2020 ഡിസംബർ 12, ശനിയാഴ്‌ച

നുറുങ്ങുകൾ (2)

നുറുങ്ങു ശ്ലോകങ്ങൾ 


To Add in 2

പേടിയിൽനിന്നുമുണ്ടായീടുമാശയ്ക്കു  
പാരം പ്രഭയേറുംഎന്നതാം വാസ്തവം 
എല്ലാമേയില്ലാതായിപ്പോകുമെന്നാലു-
മില്ലാതെയാകുകില്ലൊരിക്കലും ഭാവി

സ്വന്തം ശരീരത്തിൻ രോഗം ശമിപ്പിപ്പാൻ  
സ്വന്തം മനസ്സുതാനേറ്റവും ശക്തമാം
സാന്ത്വനഹേതുവതിനാലുറപ്പോടെ,  
സന്തോഷവാനായിരിക്കുകയുത്തമം.    






===================================
തുറന്നുവച്ചാലേ മനസ്സും കുടയും
തെല്ലെങ്കിലുമുപയോഗപ്രദമാകൂ
അല്ലയെന്നാകിലവരണ്ടുമൊന്നുപോൽ 
അധികഭാരം തരുമെന്നതറിയൂ






===================================
നീളും പെരുമ്പാത നേരുള്ളതാണെങ്കിൽ
നാളുകൾ എത്രമേലെടുത്തെന്നാകിലും
ആളൊരുമ്പെട്ടിറങ്ങിച്ചെന്നാലെത്തിടും
പാളിച്ചയൊന്നുമേയില്ലാതെ ലക്ഷ്യത്തിൽ

കണ്ണിൽ നിഴലിക്കും ഭാവഭേദ ങ്ങളെ
കണ്ടുവായിക്കുവാനാർക്കുംകഴിഞ്ഞീടും
മനസ്സിലുണ്ടാകും വിഷാദത്തെ യുത്ത-
മനാകുമൊരാൾക്കേവായിക്കുവാനാകൂ.

ജീവിതമെന്നതൊരിടവേള മാത്രം,
ജനനത്തിനും മരണത്തിനും മദ്ധ്യേ.
ആവേളയിൽ സ്വയം നേടിടൂ സന്തോഷം
അന്യരേയുമതിൽ പങ്കാളിയാക്കിടൂ 

പൂർണ്ണത നേടില്ല ജീവിതമെപ്പോഴും
പാത വളഞ്ഞും പുളഞ്ഞുമതുപോലെ
താണുമുയർന്നും കിടന്നാലുമുണ്ടൊരു 
തനത് സൗന്ദര്യ,മതുപോലാമായുസ്സും  

സന്തോഷമോടെയിരിക്കുകിൽ, ജീവിതം
എത്രയോ നല്ലതെന്നുള്ളോരു തോന്നലാം.
നന്നായിതോന്നാമതിലേറെ ജീവിതം 
അന്യർക്കുനമ്മൾസന്തോഷമേകീടുകിൽ

അദൃശ്യമായ് തോന്നിടാം നല്ലകർമ്മങ്ങൾ
അവയെന്നാലുണ്ടാക്കിയെന്നുവന്നീടാം 
അനുപമമാമോരടയാളമെന്നും
അറിയാതെയന്യരുടെ ഹൃത്തിലായി

പ്രഥമദൃശ്യത്തിലാരുമേ നമ്മൾക്കു
പ്രത്യേകതയുള്ളവ്യക്തിയായ്‌തോന്നിടാം  
എങ്കിലും വിരലിലെണ്ണാവുന്നവരേ
തങ്ങിടൂ നമ്മുടെ അന്ത്യദൃശ്യം വരെ

പൊറുക്കുകയെന്നതാകും  സ്നേഹവായ്പ്പിൻ 
പര്യായത്തിന്റെ മനോഹര മാതൃക
തിരികെ കിട്ടീടുവത്യധികമാകും
ധന്യതയും സമാധാനവുമായിടും


           
വഴിയിൽ തടസ്സമായ് തോന്നിടും കാര്യം 
വഴിമാറിപോകാൻ  കാരണമായാലും
അതുമൊരനുഗ്രഹമായിട്ട് മാറീടാം
പുതിയൊരു നല്ല ഫലസിദ്ധിക്കായി.  

പാതവേണ്ടീടേണ്ടതില്ലാ ചില യാത്രക്ക് 
പാകമായിട്ടുള്ള മനസ്സല്ലോ വേണ്ടു 
തോൽവിയെന്നാൽ  ജയത്തിന്നെതിർ വാക്കല്ല-
തെന്നാൽ ജയത്തിന്റെ ഭാഗമായ് മാറിടും
     
നമ്മളുടെയറിവില്ലാതെതന്നൊരാൾ 
നമ്മുടെനന്മ കരുതി ധ്യാനിക്കുകിൽ 
അതുതന്നെയാകണംനമ്മൾക്ക് കിട്ടിടും 
അതുല്യമാകും ശ്രദ്ധയു,മാദരവും

തിരിച്ചറിഞ്ഞീടുക സ്വയമെന്നതാകും
ഒരു ജീവിതത്തിലെ വലിയയാഹ്വാനം.
രണ്ടാമത്തേതർഹമായതും ഉള്ളതും 
കൊണ്ടു തൃപ്തിയടയേണമെന്നുള്ളതാം

കരുത്തരായ് മാറാം അഹങ്കാരിയാകാ
പരുഷരായ്‌ക്കൂടാ അഭിമാനിയാകാം   
ദയാശീലനാകാം മഹാബലിയാകാ 
ദുരാഗ്രഹമരുത് ദുർബലരാകരുത്   

നനുനനുത്തുള്ളോരു കനവിൻ കണികകൾ
നിനവിന്റെയറകളിലമൃതം ചൊരിഞ്ഞത് 
നുകരുവാനായ് മനമതി  നരികെയെത്തേ  
അകതാരിൻ മിഴികൾ തുറന്നുപോയി


ഭൂമിയിലെ നല്ലയദ്ധ്യാപകരായിടും   
സമയവും ജീവിതവു,മതിൽ ജീവിതം 
സമയത്തിന്റെയുപയോഗം പഠിപ്പിക്കേ
സമയം പഠിപ്പിക്കുമായുസ്സിന്റെ വില
     
സ്നേഹം നഷ്ട്ടങ്ങളാൽ ചുറ്റപ്പെട്ടൊരു  മഹാ-
സാഗരമല്ലയോ, വികാരങ്ങൾ തന്നുടെ.
ഒരിക്കലും വെറുപ്പ് കാട്ടാത്തോരുഹൃദയവും 
ചിരി മാഞ്ഞിടാത്ത വദനവും സൂക്ഷിക്കൂ.

