2021 നവംബർ 26, വെള്ളിയാഴ്‌ച

ജോയ് വാഴയിൽ - ഭ്രമണം

.                      ഭ്രമണം

.             ജോയ് വാഴയിൽ

വിമലാകാശച്ചരുവിൽ സുസ്മിത-
വിനയാമോദിതയായി

സുവർണ്ണദീപ്ത വിവസ്വൽക്കതിരാൽ
സുവസ്ത്ര ഭൂഷിതയായി

അഴകിൻ പൊയ്കയിലലസം തോണിയി-
ലൊഴുകിലസിക്കും മേഘം.

മുടിയിൽ ചെമ്പനിനീരലർ ചൂടിയ
മുകിലിൻമുഗ്ദ്ധക്കൊടിയാൾ

ചെറുതകലെക്കണ്ടമ്മയെ നിസ്തുല
നറുമൊഴിയാളാമിളയെ
മുകുളിതകരമോടമ്മയമോഘം
നുകരുന്നരുണസ്ഫുരണം.

ഭ്രമണം ചെയ്യുന്നേകാഗ്രതയോ-
ടിമകളടച്ചനുവേലം

മുഖരിതമന്തർമനമർച്ചനയാൽ
മുഖമോ ഭക്ത്യതിസാന്ദ്രം

അതുഹിനകരനെച്ചുറ്റിവലംവ-
ച്ചതുലിതയമ്മ നമിപ്പൂ.

അരുണനുമവനതിചെയ്യും ധരയെ
കരുണാഭരമീക്ഷിപ്പൂ

പ്രാർത്ഥനയുരുവിട്ടമ്മ തുറന്നൂ
പ്രാജ്ഞമനോജ്ഞo മിഴികൾ

വെൺമേഘക്കൊടി ചോദിച്ചപ്പോൾ
"അമ്മേയെന്തു കൊതിപ്പൂ
എന്തിനുവേണ്ടി ഭ്രമണം തായേ,
എന്താണഭിവാഞ്ഛ'lപ്പൂ
വലയം വെയ്ക്കുവതെന്തിനു രവിയെ
ഭ്രമണം ക്ലാന്തി വളർക്കേ
തളർന്നുപോകിലുമെന്തേ വിശ്രമ-
ദളവും നീയേൽപീലാ?"

വാത്സല്യക്കതിർ തൂകും കൺകൾ
വാർക്കൊണ്ടലിനെ മുകർന്നൂ

സ്നിഗ്ദ്ധമനോഹരസുസ്മിതമോടെ
സംസ്തുത ധരചൊന്നേവം:

"അനുഗ്രഹം തന്നേറെ വിധായക-
നനുദൃഷ്ടിക്കതിരോടെ

ആസംഖ്യമെന്നിൽ  ജീവാങ്കുരണം
ആസമ്മിതാഭമുയർന്നു

ഒരൊറ്റ ജീവനുമിരുളാർന്നെന്നിൽ
മരിച്ചൊടുങ്ങീടായ്‌വാൻ

അവയ്ക്കു സർവ്വം ദീപ്തിയണയ്ക്കു-
ന്നവിഘ്നമായെൻ ഭ്രമണം

ഋതുക്കളാറും വന്നെത്തി,യവർ
ക്കതുല്യ കുതുകം പകരാൻ

മോഹനസുസ്മിതമരുളും മലരുകൾ
മോദമോടെങ്ങും വിടരാൻ

അനർഘസൗരഭമവരിലണയ്ക്കാൻ
അനർഗ്ഗളം കാറ്റൊഴുകാൻ

നിരന്തരം മമദേവനെ വലയം
നിരങ്കുശം ഞാൻ വെയ്പ്പൂ

അഹർന്നിശം ഞാനഭ്യർത്ഥിപ്പൂ
അധീശനോടെൻ കാമ്യം

തളർച്ചയില്ലെൻ മക്കളശോകം
വിളങ്ങിടുമ്പോളരികേ".

മുകിലിനുമാകാശത്തിനുമൊപ്പം
മിഴിമുന ചെറ്റുനഞ്ഞു

മാരിപൊഴിഞ്ഞു മണ്ണിൽ ജീവൻ
കോൾമയിരാർന്നു ലസിക്കേ.
   



             



 
 

2021 നവംബർ 22, തിങ്കളാഴ്‌ച

കർഷകസമര വിജയം (included)

.            കർഷകസമര വിജയം
                ............................


