വിഹാരകേന്ദ്രമായ തിരുവനന്തപുരത്തെ എമിഗ്രേഷൻ ഓഫീസിന്റെ   ചുമതല ഏറ്റെടുക്കുവാനായി സ്ഥലം മാറ്റുന്നു. 
അഞ്ചു വർഷക്കാലം തിരുവനന്തപുരത്ത് എമിഗ്രേഷൻ ഓഫീസർ എന്ന നിലയിൽ അഴിമതിക്കും മനുഷ്യക്കടത്തിനും എതിരേ ഉപഗുപ്തൻ നടത്തിയ ധീരവും സാഹസികവുമായ നിരന്തരമായ ശ്രമങ്ങൾ വിവരിക്കുന്ന "അനന്തപുരി യുദ്ധകാണ്ഡ" മാണ് ആരെയും   ഏറ്റവുമധികം ആകർഷിക്കുന്നതും ചിന്താധീനരാക്കുന്നതും.  എയർപോർട്ട്‌  വഴി നടന്നിരുന്ന മനുഷ്യക്കടത്തിനെതിരായി,  ഉപഗുപ്തൻ നടത്തിയ ധീരവും തികച്ചും നിയമപരവുമായ പ്രവർത്തികൾ കൊണ്ട് രോഷാകുലരായ    എയർപോർട് ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും ട്രാവൽ ഏജന്റുമാരുടെയും എതിർപ്പും ഭീഷണിയും അദ്ദേഹത്തിന്  നേരിടേണ്ടിവന്നതിനു പുറമേ മുഖ്യമന്ത്രിയുടെയും MP മാരുടെയും മലയാളിയായ  കേന്ദ്ര വിദേശകാര്യ മന്ത്രിയുടെയും  അപ്രീതിയ്ക്ക്  
ഇരയാകേണ്ടിയും വന്നു.  അഞ്ചു വർഷങ്ങളോളം നിരന്തരം അവർ  അദ്ദേഹത്തിനെതിരെ നീങ്ങിയെങ്കിലും അതെല്ലാം അതിജീവിച്ചതിന് ശേഷമാണ് അദ്ദേഹത്തിന് ഡൽഹിയ്ക്ക് സ്ഥലം മാറ്റമായത്.  ((ഉപഗുപ്തൻ നടത്തിയ സാഹസിക നീക്കങ്ങളെക്കുറിച്ചും
അഴിമതിക്കെതിരെയുള്ള പ്രവർത്തനങ്ങളെ പറ്റിയും മാതൃഭൂമി പത്രത്തിന്റെ തിരുവനന്തപുരം ലേഖകൻ ജി. ശേഖരൻ നായർ ആ പത്രത്തിൽ അക്കാലത്ത് എഴുതിയിരുന്ന  'അക്കരപ്പച്ച' എന്ന ലേഖന 
പരമ്പരയിൽ വിശദീകരിച്ചിട്ടുണ്ട്.))  ഒരു പ്രവാസി ട്രാവൽ ഏജന്റിന്റെ   പറ്റിപ്പിനിരയായ നിസ്സഹായയായ ഒരു സ്ത്രീയ്ക്ക്,  അയാളെ വരച്ച  വരയിൽ നിറുത്തി അയാളുടെ പക്കൽ നിന്നും  വൻ തുക വാങ്ങിക്കൊടുത്തപ്പോൾ,  നിറകണ്ണുകളോടെ ആ നിർഭാഗ്യ "സാറിന് നൂറു പുണ്യം കിട്ടും" എന്ന് ഉപഗുപ്തനോട് പറഞ്ഞിട്ട് ഇറങ്ങിപ്പോകുമ്പോൾ വായനക്കാരുടെ കണ്ണുകളും ഈറനണിഞ്ഞുപോകും. 
  
ഡൽഹിയിൽ ഗ്രാമീണ വികസന മന്ത്രാലയത്തിൽ എത്തിയ  ഉപഗുപ്തൻ  ഫിനാൻസ്  അണ്ടർ സെക്രട്ടറിയായിരിക്കെ  മന്ത്രാലയത്തിലെ ഉന്നതർക്കിടയിൽ നടന്നിരുന്ന അഴിമതികൾക്കെതിരെ  തികച്ചും നിയമപരവും നിഷ്പക്ഷവുമായ നിലപാടുകൾ സ്വീകരിച്ചത്  പല ഉന്നതർക്കും രുചിക്കാതായി.   സർവീസിൽ നിന്നും സ്വയം വിരമിക്കുവാൻ  തീരുമാനിച്ച  ഉപഗുപ്തൻ വിരമിക്കൽ സദസ്സിൽ   നടത്തിയത്  അസാധാരണമായ,    ഒരു  വിടവാങ്ങൽ        പ്രസംഗമായിരുന്നു   കേന്ദ്ര ഗവ.സർവീസിൽ നിന്നും വിരമിച്ച ശേഷം പത്തു വർഷക്കാലം WHO യിൽ സാമ്പത്തിക ഉപദേഷ്ടാവായി ജോലി നോക്കിയ അനുഭവങ്ങളും അദ്ദേഹം വിവരിക്കുന്നുണ്ട്.  ((ഒപ്പമുണ്ടായിരുന്ന, ദേശീയതലത്തിലും അന്തർദേശീയ തലത്തിലുമുള്ള സഹപ്രവർത്തകരെപ്പറ്റി അദ്ദേഹം പറയുന്നു:  "ജോലിയോടുള്ള ആത്മാർത്ഥതയ്ക്കും  സത്യസന്ധതയ്ക്കും പൊന്നുംവില കൽപ്പിക്കുകയും , സഹപ്രവർത്തകരോട് സ്നേഹവും സാഹോദര്യവും വച്ചു പുലർത്തുകയും ചെയ്യുന്ന  ഈ മാന്യ വ്യക്തികളെവിടെ,  ഈ ഗുണങ്ങൾക്ക് പുല്ലുവില കൽപ്പിക്കുന്ന കേന്ദ്രസർക്കാർ ബ്യൂറോക്രാറ്റുകളെവിടെ? " ))

നിയമങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് ധീരമായും സ്ഥിരോത്സാഹത്തോടും തന്റെ കടമകൾ അനുഷ്ഠിച്ച ഉപഗുപ്തൻറെ    ഈ ആത്മകഥ വായനക്കാരുടെ ജീവിതാനുഭവത്തിന്റെ അതിർത്തി രേഖകൾ മാറ്റി വരയ്ക്കും, തീർച്ച. ഉപഗുപ്‌തന്റെ   "ദണ്ഡകാരണ്യം മുതൽ ഇന്ദ്രപ്രസ്ഥം lവരെ"  നമ്മുടെ ആത്മകഥാ സാഹിത്യത്തിനും,  മൊത്തം മലയാള സാഹിത്യത്തിനും, ഒരു മുതൽക്കൂട്ടാണ്.  ദിശാ ബോധം നഷ്ട്ടപ്പെട്ട  ഇന്നത്തെ തലമുറ ചെറുപ്പക്കാരും പ്രവാസികളും, സംസ്ഥാന-കേന്ദ്ര സർക്കാർ ജീവനക്കാരും അവശ്യം ഈ പുസ്തകം വായിച്ചിരിക്കേണ്ടതാണ്.  കഠിനാദ്ധ്വാനത്തിന്റെ,  ധീരമായ,  ആദർശ സമ്പന്നമായ,  ജീവിതം എങ്ങിനെ രൂപപ്പെടുത്തിയെടുക്കണമെന്ന് അവർ ഈ കൃതിയിൽ നിന്ന് പഠിക്കുവാനിടയുണ്ട് .  വിവിധ രീതികളിൽ അതീവ ശ്രദ്ധേയമായ ഈ ആത്മകഥ മലയാള വായനക്കാരുടെ മുൻപിൽ എടുത്തു വയ്ക്കാൻ എനിക്ക് ഏറെ സന്തോഷമുണ്ട്; അതിലേറെ അഭിമാനവും.

പബ്ലിഷേഴ്സ് :  പ്രഭാത് ബുക്ക്‌ ഹൌസ് 
തിരുവനന്തപുരം  വില :Rs.300 

ജി. എൻ. പണിക്കർ
പ്രദീപ്തി, പാങ്ങോട്,  തിരുവനന്തപുരം
0471 2353205
ഈ സുപ്രഭാതത്തിൽ ഞാൻ കാണ്മതൊക്കെയും
ഈനൽ പ്രകൃതിതൻ മായാവിനോദങ്ങൾ  
സൂര്യോദയത്തിന്റെ മാസ്മര ദൃശ്യവും 
മഞ്ഞിൻ പുടവപുതച്ച ധരണിയും

വീട്ടുകാരേയുണർത്താനായി ഉച്ചത്തിൽ
നീട്ടിയുറക്കെ പൂങ്കോഴികൾ കൂവതും 
പുൽത്തുമ്പിലിറ്റുവീഴാനായ് തുടിച്ചിടും
നീർത്തുള്ളിക്കുള്ളിൽ കുടുങ്ങിയോരർക്കനും

ആ നീർക്കണത്തിന്നകത്തു ബിംബിക്കുന്ന
ഈ നല്ല പ്രകൃതൻ കാഴ്ചകളൊക്കെയും 

പ്രഭാതപൂജയ്ക്കായ് പൂജാരി അമ്പല
വാതിൽ തുറക്കേ, സുഷുപ്തിയിലാണ്ടൊരു
Devan 

2020 ഡിസംബർ 23, ബുധനാഴ്‌ച

ശ്ലോകനുറുങ്ങുകൾ

നുറുങ്ങു ശ്ലോകങ്ങൾ 



തുറന്നുവച്ചാലേ മനസ്സും കുടയും
തെല്ലെങ്കിലുമുപയോഗപ്രദമാകൂ
അല്ലയെന്നാകിലവരണ്ടുമൊന്നുപോൽ 
അധികഭാരം തരുമെന്നതറിയൂ

നേരായ പാതയിലൂടെ നടക്കു കിൽ
ആരുമേ ലക്ഷ്യസ്ഥാനത്തുചെ ന്നെത്തിടും
കാരണം മറ്റൊന്നുമല്ലയാപാത യിൽ
തീരെത്തിരക്കു കാണില്ലെന്നതു തന്നെ

നീളുംപെരുവഴിനേരുള്ളതാണെങ്കിൽ
നാളുകളെത്രയെടുത്തുവെന്നാകിലും
ആളൊരുമ്പെട്ടിറങ്ങിച്ചെന്നാലെത്തിടും
പാളിച്ചയൊന്നുമേയില്ലാതെ ലക്ഷ്യത്തിൽ

കണ്ണിൽ നിഴലിക്കും ഭാവഭേദ ങ്ങളെ
കണ്ടുവായിക്കുവാനാർക്കുംകഴിഞ്ഞീടും
മനസ്സിലുണ്ടാകും വിഷാദത്തെ യുത്ത-
മനാകുമൊരാൾക്കേവായിക്കുവാനാകൂ.



ജീവിതമെന്നതൊരിടവേള മാത്രം,
ജനനത്തിനും മരണത്തിനും മദ്ധ്യേ.
ആവേളയിൽ സ്വയം നേടിടൂ സന്തോഷം
അന്യരേയുമതിൽ പങ്കാളിയാക്കിടൂ 

പൂർണ്ണത നേടില്ല ജീവിതമെപ്പോഴും
പാത വളഞ്ഞും പുളഞ്ഞുമതുപോലെ
താണുമുയർന്നും കിടന്നാലുമുണ്ടൊരു 
തനത് സൗന്ദര്യ,മതുപോലാമായുസ്സും  

അദൃശ്യമായ് തോന്നിടാം നല്ലകർമ്മങ്ങൾ
അവയെന്നാലുണ്ടാക്കിയെന്നുവന്നീടാം 
അനുപമമാമോരടയാളമെന്നും
അറിയാതെയന്യരുടെ ഹൃത്തിലായി

പ്രഥമദൃശ്യത്തിലാരുമേ നമ്മൾക്കു
പ്രത്യേകതയുള്ളവ്യക്തിയായ്‌തോന്നിടാം  
എങ്കിലും വിരലിലെണ്ണാവുന്നവരേ
തങ്ങിടൂ നമ്മുടെ അന്ത്യദൃശ്യം വരെ

പൊറുക്കുകയെന്നതാകും  സ്നേഹവായ്പ്പിൻ 
പര്യായത്തിന്റെ മനോഹര മാതൃക
തിരികെ കിട്ടീടുവത്യധികമാകും
ധന്യതയും സമാധാനവുമായിടും

ആരുമേ കണ്ടീടിലൊന്നുനോക്കിപ്പോകും  ആകാരമല്ലേ ഉദയസൂര്യബിംബം 
സായന്തനത്തിലേയസ്തമയ ബിംബം   
കാണുകിലോ നിശ്ചലരായ് നിന്നുനോക്കും
           
വഴിയിൽ തടസ്സമായ് തോന്നിടും കാര്യം 
വഴിമാറിപോകാൻ  കാരണമായാലും
അതുമൊരനുഗ്രഹമായിട്ട് മാറീടാം
പുതിയൊരു നല്ല ഫലസിദ്ധിക്കായി.  

പാത വേണ്ടിവരില്ലാ ചില യാത്രയ്ക്കായ്
പാകപ്പെട്ടോരു മനസ്സു മാത്രം മതി 
തോൽവിയെന്നാൽ  ജയത്തിന്നെതിർ വാക്കല്ല-
തെന്നാലോ വിജയത്തിൻ ഭാഗമായീടും
     
നമ്മളുടെയറിവില്ലാതെതന്നൊരാൾ 
നമ്മുടെനന്മ കരുതി ധ്യാനിക്കുകിൽ 
അതുതന്നെയാകണംനമ്മൾക്ക് കിട്ടിടും 
അതുല്യമാകും ശ്രദ്ധയു,മാദരവും

തിരിച്ചറിഞ്ഞീടുക സ്വയമെന്നതാകും
ഒരു ജീവിതത്തിലെ വലിയയാഹ്വാനം.
രണ്ടാമത്തേതർഹമായതും ഉള്ളതും 
കൊണ്ടു തൃപ്തിയടയേണമെന്നുള്ളതാം

കരുത്തരായ് മാറാം അഹങ്കാരിയാകാ
പരുഷരായ്‌ക്കൂടാ അഭിമാനിയാകാം   
ദയാശീലനാകാം മഹാബലിയാകാ 
ദുരാഗ്രഹമരുത് ദുർബലരാകരുത്   

നനുനനുത്തുള്ളോരു കനവിൻ കണികകൾ
നിനവിന്റെയറകളിലമൃതം ചൊരിഞ്ഞത് 
നുകരുവാനായ് മനമതി  നരികെയെത്തേ  
അകതാരിൻ മിഴികൾ തുറന്നുപോയി


ഭൂമിയിലെ നല്ലയദ്ധ്യാപകരായിടും   
സമയവും ജീവിതവു,മതിൽ ജീവിതം 
സമയത്തിന്റെയുപയോഗം പഠിപ്പിക്കേ
സമയം പഠിപ്പിക്കുമായുസ്സിന്റെ വില
     
സ്നേഹം നഷ്ട്ടങ്ങളാൽ ചുറ്റപ്പെട്ടൊരു  മഹാ-
സാഗരമല്ലയോ, വികാരങ്ങൾ തന്നുടെ.
ഒരിക്കലും വെറുപ്പ് കാട്ടാത്തോരുഹൃദയവും 
ചിരി മാഞ്ഞിടാത്ത വദനവും സൂക്ഷിക്കൂ.

ഉറച്ച വിശ്വാസവുമാശയുമുണ്ടെങ്കിൽ  
ഉദ്ദേശിക്കും കാര്യമുറപ്പായും സാധ്യമാം  
മനോഹരമായിമാറ്റും സ്നേഹമെല്ലാമേ
മനസ്സിലിവമൂന്നുമായ് തുടങ്ങൂ ദിനം.    
   
മധുരനിമിഷങ്ങളെന്നുമെത്തുന്നതു   
മധുരാഭിവാദ്യത്തിൽനിന്നുമല്ലെന്നാലോ 
നന്മതനിക്കു നേരുന്നവരെയോർത്തുള്ള 
നറുചിന്തയിൽനിന്നുമാണെന്നതറിയൂ

പോയദിനങ്ങളിൽ ചെയ്തകുറ്റങ്ങൾക്കും
പ്രത്യാശ വയ്ക്കുന്നനാളേകൾക്കും മദ്ധ്യേ
പകിട്ടുള്ളോരവസരമു"ണ്ടിന്നെ"ന്ന  
പേരിൽ, ജീവിച്ചനുഭവിച്ചീടൂ 'ഇന്നി'ൽ  

കേൾക്കുന്നവ ശരിയാണോയെന്നറിയാ,
കൊള്ളുവാനുംതള്ളുവാനും മടിക്കണ്ടാ
കാണുന്നതൊക്കെയും വീക്ഷണം മാത്രമാ,മാ-
കേണമെന്നില്ല, സത്യമെന്നവയൊക്കെ

വളരെക്കുറച്ചേയാവശ്യമായ് വരൂ
വളരെസന്തോഷദായകമാമൊരു
ജീവിതമുണ്ടാക്കീടുവാനതിനായി-
ട്ടാവശ്യമുള്ളവ നിങ്ങളിലുണ്ടല്ലോ

ബലപ്പെടുത്തീടൂ ജീവിതത്തെസ്നേഹ
ബന്ധങ്ങളധികമായുറപ്പാക്കിക്കൊണ്ട് 
സ്നേഹിക്കയന്യോന്യമെന്നതുതന്നെത്ര 
സന്തോഷകരമാം നിലനിൽപ്പിനായി!
     
ശരിയായ ചിന്ത പ്രാവിണ്യമായിടും 
ശാന്തതയെന്നാൽ മാനസികശക്തിയും 
സ്വയംനിയന്ത്രണമുൾക്കരുത്തായിടും    
സംശയമജ്ഞതയിൽനിന്നുളവാകും

ദയാവാനാകുകയെന്നതീലോകത്തി-
ലെയേറ്റമഴകുള്ള വ്യക്തിയെന്നർത്ഥം 
കാഴ്ചയിലാവ്യക്തിയെങ്ങനെയെന്നതാ- 
കുകില്ലൊരു ചോദ്യകാരണമൊരിക്കലും 

നല്ലതല്ലാത്തോരോ സാഹചര്യത്തെയും
നല്ലപോലെതരണം ചെയ്തിടാതാർക്കും
ആവില്ലയെത്തിപ്പെടുവാനൊരിക്കലും 
ജീവിതത്തിന്റെയേറ്റം നല്ല കോണിലായ്   

നല്ലയൊരു വ്യക്തിയാകുന്നതിൽ നിന്നും
നിങ്ങളെയിതരരുടെയജ്ഞതയും
നിഷേധാല്മകതേമതുപോൽ നാട്യവും
നിയന്ത്രിക്കാതെയിരിക്കുവാൻനോക്കുക

തനുവും മനവുമൊരുമിച്ചു വിശ്രമം
തേടിയിട്ടൊരു വ്യക്തി പരിസര ബോധം
മറന്നുപോയീടുകിലാ സമയത്തെ നാ-
മറിയുന്നുറക്കമെന്നുള്ളോരു പേരിനാൽ

സൗഹൃദമാഹ്ലാദദായകമാകും വ്യ-
സനങ്ങളാകെയുമത് പങ്കുവച്ചീടും   
സംതൃപ്തിയാണേലിരട്ടിപ്പിച്ചീടുമത്
സഹനീയമാക്കും ദുരവസ്ഥ പോലും      
.
കാത്തുസൂക്ഷിക്കണം വാഗ്ദാനമൊക്കെയും 
ബന്ധുത്വവും  സ്നേഹബന്ധങ്ങളൊക്കെയും 
അവസ്വയമുണ്ടാക്കില്ലാരവമൊന്നും 
അവയുടഞ്ഞാലോ നിശ്ശബ്ദതയുണ്ടാം 

നിഴലിനും ദർപ്പണത്തിന്നും തുല്യരാം
നല്ലമിത്രങ്ങളനുഗ്രഹമായിടും
നിഴലുകൾ നമ്മളെ വിട്ടുപോകില്ല 
ദർപ്പണം കള്ളം പറയുകയുമില്ല

സന്തോഷമോടെയിരിക്കുകിൽ, ജീവിതം
എത്രയോ നല്ലതെന്നുള്ളോരു തോന്നലാം.
അതിലേറെ നന്നായ് തോന്നിടാം ജീവിതം 
അന്യർക്കുനമ്മൾസന്തോഷമേകീടുകിൽ
  
സ്വയമെഴുതൂ നിങ്ങൾ നിങ്ങളേപ്പറ്റി,
വായിച്ചിടൂസ്വയം നിങ്ങൾതൻ മനസ്സും
കൂടുതലായ് നിങ്ങൾ സ്വയമറിഞ്ഞീടേ   
കുറച്ച്  മതിയന്യരുടെയംഗീകാരം 

വളവേറെയുള്ള പുഴപോലെ ജീവിതം
വളവുകളോരോന്നുമാസ്വദിച്ചീടുക 
നല്ലതിനാകട്ടെ, അല്ലാതിരിക്കട്ടെ ,
ഇല്ലാ, വരില്ലവ തിരികേയൊരിക്കലും

ആരാണു നമ്മുടെ മുന്നിലെന്നുള്ളതോ
ആരാണു പിന്നിലെന്നുള്ളതോ അല്ലൊരു
ആലോചനയ്ക്കുള്ള വിഷയമെന്നാലോ
ആരായിരിക്കും നമുക്കൊപ്പമെന്നതാം             
പേടിയിൽനിന്നുളവാകുമൊരാശയ്ക്കു 
പ്രഭയേറുമെന്നതറിയുക വേണം  
എല്ലാമെല്ലാമില്ലാതായിപ്പോയെന്നാലും
ഇല്ലാതെയാകുന്നില്ലൊരിക്കലും 'ഭാവി

നല്ല തല്ലുകിട്ടേ അവസാന തല്ലിൽ
കല്ലു നന്നായ് പിളർന്നെന്നാലതിനർത്ഥം
വെറുതേപോയ് ആദ്യത്തെ തല്ലെന്നതല്ല
വിജയം തുടർപ്രക്രിയയാലെയെന്നാം

ഉളവാമനുഭവജ്ഞാനത്തിൽ നിന്നും
ഉറപ്പുള്ള തീരുമാനങ്ങളെന്നാലോ
തെറ്റായിടും തീരുമാനങ്ങളിൽ നിന്നു
തന്നെയനുഭവജ്ഞാനമുണ്ടായിടും
   
തിരക്കെത്രയുള്ള മനുഷ്യനായാലും 
ശരിയായി നിങ്ങളെ സ്നേഹിക്കുന്നെങ്കിൽ 
തിരക്കിന്നിടയിലും കുറച്ച് സമയം  കരുതിവയ്ക്കുമയാൾനിങ്ങൾക്കുവേണ്ടി

തന്നുടെയാത്മകഥതൻ രചയ്താവു
താൻതന്നെയാണെന്നിരിക്കേ മടിക്കണ്ടാ
പരിശോധിച്ചു തെറ്റുതിരുത്തി, മാറ്റം
വരുത്തിയിട്ടുമുന്നോട്ടുഗമി ക്കുവാൻ

സാദ്ധ്യമായിടാ വിജയം നേടീടുവാൻ  
ബുദ്ധിശക്തിമാത്ര,മതിനായി വേണ്ടിടും 
സൽച്ചിന്താഗതിയും സുതാര്യമായീടും 
സ്വഭാവമഹിമയുമൊരുമിച്ചൊരാൾക്ക് 

ജീവിതം നന്നായ് നിയന്ത്രിക്കുവാനാകും 
ചേതമുണ്ടാകവേ വിശ്വസ്തനാകുകിൽ,
സമ്പന്നനായിടേ ലാളിത്യം കാട്ടുകിൽ,
കുപിതനായീടേ മൂകനുമാകുകിൽ   

ഭൂമുഖത്തെല്ലാമനിത്യം, മനുഷ്യനും,
ഭാവവും, ചിന്തയും, രംഗവുമെല്ലാമേ
ഒഴിവാക്കിടൂ ബന്ധനങ്ങളെന്നിട്ടോ
ഒഴുക്കിനനുസരിച്ചിട്ട് ഗമിച്ചിടൂ

മറക്കാം സമസ്യകൾ ജീവിതത്തിന്റെ മാർഗ്ഗേ ലഭിച്ചവ, എന്നാലൊരിക്കലും 
മറന്നിടാ പാഠങ്ങളൊന്നുമേയന്നാസ-
മസ്യകൾ പഠിപ്പിച്ചു തന്നവ നിങ്ങൾക്ക്

സ്വപ്‌നങ്ങളില്ലാതെ ജീവിതമില്ല, വി-
ശ്വാസമില്ലാതായാലാശ നിലച്ചിടും
സ്നേഹം നിലച്ചിടും ശ്രദ്ധയില്ലെന്നാകിൽ 
സ്വപ്‌നവും കണ്ട് സ്നേഹിച്ചു ജീവിച്ചിടൂ

ആദ്യമായ്ക്കാണവേ പേരക്കിടാവിന്റെ
ആനനമാനന്ദത്തിരയിളക്കിയെന്നിൽ  
ആനന്ദമെന്നാലതെത്രയാണെന്നെനി-
ക്കാവില്ലചൊല്ലി പ്രതിഫലിപ്പിക്കുവാൻ






എല്ലാമേ താൽക്കാലികം ജീവിതത്തിൽ
എന്നാലും നല്ലവയാസ്വദിക്കൂ നന്നായ്
എന്തെന്നാൽ നല്ലവ എന്നുമുണ്ടാവില്ല
എന്തേലുംനന്നല്ലേൽതാൽക്കാലികമതും 

കാലങ്ങൾക്കെല്ലാമേയുണ്ടായിടാമൊരു
കാരണം നല്ലതാ,മതുപോലെയെല്ലാ 
സമസ്യകളിലുമർത്ഥവത്തായോരു 
സന്ദേശമുണ്ടാകുമുൾക്കൊള്ളുക രണ്ടും 

ലോകംമുഴുവനുംനിങ്ങൾക്കെതിരായാ-
ലാകവേണ്ടാ തെല്ലുമേ നിരാശയതിൽ
മെല്ലേതിരിഞ്ഞൊരു 'സെൽഫി'യെടുത്തിടൂ
എല്ലാരും പിന്നിലുണ്ടെന്നതു കണ്ടിടാം 

ശക്തി കിട്ടീടുക വിജയത്തിൽക്കൂടല്ല
ശക്തി ലഭിച്ചിടും പോരാട്ടത്തിൽക്കൂടി  
ശരിയായ ശക്തിയുണ്ടാകും പ്രതികൂല
സാഹചര്യത്തിലും കീഴടങ്ങില്ലെങ്കിൽ! 

ശ്രമിച്ചിടാ തോൽപ്പിക്കുവാനായാരെയും
ശ്രമിച്ചിടൂ എല്ലാവരേയും ജയിക്കാൻ
ചിരിച്ചിടാ ആരേയും നോക്കി കളിയായ്
ചരിച്ചിടൂ മറ്റുള്ളവർക്കൊപ്പമെന്നാൽ

ബുദ്ധിമാനാകുമൊരുവന്റെ ഹൃദയം
സാദൃശ്യമുള്ളതാകേണമാരാലുമേ
മലീമസമാക്കിടാത്തൊരു കണ്ണാടിപോൽ എല്ലാം പ്രതിഫലിക്കേണം നന്നായതിൽ

തിരിഞ്ഞുനോക്കൂ നേടനുഭവജ്ഞാനം
നേരിട്ടു നോക്കീട്ടു നേടിടൂ പ്രത്യാശ
നോക്കിടൂ ചുറ്റുമേ കണ്ടിടൂ വാസ്തവം
നോക്കിടൂ ഉള്ളിൽ സ്വയമറിഞ്ഞീടുക   

അന്യരോടൊക്കെപ്പൊറുത്തിടാമവരത്
അർഹിച്ചിടുന്നതുകൊണ്ടല്ലയെന്നാലോ
സമാധാനമെന്നതർഹിക്കുന്നു നിങ്ങൾ
സമാധാനമോടെ ജീവിച്ചിടൂ നിങ്ങൾ

ബുദ്ധിമുട്ടുള്ളോരുകാര്യമാണെന്നാലും
സാധ്യമാകും പരിശ്ശീലിപ്പിച്ചീടുവാൻ
മനസ്സിനെ,യേതോരു സാഹചര്യത്തിലും 
മെച്ചമേതെന്നു തിരിച്ചറിഞ്ഞീടുവാൻ 

സ്വന്തം ശരീരത്തിൻ രോഗം ശമിപ്പിപ്പാൻ  
സ്വന്തം മനസ്സുതാനേറ്റവും ശക്തമാം
സാന്ത്വനഹേതുവതിനാലുറപ്പോടെ,  
സന്തോഷവാനായിരിക്കുകയുത്തമം.

മനസ്സിനെ നന്നായ് വിശ്വസിപ്പിച്ചിടൂ 
തന്നുടെ ജീവിതം ലക്ഷ്യബോധത്തൊടും ,  വൈകാരികമായും,മാന്ത്രികതയോടും,  വിസ്മയമയമായും ജീവിച്ച് തീർത്തിടും!

പ്രാധാന്യമുള്ളതിൽ ശ്രദ്ധപതിപ്പിക്കൂ,
പകർത്തിടൂ നല്ല സമയമാകുമ്പോൾ 
വികസിപ്പിച്ചീടൂ ഇല്ലാത്തതിൽ നിന്ന്
വികലമായെന്നാലെടുത്തിടൂ വീണ്ടും    

കരുത്തിന്റെയേറ്റം ഉയരത്തിലുള്ള
പരിധിയായീടുന്നു സഹനശക്തി
പ്രതികാരചിന്ത ബലഹീനതതൻ 
ആദ്യത്തെയടയാളമെന്നതും സത്യം! 
 
കൈമാറുവാനും പകരാനുമാകാത്ത
കാര്യമാണ് ഭാഗ്യമെന്നതതിനാൽ
പൊരുത്തപ്പെടൂ വാസ്തവികതയുമായ്
പ്രശ്നങ്ങൾക്കെല്ലാമേ ഉത്തരം കിട്ടില്ല!
 
ഓർമ്മശക്തിയും വാഗ്വിലാസവും    നർമ്മബോധവും ബുദ്ധികൂർമ്മതേം
വാർദ്ധക്യത്തിൽ ചെറുപ്പമാകില്ല
ഹൃത്തിനെന്നാൽ ചെറുപ്പമായിടാം!  

ജീവിതം ചായകൂട്ടുന്നതുപോലെയാം, 
ആവിയാക്കാം തിളപ്പി'ച്ചഹ'ത്തെ,യലി-
യിച്ചിടാം ഖേദമെന്നിട്ടു തെറ്റുകള-
രിച്ചുകളഞ്ഞാസ്വദിച്ചിടാം ധന്യത.

കൂടുതൽ കാണ്മതു,മധികം വേദനി-ക്കുന്നതു,മതുപോലഭ്യസിക്കുന്നതും 
വിദ്യനേടീടുവാനുതകുന്ന മൂന്നു
വ്യത്യസ്തമായുള്ള സ്തംഭങ്ങളാകുന്നു  

അല്പമായുള്ളതിൽ നന്ദിതോന്നീടുന്ന,
അല്പത്തമില്ലാത്തൊരു വ്യക്തി നന്നായിട്ട് 
സ്വന്തം ജീവിതമാസ്വദിച്ചീടുമൊരു
സന്തുഷ്ടിയുള്ള മനസ്സിന്നുടമയായ്  
 
ഓർമ്മയുള്ളോളവും ഇന്നലെകളുണ്ടാം
 
പെരുമാറ്റത്തേക്കാൾ വലുതല്ലയറിവ്,
പരമാർത്ഥമെന്തെന്നാലുണ്ടാകും സാഹ-
ചര്യങ്ങൾ,എവിടെയറിവ് തൊറ്റീടുന്നോ 
പെരുമാറ്റമവിടെ വിജയം കാണും

കൂടുതൽ ചെയ്യുവാനായി ശ്രമിച്ചെന്നാൽ
കൂടുതൽ കൂടുതൽ ചെയ്യുവാനായിടും
കൂടുതൽ തിരക്കിലേർപ്പെട്ടുവെന്നാലോ
കൂടുതൽ വിശ്രമസമയം ലഭിക്കും

ശസ്ത്രക്രിയതുല്യമീ ജീവിതം,രോഗം ശമിച്ചിടും വേദനിച്ചെന്നാലും,
പൊളിയൊരു വേദനസംഹാരി,പെട്ടെന്ന്
പരിഹാരം, പാർശ്വ ഫലം പിറകേയും  

വിജയിക്കാനായിടും നിങ്ങൾക്ക് തന്നുടെ
വികാരത്തെ മനസ്സടിപ്പെടുത്തുമ്പോൾ 
വിശുദ്ധിയുള്ള മനസ്സാക്ഷിയുണ്ടെങ്കിൽ 
വിശ്വസിക്കാമയാൾ സന്തുഷ്ടനാകുന്നു!

കേമത്തം തദ്ദേശമാകാം പലരുടേം
കാരണമവരുടെ കൂട്ടുകാരൽപ്പർ!
കഴുകന്റെ കണ്ണുള്ളവരാണെല്ലാരും
കുറവന്യന്റേത് തെരയുന്നെല്ലാവരും

അണ്ഡകടാഹമതിനുടെയുള്ളിലെ 
അത്യന്തസുന്ദരമാകും വിഭവങ്ങൾ
അവനിയിലുള്ള ജീവജാലങ്ങൾക്കു   
അനുഭവിക്കാനായ് തുറന്നിട്ടിരിക്കുന്നു

  

അന്തസ്സെന്നാൽ യശ്ശസ്സെന്നർത്ഥമാവില്ല
അതിനർഹരാണെന്നറിയേണം നമ്മൾ
അത്യാസക്തനെതിർപ്പു വന്നാൽ പരി-
വർത്തനപ്പെടില്ല, രോഷാകുലനാകും!  
   
വികാരങ്ങളുണ്ടാകുംഹൃദയത്തിൽനിന്നും വളർന്നീടുമവ പ്രതികരിച്ചാല-
വഗണിച്ചെന്നാലോ മരിച്ചുപോയീടും 
വണങ്ങിയെന്നാലെന്നുമൊപ്പമുണ്ടാകും 

തെറ്റുകളാവർത്തിക്കാതെയിരിക്കുക
തിരുകിവച്ചീടവ കാലിന്റെ കീഴിൽ
ചവിട്ടുകല്ലെന്നപോലുപയോഗിച്ചീ-
ടവ,യെന്നിട്ടവയ്ക്കതീതമായീടൂ

അന്തസ്സെന്നാൽ യശ്ശസ്സെന്നർത്ഥമാവില്ല
അതിനർഹരാണെന്നറിയേണം നമ്മൾ
അത്യാസക്തനെതിർപ്പു വന്നാൽ പരി-
വർത്തനപ്പെടില്ല, രോഷാകുലനാകും

ഇരട്ടി നടന്നിട്ട് പകുതി ഭക്ഷിക്കൂ ,
ചിരിക്കണം ദിവസ്സേന മൂന്നു  മടങ്ങ്,
അളവില്ലാതെ പകരുക സ്നേഹവും 
അതുതന്നെയാം നല്ല ജീവരഹസ്യം

നീറും മനസ്സിന്റെ കാണാപ്പുറങ്ങളിൽ
കോറിയ വരികൾതന്നിടയിലൂടെ
വായിക്കുവാനായ് മിഴികൾ പരതിയാൽ
പോയ കാലത്തിൻ കഥയറിഞ്ഞീടുമോ? 