ഉറച്ച വിശ്വാസവുമാശയുമുണ്ടെങ്കിൽ  
ഉദ്ദേശിക്കും കാര്യമുറപ്പായും സാധ്യമാം  
മനോഹരമായിമാറ്റും സ്നേഹമെല്ലാമേ
മനസ്സിലിവമൂന്നുമായ് തുടങ്ങൂ ദിനം.    
   
മധുരനിമിഷങ്ങളെന്നുമെത്തുന്നതു   
മധുരാഭിവാദ്യത്തിൽനിന്നുമല്ലെന്നാലോ 
നന്മതനിക്കു നേരുന്നവരെയോർത്തുള്ള 
നറുചിന്തയിൽനിന്നുമാണെന്നതറിയൂ

പോയദിനങ്ങളിൽ ചെയ്തകുറ്റങ്ങൾക്കും
പ്രത്യാശ വയ്ക്കുന്നനാളേകൾക്കും മദ്ധ്യേ
പകിട്ടുള്ളോരവസരമു"ണ്ടിന്നെ"ന്ന  
പേരിൽ, ജീവിച്ചനുഭവിച്ചീടൂ 'ഇന്നി'ൽ  

കേൾക്കുന്നത് ശരിയാണോയെന്നറിയാഞ്ഞാൽ  
കൊള്ളുവാനുംതള്ളുവാനും മടിക്കണ്ടാ
കാണുന്നതൊക്കെയും വീക്ഷണം മാത്രമാ,മാ-
കേണമെന്നില്ല, സത്യമെന്നവയൊക്കെ.  

വളരെക്കുറച്ചേയാവശ്യമായ് വരൂ
വളരെസന്തോഷദായകമാമൊരു
ജീവിതമുണ്ടാക്കീടുവാനതിനായി-
ട്ടാവശ്യമുള്ളവ നിങ്ങളിലുണ്ടല്ലോ

ബലപ്പെടുത്തേണംജീവിതത്തെസ്നേഹ
ബന്ധങ്ങളധികമായുറപ്പാക്കിക്കൊണ്ട് 
സ്നേഹിക്കുകയന്യോന്യമെന്നത് തന്നെത്ര 
സന്തോഷകരമാണ് നിലനിൽപ്പിനായി!   

ശരിയായ ചിന്ത പ്രാവിണ്യമായിടും 
ശാന്തതയെന്നാൽ മാനസികശക്തിയും 
സ്വയംനിയന്ത്രണമുൾക്കരുത്താകുന്നു   
സംശയമജ്ഞതയിൽനിന്നുളവാകും 

ദയാവാനാകുകയെന്നതീലോകത്തി-
ലെയേറ്റമഴകുള്ള വ്യക്തിയെന്നർത്ഥം 
കാഴ്ചയിലാവ്യക്തിയെങ്ങനെയെന്നതാ- 
കുകില്ലൊരു ചോദ്യകാരണമൊരിക്കലും

നല്ലതല്ലാത്തോരോ സാഹചര്യത്തെയും
നല്ലപോലെ തരണം ചെയ്തിടാതാർക്കും
ആവില്ലയെത്തിപ്പെടുവാനൊരിക്കലും 
ജീവിതത്തിന്റെയേറ്റം നല്ല കോണിലായ്  

നല്ലോരു വ്യക്തിയായീടുന്നതിൽ നിന്നും
നിങ്ങളെയന്യയാൾക്കാരുടെയജ്ഞതേം 
നിഷേധകനിലപാടും നാട്യങ്ങളും 
നിയന്ത്രിക്കാതെയിരിക്കുവാൻനോക്കുക

തനുവും മനവുമൊരുമിച്ചു വിശ്രമം
തേടിയിട്ടൊരു വ്യക്തി പരിസര ബോധം
മറന്നുപോയീടുകിലാ സമയത്തെ നാ-
മറിയുന്നുറക്കമെന്നുള്ളോരു പേരിനാൽ

സൗഹൃദമാഹ്ലാദദായകമാകും വ്യ-
സനങ്ങളാകെയുമത് പങ്കുവച്ചീടും   
സംതൃപ്തിയാണേലതിരട്ടിപ്പിച്ചീടും 
സഹനീയമാക്കും ദുരവസ്ഥപോലും      
.
കാത്തുസൂക്ഷിച്ചിടൂവാഗ്ദാനമൊക്കെയും, 
ബന്ധുത്വവും,  സ്നേഹബന്ധങ്ങളൊക്കെയും 
അവസ്വയമുണ്ടാക്കില്ലാരവമൊന്നും 
അവയുടഞ്ഞാലോ നിശ്ശബ്ദതയുണ്ടാം

നിഴലിനും ദർപ്പണത്തിനും തുല്യരാം  
നല്ലമിത്രങ്ങളനുഗ്രഹമായിടും
നിഴലുകൾ നമ്മളെ വിട്ടുപോകില്ല 
ദർപ്പണം കള്ളം പറയുകയുമില്ല


സ്വയമെഴുതൂ നിങ്ങൾ നിങ്ങളേപ്പറ്റി,
വായിച്ചിടൂസ്വയം നിങ്ങൾതൻ മനസ്സും
അധികമായ് നിങ്ങൾ സ്വയമറിഞ്ഞീടിൽ അന്യരംഗീകരിക്കേണ്ടതില്ലധികം 

വളവേറെയുള്ള പുഴപോലെ ജീവിതം
വളവുകളോരോന്നുമാസ്വദിച്ചീടുക 
നല്ലതിനാകട്ടെ, അല്ലാതിരിക്കട്ടെ ,
ഇല്ലാ, വരില്ലവ തിരികേയൊരിക്കലും        



ആരാണു നമ്മുടെ മുന്നിലെന്നുള്ളതോ
ആരാണു പിന്നിലെന്നുള്ളതോ അല്ലൊരു
ആലോചനയ്ക്കുള്ള വിഷയമെന്നാലോ
ആരായിരിക്കും നമുക്കൊപ്പമെന്നതാം

തല്ലുകൾ പലതിന്നവസാന തല്ലിൽ
കല്ലു നന്നായിപ്പിളർന്നാലതിനർത്ഥം
വെറുതേപോയ് ആദ്യത്തെ തല്ലെന്നതല്ല
വിജയം തുടർപ്രക്രിയമൂലമെന്നാം