നനുനനുത്തമഞ്ഞുതിർന്നു വീഴുമാ   
തണുത്തുറഞ്ഞുപോം ശിശിരരാവിലും
തുറന്നപന്തലിൻ പരുപരുത്തൊരാ 
തറയിൽ ശ്വാനന്റെയുറക്കംപൂണ്ടിട്ടും, 
    
കടുത്തവേനലിൽ ജ്വലിക്കും പാതയിൽ
ചുടുത്ത കാലടി തടവി നീങ്ങിയും
ചറപറെമഴ പൊഴിഞ്ഞിരിപ്പിടം
ചെളിക്കുഴിയായിട്ടിരിക്കാനാകാതെ

ദിനങ്ങളെത്രയോ വിഷമവൃത്തത്തിൽ
മനസ്സിന്റെ മടുപ്പിനെയതിജീവി-
ച്ചൊരു ലക്ഷ്യം മാത്രം നിറവേറ്റാനായി-
ച്ചെറുത്തുനിന്നവരിവർ, കൃഷീവലർ.

അറിഞ്ഞിരുന്നതാണിവരിതുവരെ
ഉറച്ചനട്ടെല്ലിന്നുടമ നാടിന്റെ,
കവിഞ്ഞദാരിദ്ര്യച്ചുഴിയിലുമവർ
നിവർത്തിനിർത്തിയാ നടുവിലെയെല്ല്!

വിശന്നിടേ മുണ്ട് മുറുക്കിച്ചുറ്റിയും 
വിളമ്പിയന്യർക്കായവർ സ്വന്തമന്നം.   
അവരുടെ ത്യാഗമനോഭാവത്തിനെ
അവഗണിച്ചത് കൊടുംചതിയല്ലേ?

വിരലിലെണ്ണുവാൻ കഴിയുമാൾക്കാർക്ക് 
വഴിവിട്ടാനുകൂല്യങ്ങൾ കൊടുക്കുവാൻ   
വഴിയാധാരമാക്കി ഈനാടിൻ കെടാ-
വിളക്കുകളാകും കൃഷിക്കാരെ മൊത്തം! 

അധികാരിവർഗ്ഗമിവരുടെ വീര്യം
അളന്നുനോക്കാതെ 'നയം' നടപ്പാക്കി!
അടിച്ചമർത്തിയതവരുടെ ധൈര്യം,
അവസാനിപ്പിച്ചിതനേക ജീവനും!  
 
കറുത്ത നീതിയെത്തുരത്തുവാനായി,
പൊറുക്കുവാനാകാത്തതിക്രമങ്ങളെ,
അഹമെന്ന ഹീനമനോഭാവത്തിനെ,
സഹനമെന്നയായുധത്തിനാൽ വീഴ്ത്തി!

വിജയിച്ചിന്നഹോ ഒരുമതൻ കരം
വികലമാം നയമറിഞ്ഞു തോൽവിയും
സഹനത്തിൻ പ്രതീകമീ മണ്ണിൻമക്കൾ
സലാമിവർക്കായിപ്പകുത്തു നൽകുവിൻ
  




2021 നവംബർ 20, ശനിയാഴ്‌ച

biodata for Oru kodi


.             Curriculum Vitae

Name                :   K. UPAGUPTHAN
Father's name  :   K. Kesavan
Age                     :  79 years
Date of  Birth     :  07-06-1943
Present
Occupation        :   Retired Central 
                                GovtServant
Marital status    :   Married : 2 children
Address               :   34, Soorya,
                                  Mannamoola,
                                  Perurkada,
                                  Thiruvananthapuram                                      695005

Mob No.               :  +918547487211
E-mail ID     :   k.upagupthan@gmail.com

Career and other details  :

Born in a very poor agricultural family in the remote village of Ayilara, Kollam Dist. After completing SSLC in 1959 in most difficult circumstances, and completing the courses of typewriting and Shorthand, left native place in 1963 in search of a job.  Joined as LD Clerk in a Central Govt office (Dandakaranya Project) in peculiar circumstances, in the Dandakaranya forest area  in Bastar Dist. of the then Madhya Predesh and finally reached the level of Dy. Secretary in Central Secretariat and after retirement, as Finance Consultant with  the World Healrh Organizatiin (WHO) in a World Bank funded Project of Ministry of Health & Family Welfare (2003 - 2013).  In between  entered the Central Secretariat Service (PA grade) in 1967 through UPSC examnination,  obtained a B. Com(Hons.) degree from Calcutta University while being posted in Calcutta in 1970s by attending night college, while working, that too against strong objections from boss and even after quarrelling with him and  ignoring his stern warnings against my studies(strange it may seem, but true). Before completing the course of M. Com(Management) at Calcutta Unversity, was transferred to Planning Commission Delhi.  Again through UPSC, examination reached gazetted rank, and on joining Ministry of Labour in 1982 was posted as Protector of Emigrants (Emigration Officer)  at Trivandrum,  where corruption was rampant. There worked earnestly and honestly and, in most dangerous conditions,  against corruption  and human trafficking throug the Airport involving Airport Police, travel agents, politicians, Airlines etc.,  by fighting with politicians, including the then CM of Kerala and Kerala  police, human trafficking by police and travel and visa maffias.  Got one Dy. SP a Circle Inspector and half a dozen Sub Inspector  ranked police officers of Trivandrum Airport suspended (survived with the help of State Home Secretary and DGP) from service on different occasions by fearlessly and single handedly conducting surprise inspection  at Airport during flight time and catching them red-handed.