കേമത്തം തദ്ദേശമാകാം പലരുടേം
കാര്യമവരുടെ കൂട്ടുകാരൽപ്പരാം!
കഴുകന്റെകണ്ണുമായ് നോക്കുന്നെല്ലാരും!
കുറവന്യനുണ്ടോന്ന് തെരയുന്നെല്ലാരും

 




  

     

അധികമായെന്തേലും നിയന്ത്രിക്കുകിൽ 
അതു നിങ്ങളെ നിയന്ത്രിച്ചിടും നൂനം   
സ്വതന്ത്രനായീടൂ അവയിൽനിന്നൊക്കെ 
സ്വാഭാവികമായ് നടക്കട്ടെ കാര്യങ്ങൾ

ഖേദമുണ്ടാക്കുന്ന കാര്യം മറക്കൂ സു-
ഖകരമാകും നിമിഷങ്ങളോർത്തിടൂ
മറക്കൂ, പോയകാലത്തെ ദുരിതങ്ങൾ
മുന്നിൽവരുന്നോരനുഗ്രഹം നേടിടൂ

പര്യാലോചനകളാവശ്യമാകുവത്  
ശരിയെന്തെന്നതറിയുവാനായിടേ
ശരിയാരെന്നതറിയുവാനായ് വാദം
പര്യാലോചനകളതനാലുത്തമം

പുഞ്ചിരിയെന്നുമൊരു ഭൂഷണമാകും
പുതുക്കിയെടുക്കും മനോഭാവത്തേയത്  
പിരിമുറുക്കങ്ങളെ ശാന്തമാക്കീടും 
പിന്തുണച്ചീടുമത് പ്രത്യാശബോധത്തെ  
   
തരളിത മനസ്സിലെ തിരകളി-
ലൊരുലയമലയുവതെന്തിനാണോ?
കനവുകളിൽനിന്നറിയാതെവീണ-
നിനവിന്നിതളുകൾ തിരയുകയാവാം




Hope is the brightest when it dawns from fear. When all else is lost, the future still remains

.



.

Life is better when u r happy.  But life is best when other people are happy because of u. 

Self control is strength.  Right thought is   mastery. Calmness is power.

.

Don't let anyone's, ignorance, hate, drama or negetivity  stop you from the best person you can be.

Friendship improves happiness, and abates misery, by doubling our joy and by dividing our grief.

We come with nothing, we go with nothing, but one great thing we can achieve in life is a little rememberance in someines mind, and a small place in someones heart.

The more you praise  and celebrate your life, the more there is in life to celebrate.

Everything in life is temporary.  So if things are going good, enjoy it, because it won't last for ever and if things are going bad, don't worry, it won't last forever either.

A great deal  of talent  is lost ‌ in this world  for want  of a little  courage 

When a person is down in this world, an ounce of help is better than a pound of preaching

Hope is the brightest when it dawns from fear.
The less men think, the more they talk.
.

When all else is lost, the future still remains

Laws too gentle are seldom obeyed, too severe are selfim executed.

Fear always springs from ignorance

What u do not want to be done to you, do not do it to others

Men are  never so  likely to settle a quarrel rightly, as when they   discuss it so freely  

Things never turn up in this world until somebody turns them  up

It is not important in life as to who is behind us or ahead of us.  What matters is as to who is with us.

No matter how busy a person is, if he really cares, he will find time for u.

Everyone may not be nice but there is something nice in every one ; never keep a fixed image for anyone because people act differently wirh different people.

Everything is temporary : thought, emotions, people and scenary.  Do not become ( get) attached, just flow with it. 

People should be blessed in life with friends who are both mirrors and shadows.  Mirrors  don't lie   and shadows never leave 

Be a writer  of your life and a reader of your mind. The more you know  yourself, the less you need approval of others






2020 ഡിസംബർ 12, ശനിയാഴ്‌ച

നുറുങ്ങുകൾ (2)

നുറുങ്ങു ശ്ലോകങ്ങൾ 


To Add in 2

പേടിയിൽനിന്നുമുണ്ടായീടുമാശയ്ക്കു  
പാരം പ്രഭയേറുംഎന്നതാം വാസ്തവം 
എല്ലാമേയില്ലാതായിപ്പോകുമെന്നാലു-
മില്ലാതെയാകുകില്ലൊരിക്കലും ഭാവി

സ്വന്തം ശരീരത്തിൻ രോഗം ശമിപ്പിപ്പാൻ  
സ്വന്തം മനസ്സുതാനേറ്റവും ശക്തമാം
സാന്ത്വനഹേതുവതിനാലുറപ്പോടെ,  
സന്തോഷവാനായിരിക്കുകയുത്തമം.    






===================================
തുറന്നുവച്ചാലേ മനസ്സും കുടയും
തെല്ലെങ്കിലുമുപയോഗപ്രദമാകൂ
അല്ലയെന്നാകിലവരണ്ടുമൊന്നുപോൽ 
അധികഭാരം തരുമെന്നതറിയൂ






===================================
നീളും പെരുമ്പാത നേരുള്ളതാണെങ്കിൽ
നാളുകൾ എത്രമേലെടുത്തെന്നാകിലും
ആളൊരുമ്പെട്ടിറങ്ങിച്ചെന്നാലെത്തിടും
പാളിച്ചയൊന്നുമേയില്ലാതെ ലക്ഷ്യത്തിൽ

കണ്ണിൽ നിഴലിക്കും ഭാവഭേദ ങ്ങളെ
കണ്ടുവായിക്കുവാനാർക്കുംകഴിഞ്ഞീടും
മനസ്സിലുണ്ടാകും വിഷാദത്തെ യുത്ത-
മനാകുമൊരാൾക്കേവായിക്കുവാനാകൂ.

ജീവിതമെന്നതൊരിടവേള മാത്രം,
ജനനത്തിനും മരണത്തിനും മദ്ധ്യേ.
ആവേളയിൽ സ്വയം നേടിടൂ സന്തോഷം
അന്യരേയുമതിൽ പങ്കാളിയാക്കിടൂ 

പൂർണ്ണത നേടില്ല ജീവിതമെപ്പോഴും
പാത വളഞ്ഞും പുളഞ്ഞുമതുപോലെ
താണുമുയർന്നും കിടന്നാലുമുണ്ടൊരു 
തനത് സൗന്ദര്യ,മതുപോലാമായുസ്സും  

സന്തോഷമോടെയിരിക്കുകിൽ, ജീവിതം
എത്രയോ നല്ലതെന്നുള്ളോരു തോന്നലാം.
നന്നായിതോന്നാമതിലേറെ ജീവിതം 
അന്യർക്കുനമ്മൾസന്തോഷമേകീടുകിൽ

അദൃശ്യമായ് തോന്നിടാം നല്ലകർമ്മങ്ങൾ
അവയെന്നാലുണ്ടാക്കിയെന്നുവന്നീടാം 
അനുപമമാമോരടയാളമെന്നും
അറിയാതെയന്യരുടെ ഹൃത്തിലായി

പ്രഥമദൃശ്യത്തിലാരുമേ നമ്മൾക്കു
പ്രത്യേകതയുള്ളവ്യക്തിയായ്‌തോന്നിടാം  
എങ്കിലും വിരലിലെണ്ണാവുന്നവരേ
തങ്ങിടൂ നമ്മുടെ അന്ത്യദൃശ്യം വരെ

പൊറുക്കുകയെന്നതാകും  സ്നേഹവായ്പ്പിൻ 
പര്യായത്തിന്റെ മനോഹര മാതൃക
തിരികെ കിട്ടീടുവത്യധികമാകും
ധന്യതയും സമാധാനവുമായിടും


           
വഴിയിൽ തടസ്സമായ് തോന്നിടും കാര്യം 
വഴിമാറിപോകാൻ  കാരണമായാലും
അതുമൊരനുഗ്രഹമായിട്ട് മാറീടാം
പുതിയൊരു നല്ല ഫലസിദ്ധിക്കായി.  

പാതവേണ്ടീടേണ്ടതില്ലാ ചില യാത്രക്ക് 
പാകമായിട്ടുള്ള മനസ്സല്ലോ വേണ്ടു 
തോൽവിയെന്നാൽ  ജയത്തിന്നെതിർ വാക്കല്ല-
തെന്നാൽ ജയത്തിന്റെ ഭാഗമായ് മാറിടും
     
നമ്മളുടെയറിവില്ലാതെതന്നൊരാൾ 
നമ്മുടെനന്മ കരുതി ധ്യാനിക്കുകിൽ 
അതുതന്നെയാകണംനമ്മൾക്ക് കിട്ടിടും 
അതുല്യമാകും ശ്രദ്ധയു,മാദരവും

തിരിച്ചറിഞ്ഞീടുക സ്വയമെന്നതാകും
ഒരു ജീവിതത്തിലെ വലിയയാഹ്വാനം.
രണ്ടാമത്തേതർഹമായതും ഉള്ളതും 
കൊണ്ടു തൃപ്തിയടയേണമെന്നുള്ളതാം

കരുത്തരായ് മാറാം അഹങ്കാരിയാകാ
പരുഷരായ്‌ക്കൂടാ അഭിമാനിയാകാം   
ദയാശീലനാകാം മഹാബലിയാകാ 
ദുരാഗ്രഹമരുത് ദുർബലരാകരുത്   

നനുനനുത്തുള്ളോരു കനവിൻ കണികകൾ
നിനവിന്റെയറകളിലമൃതം ചൊരിഞ്ഞത് 
നുകരുവാനായ് മനമതി  നരികെയെത്തേ  
അകതാരിൻ മിഴികൾ തുറന്നുപോയി


ഭൂമിയിലെ നല്ലയദ്ധ്യാപകരായിടും   
സമയവും ജീവിതവു,മതിൽ ജീവിതം 
സമയത്തിന്റെയുപയോഗം പഠിപ്പിക്കേ
സമയം പഠിപ്പിക്കുമായുസ്സിന്റെ വില
     
സ്നേഹം നഷ്ട്ടങ്ങളാൽ ചുറ്റപ്പെട്ടൊരു  മഹാ-
സാഗരമല്ലയോ, വികാരങ്ങൾ തന്നുടെ.
ഒരിക്കലും വെറുപ്പ് കാട്ടാത്തോരുഹൃദയവും 
ചിരി മാഞ്ഞിടാത്ത വദനവും സൂക്ഷിക്കൂ.

ഉറച്ച വിശ്വാസവുമാശയുമുണ്ടെങ്കിൽ  
ഉദ്ദേശിക്കും കാര്യമുറപ്പായും സാധ്യമാം  
മനോഹരമായിമാറ്റും സ്നേഹമെല്ലാമേ
മനസ്സിലിവമൂന്നുമായ് തുടങ്ങൂ ദിനം.    
   
മധുരനിമിഷങ്ങളെന്നുമെത്തുന്നതു   
മധുരാഭിവാദ്യത്തിൽനിന്നുമല്ലെന്നാലോ 
നന്മതനിക്കു നേരുന്നവരെയോർത്തുള്ള 
നറുചിന്തയിൽനിന്നുമാണെന്നതറിയൂ

പോയദിനങ്ങളിൽ ചെയ്തകുറ്റങ്ങൾക്കും
പ്രത്യാശ വയ്ക്കുന്നനാളേകൾക്കും മദ്ധ്യേ
പകിട്ടുള്ളോരവസരമു"ണ്ടിന്നെ"ന്ന  
പേരിൽ, ജീവിച്ചനുഭവിച്ചീടൂ 'ഇന്നി'ൽ  

കേൾക്കുന്നത് ശരിയാണോയെന്നറിയാഞ്ഞാൽ  
കൊള്ളുവാനുംതള്ളുവാനും മടിക്കണ്ടാ
കാണുന്നതൊക്കെയും വീക്ഷണം മാത്രമാ,മാ-
കേണമെന്നില്ല, സത്യമെന്നവയൊക്കെ.  

വളരെക്കുറച്ചേയാവശ്യമായ് വരൂ
വളരെസന്തോഷദായകമാമൊരു
ജീവിതമുണ്ടാക്കീടുവാനതിനായി-
ട്ടാവശ്യമുള്ളവ നിങ്ങളിലുണ്ടല്ലോ

ബലപ്പെടുത്തേണംജീവിതത്തെസ്നേഹ
ബന്ധങ്ങളധികമായുറപ്പാക്കിക്കൊണ്ട് 
സ്നേഹിക്കുകയന്യോന്യമെന്നത് തന്നെത്ര 
സന്തോഷകരമാണ് നിലനിൽപ്പിനായി!   

ശരിയായ ചിന്ത പ്രാവിണ്യമായിടും 
ശാന്തതയെന്നാൽ മാനസികശക്തിയും 
സ്വയംനിയന്ത്രണമുൾക്കരുത്താകുന്നു   
സംശയമജ്ഞതയിൽനിന്നുളവാകും 

ദയാവാനാകുകയെന്നതീലോകത്തി-
ലെയേറ്റമഴകുള്ള വ്യക്തിയെന്നർത്ഥം 
കാഴ്ചയിലാവ്യക്തിയെങ്ങനെയെന്നതാ- 
കുകില്ലൊരു ചോദ്യകാരണമൊരിക്കലും

നല്ലതല്ലാത്തോരോ സാഹചര്യത്തെയും
നല്ലപോലെ തരണം ചെയ്തിടാതാർക്കും
ആവില്ലയെത്തിപ്പെടുവാനൊരിക്കലും 
ജീവിതത്തിന്റെയേറ്റം നല്ല കോണിലായ്  

നല്ലോരു വ്യക്തിയായീടുന്നതിൽ നിന്നും
നിങ്ങളെയന്യയാൾക്കാരുടെയജ്ഞതേം 
നിഷേധകനിലപാടും നാട്യങ്ങളും 
നിയന്ത്രിക്കാതെയിരിക്കുവാൻനോക്കുക

തനുവും മനവുമൊരുമിച്ചു വിശ്രമം
തേടിയിട്ടൊരു വ്യക്തി പരിസര ബോധം
മറന്നുപോയീടുകിലാ സമയത്തെ നാ-
മറിയുന്നുറക്കമെന്നുള്ളോരു പേരിനാൽ

സൗഹൃദമാഹ്ലാദദായകമാകും വ്യ-
സനങ്ങളാകെയുമത് പങ്കുവച്ചീടും   
സംതൃപ്തിയാണേലതിരട്ടിപ്പിച്ചീടും 
സഹനീയമാക്കും ദുരവസ്ഥപോലും      
.
കാത്തുസൂക്ഷിച്ചിടൂവാഗ്ദാനമൊക്കെയും, 
ബന്ധുത്വവും,  സ്നേഹബന്ധങ്ങളൊക്കെയും 
അവസ്വയമുണ്ടാക്കില്ലാരവമൊന്നും 
അവയുടഞ്ഞാലോ നിശ്ശബ്ദതയുണ്ടാം

നിഴലിനും ദർപ്പണത്തിനും തുല്യരാം  
നല്ലമിത്രങ്ങളനുഗ്രഹമായിടും
നിഴലുകൾ നമ്മളെ വിട്ടുപോകില്ല 
ദർപ്പണം കള്ളം പറയുകയുമില്ല


സ്വയമെഴുതൂ നിങ്ങൾ നിങ്ങളേപ്പറ്റി,
വായിച്ചിടൂസ്വയം നിങ്ങൾതൻ മനസ്സും
അധികമായ് നിങ്ങൾ സ്വയമറിഞ്ഞീടിൽ അന്യരംഗീകരിക്കേണ്ടതില്ലധികം 

വളവേറെയുള്ള പുഴപോലെ ജീവിതം
വളവുകളോരോന്നുമാസ്വദിച്ചീടുക 
നല്ലതിനാകട്ടെ, അല്ലാതിരിക്കട്ടെ ,
ഇല്ലാ, വരില്ലവ തിരികേയൊരിക്കലും        



ആരാണു നമ്മുടെ മുന്നിലെന്നുള്ളതോ
ആരാണു പിന്നിലെന്നുള്ളതോ അല്ലൊരു
ആലോചനയ്ക്കുള്ള വിഷയമെന്നാലോ
ആരായിരിക്കും നമുക്കൊപ്പമെന്നതാം

തല്ലുകൾ പലതിന്നവസാന തല്ലിൽ
കല്ലു നന്നായിപ്പിളർന്നാലതിനർത്ഥം
വെറുതേപോയ് ആദ്യത്തെ തല്ലെന്നതല്ല
വിജയം തുടർപ്രക്രിയമൂലമെന്നാം

ഉളവാമനുഭവജ്ഞാനത്തിൽ നിന്നും
ഉറപ്പുള്ള തീരുമാനങ്ങളെന്നാലോ
തെറ്റായിടും തീരുമാനങ്ങളിൽ നിന്നു
തന്നെയനുഭവജ്ഞാനമുണ്ടായിടും

തിരക്കെത്രയുള്ള മനുഷ്യനായാലും 
ശരിയായി നിങ്ങളെ സ്നേഹിക്കുന്നെങ്കിൽ 
തിരക്കിന്നിടയിലും കുറച്ച് സമയം  കരുതിവയ്ക്കുമയാൾനിങ്ങൾക്കുവേണ്ടി
                
തന്നുടെയാത്മകഥതൻ രചയിതാവ്   
താൻതന്നെയാണെന്നിരിക്കേമടിക്കണ്ടാ
പരിശോധിച്ചു  തെറ്റു തിരുത്തി,മാറ്റം വരുത്തിയിട്ടു മുന്നോട്ടുഗമിക്കുവാൻ

സാദ്ധ്യമായിടാ വിജയം നേടുവാനായ്   
ബുദ്ധിശക്തിമാത്ര,മതിനായി വേണ്ടിടും 
സൽച്ചിന്താഗതിയും സുതാര്യമായീടും 
സ്വഭാവമഹിമയുമൊരുപോലൊരാൾക്ക്

ജീവിതം നന്നായ് നിയന്ത്രിക്കാനായിടും  
ചേതമുണ്ടാകവേ വിശ്വസ്തനാകുകിൽ,
സമ്പന്നനായിടേ ലാളിത്യം കാട്ടുകിൽ,
കുപിതനായീടേ മൂകനുമാകുകിൽ   

ഭൂമുഖത്തെല്ലാമനിത്യം, മനുഷ്യനും
ഭാവവും, ചിന്തയും, രംഗവുമൊക്കെയും 
ഒഴിവാക്കിടൂ ബന്ധനങ്ങളെന്നിട്ടോ
ഒഴുക്കിനനുസരിച്ചിട്ട് ഗമിച്ചിടൂ 

മറക്കാം സമസ്യകൾ ജീവിതത്തിന്റെ മാർഗ്ഗേ ലഭിച്ചവ, എന്നാലൊരിക്കലും 
മറന്നിടാ പാഠങ്ങളൊന്നുമേയന്നാസ-
മസ്യകൾ പഠിപ്പിച്ചു തന്നവ നിങ്ങൾക്ക്   

സ്വപ്‌നങ്ങളില്ലാതെ ജീവിതമില്ല, വി-
ശ്വാസമില്ലാതായാലാശ നിലച്ചിടും
സ്നേഹം നിലച്ചിടും ശ്രദ്ധയില്ലെന്നാകിൽ 
സ്വപ്‌നവും കണ്ട് സ്നേഹിച്ചു ജീവിച്ചിടൂ  

ആദ്യമായ്ക്കാണവേ പേരക്കിടാവിന്റെ
ആനനമാനന്ദത്തിരയിളക്കിയെന്നിൽ  
ആനന്ദമെന്നാലതെത്രയാണെന്നെനി-
ക്കാവില്ലചൊല്ലി പ്രതിഫലിപ്പിക്കുവാൻ

എല്ലാമേ താൽക്കാലികം ജീവിത1ത്തിൽ
എന്നാലും നല്ലവയാസ്വദിക്കൂ നന്നായ്
എന്തെന്നാൽ നല്ലവ എന്നുമുണ്ടാവില്ല
എന്തേലുംനന്നല്ലേൽതാൽക്കാലികമതും

ഋതുകൾക്കു നല്ലോരു കാരണ മുണ്ടാ-
മതുപോലെയാരുമേ നേരിടു മെല്ലാ 
സമസ്യയിലുമുണ്ടാമർത്ഥവ ത്താകും  
സന്ദേശമവരണ്ടുമുൾക്കൊള്ള വേണം

ലോകംമുഴുവനുംനിങ്ങൾക്കെതിരായാ-
ലാകവേണ്ടീടാ നിരാശയതിൽ തെല്ലും 
മെല്ലേതിരിഞ്ഞൊരു'സെൽഫി'യെടുത്തിടൂ
എല്ലാരും പിന്നിലുണ്ടെന്നതു കണ്ടിടാം    
 
ശക്തി കിട്ടീടുക വിജയത്തിൽക്കൂടല്ല
ശക്തി ലഭിച്ചിടും പോരാട്ടത്തിൽക്കൂടി  
ശരിയായ ശക്തിയുണ്ടാകും പ്രതികൂല
സാഹചര്യത്തിലും കീഴടങ്ങില്ലെങ്കിൽ! 

ശ്രമിച്ചിടാ തോൽപ്പിക്കുവാനായാരെയും
ശ്രമിച്ചിടൂ എല്ലാവരേയും ജയിക്കാൻ
ചിരിച്ചിടാ ആരേയും നോക്കി കളിയായ്
ചരിച്ചിടൂ മറ്റുള്ളവർക്കൊപ്പമെന്നാൽ

ബുദ്ധിമാനാകുമൊരുവന്റെ ഹൃദയം
സാദൃശ്യമുള്ളതാകേണമാരാലുമേ
മലീമസമാക്കിടാത്തൊരു കണ്ണാടിപോൽ എല്ലാം പ്രതിഫലിക്കേണം നന്നായതിൽ 
    
തിരിഞ്ഞുനോക്കൂ, നേടനുഭവജ്ഞാനം
നേരിട്ടു നോക്കീട്ടു നേടിടൂ പ്രത്യാശ
നോക്കിടൂ ചുറ്റുമേ, കണ്ടിടൂ വാസ്തവം
നോക്കിടൂ ഉള്ളിൽ, സ്വയമറിഞ്ഞീടുക   

അന്യരോടെല്ലാം പൊറുത്തിടാ,മവരത്
അർഹിച്ചിടുന്നതുകൊണ്ടല്ല,യെന്നാലോ
സമാധാനമെന്നതർഹിക്കുന്നു നിങ്ങൾ
സമാധാനമോടെ ജീവിച്ചിടൂ നിങ്ങൾ    
 
ബുദ്ധിമുട്ടുള്ളോരുകാര്യമാണെന്നാലും
സാധ്യമാകും പരിശ്ശീലിപ്പിച്ചീടുവാൻ
മാനസത്ഹചര്യത്തിലും 
മെച്ചമേതെന്നു തിരിച്ചറിഞ്ഞീടുവാൻ 



പ്രാധാന്യമുള്ളതിൽ ശ്രദ്ധപതിപ്പിക്കൂ,
പകർത്തിടൂ നല്ല സമയമാകുമ്പോൾ 
വികസിപ്പിച്ചീടൂ ഇല്ലാത്തതിൽ നിന്ന്
വികലമായെന്നാൽ പകർത്തിടൂ വീണ്ടും  

കരുത്തിന്റെയേറ്റം ഉയരത്തിലുള്ള
പരിധിയായീടുന്നു സഹനശക്തി
പ്രതികാരചിന്ത ബലഹീനതതൻ 
ആദ്യത്തെയടയാളമെന്നതും സത്യം!  

സന്തോഷകരമാമൊരു ജീവിതമെന്നത് 
സമസ്യകളില്ലാത്തയവസ്ഥയല്ല
കാര്യങ്ങളൊക്കെ സമചിത്തതയോടെ
കൈകാര്യം ചെയ്യുന്ന കഴിവുതന്നാകും

മനസ്സിനെ നന്നായ് വിശ്വസിപ്പിച്ചിടൂ 
തന്നുടെ ജീവിതം ലക്ഷ്യബോധത്തൊടും ,  വൈകാരികമായും,മാന്ത്രികതയോടും,  വിസ്മയമയമായും ജീവിച്ച് തീർത്തിടൂ

കൈമാറുവാനും പകരാനുമാകാത്ത
കാര്യമാണ് ഭാഗ്യമെന്നതതിനാൽ
പൊരുത്തപ്പെടൂ വാസ്തവികതയുമായ്
പ്രശ്നങ്ങൾക്കെല്ലാമേ ഉത്തരം കിട്ടില്ല!
 
ഓർമ്മശക്തിയും വാഗ്വിലാസവും    നർമ്മബോധവും ബുദ്ധികൂർമ്മതേം
വാർദ്ധക്യത്തിൽ ചെറുപ്പമാകില്ല
ഹൃത്തിനെന്നാൽ ചെറുപ്പമായിടാം!  

ജീവിതം ചായകൂട്ടീടുന്നപോലെയാം, 
ആവിയാക്കാം തിളപ്പി'ച്ചഹ'ത്തെ,യലി-
യിച്ചിടാം ഖേദമെന്നിട്ടു തെറ്റിന്നേയ-
രിച്ചും കളഞ്ഞാസ്വദിച്ചിടാം ധന്യത.

അല്പമായുള്ളതിൽ തൃപ്തി തോന്നീടുന്ന,
അല്പത്തമില്ലാത്തൊരു വ്യക്തി നന്നായിട്ട് 
സ്വന്തം ജീവിതമാസ്വദിച്ചീടുമൊരു
സന്തുഷ്ടിയുള്ള മനസ്സിന്നുടമയായ്

പെരുമാറ്റത്തേക്കാൾ വലുതല്ല യറിവ്,
പരമാർത്ഥമെന്തെന്നാ,ലുണ്ടാകും സാഹ-
ചര്യങ്ങൾ,എവിടെയറിവ് തൊറ്റീ ടുന്നോ,
പെരുമാറ്റം വിജയം കാണുമവിടെ

കൂടുതൽ കാണ്മതു,മധികം വേദനി-ക്കുന്നതു,മതുപോലഭ്യസിക്കുന്നതും 
വിദ്യനേടീടുവാനുതകുന്ന മൂന്നു
വ്യത്യസ്തമായുള്ള സ്തംഭങ്ങളാകുന്നു

ആരാലും ശ്രദ്ധനേടുന്നതില്ലെങ്കിലും
കാര്യങ്ങൾ ചെയ്തിടൂ നല്ലവയായവ
എത്രപേർ കാണുന്നുവെന്നതല്ല കാര്യം
എത്ര നല്ല കാര്യം ചെയ്യുന്നുവെന്നതാം 

കൂടുതൽ ചെയ്യുവാനായി ശ്രമിച്ചെന്നാൽ
കൂടുതൽ കൂടുതൽ ചെയ്യുവാനായിടും
കൂടുതൽ തിരക്കിലേർപ്പെട്ടുവെന്നാലോ
കൂടുതൽ വിശ്രമസമയം ലഭിക്കും

വിജയിക്കാനായിടുമൊരാൾക്ക് തന്നുടെ
വികാരത്തെ മനസ്സടിപ്പെടുത്തുമ്പോൾ 
വിശുദ്ധിയുള്ള മനസ്സാക്ഷിയുണ്ടെങ്കിൽ 
വിശ്വസിക്കാമയാൾ സന്തുഷ്ടനാകുന്നു!

ജീവിതം നന്നായ്തു റന്നോരു പുസ്തകം
ജീവിച്ചിരിപ്പവർക്കെല്ലാർക്കുമുണ്ടാകും
നന്നായത് വായിച്ചുമനസ്സിലാക്കാനായ്
നാമെന്നുമപരനെ തെരയുകയാണ്

അണ്ഡകടാഹമതിനുടെയുള്ളിലെ 
അത്യന്തസുന്ദരമാകും വിഭവങ്ങൾ
അവനിയിലുള്ള ജീവജാലങ്ങൾക്കു   
അനുഭവിക്കാനായ് തുറന്നിട്ടിരിക്കുന്നു

ശസ്ത്രക്രിയതുല്യമീ ജീവിതം,രോഗം ശമിച്ചിടും വേദനിച്ചെന്നാലും,
പൊളിയൊരു വേദനസംഹാരി,പെട്ടെന്ന്
പരിഹാരം, പാർശ്വ ഫലം പിറകേയും  

അന്തസ്സെന്നാൽ യശ്ശസ്സെന്നർത്ഥമാവില്ല
അതിനർഹരാണെന്നറിയേണം നമ്മൾ
അത്യാസക്തനെതിർപ്പു വന്നാൽ പരി-
വർത്തനപ്പെടില്ല, രോഷാകുലനാകും

ഇരട്ടി നടന്നിട്ട് പകുതി ഭക്ഷിക്കൂ ,
ചിരിക്കണം ദിവസ്സേന മൂന്നു  മടങ്ങ്,
അളവില്ലാതെ പകരുക സ്നേഹവും 
അതുതന്നെയാം നല്ല ജീവരഹസ്യം

നീറും മനസ്സിന്റെ കാണാപ്പുറങ്ങളിൽ
കോറിയ വരികൾതന്നിടയിലൂടെ
വായിക്കുവാനായ് മിഴികൾ പരതിയാൽ
പോയ കാലത്തിൻ കഥയറിഞ്ഞീടുമോ? 

കേമത്തം തദ്ദേശമാകാം പലരുടേം
കാര്യമവരുടെ കൂട്ടുകാരൽപ്പരാം!
കഴുകന്റെകണ്ണുമായ് നോക്കുന്നെല്ലാരും!
കുറവന്യനുണ്ടോന്ന് തെരയുന്നെല്ലാരും

 




   
വികാരങ്ങളുണ്ടാകുംഹൃദയത്തിൽനിന്നും വളർന്നീടുമവ പ്രതികരിച്ചാല-
വഗണിച്ചെന്നാലോ മരിച്ചുപോയീടും 
വണങ്ങിയെന്നാലെന്നുമൊപ്പമുണ്ടാകും 

തെറ്റുകളാവർത്തിക്കാതെയിരിക്കുക
തിരുകിവച്ചീടവ കാലിന്റെ കീഴിൽ
ചവിട്ടുകല്ലെന്നപോലുപയോഗിച്ചീ-
ടവ,യെന്നിട്ടവയ്ക്കതീതമായീടൂ     

അധികമായെന്തേലും നിയന്ത്രിക്കുകിൽ 
അതു നിങ്ങളെ നിയന്ത്രിച്ചിടും നൂനം   
സ്വതന്ത്രനായീടൂ അവയിൽനിന്നൊക്കെ 
സ്വാഭാവികമായ് നടക്കട്ടെ കാര്യങ്ങൾ

ഖേദമുണ്ടാക്കുന്ന കാര്യം മറക്കൂ സു-
ഖകരമാകും നിമിഷങ്ങളോർത്തിടൂ
മറക്കൂ, പോയകാലത്തെ ദുരിതങ്ങൾ
മുന്നിൽവരുന്നോരനുഗ്രഹം നേടിടൂ

പര്യാലോചനകളാവശ്യമാകുവത്  
ശരിയെന്തെന്നതറിയുവാനായിടേ
ശരിയാരെന്നതറിയുവാനായ് വാദം
പര്യാലോചനകളതനാലുത്തമം

പുഞ്ചിരിയെന്നുമൊരു ഭൂഷണമാകും
പുതുക്കിയെടുക്കും മനോഭാവത്തേയത്  
പിരിമുറുക്കങ്ങളെ ശാന്തമാക്കീടും 
പിന്തുണച്ചീടുമത് പ്രത്യാശബോധത്തെ  
   
തരളിത മനസ്സിലെ തിരകളി-
ലൊരുലയമലയുവതെന്തിനാണോ?
കനവുകളിൽനിന്നറിയാതെവീണ-
നിനവിന്നിതളുകൾ തിരയുകയാവാം? 