ഉളവാമനുഭവജ്ഞാനത്തിൽ നിന്നും
ഉറപ്പുള്ള തീരുമാനങ്ങളെന്നാലോ
തെറ്റായിടും തീരുമാനങ്ങളിൽ നിന്നു
തന്നെയനുഭവജ്ഞാനമുണ്ടായിടും

തിരക്കെത്രയുള്ള മനുഷ്യനായാലും 
ശരിയായി നിങ്ങളെ സ്നേഹിക്കുന്നെങ്കിൽ 
തിരക്കിന്നിടയിലും കുറച്ച് സമയം  കരുതിവയ്ക്കുമയാൾനിങ്ങൾക്കുവേണ്ടി
                
തന്നുടെയാത്മകഥതൻ രചയിതാവ്   
താൻതന്നെയാണെന്നിരിക്കേമടിക്കണ്ടാ
പരിശോധിച്ചു  തെറ്റു തിരുത്തി,മാറ്റം വരുത്തിയിട്ടു മുന്നോട്ടുഗമിക്കുവാൻ

സാദ്ധ്യമായിടാ വിജയം നേടുവാനായ്   
ബുദ്ധിശക്തിമാത്ര,മതിനായി വേണ്ടിടും 
സൽച്ചിന്താഗതിയും സുതാര്യമായീടും 
സ്വഭാവമഹിമയുമൊരുപോലൊരാൾക്ക്

ജീവിതം നന്നായ് നിയന്ത്രിക്കാനായിടും  
ചേതമുണ്ടാകവേ വിശ്വസ്തനാകുകിൽ,
സമ്പന്നനായിടേ ലാളിത്യം കാട്ടുകിൽ,
കുപിതനായീടേ മൂകനുമാകുകിൽ   

ഭൂമുഖത്തെല്ലാമനിത്യം, മനുഷ്യനും
ഭാവവും, ചിന്തയും, രംഗവുമൊക്കെയും 
ഒഴിവാക്കിടൂ ബന്ധനങ്ങളെന്നിട്ടോ
ഒഴുക്കിനനുസരിച്ചിട്ട് ഗമിച്ചിടൂ 

മറക്കാം സമസ്യകൾ ജീവിതത്തിന്റെ മാർഗ്ഗേ ലഭിച്ചവ, എന്നാലൊരിക്കലും 
മറന്നിടാ പാഠങ്ങളൊന്നുമേയന്നാസ-
മസ്യകൾ പഠിപ്പിച്ചു തന്നവ നിങ്ങൾക്ക്   

സ്വപ്‌നങ്ങളില്ലാതെ ജീവിതമില്ല, വി-
ശ്വാസമില്ലാതായാലാശ നിലച്ചിടും
സ്നേഹം നിലച്ചിടും ശ്രദ്ധയില്ലെന്നാകിൽ 
സ്വപ്‌നവും കണ്ട് സ്നേഹിച്ചു ജീവിച്ചിടൂ  

ആദ്യമായ്ക്കാണവേ പേരക്കിടാവിന്റെ
ആനനമാനന്ദത്തിരയിളക്കിയെന്നിൽ  
ആനന്ദമെന്നാലതെത്രയാണെന്നെനി-
ക്കാവില്ലചൊല്ലി പ്രതിഫലിപ്പിക്കുവാൻ

എല്ലാമേ താൽക്കാലികം ജീവിത1ത്തിൽ
എന്നാലും നല്ലവയാസ്വദിക്കൂ നന്നായ്
എന്തെന്നാൽ നല്ലവ എന്നുമുണ്ടാവില്ല
എന്തേലുംനന്നല്ലേൽതാൽക്കാലികമതും

ഋതുകൾക്കു നല്ലോരു കാരണ മുണ്ടാ-
മതുപോലെയാരുമേ നേരിടു മെല്ലാ 
സമസ്യയിലുമുണ്ടാമർത്ഥവ ത്താകും  
സന്ദേശമവരണ്ടുമുൾക്കൊള്ള വേണം

ലോകംമുഴുവനുംനിങ്ങൾക്കെതിരായാ-
ലാകവേണ്ടീടാ നിരാശയതിൽ തെല്ലും 
മെല്ലേതിരിഞ്ഞൊരു'സെൽഫി'യെടുത്തിടൂ
എല്ലാരും പിന്നിലുണ്ടെന്നതു കണ്ടിടാം    
 
ശക്തി കിട്ടീടുക വിജയത്തിൽക്കൂടല്ല
ശക്തി ലഭിച്ചിടും പോരാട്ടത്തിൽക്കൂടി  
ശരിയായ ശക്തിയുണ്ടാകും പ്രതികൂല
സാഹചര്യത്തിലും കീഴടങ്ങില്ലെങ്കിൽ! 

ശ്രമിച്ചിടാ തോൽപ്പിക്കുവാനായാരെയും
ശ്രമിച്ചിടൂ എല്ലാവരേയും ജയിക്കാൻ
ചിരിച്ചിടാ ആരേയും നോക്കി കളിയായ്
ചരിച്ചിടൂ മറ്റുള്ളവർക്കൊപ്പമെന്നാൽ

ബുദ്ധിമാനാകുമൊരുവന്റെ ഹൃദയം
സാദൃശ്യമുള്ളതാകേണമാരാലുമേ
മലീമസമാക്കിടാത്തൊരു കണ്ണാടിപോൽ എല്ലാം പ്രതിഫലിക്കേണം നന്നായതിൽ 
    
തിരിഞ്ഞുനോക്കൂ, നേടനുഭവജ്ഞാനം
നേരിട്ടു നോക്കീട്ടു നേടിടൂ പ്രത്യാശ
നോക്കിടൂ ചുറ്റുമേ, കണ്ടിടൂ വാസ്തവം
നോക്കിടൂ ഉള്ളിൽ, സ്വയമറിഞ്ഞീടുക   

അന്യരോടെല്ലാം പൊറുത്തിടാ,മവരത്
അർഹിച്ചിടുന്നതുകൊണ്ടല്ല,യെന്നാലോ
സമാധാനമെന്നതർഹിക്കുന്നു നിങ്ങൾ
സമാധാനമോടെ ജീവിച്ചിടൂ നിങ്ങൾ    
 
ബുദ്ധിമുട്ടുള്ളോരുകാര്യമാണെന്നാലും
സാധ്യമാകും പരിശ്ശീലിപ്പിച്ചീടുവാൻ
മാനസത്ഹചര്യത്തിലും 
മെച്ചമേതെന്നു തിരിച്ചറിഞ്ഞീടുവാൻ 



പ്രാധാന്യമുള്ളതിൽ ശ്രദ്ധപതിപ്പിക്കൂ,
പകർത്തിടൂ നല്ല സമയമാകുമ്പോൾ 
വികസിപ്പിച്ചീടൂ ഇല്ലാത്തതിൽ നിന്ന്
വികലമായെന്നാൽ പകർത്തിടൂ വീണ്ടും  

കരുത്തിന്റെയേറ്റം ഉയരത്തിലുള്ള
പരിധിയായീടുന്നു സഹനശക്തി
പ്രതികാരചിന്ത ബലഹീനതതൻ 
ആദ്യത്തെയടയാളമെന്നതും സത്യം!  