This enraged the pilice, politicians and State Govt. which even resulted in Kerala MPs  raising questions against me in both Houses of Parliament inorder to get me punished and removed from service on various bogus grounds.  However,  they failed in their efforts as truth easily prevailed. (Even in my own office the staff under me were non-cooperative with me due to my strictness against any sort of corrupt practices and even some of them used to pass on information to Airport police about my plan to conduct surprise inspection).   All relentless  efforts of CM, MPs and Police officials for five years  to dislodge or transfer me and even the efforts of police to annihilate me failed due to my alertness and sincere intentions.  In late 1987 I was transferred back to Delhi only after everything cooled down and  after completing my mission with flying colours.

Back in  Central Secretariate,  in 1994 on promotion, was posted in Ministry of Rural Development  first as Under Secretary  and as Deputy Secretary (Finance) later on on promotion.  There,  had to earn the displeasure of the Director and Joint Secretary (Administration), Secretary and Minister for not favouring and giving financial approval for their unfair demands involving corruption in most cases. All their efforts to dislodge me from Finance also failed since my immediate boss, Additional Secretary & Financial Adviser was firm in his conviction that I was the perfect and right person for holding that position. One of the Administration's financial proposal for approval involving corruption resulted in the Additional Secretary/Financial Adviser ordering enquiry based on my reporting to him about the facts and background and progress of the case leading to a possible vigilance case. This enraged the Jt. Secretary and Director (Admn.) and the latelr was reported to have used abusive language against me in a meeting of the Enquiry Committee involvung four other Directors of the Ministry, one of whom reported the matter secretly to me.  (This happened just four months before my actual retirement date.)  When I told him that I may make a complaint to the Minister and Secretary about the incedent and he should support me, with his statement, the Director backed out for fear of victimisation by the Administration team.  In protest, I gave three months notice (as required as per rules) for voluntary retirement  (with certain plan in my mind to counter Administration) and it was effected ultimately just 10 days ahead of my actual retirement date.  But those two IAS officers tried all their crooked ways and means to stall my pension during the last three months.  However  their sincere subordinates used to report every move of theirs to me so that I could counter those moves in time and stall them and get my pension and other dues in time.

As was planned, the true colours of the Administration officials involving IAS officers were brought out in a long farewell return speech by me in the  presence of the new Secretary of the  Ministry at my  farewell meeting on my last working day which was attended by almost all officials of the ministry in the large conference hall which resulted in the Secretary's taking action to bring to book the involved IAS officials!

After retirement from Govt. service,  joined the World Health Organization as Finance Consulrant and worked with them for 10 long and very fruitful and satisfying years.

The extra ordinary experiences during my  career gave inspiration to pen my Autobography which even won the U.A. Khader Award for the best autibiographical Novel.

(We were 8 siblings to our parents. I was the third one and the eldest  male.  My mother expired when I was 20 years and father expired when I was 22 years old.  All my younger brothers/sisters were in schools at that time.  I was the only earning member, without any other source of income.  I looked after all of them till they were able to stand on  heir own legs, after which only I got married, very late.)

Literary works:

 1. Have published my          
     Autobiography entitled        
     Dandakaranyam
     Muthal Indraprastham Vare.
     (ദണ്ഡകാരണ്യം മുതൽ                  
     ഇന്ദ്രപ്രസ്ഥം വരെ ).
     Mainly  based on the very different      
     and difficult official experiences of
     special nature, which won the "UA   
     Khader Award.
      
2.  Have published a Collection of
     poetries entitled      
     "Panchabhoothangalum 
     Parivarangalum"
     (പഞ്ചഭൂതങ്ങളും പരിവാരങ്ങളും)
3.  Am in the process of publishing another collection of poems. 

4. For the last more than two and a half years, daily,  without break, have been posting a shloka (stanza of poem) in my Face Book profile wall on some point of noble thoughts (നീതിസാരങ്ങൾ/ സുഭാഷിതങ്ങൾ), which it is planned ultimately to be brought out in a book form.