വികാരങ്ങളുണ്ടാകും ഹൃദയ ത്തിൽ നിന്നും
വളർന്നീടുമവ പ്രതികരിച്ചാ,ല-
വഗണിച്ചെന്നാലോ മരിച്ചു പോയീടും 
വണങ്ങിയെന്നാലെന്നുമൊപ്പമുണ്ടാകും

അധികമായെന്തിനേലുംനിയന്ത്രിക്കിൽ  
അതുനിങ്ങളെനിയന്ത്രിച്ചിടുംനൂനം   
സ്വതന്ത്രനായീടൂഅവയിൽനിന്നൊക്കെ 
സ്വാഭാവികമായ്നടക്കട്ടെയെല്ലാമേ

ചൊദിച്ചു സ്നേഹം വാങ്ങുവതാ ണുചിതം 
ചോദിക്കാതെകൊടുത്തീടുകി ലുത്തമം
അറിവിന്റെ നിറകുടം നിങ്ങ ളെങ്കിൽ
അന്യർ പകരട്ടെ ദീപമതിൽ നിന്നും

തീരുമാനം, ജയിക്കാൻ ശക്തമ ല്ലെങ്കിൽ 
തോൽവിയുറപ്പായിടുമെന്ന തറിയൂ
നിലനിർത്തിടൂ ആശ എന്നു മെപ്പോഴും  
നിരാശയെന്നതു കൈവിട്ടു കളയൂ

ഓരോ നിമിഷവുമാസ്വദിച്ചീടുക
അരുത് ദേഷ്യവും സങ്കടവുമെ ന്തെന്നാൽ
ഒരോ  മിനിറ്റിലേം സങ്കടം നിങ്ങൾ തൻ 
അറുപത് സെക്കന്റിന്നാഹ്ലാദ നഷ്ടമാം

നല്ലത് മാത്രം കാണുന്ന നയനങ്ങളും  
നീചത്വമൊക്കെ പൊറുക്കും ഹൃദയവും 
നിഷേധാല്മകത മറക്കും മനസ്സും
നിങ്ങൾക്കുണ്ടെങ്കിലനുഗ്രഹ ജന്മമാം

മനഃസ്സമാധാനമെന്നുമുണ്ടാകേണ-
മെന്നതിനപ്പുറമില്ല വേറേ ധനം
ജീവിതം ദുരുപയോഗപ്പെടു ത്തുകിൽ
കേവലം ദുരിതമയമായത് മാറും

മറക്കൂ ഖേദമുണ്ടാക്കിടും കാര്യങ്ങൾ
ഓർക്കൂ സന്തോഷദായക നിമിഷങ്ങൾ  
ദുരിതങ്ങൾ, കഴിഞ്ഞ് പോയവ, മറക്കൂ
വരുമോരനുഗ്രഹങ്ങൾ സ്വീകരിക്കൂ

ജിജ്ഞാസയെന്നതാം ഏകാഗ്ര തയുടെ
ജന്മത്തിനായുള്ളൊരു കാരണ മെന്നത് 
അതുപോലുണ്ടാകുംഓർമ്മതൻജന്മവും
അന്യൂനമാകുമേകാഗ്രതയുണ്ടെങ്കിൽ

ഉപധാനംപോലെയാംനല്ലബ ന്ധങ്ങൾ
കോപമിടിച്ച്തീർക്കാം,വിശ്ര മിയ്ക്കാം
സങ്കടക്കണ്ണീർകുടിക്കുമത് നമ്മുടെ,
സന്തോഷംവന്നാലോകെട്ടിപ്പിടിച്ചിടാം

അല്പമായ് മാത്രം പഠിച്ചുവെന്നാ കിലും
അധികമറിവു ലഭിച്ചതായ് തോന്നും
അധികപഠനം നടത്തിയെ ന്നാലോ 
അൽപ്പമേയറിയൂ എന്നതറി വാകും

വിധി നിങ്ങൾതന്നിച്ഛാശക്തി മാനിയ്ക്കും
വിപത്തിൽ കരഞ്ഞാലതിര ട്ടിയാകും 
വിഷമം വരുമ്പോൾ ചിരിച്ചീടു കിലോ
വിധിയപ്രത്യക്ഷമാകും കുമിള പോൽ

ആകാശ സീമയിൽ നീരാവി തന്നുടെ
ആകാരം മാറി കാർമേഘമാ യീടവേ  
ആനന്ദമോടെ മഴയെ വരവേൽ ക്കാൻ 
 ആടീ മയൂരങ്ങളുന്മാദ നൃത്തവും

മനുജന്നുശ്രേണിമൂന്നാണെന്നറിയൂ!
മുന്നോട്ട്പടിപടിയായുയരുന്നോരും,
കുറ്റിയടിച്ചൊരിടത്തുതങ്ങുന്നോരും 
കണ്ടിരിക്കെപ്പിറകോട്ടടിക്കുന്നോരും

നിശ്ശബ്ദതയുമതുപോലെ പുഞ്ചിരീം 
നിസ്സംശയം രണ്ടു ഈടുറ്റ വാക്കുകൾ
നിശ്ശബ്ദത കലഹത്തെയൊ ഴിവാക്കും 
നിസ്സാരമാക്കും കലഹത്തെ പുഞ്ചിരി

നമ്മൾക്കുസന്തോഷമേകുന്നവരോടു 
നന്ദിതോന്നീടണമെന്തെന്നാലവരാണ്
നമ്മുടെയാത്മാവ് വിടർന്നു വിലസുവാൻ 
നന്നായിപ്പൂന്തോട്ടം നട്ടുനനപ്പവർ

ചുണ്ടുകൾരണ്ടുംമലർക്കെത്തുറക്കുന്ന  ചിരിയു,മതുപോലുള്ളിന്റെയുള്ളിലെ
മുത്തുമാത്മാവുമൊരുമിച്ചു കാട്ടുന്ന
ചിത്തവുമാണെനിക്കധിക മായിഷ്ടം

പുതിയത് പഴയതാക്കീടുന്നു കാലം  
പഴയത് പുതിയതാക്കാനായി മർത്യൻ
സ്വയമിടപെടുകയേ മാർഗ്ഗ മുള്ളു 
സ്വയംനവീകരണം വ്യക്തി തൻ ശക്തി

നിശ്ശബ്ദതപോലും,വിശ്വാസമുണ്ടെങ്കിൽ
നന്നായ്മനസ്സിലാക്കപ്പെടുംനിശ്ചയം
വിശ്വാസമില്ലെങ്കിലെന്തുപറഞ്ഞാലും
വല്ലാതെതെറ്റിദ്ധരിക്കപ്പെടുംനൂനം

നേരായ ബന്ധങ്ങൾ ജലതുല്യ മാകും
നോക്കുകിൽ നിറമില്ല, മണവു മില്ല,
ആകാരവുമില്ല രുചിയുമില്ലെ ന്നാൽ
ആ ബന്ധങ്ങളെന്നും ജീവിത ഗന്ധികൾ

'മനുഷ്യാനീമണ്ണാകു'ന്നെന്നാപ്തവാക്യം! 
മണ്ണിലേയ്ക്കുമടങ്ങീടണമെല്ലാരും 
അങ്ങനെയെല്ലാവരുംചിന്തിച്ചീടുകിൽ
അഹന്തരോഷാദികളെന്തിന്കാട്ടണം?

ഒരുചെറിയപദമാകാംവിശ്വാസമെന്നത്
ഒരുപാടുൽകൃഷ്ടമാംധ്വനികളുണ്ടതിന് 
വിശ്വാസത്തിൽനമുക്കവിശ്വാസവുമ-
വിശ്വാസത്തിൽനല്ലവിശ്വാസവുമാണിന്ന്

വാക്കുകൾതൻശക്തിയെത്രയപാരമാം!
വാക്കിന്റെ മൂർച്ചയിൽ മനസ്സു മുറിയും
വാക്ക്നന്നായാലുണങ്ങുംമുറിവതിനാൽ 
വാക്കുകൾ സൂക്ഷിച്ചുപയോഗി ക്കവേണം

ബധിരർക്കു കേൾക്കാം ദയയെന്ന ഭാഷ
അന്ധർക്കുമതുപോലെയാഭാഷകാണാം.
മറ്റുള്ളവരിലെയഴക് വെളി വാക്കും   
മർത്യനാണേറ്റവുമഴകുള്ള വ്യക്തി

വേറിട്ടതാകാമോരോദിവസ്സവുമ-
വ്വിധമായിടാംചിന്തിക്കുവതെല്ലാരും    
ഓരോനിമിഷവുമെന്നെന്നത്തേക്കുമായ്  ഓർമ്മിച്ചുവച്ചിടാമങ്ങനെതോന്നിയാൽ!

എവിടെയായാലും ദയാവാനായിടൂ
എവിടിരുട്ടുണ്ടോ  വെളിച്ചമേകീടൂ
ജീവിതം സന്തോഷപ്രദവും രസക-
രവുമാക്കീടുക പോകുന്നിട ത്തെല്ലാം

ഒരു സുന്ദരനാകാമോരോ നരനും
ഒരു മാത്രയാവിധം നമ്മൾ ചിന്തിക്കിൽ
ചിന്തിക്ക വേണ്ടിടും പ്രായോഗി കമായി
എന്തുവന്നാലുമതു നേരിടാനായി

ഒരു കാരണം കാണാമെന്ത് നടക്കാനും  
ഒരു നാളെല്ലാമേപൂർണ്ണതയി ലെത്താം 
ഇന്നുകണ്ണീരിലൂടതിനാൽച്ചിരിക്കാം  ഇന്നത്തെയമളികളോർത്തും ചിരിക്കാം

അറിയില്ലേതു കാൽവയ്പ്പാ യിരിക്കാം 
അറിയാതെ ജീവിതംമാറ്റിമ റിക്കുക
മുന്നോട്ട് പോകയതിനാൽ, സന്തോഷവു-
മനുഗ്രഹോമെത്താം നിനച്ചിരി യാതെ

കൃത്യതയെന്നത് ചെറിയകാര്യ ത്തിലും
സംതൃപ്തിയുളവാക്കുമെന്നതറിക 
ഉൽസുകനെങ്കിലോകണ്ടെത്തിടുംമാർഗ്ഗം
ഇല്ലെങ്കിലോ സ്വയമുണ്ടാക്കിടു മവൻ

സന്ദേശമെന്നതില്ലാതെയൊ രിക്കലും
ബന്ധങ്ങളുണ്ടാകയില്ലെന്നത റിയൂ 
ബഹുമാനമില്ലയോ സ്നേഹ വുമില്ല,
ബന്ധം തുടരില്ല വിശ്വാസമി ല്ലെങ്കിൽ!

നിശ്ശബ്ദതയും ക്ഷമ‌യുമൊരു പോലെ 
നിസ്സംശയം രണ്ടു ഊർജ്ജത്തി നുറവിടം 
നിശ്ശബ്ദത ബുദ്ധിപരമാമൂർ ജ്ജവും
നിസ്തുലമാം ക്ഷമ വികാര പരവും

ഒരു ദിവസത്തിനു മാറ്റമുണ്ടാ ക്കാൻ 
ഒരു നിമിഷം മതി, ഒരു ജീവിതം
മാറ്റിമറിക്കാനൊരു ദിനവും, ലോകം
മാറ്റിമറിക്കാനൊരു ജീവിതോം മതി!

സാഹചര്യങ്ങളെ മാറ്റിയെടു ക്കുവാൻ
സാധിക്കയില്ലയാരാധന യ്ക്കെപ്പോഴും
മാറ്റിടാമെന്നാലതു മനോഭാ വത്തെ
മാറ്റാമതുവഴി ജീവിതം തന്നെയും.

വഴിവിളക്കൊപ്പംനന്മകാംക്ഷി പ്പവർ!
വഴിയുടെദൂരം കുറയ്ക്കാന വർക്കാ-
വില്ലയെന്നാലോ പ്രകാശംതെ ളിയിച്ചു   
വഴിയാത്രനമ്മുടെ സുഖകര മാക്കും!

എത്തുക നമ്മുടെ ലക്ഷ്യത്തി ലെന്നതു
മാത്രമായ്ക്കൂടാ പ്രയാസമേറും ജയം   
ജയിക്കണം നമ്മുടെ ക്ഷമ യെയെന്ന-
തായിരിക്കേണം പ്രയാസമേറും ജയം!

ചിറകുവിരിച്ചാലേയറിയാനാകൂ
പറക്കുവാനാകുവതെത്ര കാതമെന്ന്.
സ്വയമറികയല്ല, ജീവിതമെന്നത്
സ്വയം സൃഷ്ടിക്കുകയെന്ന താകേണം

ഇന്നലെ സാധ്യമാകാതെയി രുന്നവ
ഇന്നു നെടീടുക സാധ്യമായ് മാറിടാം
നിരവധി തോൽവികളുണ്ടാ യീടിലും
പരാജയപ്പെടില്ലാ എന്നുറപ്പാക്കൂ

പാഴ്ക്കടലാസ്സിനു തുല്യമിന്ന ലെകൾ 
പത്രമിന്നത്തേതുപോൽ വർത്തമാനം
ഭാവിയോ ചോദ്യക്കടലാസ്സിനു തുല്യം
ജീവിതം 'ടിഷ്യൂ'ക്കടലാസ്സു പോലാക്കാ

ബന്ധം നന്നാകുവാനാവശ്യ മാവുക
ചന്തമേറും മുഖവും ശബ്ദവുമല്ല   
ചന്തമേറുമൊരു ഹൃദയവും പിന്നെ 
അന്തമില്ലാത്ത വിശ്വാസ്യതയു മാകും

മാറ്റിവച്ചീടുന്ന ഓരോ കർമ്മ ത്തിനു-
മേറെ പുതിയ കർമ്മങ്ങൾ പിന്നേ വരും
പ്രശ്നങ്ങൾ നിങ്ങളെ ഉന്താതി രിക്കട്ടെ 
പകരം  നയിക്കട്ടെയവനിങ്ങളെ

ഒരു മായാജാലമാം സൗഹൃദ മെന്നത് 
ഒരു ഛായയായതു നിൽക്കും വേനലിൽ
നാമറിയാതത്  കുടയായി മാറിടും 
നല്ലോരു മഴ വന്നാൽ, സംശയമില്ല

ചിന്തകളൊക്കെത്തനിയെയിരിക്കെനി-
യന്ത്രിക്കവേണ്ടിടു,മതുപോലെതന്നെ  
അന്യരുമായിട്ടടുത്തു കഴിയു മ്പോൾ
അരുതാത്ത വാക്കുമൊഴിവാക്ക വേണം

മിതത്വമില്ലാത്തകാര്യങ്ങൾക്കൊന്നുമ-
ടിത്തറയുറപ്പുള്ളതായിരിക്കില്ല
വീട്ടുകാര്യങ്ങളുറപ്പുള്ളവയാണോ    
വെളിയിലെ ലോകം സുന്ദരമായ്തോന്നാം

സമാധാനമെപ്പോഴും രൂപപ്പെടുക-
യാത്മാവിലായീടുമെന്നതറിയണം 
തിരിച്ചറിഞ്ഞീടാതെയാപരമാർത്ഥം
തിരയുകിൽ കിട്ടീടുമോ സമാ ധാനം

സാഹചര്യങ്ങളെയോർത്തുപിന്മാറിയാൽ 
സാക്ഷാൽക്കരിക്കുവാനാകുമോ സ്വപ്‌നങ്ങൾ?
സ്വന്തംകഴിവിൽ വിശ്വാസമർ പ്പിച്ചിടൂ
സാഹചര്യങ്ങളെയതിജീവിച്ചീടൂ

സ്വന്തം ദുഖങ്ങളെയോർത്തു തപിച്ചാൽ 
സന്തോഷത്തോടെയിരിക്കുവാനാകുമോ ?
നേടിയയോരോ അനുഗ്രഹവു മോർത്തു
നോക്കി സന്തോഷിക്കൂ ദുഃഖം മറന്നിടൂ

നന്നാണുവഴിയെന്നുതോന്നുന്നുവെങ്കിൽ 
അന്വേഷിച്ചീടുകതെവിടേയ്ക്കു പോകും
എത്തേണ്ട സ്ഥലമാണേറെ നന്നെങ്കിലോ  ചിന്തിക്കവേണ്ടേറെ, തുടരൂ നടത്തം

നല്ലവർക്കും കൊടുക്കേണം പ്രാധാന്യം 
നമ്മുടെ ഹൃദയമിടിപ്പു‌പോൽ തന്നെ
നിശ്ശബ്ദമായ്തന്നവരുടെ തുണയും  
നമ്മുടെ ജീവിതത്തിൽ ലഭ്യമായ് വരാം

ജീവിതം നാമാഗ്രഹിക്കുമ്പോലല്ലേലും  
ജീവിച്ചിടുന്നു  കഴിവതും നന്നായി 
സാധ്യമാകാ കുറ്റമറ്റോരു ജീവിതം
സാധ്യമാക്കാമെന്നാൽ നല്ല നിമിഷങ്ങൾ 







എന്താണുണ്ടാകുകയടുത്ത നിമിഷം  
എന്നതാർക്കുമേ പ്രവചിക്കാനായിടാ
പോകുന്നു മുന്നോട്ടുതന്നെ നാമെങ്കിലും 
പ്രത്യാശയുമൊപ്പം വിശ്വാസവുമർപ്പിച്ച്     

സൗഹൃദത്തിന്റെ പ്രകാശമെല്ലായ്പ്പോഴും
അഭ്രത്തിളക്കത്തിനു തുല്യമായിടും   
പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കും ചുറ്റു-
പാടുമിരുൾ മൂടിക്കിടന്നിരുന്നാലും

ദുഖങ്ങളൊക്കെയും സഹനീയമാക്കി 
ധൈര്യസമേതം മുന്നേറുവാൻ കഴിയും
വ്യക്തികളായിരിക്കേണമീയുലകിൽ 
മുക്തകണ്ഠം പ്രശംസിക്കപ്പെടേണ്ടവർ   

നല്ല സുഹൃത്തുക്കളന്യോന്യം കാട്ടിടും
നല്ലയവധാനതയും വിശ്വാസവും
ഏറ്റവും നല്ലസുഹൃത്തുക്കളാവുക 
എക്കാലവുമവ കാത്തുസൂക്ഷിപ്പവർ

സൗഹൃദം നീണ്ടകാലം നിലനിന്നിടാ,   
സുഹൃത്തുക്കളവരുടെയോരോ തെറ്റും
അന്യോന്യംകണ്ടുമറിഞ്ഞുംസഹിഷ്ണുത
അനിവാര്യമായും കാട്ടി,പ്പൊറുത്തില്ലേൽ 

അന്യരെന്നെപ്പറ്റിപ്പറയുന്നതൊന്നും
ഞാനൊട്ടുമേ കാര്യമാക്കേണ്ടതില്ലല്ലോ!
എന്നെപ്പറ്റി ഞാൻ സ്വയം പറയുന്നതും
എന്റെപ്രവർത്തിയുമാണെന്നെബാധിക്ക!

ബാല്യത്തിലെല്ലാരുമെന്നോടു ചോദിച്ചു: 
"വല്യ'താകേയാരെപ്പോലെയായീടണം?"  'വല്യ'താകേയാണുത്തരം കിട്ടിയ,താ 
ബാല്യകാലമെനിക്കു വേണം തിരികെ

ചെറിയൊരാലിംഗനം കണ്ണീരുണക്കും
ചെറുമെഴുതിരിയുമിരുട്ടകറ്റും
ചെറിയയോർമ്മയുമാണ്ടുകൾതാണ്ടിടും  ചെറിയവയേറെ സന്തോഷമേകീടും       

സമ്പത്തു മൂലമോ രൂപത്തിൽക്കൂടെയോ
സൗന്ദര്യം മൂലമോ ഭാവത്തിൽക്കൂടെയോ
ആവില്ലയാർക്കും വലിയവനാകുവാൻ
ആകുമെന്നാലോ മനസ്സിന്റെ നന്മയാൽ 

കണ്ണ് കണ്ടവരെ ഹൃദയം സൂക്ഷിപ്പതിൻ
കാരണമെന്തെന്നു കണ്ണുച്ചൊദിച്ചിടേ
നിനക്ക് മനോഹര ദൃശ്യങ്ങൾവേണേലെ-
നിക്കുവേണംനല്ലബന്ധം,ചൊല്ലി,ഹൃത്തും

ജീവിതം ഇച്ച്ശിക്കുമ്പോലെയല്ലെങ്കിലും
ജീവിച്ചിടുന്നു നാം നന്നായ് കഴിവതും
സാധ്യമാകാ കുറ്റമറ്റോരു ജീവിതം
സാധ്യമാക്കാമെന്നാൽ നല്ല നിമിഷങ്ങൾ 

എന്താണുണ്ടാകുകയടുത്ത നിമിഷ 
എന്നതാർക്കുമേ പ്രവചിക്കാനായിടാ
പോകുന്നു മുന്നോട്ടുതന്നെ നാമെങ്കിലും 
പ്രത്യാശയുമൊപ്പം വിശ്വാസവുമർപ്പിച്ച്      .
നല്ല സുഹൃത്തുക്കളന്യോന്യം കാട്ടിടും
നല്ലയവധാനതയും വിശ്വാസവും
എങ്കിലുമേറ്റവും നല്ലസുഹൃത്തുക്കൾ1

സൗഹൃദത്തിന്റെ പ്രകാശമെല്ലായ്പ്പോഴും
അഭ്രത്തിളക്കത്തിനു തുല്യമായിടും   
പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കും ചുറ്റു-
പാടുമിരുൾ മൂടിക്കിടന്നിരുന്നാലും












 



Smile makes you attractive.  It changes your mood, It relieves stress, and it helps u stay positive

Life is not so short but that there is always time for courtsey         

As long as we have memories, yesterday remains; as long as we have hope, future awaits.
.
.
It is not the load that breakes u down.  It is the way that u carry it.
Curiosiry is as much the parent of attention as attention is of memory.

Ghe less of government is better  if  the society is kept in peace and prosperity.

Every duty that is bidden to wait, comes back with seven fresh duties at its back.
!   


 
ചിരകാലസ്വപ്നത്തിന്നിതളുകൾപോലെ 










.


49. മാവേലി ഇന്നോണം കാണാൻ വന്നാൽ

   
49.  മാവേലി ഇന്നോണം കാണാൻ                വന്നാൽ

മാവേലി ഇന്നോണം കാണാൻ വന്നാൽ
മാനുഷരെക്കാണാമല്ലലോടെ
കാണം വിറ്റോണമുണ്ണുന്നോരേയും
കാണം പോലുമില്ലാത്തോരേം കാണാം

ക്യാമ്പിലായ്‌ കാണാം പ്രളയത്തിൻ്റെ
വമ്പൻ ദുരന്തത്തിൻ ബാക്കിപത്രം
വീട്ടുവസ്തുക്കളും വീടും പോയി  
ഉടുതുണി മാത്രമായ്  വന്നവരേം

ആഹാരം പോലും ശരിക്കില്ലാതെ
മോഹങ്ങളെല്ലാം മരവിച്ചോരേം
കുട്ടികൾ പട്ടിണിക്കോലമായി, 
കുട്ടിക്കളിയും  മറന്നുപോയി

പൂത്തുമലേലും  കവളപ്പാറേം
പോയൊന്നു കാണൂ മാവേലിമന്നാ
മലയൊന്നാകേയുരുൾപൊട്ടിയിട്ട്
മണ്ണിന്നടിയിലായ് ആളും വീടും

ആഴ്ചകളേറെക്കഴിഞ്ഞെന്നാലും
ആളുകളിപ്പോഴും മണ്ണിൻകീഴിൽ
ഉടയോരേക്കണ്ടുകിട്ടാതായിട്ട്
ഇടനെഞ്ച് പൊട്ടിക്കരയുന്നോരേം

ബന്ധുക്കളുടെ  ശരീരങ്ങളെ 
ബദ്ധപ്പാടോടെ തിരയുന്നോരേം
വാസസ്ഥലം വിട്ടുപോകാനാകാ-
തസ്വസ്ഥരായിക്കറങ്ങുന്നോരേം 

മാതാപിതാക്കളെ നഷ്ട്ടമായി
ഭീതി നിറഞ്ഞ മുഖവുമായി
ഭാവിയെപ്പറ്റിയോർത്താകുലപ്പെട്ട്
ഭാരിച്ച നെഞ്ചുമായ് പൈതങ്ങളേം

വാലുമാട്ടിക്കൊണ്ടു മണ്ണും മാന്തി 
മണ്ണിന്നടിയിലെ യജമാനനായ്
നന്ദിതൻ പര്യായമായിടുന്ന 
നായയേയും കാണാം തമ്പുരാനേ

എന്നാലും നിന്നെബോധിപ്പിക്കുവാ-
നൊന്നായ് ഞങ്ങളാഘോഷിക്കുമോണം
പതിവ്  തെറ്റിയ്ക്കുവാനാവില്ലല്ലോ
പ്രകൃതി തെറ്റിക്കാൻ ശ്രമിച്ചാലും !

മാവേലി വാണോരു കാലമനു-
ഭവിക്കാനെനിക്കോരു മോഹമുണ്ട്
എന്നിലെ  മോഹങ്ങളൊന്നു നേടാൻ 
നിന്നോട് മാവേലീ ചോദ്യമഞ്ചുണ്ടേ  

മാനുഷരെല്ലാരുമൊന്നുപോലെ
മോദമായ് ജീവിച്ചിരുന്ന കാലം
കണ്ടുമടങ്ങുവാനില്ലേ മോഹം?
ഉണ്ടെങ്കിലങ്ങിവ ചെയ്തേപോകൂ

ഭരിക്കുമോരിവിടുത്തെ ഭരണക്കാരെ
ഭരണപാഠങ്ങളൊൾ പഠിപ്പിച്ചു കൂടേ ?
ഉരുൾപൊട്ടാതിരിക്കാനായ് അവിടിരുന്നു 
ധരണിയെ ബലമായ് പിടിച്ചുനിന്നൂടേ  ?

പെരുമഴക്കാലത്ത് പ്രളയത്തെ തടയാൻ 
പയസ്സിനെ ധരണിയിൽ  ലയിപ്പിച്ചൂടേ ?
അസ്സാദ്ധ്യമാമിവയെന്നങ്ങയ്ക്കുതോന്നുന്നേൽ
അവതാരമൊരിക്കൽക്കൂടെടുത്തുകൂടേ?
             
ബാലിശമാണെന്നനുയോഗങ്ങളെങ്കിലോ ബാലനാണിവനെന്ന് കരുതി ക്ഷമിച്ചൂടേ?

50. ഓണത്തിന്റെ ഓർമ്മയിൽ.

50.  ഓണത്തിന്റെ ഓർമ്മയിൽ
----------------------------------------
       ഉപഗുപ്തൻ കെ. അയിലറ 

ബാല്യകാലത്തെയാ ഓണമെത്ര  
കാലം കടന്നങ്ങു പോയെന്നാലും, 
പോകില്ല മാഞ്ഞെൻ മനസ്സിൽ നിന്നും
ആകില്ലെനിക്കു മറന്നീടുവാൻ!

പുത്തനുടുപ്പുകൾ തൈപ്പിച്ചീടും 
അത്തത്തിനും തൊട്ടു മുൻപു തന്നെ
പുത്തനുടുപ്പിൻ മണം നുകരാൻ
മുത്തമിടുമെന്നുമോണം വരേം ! 

അത്തം തുടങ്ങിടും മുൻപുതന്നെ
ചെത്തിമിനുക്കി വഴിയും മുറ്റോം
ചാണകവെള്ളം തളിച്ചു ശുദ്ധി
ചെയ്തിടും മാവേലി വന്നുകേറാൻ!

അത്തപ്പൂക്കളിറുക്കുവാനായി
എത്രയും രാവിലെ പോകയായി 
അല്ലെങ്കിൽ കിട്ടില്ല പൂക്കളൊന്നും
അങ്ങേലേകുട്ടികൾ കൊണ്ടുപോകും!

തുമ്പപ്പൂ, മുക്കുറ്റി, കാർത്തികപ്പൂ,
ചെമ്പരത്തി, കാക്കപ്പൂ, ജമന്തി, 
ചെത്തിപ്പൂ, ഓണപ്പൂവെന്നിങ്ങനെ
എത്രേമിനം പൂക്കൾ ശേഖരിക്കും!    
   
വട്ടം വരച്ചിട്ടു  പൂക്കൾ ഞങ്ങൾ 
വൃത്തതിനുള്ളിലായ് ചന്തമോടെ
നിറവും വലിപ്പോമനുസരിച്ച്
നല്ലോരത്തപ്പൂക്കളം രചിക്കും! 
  
അത്തം തുടങ്ങും ദിവസം തന്നെ
അച്ഛൻ ഞങ്ങൾക്കൂഞ്ഞാലിട്ടു തരും
ഒന്നല്ല, മൂന്നാണ്, വനിതകൾക്കും, 
ഓരോന്നാങ്കുട്ട്യോക്കും പെങ്കുട്ട്യോക്കും!

പ്ലാവിന്റെ കൊമ്പിലെയിലകടിച്ച്  
പറിക്കാനൂഞ്ഞാലിൽ മത്സരിച്ചു
ആയത്തി, ലായത്തിലാടിയാടി   
വായുവിൽ പൊങ്ങിപ്പറന്ന കാലം!

ഓണക്കളികളന്നെത്രയെന്നോ!
ഓരോന്നും മാറിമാറിക്കളിക്കും
മത്സരത്തിന്നിടേൽ വഴക്കുമുണ്ട്, 
മനസ്സില് തങ്ങാത്ത പിണക്കമാണ്!

ആണ്ടിലൊരിക്കലടുക്കളയിൽ
അച്ഛൻ കയറുമുത്രാട നാളിൽ     
ഉപ്പുള്ളയച്ചാറും ഇഞ്ചിക്കറീം
ഉപ്പേരീമുണ്ടാക്കും മൂന്നുവിധം 

ചൂടു മാറാത്തോരുപ്പേരി ഞങ്ങൾ 
ചടുലമായിട്ടങ്ങു മോട്ടിച്ചോണ്ട് 
ഓടിപ്പോമൂഞ്ഞാലിൻ ചോട്ടിലേക്കായ്
ഓണനിലാവത്തൂഞ്ഞാലിലാടാൻ!    

തിരുവോണത്തിന്റന്നച്ഛൻ തന്നെ  
ഉരുളീലുണ്ടാക്കുമടയുംകൊണ്ട്  
പ്രഥമനും പാലിൻ പായസ്സവും
പറയേണ്ടരണ്ടിന്റേം സ്വാദെന്തെന്ന്  ! 

തിരുവോണ രാവിലേ ഞങ്ങളങ്ങ് 
ഒരുവട്ടമൂഞ്ഞാലിലാടിയിട്ട് 
പ്രാതലിനായി  തട്ടീടും ചൂടു 
പുട്ടും കടലയും പപ്പടവും!
 
കാലത്ത് കറുമ്പിപ്പശുവിനേയും
കുട്ടി, മണിയനേം കുളിപ്പിച്ചിട്ട്  
ചന്ദനം ചാർത്തീടും നെറ്റിയിലായ്
ചന്തമവർക്കപ്പോഴെത്രയെന്നോ!

ആട്ടുകല്ലുമരിയും  കഴുകും
കാടിയിൽ പഴഞ്ചോറുമുപ്പുമിട്ട് 
കുടിക്കാൻ കൊടു‌ക്കുമവയ്ക്കെന്നിട്ട് 
കൊടുക്കു'മോണ'പ്പുല്ല് തിന്നുവാനായ്

കുളിയും കഴിഞ്ഞോണക്കോടീമിട്ട്
കളികൾ കളിക്കുവാനോട്ടമാണ്
കിളിത്തട്ട്  തലപ്പന്ത് കുട്ടീം കോലും
കളികൾ കളിക്കുമോരോന്ന് മാറി   

പപ്പടം കാച്ചും മണമടിക്കേ
പാഞ്ഞിടും വീട്ടിലേക്കോണമുണ്ണാൻ
വിട്ടീലെത്തേ കാണാമമ്മയാദ്യം  
ഊട്ടുവത് 'പിതൃക്കന്മാരെ'യൊക്കെ 

നിരത്തിയ തൂശനിലകളിലായ്
നിറയെ കറികൾ വിളമ്പിയിട്ട്,  
പുത്തരിച്ചോറു  വിളമ്പുമച്ഛൻ 
വിസ്‌തരിച്ചങ്ങോട്ടിരിക്കും ഞാനും 

പിന്നെയെല്ലാരുമൊരുമിച്ചങ്ങു 
നന്നായുണ്ണുമോണം സന്തോഷമായ് 
ഓണമുണ്ണാനായോ'രോർഡറു'ണ്ട്
ഓർമ്മപ്പെടുത്താം മറന്നെന്നാകിൽ!

നെയ്യും പരിപ്പും പപ്പടോം ചേർത്തു 
നന്നായിട്ടാദ്യം കുഴച്ചുണ്ണേണം   
പിന്നെ സാമ്പറുമൊഴിച്ചുണ്ണേണം  
പുളിശ്ശേരി ചേർത്തിട്ടടുത്തയൂണ്

ഓരോയുരുളയും വായിലായാൽ 
ഓരോരോകൂട്ടുകറി കൂട്ടേണം
പച്ചടിയും തോരനും അവിയൽ 
ഇഞ്ചിയും, ഓലൻ, നാരങ്ങയച്ചാർ, 

മപ്പാസ്സ്, സ്ട്യൂ, ഇനി കറികളെത്ര!
ഉപ്പേരികൾ മൂന്നും  മാറിമാറീ 
തട്ടേണം കടുമുടാ വായിലിട്ട്
ഇടക്ക് ഒരോ കവിൾ വെള്ളോമാകാം

പൂവൻ പഴം നന്നായ് ഞെവിടിയിട്ട് 
പ്രഥമൻ കുടിക്കേണം സ്വാദായിട്ട്
കയ്യിലൂടേയൊഴുകുന്നുണ്ടെങ്കിൽ   
കയ്യോടെ നക്കിക്കൂടിച്ചിടേണം

പ്രഥമനും പായസ്സോം കഴിക്കേ
പറയേണോ, നാരങ്ങേടച്ചാറും
ഇഞ്ചിപ്പുളിയും തൊട്ടുനക്കാനായ്? 
ഇവയില്ലാതാക്കും ദഹനക്കേട് 

ഒരുപിടിച്ചോറ് കഴിക്കവേണം
മോരുമൊഴിച്ചു,  ദഹിക്കാനായി    
കിട്ടില്ലിതുപോലെ സമ്പൂർണമാ-
യിട്ടുള്ള സദ്യയീ ലോകത്തെങ്ങും!

സദ്യകഴിഞ്ഞു  ചേച്ചിമാർക്കൊപ്പം
ആദ്യമായ് പോയിടും കാണുവാനായ്
കയ്യ്കൊട്ടിക്കളീം, തിരുവാതിരേം, 
കളിക്കുന്നത് പ്രായമായ സ്ത്രീകൾ!

'ഒരുകുടുക്ക, പ്പൊന്നി'ൻ കഥയും,
ഒരു 'ചെമ്പഴുക്കേ'ടെ കഥയും  
"കൊച്ചുകുഞ്ഞിന്റെച്ഛന്റെ'കഥയും  
കളിക്കും മൂന്ന് കഥേo മാറി മാറി!

കുറച്ചുനേരമതു കണ്ടിട്ട് ഞാൻ
കൂട്ടുകാർക്കൊപ്പം പലകളികൾ 
കളിക്കുവാനായിട്ട് പായുമല്ലോ, 
കളിക്കുമിരുട്ട് തുടങ്ങും വരെ ! 

പടിക്കലെ തോട്ടിൽ കുളികഴിഞ്ഞ് 
പടിയും നിലവിളക്കിന്ന് മുന്നിൽ
നാമവും ചൊല്ലിയത്താഴവുമുണ്ട്  
നന്നായുറങ്ങിടും സ്വപ്നോം  കണ്ട്!
           *******      *******
വന്നവ,രെത്രപേരെന്നോടൊപ്പം? 
അന്നത്തെ ഓണക്കാലത്തിലേക്കും
അന്നത്തെ ഓണത്തിൻ സദ്യേമുണ്ണാൻ?  
അന്നത്തെ ഓണക്കളികളിക്കാൻ? 

ഒന്നു ചൊല്ലീടാമോ കൂട്ടുകാരേ? !!! 
ഒന്നും മറന്നു ഞാൻ പോയില്ലല്ലോ!!!
ഒറ്റ 'ലയിക്കി'ലൊതുക്കാമല്ലേൽ
ഒന്നു പരത്തിപ്പറകേമാകാം!!!  

            ********      ********
എന്നെപ്പോലിന്നത്തെയപ്പൂപ്പന്മാർ 
ഇന്നു ഗൃഹാതുരത്വമറിയേ  
ഇന്നത്തെ കുട്ടികൾക്കൊക്കെയത്
അന്യമാ, ണറിയില്ല, തെല്ലുപോലും!!! 
   
 

2020 ഡിസംബർ 11, വെള്ളിയാഴ്‌ച

28. ഒരു തിരിഞ്ഞു നോട്ടം

 28.   ഒരു തിരിഞ്ഞു നോട്ടം 

അറിയാമെനിക്കിനിയും  തിരിയേയൊരു'പോക്ക്', 
അതിമോഹമാണെന്ന സത്യം!
തിരിഞ്ഞൊന്നു 'നോക്കു'വാൻ ആരുമേ,യനുവാദം
തരികവേണ്ടെന്നതും സത്യം   

തിരിഞ്ഞൊന്നു നോക്കിയാൽ മനസ്സിന്നു മടിയാണ്  
തിരികേ പോരാനായി വീണ്ടും
ബാല്യത്തിൻ സൗകുമാര്യമത്രയേറെയോർമ്മയിൽ 
മുല്ലപ്പൂ സൗരഭ്യമായ് നിറഞ്ഞ് 

തുളുമ്പവേ മനമൊരു വെഞ്ചാമരതുല്യം 
തുള്ളിക്കളിക്കും കുഞ്ഞാട് പോലെ!  
മേയാനായവനെത്രയോ വെമ്പൽ  കൊള്ളുന്നെന്നോ   
പോയോരാ ബാല്യത്തിൻ മേട്ടിലായ്, 

നുകരാൻ,  കൊതിതീരെ പച്ചപ്പിൻ  നിറമുള്ള
നറുബാല്യ തരുലതകൾ!
ഓർമ്മതൻ ചെപ്പു തുറന്നിട്ടതിലുള്ളവയെ
ഓർത്തെടുത്തൊന്ന് മിനുക്കട്ടെ ഞാൻ!