സന്തോഷകരമാമൊരു ജീവിതമെന്നത് 
സമസ്യകളില്ലാത്തയവസ്ഥയല്ല
കാര്യങ്ങളൊക്കെ സമചിത്തതയോടെ
കൈകാര്യം ചെയ്യുന്ന കഴിവുതന്നാകും

മനസ്സിനെ നന്നായ് വിശ്വസിപ്പിച്ചിടൂ 
തന്നുടെ ജീവിതം ലക്ഷ്യബോധത്തൊടും ,  വൈകാരികമായും,മാന്ത്രികതയോടും,  വിസ്മയമയമായും ജീവിച്ച് തീർത്തിടൂ

കൈമാറുവാനും പകരാനുമാകാത്ത
കാര്യമാണ് ഭാഗ്യമെന്നതതിനാൽ
പൊരുത്തപ്പെടൂ വാസ്തവികതയുമായ്
പ്രശ്നങ്ങൾക്കെല്ലാമേ ഉത്തരം കിട്ടില്ല!
 
ഓർമ്മശക്തിയും വാഗ്വിലാസവും    നർമ്മബോധവും ബുദ്ധികൂർമ്മതേം
വാർദ്ധക്യത്തിൽ ചെറുപ്പമാകില്ല
ഹൃത്തിനെന്നാൽ ചെറുപ്പമായിടാം!  

ജീവിതം ചായകൂട്ടീടുന്നപോലെയാം, 
ആവിയാക്കാം തിളപ്പി'ച്ചഹ'ത്തെ,യലി-
യിച്ചിടാം ഖേദമെന്നിട്ടു തെറ്റിന്നേയ-
രിച്ചും കളഞ്ഞാസ്വദിച്ചിടാം ധന്യത.

അല്പമായുള്ളതിൽ തൃപ്തി തോന്നീടുന്ന,
അല്പത്തമില്ലാത്തൊരു വ്യക്തി നന്നായിട്ട് 
സ്വന്തം ജീവിതമാസ്വദിച്ചീടുമൊരു
സന്തുഷ്ടിയുള്ള മനസ്സിന്നുടമയായ്

പെരുമാറ്റത്തേക്കാൾ വലുതല്ല യറിവ്,
പരമാർത്ഥമെന്തെന്നാ,ലുണ്ടാകും സാഹ-
ചര്യങ്ങൾ,എവിടെയറിവ് തൊറ്റീ ടുന്നോ,
പെരുമാറ്റം വിജയം കാണുമവിടെ

കൂടുതൽ കാണ്മതു,മധികം വേദനി-ക്കുന്നതു,മതുപോലഭ്യസിക്കുന്നതും 
വിദ്യനേടീടുവാനുതകുന്ന മൂന്നു
വ്യത്യസ്തമായുള്ള സ്തംഭങ്ങളാകുന്നു

ആരാലും ശ്രദ്ധനേടുന്നതില്ലെങ്കിലും
കാര്യങ്ങൾ ചെയ്തിടൂ നല്ലവയായവ
എത്രപേർ കാണുന്നുവെന്നതല്ല കാര്യം
എത്ര നല്ല കാര്യം ചെയ്യുന്നുവെന്നതാം 

കൂടുതൽ ചെയ്യുവാനായി ശ്രമിച്ചെന്നാൽ
കൂടുതൽ കൂടുതൽ ചെയ്യുവാനായിടും
കൂടുതൽ തിരക്കിലേർപ്പെട്ടുവെന്നാലോ
കൂടുതൽ വിശ്രമസമയം ലഭിക്കും

വിജയിക്കാനായിടുമൊരാൾക്ക് തന്നുടെ
വികാരത്തെ മനസ്സടിപ്പെടുത്തുമ്പോൾ 
വിശുദ്ധിയുള്ള മനസ്സാക്ഷിയുണ്ടെങ്കിൽ 
വിശ്വസിക്കാമയാൾ സന്തുഷ്ടനാകുന്നു!

ജീവിതം നന്നായ്തു റന്നോരു പുസ്തകം
ജീവിച്ചിരിപ്പവർക്കെല്ലാർക്കുമുണ്ടാകും
നന്നായത് വായിച്ചുമനസ്സിലാക്കാനായ്
നാമെന്നുമപരനെ തെരയുകയാണ്

അണ്ഡകടാഹമതിനുടെയുള്ളിലെ 
അത്യന്തസുന്ദരമാകും വിഭവങ്ങൾ
അവനിയിലുള്ള ജീവജാലങ്ങൾക്കു   
അനുഭവിക്കാനായ് തുറന്നിട്ടിരിക്കുന്നു

ശസ്ത്രക്രിയതുല്യമീ ജീവിതം,രോഗം ശമിച്ചിടും വേദനിച്ചെന്നാലും,
പൊളിയൊരു വേദനസംഹാരി,പെട്ടെന്ന്
പരിഹാരം, പാർശ്വ ഫലം പിറകേയും  

അന്തസ്സെന്നാൽ യശ്ശസ്സെന്നർത്ഥമാവില്ല
അതിനർഹരാണെന്നറിയേണം നമ്മൾ
അത്യാസക്തനെതിർപ്പു വന്നാൽ പരി-
വർത്തനപ്പെടില്ല, രോഷാകുലനാകും

ഇരട്ടി നടന്നിട്ട് പകുതി ഭക്ഷിക്കൂ ,
ചിരിക്കണം ദിവസ്സേന മൂന്നു  മടങ്ങ്,
അളവില്ലാതെ പകരുക സ്നേഹവും 
അതുതന്നെയാം നല്ല ജീവരഹസ്യം

നീറും മനസ്സിന്റെ കാണാപ്പുറങ്ങളിൽ
കോറിയ വരികൾതന്നിടയിലൂടെ
വായിക്കുവാനായ് മിഴികൾ പരതിയാൽ
പോയ കാലത്തിൻ കഥയറിഞ്ഞീടുമോ? 