2021 നവംബർ 19, വെള്ളിയാഴ്‌ച

ജീവിതപാഠങ്ങൾ 1


               ജീവിതപാഠങ്ങൾ  1

വിസ്മയത്തിന്റേമനുഭവത്തിന്റെയും 
വൻപെഴും ശ്രേണിതന്നാകുന്നു ജീവിതം.
അനുഭവത്തിൽനിന്നും പാഠം പഠിയ്ക്കൂ
അതിശയങ്ങളെത്തിരിച്ചറിഞ്ഞീടൂ.

എത്രയാഴത്തിൽപ്പതിഞ്ഞുവെന്നാകിലും
എത്രനേരം കാണപ്പെട്ടുവെന്നാകിലും,
മറ്റൊരുതിരവന്ന് മായ്ക്കുംവരെ മാത്ര-
മായുസ്സുണ്ടാകും കാൽപ്പാടുകളാം നമ്മൾ 

ചന്തമുള്ളാനനത്തിന്നും വയസാകും 
ചുക്കിച്ചുളിഞ്ഞീടുമപ്പൊഴീ ദേഹവും 
സുന്ദരമാമൊരാത്മാവിന്റെ സൗന്ദര്യം
ചന്തം തികഞ്ഞുതന്നെന്നും നിലനിൽക്കും!

പ്രായമേറേ മനോഹാരിത പോയിടാ,
പോയീടുമത് ഹൃദയത്തിന്റെയുള്ളിലായ്.
പുഞ്ചിരിക്കും മുഖം സൗന്ദര്യപൂരിതം,
പുഞ്ചിരിക്കുന്ന ഹൃത്താഹ്ലാദപൂരിതം.

ജ്ഞാനികൾതൻ തലച്ചോറിൽപ്പോലും ബുദ്ധി-
ഹീനമാകുമൊരു കോണുണ്ട,തറിയൂ ! 
പ്രകോപിതനാകുകിലെന്തായിരിക്കും 
പ്രതികരണമെന്നും ചിന്തിക്കവേണം!

അർഹതപ്പെട്ടോരു ജീവിതത്തിന്റെതോ-
തറിയേണ്ടതാജീവിതം പ്രവർത്തിച്ചു
കാണിച്ച നല്ലകാര്യങ്ങളെന്തെന്നതാ-
കേണ,മല്ലാതെത്രനാൾ ജീവിച്ചെന്നല്ല.

വിവരങ്ങളെല്ലാമറിയുമ്പൊഴേയ്ക്കും
വാർദ്ധക്യമെത്തിടു,മസമയത്തിലായ് !
മറവിയിലേയ്ക്കൂളിയിട്ടു തുടങ്ങു-
മതുവരെയറിഞ്ഞ കാര്യങ്ങളൊക്കെ.

മായ്ക്കുന്ന റബ്ബറുപയോഗിക്കാതെവ-
രയ്ക്കുന്ന കലയാണ് ജീവിത,മതിനാൽ
വിലയേറും ജീവിതത്താളിൽ ചെറുതായ്  
വരയ്ക്കും തീരുമാനങ്ങളും ശ്രദ്ധിക്കൂ.  

എത്രയാഴത്തിൽപ്പതിഞ്ഞുവെന്നാകിലും
എത്രനേരം കാണപ്പെട്ടുവെന്നാകിലും,
മറ്റൊരു തിരവന്ന് മായ്ക്കുംവരെ മാത്ര-
മായുസ്സുണ്ടാകും കാൽപ്പാടുകളാം നമ്മൾ!

വൈദ്യുതിയന്ത്രത്തിൻ തുല്യമാം ജീവിതം
വൈദ്യുതി തുല്യമാം പുഞ്ചിരിക്കെന്നതും 
പുഞ്ചിരിച്ചാ യന്ത്രം ഊർജ്ജസ്വലമാക്കൂ
പുഞ്ചിരിക്കൂ ധന്യമാക്കിടൂ ജീവിതം.

അത്രയെളുപ്പമല്ലാത്തൊരീ ജീവിതം
എത്രയെളുപ്പമാക്കാമെന്നതിന്നായി 
കൈവിട്ടിടൂ ചിലകാര്യങ്ങളൊക്കെയും
കൈവരിച്ചീടുക മറ്റുചിലതൊക്കെ.