ബാല്യത്തിലിണങ്ങിയ കളിക്കൂട്ടരാരൊക്കെ? 
ബാഹ്യമായിട്ട് പിണങ്ങിയോരും
തങ്കപ്പൻ,  വേലപ്പൻ കുട്ടൻ,  കരുണാകരൻ
ശങ്കരൻ, അപ്പു, കുഞ്ഞുകൃഷ്ണൻ

എത്രയെത്ര പേരുകളേതൊക്കെ   ക്ളാസ്സുകളിൽ 
എത്രയെന്നിന്നോർമ്മയില്ലെനിക്ക് !
എത്രയെത്ര കളികൾ കളിച്ചുവെന്നോ ഞങ്ങൾ 
എന്ത് രസമായിരുന്നുവെന്നോ!

തോട്ടിലെ തണുപ്പേറും  വെള്ളത്തിലൂളിയിട്ടും  
കൂട്ടരെ വെള്ളത്തിൽ മുക്കിത്താഴ്തീം      
തണുപ്പേറിയ  വെള്ളം കുടിച്ചും കുടിപ്പിച്ചും   
തല തുവർത്താതേ നടന്നും  

ജലദോഷം പിടിപെട്ടു  മൂക്കളേമൊലിപ്പിച്ച് 
വലഞ്ഞു നടന്നോരു കാലം!
അന്യോന്യമെന്തിനും  അടികൂടുന്നതിനൊക്കെ 
അടിയെത്ര സാറന്നു തന്നൂ!  
                                      
കുസൃതികളെത്രയേറെ കാട്ടിയില്ലാ ഞങ്ങൾ
കുന്നായ്മേമതുപോലെ തന്നെ
കുഴികുഴിച്ചിട്ടതു പുറമേയടച്ചിട്ടു
കൂട്ടരേ വീഴ്ത്തിയൊരു നാളിൽ 

കൂട്ടത്തിൽ ചാടിയതൊരു ബാലികയാരുന്നു 
കളി കാര്യമായെന്നു മാത്രം!
*****                *****             *****   
എൻചുണ്ടിലറിയാതൊരു പുഞ്ചിരി വിടർന്നത് 
എൻപ്രിയതമ കണ്ടുപോയി !
*****                *****             *****   
തിരികെ വരാതിനി തരമില്ലാതായല്ലോ!
തിരിച്ചിതാ ഞാൻ വന്നീടുന്നു,
നുകർന്നിട്ട് മധുരമാ, മതിവരാ,  ബാല്യത്തിൻ 
നാളിലെയോർമ്മത്തേൻ കൂട്ടിൽ നിന്ന്  !!!









2020 ഡിസംബർ 10, വ്യാഴാഴ്‌ച

47. എൻ്റെ വിദ്യാരംഭം.


       47.  എൻ്റെ   വിദ്യാരംഭം

കുളിയും കഴിഞ്ഞു കുറിയുമിട്ട് 
തെളിയും വദനവുമായ് മെല്ലേ 
അച്ഛനും ചേച്ചിയ്ക്കുമൊപ്പം പോയി
ആശാൻ പള്ളിക്കൂടമമ്പലത്തിൽ

ഒരു തളിര് വെറ്റിലയിൽ നൽകീ   
ഗുരുദക്ഷിണയാശാനു, പിന്നെ    
ഗുരുവെൻ്റെ തലയിൽ കൈവയ്ക്കേ  
ഒരു കുളിര്  തനുവെപ്പുണർന്നു

ഗുരുവിന്നനുഗ്രഹമാണതെന്ന്
ഒരു മാത്രയന്ന് നിനച്ചില്ല ഞാൻ
ഗുരു  പിടിച്ചെന്നേയിരുത്തീ 
ഒരു ഓലത്തടുക്കിലായ് മെല്ലേ 

വലതുകൈച്ചൂണ്ടു വിരൽ പിടിച്ച്
വളയാതത് നേരേ നിവർത്തിയിട്ട് 
എഴുതിച്ചെന്നേ 'ഹരിശ്രീ'യാശാൻ  
പൂഴി മണ്ണിലനേകം  തവണ

ചൊല്ലിച്ചദ്ദേഹം 'ഹരിശ്രീ'യെന്നു
എല്ലായ്പ്പോഴുമെഴുതിച്ചീടവേ
ചൊല്ലാതെചൊല്ലി, രഹസ്യമായി
ചൊല്ലിപ്പഠിച്ചതു ഞാനെന്നുള്ളിൽ 

ആദ്യാക്ഷരങ്ങളെഴുതിച്ചെന്നെ
ആശാനൊരാനന്ദത്തേരിലേറ്റി
അക്ഷരമുറ്റത്ത് പിച്ചവയ്ക്കാനും   
അറിവിന്റെ തേൻ നുകരാനുമായ് 

നാരായത്തുമ്പാൽ പനയോലേല-
ക്ഷരമാലയെഴുതിയെനിക്ക് തന്നു
വേനപ്പച്ചേടെയില ഞെരുടി 
ഞാനാ അക്ഷരത്തിന്മേല് തേച്ചു 

കറുപ്പിൻ നറുനിറം വന്നപ്പോൾ
നിറഞ്ഞുതുളുമ്പിയെൻ സന്തോഷം
അറിയാതൊരുമ്മ കൊടുത്തതിന്ന് 
പറയല്ലേ ആരോടും നിങ്ങളത്

ആശാൻ പള്ളിക്കൂടമിന്നില്ലല്ലോ
ആശാനുമന്നത്തേപ്പോലിന്നില്ല
പനയോലപ്പുസ്തകോമിന്നില്ല
പനയോല പോലും കാണ്മാനില്ല
  
ആശയുണ്ടിന്നെനിക്കൊന്നുകൂടി
ആശാൻ്റെ ശാലയിലൊന്നുപോയി
ആശാൻ്റെയനുഗ്രഹം വാങ്ങിയിട്ട് 
ആ പൂഴിമണ്ണിലായൊന്നെഴുതാൻ!

ഗുരുവിനെയോർത്തൊന്നു ധ്യാനിക്കൂ 
ഒരു പുത്തൻ കാരിയം ചെയ്യുമ്പോൾ   
ഗുരുവിന്നനുഗ്രഹമില്ലെങ്കിൽ
ഗുരുത്വമില്ലാത്തവനായ് പോകും !

2020 ഡിസംബർ 8, ചൊവ്വാഴ്ച

ഉള്ളടക്കം.

                         ഉള്ളടക്കം

                1. പഞ്ചഭൂതങ്ങൾ 
                                                                   
 1.  ഭൂമി ഭൂതം           ..   ധരണീ പുരാണം   
 2.  ജല ഭൂതം            ..   വാരീ പുരാണം
 3.  വായു ഭൂതം        ..   മാരുത പുരാണം
 4.  അഗ്നി ഭൂതം       ..   പാവക പുരാണം
 5.  ആകാശ ഭൂതം  ..   ഗഗന പുരാണം 

            2. പരിവാരങ്ങൾ

 6.  അരുണ ചംക്രമണം                        ..    
 7.  ചൊല്ലുമോ തിങ്കളേ?                       ..
 8.  ഗിരി രോദനം                                    ..
 9.  വയലേലയുടെ വിലാപം                 ..
10. വേനൽമഴക്കാല വ്യോമം                    ..
11. വർഷ ഹർഷം                                  ..
12.  കേഴുന്ന വഴിത്താര                        ..
13.  വസുമതിയുടെ പ്രണയിതാക്കൾ
14.  പൂമ്പാറ്റയുടെ മനോഗതം              ..
15.  അരുണ വർണ്ണങ്ങൾ                     ..
16.  പുലർകാല കാഴ്ചകൾ                 ..
17.  ഒരു വേനൽമഴക്കാലം                  ..
18.  എന്റെ ഗ്രാമം അന്നും ഇന്നും        ..
19.  അമ്മയെന്ന നിർവൃതിച്ചെപ്പ്         ..
20.  മനസ്സെന്ന അഭിലാഷച്ചെപ്പ്          ..
21.  മനസ്സൊരു പ്രഹേളിക                   ..
22.  ഹൃദയ താളങ്ങൾ                           ..
23.  ഓർത്തെടുക്കട്ടെ ഞാൻ               ..
24.   മധുര ചിന്തകൾ                             ..
25.  നെയ്തലാമ്പലിനോട്                    ..
26.  ഗുരുനാഥന്മാർ                                .. 
27.  ഒരു മാമ്പഴക്കാലത്തിന്റെ ഓർമ്മ 
28.  ഒരു തിരിഞ്ഞു നോട്ടം                   ..
29.  ഓർമ്മയിലായ ഓണക്കളികൾ  ..
30.  പ്രണയ പുഷ്പ്പങ്ങൾ                    ..
31   പ്രണയ ചാപല്യങ്ങൾ                    ..        32.  ബാർബിയുടെ ദുഃഖം                    ..
33.  സ്നേഹഭാവങ്ങൾ                        ..  
34.  പ്ലാസ്റ്റിക് പൂക്കൾ                           ..
35.  പൊട്ടനെ ചെട്ടി ചതിച്ചാൽ           ..        36.  അമൃത ചംക്രമണം                       ..
37.  പാക്യജനക ചംക്രമണം               ..
        (ശാസ്ത്ര കവിത)                       
38.  ഉത്തരം പറയാമോ?                       ..
39.  കുടചരിതം                                      ..
40.  ഞാൻ കവളപ്പാറയുടെ  
       ദുഃഖപുത്രൻ                                     ..      41.  അക്കരപ്പച്ചയിൽ പൊലിയുന്ന                    സ്വപ്നം                                            ..
42.   ഒരു സങ്കീർത്തനം പോലെ           ..
43.   ഫയദോറിന്റെ അന്ന                     ..      44.   ഒരു പക്ഷി വൃക്ഷ സംവാദം(1)     ..      45.   വീണ്ടും ഒരു പക്ഷി വൃക്ഷ
         സംവാദം (2)                                   ..
46.   ശകുനവും കോവിഡും പിന്നെ
         ഞാനും                                            ..   
47.   എന്റെ  വിദ്യാരംഭം                          ..     
48.   മകനെ ഓർത്ത്                              ..
49.   മാവേലി ഇന്നോണം കാണാൻ
         വന്നാൽ                                           ..  
50.   പൂവൻ കോഴി                                  ..  
51.   വൃശ്ചികക്കാർത്തിക                     ..   
52.   കാവലാൾ                                        ..  
53.   ഉറക്ക നീതികൾ
54.   ആശ്വാസ തീരം                             ..
55.   "ഉട്ടോപ്പ്യ' രാഷ്ട്രം                           ..  
56.   കൊറോണച്ചിന്തകൾ                       .. 
57.   'മച്ചിങ്ങാ,യച്ചിങ്ങാ,വെള്ളയ്ക്കാ'  .. 

പഞ്ചഭൂതങ്ങളും പരിവാരങ്ങളും


പഞ്ചഭൂതങ്ങളും പരിവാരങ്ങളും






   ഉപഗുപ്തൻ   കെ അയിലറ 








       കളിവീണ പബ്ലിക്കേഷൻസ്
         തിരുവനന്തപുരം 695025

(മലയാളം) PANCHABHOOTHANGALUM PARIVAARANGALUM.





(Malayalam)
PANCHABHOOTHANGALUM PARIVARANGALUM
(Poetry Collections)
By Upagupthan K. Ayilara
First Edition :  April 2021
Lay out  :  Salil U.
Printed at:
Time Offset Printers, Thiruvananthapuram
Cover : Salil U
Publishers:
Kaliveena Publishing House
Thiruvananthapuram 695025

All rights reserved.  No part of this publication may be reproduced or transmitted in any form or by any means without the prior permission of the auther.

Price:  ₹ 130.00

2020 ഡിസംബർ 7, തിങ്കളാഴ്‌ച

ഉപഗുപ്തൻ കെ. അയിലറ.



 

ഉപഗുപ്തൻ കെ. അയിലറ  

1943 ൽ കൊല്ലം  ജില്ലയിലെ അയിലറ എന്ന ഗ്രാമത്തിൽ ജനനം. 1963 മുതൽ
2002 വരെ കേന്ദ്ര ഗവർണമെന്റിൻറ വിവിധ മന്ത്രാലയങ്ങളുടെയും കീഴിലായി മദ്ധ്യപ്രദേശ്, ഓടീഷ, കൽകട്ട, ഡൽഹി,
തിരുവനന്തപുരം എന്നിവിടങ്ങളിൽ
ജോലി ചെയ്തു. കേന്ദ്ര സർവീസിൽ നിന്നും വിരമിച്ച ശേഷം 2003 മുതൽ 2013 വരെ ലോകാരോഗ്യ സംഘടനയുടെ കീഴിൽ സാമ്പത്തിക ഉപദേഷ്ട്ടാവായി, കേന്ദ്ര ആരോഗ്യ മന്ത്രാലയം നടപ്പാക്കുന്ന ഒരു ലോക ബാങ്ക് പ്രോജക്ടിൽ, ജോലി ചെയ്തു.  ഇപ്പോൾ തിരുവനന്തപുരത്ത്  താമസം.

ഭാര്യ                    :         ജയകുമാരി
മക്കൾ                :         സലിൽ, വിമൽ
കൊച്ചുമക്കൾ   :        വിവാൻ, തൻവി
വിലാസം             :        സവിധം, 34, സൂര്യ,
                                       മണ്ണാമൂല,    
                                       പേരൂർക്കട,
                                       തിരുവനന്തപുരം
                                       695005
                                      
ഫോൺ             ..          +918547487211
                                       
E-mail     :     k.upagupthan@gmail.com
   
ഗ്രന്ഥകർത്താവിന്റെ മറ്റു കൃതികൾ:

1.  "ദണ്ഡകാരണ്യം മുതൽ ഇന്ദ്രപ്രസ്ഥം          വരെ"  (ആത്മകഥ)  
.     (Publishers : Prabhath Bookhouse)
2.  "പഞ്ചഭൂതങ്ങളും പരിവാരങ്ങളും"
.     (കവിതകൾ)
















2020 നവംബർ 20, വെള്ളിയാഴ്‌ച

അംബരമുറ്റം

അംബര മുറ്റം
 
മാനത്തു വെൺമേഘച്ചെമ്മരിയാടുകൾ
മേഞ്ഞുനടക്കേ ഇടയനാമരുണൻ 
രശ്മിയാം വടി നീട്ടിയവയേയംബ- 
രമുറ്റത്തിന്നൊരുകോണിലേക്കൊതുക്കേ  
സാരംഗ പശ്ചിമ ചക്രവാളത്തിന്റെ 
സാമന്തരേഖയിൽ വർണപ്പകിട്ടുള്ള  
വേഷഭൂഷാദികളണിഞ്ഞിട്ട് നിൽപ്പായി
വരവേൽക്കുവാനായ് രജനിയെ, സന്ധ്യ

രജനി മെല്ലേ വന്നൊരു ശ്യാമ അംബ-
രത്തിന്റെപുടവയണിഞ്ഞുകൊണ്ടപ്പോൾ
സന്ധ്യ മെല്ലേ വിട വാങ്ങി പ്രകാശത്തെ 
 
  




 


    

2020 നവംബർ 19, വ്യാഴാഴ്‌ച

സംസ്കൃത പാഠങ്ങൾ (3)

സംസ്കൃത പാഠങ്ങൾ  (3)


🌹 സംസ്കൃതഭാഷാപരിചയം - 27 🌹
                                                 രാജേന്ദ്രൻ .ഡി
       🥀 കൃദന്തങ്ങൾ ( തുടർച്ച ) 🥀
വർത്തമാനകാല,ഭൂതകാലക്രിയാസൂചകങ്ങളായ കൃദന്തങ്ങൾക്കുശേഷം പ്രകാരസൂചകങ്ങളായ രണ്ടുകൃദന്തങ്ങൾ പരിശോധിക്കാം. ക്രിയാപ്രകരണത്തിൽ പത്തുതരം "ലകാരങ്ങൾ" പ്രാരംഭപാഠങ്ങളിൽ ( പാഠം -6) നാം കണ്ടു! കാലം(Tens ), പ്രകാരം (Mood) എന്നിവയിൽ 'ലോട്' (നിർദ്ദേശം/ആജ്ഞ/പ്രാർത്ഥന) എന്നതും 'ലിങ്'(വിധി അഥവാ കർശനനിർദ്ദേശം- Potential Mood)
(ആശിസ്സ് അഥവാ അനുഗ്രഹവാചി - Benedictive) എന്നതും  രണ്ടുതരം പ്രകാരങ്ങളാണ്. ഇതിൽ വിധിലിങ് എന്നത് ഇംഗ്ലീഷിൽ must എന്ന പ്രയോഗത്തിനു തുല്യമാണ്. "പഠ് " എന്ന ധാതുവിന്റെ  വിധിലിങ് രൂപങ്ങൾ താഴെക്കൊടുക്കുന്നു. 
പ്ര.പു-  പഠേത്     -   പഠേതാം     - പഠേയുഃ
മ.പു  -  പഠേഃ      -    പഠേതം       - പഠേത
ഉ.പു -   പഠേയം  -    പഠേവ         - പഠേമ
ഉദാ:- ബാലകഃ പാഠം പഠേത് ( ബാലകൻ പാഠത്തെ  പഠിക്കണം)- ഇത് കർത്തരിപ്രയോഗമാണ്. അതിനാൽ ക്രിയ കർത്താവിന്റെ വചന,പുരുഷത്വത്തിന് അനുസൃതമാവണം. കർത്താവ് പ്രഥമാവിഭക്തിയിലും കർമ്മം ദ്വിതീയാവിഭക്തിയിലും ആയിരിക്കും.(ഇവിടെ കർത്താവ് -"ബാലകഃ'' ; കർമ്മം - "പാഠം ").
 ഈ വിധിലിങ്ലകാരത്തിന്റെ കർമ്മണിരൂപത്തിനു സമാനമായ കൃദന്തമാണ് "തവ്യത് / അനീയര് " എന്നീ പ്രത്യയാന്തങ്ങൾ രണ്ടും. സർവ്വസാധാരണമായി മലയാളത്തിലും ഇവയുടെ നപുംസകരൂപങ്ങൾ പ്രയോഗിക്കപ്പെടുന്നു. കർമ്മണിപ്രയോഗമായതിനാൽ കർമ്മത്തിന്റെ ലിംഗവചനങ്ങളനുസരിച്ചാവണം "തവ്യത്/അനീയര് " കൃദന്തങ്ങൾ. കർമ്മം പ്രഥമാവിഭക്തിയിലും കർത്താവ് തൃതീയാവിഭക്തിയിലും ആവണം. "തവ്യത് / അനീയര് " പ്രത്യയാന്തകൃദന്തങ്ങൾ തമ്മിൽ അർത്ഥവ്യത്യാസങ്ങളൊന്നുമില്ലാത്തതിനാൽ ഇച്ഛാനുസാരം പ്രയോഗിക്കാം. ഉദാഹരണങ്ങൾ:- 
1. ബാലകേന പാഠഃ പഠനീയഃ / ബാലകേന പാഠഃ പഠിതവ്യഃ = ബാലകനാൽ പാഠം പഠിക്കപ്പെടണം. ( പഠനീയഃ/പഠിതവ്യഃ= പഠിക്കപ്പെടേണ്ടവൻ -' പാഠഃ ' എന്നത് പുല്ലിംഗമായതിനാൽ)
2. ബാലകേന ഗീതാ പഠനീയാ / ബാലകേന ഗീതാ പഠിതവ്യാ = ബാലകനാൽ ഗീത പഠിക്കപ്പെടണം. ( പഠനീയാ / പഠിതവ്യാ = പഠിക്കപ്പെടേണ്ടവൾ. - 'ഗീതാ' എന്ന കർമ്മപദം സ്ത്രീലിംഗമായതിനാൽ)
3. ബാലകേന പുസ്തകം പഠിതവ്യം / ബാലകേന പുസ്തകം പഠനീയം = ബാലകനാൽ പുസ്തകം പഠിക്കപ്പെടണം. ( പഠനീയം / പഠിതവ്യം = പഠിക്കപ്പെടേണ്ടത്. "പുസ്തകം" നപുംസകലിംഗമായതിനാൽ)
ഇവിടെ "തവ്യത്" പ്രത്യയാന്തങ്ങൾ പും/സ്ത്രീ/നപും.ലിംഗങ്ങളിൽ യഥാക്രമം 
" പഠിതവ്യഃ / പഠിതവ്യാ / പഠിതവ്യം " എന്നാണ് രൂപം വന്നത്. അതായത് പഠ് ധാതുവിനോട് " "തവ്യഃ/തവ്യാ/തവ്യം" എന്ന ശബ്ദങ്ങൾ ചേർന്നു. "അനീയര് " പ്രത്യയത്തിനാണെങ്കിൽ ഇത് " അനീയഃ /അനീയാ / അനീയം " എന്നും ശബ്ദരൂപങ്ങൾ സിദ്ധിച്ചു. ഇവ അകാരാന്ത "രാമഃ ", ആകാരാന്ത " സീതാ", അകാരാന്ത "വനം" എന്നീ നാമശബ്ദങ്ങൾ പോലെയാണ് രൂപങ്ങൾ. ഇനി മറ്റുവചനങ്ങളിലുമുള്ള ഉദാഹരണങ്ങൾ നോക്കാം. 
1. ബാലകേന പരീക്ഷാ ലിഖിതവ്യാ = ബാലകനാൽ പരീക്ഷ എഴുതപ്പെടണം. (ലിഖിതവ്യാ = എഴുതപ്പെടേണ്ടവൾ - സ്ത്രീലിംഗം- ഏകവചനം - തവ്യത് - ഇവിടെ കർമ്മപദമായ 'പരീക്ഷാ '- ആകാരാന്ത സ്ത്രീ.ലിംഗ , ഏകവചനം )
1. ബാലകേന പരീക്ഷാ ലേഖനീയാ ( ലേഖനീയാ - അനീയര് , സ്ത്രീ ലിംഗ ഏകവചനം.)
2. ബാലികയാ പരീക്ഷേ ലിഖിതവ്യേ = ബാലികയാൽ 2പരീക്ഷകൾ എഴുതപ്പെടണം ( ലിഖിതവ്യേ - ആകാരാന്ത സ്ത്രീലിംഗ തവ്യത് 'ലിഖിതവ്യാ' യുടെ ദ്വിവചനം )- കാരണം, കർമ്മം-  'പരീക്ഷേ' , ആകാരാന്ത സ്ത്രീലിംഗ ദ്വിവചനം.
2. ബാലികയാ പരീക്ഷേ ലേഖനീയേ ( ലേഖനീയേ - ആകാരാന്ത സ്ത്രീലിംഗ അനീയര് 'ലേഖനീയാ' യുടെ ദ്വിവചനരൂപം.)
3. പരീക്ഷാഃ ലിഖിതവ്യാഃ - (സ്ത്രീലിംഗ ബഹുവചനം തവ്യത് )
3. പരീക്ഷാഃ ലേഖനീയാഃ ( സ്ത്രീലിംഗ ബഹുവചന അനീയര് )
4. കാര്യം കർതവ്യം = കാര്യം ചെയ്യപ്പെടണം 
( കർതവ്യം = ചെയ്യപ്പെടേണ്ടത് - നപുംസകലിംഗ ഏകവചന തവ്യത് )
4. കാര്യം കരണീയം ( അനീയര് )
5. ക്ഷീരം പാതവ്യം ( പാതവ്യം = കുടിക്കപ്പെടേണ്ടത് - നപുംസക തവ്യത്
5. ക്ഷീരം പാനീയം ( അനീയര്)
6. ഭവിഷ്യത്കാര്യാണി ചിന്തിതവ്യാനി.( നപും ബഹുവചനം തവ്യത്)
6. കാര്യാണി ചിന്തനീയാനി ( അനീയര് )
ചില സാധാരണ ധാതുക്കളുടെ മൂന്നുലിംഗങ്ങളിലുമുള്ള തവ്യത്/ അനീയര് കൃദന്തരൂപങ്ങൾ കാണാം. വലയങ്ങളിൽ അനീയര് പ്രത്യയാന്തം കൊടുത്തിരിക്കുന്നു.
1.ഗമ്        -       ഗന്തവ്യഃ / ഗന്തവ്യാ / ഗന്തവ്യം = പോകപ്പെടേണ്ടത്
(ഗമനിയഃ / ഗമനീയാ / ഗമനീയം )
2. വച്     -      വക്തവ്യഃ / വക്തവ്യാ /  വക്തവ്യം
=  പറയപ്പെടേണ്ടത്
(  വചനീയഃ / വചനീയാ / വചനീയം )
3. ദൃശ്     -    ദൃഷ്ടവ്യഃ  / ദൃഷ്ടവ്യാ  / ദൃഷ്ടവ്യം
= കാണപ്പെടേണ്ടത്
(  ദർശനീയഃ / ദർശനീയാ  / ദർശനീയം )
4. സൂച്    -  സൂചിതവ്യം=സൂചിപ്പിക്കപ്പെടേണ്ടത്
 ( സൂചനീയം .......)
5. ആചര്  - ആചരിതവ്യം = ആചരിയ്ക്കപ്പെടേണ്ടത് ( ആചരണീയം )
6. ദാ - ദാതവ്യം = നല്കപ്പെടേണ്ടത് ( ദാനീയം )
7. പ്രാപ്  - പ്രാപ്തവ്യം = പ്രാപിക്കപ്പെടേണ്ടത്
    ( പ്രാപണീയം )
***********************************************
നപുംസകലിംഗരൂപത്തിൽ അനീയര് രൂപം സർവ്വസാധാരണമായി മലയാളത്തിൽ ഉപയോഗിക്കുന്നു. കരണീയം,ഗണനീയം, പാനീയം,ആചരണീയം,ചിന്തനീയം,പഠനീയം മുതലായവ.
***********************************************
ഇവിടെ തവ്യത് രൂപത്തിന്റെ മറ്റൊരു ചുരുങ്ങിയ രൂപമായ "യത് " പ്രത്യയാന്ത കൃദന്തവും സാധാരണമായി ഉപയോഗിക്കപ്പെടുന്നു. അർത്ഥവും സൂക്ഷ്മതലത്തിൽ 'തവ്യത് / അനീയര് ' കൃദന്തത്തിന്റേതുതന്നെ.
'യത് '  എന്നതിൽ " യ " ശബ്ദം മാത്രമേ പ്രത്യക്ഷത്തിലുണ്ടാവുകയുള്ളു. താഴെ ധാതു - തവ്യത് - യത് എന്നക്രമത്തിൽ ഉദാഹരണങ്ങൾ.
        കൃ -        കർതവ്യം -          കാര്യം
       ഗമ് -        ഗന്തവ്യം   -          ഗമ്യം
        ദാ. -        ദാതവ്യം.  -          ദേയം
        പാ  -        പാതവ്യം  -          പേയം
        ക്ഷമ്  -    ക്ഷന്തവ്യം  -        ക്ഷമ്യം
        ഗാ     -      ഗാതവ്യം   -        ഗേയം
        ശക്   -      ശക്തവ്യം  -       ശക്യം
        ഹന്   -      ഹന്തവ്യം    -      ഹേയം
        ഭൂ       -      ഭവിതവ്യം   -      ഭാവ്യം
***********************************************
🌹അനുബന്ധം  :-  "ലിങ് " ലകാരത്തിന് വിധി /ആശിസ് എന്നീ 'പ്രകാരങ്ങളാ'യല്ലാതെ അനിശ്ചിതാർത്ഥ ഭാവികാലരൂപമായും പ്രയോഗമുണ്ട്. ഇതിന് "സംഭാവനാർഥേ ലിങ്ലകാരഃ" ( സംഭവിക്കാവുന്നത് എന്ന അർത്ഥത്തിൽ ഉള്ള 'ലിങ്' ലകാരം) എന്നുപറയാം. ഉദാഹരണത്തിലൂടെ വ്യക്തമാക്കാം.
അദ്യ സായം വൃഷ്ടിഃ ഭവേത് = ഇന്നു വൈകിട്ട് മഴ പെയ്തേക്കാം. 
ഇവിടെ 'ഭവേത്' (ഭവിച്ചേക്കാം) എന്നത് "ഭൂ " ധാതുവിന്റെ ലിങ്ലകാരരൂപമാണ്. 
ഛാത്രാഃ പ്രായഃ സംസ്കൃതം പഠേയുഃ
( വിദ്യാർത്ഥികൾ മിക്കവാറും സംസ്കൃതം പഠിച്ചേക്കാം.)
വയം സംസ്കൃതം ലിഖേമ ( നമ്മൾ സംസ്കൃതം എഴുതിയേക്കാം)
അംബാ ഫലാനി ആനയേത് ( അമ്മ പഴങ്ങൾ കൊണ്ടുവന്നേക്കാം)
***********************************************
'അസ് ' ധാതുവിന്റെ (ഉണ്ട് / ആകുന്നു) പ്രധാന ലകാരരൂപങ്ങൾ :-
1. ലട് ( വർത്തമാനകാലം) :- "ഉണ്ട് / ആകുന്നു "
പ്ര.പു -       അസ്തി  -  സ്തഃ     -  സന്തി
മ.പു   -       അസി      -  സ്ഥഃ      -  സ്ഥ
ഉ.പു   -       അസ്മി    -  സ്വഃ       -  സ്മഃ

2. ലങ് ( അനദ്യതന ഭൂതകാലം) :- "ആയിരുന്നു"
പ്ര.പു  -    ആസീത്    -  ആസ്താം  - ആസൻ
മ.പു   -     ആസീഃ      -  ആസ്തം    - ആസ്ത
ഉ.പു    -    ആസം      -   ആസ്വ         - ആസ്മ

3. ലോട് ( ആജ്ഞ / പ്രാർത്ഥന ) :- " ആകട്ടെ "
പ്ര.പു  -     അസ്തു   -     സ്താം         -  സന്തു
മ.പു    - ഏധി/സ്താത് -  സ്തം           -  സ്ത
ഉ.പു    -    അസാനി      -   അസാവ     -  അസാമ

4.  ലിങ് ( വിധി / ആശിസ് / സംഭാവന) :- "ആകണം" / " ആകാം "
പ്ര.പു    -   സ്യാത്        -  സ്യാതാം        -   സ്യുഃ
മ.പു     -    സ്യാഃ          -  സ്യാതം          -   സ്യാത
ഉ.പു     -    സ്യാം          -  സ്യാവ            -   സ്യാമ
***********************************************
🌹 " അസ്ത്യുത്തരസ്യാം ദിശി ദേവതാത്മാ "
= അസ്തി ഉത്തരസ്യാം.......   എന്ന കാളിദാസന്റെ വരിയിലെ "അസ്തി ";
" തത്ത്വമസി " = തത് ത്വം അസി    എന്ന വേദാന്തമഹാവാക്യത്തിലെ "അസി " ;
"അഹം ബ്രഹ്മാസ്മി " = അഹം ബ്രഹ്മ അസ്മി  
എന്ന വേദാന്തമഹാവാക്യത്തിലെ "അസ്മി" ;
"....സർവേ സന്തു നിരാമയാഃ" എന്ന മംഗളവാക്യത്തിലെ 'സന്തു' 
എന്നീ "അസ് " ധാതു ഉദാഹരണങ്ങൾ ശ്രദ്ധിക്കുക!
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