കേമത്തം തദ്ദേശമാകാം പലരുടേം
കാര്യമവരുടെ കൂട്ടുകാരൽപ്പരാം!
കഴുകന്റെകണ്ണുമായ് നോക്കുന്നെല്ലാരും!
കുറവന്യനുണ്ടോന്ന് തെരയുന്നെല്ലാരും

 




   
വികാരങ്ങളുണ്ടാകുംഹൃദയത്തിൽനിന്നും വളർന്നീടുമവ പ്രതികരിച്ചാല-
വഗണിച്ചെന്നാലോ മരിച്ചുപോയീടും 
വണങ്ങിയെന്നാലെന്നുമൊപ്പമുണ്ടാകും 

തെറ്റുകളാവർത്തിക്കാതെയിരിക്കുക
തിരുകിവച്ചീടവ കാലിന്റെ കീഴിൽ
ചവിട്ടുകല്ലെന്നപോലുപയോഗിച്ചീ-
ടവ,യെന്നിട്ടവയ്ക്കതീതമായീടൂ     

അധികമായെന്തേലും നിയന്ത്രിക്കുകിൽ 
അതു നിങ്ങളെ നിയന്ത്രിച്ചിടും നൂനം   
സ്വതന്ത്രനായീടൂ അവയിൽനിന്നൊക്കെ 
സ്വാഭാവികമായ് നടക്കട്ടെ കാര്യങ്ങൾ

ഖേദമുണ്ടാക്കുന്ന കാര്യം മറക്കൂ സു-
ഖകരമാകും നിമിഷങ്ങളോർത്തിടൂ
മറക്കൂ, പോയകാലത്തെ ദുരിതങ്ങൾ
മുന്നിൽവരുന്നോരനുഗ്രഹം നേടിടൂ

പര്യാലോചനകളാവശ്യമാകുവത്  
ശരിയെന്തെന്നതറിയുവാനായിടേ
ശരിയാരെന്നതറിയുവാനായ് വാദം
പര്യാലോചനകളതനാലുത്തമം

പുഞ്ചിരിയെന്നുമൊരു ഭൂഷണമാകും
പുതുക്കിയെടുക്കും മനോഭാവത്തേയത്  
പിരിമുറുക്കങ്ങളെ ശാന്തമാക്കീടും 
പിന്തുണച്ചീടുമത് പ്രത്യാശബോധത്തെ  
   
തരളിത മനസ്സിലെ തിരകളി-
ലൊരുലയമലയുവതെന്തിനാണോ?
കനവുകളിൽനിന്നറിയാതെവീണ-
നിനവിന്നിതളുകൾ തിരയുകയാവാം? 


വികാരങ്ങളുണ്ടാകും ഹൃദയ ത്തിൽ നിന്നും
വളർന്നീടുമവ പ്രതികരിച്ചാ,ല-
വഗണിച്ചെന്നാലോ മരിച്ചു പോയീടും 
വണങ്ങിയെന്നാലെന്നുമൊപ്പമുണ്ടാകും

അധികമായെന്തിനേലുംനിയന്ത്രിക്കിൽ  
അതുനിങ്ങളെനിയന്ത്രിച്ചിടുംനൂനം   
സ്വതന്ത്രനായീടൂഅവയിൽനിന്നൊക്കെ 
സ്വാഭാവികമായ്നടക്കട്ടെയെല്ലാമേ

ചൊദിച്ചു സ്നേഹം വാങ്ങുവതാ ണുചിതം 
ചോദിക്കാതെകൊടുത്തീടുകി ലുത്തമം
അറിവിന്റെ നിറകുടം നിങ്ങ ളെങ്കിൽ
അന്യർ പകരട്ടെ ദീപമതിൽ നിന്നും

തീരുമാനം, ജയിക്കാൻ ശക്തമ ല്ലെങ്കിൽ 
തോൽവിയുറപ്പായിടുമെന്ന തറിയൂ
നിലനിർത്തിടൂ ആശ എന്നു മെപ്പോഴും  
നിരാശയെന്നതു കൈവിട്ടു കളയൂ

ഓരോ നിമിഷവുമാസ്വദിച്ചീടുക
അരുത് ദേഷ്യവും സങ്കടവുമെ ന്തെന്നാൽ
ഒരോ  മിനിറ്റിലേം സങ്കടം നിങ്ങൾ തൻ 
അറുപത് സെക്കന്റിന്നാഹ്ലാദ നഷ്ടമാം

നല്ലത് മാത്രം കാണുന്ന നയനങ്ങളും  
നീചത്വമൊക്കെ പൊറുക്കും ഹൃദയവും 
നിഷേധാല്മകത മറക്കും മനസ്സും
നിങ്ങൾക്കുണ്ടെങ്കിലനുഗ്രഹ ജന്മമാം

മനഃസ്സമാധാനമെന്നുമുണ്ടാകേണ-
മെന്നതിനപ്പുറമില്ല വേറേ ധനം
ജീവിതം ദുരുപയോഗപ്പെടു ത്തുകിൽ
കേവലം ദുരിതമയമായത് മാറും

മറക്കൂ ഖേദമുണ്ടാക്കിടും കാര്യങ്ങൾ
ഓർക്കൂ സന്തോഷദായക നിമിഷങ്ങൾ  
ദുരിതങ്ങൾ, കഴിഞ്ഞ് പോയവ, മറക്കൂ
വരുമോരനുഗ്രഹങ്ങൾ സ്വീകരിക്കൂ

ജിജ്ഞാസയെന്നതാം ഏകാഗ്ര തയുടെ
ജന്മത്തിനായുള്ളൊരു കാരണ മെന്നത് 
അതുപോലുണ്ടാകുംഓർമ്മതൻജന്മവും
അന്യൂനമാകുമേകാഗ്രതയുണ്ടെങ്കിൽ

ഉപധാനംപോലെയാംനല്ലബ ന്ധങ്ങൾ
കോപമിടിച്ച്തീർക്കാം,വിശ്ര മിയ്ക്കാം
സങ്കടക്കണ്ണീർകുടിക്കുമത് നമ്മുടെ,
സന്തോഷംവന്നാലോകെട്ടിപ്പിടിച്ചിടാം