2021 നവംബർ 15, തിങ്കളാഴ്‌ച

സർപ്പിണി (കവിതയിലെ വൃത്തവും താളവും


സർപ്പിണി

ദ്വ്യക്ഷരം ഗണമൊന്നാദ്യം ത്ര്യക്ഷരം മൂന്നതിൽപ്പരം,
ഗണങ്ങൾക്കാദിഗുരുവാം വേറൊന്നും ത്ര്യക്ഷരങ്ങളിൽ മറ്റേതും സർവ്വഗുരുവായ് വരാം കേളിതു സർപ്പിണി

ആദ്യം രണ്ടക്ഷര ഗണം, പിന്നെ മൂന്നക്ഷരം വീതം മൂന്നു ഗണം.  ആകെ 11 അക്ഷരങ്ങൾ.
ഓരോ ഗണത്തിലും ആദ്യഗുരു. പിന്നെ ഓരോ ഗണത്തിലും ഒരു guru കൂടി. സർവ്വഗുരുവും ആകാം  

2021 നവംബർ 14, ഞായറാഴ്‌ച

ആരാണ്

.           ആരാണവൻ?

അരുണവർണ്ണ നിറമോലുന്ന
കരങ്ങളാൽ തരുനിരകളെ
കരുതലോടെ വകന്നുമാറ്റി
തിരയുവതേതു വിരുതനാം?

നീയല്ല, ഞാനല്ല,യർക്കനാണേ
നേരം വെളുപ്പിക്കാൻ വന്നതാണേ
കോഴികൂവുന്നതും കേട്ടുകൊണ്ട് 
കിഴക്കൂന്ന് പൊങ്ങീട്ടു വന്നതാണേ!  
 
നനുനനുത്ത ഹിമകണങ്ങൾ
തനുവും മനവും കുളിർപ്പിക്കേ
ഒരു കിരണസ്പർശനത്തിനാൽ  
ധരയിലേക്കതിറ്റിച്ചതാര്? 

കാറ്റല്ല, നീയല്ല, ഞാനുമല്ല,
കുറ്റമേൽക്കാനിവിടാരുമില്ല
കാണാക്കരങ്ങളു ചെയ്തതെന്ന്
കണ്ടുനിൽക്കാത്തവർ ചൊന്നതാണേ!

പുല്ലിന്റെതുമ്പിലായ് തൂങ്ങിയാടും 
പളുങ്കുപോലുള്ള തുള്ളികളിൽ 
താരകപ്പെണ്മണി മുത്തുകളെ 
നിരത്തി നിർത്തിയതാരാണ്?

അരുണനെന്നൊരു തരുണനാണേ
കരുണകാട്ടും വിരുതനാണേ!
മുഖക്കണ്ണാടിയാണെന്ന് കരുതി  
മുഖം നോക്കിയിട്ടു പോയതാണേ!

സൂര്യകാന്തിയും പത്തുമണിയും
ആരെക്കണ്ടിട്ട് വിടർന്നുവിലസി?
ആകാശത്തൊരു മാരനെക്കാണേ
അങ്ങോട്ടുംനോക്കിച്ചിരിച്ചതാണേ!

ഭൂമീദേവിക്കു പൊന്നാടചാർത്തി
പ്രേമിക്കാൻ നോക്കിയതാരാണാവോ?
പൊന്നാട ചൂടെന്നു ഭൂമിചൊന്നപ്പോ
പോയിപോലുമവൻ നീരാവിയ്ക്കായ്

നീരാവിയും പൊക്കിക്കൊണ്ടുവന്ന് 
നീരായൊഴിച്ചവൻ ഭൂമിടെ മോളിൽ 
മേദിനിക്കു കുളിർ കോരീടവേ 
മോദമോടെ മഴവിൽ തീർത്തവൻ    

അന്തിക്ക് പശ്ചിമചക്രവാളത്തിൽ
ചന്തമേറും ചായക്കൂട്ടിനാലേ
ഇത്രയേറെ മനോഹാരിതയോലും  
ചിത്രങ്ങളൊക്കെ വരച്ചതാരോ?  

ഞാനല്ല, ഞാനല്ല,യർക്കനാണേ,
ചക്രവാളത്തിലുറങ്ങാൻ പോകേ!
അരുണകിരണങ്ങളാൽ വരച്ച്
ചാരുത ചാർത്തീട്ടു പോയതാണേ!

2021 നവംബർ 12, വെള്ളിയാഴ്‌ച

സ്വാഗതപ്രസംഗം

സ്വാഗതപ്രസംഗം

വേദിയിലും സദസ്സിലും സന്നിഹിതരായിരിക്കുന്ന എല്ലാ മാന്യ വ്യക്തികൾക്കും എന്റെ  നമസ്ക്കാരം. (തൊഴുന്നു).