🌹 സംസ്കൃതഭാഷാപരിചയം - 28 🌹
                                                      രാജേന്ദ്രൻ .ഡി
  🥀 കൃദന്തങ്ങൾ ( തുടർച്ച ) 🥀
ഇത്തവണ ക്രിയാവിശേഷണങ്ങളായി ഉപയോഗിക്കുന്ന മൂന്നുകൃദന്തരൂപങ്ങൾ പരിചയപ്പെടാം. പ്രധാനപ്പെട്ട ഒരു സവിശേഷതയുള്ളത് ഇവ അവ്യയങ്ങളാണ് എന്നതാണ്. അതായത് കൃദന്തങ്ങൾക്ക് പൊതുവിൽക്കാണുന്ന ലിംഗവചനവിഭക്ത്യാദികളോ ക്രിയാപദങ്ങൾക്കുള്ള കാല,പ്രകാരവ്യത്യാസങ്ങളോ ഒന്നുമില്ലാത്ത മാറ്റങ്ങളില്ലാത്ത ശബ്ദരൂപങ്ങൾ! അതിനാൽ പ്രയോഗം എളുപ്പമാണ്. ക്രിയാധാതുക്കളോട് ചേർത്താണ് ഇവയും ഉപയോഗിക്കുന്നത്. ഇവയിൽ "ക്ത്വാന്തം ", "ല്യബന്തം " എന്നീ കൃദന്തങ്ങൾ ഒരേ അർത്ഥമുള്ളവയാണ്. ല്യബന്തം ഉപസർഗ്ഗക്രിയയോടുമാത്രമേ ചേരുകയുള്ളു എന്നതാണ് വ്യത്യാസം. ഉദാഹരണം കാണാം. 
ബാലകഃ പഠിത്വാ  നിദ്രാം കരോതി = ബാലകൻ പഠിച്ചിട്ട് ഉറങ്ങുന്നു. ഇവിടെ "പഠിത്വാ "= 'പഠിച്ചിട്ട്' എന്നത് ക്ത്വാന്തം ആണ്.
 ക്രിയാധാതുവിനവസാനം "ത്വാ/വാ " എന്ന ശബ്ദമാണ് 'ക്ത്വാ' പ്രത്യയം ചേരുമ്പോൾ ലഭിക്കുക. 'ബാലികാ പഠിത്വാ' , 'ബാലകാഃ പഠിത്വാ ' ,  'മിത്രം പഠിത്വാ' , ' ഛാത്രാഃ പഠിത്വാ പരീക്ഷാം ലിഖിതവന്തഃ '(വിദ്യാർത്ഥികൾ പഠിച്ചിട്ട് പരീക്ഷയെ എഴുതി) , ഭക്തഃ ദേവം ദൃഷ്ട്വാ പുഷ്പാണി അർച്ചിതവാൻ '( ഭക്തൻ ദേവനെ കണ്ടിട്ട് പുഷ്പങ്ങളെ അർച്ചിച്ചു)(ദൃഷ്ട്വാ = കണ്ടിട്ട്) എന്നിങ്ങനെ ക്ത്വാന്തം മാറ്റമില്ലാതെ ഉപയോഗിക്കപ്പെടുന്നു. ചില പ്രധാന ധാതുക്കളുടെ ക്ത്വാന്തരൂപങ്ങൾ പാഠാവസാനം കാണാം. 
***********************************************
അടുത്തത് "ല്യബന്തം"(ല്യപ് അന്തം) നോക്കാം. ഉപസർഗ്ഗക്രിയാധാതുക്കളുടെ അവസാനമാണ് "ല്യപ് " ചേരുന്നത്. അവസാനം "യ " എന്നശബ്ദമാണുവരുന്നത്. 'ഗച്ഛതി' (പോകുന്നു ) എന്ന ക്രിയയുടെ 'ക്ത്വാന്തരൂപം ' "ഗത്വാ "(പോയിട്ട്) എന്നാണ്. 'ഗച്ഛതി ' യുടെ ഉപസർഗക്രിയയാണ് "ആഗച്ഛതി " ( വരുന്നു ) എന്നത്. ( 'ആ ' എന്ന ഉപസർഗ്ഗം ആദ്യം ചേർന്നു)  ഇതിന്റെ ല്യബന്തരൂപം  "ആഗത്യ " ( വന്നിട്ട് ) എന്നാണ്. ചില ഉദാഹരണങ്ങൾ കാണാം. തസ്കരാഃ ധനം അപഹരന്തി. അനന്തരം പലായന്തേ. ( കള്ളന്മാർ ധനം അപഹരിക്കുന്നു. പിന്നീട് കടന്നുകളയുന്നു. ) ഈ വാചകങ്ങൾ ചേർത്തുപറഞ്ഞാൽ
 " തസ്കരാഃ ധനം 'അപഹൃത്യ 'പലായന്തേ"
(കള്ളന്മാർ ധനം അപഹരിച്ചിട്ട് കടന്നുകളയുന്നു ) . ഇവിടെ 'അപഹൃത്യ '= 'അപഹരിച്ചിട്ട് 'എന്ന് ല്യബന്തം പ്രയോഗിച്ചു. 'കരോതി' എന്ന ക്രിയയുടെ ക്ത്വാന്തരൂപമാണ് 
"കൃത്വാ"= ചെയ്തിട്ട്  എന്നത്. ഇതിന്റെ ചില ല്യബന്തരൂപങ്ങൾ :-
നമസ്കൃത്യ = നമസ്ക്കരിച്ചിട്ട്
അലങ്കൃത്യ = അലങ്കരിച്ചിട്ട് 
ഉഷ്ണീകൃത്യ = ചൂടാക്കിയിട്ട്
അപകൃത്യ = തെറ്റായി ചെയ്തിട്ട്
അനുകൃത്യ = അനുകരിച്ചിട്ട്
വികൃത്യ = മാറ്റംവരുത്തിയിട്ട് ( ഇതെല്ലാം 'കരോതി' യുടെ ഉപസർഗ ധാതുക്കളുടെ ല്യബന്തങ്ങളാണ്.)
***********************************************
മൂന്നാമതായി, 
"തുമുന്നന്തം " എന്ന അവ്യയ കൃദന്തം, ഒരു ക്രിയയുടെ ഉദ്ദേശം സൂചിപ്പിക്കുന്നതോ, ആ ക്രിയയ്ക്ക് ശേഷം ഭാവിയിൽ നടക്കുന്ന പ്രവൃത്തിയെ സൂചിപ്പിക്കുന്നതോ ആകാം. "തുമുൻ " പ്രത്യയം ഉപയോഗിക്കുമ്പോൾ ധാതുവിനോട് " തും " എന്ന ശബ്ദമാണ് പ്രത്യക്ഷമാകുന്നത്. ഇതും അവ്യയം തന്നെ.
ബാലഃ "പഠിതും" വിദ്യാലയം ഗച്ഛതി = ബാലൻ പഠിക്കുവാൻ വിദ്യാലയത്തിലേയ്ക്ക് പോകുന്നു.
"പഠിതും"= പഠിക്കുവാൻ. ( പോകുന്നു എന്ന ക്രിയയുടെ ഉദ്ദേശം)
വയം സംസ്കൃതം 'ലേഖിതും' പരിശ്രമം കുർമഃ
( നമ്മൾ സംസ്കൃതം എഴുതുവാൻ പരിശ്രമം ചെയ്യുന്നു)
ഉത്തമജനാഃ ലോകസേവാം 'കർതും' സ്വാർഥം ത്യജന്തി = സജ്ജനങ്ങൾ ലോകസേവനം ചെയ്യുവാൻ സ്വാർത്ഥം വെടിയുന്നു.
പാഠാവസാനമുള്ള പട്ടികയിലെ അവസാനരണ്ടുകോളങ്ങൾ ക്ത്വാന്തവും തുമുന്നന്തവുമാണ്. അതിനു താഴെയുള്ള പട്ടികയിൽ ല്യബന്തങ്ങളും! ഭാഷാപ്രയോഗത്തിൽ പ്രധാനപങ്കുവഹിക്കുന്നവയാണ് അവ്യയങ്ങളായ മേൽകൃദന്തങ്ങൾ മൂന്നും!
***********************************************
🌹അനുബന്ധം :- " ഹൃത്വാ നിശ്ശേഷതാപാൻ...."
( ദുഃഖങ്ങളെ നിശ്ശേഷം ഇല്ലാതാക്കിയിട്ട് )
"അജ്ഞാത്വാ തേ മഹത്ത്വം...."
( നിന്റെ മഹത്ത്വം അറിയാതെ....)
" ആരുഹ്യ കവിതാശാഖാം...."
( കവിതാമരക്കൊമ്പിൽ കയറിയിട്ട്...)
" പ്രണമ്യ ശിരസാദേവം......"
(ശിരസിനാൽ ദേവനെ പ്രണമിച്ചിട്ട്...)
ഇതുപോലെ കിട്ടുന്ന ശ്ലോകങ്ങളിലെ ക്ത്വാന്തവും ല്യബന്തവും കണ്ടെത്താൻ ശ്രമിക്കുക.
***********************************************


🌹 സംസ്കൃതഭാഷാപരിചയം - 29 🌹
                                                രാജേന്ദ്രൻ. ഡി
   🥀കൃദന്തങ്ങൾ ( തുടർച്ച)
പാണിനീയപ്രത്യയവിഭാഗങ്ങളിൽ സുപ്,തിങ്,എന്നിവ നാമങ്ങളും ക്രിയകളും ആയിരുന്നല്ലോ. മൂന്നാമത്തെ വിഭാഗമായ കൃത് പ്രത്യയാന്തങ്ങളായ കൃദന്തങ്ങളാണ് നാം പരിശോധിച്ചുകൊണ്ടിരിക്കുന്നത്. ക്രിയാധാതുക്കളോടു ചേർന്ന് നാമപദങ്ങളുടെ പ്രകൃതിഭാഗമായ (ആദ്യപകുതി) പ്രാതിപദികം നിർമ്മിക്കുകയാണ് ഒട്ടുമിക്ക കൃത്പ്രത്യയങ്ങളും ചെയ്യുന്നത്. ( ക്ത്വാന്തം,ല്യബന്തം,തുമുന്നന്തം മുതലായ ചില അവ്യയകൃദന്തങ്ങളൊഴിച്ചാൽ). മുൻപ് സൂചിപ്പിച്ചതുപോലേ ആകെ 140 നടുത്ത് കൃത് പ്രത്യയങ്ങളുള്ളതിൽ ഇരുപതിനടുത്ത് കൃദന്തങ്ങളാണ് പ്രധാനമായും ഭാഷയിൽ പദനിർമ്മാണത്തിനധികമായുപകരിക്കുന്നത്. കാരണം ഈ കൃദന്തങ്ങൾ  ഏതാണ്ട് മുഴുവൻധാതുക്കളോടും ചേരാൻ കഴിവുള്ളവയാണ്. അതായത് 2000ൽ പരം ധാതുരൂപങ്ങളോടും ചേർന്ന് ഇവ അനേകം പുതിയപദങ്ങൾക്ക് കാരണമാവുന്നു. അതായത് 2000×20=40000. ഇവയോരോന്നിനും ലിംഗവചനവിഭക്തിവ്യത്യാസങ്ങൾ കല്പിച്ചാൽ 40000×7×3×3= 25,20,000 ( ഏകദേശം).  പൊതുവിൽ കൃദന്തങ്ങൾ കാരകകൃത്തുക്കളെന്നും കൃതികൃത്തുക്കളെന്നും രണ്ടായിത്തിരിക്കാം. കാരകകൃത്തുക്കൾ, പ്രവൃത്തി ചെയ്യുന്നയാൾ (കർത്താവ്) എന്നും കൃതികൃത്തുക്കൾ പ്രവൃത്തി (ക്രിയ) എന്നും മനസ്സിലാക്കാം. ഇതുവരെ നമ്മൾ കണ്ടതിൽ 'ക്തവതു ' പ്രത്യയാന്ത കൃദന്തം ( ഉദാ:- ഗതവാൻ =പോയവൻ) 'കർതൃ' അഥവാ കാരകകൃദന്തമാണ്. കർമ്മമോ ക്രിയാവിശേഷണങ്ങളോ ആയി വരുന്നതാണ് ബാക്കി നമ്മൾ കണ്ടതെല്ലാം.   ഇവ കൃതികൃത്തുക്കളായിരുന്നു. അടുത്തതായി "ക്തിൻ " പ്രത്യയാന്തകൃദന്തം നോക്കാം. ഇതും ഒരു കൃതികൃത് പ്രത്യയമാണ്. അതായത് പ്രവൃത്തിയുടെ പേര് ( ക്രിയാനാമം). എല്ലാധാതുക്കളോടും ചേർന്ന് ആ പ്രവൃത്തിയുടെ പേര് സൂചിപ്പിക്കുന്നു. അർത്ഥത്തിൽ ല്യുടന്തത്തിനു സമാനം. ഉദാഹരണം - "കൃ " ധാതുവിന്റെ ( ചെയ്യുക - കരോതി) ല്യുട് കൃദന്തം "കരണം"(ചെയ്യൽ) എന്നായിരുന്നു. ഇതിന്റെ "ക്തിൻ " പ്രത്യയാന്തം "കൃതിഃ" എന്നാണ്. "ക്തിൻ" പ്രത്യയം ചേരുമ്പോൾ "തി " എന്ന ശബ്ദമാണ് ക്രിയാധാതുവിനോട് കൂടിച്ചേരുന്നത്. 
'കൃ + തി' = കൃതിഃ. ( ഇതിന്റെ വിഭിന്ന വിഭക്തിവചനങ്ങളും.) ഇവിടെ ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കണം. "ക്തിൻ" പ്രത്യയാന്തങ്ങളെല്ലാം തന്നെ സ്ത്രീലിംഗപദങ്ങളാണ്. അതായത് 'പതിഃ ' എന്നപോലെ അപൂർവ്വം പദങ്ങളൊഴിച്ചാൽ "തിഃ " എന്നവസാനിക്കുന്ന പദങ്ങൾ എല്ലാംതന്നെ സ്ത്രീലിംഗങ്ങളാണ്. ചില ഉദാഹരണങ്ങൾ .
ധാതു        ക്തിൻരൂപം        അർത്ഥം            ല്യുട്
ഗമ്            ഗതിഃ                   പോക്ക്         ഗമനം
മന്            മതിഃ                    ബുദ്ധി          മനനം
സ്ഥാ         സ്ഥിതിഃ               നില്പ്              സ്ഥാനം
നീ              നീതിഃ                  നയിക്കൽ    നയനം
ഹു             ഹുതിഃ                 ഹോമം         ഹവനം
ധൃ              ധൃതിഃ                  ധരിക്കൽ     ധാരണം
ഭൂ               ഭൂതിഃ                   ഭവിക്കൽ     ഭവനം
ഭീ                ഭീതിഃ                   ഭയം              ഭീഷണം
ഗാ              ഗീതിഃ                  പാട്ട്               ഗാനം
ലുപ്           ലുപ്തിഃ             കുറവ്          ലോപനം
സ്വപ്           സുപ്തിഃ           ഉറക്കം         സ്വപനം
പ്രവൃത്        പ്രവൃത്തിഃ        ജോലി       പ്രവർതനം
മുച്             മുക്തിഃ             മോചനം    മോചനം
ഭജ്               ഭക്തിഃ              ഭക്തി          ഭജനം
വച്              ഉക്തിഃ              പറച്ചിൽ    വചനം
വൃധ്             വൃദ്ധിഃ               വളർച്ച      വർധനം
സിധ്            സിദ്ധിഃ              കിട്ടുന്നത്  സാധനം
ദൃശ്              ദൃഷ്ടിഃ              കാഴ്ച      ദർശനം
തുഷ്            തുഷ്ടി        സന്തോഷം   തോഷണം
പുഷ്            പുഷ്ടിഃ         നന്നാകൽ  പോഷണം   
ശമ്              ശാന്തിഃ          നാശം          ശമനം
ജന്              ജാതിഃ        ഉണ്ടാവൽ     ജനനം
ഭാഷയിൽ പദങ്ങളുടെ ആവിർഭാവം മനസ്സിലാക്കുവാൻ കൃദന്തങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചാൽ മതി. 
**********************************************
അടുത്തതായി സമാനാർത്ഥമുള്ള രണ്ട് കാരകകൃദന്തങ്ങൾ നോക്കാം. പ്രവൃത്തി ചെയ്യുന്നയാൾ എന്ന സൂചനയാണ് ഈ കർതൃകൃദന്തങ്ങൾ നല്കുക. 
"തൃച് " പ്രത്യയാന്തകൃദന്തങ്ങൾ ധാതുവിനോട് ചേരുമ്പോൾ "തൃ "ശബ്ദം മാത്രം ചേരുകയും സന്ധിനിയമമനുസരിച്ച് "ർതാ /താ " എന്ന് പുല്ലിംഗത്തിലും " ർത്രി / ത്രി " എന്ന് സ്ത്രീലിംഗത്തിലും " ർത്രം / ത്രം " എന്ന് നപുംസകലിംഗത്തിലും (ഏകവചനരൂപം) പ്രാപിക്കുകയും ചെയ്യും. ഉദാഹരണം 'നീ ' ധാതു ( നയതി = നയിക്കുക) വിന്റെ 'തൃജന്തം ', " നേതാ / നേത്രീ / നേത്രം " എന്നാണ്. ഇതിന്റെ 'അഭി' ഉപസർഗം ചേർന്നതാണ് "അഭിനേതാ / അഭിനേത്രീ /അഭിനേത്രം " എന്നീ പദങ്ങൾ. 
സമാനാർത്ഥമുള്ള "ണ്വുൽ " പ്രത്യയാന്തകൃദന്തം നോക്കാം. ധാതുവിനോട്
 ' ണ്വുൽ' ചേരുമ്പോൾ " അക " എന്ന് പുല്ലിംഗങ്ങളിലും "ഇകാ" എന്ന് സ്ത്രീലിംഗങ്ങളിലും "അകം" എന്ന് നപുംസകലിംഗങ്ങളിലും രൂപം വരുന്നു. കർതൃപ്രയോഗമായതിനാൽ നപുംസകലിംഗരൂപങ്ങൾ താരതമ്യേന പ്രയോഗലുപ്തങ്ങളാണ്. ഉദാഹരണം 'ദൃശ് ' ധാതുവിന്റെ 'ണ്വുൽ' രൂപങ്ങൾ " ദർശകഃ / ദർശികാ / ദർശകം " എന്നിങ്ങനെയാണ്. തൃച്, ണ്വുൽ കൃദന്തങ്ങളുടെ ചെറിയൊരു പട്ടിക:-
ധാതു         തൃച്          ണ്വുൽ           അർത്ഥം
കൃ              കർതാ       കാരകഃ       ചെയ്യുന്നവൻ
ദാ               ദാതാ         ദായകഃ        നല്കുന്നവൻ
നീ               നേതാ        നായകഃ   നയിക്കുന്നവൻ
ഭൂ                ഭവിതാ       ഭാവകഃ       ആകുന്നവൻ
ധൃ               ധർതാ        ധാരകഃ     ധരിക്കുന്നവൻ
വച്             വക്താ       വാചകഃ     പറയുന്നവൻ
ഭുജ്          ഭോക്താ     ഭോജകഃ   ഭുജിക്കുന്നവൻ
ബുധ്        ബോദ്ധാ    ബോധകഃ        ബോധകൻ
അവസാനമായി മറ്റൊരു കർതൃകൃദന്തം കൂടി പരിശോധിച്ച് കൃദന്തസംബന്ധിയായ ഈ പ്രാഥമിക പഠനം തല്ക്കാലം അവസാനിപ്പിക്കാം.
"ണിനി " എന്ന പ്രത്യയം ധാതുവിനോട് ചേർക്കുമ്പോൾ " ഇൻ" ശബ്ദമാവുന്നു. ഉദാ:- "ഗ്രഹ് " ധാതു ( സ്വീകരിക്കുക). ഗ്രഹ് + ഇൻ = ഗ്രാഹിൻ എന്ന് നകാരാന്ത ( വ്യഞ്ജനാന്ത) പുല്ലിംഗരൂപം. പ്രഥമാവിഭക്തി ഏകവചനരൂപം "ഗ്രാഹീ " എന്നാകും. സ്ത്രീലിംഗരൂപമാവട്ടെ "ഗ്രാഹിണീ " എന്നുമാവും."ണിൻ " പ്രത്യയാന്തകൃദന്തം, പ്രവൃത്തിഗുണം കർത്താവിലാരോപിക്കുന്നതാണ്. 
ഭോജീ,ഉത്സാഹീ,അപരാധീ,ഉപരോധീ,സ്ഥായീ,സുഖീ മുതലായവ ഉദാഹരണങ്ങൾ. ഭോജിനീ,ഉത്സാഹിനീ,അപരാധിനീ തുടങ്ങിയവ സ്ത്രീലിംഗരൂപങ്ങൾ. ഇതോടെ പ്രധാനപ്പെട്ട  പതിനഞ്ചോളം കൃദന്തരൂപങ്ങൾ നമ്മൾ കണ്ടുകഴിഞ്ഞു. അടുത്ത തവണ മറ്റൊരു പഠനഭാഗം ആരംഭിക്കാം. ഏവർക്കും നമസ്ക്കാരം! 🌹
*********************************************


🌹 സംസ്കൃതഭാഷാപരിചയം -30 🌹
                                                 രാജേന്ദ്രൻ.ഡി
             🙏നമസ്സര്വേഭ്യഃ🙏
🥀 കർമ്മണിപ്രയോഗം (Passive Voice) 🥀 :- മുൻപ് ചില സൂചനകൾ നല്കിയിരുന്ന കർമ്മണിപ്രയോഗത്തിന്റെ  വിശദാംശങ്ങൾ നോക്കാം. കർത്താവിന് പ്രാധാന്യം നല്കിയുള്ള വാക്യരീതിയാണ് കർത്തരിപ്രയോഗം (Active Voice). എന്നാൽ കർമ്മപദത്തിന് പ്രാധാന്യം നല്കുന്ന വാക്യപ്രയോഗമാണ് കർമ്മണിപ്രയോഗം (Passive Voice). ഇവയുടെ പ്രയോഗരീതികളിലെ പ്രധാനനിയമങ്ങൾ നോക്കാം. കർത്തരി പ്രയോഗത്തിൽ കർതൃപദം പ്രഥമാവിഭക്തിയിലും കർമ്മപദം ദ്വിതീയാവിഭക്തിയിലുമാണ്. ക്രിയാപദം ( സകർമ്മകമാണെന്ന് പറയേണ്ടതില്ലല്ലോ) കർതൃപദത്തിന്റെ വചന/പുരുഷത്വത്തിന് അനുസരിച്ചാവും. എന്നാൽ കർമ്മണിയിലാവട്ടെ, കർമ്മപദം പ്രഥമാവിഭക്തിയിലും കർതൃപദം തൃതീയാവിഭക്തിയിലുമാവണം. കൂടാതെ ക്രിയാപദം കർമ്മപദത്തിന്റെ വചന/ പുരുഷത്വങ്ങളെ അനുസരിക്കണം. ക്രിയാപദം പരസ്മൈപദിയായാലും ആത്മനേപദിയായാലും ആത്മനേപദിയുടെ രൂപത്തിലേക്ക് മാറുകയും അവസാനപ്രത്യയത്തിനു മുൻപായി "യ" എന്ന ശബ്ദം വരുകയും ചെയ്യും. I.വർത്തമാനകാലക്രിയാരൂപങ്ങളിലെ കർമ്മണിപ്രയോഗം ആദ്യം കാണാം. ഉദാഹരണം :- ബാലകാഃ അംബാം പശ്യന്തി ( ബാലകൻമാർ അമ്മയെ കാണുന്നു) ; ഇവിടെ ഈ  കർത്തരിപ്രയോഗത്തിൽ 'ബാലകാഃ ' എന്നത് കർതൃപദം,ബഹുവചനം, പ്രഥമപുരുഷനാണ്. അത് പ്രഥമാവിഭക്തിയിൽ പ്രയോഗിച്ചിരിക്കുന്നു. ' അംബാം' എന്നത് കർമ്മപദം, ഏകവചനം പ്രഥമപുരുഷൻ, ദ്വിതീയാവിഭക്തിയിൽ പ്രയോഗിച്ചിരിക്കുന്നു. 'പശ്യന്തി ' ക്രിയാപദം, ബാലകാഃ എന്ന കർതൃപദത്തിനനുസരണമായി ബഹുവചനം പ്രഥമപുരുഷരീതിയിൽ ( വർത്തമാനകാലം)
പ്രയോഗിച്ചിരിക്കുന്നു. ( 'പശ്യതി' എന്ന പരസ്മൈപദിക്രിയയുടെ ബഹുവചനം പശ്യന്തി)
ഇതിന്റെ കർമ്മണിപ്രയോഗരീതി നോക്കാം.
അംബാ ബാലകൈഃ ദൃശ്യതേ ( അമ്മ ബാലകന്മാരാൽ കാണപ്പെടുന്നു). ഇവിടെ വന്ന മാറ്റങ്ങൾ എന്തെല്ലാം? കർമ്മപദം 'അംബാ' പ്രഥമാവിഭക്തിയിലായി. അത് ഏകവചനം,  പ്രഥമപുരുഷപദമായതിനാൽ ' പശ്യതി' എന്ന പരസ്മൈപദിക്രിയയുടെ ഏകവചന, പ്രഥമപുരുഷ രൂപമായ ' പശ്യതി ', ആത്മനേപദിക്രിയയെപ്പോലെ 'ദൃശതേ ' എന്നാവുകയും അവസാനപ്രത്യയമായ 'തേ' എന്നതിനു മുൻപായി "യ" കാരം ചേർത്ത് 'ദൃശ്യതേ' എന്നാവുകയും ചെയ്തു. 
( ദൃശ് + യ + തേ = ദൃശ്യതേ). അവസാനമായി കർതൃപദം, ബാലകാഃ എന്ന പ്രഥമപുരുഷബഹുവചനം "ബാലകൈഃ " എന്ന് തൃതീയാവിഭക്തിബഹുവചനരൂപവുമായി. ഈ ഉദാഹരണവും നിയമവും പദാനുപദം വളരെ ശ്രദ്ധിച്ച് മനസ്സിലാക്കണം. കുറച്ച് ഉദാഹരണങ്ങൾ കൊടുക്കാം. ആദ്യം  കർത്തരിരൂപവും തുടർന്ന് കർമ്മണിരൂപവും. 
ബാലികാ പാഠാൻ പഠതി ( ബാലിക പാഠങ്ങളെ പഠിക്കുന്നു.)
പാഠാഃ ബാലികയാ പഠ്യന്തേ ( പാഠങ്ങൾ ബാലികയാൽ പഠിക്കപ്പെടുന്നു).
ഭക്താഃ ദേവം വന്ദന്തേ ( ഭക്തന്മാർ ദേവനെ വന്ദിക്കുന്നു) 
ദേവഃ ഭക്തൈഃ വന്ദ്യതേ ( ദേവൻ ഭക്തന്മാരാൽ വന്ദിക്കപ്പെടുന്നു). 
വനിതാഃ പുഷ്പാണി പശ്യന്തി ( സ്ത്രീകൾ പുഷ്പങ്ങളെ കാണുന്നു.)
പുഷ്പാണി വനിതാഭിഃ ദൃശ്യന്തേ ( പുഷ്പങ്ങൾ വനിതകളാൽ കാണപ്പെടുന്നു - ഇവിടെ 'ധാതു' "ദൃശ്" ആണെന്നോർക്കണം.)
രജകഃ വസ്ത്രാണി ക്ഷാളയതി ( അലക്കുകാരൻ വസ്ത്രങ്ങളെ കഴുകുന്നു)
വസ്ത്രാണി രജകേന ക്ഷാള്യന്തേ ( വസ്ത്രങ്ങൾ അലക്കുകാരനാൽ കഴുകപ്പെടുന്നു)
സഃ താം താഡയതി ( അവൻ അവളെ അടിക്കുന്നു) 
സാ തേന താഡ്യതേ ( അവൾ അവനാൽ അടിക്കപ്പെടുന്നു )
തേ തം ദണ്ഡയന്തി ( അവർ അവനെ ശിക്ഷിക്കുന്നു)
സഃ തൈഃ ദണ്ഡ്യതേ ( അവൻ അവരാൽ ശിക്ഷിക്കപ്പെടുന്നു)
ആചാര്യഃ യുഷ്മാൻ പാഠയതി ( ആചാര്യൻ നിങ്ങളെ പഠിപ്പിക്കുന്നു.)
യൂയം ആചാര്യേന പാഠ്യധ്വേ ( നിങ്ങൾ ആചാര്യനാൽ പഠിപ്പിക്കപ്പെടുന്നു)
വയം ഫലം ഖാദാമഃ ( നമ്മൾ പഴത്തെ തിന്നുന്നു)
ഫലം അസ്മാഭിഃ ഖാദ്യതേ ( പഴം നമ്മളാൽ തിന്നപ്പെടുന്നു)
ഇപ്രകാരം കർമ്മവും പ്രവൃത്തിയും മാത്രം പ്രധാനമായി സൂചിപ്പിക്കപ്പെടേണ്ട സന്ദർഭങ്ങളിൽ സാധാരണയായി കർമ്മണിപ്രയോഗമാണ് ഉപയോഗിക്കുന്നത്. 
' പഠതി ' എന്ന പരസ്മൈപദിക്രിയയുടെ കർമ്മണിപ്രയോഗരൂപങ്ങൾ താഴെക്കൊടുക്കുന്നു.
പ്ര.പു -  പഠ്യതേ     പഠ്യേതേ     പഠ്യന്തേ
മ.പു -   പഠ്യസേ     പഠ്യേഥേ      പഠ്യധ്വേ
ഉ.പു  -  പഠ്യേ       പഠ്യാവഹേ    പഠ്യാമഹേ
ഇവ ആത്മനേപദിക്രിയയുടെ രൂപത്തിൽ 'യകാരം' അവസാനപ്രത്യയത്തിനു മുൻപ് ചേർന്ന രൂപമാണെന്നുകാണാം.
അടുത്ത തവണ ഭൂതകാലക്രിയകളുടെ കർമ്മണിപ്രയോഗം കാണാം. ഏവർക്കും നമസ്ക്കാരം!
*********************************************** 
🌹അനുബന്ധം:- ചിലസാധാരണക്രിയകളുടെ വർത്തമാനകാലകർമ്മണിരൂപം താഴെക്കൊടുക്കുന്നു.
പരസ്മൈപദി ക്രിയകൾ:-
ലിഖതി - ലിഖ് + യ + തേ = ലിഖ്യതേ ; 
ഗച്ഛതി - ഗമ് + യ + തേ = ഗമ്യതേ ; 
ജാനാതി - ജ്ഞാ + യ + തേ = ജ്ഞായതേ;
നയതി  - നീ + യ + തേ = നീയതേ
ദദാതി - ദാ + യ + തേ = ദീയതേ (വിശേഷഗണം)
പശ്യതി -  ദൃശ് + യ + തേ = ദൃശ്യതേ 
പിബതി  - പാ + യ + തേ  = പീയതേ (*)
യച്ഛതി  -  ദാ + യ + തേ  = ദീയതേ (*)
ഇച്ഛതി - ഇഷ് + യ + തേ = ഇഷ്യതേ
ഗൃഹ്ണാതി - ഗൃഹ് + യ + തേ = ഗൃഹ്യതേ
രോദിതി - രുദ് + യ + തേ = രുദ്യതേ
ശൃണോതി - ശ്രു + യ + തേ  = ശ്രൂയതേ (*)
ഗായതി - ഗൈ + യ + തേ = ഗീയതേ (*)
അസ്തി/ഭവതി - ഭൂ + യ+ തേ = ഭൂയതേ
***********************************************
ആത്മനേപദിക്രിയകൾ:-
ഊഹതേ - ഊഹ് + യ + തേ = ഊഹ്യതേ
യാചതേ - യാച് + യ + തേ = യാച്യതേ
ക്ഷമതേ - ക്ഷമ് + യ + തേ = ക്ഷമ്യതേ
ഭാഷ്യതേ - ഭാഷ് + യ + തേ = ഭാഷ്യതേ
ശങ്കതേ - ശക് + യ + തേ = ശങ്ക്യതേ (*)
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

🌹 സംസ്കൃതഭാഷാപരിചയം -31 🌹
                                                     രാജേന്ദ്രൻ.ഡി
        🥀 കർമ്മണിപ്രയോഗം ( തുടർച്ച )🥀
II. അനദ്യതനഭൂതകാല(ലങ്ലകാരം)കർമ്മണി:-
കർമ്മണിപ്രയോഗത്തിന്റെ പൊതുനിയമങ്ങൾ :
1. കർത്തൃപദം, തൃതീയാവിഭക്തിയിൽ
2. കർമ്മപദം, പ്രഥമാവിഭക്തിയിൽ
3. ക്രിയാപദം, കർമ്മത്തിന്റെ വചന, പുരുഷത്വങ്ങൾക്കനുസൃതം
4. ക്രിയാപദം, പരസ്മൈപദിയായാലും ആത്മനേപദിയായാലും, ആത്മനേപദിയുടെ രൂപത്തിൽ.
5. ക്രിയാധാതുവിനുശേഷം അവസാനപ്രത്യയത്തിനുമുമ്പായി "യ"കാരം.
ഇവിടെ നമ്മൾ ലങ്ലകാരഭൂതകാലക്രിയയുടെ കർമ്മണിരൂപങ്ങളാണ് പരിശോധിക്കുന്നത് എന്നതിനാൽ ലങ്ലകാരത്തിലെ ആത്മനേപദിക്രിയാരൂപങ്ങൾ ഒന്നോർമ്മിക്കാം.
"വന്ദ് " ധാതുവിന്റെ അനദ്യതനഭൂതകാലരൂപങ്ങൾ ( ലങ് ലകാരം):-
പ്ര.പു  - അവന്ദത     അവന്ദേതാം   അവന്ദന്ത
മ.പു   - അവന്ദഥാഃ  അവന്ദേഥാം   അവന്ദധ്വം
ഉ.പു   -  അവന്ദേ    അവന്ദാവഹി  അവന്ദാമഹി
( "വന്ദിച്ചു " എന്നർത്ഥം )
***********************************************
മേൽക്കാണിച്ച ക്രിയാപദങ്ങളെ അവസാനപ്രത്യയത്തിനുമുൻപായി "യ" ശബ്ദംചേർത്ത് കർമ്മണിരൂപത്തിലാക്കിയാൽ,
പ്ര.പു  - അവന്ദ്യത     അവന്ദ്യേതാം   അവന്ദ്യന്ത
മ.പു   - അവന്ദ്യഥാഃ  അവന്ദ്യേഥാം   അവന്ദ്യധ്വം
ഉ.പു   -  അവന്ദ്യേ   അവന്ദ്യാവഹി  അവന്ദ്യാമഹി
എന്നാവും. ( "വന്ദിക്കപ്പെട്ടു " എന്നർത്ഥം )
***********************************************
ഇതുപോലേതന്നെയാണ്, പരസ്മൈപദിക്രിയാപദങ്ങളുടെ കർമ്മണിരൂപവും. 'പഠ് ' ധാതു നോക്കാം.
പ്ര.പു  - അപഠ്യത     അപഠ്യേതാം   അപഠ്യന്ത
മ.പു   - അപഠ്യഥാഃ  അപഠ്യേഥാം   അപഠ്യധ്വം
ഉ.പു   -  അപഠ്യേ   അപഠ്യാവഹി  അപഠ്യാമഹി
( " പഠിക്കപ്പെട്ടു " എന്നർത്ഥം )
***********************************************
ചില ഉദാഹരണങ്ങൾ കാണുക. പരസ്മൈപദി:-
1.തേന കഥാ അലിഖ്യത = അവനാൽ കഥ എഴുതപ്പെട്ടു. ( 'കഥാ ' ഏകവചനം പ്രഥമപുരുഷ സ്ത്രീലിംഗം. സാധാരണ, ക്രിയകൾക്ക് ലിംഗവ്യത്യാസമില്ല എന്നത് ഓർമ്മിക്കുക.)
2.  മയാ പാഠാഃ അപഠ്യന്ത  = എന്നാൽ പാഠങ്ങൾ പഠിക്കപ്പെട്ടു ( 'പാഠാഃ ' പ്ര.പു, ബഹുവചനം )
3. ശിഷ്യൈഃ അഹം അവന്ദ്യേ =  ശിഷ്യന്മാരാൽ ഞാൻ വന്ദിക്കപ്പെട്ടു ( 'അഹം ' ഉ.പു, ഏ.വ )
4.സംസ്കൃതഭാഷയാ  വയം അപാല്യാമഹി = സംസ്കൃതഭാഷയാൽ നമ്മൾ പാലിക്കപ്പെട്ടു.
( 'വയം ' ഉ.പു ബ.വ )
5.മാതൃഭിഃ യൂയം അപാഠ്യധ്വം = മാതാക്കളാൽ നിങ്ങൾ പഠിപ്പിക്കപ്പെട്ടു.( 'യൂയം ' മ.പു, ബ.വ)
6.രാമലക്ഷ്മണൗ വിശ്വാമിത്രേണ മിഥിലാപുരീം 
അനീയേതാം = രാമലക്ഷ്മണൻമാർ വിശ്വാമിത്രനാൽ മിഥിലാപുരിയിലേക്ക് നയിക്കപ്പെട്ടു. ( 'രാമലക്ഷ്മണൗ ' , പ്ര.പു, ദ്വി.വ)
7. കപിഭിഃ കമ്പിതശാഖാഭ്യാം പക്വാനി ജംബുഫലാനി വിമലേജലേ അപാത്യന്ത, " ഗുളുഗുഗ്ഗുളു " ഇതി ശബ്ദേനസഹ! =കുരങ്ങന്മാരാൽ കുലുക്കപ്പെട്ട മരക്കൊമ്പുകളിൽനിന്ന് പഴുത്തഞാവൽപ്പഴങ്ങൾ നിർമ്മലജലത്തിൽ വീഴ്ത്തപ്പെട്ടു, "ഗുളുഗുഗ്ഗുളു" എന്ന ശബ്ദത്തോടുകൂടി! ( 'ജംബുഫലാനി ' , പ്ര.പു,ബ.വ )
*********************************************** ഇതേ ഭൂതകാല കർമ്മണിപ്രയോഗം "ക്ത" പ്രത്യയാന്ത കൃദന്തത്താൽ ആയാസരഹിതമായി പ്രയോഗിക്കാമെന്ന് കൃദന്തപാഠങ്ങളിൽ നാം കണ്ടതാണ്. ഭൂതകാല കർത്തരിപ്രയോഗത്തിനുപകരം സാധാരണമായി ഉപയോഗിക്കുന്ന "ക്തവതു" പ്രത്യയത്തിന്റെ കർമ്മണിരൂപമാണ്, "ക്ത " പ്രത്യയം! അവിടെ ലിംഗവ്യത്യാസം ഉണ്ടെങ്കിൽപ്പോലും ( കൃദന്തങ്ങൾ നാമരൂപങ്ങളായതിനാൽ) പുരുഷവ്യത്യാസം ബാധകമല്ല എന്നകാരണത്താൽ പ്രയാസം കൂടാതെ സർവ്വസാധാരണമായി നിത്യവ്യവഹാരത്തിലും സാഹിതീവ്യവഹാരത്തിലും പ്രയോഗപ്പെടുത്തിവരുന്നു. മേലുദാഹരണങ്ങൾ "ക്ത" പ്രത്യയാന്തകൃദന്തരൂപത്തിലേക്ക് മാറ്റിനോക്കാം.
1. തേന കഥാ ലിഖിതാ ( ലിഖിതഃ/ ലിഖിതാ/ ലിഖിതം - പു.ലിം/ സ്ത്രീ.ലിം / നപും.ലിം )
( "ലിഖിതഃ " എന്ന പുല്ലിംഗ പദം വ്യാകരണദൃഷ്ട്യാ "രാമഃ " എന്നപദം പോലെ അകാരാന്തമായി മറ്റു വചനങ്ങളും പ്രയോഗിക്കാം.- ലിഖിതഃ- ലിഖിതൗ - ലിഖിതാഃ )
ഇവിടെ 'കഥാ' എന്നത് സ്ത്രീലിംഗമായതിനാൽ 'ലിഖിതാ' എന്ന് പ്രയോഗിച്ചു. 
2. മയാ പാഠാഃ പഠിതാഃ = എന്നാൽ പാഠങ്ങൾ പഠിക്കപ്പെട്ടവർ.
3. ശിഷ്യൈഃ അഹം വന്ദിതഃ = ശിഷ്യന്മാരാൽ ഞാൻ വന്ദിക്കപ്പെട്ടവൻ.
4. സംസ്കൃതഭാഷയാ വയം പാലിതാഃ = സംസ്കൃതഭാഷയാൽ നമ്മൾ പാലിക്കപ്പെട്ടവർ.
5. മാതൃഭിഃ യൂയം പാഠിതാഃ = മാതാക്കളാൽ നിങ്ങൾ പഠിപ്പിക്കപ്പെട്ടവർ.
6. രാമലക്ഷ്മണൗ വിശ്വാമിത്രേണ മിഥിലാപുരീം  
നീതൗ = രാമലക്ഷ്മണന്മാർ വിശ്വാമിത്രനാൽ  മിഥിലാപുരിയിലേക്ക് നയിക്കപ്പെട്ടവർ.
7. കപിഭിഃ കമ്പിതശാഖാഭ്യാം പക്വാനി ജംബുഫലാനി വിമലേജലേ പാതിതാനി.= കപികളാൽ കുലുക്കപ്പെട്ടശാഖയിൽനിന്ന് പാകമായ ഞാവൽപ്പഴങ്ങൾ വിമലജലത്തിൽ പതിപ്പിക്കപ്പെട്ടവ. ( ഇവിടെ 'കമ്പിത' = കുലുക്കപ്പെട്ട എന്ന വിശേഷണവും  'ക്ത' പ്രയോഗം തന്നെ!)
ഇനി താരതമ്യം ചെയ്താൽ കൃദന്തോപയോഗത്തിന്റെ ആയാസരാഹിത്യം മനസ്സിലാക്കാം. ഭാഷയുടെ ഉപയോഗത്തിലെ ഈ വൈവിദ്ധ്യം സാഹിതീരചനകളിൽ സമർത്ഥമായി ഉപയോഗിക്കപ്പെടുന്നു. 
***********************************************
🌹അനുബന്ധം:- മഹാകവി ബാണഭട്ടന്റെ പ്രസിദ്ധഗദ്യകാവ്യമായ "കാദംബരി" യുടെ 'കഥാമുഖ'ത്തിൽ 'ശൂദ്രകവർണനം' ആരംഭിക്കുന്നത് നോക്കുക:- "ആസീദശേഷനരപതിശിരഃസമഭ്യർചിതശാസനഃ പാകശാസനഇവാപരഃ ചതുരുദധിമാലാമേഖലായാ ഭുവോഭർതാ, പ്രതാപാനുരാഗാവനത, സമസ്തസാമന്തചക്രഃ, ചക്രവർതിലക്ഷണോപേതഃ, ചക്രധര ഇവ കരകമലോപലക്ഷ്യമാണ ശങ്ഖചക്രലാഞ്ഛനഃ, ഹര ഇവ ജിതമന്മഥഃ , ഗുഹ ഇവാപ്രതിഹതശക്തിഃ, കമലയോനിരിവ വിമാനീകൃതരാജഹംസമണ്ഡലഃ, ജലധിരിവ ലക്ഷ്മീപ്രസൂതിഃ, ഗങ്ഗാപ്രവാഹ ഇവ ഭഗീരഥപഥപ്രവൃത്തഃ, രവിരിവ പ്രതിദിവസോപജായമാനോദയഃ, മേരുരിവ സകലോപജീവ്യമാനപാദച്ഛായഃ, ദിഗ്ഗജ ഇവാനവരതപ്രവൃത്തദാനാർദ്രീകൃതകരഃ, കർതാ മഹാശ്ചര്യാണാം ആഹർത്താക്രതൂനാം, ആദർശഃ സർവശാസ്ത്രാണാം, ഉത്പത്തിഃ കലാനാം, കുലഭവനം ഗുണാനാം, ആഗമഃ കാവ്യാമൃതരസാനാം, ഉദയശൈലോ മിത്രമണ്ഡലസ്യ, ഉത്പാതകേതുരഹിതജനസ്യ, പ്രവൃത്തയിതാ ഗോഷ്ഠീബന്ധാനാം, ആശ്രയോ രസികാനാം, പ്രത്യാദേശോ ധനുഷ്മതാം, ധൗരേയഃ സാഹസികാനാം, അഗ്രണീർവിദഗ്ധാനാം, വൈനതേയ ഇവ വിനതാനന്ദജനനഃ, വൈന്യ ഇവ ചാപകോടിസമുത്സാരിതസകലാfരാതികുലാചലോ രാജാ ശൂദ്രകോ നാമ." 
( മഹാരാജാ ശൂദ്രകന്റെ വിശേഷണങ്ങളടങ്ങുന്ന ആദ്യവരിയാണ്! ഗദ്യകാവ്യത്തിന്റെ മുഖമുദ്രയായ ദീർഘസമസ്തപദപ്രയോഗങ്ങളാൽ ഓജോഗുണം തുളുമ്പുന്ന ഉപമാലങ്കാരപ്രചുരമായ ശൈലീവിലാസം കാണുക! ചില പദങ്ങളൊഴിച്ചാൽ മനസ്സിലാക്കുവാൻ പ്രയാസമധികമില്ലാത്ത വർണ്ണനാരീതിയാണിത്. നമ്മൾ ഇതിലെ "ക്ത" പ്രയോഗങ്ങളുടെ സാംഗത്യപരിശോധനയ്ക്കുവേണ്ടിയാണ്  ഇതിവിടെ കൊടുത്തത്. കണ്ടുപിടിക്കുവാൻ ശ്രമിക്കുക!) ഏവർക്കും നമസ്ക്കാരം!🙏❤️🌹
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