അല്പമായ് മാത്രം പഠിച്ചുവെന്നാ കിലും
അധികമറിവു ലഭിച്ചതായ് തോന്നും
അധികപഠനം നടത്തിയെ ന്നാലോ 
അൽപ്പമേയറിയൂ എന്നതറി വാകും

വിധി നിങ്ങൾതന്നിച്ഛാശക്തി മാനിയ്ക്കും
വിപത്തിൽ കരഞ്ഞാലതിര ട്ടിയാകും 
വിഷമം വരുമ്പോൾ ചിരിച്ചീടു കിലോ
വിധിയപ്രത്യക്ഷമാകും കുമിള പോൽ

ആകാശ സീമയിൽ നീരാവി തന്നുടെ
ആകാരം മാറി കാർമേഘമാ യീടവേ  
ആനന്ദമോടെ മഴയെ വരവേൽ ക്കാൻ 
 ആടീ മയൂരങ്ങളുന്മാദ നൃത്തവും

മനുജന്നുശ്രേണിമൂന്നാണെന്നറിയൂ!
മുന്നോട്ട്പടിപടിയായുയരുന്നോരും,
കുറ്റിയടിച്ചൊരിടത്തുതങ്ങുന്നോരും 
കണ്ടിരിക്കെപ്പിറകോട്ടടിക്കുന്നോരും

നിശ്ശബ്ദതയുമതുപോലെ പുഞ്ചിരീം 
നിസ്സംശയം രണ്ടു ഈടുറ്റ വാക്കുകൾ
നിശ്ശബ്ദത കലഹത്തെയൊ ഴിവാക്കും 
നിസ്സാരമാക്കും കലഹത്തെ പുഞ്ചിരി

നമ്മൾക്കുസന്തോഷമേകുന്നവരോടു 
നന്ദിതോന്നീടണമെന്തെന്നാലവരാണ്
നമ്മുടെയാത്മാവ് വിടർന്നു വിലസുവാൻ 
നന്നായിപ്പൂന്തോട്ടം നട്ടുനനപ്പവർ

ചുണ്ടുകൾരണ്ടുംമലർക്കെത്തുറക്കുന്ന  ചിരിയു,മതുപോലുള്ളിന്റെയുള്ളിലെ
മുത്തുമാത്മാവുമൊരുമിച്ചു കാട്ടുന്ന
ചിത്തവുമാണെനിക്കധിക മായിഷ്ടം

പുതിയത് പഴയതാക്കീടുന്നു കാലം  
പഴയത് പുതിയതാക്കാനായി മർത്യൻ
സ്വയമിടപെടുകയേ മാർഗ്ഗ മുള്ളു 
സ്വയംനവീകരണം വ്യക്തി തൻ ശക്തി

നിശ്ശബ്ദതപോലും,വിശ്വാസമുണ്ടെങ്കിൽ
നന്നായ്മനസ്സിലാക്കപ്പെടുംനിശ്ചയം
വിശ്വാസമില്ലെങ്കിലെന്തുപറഞ്ഞാലും
വല്ലാതെതെറ്റിദ്ധരിക്കപ്പെടുംനൂനം

നേരായ ബന്ധങ്ങൾ ജലതുല്യ മാകും
നോക്കുകിൽ നിറമില്ല, മണവു മില്ല,
ആകാരവുമില്ല രുചിയുമില്ലെ ന്നാൽ
ആ ബന്ധങ്ങളെന്നും ജീവിത ഗന്ധികൾ

'മനുഷ്യാനീമണ്ണാകു'ന്നെന്നാപ്തവാക്യം! 
മണ്ണിലേയ്ക്കുമടങ്ങീടണമെല്ലാരും 
അങ്ങനെയെല്ലാവരുംചിന്തിച്ചീടുകിൽ
അഹന്തരോഷാദികളെന്തിന്കാട്ടണം?

ഒരുചെറിയപദമാകാംവിശ്വാസമെന്നത്
ഒരുപാടുൽകൃഷ്ടമാംധ്വനികളുണ്ടതിന് 
വിശ്വാസത്തിൽനമുക്കവിശ്വാസവുമ-
വിശ്വാസത്തിൽനല്ലവിശ്വാസവുമാണിന്ന്

വാക്കുകൾതൻശക്തിയെത്രയപാരമാം!
വാക്കിന്റെ മൂർച്ചയിൽ മനസ്സു മുറിയും
വാക്ക്നന്നായാലുണങ്ങുംമുറിവതിനാൽ 
വാക്കുകൾ സൂക്ഷിച്ചുപയോഗി ക്കവേണം

ബധിരർക്കു കേൾക്കാം ദയയെന്ന ഭാഷ
അന്ധർക്കുമതുപോലെയാഭാഷകാണാം.
മറ്റുള്ളവരിലെയഴക് വെളി വാക്കും   
മർത്യനാണേറ്റവുമഴകുള്ള വ്യക്തി

വേറിട്ടതാകാമോരോദിവസ്സവുമ-
വ്വിധമായിടാംചിന്തിക്കുവതെല്ലാരും    
ഓരോനിമിഷവുമെന്നെന്നത്തേക്കുമായ്  ഓർമ്മിച്ചുവച്ചിടാമങ്ങനെതോന്നിയാൽ!

എവിടെയായാലും ദയാവാനായിടൂ
എവിടിരുട്ടുണ്ടോ  വെളിച്ചമേകീടൂ
ജീവിതം സന്തോഷപ്രദവും രസക-
രവുമാക്കീടുക പോകുന്നിട ത്തെല്ലാം

ഒരു സുന്ദരനാകാമോരോ നരനും
ഒരു മാത്രയാവിധം നമ്മൾ ചിന്തിക്കിൽ
ചിന്തിക്ക വേണ്ടിടും പ്രായോഗി കമായി
എന്തുവന്നാലുമതു നേരിടാനായി

ഒരു കാരണം കാണാമെന്ത് നടക്കാനും  
ഒരു നാളെല്ലാമേപൂർണ്ണതയി ലെത്താം 
ഇന്നുകണ്ണീരിലൂടതിനാൽച്ചിരിക്കാം  ഇന്നത്തെയമളികളോർത്തും ചിരിക്കാം