ഇന്ന് നാം ഇവിടെ സന്നിഹിതരായിരി ക്കുന്നത് സ്‌നേഹവീട് കേരളയുടെ തിരുവനന്തപുരം ജില്ലാസമ്മേളനത്തിനും, അതോടനുബന്ധിച്ചുള്ള പുരസ്‌ക്കാരദാ നച്ചടങ്ങിനും, വേണ്ടിയാണ്.  ഇതിൽ എന്റെ കർത്തവ്യം ഈ സംഘടനയുടെ അഭ്യർത്ഥനപ്രകാരം  ഇവിടെ എത്തിച്ചേർന്നിട്ടുള്ള വിശിഷ്ടാതിഥികളേയും, മറ്റ് എല്ലാ 
മാന്യ വ്യക്തികളേയും സ്നേഹാദരപൂർവ്വം  ഈ സമ്മേളനത്തിലേയ്ക്ക് സ്വാഗതം ചെയ്യുക എന്നതാണ്.  എങ്കിലും, അതിന് മുന്നോടിയായി എന്താണ് സ്‌നേഹവീട്, അതിന്റെ പ്രവർത്തനങ്ങൾ എന്തൊക്കെ എന്നിവയെപ്പറ്റി ഒരു ഏകദേശരൂപം മാന്യസദസ്യർക്ക് നൽകുക  എന്നതു കൂടി എന്റെ കടമയാണെന്ന് ഞാൻ കരുതുന്നു. 

ഏകദേശം 10 വർഷങ്ങൾക്ക് മുൻപ് മോബൈൽ യുഗത്തിന്റെയും സോഷ്യൽ മീഡിയയുടെയും ശക്തമായ കടന്നുവരവോടെ,    ശ്രീ വർഗ്ഗീസ്സ്
 മൂപ്പൻ,  dr. ആന്റണി തോമസ്സ്, 
Adv. .ഉഴവൂർ ശശി  തുടങ്ങിയവരുടെ നേതൃത്വത്തിലാണ്    കേരളത്തിലും വിദേശനാടുകളിലുമായുള്ള കുറേ കലാ സാഹിത്യകാരന്മാരുടെയും കാരുണ്യപ്രവർത്തകരുടെയും ഒരു സംഘടനയായി, "സ്‌നേഹവീട് കേരള കലാസാസ്‌കാരിക സമിതി"  രൂപം കൊണ്ടത്. കലാ സാഹിത്യ സാംസ്കാരിക കായിക കാരുണ്യ മേഖലകളാണ് സ്നേഹവീടിന്റെ പ്രവർത്തന രംഗം.   Retired ഡിസ്ട്രിക്ട്  മജിസ്‌ട്രേറ്റ് ശ്രീ അബ്ദുൾ Sattar ആണ് ഇപ്പോൾ സ്നേഹവീടിന്റെ  ചീഫ് പേട്രോൺ. സ്നേഹവീടിന് ഒരു കേന്ദ്ര കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും 14 ജില്ലാക്കമ്മിറ്റികളും ഉണ്ട്‌.    ജാതി - മത രാഷ്ട്രീയ-ലിംഗ ഭേദങ്ങളില്ലാതെ എല്ലാവരേയും ഒരുപോലെ കാണുക എന്നതാണ് സ്നേഹ വീട് ഉയർത്തുന്ന മാനവീകത.

സാഹിത്യ രംഗത്ത് കവിതാ കഥാ രചനയിൽ കടന്നുവരുന്നവരുടെ ഉന്നമനത്തിനായി ഫേസ് book കൂട്ടായ്മയ്ക്ക് പുറമേ, കേന്ദ്രീകൃതമായ ഒരോ കവിതാകുടുംബത്തിന്റേയും  കഥാകുടുംബത്തിന്റെയും വാട്സ്ആപ്പ് ഗ്രൂപ്പുകളും ഒരോ ജില്ലകളിലും പ്രത്യേകം ഗ്രൂപ്പുകളുമുണ്ട്.  ദിവസവും ഒരോ കവിതയും കഥയുമിട്ട് ദിവസം മുഴുവൻ അംഗങ്ങൾ അവ ചർച്ച ചെയ്തും  ആലപിച്ചും  തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാണിച്ചും അവ നല്ലയൊരു കവിതയോ കഥയോ ആക്കി മാറ്റും.  അങ്ങനെ ഈ രംഗത്ത് വന്നിട്ട് കവിതാ സമാഹാരങ്ങളും  കഥാ സമാഹാരങ്ങളും ഇറക്കിയിട്ടുള്ളവർ അനേകാരാണ്.  കൂടാതെ സ്നേഹവീടിന്റെതായ ഒരു print edition മാഗസീനും തുടങ്ങി അഞ്ച് edition ഇറക്കിയെങ്കിലും lockdown കാലത്ത് മാഗാസീൻ print ചെയ്തിരുന്ന printing press പൂട്ടിയിടേണ്ടി വന്നതിനാൽ മാഗസിൻ ഇറക്കുന്നത് മുടങ്ങിയിരുന്നു.  താമസിയാതെ  അത് വീണ്ടും തുടങ്ങുവാനുള്ള ആലോചനയുണ്ട്. 