🌹 സംസ്കൃതഭാഷാപരിചയം - 32 🌹
                                                   രാജേന്ദ്രൻ.ഡി
🥀 കർമ്മണിപ്രയോഗം ( തുടർച്ച) 🥀
III. ഭാവികാല ( ലൃട് ലകാരം ) കർമ്മണി :-
നിയമങ്ങൾ മുൻപ് പറഞ്ഞതുതന്നെ. ഇവിടെ ചിലകാര്യങ്ങൾ ശ്രദ്ധിക്കണം. പരസ്മൈപദി ക്രിയകളും ആത്മനേപദിക്രിയകളും കർത്തരിപ്രയോഗ ഭാവികാലരൂപത്തിൽ സ്വതവേ " ഇഷ്യ" എന്ന ശബ്ദം അവസാനപ്രത്യയത്തിനുമുൻപായി ഉള്ളതാണ്. ഉദാ :- പഠിഷ്യതി = പഠിക്കും (പരസ്മൈപദി)
വന്ദിഷ്യതേ = വന്ദിക്കും ( ആത്മനേപദി )
ഇവിടെ പരസ്മൈപദി ഭാവികാലം കർമ്മണിയിലാവുമ്പോൾ നിയമപ്രകാരം ആത്മനേപദിപോലെയാവണം. "പഠിഷ്യതേ " എന്ന്. "അവസാനപ്രത്യയത്തിനുമുൻപായി നിലവിൽത്തന്നെ "യ"കാരം ഉള്ളതിനാൽ "പഠിഷ്യതേ " എന്നുപറയുമ്പോൾ നിയമം പാലിച്ചുകഴിഞ്ഞു! ഉദാഹരണം നോക്കാം.
'ബാലകേന പാഠഃ പഠിഷ്യതേ ' = ബാലനാൽ പാഠം പഠിക്കപ്പെടും. 
'പുത്രേണ പത്രാണി ലേഖിഷ്യന്തേ' = പുത്രനാൽ എഴുത്തുകൾ എഴുതപ്പെടും. 
'അസ്മാഭിഃ സംസ്കൃതം അവഗമിഷ്യതേ' = നമ്മളാൽ സംസ്കൃതം മനസ്സിലാക്കപ്പെടും.
ഇനി ആത്മനേപദിക്രിയയുടെ ഭാവികാലകർമ്മണിരൂപം പരിശോധിച്ചാൽ കർത്തരിപ്രയോഗഭാവികാലരൂപംതന്നെ കർമ്മണിക്രിയാരൂപത്തിന്റെ നിയമം സ്വയമേവ അനുസരിച്ചിട്ടുള്ളതാണെന്ന് മനസ്സിലാവും. ഉദാഹരണം "വന്ദിഷ്യതേ"= 'വന്ദിക്കും' എന്ന്  കർത്തരിപ്രയോഗഭാവികാലം. ഇതുതന്നെയാണ് കർമ്മണിപ്രയോഗഭാവികാലക്രിയാരൂപവും. 
"വന്ദിഷ്യതേ " = വന്ദിക്കപ്പെടും. അതായത് ആത്മനേപദിക്രിയയുടെ ഭാവികാലകർമ്മണി, തിരിച്ചറിയണമെങ്കിൽ കർതൃപദത്തിന്റെ തൃതീയാവിഭക്തിസന്ദർഭംകൊണ്ടേ സാദ്ധ്യമാവൂ എന്നർത്ഥം. ഉദാഹരണം, 
ഭക്തഃ ദേവം വന്ദിഷ്യതേ = ഭക്തൻ ദേവനെ വന്ദിക്കും. ( കർത്തരിപ്രയോഗം )
ദേവഃ ഭക്തേന വന്ദിഷ്യതേ = ദേവൻ ഭക്തനാൽ വന്ദിക്കപ്പെടും. (കർമ്മണിപ്രയോഗം)
രണ്ടിടത്തും ക്രിയാപദത്തിന് മാറ്റമില്ല! പക്ഷേ വന്ദനം എന്ന പ്രവൃത്തി ചെയ്യുന്ന "ഭക്തഃ" എന്ന കർതൃപദത്തിന്റെ തൃതീയാവിഭക്തി ( ഭക്തേന) കൊണ്ട് കർമ്മണിപ്രയോഗം തിരിച്ചറിയാം.
ഉദാഹരണങ്ങൾ:-
കവിനാ കാവ്യം രചയിഷ്യതേ = കവിയാൽ കാവ്യം രചിക്കപ്പെടും
കവിഭിഃ കാവ്യാനി രചയിഷ്യന്തേ = കവികളാൽ കാവ്യങ്ങൾ രചിക്കപ്പെടും
കപിനാ ജംബുശാഖാഃ കമ്പിഷ്യന്തേ = കുരങ്ങനാൽ ഞാവൽക്കൊമ്പുകൾ കുലുക്കപ്പെടും. ( ആത്മനേപദി )
കപിനാ പക്വാനി ജംബുഫലാനി വിമലേജലേ പാതയിഷ്യന്തേ = കുരങ്ങനാൽ പഴുത്ത ഞാവൽപ്പഴങ്ങൾ തെളിഞ്ഞവെള്ളത്തിൽ വീഴ്ത്തപ്പെടും. ( പാതയതി = പതിപ്പിക്കുക )
കാളിദാസസ്യ ശാകുന്തളനാടകേന സഹൃദയാഃ ആചന്ദ്രതാരം തോഷയിഷ്യന്തേ = കാളിദാസന്റെ ശാകുന്തളനാടകത്താൽ സഹൃദയന്മാർ എന്നെന്നും സന്തോഷിപ്പിക്കപ്പെടും. ( തോഷയതി = സന്തോഷിപ്പിക്കുന്നു )
**********************************************
🌹അനുബന്ധം :- അഭിജ്ഞാനശാകുന്തളം നാടകത്തിൽ ഏഴാമങ്കത്തിൽ മഹാരാജാദുഷ്യന്തൻ കണ്വാശ്രമപരിസരത്ത് സ്വപുത്രനായ സർവദമനനെ തിരിച്ചറിയുന്ന രംഗം!
(ദുഷ്യന്തഃ) രാജാ - " അയി! ഭോ! മഹർഷിപുത്ര! ഏവമാശ്രമവിരുദ്ധപ്രവൃത്തിനാ 
 സയമ കിമിതി ജന്മതസ്ത്വയാ 
സത്ത്വസശ്രയസുഖോfപി ദൂഷ്യതേ
കൃഷ്ണസർപശിശുനേവ ചന്ദന!" (15)
【അല്ലയോ മഹർഷിപുത്രാ! ഇങ്ങനെ ആശ്രമവിരുദ്ധപ്രവൃത്തിയാൽ അങ്ങയുടെ ജന്മനാതന്നെ ജീവികൾക്ക് സുഖാശ്രയകരമായ ക്ഷമാശീലത്തെ, ചന്ദനത്തിനെ കാളസർപ്പക്കുഞ്ഞെന്നപോലെ എന്തിനു ദുഷിപ്പിക്കുന്നു? 】
{സർവ്വദമനൻ സിംഹക്കുഞ്ഞുമായി ഭയമില്ലാതെ കളിച്ചുകൊണ്ടിരിക്കുന്നതു കണ്ടിട്ട് }
താപസീ - " ഭദ്ദമുഹ! ണ ക്ഖു അഅ ഇസികുമാരഓ." ( ഭദ്രമുഖ! ന ഖലു അയം ഋഷികുമാരഃ ) ( പ്രാകൃതഭാഷണം)
【 ഹേ!സുമുഖ! ഇവൻ ഋഷികുമാരനല്ലല്ലോ!】
രാജാ- " ആകാരസദൃശചേഷ്ടിതമേവാസ്യ കഥയതി. സ്ഥാനപ്രത്യയയാത്തുവയമേവ തർകിണ. 【ആകാരംപോലേ പ്രവൃത്തിയും അതു പറയുന്നു. ഇതുപോലൊരു ചുറ്റുപാടിൽ നാം സംശയിച്ചുപോയി.】
( യഥാഭ്യർഥിതമനുതിഷ്ഠൻ ബാലസ്പർശമുപലഭ്യ) ( ആത്മഗതം)
【 താപസിയുടെ അഭ്യർത്ഥനപ്രകാരം (ബാലകനെ സിംഹക്കുട്ടിയിൽനിന്നും മാറ്റുമ്പോൾ) ബാലകസ്പർശനം ലഭിച്ചിട്ട് 】
【 ആത്മഗതം】
'അനേന കസ്യാപി കുലാങ്കുരേണ
സ്പൃഷ്ടസ്യ ഗാത്രേഷു സുഖ മമൈവ
കാ നിർവൃർതി ചേതസി തസ്യ കുര്യാദ്
യസ്യായമങ്കാത് കൃതി ന പ്രരുഢ ' (16)
【ഏതോ കുലത്തിൽ ജനിച്ച ഇവന്റെ സ്പർശനത്താൽ എനിക്കിത്രയും സുഖമെങ്കിൽ  ആരുടെ മടിയിലാണോ ഇവൻ ഉളവായത് ആ ഭാഗ്യവാന്റെ ( അച്ഛന്റെ) സുഖമെന്ത്? 】 🌹           ( തുടരും)
**********************************************

🌹 സംസ്കൃതഭാഷാപരിചയം - 33 🌹
                                                       രാജേന്ദ്രൻ.ഡി
🥀 കർമ്മണിപ്രയോഗം( ലോട് )- പ്രാർത്ഥന 🥀
പ്രകാരങ്ങളിൽ പ്രധാനവും സാധാരണവുമായ ലോട്, ആജ്ഞ/ നിർദ്ദേശം / പ്രാർത്ഥന മുതലായ വികാരസൂചകങ്ങളാണ് (mood).
സ്വാഭാവികമായും ഇവയുടെ കർമ്മണിപ്രയോഗസന്ദർഭങ്ങളും വരാം. എന്നാൽ "ത്വം /യുവാം/ യൂയം " എന്നീ മധ്യമപുരുഷ സർവ്വനാമങ്ങളും " അഹം / ആവാം / വയം " എന്നീ ഉത്തമപുരുഷസർവ്വനാമങ്ങളും ഇങ്ങനെ കർമ്മണിപ്രയോഗമായി ലോട് എന്ന വികാരസംവേദകപ്രയോഗങ്ങളിൽ കർമ്മമായി വരികയെന്നത് സാധാരണമല്ല. ഉദാഹരണത്തിന് 'അവൻ നിന്നെ നോക്കിക്കൊള്ളട്ടേ' എന്ന് അനുവാദസൂചകമായി ആവശ്യപ്പെടുന്നിടത്ത് "നീ അവനാൽ നോക്കിക്കൊള്ളപ്പെട്ടോട്ടേ" എന്ന ലോട് കർമ്മണി സാധാരണമല്ല. അതുപോലെ "നീ എന്നെ സ്നേഹിച്ചാലും" എന്ന ലോട് (യാചന), "ഞാൻ നിന്നാൽ സ്നേഹിക്കപ്പെട്ടാലും" എന്നരീതിയിൽ കർമ്മണി അസാധാരണമാണ്. ചുരുക്കത്തിൽ ലോട് ലകാരധാതുക്കൾക്ക് പ്രഥമപുരുഷനിൽ മാത്രമേ കർമ്മണിപ്രയോഗം പതിവുള്ളു. അതിനാൽ പ്രഥമപുരുഷകർമ്മങ്ങളിൽ മാത്രം അതിനനുസരിച്ച കർമ്മണിലോട്ലകാരധാതുക്കൾ നമുക്ക് പരിശോധിക്കാം. കർമ്മണിപ്രയോഗത്തിന്റെ മറ്റു നിയമങ്ങൾ മുൻപ് പറഞ്ഞതുപോലെ. 
ആത്മനേപദി ലോട്ലകാര ധാതുരൂപങ്ങൾ ഒന്നുകൂടി ഓർമ്മിക്കാം.
പ്ര.പു - വന്ദതാം          വന്ദേതാം         വന്ദന്താം
ഇതിന്റെ കർമ്മണിരൂപം,
പ്ര.പു - വന്ദ്യതാം        വന്ദ്യേതാം        വന്ദ്യന്താം
എന്നാണ്.
ഉദാഹരണങ്ങൾ നോക്കാം :-
"ബാലകേന പാഠഃ പഠ്യതാം" ( ബാലനാൽ പാഠം പഠിക്കപ്പെടണം ) - (പാഠഃ - ഏകവചനം)
"ബാലികയാ ഫലാനി ഖാദ്യന്താം"  
( ബാലികയാൽ പഴങ്ങൾ ഭക്ഷിക്കപ്പെടണം) - ( ഫലാനി -ബഹുവചനം)
"പുത്രൈഃ അംബാഃ പാല്യന്താം" ( പുത്രന്മാരാൽ അമ്മമാർ പാലിക്കപ്പെടണം)-(അംബാഃ - ബ.വ)
"അധ്യാപകേന ഛാത്രഃ ക്ഷമ്യതാം" 
( അദ്ധ്യാപകനാൽ വിദ്യാർത്ഥി ക്ഷമിക്കപ്പെടണം)
"സർവൈഃ സംസ്കൃതഭാഷണം ക്രിയതാം"
 ( എല്ലാവരാലും സംസ്കൃതഭാഷണം ചെയ്യപ്പെടണം)
"ഛാത്രേണ ഹസ്തൗ ക്ഷാള്യേതാം"
( വിദ്യാർത്ഥിയാൽ രണ്ടുകൈകൾ കഴുകപ്പെടണം) ( ഹസ്തൗ - ദ്വിവചനം)
**********************************************
ലോട്ലകാരത്തിലെ ആജ്ഞാരൂപത്തിന് ഏതാണ്ട് സമാനമായ അർത്ഥമാണ് വിധിരൂപലിങ്ലകാരം. വിധിരൂപമായതിനാൽ നിർദ്ദേശത്തിന് കാർക്കശ്യം കൂടുതലെന്നുമാത്രം. മലയാളത്തിൽ രണ്ടിനും ഒരുപോലെ അർത്ഥം പറയുകയും ചെയ്യാം. ഈ വിധിലിങ്ലകാരത്തിന്റെ കർമ്മണിരൂപത്തിന്റെ ആശയം തന്നെയാണ് 'തവ്യത്'/'അനീയര് ' എന്നീ രണ്ടു കൃദന്തപ്രയോഗങ്ങളും തരുന്നത്. അതിനാൽ ലോട്ലകാരകർമ്മണിയ്ക്കും കൂടി ഈ കൃദന്തങ്ങൾ വലിയ ആശയവ്യത്യാസം കൂടാതെ ഉപയോഗിക്കാം. മുകളിലെ ഉദാഹരണങ്ങൾ നോക്കിയാൽ :-
"ബാലകേന പാഠഃ പഠ്യതാം" -ലോട് - കർമ്മണി
ബാലകേന പാഠഃ പഠനീയഃ - അനീയര്
ബാലകേന പാഠഃ പഠിതവ്യഃ - തവ്യത്
( ബാലകനാൽ പാഠം പഠിക്കപ്പെടണം)
ബാലികയാ ഫലാനി ഖാദിതവ്യാനി/ ഖാദനീയാനി
പുത്രൈഃ അംബാഃ പാലനീയാഃ/ പാലിതവ്യാഃ
അധ്യാപകേന ഛാത്രഃ ക്ഷമണീയഃ/ ക്ഷന്തവ്യഃ
സർവൈഃ സംസ്കൃതഭാഷണം കരണീയം / കർതവ്യം
ഛാത്രേണ ഹസ്തൗ ക്ഷാളനീയൗ / ക്ഷാളിതവ്യൗ
കൃദന്തങ്ങളാവുമ്പോൾ ലിംഗവ്യത്യാസം പാലിക്കണമെന്നുമാത്രം.
**********************************************
🌹അനുബന്ധം:- ( സംസ്കൃതനാടകം - അഭിജ്ഞാനശാകുന്തളം- സപ്തമോfങ്കഃ (തുടർച്ച) :-
താപസി - ( ഉഭൗ നിർവർണ്യ) " അച്ഛരിഅ അച്ഛരിഅ"(ആശ്ചര്യമാശ്ചര്യം). 【രണ്ടുപേരെയും പറ്റി】[ആശ്ചര്യം!ആശ്ചര്യം!]
രാജാ - "ആര്യേ! കിമിവ? 【 ആര്യേ! എന്താണിങ്ങനെ】
താപസി- "ഇമസ്സ വാലഅസ്സ ദേ വി സവാദിണീ ആകിദീ ത്തി വിമ്ഹിദമ്ഹി. അപരിഇദസ്സ വി ദേ അപ്പഡിലോമോ സവുത്തോ ത്തി."
【 അസ്യ ബാലകസ്യ തേfപി സവാദിന്യാകൃതിരിതി വിസ്മിതാfസ്മി. അപരിചിതസ്യാപി തേfപ്രതിലോമ സവൃത്ത ഇതി.】 [ ഈ ബാലകന്റെയും അങ്ങയുടെയും ആകൃതിസാമ്യം എന്നെ വിസ്മിതയാക്കുന്നു. അപരിചിതനായിട്ടും അവൻ എതിർക്കുന്നുമില്ല.]
രാജാ- [ബാലകമുപലാലയൻ] ( ബാലനെ ലാളിച്ചുകൊണ്ട് )
" ന ചേന്മുനികുമാരോfയം അഥ കോfസ്യ വ്യപദേശ?" [ ഇവൻ മുനികുമാരനല്ലെങ്കിൽ പിന്നെ ഇവന്റെ വംശമേത്?]
താപസി-  "പുരുവസോ " 【പുരുവംശം】
രാജാ- ( ആത്മഗതം)  【 കഥമേകാന്വയോ മമ! അതഃ ഖലു മദനുകാരിണമേനമത്രഭവതീമന്യതേ. അസ്ത്യേതത് പൗരവാണാ മന്ത്യ കുലവ്രതം. (എങ്ങനെ! എന്റെ അതേ വംശമോ! അതുകൊണ്ടാണല്ലോ എന്നെപ്പോലെതന്നെയെന്ന് ഭവതിയും കരുതുന്നത്. ഇതാണ് പുരുവംശികളുടെ അവസാനകാലകുലവ്രതം.)
ഭവനേഷു രസാധികേഷു പൂർവ്വം
ക്ഷിതിരക്ഷാർഥമുശന്തി യേ നിവാസം
നിയതൈകപതിവ്രതാനി പശ്ചാത്
തരുമൂലാനി ഗൃഹീഭവന്തി തേഷാം (20)
[ ഇവർ (പുരുക്കൾ) ആദ്യകാലത്ത് (യൗവന) രസകരങ്ങളായ ഗൃഹങ്ങളിൽ രസിച്ച് വസിക്കുന്നു. പിന്നീട് (പ്രായമാവുമ്പോൾ) 
ഏകപത്നീവ്രതത്തോടെ വൃക്ഷച്ഛായയിൽ വസിക്കുന്നു ( വാനപ്രസ്ഥികളായി). [ ഈ ആശ്രമത്തിൽ ഇതുപോലൊരു പുരുവംശരാജകുമാരൻ ഉണ്ടാവണമെങ്കിൽ ഏകപത്നീവ്രതത്തോടെ വൃദ്ധാവസ്ഥയിൽ ഒരു പുരുവംശജൻ രാജൻ താമസിച്ചാൽ എന്നത് സംഭാവ്യമല്ല. മറിച്ച് യൗവ്വനാവസ്ഥയിൽ രാജാക്കൾ ഇതുപോലൊരു സ്ഥലത്ത് പാർക്കാനും വഴിയില്ല.]
(പ്രകാശം) ന പുനരാത്മഗത്യാ മാനുഷാണാമേഷ വിഷയ. ( പക്ഷേ സ്വയം ഒരു മനുഷ്യർക്കും ഇവിടെ പറ്റില്ല).( ഇതുപോലൊരു സ്ഥലത്ത് സഹായമില്ലാതെ എത്താൻ കഴിയില്ല) (തുടരും)
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

🌹 സംസ്കൃതഭാഷാപരിചയം - 34 🌹
                                                      രാജേന്ദ്രൻ.ഡി
ഭാവേപ്രയോഗം :- മലയാളത്തിൽ പൊതുവിൽ കാണാത്ത പ്രയോഗമാണ് 'ഭാവേ'! അകർമ്മക ക്രിയകളുള്ള വാക്യങ്ങളിൽ കർമ്മപദം ഉണ്ടായിരിക്കുകയില്ല. അതിനാൽ സ്വാഭാവികമായും കർമ്മണിപ്രയോഗവും പ്രസക്തമല്ല. പക്ഷേ സംസ്കൃതത്തിൽ അകർമ്മകക്രിയാവാക്യവും കർമ്മമില്ലാതെതന്നെ, കർമ്മണിപ്രയോഗത്തിലേതുപോലെ കർത്താവ് തൃതീയാവിഭക്തിയിലും ക്രിയ കർമ്മണിരൂപത്തിലും ആവുന്ന 'ഭാവേ ' എന്ന പ്രയോഗമുണ്ട്. കർമ്മമില്ലാത്തതിനാൽ ക്രിയാപദം പ്രഥമപുരുഷ ഏകവചനരൂപമെന്ന്  സ്ഥിരപ്പെടുത്തിയിരിക്കുന്നു. ( മധ്യമപുരുഷ/ഉത്തമപുരുഷ രൂപങ്ങളോ, ദ്വിവചന/ ബഹുവചനരുപങ്ങളോ ഇല്ല). ഭൂതകാല ലങ്ലകാരത്തിലും ആജ്ഞാദി പ്രകാരസൂചക ലോട്ലകാരത്തിലും ഭാവേ പ്രയോഗിക്കാം.
ഉദാഹരണം :- ബാലകേന ധാവ്യതേ ( ബാലകനാൽ ഓടപ്പെടുന്നു. = ബാലകൻ ഓടുന്നു എന്നുതന്നെ അർത്ഥം - ധാവതി എന്ന അകർമ്മകക്രിയയാണിവിടെ.)
ബാലികയാ ചല്യതേ = ബാലികയാൽ നടക്കപ്പെടുന്നു
അംബയാ ഹസ്യതേ = അമ്മയാൽ ചിരിക്കപ്പെടുന്നു.
കൂപ്യാ പത്യതേ = കുപ്പിയാൽ വീഴപ്പെടുന്നു
ശിശുനാ ഉത്ഥീയതേ = ശിശുവിനാൽ എഴുന്നേൽക്കപ്പെടുന്നു.
ഫലൈഃ പത്യതേ = പഴങ്ങളാൽ വീഴപ്പെടുന്നു.
വനിതാഭിഃ നൃത്യതേ = സ്ത്രീകളാൽ നൃത്തം ചെയ്യപ്പെടുന്നു.
കന്യാഭിഃ മില്യതേ = കന്യകമാരാൽ കണ്ടുമുട്ടപ്പെടുന്നു
ലതാഭിഃ കമ്പ്യതേ = വള്ളികളാൽ ഇളകപ്പെടുന്നു.
ശിക്ഷകൈഃ യത്യതേ = അദ്ധ്യാപകരാൽ ശ്രമിക്കപ്പെടുന്നു.
പുഷ്പേണ വികസ്യതേ = പുഷ്പത്താൽ വിടരപ്പെടുന്നു.
ഭൂതകാലത്തിൽ / ലോട് ലകാരാദികളിൽ :-
ബാലകൈഃ അക്രീഡ്യത = ബാലകരാൽ കളിക്കപ്പെട്ടു.
നർതകീഭിഃ അനൃത്യത = നർത്തകികളാൽ നൃത്തംചെയ്യപ്പെട്ടു.
തേന യത്യതാം = അവനാൽ ശ്രമിക്കപ്പെടട്ടെ.
മിത്രേണ ഭവിതവ്യം = മിത്രത്താൽ ഉണ്ടാകപ്പെടണം ( തവിയത് - കൃദന്തം)
നയനേന സ്ഫുരിതം = കണ്ണിനാൽ തുടിക്കപ്പെട്ടത് ( ക്ത പ്രത്യയം)
പുഷ്പൈഃ വികസ്യതാം = പുഷ്പങ്ങളാൽ വിടരപ്പെടട്ടെ. 
ഇതോടെ പ്രയോഗവ്യത്യാസങ്ങൾ നമ്മൾ കണ്ടുകഴിഞ്ഞു. തുടർന്ന് ഭാഷാപഠനത്തിൽ വളരെ പ്രധാനപ്പെട്ട സന്ധികളെപ്പറ്റി അടുത്തയാഴ്ച പഠിക്കാം!
 ഏവർക്കും നമസ്ക്കാരം!
🌹അനുബന്ധം :- അഭിജ്ഞാനശാകുന്തളനാടകം ( തുടർച്ച) 
"जह भद्दमुहो भणदि।अच्छरासबन्धेण इमस्स जणणी एत्थ देवगुरुणो तवोवणे प्पसूदा।" 【यथा भद्रमुखो भणति। अप्सर सम्बन्धेनास्य जनन्यत्र देवगुरोस्तपोवने प्रसूता।】
[ഭദ്രമുഖാ! അങ്ങു പറഞ്ഞതുപോലെ. അപ്സരസംബന്ധത്താൽ ഇവന്റെയമ്മ ദേവഗുരുവിന്റെ ആശ്രമത്തിൽ പ്രസവിച്ചു.]
राजा - ( अपवार्य ) हन्त, द्वितीयमिदमाशाजननम्।
( प्रकाशम् ) अथ सा तत्र भवती किमाख्यस्य राजर्षे पत्नी?
[ മുഖംതിരിച്ച് - ഓ!ഇത് രണ്ടാമതും ആശാജനകം തന്നെ. ( പ്രകാശം )- അവർ അങ്ങനെയെങ്കിൽ ഏതുരാജാവിന്റെ പത്നിയാണ്?]
तापसी - " को तस्स धम्मदार परिच्चाइणो णाम सकीतिदु चिन्तिस्सदि?" 【 कस्तस्य धर्मदारपरित्यागिनो नाम सकीर्तयितुं चिन्तयिष्यति?】[ ധർമ്മപത്നിയെ പരിത്യജിച്ച ആ പേര് പറയുന്നതെങ്ങനെ ചിന്തിക്കും?]
राजा - ( स्वगतम्)- इयं खलु कथा मामेव लक्ष्यीकरोति। यदि तावदस्य शिशोर्मातर नामत पृच्छामि। अथवा अनार्य परदारव्यवहारम्। (തനിയേ)- [ ഈ കഥ എന്നെത്തന്നെ ലക്ഷ്യം വച്ചുള്ളതാണല്ലോ. ഇനി ഈ ശിശുവിന്റെ മാതാവിന്റെ പേരു ചോദിച്ചാലോ! അതോ അന്യസ്ത്രീവിഷയമായി അന്തസ്സില്ലാത്ത പെരുമാറ്റമാവുമോ!
              ( प्रविश्य मृण्मयूरहस्ता )
(  കൈയിൽ കളിമൺമയിലിനെയെടുത്ത് താപസി പ്രവേശിച്ചിട്ട് )
तापसी - " सव्वदमण, सउन्दलावण्ण पेक्ख।" 【 सर्वदमन, शकुन्तलावण्यं प्रेक्षस्व।】 [ സർവ്വദമനാ, പക്ഷിയുടെ സൗന്ദര്യം നോക്കൂ ( ശകുന്തം= പക്ഷി - ശകുന്തലാവണ്യം)]
बालक- ( सदृष्टिक्षेपम्) " कहि वा मे अज्जू ? " 【कुत्र वा मम माता?】[ എവിടെ? എന്റെ അമ്മ]
उभे - " णामसारिस्सेण वचिदो माउवच्छलो।"
【 नामसादृश्येन वञ्चितो मातृवत्सल।】
(പേരിന്റെ സാദൃശ്യത്താൽ അമ്മയുടെയോമന കളിപ്പിക്കപ്പെട്ടു.)
                        ( തുടരും )
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