അറിയില്ലേതു കാൽവയ്പ്പാ യിരിക്കാം 
അറിയാതെ ജീവിതംമാറ്റിമ റിക്കുക
മുന്നോട്ട് പോകയതിനാൽ, സന്തോഷവു-
മനുഗ്രഹോമെത്താം നിനച്ചിരി യാതെ

കൃത്യതയെന്നത് ചെറിയകാര്യ ത്തിലും
സംതൃപ്തിയുളവാക്കുമെന്നതറിക 
ഉൽസുകനെങ്കിലോകണ്ടെത്തിടുംമാർഗ്ഗം
ഇല്ലെങ്കിലോ സ്വയമുണ്ടാക്കിടു മവൻ

സന്ദേശമെന്നതില്ലാതെയൊ രിക്കലും
ബന്ധങ്ങളുണ്ടാകയില്ലെന്നത റിയൂ 
ബഹുമാനമില്ലയോ സ്നേഹ വുമില്ല,
ബന്ധം തുടരില്ല വിശ്വാസമി ല്ലെങ്കിൽ!

നിശ്ശബ്ദതയും ക്ഷമ‌യുമൊരു പോലെ 
നിസ്സംശയം രണ്ടു ഊർജ്ജത്തി നുറവിടം 
നിശ്ശബ്ദത ബുദ്ധിപരമാമൂർ ജ്ജവും
നിസ്തുലമാം ക്ഷമ വികാര പരവും

ഒരു ദിവസത്തിനു മാറ്റമുണ്ടാ ക്കാൻ 
ഒരു നിമിഷം മതി, ഒരു ജീവിതം
മാറ്റിമറിക്കാനൊരു ദിനവും, ലോകം
മാറ്റിമറിക്കാനൊരു ജീവിതോം മതി!

സാഹചര്യങ്ങളെ മാറ്റിയെടു ക്കുവാൻ
സാധിക്കയില്ലയാരാധന യ്ക്കെപ്പോഴും
മാറ്റിടാമെന്നാലതു മനോഭാ വത്തെ
മാറ്റാമതുവഴി ജീവിതം തന്നെയും.

വഴിവിളക്കൊപ്പംനന്മകാംക്ഷി പ്പവർ!
വഴിയുടെദൂരം കുറയ്ക്കാന വർക്കാ-
വില്ലയെന്നാലോ പ്രകാശംതെ ളിയിച്ചു   
വഴിയാത്രനമ്മുടെ സുഖകര മാക്കും!

എത്തുക നമ്മുടെ ലക്ഷ്യത്തി ലെന്നതു
മാത്രമായ്ക്കൂടാ പ്രയാസമേറും ജയം   
ജയിക്കണം നമ്മുടെ ക്ഷമ യെയെന്ന-
തായിരിക്കേണം പ്രയാസമേറും ജയം!

ചിറകുവിരിച്ചാലേയറിയാനാകൂ
പറക്കുവാനാകുവതെത്ര കാതമെന്ന്.
സ്വയമറികയല്ല, ജീവിതമെന്നത്
സ്വയം സൃഷ്ടിക്കുകയെന്ന താകേണം

ഇന്നലെ സാധ്യമാകാതെയി രുന്നവ
ഇന്നു നെടീടുക സാധ്യമായ് മാറിടാം
നിരവധി തോൽവികളുണ്ടാ യീടിലും
പരാജയപ്പെടില്ലാ എന്നുറപ്പാക്കൂ

പാഴ്ക്കടലാസ്സിനു തുല്യമിന്ന ലെകൾ 
പത്രമിന്നത്തേതുപോൽ വർത്തമാനം
ഭാവിയോ ചോദ്യക്കടലാസ്സിനു തുല്യം
ജീവിതം 'ടിഷ്യൂ'ക്കടലാസ്സു പോലാക്കാ

ബന്ധം നന്നാകുവാനാവശ്യ മാവുക
ചന്തമേറും മുഖവും ശബ്ദവുമല്ല   
ചന്തമേറുമൊരു ഹൃദയവും പിന്നെ 
അന്തമില്ലാത്ത വിശ്വാസ്യതയു മാകും

മാറ്റിവച്ചീടുന്ന ഓരോ കർമ്മ ത്തിനു-
മേറെ പുതിയ കർമ്മങ്ങൾ പിന്നേ വരും
പ്രശ്നങ്ങൾ നിങ്ങളെ ഉന്താതി രിക്കട്ടെ 
പകരം  നയിക്കട്ടെയവനിങ്ങളെ

ഒരു മായാജാലമാം സൗഹൃദ മെന്നത് 
ഒരു ഛായയായതു നിൽക്കും വേനലിൽ
നാമറിയാതത്  കുടയായി മാറിടും 
നല്ലോരു മഴ വന്നാൽ, സംശയമില്ല

ചിന്തകളൊക്കെത്തനിയെയിരിക്കെനി-
യന്ത്രിക്കവേണ്ടിടു,മതുപോലെതന്നെ  
അന്യരുമായിട്ടടുത്തു കഴിയു മ്പോൾ
അരുതാത്ത വാക്കുമൊഴിവാക്ക വേണം

മിതത്വമില്ലാത്തകാര്യങ്ങൾക്കൊന്നുമ-
ടിത്തറയുറപ്പുള്ളതായിരിക്കില്ല
വീട്ടുകാര്യങ്ങളുറപ്പുള്ളവയാണോ    
വെളിയിലെ ലോകം സുന്ദരമായ്തോന്നാം

സമാധാനമെപ്പോഴും രൂപപ്പെടുക-
യാത്മാവിലായീടുമെന്നതറിയണം 
തിരിച്ചറിഞ്ഞീടാതെയാപരമാർത്ഥം
തിരയുകിൽ കിട്ടീടുമോ സമാ ധാനം

സാഹചര്യങ്ങളെയോർത്തുപിന്മാറിയാൽ 
സാക്ഷാൽക്കരിക്കുവാനാകുമോ സ്വപ്‌നങ്ങൾ?
സ്വന്തംകഴിവിൽ വിശ്വാസമർ പ്പിച്ചിടൂ
സാഹചര്യങ്ങളെയതിജീവിച്ചീടൂ

സ്വന്തം ദുഖങ്ങളെയോർത്തു തപിച്ചാൽ 
സന്തോഷത്തോടെയിരിക്കുവാനാകുമോ ?
നേടിയയോരോ അനുഗ്രഹവു മോർത്തു
നോക്കി സന്തോഷിക്കൂ ദുഃഖം മറന്നിടൂ