കലാസാഹിത്യാ-സാംസ്കാരിക-കായിക രംഗത്തെ പ്രവർത്തനനത്തിനുപരി, ഒരു കാരുണ്യ യാത്രയിലൂടെ കേരളം മുഴുവൻ തണൽവൃക്ഷങ്ങൾ വച്ചു പിടിപ്പിക്കുകയും, രക്തദാനം നൽകുകയും, ഈ കഴിഞ്ഞ രണ്ട് പ്രളയ വർഷങ്ങളിൽ കേരളത്തിലും, കോവിഡ് പ്രതിസന്ധി സമയത്ത് കേരളത്തിന്റെ പതിന്നാല് ജില്ലകളിലും, തമിഴ്നാട്, മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ അന്യ സംസ്ഥാനങ്ങളിലും കുവൈറ്റ് തുടങ്ങിയ വിദേശ രാജ്യങ്ങളിലും  സ്നേഹവീടിന്റെ സന്നദ്ധപ്രവർത്തകർ സ്തുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചു. ഇന്ന് സ്നേഹവീടിന് കേരളത്തിലെ പതിന്നാലു ജില്ലകളിലും ശക്തമായ നേതൃത്വത്തോടുകൂടിയുള്ള  ജില്ലാക്കമ്മിറ്റികളും ഓഫിസുകളുമുണ്ട്.  എല്ലാ ജില്ലാക്കമ്മിറ്റികളെയും ഉൾപ്പെടുത്തിക്കൊണ്ട് സ്നേഹവീടിന്റെ പത്താം വാർഷികസമ്മേളനം ഈ കഴിഞ്ഞ ഏപ്രിൽ 10 ന് ആലപ്പുഴയിൽ വച്ച്  മന്ത്രിമാർ,  പാർലമെന്റ് അംഗങ്ങൾ എം എൽ എ മാർ, മറ്റു പ്രമുഖർ cine artists   തുടങ്ങി വിശിഷ്ട  വ്യക്തികളുടെ സാന്നിധ്യത്തിൽ 200 ഓളം പുരസ്‌ക്കാരദാനങ്ങളും 30 ഓളം പുസ്തകപ്രകാശനവും വിവിധ കലാപരിപാടികളും  ഉൾപ്പെടുത്തി  വിപുലമായി നടത്തുവാൻ തീരുമാനിച്ചിരുന്നെങ്കിലും,  ആസംബ്ലി ഇലക്ഷന് പിറകേ കോവിഡ്   lockdown  പ്രഖ്യാപിച്ചതോടെ അത് cancel ചെയ്യേണ്ടിവന്നു. പകരം ഇപ്പോൾ എല്ലാ ജില്ലകളിലും ജില്ലാസമ്മേളനങ്ങൾ നടത്തി അതാത് ജില്ലകളിലെ  പുരസ്കാരദാനവും പുസ്തകപ്രകാശനവും മറ്റും  നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്.  അതിന്റെ ഭാഗമായിത്തന്നെയാണ് ഈ സമ്മേളനവും നടക്കുന്നത്.  പത്തനംതിട്ടയിലെയും കോഴിക്കോട്ടെയും ജില്ലാസമ്മേളനങ്ങൾ അടുത്തയിടെ നടക്കുകയുണ്ടായി.  ജനുവരിയിൽ മാത്രം  ഏഴ് ജില്ലാസമ്മേളനങ്ങളും പിറകേതന്നെ ബാക്കി മൂന്നു ജില്ലാസമ്മേളനങ്ങളും നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്.  കൂടാതെ, 2022 ൽ സ്നേഹവീടിന്റെതായ ‌ഒരു ചാനലും ആൽബം റെക്കോർഡിങ് സെന്ററും തുടങ്ങുവാനും സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ പുസ്തകങ്ങളിറക്കുവാൻ ഒരു printing press ഉം പുസ്തകപ്രകാശനത്തിനുള്ള സൗകര്യവും  ഒരുക്കുവാൻ സ്നേഹവീടിന്ങ്ങ ആലോചനയുണ്ട്. ഹവീട് കേരളയെപ്പറ്റി ഒരു പൊതു ധാരണ മാന്യ സദസ്യർക്ക് തരുവാൻ എനിക്ക് കഴിഞ്ഞന്ന് ഞാൻ കരുതുന്നു.    