🌹 സംസ്കൃതഭാഷാപരിചയം - 35 🌹
                                                     രാജേന്ദ്രൻ.ഡി
സന്ധി  :- ഭാഷയുടെ ഉപയോഗത്തിൽ വളരെ പ്രധാനമായ ഭാഗമാണ് സന്ധിയും സമാസവും. അനായാസഭാഷാഉപയോഗത്തിന് ഇവ അത്യാവശ്യം. രണ്ടു പദങ്ങൾ തമ്മിൽച്ചേരുമ്പോൾ ആദ്യപദത്തിനവസാനവും രണ്ടാംപദത്തിനാദ്യവും ഉള്ള വർണ്ണവ്യതിയാനമാണ് പൊതുവിൽ സന്ധി എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ആദ്യപദത്തിനവസാനവർണ്ണത്തെ "പൂർവ്വം" ( സന്ധിക്കുമുൻപുള്ളത്) എന്നും രണ്ടാംപദത്തിനാദ്യവർണ്ണത്തെ "പരം" ( സന്ധിക്കുശേഷം) എന്നും പറയുന്നു. പ്രധാനമായും വാക്യത്തിൽ ഉച്ചാരണതടസ്സവും അനാവശ്യ'നിർത്തു'കളും ഒഴിവാക്കി പദപ്രവാഹത്തിന് സഹായിക്കുന്നത് സന്ധിയാണ്. "അവൻ ഇവിടെ വരുന്നു എങ്കിൽ" എന്നു പറയുന്നതും "അവനിവിടെവരുന്നെങ്കിൽ" എന്നു പറയുന്നതിലുമുള്ള വ്യത്യാസം നോക്കുക. വിശിഷ്യാ സംസ്കൃതം സാഹിതീരചനകൾക്കനുയോജ്യമായ ഭാഷയായതിനാൽ സന്ധികളുടെ ഉപയോഗം അനിവാര്യമാവുന്നു.
സംസ്കൃതത്തിൽ സന്ധികൾ പ്രധാനമായി മൂന്നുതരം. സ്വരസന്ധി, വ്യഞ്ജനസന്ധി, വിസർഗസന്ധി. ആദ്യം സ്വരസന്ധി പരിശോധിക്കാം.
🌹സ്വരസന്ധി :- രണ്ടു പദങ്ങൾ തമ്മിൽച്ചേരുമ്പോൾ ആദ്യപദത്തിനവസാനവും രണ്ടാംപദത്തിനാദ്യവും ഉള്ള വർണ്ണങ്ങൾ രണ്ടും (പൂർവ്വവും പരവും ) സ്വരാക്ഷരങ്ങളാണെങ്കിൽ അതിനെ സ്വരസന്ധി എന്നുപറയുന്നു.  ഇവ 6 തരത്തിൽ വരാം. 1. സവർണ്ണദീർഘസന്ധി 2. ഗുണസന്ധി 3. വൃദ്ധിസന്ധി 4. യൺസന്ധി 
5. പൂർവരൂപസന്ധി 6. യാന്തവാന്താദേശസന്ധി
********************************************** 
1.സവർണ്ണദീർഘസന്ധി :- സന്ധിക്കുമുൻപും പിൻപും ( പൂർവ്വവും പരവും) 'അ' മുതൽ 'ഋ ' വരെയുള്ള  സമാനസ്വരാക്ഷരങ്ങൾ, 
(ഹ്രസ്വമോ ദീർഘമോ) വന്നാൽ അവരണ്ടും ചേർന്ന് അതേദീർഘസ്വരമാവുന്നു. ഉദാ:-
ദേവ + അധിപഃ = ദേവാധിപ ( പൂർവം "അ"; പരം "അ"; സന്ധിയിൽ അത് "ആ" എന്ന് ദീർഘമായി.( സവർണ്ണവും ദീർഘവും)(അ+അ= ആ)
താപസ + ആശ്രമഃ = താപസാശ്രമഃ (അ + ആ = ആ) 
ശാലാ + അധിപഃ = ശാലാധിപഃ ( ആ + അ = ആ)
വിദ്യാ + ആലയം = വിദ്യാലയം ( പൂർവ്വം "ആ" ; പരം "ആ"; സന്ധിയിൽ "ആ ")(ആ+ആ= ആ)
ഗിരി + ഇന്ദ്രഃ = ഗിരീന്ദ്രഃ ( ഇ + ഇ = ഈ )
ഗിരി + ഈശഃ = ഗിരീശഃ ( ഇ + ഈ = ഈ )
നദീ + ഇവ = നദീവ ( ഈ + ഇ = ഈ )
ഗുരു + ഉക്തിഃ = ഗുരൂക്തിഃ (  ഉ + ഉ = ഊ )
വധൂ + ഉക്തിഃ = വധൂക്തിഃ ( ഊ + ഉ = ഊ )
വധൂ + ഊർമികാ = വധൂർമികാ ( ഊ + ഊ = ഊ )
പിതൃ + ഋണം = പിതൃ*ണം ( ഋ + ഋ = ഋ*)
( * - ദീർഘം)
**********************************************
2. ഗുണസന്ധി :- പാണിനീയവ്യാകരണത്തിൽ "ഗുണഃ " എന്നതിനെ നിർവചിച്ചിരിക്കുന്നത് 
 " അദേങ് ഗുണഃ" എന്ന സൂത്രത്താലാണ്. (അദ് ഏങ് ) ഇവിടെ 'അദ് ' എന്നാൽ ഹ്രസ്വ അകാരമാണ്. 'ഏങ് ' എന്നത് മൂന്നാമത്തെ മാഹേശ്വരസൂത്രമായ 'ഏഓങ് ' എന്നതിന്റെ ചുരുക്കവും. അതായത് ഗുണം എന്നത് 'അകാരം' 'ഏകാരം ' 'ഓകാരം ' എന്നീ വർണ്ണങ്ങളാണ്. ( അ,ഏ,ഓ എന്നീ മൂന്നക്ഷരങ്ങൾ). 
ഗുണസന്ധിയിൽ ഈ മൂന്നുവർണ്ണങ്ങളിലേതെങ്കിലും ഉണ്ടാവുന്നു.
അതായത് "അ/ആ " എന്നീ സ്വരാക്ഷരങ്ങളേതെങ്കിലും പൂർവ്വമായും 
" ഇ / ഉ / ഋ " എന്നവയേതെങ്കിലും പരമായും വന്നാൽ സന്ധിയിൽ യഥാക്രമം "ഏ /ഓ / അര് " എന്നിങ്ങനെയാവും. ഉദാഹരണങ്ങൾ :-
ച + ഇതി = ചേതി ( അ + ഇ = ഏ )
മാതാ + ഇവ = മാതേവ ( ആ + ഇ = ഏ )
രാജ + ഈശ്വരീ = രാജേശ്വരീ ( അ + ഈ  = ഏ)
മഹാ + ഈശ്വരഃ =മഹേശ്വരഃ ( ആ + ഈ = ഏ )
ലംബ + ഉദരഃ = ലംബോദരഃ ( അ + ഉ = ഓ)
മഹാ + ഉന്നതിഃ = മഹോന്നതിഃ (ആ+ഉ = ഓ)
ഏക + ഊന = ഏകോന ( അ+ ഊ = ഓ )
ദേവ + ഋഷിഃ = ദേവര്ഷിഃ ( അ+ ഋ = അര് )
മഹാ + ഋഷിഃ = മഹര്ഷിഃ ( ആ+ ഋ = അര് )
🌹 അനുബന്ധം :- അഭിജ്ഞാനശാകുന്തളം
द्वितीया :- वच्छ, इमस्स मित्तिआमोरअस्स रम्मत्तण देक्ख त्ति भणिदो सि। 【वत्स, अस्य मृत्तिकामयूरस्य रम्यत्व
पश्येति भणितोfसि।】[ വത്സ, ഈ കളിമൺമയിലിന്റെ ഭംഗി കണ്ടോ എന്നാണ് പറഞ്ഞത്]
राजा :- ( आत्मगतम्) किं वा शकुन्तलेत्यस्य मातुराख्या। सन्ति पुनः नमिधेयसादृश्यानि। अपि नाम मृगतृष्णिकेव नाममात्रप्रस्तावो मे विषादाय कल्पते। [ (ആത്മഗതം) എന്ത് ശകുന്തള എന്നുതന്നെയോ ഇവന്റെ അമ്മയുടെ പേര്? വീണ്ടും പേരുകളും സദൃശങ്ങളോ! ഇനി മരീചികപോലെ പേരുകേട്ടപ്പോൾ തന്നെ എന്റെ സങ്കടംകൊണ്ടുള്ള വിചാരമോ!]
बाल :- अज्जुए, रोअदि मे एसो भद्दमोरओ ।【 मात, रोचते म एष भद्रमयूर । 
         ( इति क्रीडनकमादत्ते।)】
[ മാതേ, ഈ സുന്ദരമയിലിനെ എനിക്കിഷ്ടമായി. (ഇപ്രകാരം കളിപ്പാട്ടം കരസ്ഥമാക്കുന്നു.]
              ( തുടരും )
**********************************************


🌹 സംസ്കൃതഭാഷാപരിചയം -36 🌹
                                                    രാജേന്ദ്രൻ.ഡി
🥀 സ്വരസന്ധി ( തുടർച്ച) :-
3. വൃദ്ധിസന്ധി :- പാണിനീയസൂത്രമനുസരിച്ച് 
(" വൃദ്ധിരാദൈച് ") 'വൃദ്ധി ' എന്നത് 'ആദ്' ( "ആ " എന്ന ദീർഘസ്വരം) കൂടാതെ 'ഐച് ' അഥവാ നാലാംമാഹേശ്വരസൂത്രം സൂചിപ്പിക്കുന്ന "ഐഔച് " ( ഐ , ഔ എന്നീ സ്വരങ്ങൾ) എന്നിവയാണ്. അതായത്  "ആ,ഐ,ഔ" എന്നീ സ്വരങ്ങൾ. വൃദ്ധിസന്ധി സംഭവിച്ചാൽ ഈ മൂന്നു സ്വരങ്ങളിലേതെങ്കിലുമാവും സന്ധിയിൽ വരിക. നിയമം :- "അ","ആ" എന്നീ സ്വരങ്ങളേതെങ്കിലും പൂർവ്വമായും ( ആദ്യപദത്തിനവസാനം) "ഏ","ഐ" എന്നീ സ്വരങ്ങളേതെങ്കിലും പരം ആയി ( രണ്ടാം പദത്തിനാദ്യം) വരികയും ചെയ്താൽ സന്ധിസംഭവിക്കുമ്പോൾ അവ "ഐ" എന്ന വൃദ്ധിസ്വരമാവും. അതുപോലെ പൂർവ്വം "അ","ആ" എന്നതിലൊന്നും പരം "ഓ","ഔ" എന്നതിലൊന്നുമായാൽ സന്ധിസംഭവിച്ചാൽ അവ  "ഔ" എന്ന വൃദ്ധിയാവുകയും ചെയ്യും. ഉദാഹരണങ്ങൾ കാണാം.
ന + ഏവ = നൈവ ( അ + ഏ = ഐ)
സദാ + ഏവ = സദൈവ ( ആ + ഏ = ഐ)
രാഷ്ട്ര +ഐക്യം=രാഷ്ട്രൈക്യം(അ+ഐ= ഐ)
രാജാ+ ഐശ്വര്യം = രാജൈശ്വര്യം ( ആ+ഐ=ഐ)
വന + ഓഷധിഃ = വനൗഷധിഃ(അ+ഓ=ഔ)
ഗങ്ഗാ + ഓഘഃ = ഗങ്ഗൗഘഃ( ആ+ഓ=ഔ)
ദിവ്യ + ഔഷധം = ദിവ്യൗഷധം( അ+ഔ =ഔ)
മഹാ+ ഔത്സുക്യം= മഹൗത്സുക്യം 
(ആ+ഔ= ഔ)
4. യൺസന്ധി :- പാണിനീയപ്രത്യാഹാരപദ്ധതിയനുസരിച്ച് മാഹേശ്വരസൂത്രങ്ങളിൽ അഞ്ചാംസൂത്രംമുതൽ വ്യഞ്ജനാക്ഷരങ്ങളെ നിർദ്ദേശിക്കുന്നു. 5. ഹയവര(ട്) ,6. ല(ണ്). അഞ്ചാംസൂത്രത്തിലെ "യ" മുതൽ ആറാംസൂത്രവും ചേർത്തുപറഞ്ഞാൽ "യണ് " എന്നുവരും. അതായത് "യ,വ,ര,ല" ഇത്രയും അക്ഷരങ്ങൾ! അഥവാ "യൺ " എന്നതുകൊണ്ട് അർത്ഥമാക്കുന്നത് യഥാക്രമം 'യ,വ,ര,ല 'എന്നീ വ്യഞ്ജനാക്ഷരങ്ങളെയാണ്. ഇനി യൺസന്ധിയുടെ നിയമം നോക്കാം.
 " ഇ,ഉ,ഋ,ഇലു "എന്നിവയേതെങ്കിലും പൂർവ്വമായും സവർണ്ണമല്ലാതെ ( അതേ അക്ഷരമല്ലാതെ) ഇവയോ മറ്റേതെങ്കിലും സ്വരമോ പരമായും വന്നാൽ പൂർവ്വസ്വരങ്ങളുടെ സ്ഥാനത്ത് യഥാക്രമം "യ,വ,ര,ല " എന്നീ യൺ അക്ഷരം വരും. അതായത് "ഇ/ഈ "എന്നത് 'യ ' ആകും. "ഉ "  എന്നത് 'വ ' എന്നാകും. "ഋ" എന്നത് 'ര്' എന്നാകും. "ഇലു" , 'ല' എന്നാകും. 
ഉദാഹരണം നോക്കാം.
അതി + അധികം = അത്യധികം ( ഇ+അ = യ)
അതി+ഉത്തമം = അത്യുത്തമം( ഇ+ഉ= യു)
പ്രതി+ഏകം = പ്രത്യേകം( ഇ+ഏ=യേ)
നദീ+ ഏവ= നദ്യേവ(ഈ+ഏ=യേ)
ഗുരു+അഷ്ടകം= ഗുര്വഷ്ടകം(ഉ+അ=വ)
സാധു+ഇദം= സാധ്വിദം( ഉ+ഇ= വി)
കവിഷു + ഏകഃ= കവിഷ്വേകഃ( ഉ+ ഏ=വേ)
പിതൃ+അർഥം = പിത്രർഥം( ഋ+അ=ര)
മാതൃ+അംശഃ= മാത്രംശഃ (ഋ+അം= രം)
ഇലു+ആകൃതിഃ = ലാകൃതിഃ ( ഇലു+ആ=ലാ)
**********************************************
🌹അനുബന്ധം :- അഭിജ്ഞാനശാകുന്തളം 🌹
प्रथमा - ( विलोक्य। सोद्वेगम्) अम्हहे, रक्खाकरङअ से मणिवन्धे ण दीसदि। 【अहो, रक्षाकरण्ङ्कमस्य मणिबन्धे न दृश्यते।】[ പ്രഥമതാപസി-( ഉദ്വേഗത്തോടെ നോക്കിയിട്ട്) അയ്യോ! ഇവന്റെ കൈത്തണ്ടയിലെ രക്ഷാബന്ധനസൂത്രം കാണുന്നില്ലല്ലോ!]
राजा - अलमावेगेन। नन्विदमस्य सिंहशावकविमर्दात् परिभ्रष्टम्। ( इत्यादातुमिच्छति)
[ പേടിക്കാതെ. സിംഹക്കുട്ടിയോടുള്ള പരാക്രമത്തിൽ അഴിഞ്ഞുപോയതാണ്. ( ഇപ്രകാരം അതെടുക്കുവാനൊരുങ്ങുന്നു.)]
उभे-  मा क्खु एद अवलम्बिअ। कह?गहीदणेण। 【 मा खल्वेदतवलम्ब्य - कथम्? गृहीतमनेन।
( इति विस्मयादुरोनिहितहस्ते परस्परमवलोकयत।)
[ താപസികൾ രണ്ടുപേരും- "അതെടുക്കരുതേ!
എന്ത്? അദ്ദേഹമതെടുത്തല്ലോ!(നെഞ്ചിൽ കൈവച്ച് അദ്ഭുതത്തോടെ പരസ്പരം നോക്കുന്നു)]
राजा- किमर्थं प्रतिषिद्धा स्म? [ എന്തിന് നമ്മെ തടയുന്നു?]
प्रथमा - सुणादु महाराओ। एसा अवराजिदा णाम ओसही इमस्स जातकम्मसमए भअवदा मारीएण दिण्णा। एद किल मादापिदरो अप्पाण अ दज्जिअ अवरो भूमिपडिद ण गेह् णादि। 【 शृणोतु, महाराज। एषाfपराजिता नामौषधिरस्य जातकर्मसमये भगवता मारीचेन दत्ता। एतां किल मातापितरावात्मान च वर्जयित्वाfपरो भूमिपतितां न गृह्णाति।[ കേട്ടാലും, മഹാരാജൻ! ഇവന്റെ ജാതകർമ്മസമയത്ത് ഭഗവാൻ മാരീചൻ നല്കിയ 'അപരാജിത' എന്ന ഓഷധിരക്ഷാസൂത്രമാണിത്. ഇവനോ മാതാപിതാക്കളോ അല്ലാതെ മറ്റാരും ഇത് താഴെവീണാൽ എടുക്കാൻ പാടില്ല!]
राजा- अय गृह्णाति? [ എടുത്താലോ?]
प्रथमा- तदो त सप्पो भविअ दसइ। 【 ततस्त सर्पो भूत्वा दंशति।】 [ അത് അപ്പോൾ പാമ്പായികൊത്തും.]
राजा- भवतीभ्यां कदाचिदस्यां प्रत्यक्षीकृता विक्रिया?
[ ഭവതിമാർ എപ്പോഴെങ്കിലുമിത് നേരിട്ടു കണ്ടിട്ടുണ്ടോ? ]
उभे- अणेअसो 【 अनेकशः।】 [ രണ്ടുപേരും - "അനേകതവണ"]
राजा - ( सहर्षम् । आत्मगतम्) कथमिव सम्पूर्णमपि मे मनोरथं नाभिनन्दामि ? [ ( സന്തോഷത്തോടെ - ആത്മഗതം ) " എന്തായാലും എന്റെ മനോരഥം പൂർണ്ണമായതിൽ സന്തോഷിക്കാതിരിക്കുന്നതെങ്ങിനെ?" ]
 ( इति बालं परिरम्भते ) [ ഇങ്ങനെ ബാലനെ ആലിംഗനം ചെയ്യുന്നു ]
              ( തുടരും)
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

🌹 സംസ്കൃതഭാഷാപരിചയം -37 🌹
                                                    രാജേന്ദ്രൻ.ഡി
🥀 സ്വരസന്ധി ( തുടർച്ച) :- 
5. പൂർവരൂപസന്ധി :- മറ്റുഭാഷകളിൽനിന്ന് വേറിട്ട് സംസ്കൃതത്തിന് തനതായ ആകാരഭംഗിനല്കുന്ന വിശേഷപ്പെട്ട ഒരു സന്ധിയാണ് പൂർവരൂപസന്ധി, പേരുപോലെതന്നെ സന്ധി സംഭവിക്കുന്നതിനുമുൻപുള്ളരൂപംതന്നെ ശേഷവും നിലനിർത്തുന്നു എന്ന അർത്ഥത്തിലോ അല്ലെങ്കിൽ സന്ധിയുടെ "പൂർവ്വത്തിൽ" അതായത് ആദ്യപദത്തിന്നവസാനമുള്ള വർണ്ണംതന്നെ നിലനിർത്തുന്നുവെന്ന അർത്ഥത്തിലോ ആകാം. എന്നാൽ രണ്ടാം പദത്തിനാദ്യമുള്ള "പരം" ആണ് വിശേഷരൂപവ്യതിയാനമാർജ്ജിക്കുന്നത്.
നിയമം നോക്കാം. 'പൂർവത്തിൽ' "ഏ" അഥവാ "ഓ" എന്നീ സ്വരങ്ങളേതെങ്കിലും വരികയും 'പരത്തിൽ' "അ" എന്ന ഹ്രസ്വസ്വരം വരികയും ചെയ്താൽ പൂർവത്തിലെ വർണ്ണം മാത്രം നിലനില്ക്കുകയും പരത്തിലെ ഹ്രസ്വ'അ'കാരം മാറി പകരം "അവഗ്രഹചിഹ്നം' ( f ) വരികയും ചെയ്യും. അവഗ്രഹം എന്നാൽ തടസ്സം എന്നർത്ഥം. അതായത് പരത്തിലെ ഹ്രസ്വ അകാരത്തിനെ തടസ്സപ്പെടുത്തുന്നു എന്ന്. എങ്കിലും ഉച്ചാരണത്തിൽ 'പൂർവ'ത്തിൽ വരുന്ന "ഏ"/"ഓ" എന്നീവർണ്ണങ്ങളെ ദീർഘിപ്പിച്ച് ഉച്ചരിക്കണമെന്ന് ഏ.ആർ.രാജരാജവർമ്മയുടെ 'ശബ്ദശോധിനി'യിൽ പറയുന്നു( വിക്കി ). പ്രസിദ്ധമായ 'മേൽപുത്തൂർ-പൂന്താനം ഭക്തി-വിഭക്തി' കഥയിലെ വില്ലൻ ഈ പൂർവരൂപസന്ധിയാണ്. "വിശ്വനാഥോfമരപ്രഭു"
എന്നത് 'വിശ്വനാഥോമരപ്രഭു' എന്ന് അവഗ്രഹം പരിഗണിക്കാതെ പൂന്താനം ചൊല്ലിയതിനെയാണ് മേൽപുത്തൂർ പരിഹസിച്ചത്. "പ്രശ്ലേഷം" എന്നും ഈ ചിഹ്നത്തിന് പേരുണ്ട്. കൂട്ടിച്ചേർക്കുന്നത് എന്നർത്ഥം. വൃത്തപദ്ധതിയിൽ അക്ഷരങ്ങളുടെ എണ്ണം കുറയ്ക്കുന്നതിൽ ഇത് പങ്കുവഹിക്കുന്നു. അപൂർവ്വമായി പരത്തിൽ " ആ " എന്ന ദീർഘാക്ഷരം സൂചിപ്പിക്കുവാൻ അടുത്തടുത്ത് രണ്ടു പ്രശ്ലേഷം ( ff )ഉപയോഗിക്കാറുണ്ട്. പലപ്പോഴും വിസർഗ്ഗസന്ധിയിലാണ് പൂർവ്വത്തിൽ "ഓ"കാരം വരാറുള്ളത്. അത് പിന്നീട് കാണാം. ഉദാഹരണങ്ങൾ നോക്കാം.
കേ + അപി = കേfപി ( പൂർവത്തിൽ "ഏ" ; പരത്തിലെ ഹ്രസ്വ "അ"കാരം പ്രശ്ലേഷത്താൽ മാറ്റപ്പെട്ടു. ) 
കോ + അപി = കോfപി ( പൂർവം "ഓ" )
(ഇവിടെ യഥാർത്ഥത്തിൽ "കഃ + അപി " യാണ് വിസർഗം മാറി "കോ + അപി " എന്നായത്. )
ജലേ+അസ്മിൻ=ജലേfസ്മിൻ ( പൂർവം ഏ )
ധീരഃ + അപി = ധീരോ +അപി = ധീരോfപി
സുന്ദരേ+അംബരേ = സുന്ദരേfമ്ബരേ
( सुन्दरे + अम्बरे = सुन्दरेfम्बरे )
അല്പേ+അവസരേ = അല്പേfവസരേ
പുസ്തകേ+അപി= പുസ്തകേfപി
കാലഃ + അസ്തി = കാലോ + അസ്തി = കാലോfസ്തി
പുരുഷഃ + അന്യഃ = പുരുഷോ + അന്യഃ = പുരുഷോfന്യഃ
6. യാന്തവാന്താദേശസന്ധി :- സന്ധി സംഭവിച്ചു കഴിഞ്ഞാൽ "അയ് /ആയ് " എന്നീ "യാന്തങ്ങളോ" (യകാരത്തിൽ അവസാനിക്കുന്നത്) , "അവ് / ആവ് " എന്നീ "വാന്തങ്ങളോ" ( വകാരത്തിൽ അവസാനിക്കുന്നത് ) സന്ധിയിൽ വരുന്നതാണ് "യാന്തവാന്താദേശസന്ധി". 
നിയമം:- പൂർവത്തിൽ "ഏ/ ഐ" എന്നീ സ്വരങ്ങളേതെങ്കിലും, പരത്തിൽ ഏതെങ്കിലുമൊരു സ്വരാക്ഷരവും വന്നാൽ "അയ് / ആയ് " എന്നിവ യഥാക്രമം സന്ധിയിൽ വരും.
അതുപോലെ പൂർവത്തിൽ "ഓ/ഔ" എന്നീ സ്വരങ്ങളേതെങ്കിലും, പരത്തിൽ ഏതെങ്കിലും സ്വരാക്ഷരവും വന്നാൽ "അവ് / ആവ് " എന്നിവ യഥാക്രമം  സന്ധിയിൽ വരും. 
ഉദാഹരണങ്ങൾ :- 
ക്ഷീരേ + ഇച്ഛാ = ക്ഷീരയിച്ഛാ ( ഏ+ ഇ = അയ് )
പ്രഭാതേ + ഉത്ഥാനം = പ്രഭാതയുത്ഥാനം
 ( ഏ + ഉ = അയ് )
തസ്മൈ + ഏതത് = തസ്മായേതത് 
( ഐ + ഏ = ആയ് )
തസ്യൈ + അസ്തു = തസ്യായസ്തു 
( ഐ + അ = ആയ് )
ധേനോ + ഇഹ = ധേനവിഹ 
( ഓ + ഇ = അവ് )
ഗുരോ + അസ്തി = ഗുരവസ്തി 
( ഓ + അ = അവ് )
ബാലൗ + ആഗതൗ = ബാലാവാഗതൗ
( ഔ + ആ = ആവ് )
ഗ്രന്ഥൗ + അവശ്യകൗ = ഗ്രന്ഥാവാവശ്യകൗ
( ഔ + അ = ആവ് ) 
ജനകൗ + ഇതി = ജനകാവിതി
( ഔ + ഇ = ആവ് )
പ്രകൃതിഭാവഃ :- പൂർവ്വം "അ മുതൽ ഋ^ " വരെയുള്ള സ്വരാക്ഷരങ്ങളേതെങ്കിലും വരികയും തുടർന്ന് പരം "ഋ" കാരം വരികയും ചെയ്താൽ സന്ധിമൂലം മാറ്റമുണ്ടാവാത്ത 'പ്രകൃതിഭാവം' സംഭവിക്കുന്നു. പക്ഷേ ഇത് നിർബ്ബന്ധമല്ല. മറ്റു സന്ധികളും വേണമെങ്കിൽ സംഭവിക്കാമെന്ന വികല്പാവസ്ഥയാണ്. 
ഉദാഹരണം, " വർഷാ + ഋതുഃ = വർഷഋതുഃ " എന്ന് പ്രകൃതിഭാവം ആവാം. എന്നാൽ ഗുണസന്ധി സംഭവിച്ച് " വർഷര്തുഃ " എന്നുമാവാം.(പൂർവ്വത്തിൽ ഹ്രസ്വ അകാരവും പരത്തിൽ ഋ കാരവും. ഋകാരം 'അര് ' എന്നാവും.) അതുപോലെ പ്രകൃതിഭാവത്തിൽ പൂർവ്വത്തിലെ ദീർഘസ്വരം ഹ്രസ്വമായി മാറാറുമുണ്ട്. "രാജാ + ഋഷിഃ = രാജഋഷിഃ "
ഇത് ഗുണസന്ധിയിൽ "രാജര്ഷിഃ " എന്നുമാവാം. 
മഹാ+ ഋഷി = മഹാഋഷിഃ/മഹര്ഷിഃ
ഗ്രാമ+ ഋഷഭഃ = ഗ്രാമഋഷഭഃ / ഗ്രാമര്ഷഭഃ
പരമ+ ഋഷിഃ = പരമഋഷിഃ / പരമര്ഷി
**********************************************
🌹അനുബന്ധം :- അഭിജ്ഞാനശാകുന്തളം🌹
द्वितीया :- सुव्वदे, एहि। इमं वुत्तन्तं णिअमव्वावुडाए सउन्दलाए णिवेदेम्ह।【सुव्रते, एहि। इमं वृत्तान्तं नियमव्यापृतायै शकुन्तलायै निवेदयाव। 】
         ( इति निष्क्रान्ते  )
 [ സുവ്രതേ, വരൂ! ജോലിയിൽ മുഴുകിയിരിക്കുന്ന ശകുന്തളയെ ഈ വിവരം അറിയിക്കാം ] (  ഇങ്ങനെ പറഞ്ഞ് പോവുന്നു)
बाल : - मुच म। जाव अज्जुए सआस गमिस्स। 【 मुञ्च माम्। यावन्मातु सकाशं गमिष्यामि 】 [ എന്നെ വിടൂ! ഞാൻ അമ്മയുടെ അടുത്തേയ്ക്കു പോകുന്നു] 
राजा :- पुत्रक, मया सहैव मातरमभिनन्दिष्यसि।
[ പുത്ര, എന്നെക്കൂടെ കൂട്ടി അമ്മയെ സന്തോഷിപ്പിക്കൂ ]
बाल :- मम क्खु तादो  दुस्सन्दो। ण तुम।【 मम खलु तातो दुष्यन्त। न त्वम्। 】 [ എന്റെ പിതാവ് ദുഷ്യന്തനാണ്. നിങ്ങളല്ല.]
राजा :- ( सस्मितम्) एष विवाद एव प्रत्याययति।
 ( तत प्रविशत्येकवेणीधरा शकुन्तला।)
[ രാജാവ് :- (ചിരിച്ച് ) ഈ തർക്കം തന്നെ എനിക്ക് വിശ്വാസം പകരുന്നു. ]( തുടർന്ന്  മുടിയഴിച്ചിട്ട ശകുന്തള പ്രവേശിക്കുന്നു.)
* (വിരഹിണിയായ പതിവ്രതയുടെ രീതി)
शकुन्तला :-  विआरकाले वि पकिदित्थ सव्वदमणस्स आसहि सुणिअ ण मे आसा आसि अत्तणो भाअहेएसु । अहवा जह साणुमदीए आचक्खिद तह सभावीअदि एद।
【  विकारकालेfपि प्रकृतिस्था सर्वदमनस्यौषधिं श्रुत्वा न मे आशाffसिदात्मनो भागधेयेषु। अथवा यथा सानुमत्याffख्यात तथा संभाव्यत एतत्। [ അൽഭുതംതോന്നിയെങ്കിലും സർവ്വദമനന്റെ ഔഷധിരക്ഷയുടെ കാര്യമറിഞ്ഞിട്ടും എനിക്ക് ഭാഗ്യമുണ്ടെന്നാശിക്കുവാൻ തോന്നുന്നില്ല. അല്ലെങ്കിൽ എന്താണോ വരാനുള്ളത് അതുതന്നെ സംഭവിക്കുന്നു.]
                 ( തുടരും)
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

🌹സംസ്കൃതഭാഷാപരിചയം - 38 🌹
                                                രാജേന്ദ്രൻ.ഡി
🥀വ്യഞ്ജനസന്ധയഃ :- സംസ്കൃതഭാഷയിലെ ഗൗരവതരമായ രചനകളെ വായിക്കണമെങ്കിൽ സന്ധികൾ അറിഞ്ഞിരിക്കേണ്ടതാണ്. അതിൽ വലിയൊരളവ് വ്യഞ്ജനസന്ധികളാണ്. വിവിധപേരുകളിൽ പറയപ്പെടുന്നുവെന്നത് കാര്യമാക്കേണ്ടതില്ലെങ്കിലും അവയുടെ സ്വഭാവങ്ങൾ അറിഞ്ഞേപറ്റു. രണ്ടുപദങ്ങൾ ചേരുമ്പോൾ ആദ്യപദത്തിനവസാനമുള്ള 'പൂർവമോ' രണ്ടാംപദത്തിനാദ്യമുള്ള 'പരമോ' വ്യഞ്ജനവർണമായാൽ അത് 'വ്യഞ്ജനസന്ധി' ആണ്. പ്രധാനപ്പെട്ട എട്ടുതരം വ്യഞ്ജനസന്ധികൾ നമുക്ക് നോക്കാം. 
1. ശ്ചുത്വസന്ധി :- പുർവ്വത്തിൽ "സ"കാരമോ "ത"വർഗ്ഗാക്ഷരമോ (ത/ഥ/ദ/ധ/ന ) വരികയും പരത്തിൽ "ശ"കാരമോ "ച"വർഗ്ഗാക്ഷരമോ (ച/ഛ/ജ/ഝ/ഞ)വരികയുംചെയ്താൽ, പൂർവ്വത്തിലെ "സ"/"തവർഗ്ഗം  ;  "ശ"/"ചവർഗ്ഗം" ആയി മാറുന്നു. ഇപ്രകാരം സന്ധിസംഭവിച്ചാൽ പൂർവ്വം "ശ","ച" എന്ന വർണ്ണങ്ങൾ സൂചിപ്പിക്കുന്ന(ശ്+ച് =ശ്ച് )ഏതെങ്കിലുമൊന്ന്  എന്നയർത്ഥത്തിൽ "ശ്ചുത്വം" സംഭവിക്കുന്നുവെന്ന് പറയുന്നു. ഉദാഹരണങ്ങൾ നോക്കാം. 
(രാമഃ 'ലക്ഷ്മണശ്ച' അരണ്യം ഗതൗ)
ഇവിടെ "ലക്ഷ്മണഃ+ ച = ലക്ഷ്മണസ് +ച" എന്ന് ആദ്യം വിസർഗസന്ധിയിൽ വിസർഗം മാറി "സ" കാരജ് വരുന്നു. (വിസർഗസന്ധികൾ വഴിയേകാണാം). അപ്പോൾ 
"ലക്ഷ്മണസ് +ച = ലക്ഷ്മണശ്ച " എന്നാവുന്നു. ഇവിടെ പൂർവ്വത്തിൽ "സ"കാരവും പരത്തിൽ "ച"കാരവും ആയിരുന്നത് സന്ധിയ്ക്കുശേഷം പൂർവ്വത്തിലെ സകാരം "ശ"കാരം ആയി മാറി.
അതിനാൽ ഇത് ശ്ചുത്വസന്ധി.
(പുർവ്വം -സ/ത വർഗ്ഗം ; പരം ശ/ച വർഗ്ഗം ;
സ/തവർഗം മാറി ശ/ച വർഗ്ഗമാവുന്നു 
സ+ച= ശ്ച )
ശരത് +ചന്ദ്രഃ = ശരച്ചന്ദ്രഃ ( പൂർവ്വത്തിലെ തവർഗ്ഗ തകാരം ചവർഗ്ഗ ചകാരമായി മാറി. 
 ത+ച=ച്ച )
ഉത് + ജീവയതി = ഉജ്ജീവയതി ( പൂർവ്വം തവർഗ്ഗ തകാരം പരം ചവർഗ്ഗ ജ കാരം. പൂർവ്വം മാറി ചവർഗ്ഗ ജകാരമായി. ത+ജ= ജ്ജ )
മൃത് +ശകടികാ = മൃച്ശകടികാ ( പൂർവം തകാരം പരം ശകാരം. പൂർവം മാറി ചകാരമായി. ത+ശ=ച്ശ )
തത്+ ജ്ഞാത്വാ = തജ്ജ്ഞാത്വാ ( ത+ജ= ജ്ജ)
2. ഷ്ടുത്വസന്ധി  :- പൂർവ്വത്തിൽ സ/ത വർഗ്ഗാക്ഷരമേതെങ്കിലും  പരത്തിൽ ഷ/ട വർഗ്ഗമേതെങ്കിലും വന്നാൽ പൂർവ്വം മാറി ഷ/ട വർഗ്ഗങ്ങളേതെങ്കിലും (ഷ്ടുത്വം) തന്നെ വരും. 
ഉദാഹരണം - ഉത് +ഡയതേ = ഉഡ്ഡയതേ
( പൂർവ്വം തകാരം ; പരം ടവർഗ്ഗ ഡകാരം ; പൂർവ്വം ഡകാരമായി മാറി. ത+ഡ=ഡ്ഡ)
ബൃഹത് + ടീകാ = ബൃഹട്ടീകാ ( ത+ട= ട്ട )
കന്യാസ് + ഷോഡശ = കന്യാഷ്ഷോഡശ ( സ + ഷ =ഷ്ഷ )
പതത്+ ഡമരുകം =പതഡ്ഡമരുകം ( ത+ഡ= ഡ്ഡ)
ഉത് + ടങ്കനം = ഉട്ടങ്കനം ( ത+ട =ട്ട )
**********************************************
❤️ അഭിജ്ഞാനശാകുന്തളം ❤️ (തുടർച്ച)
राजा :- ( शकुन्तलां विलोक्य ) अये, सेयमत्रभवती शकुन्तला।यैषा-
वसने परिधूसरे वसाना
नियमक्षाममुखी धृतैकवेणि।
अतिनिष्करुणस्य शुद्धशीला
मम दीर्घं विरहव्रत विभर्ति।।
[ (രാജാവ് ശകുന്തളയെ നോക്കിയിട്ട് ) ഓ! ഇതല്ലേ ആ ശകുന്തള! മലിനവസ്ത്രധാരിണിയായി കഠിനചര്യകളാൽ ശുഷ്കവദനയായി മുടിവിതർത്തിട്ട് ,ശുദ്ധശീലയായി, എന്റെ നിഷ്കരുണമായ പരിത്യാഗത്താൽ ദീർഘകാലമായി വിരഹവ്രതത്തെ പാലിച്ചുപോരുന്നവൾ!]
शकुन्तला - ( पश्चात्तापविवर्णं राजानं दृष्ट्वा) ण क्खु 
अज्जउत्तो इव। तदो को एसो दाणिं किदरक्खामंगल दारअ मे गत्तसंगेण दूसेदि?। 【 न खल्वार्यपुत्र इव । तत क एव इदानीं कृतरक्षामङ्गल दारक मे गात्रससङ्गेण दूषयति?
[ (പശ്ചാത്താപവിവശനും വിവർണ്ണനുമായ രാജാവിനെക്കണ്ടിട്ട് ) ആര്യപുത്രനെ ഇതുപോലെ കണ്ടിട്ടില്ലല്ലോ!പിന്നെ ആരാണ്  രക്ഷാമംഗളകൃത്യത്താൽ  ശരീരസ്പർശംമൂലം (എന്റെ പുത്രനെ) അശുദ്ധമാക്കുന്നത്?]
बालक - (मातरमुपेत्य) अज्जुए, एसो को वि पुरिसो म पुत्त त्ति आलिंगति। 【 मात, एष कोfपि पुरुषो मा पुत्र इत्यालिङ्गति। [ അമ്മേ, ഈ മനുഷ്യൻ "എന്റെപുത്രൻ" എന്നുപറഞ്ഞ് കെട്ടിപ്പിടിച്ചു.]
राजा - प्रिये, क्रौर्यमपि मे त्वयि प्रयुक्तमनुकूलपरिणाम सवृत्तम्, यदहमिदानीं त्वया प्रत्यभिज्ञातमात्मानं पश्यामि। [  പ്രിയേ, ഞാൻകാരണം നിനക്കുവന്ന ക്രൂരതകൾ കൂടി ഇപ്പോൾ സദ്ഫലമുളവാക്കുന്നു.നീമൂലം ഞാൻ എന്നെത്തന്നെ മനസ്സിലാക്കുന്നു.(എന്റെ തെറ്റ് എനിക്കുതന്നെ പിടികിട്ടുന്നു - പ്രത്യഭിജ്ഞാനം)]
                   (തുടരും )
**********************************************