നന്നാണുവഴിയെന്നുതോന്നുന്നുവെങ്കിൽ 
അന്വേഷിച്ചീടുകതെവിടേയ്ക്കു പോകും
എത്തേണ്ട സ്ഥലമാണേറെ നന്നെങ്കിലോ  ചിന്തിക്കവേണ്ടേറെ, തുടരൂ നടത്തം

നല്ലവർക്കും കൊടുക്കേണം പ്രാധാന്യം 
നമ്മുടെ ഹൃദയമിടിപ്പു‌പോൽ തന്നെ
നിശ്ശബ്ദമായ്തന്നവരുടെ തുണയും  
നമ്മുടെ ജീവിതത്തിൽ ലഭ്യമായ് വരാം

ജീവിതം നാമാഗ്രഹിക്കുമ്പോലല്ലേലും  
ജീവിച്ചിടുന്നു  കഴിവതും നന്നായി 
സാധ്യമാകാ കുറ്റമറ്റോരു ജീവിതം
സാധ്യമാക്കാമെന്നാൽ നല്ല നിമിഷങ്ങൾ 







എന്താണുണ്ടാകുകയടുത്ത നിമിഷം  
എന്നതാർക്കുമേ പ്രവചിക്കാനായിടാ
പോകുന്നു മുന്നോട്ടുതന്നെ നാമെങ്കിലും 
പ്രത്യാശയുമൊപ്പം വിശ്വാസവുമർപ്പിച്ച്     

സൗഹൃദത്തിന്റെ പ്രകാശമെല്ലായ്പ്പോഴും
അഭ്രത്തിളക്കത്തിനു തുല്യമായിടും   
പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കും ചുറ്റു-
പാടുമിരുൾ മൂടിക്കിടന്നിരുന്നാലും

ദുഖങ്ങളൊക്കെയും സഹനീയമാക്കി 
ധൈര്യസമേതം മുന്നേറുവാൻ കഴിയും
വ്യക്തികളായിരിക്കേണമീയുലകിൽ 
മുക്തകണ്ഠം പ്രശംസിക്കപ്പെടേണ്ടവർ   

നല്ല സുഹൃത്തുക്കളന്യോന്യം കാട്ടിടും
നല്ലയവധാനതയും വിശ്വാസവും
ഏറ്റവും നല്ലസുഹൃത്തുക്കളാവുക 
എക്കാലവുമവ കാത്തുസൂക്ഷിപ്പവർ

സൗഹൃദം നീണ്ടകാലം നിലനിന്നിടാ,   
സുഹൃത്തുക്കളവരുടെയോരോ തെറ്റും
അന്യോന്യംകണ്ടുമറിഞ്ഞുംസഹിഷ്ണുത
അനിവാര്യമായും കാട്ടി,പ്പൊറുത്തില്ലേൽ 

അന്യരെന്നെപ്പറ്റിപ്പറയുന്നതൊന്നും
ഞാനൊട്ടുമേ കാര്യമാക്കേണ്ടതില്ലല്ലോ!
എന്നെപ്പറ്റി ഞാൻ സ്വയം പറയുന്നതും
എന്റെപ്രവർത്തിയുമാണെന്നെബാധിക്ക!

ബാല്യത്തിലെല്ലാരുമെന്നോടു ചോദിച്ചു: 
"വല്യ'താകേയാരെപ്പോലെയായീടണം?"  'വല്യ'താകേയാണുത്തരം കിട്ടിയ,താ 
ബാല്യകാലമെനിക്കു വേണം തിരികെ

ചെറിയൊരാലിംഗനം കണ്ണീരുണക്കും
ചെറുമെഴുതിരിയുമിരുട്ടകറ്റും
ചെറിയയോർമ്മയുമാണ്ടുകൾതാണ്ടിടും  ചെറിയവയേറെ സന്തോഷമേകീടും       

സമ്പത്തു മൂലമോ രൂപത്തിൽക്കൂടെയോ
സൗന്ദര്യം മൂലമോ ഭാവത്തിൽക്കൂടെയോ
ആവില്ലയാർക്കും വലിയവനാകുവാൻ
ആകുമെന്നാലോ മനസ്സിന്റെ നന്മയാൽ 

കണ്ണ് കണ്ടവരെ ഹൃദയം സൂക്ഷിപ്പതിൻ
കാരണമെന്തെന്നു കണ്ണുച്ചൊദിച്ചിടേ
നിനക്ക് മനോഹര ദൃശ്യങ്ങൾവേണേലെ-
നിക്കുവേണംനല്ലബന്ധം,ചൊല്ലി,ഹൃത്തും

ജീവിതം ഇച്ച്ശിക്കുമ്പോലെയല്ലെങ്കിലും
ജീവിച്ചിടുന്നു നാം നന്നായ് കഴിവതും
സാധ്യമാകാ കുറ്റമറ്റോരു ജീവിതം
സാധ്യമാക്കാമെന്നാൽ നല്ല നിമിഷങ്ങൾ 

എന്താണുണ്ടാകുകയടുത്ത നിമിഷ 
എന്നതാർക്കുമേ പ്രവചിക്കാനായിടാ
പോകുന്നു മുന്നോട്ടുതന്നെ നാമെങ്കിലും 
പ്രത്യാശയുമൊപ്പം വിശ്വാസവുമർപ്പിച്ച്      .
നല്ല സുഹൃത്തുക്കളന്യോന്യം കാട്ടിടും
നല്ലയവധാനതയും വിശ്വാസവും
എങ്കിലുമേറ്റവും നല്ലസുഹൃത്തുക്കൾ1

സൗഹൃദത്തിന്റെ പ്രകാശമെല്ലായ്പ്പോഴും
അഭ്രത്തിളക്കത്തിനു തുല്യമായിടും   
പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കും ചുറ്റു-
പാടുമിരുൾ മൂടിക്കിടന്നിരുന്നാലും












 



Smile makes you attractive.  It changes your mood, It relieves stress, and it helps u stay positive

Life is not so short but that there is always time for courtsey         

As long as we have memories, yesterday remains; as long as we have hope, future awaits.
.
.
It is not the load that breakes u down.  It is the way that u carry it.
Curiosiry is as much the parent of attention as attention is of memory.

Ghe less of government is better  if  the society is kept in peace and prosperity.

Every duty that is bidden to wait, comes back with seven fresh duties at its back.
!   


 
ചിരകാലസ്വപ്നത്തിന്നിതളുകൾപോലെ 










.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