🌹 സംസ്കൃതഭാഷാപരിചയം- 39 🌹
                                                  രാജേന്ദ്രൻ.ഡി
🥀വ്യഞ്ജനസന്ധയഃ ( തുടർച്ച ) :- 
3. അനുസ്വാരസന്ധിഃ :- ആദ്യപദത്തിനവസാനം (പൂർവ്വത്തിൽ) "മ"കാരവും രണ്ടാംപദത്തിനാദ്യം ( പരത്തിൽ) ഏതെങ്കിലും വ്യഞ്ജനവും വന്നാൽ, പൂർവ്വത്തിലെ 'മ'കാരം അനുസ്വാരമായി മാറും. (അനുസ്വാരമെന്നത്  വർണ്ണത്തിനുമുകളിലെ ബിന്ദുവായി രേഖപ്പെടുത്തുന്നു.) ഉദാഹരണം നോക്കാം -
रामम् + दशरथम्+ विद्धि  = रामं दशरथं विद्धि
अयोध्याम् + अटवीम् +विद्धि = अयोध्याम् अटवीं विद्धि
മേൽ വക്യങ്ങളിൽ മകാരം കഴിഞ്ഞ് വ്യഞ്ജനം വന്നപ്പോൾ മകാരം അനുസ്വാരമായി. എന്നാൽ രണ്ടാം വാക്യത്തിൽ മകാരശേഷം സ്വരാക്ഷരം വന്നപ്പോൾ മകാരത്തിന് മാറ്റമില്ലാതെ നിലകൊണ്ടു. ഇത് പൊതുവിൽ ലേഖനനിയമം എന്നറിയപ്പെടുന്നു. അതുപോലെ വാക്യത്തിനവസാനം വരുന്ന മകാരവും മാറ്റമില്ലാതെ തുടരുന്നു. സന്ധിയില്ലാത്തതിനാൽ. 
" सरस्वति नमस्तुभ्यम्।"
"विद्यारम्भं करिष्यामि "
अहं देवं वन्दे।
उचितपदम् उपयुज्य वाक्यं लेखनीयम्।
"सत्यं वद। धर्मं चर। "
4. ജശ്ത്വ സന്ധിഃ :-  
കഖഗഘങ         -  കവർഗം
ചഛജഝഞ     - ചവർഗം
ടഠഡഢണ          - ടവർഗം
തഥദധന             - തവർഗം
പഫബഭമ              - പവർഗം
എന്നിവയാണ് വർഗീയവ്യഞ്ജനങ്ങൾ എന്നറിയപ്പെടുന്നത്. ഇതിൽ ഓരോവർഗത്തിനുമവസാനമുള്ളവ 'അനുനാസികങ്ങളാണ് അഥവാ വർഗീയപഞ്ചമങ്ങൾ ( ങഞണനമ ).  അതുപോലെ ഓരോവർഗത്തിലും ആദ്യത്തെ ഈരണ്ടക്ഷരങ്ങൾ ( കഖ/ചഛ/ടഠ/തഥ/പഫ ) കർക്കശവ്യഞ്ജനങ്ങൾ എന്നും അവസാന മുമ്മൂന്നക്ഷരങ്ങൾ ( ഗഘങ /ജഝഞ / ഡഢണ/ ദധന/ ബഭമ ) മൃദുവ്യഞ്ജനങ്ങൾ എന്നും അറിയപ്പെടുന്നു. കൂടാതെ ( യവരലഹ) എന്നിവയും മൃദുവ്യഞ്ജനങ്ങൾ തന്നെ. 
ഒരു സന്ധിയിൽ പൂർവത്തിൽ അനുനാസികങ്ങളൊഴിച്ചുള്ള ( ങഞണനമ ) വർഗീയവ്യഞ്ജനങ്ങളേതെങ്കിലും വരികയും പരത്തിൽ സ്വരങ്ങളോ മൃദുവ്യഞ്ജനങ്ങളോ വരികയും ചെയ്താൽ പൂർവത്തിലെ വർഗീയവ്യഞ്ജനം, അതാതുവർഗത്തിലെ തൃതീയവ്യഞ്ജനമായി ( മൂന്നാം അക്ഷരം - ഗജഡദബ ) മാറുന്നു. ഇതാണ് ജശ്ത്വസന്ധി
ജഗത് + ഈശ്വരഃ = ജഗദീശ്വരഃ ( ത+ഈ = ദീ )
( തകാരം, ദകാരമായി )
വാക് + വാദഃ = വാഗ്വാദഃ ( ക+വാ = ഗ്വാ)
(കകാരം ഗകാരമായി മാറി )
ഷട് + ആനനഃ = ഷഡാനനഃ ( ട+ ആ = ഡാ )
മഹത്+ വചനം = മഹദ്വചനം ( ത+ വ = ദ്വ )
അപ് + ജം = അബ്ജം ( പ + ജ = ബ്ജ )
അച് + അന്തഃ = അജന്തഃ ( ച+അ = ജ)
പ്രാക് + ഏവ = പ്രാഗേവ ( ക+ ഏ = ഗേ )
🥀 അഭിജ്ഞാനശാകുന്തളം ( തുടർച്ച ) 🥀
शकुन्तला :- (आत्मगतम्) हिअअ, समस्सस। समस्सस परिच्चत्तमच्छरेण अणुअप्पिअ म्हि देवेण।अज्जउत्त क्खु एसो। 【 ह्रदय, समाश्वसिहि समाश्वसिहि।परित्यक्तमत्सरेणानुकम्पितास्मि दैवेन।आर्यपुत्र खल्वेष।
[മനസ്സേ, സമാശ്വസിക്കൂ സമാശ്വസിക്കൂ! ദൈവാധീനം എന്നിൽ ദ്വേഷഭാവം വെടിഞ്ഞ് അനുകമ്പയാവുന്നു. ഇത് ആര്യപുത്രൻ തന്നെയല്ലേ!]
राजा - प्रिये, स्मृतिभिन्नमोहतमसो दिष्ट्या प्रमुखे स्थितासि मे सुमुखि। 
उपरागान्ते शशिन समुपगता रोहिणी योगम्।
[ ഹേ!സുന്ദരീ! ഭാഗ്യവശാൽ ഓർമ്മകൾ അന്ധകാരംവിട്ട് പുറത്തുവന്നിതാ എന്റെമുന്നിൽ നില്ക്കുന്നു. ഗ്രഹണാവസാനം ചന്ദ്രനുമുന്നിൽ പ്രത്യക്ഷമായ ആമ്പൽപോലെ!]
शकुन्तला :- जेदु, जेदु अज्जउत्तो। 【 जयतुजयत्वार्यपुत्र।】 ( इत्यर्थोक्ते बाष्पकण्ठी विरमति ) [ ജയ!ജയ! ആര്യപുത്രാ! ] ( ഇത്രയുംപറഞ്ഞ് നിരുദ്ധകണ്ഠയായി നിർത്തുന്നു )
राजा - सुन्दरि! 
बाष्पेण प्रतिषिद्धोfपि जयशब्दे जित मया
यत्ते दृष्टमसंस्कार पाटलोष्टपुट मुखम्।।
[ സുന്ദരീ! കണ്ണീര് "ജയ"ശബ്ദം തടഞ്ഞെങ്കിലും എന്റെ ജയം ആയിരിക്കുന്നു.
എന്തുകൊണ്ടെന്നാൽ, സൗന്ദര്യലേപനങ്ങളൊന്നുമില്ലാതെതന്നെ രക്തവർണ്ണാധരങ്ങളുള്ള ഈ മുഖം കണ്ടുവല്ലോ!]
                          (തുടരും)
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

🌹സംസ്കൃതഭാഷാപരിചയം - 40 🌹
                                                     രാജേന്ദ്രൻ.ഡി
🥀 വ്യഞ്ജനസന്ധയഃ ( തുടർച്ച) :-
5. പരസവർണസന്ധി :- പൂർവത്തിൽ അനുസ്വാരവും പരത്തിൽ ഏതെങ്കിലും വ്യഞ്ജനവർഗാക്ഷരവും (ക,ച,ട,ത,പ വർഗങ്ങളുടെ - അനുനാസികങ്ങളൊഴിച്ചുള്ള വർണങ്ങൾ) വന്നാൽ പൂർവത്തിലെ അനുസ്വാരം മാറി പകരം പരത്തിലെ വർഗ്ഗാക്ഷരത്തിന്റെ അതേവർഗത്തിലെ അനുനാസികം പൂർവത്തിന്റെ സ്ഥാനത്തുവരും. ഉദാഹരണങ്ങളിലൂടെ വ്യക്തമാവും. 
ഗം + ഗാ = ഗങ്ഗാ ( ഇവിടെ പൂർവത്തിലെ അനുസ്വാരം മാറി പകരം പരത്തിലെ "ഗ"കാരത്തിന്റെ വർഗമായ 'കവർഗത്തിലെ' അനുനാസികമായ "ങ"കാരം വന്നുചേർന്നു. 
വക്രം + ചലതി = വക്രഞ് ചലതി =വക്രഞ്ചലതി
ഇവിടെ പൂർവത്തിലെ അനുസ്വാരത്തിനു പകരം പരത്തിലെ ചവർഗത്തിലെ അനുനാസികമായ "ഞ"കാരം വന്നു. 
തം + ഡമരുഃ = തണ് ഡമരുഃ = തണ്ഡമരുഃ
ഇവിടെ പൂർവാനുസ്വാരം മാറി പരത്തിലെ ടവർഗത്തിലെ (ഡ) അനുനാസികമായ "ണ"കാരം വന്നു. 
സം + ധിഃ = സന് ധിഃ = സന്ധിഃ 
ഇവിടെ പൂർവാനുസ്വാരം മാറി പരത്തിലെ 'തവർഗ'ത്തിലെ ( ധ) അനുനാസികമായ "ന" കാരം വന്നു. 
കം + പതേ = കമ് പതേ = കമ്പതേ
ഇവിടെ പൂർവാനുസ്വാരം മാറി പരത്തിലെ പവർഗത്തിലെ അനുനാസികമായ "മ"കാരം വന്നു. ( പരത്തിന്റെ സവർണ്ണമായ, ഒരേവർഗ്ഗത്തിൽപെട്ട വർണം പൂർവത്തിൽ വരുന്നതിനാൽ 'പരസവർണസന്ധി'! )
കൂടാതെ പൂർവത്തിൽ അനുസ്വാരം ഏതെങ്കിലും പദാന്തമായാൽ ( അഹം + കരോമി) ഈ സന്ധി വികല്പമായേ വരികയുള്ളു. വികല്പം എന്നാൽ ഇച്ഛാനുസാരം. 
രണ്ടുതരത്തിലും ഉപയോഗിക്കാമെന്നുസാരം. അതായത് പദാന്തത്തിലെ "മ"കാരം അനുസ്വാരമാവണമെന്നില്ല എന്ന് നമ്മൾ മുൻപുകണ്ടു. ( ലേഖനനിയമം) അതിനാൽ അനുസ്വാരമില്ലെങ്കിൽ ഈ സന്ധി വരണമെന്നില്ല എന്നർത്ഥം.
അഹം + കരോമി = 'അഹങ്കരോമി' എന്നോ 'അഹംകരോമി ' എന്നോ ഉപയോഗിക്കാം.
6. ചർത്വസന്ധിഃ :- പൂർവം തൃതീയവർഗാക്ഷരവും ( ഗ,ജ,ഡ,ദ,ബ), പരം കർക്കശവ്യഞ്ജനവും ( വർഗാക്ഷരങ്ങളിൽ ആദ്യത്തെ രണ്ടും ശ,ഷ,സ  എന്നിവയും - കഖ,ചഛ,ടഠ,തഥ,പഫ,ശഷസ) ആയാൽ പൂർവം മാറി പൂർവത്തിന്റെ വർഗത്തിലെ ആദ്യാക്ഷരം വരും. ഇത് ജശ്ത്വസന്ധിയുടെ വിപരീതമെന്നുതോന്നും. ഉദാഹരണം-
ആപദ് + കാലഃ = ആപത്കാലഃ 
ഇവിടെ പൂർവത്തിലെ തൃതീയവർഗ്ഗാക്ഷരമായ ദകാരം മാറി തവർഗത്തിലെ ആദ്യാക്ഷരം തകാരം വന്നു. പരത്തിൽ കർക്കശവ്യഞ്ജനമായ കകാരം ആണ്.)
ഷഡ് + കാലഃ = ഷട്കാലഃ
പരിഷദ് + കാര്യം = പരിഷത്കാര്യം
ഏതാദൃഗ് + കീർതിഃ = ഏതാദൃക്കീർതിഃ
അസ്മദ് + പത്രം = അസ്മത്പത്രം
അനുഷ്ടുബ് + ഛന്ദഃ = അനുഷ്ടുപ്ഛന്ദഃ
**********************************************
   ❤️ അഭിജ്ഞാനശാകുന്തളം ❤️
बालः  - अज्जुए , को एसो । 【 मात, क एष 】 [ ബാലൻ - "അമ്മേ! ഇതാരാണ്? ]
शकुन्तला - वच्छ, दे भाअहेआइ पुच्छेहि। 【 वत्स, ते भागधेयानि पृच्छ।】 [ മകനേ, നിന്റെ ഭാഗ്യത്തോട് ചോദിക്കൂ ]
राजा - (शकुन्तलायाः पादयोः प्रणिपत्य ) 
' सुतनु हृदयात् प्रत्यादेशव्यलीकमपैतु ते 
किमपि मनस समोहो मे तदा बलवानभूत्।
प्रबलतमसामेवप्राया शुभेषु हि वृत्तय,
स्रजमपि शिरस्यन्ध क्षिप्ता धुनोत्यहिशङ्क्या।।'
【 രാജാവ് - ( ശകുന്തളയുടെ കാൽക്കൽ വീണ് ) അല്ലയോ സുന്ദരീ! ഞാൻ തള്ളിപ്പറഞ്ഞതുമൂലമുണ്ടായ ദുഃഖം ഒഴിവാക്കൂ! അന്ന് എന്റെ മനസ്സിൽ അറിയാത്ത പ്രബലമായ ഏതോ  അവിവേകം ഉണ്ടായിപ്പോയി. ശുഭകാര്യങ്ങളിലും വസ്തുക്കളിലും തമോഗുണവാൻമാരായവ്യക്തികളുടെ പ്രവൃത്തി, തലയിലണിയിച്ച പുഷ്പമാല്യം പാമ്പാണെന്നുകരുതി വലിച്ചെറിഞ്ഞുകളയുന്നത് പോലെയാണ്. 】
शकुन्तला - उट्ठेदु अज्जउत्तो। णूणं मे सुअरिअप्पडिवन्धअ
पुराकिद तेसु दिअहेसु परिणामाहिमुह आसि जेण साणुक्कोसो वि अज्जउत्तो मइ विरसो सवुत्तो। 【 उत्तिष्ठत्वार्यपुत्र! नूनं मे सुचरित-प्रतिबन्धक पुराकृत तेषु दिवसेषु परिणामाभिमुखमासीद् येन सानुक्रोशोfप्यार्यपुत्रो मयि विरस सवृत्त। 】 [ എഴുന്നേല്ക്കൂ! ആര്യപുത്രാ! നിശ്ചയമായി ശുഭഫലങ്ങൾക്ക് തടസ്സമായി പൂർവ്വജന്മത്തിലെ എന്റെ അശുഭകർമ്മഫലങ്ങൾ അന്നനുഭവിച്ചതാവാം. അതുകൊണ്ടാവാം ദയാലുവായ ആര്യപുത്രൻ പോലും എന്നോട് ആവിധം കഠോരവാനായത്.]  ( राजोत्तिष्ठति।) 【 രാജാവ് എഴുനേൽക്കുന്നു】
                         ( തുടരും)
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️


🌹സംസ്കൃതഭാഷാപരിചയം - 41 🌹
                                                     രാജേന്ദ്രൻ.ഡി
🥀 വ്യഞ്ജനസന്ധയഃ ( തുടർച്ച) :- 🥀
7. അനുനാസികസന്ധിഃ - പൂർവത്തിൽ ഏതെങ്കിലും വർഗീയവ്യഞ്ജനവും ( 'കചടതപ'യോ അവയുടെ വർഗാക്ഷരങ്ങളോ)  പരത്തിൽ ഏതെങ്കിലും അനുനാസികമോ ( ങഞണനമ ) വന്നാൽ പൂർവത്തിലെ വർഗാക്ഷരത്തിന്റെ സ്ഥാനത്ത് അതേവർഗത്തിലെ അനുനാസികം പകരംവരും. ഉദാ :- ദിക് + മുഖഃ = ദിങ്മുഖഃ
ഇവിടെ പൂർവത്തിലെ കവർഗാക്ഷരമായ "ക"കാരം മാറി, കവർഗത്തിലെ അനുനാസികമായ "ങ"കാരം വന്നു. നിയമമനുസരിച്ച് പരത്തിൽ അനുനാസികമായ "മ"കാരം ഉണ്ടായിരുന്നു.
ഷട് + മുഖഃ = ഷണ്മുഖഃ 
പൂർവത്തിലെ ടകാരംമാറി ടവർഗാനുനാസികമായ ണകാരം വന്നു. പരത്തിൽ അനുനാസികമായ മകാരം ഉണ്ടായിരുന്നു.
ജഗത് + നാഥഃ = ജഗന്നാഥഃ 
ഇവിടെ പൂർവത്തിലെ തകാരം മാറി തവർഗാനുനാസികമായ നകാരം വന്നു. പരത്തിൽ അനുനാസികമായ നകാരം ഉണ്ടായിരുന്നു.
ദിക് + നാഗഃ = ദിങ്നാഗഃ
പൂർവത്തിലെ കകാരം മാറി കവർഗാനുനാസികമായ ങകാരം വന്നു. പരത്തിൽ അനുനാസികമായ നകാരം ഉണ്ടായിരുന്നു.
സുഹൃത് + നാമ = സുഹൃന്നാമ
പൂർവത്തിലെ തകാരം തവർഗാനുനാസികമായ നകാരമായി മാറി. പരത്തിൽ അനുനാസികമായ നകാരം ഉണ്ടായിരുന്നു.
8. ങമുഡാഗമസന്ധിഃ  :- "ങമുട് " ആഗമം എന്നുപറഞ്ഞാൽ "ങമുട് " പുതിയതായി സന്ധിയിൽ ആഗമിക്കുന്നു അഥവാ വന്നുചേരുന്നു എന്നാണ്. "ങമുട് " എന്നത് പാണിനീയപ്രത്യാഹാരം(കോഡ്) ആണ്. 
"ങമുട് " = "ങമ് "+ ഉ + ട് 
ഇവിടെ 'ഉ' എന്നത് ഉച്ചാരണാർത്ഥം വന്നുചേർന്നതും "ട് " പ്രത്യാഹാരത്തിലെ 'ഇത്ത്' ഉം ആണ്. അതിനാൽ "ങമ് " എന്താണെന്നു നോക്കാം. മാഹേശ്വരസൂത്രങ്ങളിൽ ഏഴാമത്തെ സൂത്രമായ "ഞമങണനമ് " എന്നതിലെ
 " ങണനമ് " എന്നഭാഗം മാത്രം ചുരുക്കിപ്പറയണമെങ്കിൽ "ങ " എന്നവർണവും സൂത്രത്തിലെ അന്തിമമായ 'ഇത്തും' ചേർത്ത് 
" ങമ് " എന്നുപറഞ്ഞാൽമതി. "ങ" എന്നതിനും ഇത്തിനും ഇടയിലുള്ള "ണ,ന" ഇവ നിയമമനുസരിച്ച് അതിലുൾപ്പെടും. ചുരുക്കത്തിൽ,"ങമ് " എന്നാൽ "ങ ", "ണ ", 
"ന " എന്നീ വർണങ്ങളാണ്. അപ്പോൾ "ങമുഡാഗമം" എന്നാൽ "ങ,ണ,ന" എന്നതിലേതെങ്കിലും ആഗമം അഥവാ പുതുതായി വരിക എന്നർത്ഥം.
പൂർവത്തിൽ ഒരു ഹ്രസ്വസ്വരത്തിനുശേഷം "ങ,ണ,ന " എന്നിവയിലേതെങ്കിലും വർണവും 
പരത്തിൽ ഒരു സ്വരാക്ഷരവും വന്നാൽ പൂർവത്തിലെ "ങ,ണ,ന" വർണം ഇരട്ടിക്കും. അതായത് സമാനവ്യഞ്ജനവർണം ആഗമിക്കും എന്നർത്ഥം. ഉദാഹരണം :-
പ്രത്യങ് + ആത്മാ = പ്രത്യങ്ങാത്മാ
ഇവിടെ പൂർവ്വത്തിൽ (പ്രത്യങ്) ഹ്രസ്വ "അ " കാരത്തിനുശേഷം "ങ"കാരം ഉണ്ട്. പരത്തിൽ ദീർഘ "ആ"കാരവും. അതിനാൽ "ങ"കാരം ഇരട്ടിച്ചു.
സുഗണ് + ഈശഃ = സുഗണ്ണീശഃ
പൂർവത്തിൽ ഹ്രസ്വ അകാരത്തിനുശേഷം "ണ"കാരം ഉണ്ട്. പരത്തിൽ ദീർഘ ഈകാരവും. അതിനാൽ ണകാരം ഇരട്ടിച്ചു.
കുർവന് + ഏവ = കുർവന്നേവ
പൂർവത്തിൽ ഹ്രസ്വ അകാരശേഷം "ന"കാരം. പരത്തിൽ ദീർഘ ഏകാരം. അതിനാൽ പൂർവത്തിലെ നകാരം ഇരട്ടിച്ചു.
തസ്മിന് + ഏവ = തസ്മിന്നേവ
പൂർവത്തിൽ ഹ്രസ്വ ഇകാരശേഷം നകാരം. പരത്തിൽ ദീർഘ ഏകാരം. അതിനാൽ 
പൂർവ"ന"കാരം ഇരട്ടിച്ചു. 
**********************************************
❤️ അഭിജ്ഞാനശാകുന്തളം ( തുടർച്ച) ❤️
शकुन्तला - अह कहं अज्जउत्तेण सुमरिदो दुक्खभाई अअ जणो? 【 अथ कथमार्यपुत्रेण स्मृतो दुःखभाग्ययं जन।】
[ എന്നാൽ അവിടുന്ന് എങ്ങനെയാണ് ഈ ഭാഗ്യഹീനയെ ഓർമ്മിച്ചത്? ]
राजा- उद्धृतविषादशल्यः कथयिष्यामि।
मोहान्मया सुतनु पूर्वमुपेक्षितस्ते
यो बाष्पबिन्दुरधर परिबाधमान।
तं तावदाकुटिलपक्ष्मविलग्नमद्य
बाष्पं प्रमुज्य विगतानुशयो भवेयम्।।
  ( इति यथोक्तमनुतिष्ठति। )
[ രാജാവ് - ദുഃഖാസ്ത്രമുന ഊരിയിട്ടു പറയാം.
അല്ലയോ സുന്ദരീ! മുൻപ് അറിവില്ലായ്മയാൽ കാണാതിരുന്ന, വക്രതയില്ലാത്ത കൺപീലികളിൽ പറ്റിയ, നിന്റെ അധരങ്ങളെ ശല്യംചെയ്യുന്ന ആ അശ്രുബിന്ദുക്കളെ തുടച്ചുമാറ്റി പശ്ചാത്താപരഹിതനാവട്ടെ.]
( ഇപ്രകാരം പറഞ്ഞതുപോലെ ചെയ്യുന്നു. - കണ്ണീർ തുടയ്ക്കുന്നു )
शकुन्तला - ( नाममुद्रां दृष्ट्वा ) अज्जउत्त, एदं तं अंगुलीअअ 【 आर्यपुत्र, इदं तदङ्गुलीयकम्।】
[ ശകുന്തള - ( നാമമുദ്രമോതിരം കണ്ടിട്ട്) ആര്യപുത്രാ! ഇതാ ആ മോതിരം!]
राजा - अस्मादङ्गुलीयोपभ्यात् खलु स्मृतिरूपलब्धा।
[ മോതിരം ലഭിച്ചതിനാലല്ലേ ഓർമ്മ കിട്ടിയത് ]
शकुन्तला - विसम किदअणेण  तदा अज्जउत्तस्स पच्च अकाले दुल्लह आसि। 【 विषमकृतमनेन यत्तदार्यपुत्रस्य प्रत्ययकाले दुर्लभमासीत्।
[ ആര്യപുത്രനാവശ്യമുണ്ടായപ്പോൾ ഇതില്ലാതിരുന്നതിനാൽ വിഷമത്തിലാക്കിയതാണ്.]
राजा - तेन हि ऋतुसमवायचिह्न प्रतिपद्यता लताकुसुमम्।
[ ഈ , ഋതുസമവായചിഹ്നത്താൽ (വസന്താഗമത്തിൽ) ലത, പുഷ്പധാരിണിയാവട്ടെ! ]
( വസന്തർത്തുവിനുസമം ദുഷ്യന്താഗമനത്താൽ ശകുന്തളാവല്ലരി മോതിരമണിഞ്ഞ് പുഷ്പിണിയാവട്ടെ )
शकुन्तला - ण से विस्ससामि। अज्जउत्तो एव्व ण धारेदु।
【 नास्य विश्वसिमि।आर्यपुत्र एवैतद् धारयतु। 】
[ ഞാൻ ഇതിനെ വിശ്വസിക്കുന്നില്ല. ആര്യപുത്രൻതന്നെ ഇതുധരിച്ചാലും.]
                  ( തുടരും )
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

🌹   സംസ്കൃതഭാഷാപരിചയം - 42 🌹
                                                     രാജേന്ദ്രൻ.ഡി
🥀 വ്യഞ്ജനസന്ധയഃ ( തുടർച്ച) :- 🥀
9. പൂർവസവർണസന്ധിഃ  :- പൂർവത്തിൽ വർഗതൃതീയാക്ഷരങ്ങളേതെങ്കിലും വരികയും ( ഗ,ജ,ഡ,ദ,ബ) പരത്തിൽ "ഹ"കാരവും വന്നാൽ പരത്തിലെ "ഹകാരം", പൂർവവർഗത്തിലെ ചതുർഥാക്ഷരത്താൽ മാറ്റപ്പെടും ( ഘഝഢധഭ ).ഇവിടെ പൂർവത്തിന്റെ അതേവർഗത്തിലെ ( സവർണം) അടുത്ത വർണത്താൽ, പരത്തിലെ ഹകാരം മാറ്റപ്പെടുന്നതിനാൽ 'പൂർവസവർണസന്ധിഃ' ! ഉദാഹരണങ്ങൾ- 
വാഗ് + ഹരതി = വാഗ്ഘരതി ( പൂർവത്തിലെ ഗകാരത്തിനടുത്ത സവർണമാണ് ഘകാരം.)
സമ്രാട് + ഹസതി = സമ്രാട്ഢസതി 
തദ് + ഹിതം = തദ്ധിതം
അബ് + ഹ്രാസഃ = അബ്ഭ്രാസഃ
വാഗ് + ഹീനഃ = വാഗ്ഘീനഃ
ജഗദ് + ഹിതായ = ജഗദ്ധിതായ
10. ഛത്വസന്ധിഃ  :- പൂർവത്തിൽ ഏതെങ്കിലും വർഗീയവ്യഞ്ജനങ്ങളും പരത്തിൽ "ശ"കാരവും തുടർന്ന് സ്വരങ്ങളോ "ഹയവര" എന്നീ വർണ്ണങ്ങളോ വന്നാൽ "ശ"കാരം "ഛ"കാരമായി മാറുന്നു. ( "ഛത്വം"). ഉദാ:-
ഉത് + ശ്വാസഃ = ഉച് + ശ്വാസഃ = ഉച്ഛ്വാസഃ
( ഇവിടെ ആദ്യം പൂർവത്തിലെ "ത"കാരം "ച''കാരമാവുന്ന "ശ്ചുത്വ"സന്ധി സംഭവിക്കുന്നു. പിന്നീട് പരത്തിലെ "ശ"കാരം  "ഛ"കാരമാവുന്ന 'ഛത്വ'സന്ധിയും സംഭവിക്കുന്നു. )
വാക് + ശസ്ത്രം= വാക്ഛസ്ത്രം
വിട് + ശങ്കരഃ = വിട്ഛങ്കരഃ
തദ് + ശാന്തിഃ = തച്ഛാന്തിഃ ( ശ്ചുത്വം കഴിഞ്ഞ് ഛത്വം)
മൃത് + ശകടികം = മൃച്ഛകടികം
സത് + ശീലം = സച്ഛീലം
അടുത്ത തവണ നമുക്ക് വിസർഗസന്ധികൾ കാണാം.
**********************************************
   ❤️ അഭിജ്ഞാനശാകുന്തളം ( തുടർച്ച ) ❤️
                  ( तत प्रविशति मातलि )
मातलि - दिष्ट्या धर्मपत्नीसमागमेन पुत्रमुखदर्शनेन चायुष्मान् वर्धते।
           ( മാതലി പ്രവേശിക്കുന്നു )
[ മാതലി- ഭാഗ്യവശാൽ ധർമ്മപത്നീസമാഗമത്താലും പുത്രമുഖദർശനത്താലും അഭ്യുദയം ലഭിച്ചിരിക്കുന്നു. ]
राजा - अभूत् सम्पादितस्वादुफलो मे मनोरथः। मातले, न खलु विदितोfयमाखण्डलेन वृत्तान्त स्यात् ?
[ രാജാവ് - എന്റെ മനോരഥം മധുരഫലലബ്ധമായിരിക്കുന്നു. ഹേ മാതലേ!
ഈ വൃത്താന്തം ഇന്ദ്രൻ അറിഞ്ഞിട്ടുണ്ടാവില്ലല്ലോ!]
मातलि - (सस्मितम्) किमीश्वराणां परोक्षम्? एत्वायुष्मान्। भगवान् मारीचस्ते दर्शनं वितरति। [ 
മാതലി- (ചിരിയോടെ ) ഈശ്വരന്മാർക്ക് എന്താണ് പ്രത്യക്ഷമല്ലാത്തത്? വന്നാലും!ആയുഷ്മാൻ! ഭഗവാൻ മാരീചൻ അങ്ങേയ്ക്ക് ദർശനം നല്കും. 
राजा - शकुन्तले, अवलम्ब्यतां पुत्रः।  त्वां पुरस्कृत्य भगवन्तं दृष्टुमिच्छामि।
 [ രാജാവ്- ശകുന്തളേ, പുത്രനെ പിടിച്ചുകൊള്ളുക. നിന്നെ മുൻനിർത്തി ഭഗവാനെക്കാണുവാനാഗ്രഹിക്കുന്നു. ]
शकुन्तला- हिरिआमि अज्जउत्तेण सह गुरुसमीव गन्तुं।    【जिह्नेभ्यार्यपुत्रेण सह गुरुसमीपं गन्तुम्।】
 [ ശകുന്തളാ- ആര്യപുത്രന്റെകൂടെ ഗുരുസമക്ഷം പോകുവാൻ ലജ്ജയുണ്ട് ]
राजा - अप्याचरितव्यमभ्युदयकालेषु । एह्य हि।
          ( सर्वे पररिक्रामन्ति।)
രാജാവ് - ജീവിതഭാഗ്യസമയത്ത് അതാണ് ചെയ്യേണ്ടത്.വരികതന്നെ! 
       ( എല്ലാവരും പോവുന്നു .)
             ( തുടരും )
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️