ഇനി ഞാൻ എന്റെ മുഖ്യ കർത്തവ്യത്തിലേയ്ക്ക് കടക്കട്ടെ.  ആദ്യമായി, സ്നേഹവീടിന്റെ അഭ്യർത്ഥന മാനിച്ച്, ഈ സമ്മേളനം ഉദ്ഘാടനം ചെയ്യുവാനും പുരസ്കാരദാന  കർമ്മം നടത്തുവാനുമായി  ഇന്നിവിടെ എത്തിച്ചേരുവാൻ സന്മനസ്സ് കാട്ടിയ, കേരളത്തിന്റെ  ആദരണീയനായ ഭക്ഷ്യ സിവിൽ സപ്പ്ളിയിസ്മന്ത്രി,  ബഹുമാനപ്പെട്ട ശ്രീ  G R അനിലിനെ ഞാൻ സ്നേഹാദരപൂർവ്വം ഈ വേദിയിലേയ്ക്കും സമ്മേളനത്തിലേയ്ക്കും സ്നേഹവീടിന്റെ നാമത്തിൽ  സ്വാഗതം ചെയ്തുകൊള്ളുന്നു.  അദ്ദേഹത്തെ പൂച്ചെണ്ടു നൽകി സ്വീകരിക്കുവാൻ ഞാൻ shree/ശ്രീമതി .........യെ ക്ഷണിക്കുന്നു.

സ്നേഹവീടിന്റെ അഭ്യർത്ഥന മാനിച്ച്, ഇവിടെ എത്തിച്ചേർന്ന തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്‌ അഡ്വക്കേറ്റ് ശ്രീ  ഡി. സുരേഷ്കുമാറിനെ ഞാൻ സ്നേഹാദരപൂർവ്വം ഈ വേദിയിലേയ്ക്കും സമ്മേളനത്തിലേയ്ക്കും സ്നേഹവീടിന്റെ നാമത്തിൽ  സ്വാഗതം ചെയ്തുകൊള്ളുന്നു.  അദ്ദേഹത്തെ പൂച്ചെണ്ടു നൽകി സ്വീകരിക്കുവാൻ ഞാൻ shree/ശ്രീമതി .........യെ ക്ഷണിക്കുന്നു.   

സ്നേഹവീടിന്റെ  കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് ശ്രീ അജികുമാർ നാരായണ നേയും സംസ്ഥാന പ്രസിഡന്റ്‌ ഹനീഫ് പതിയാരിയലിനെയയും സംസ്ഥാന സെക്രട്ടറി റെവ്.ഫാദർ ഗീവർഗ്ഗീസ് ബ്ലാഹേത്തിനെയും  കേന്ദ്ര കമ്മിറ്റി സെക്രട്ടറി സുദീഷ് പാലക്കാടിനെയും 
ഞാൻ ഈ സമ്മേളനത്തിലേയ്ക്ക്  സ്നേഹാദരങ്ങളോടെ സ്വാഗതം ചെയ്യുന്നു. 

അടുത്തതായി സ്നേഹവീടിന്റെ അക്ബർ കക്കട്ടിൽ ചെറുകഥ പുരസ്കാര ജേതാവായ, മനോരമ അസിസ്റ്റന്റ് എഡിറ്റർ ബി.മുരളിയേയും, ചുനക്കര രാമൻകുട്ടി കവിതാ പുരസ്‌ക്കാര ജേതാവായ കവി  ശ്രീ വിനോദ്   വൈശാഖിയെയും,
വർഗ്ഗീസ് മൂപ്പൻസ് പുരസ്കാര ജെതാവായ ശ്രീ  ഊരൂട്ടമ്പലം ബാലകൃഷ്ണനേയും  സുഗതകുമാരി കവിതാ പുരസ്‌ക്കാര ജെതാക്കളായ ഡോ.  സുരേഷ് കുമാർ  RS നേയും, ശ്രീമതി  ആശ പി നായരെയും,  കൂടാതെ സ്നേഹവീടിന്റെ മറ്റനേകം പ്രതിഭാ പുരസ്‌ക്കാര ജെതാക്കളായ  ഏല്ലാവരെയും സ്നേഹാദരപൂർവ്വം ഈ  സമ്മേളനത്തിലേയ്ക്ക് 
ഞാൻ  സ്വാഗതം ചെയ്യുന്നു.

സ്നേഹവീടിന്റെ സഹായാത്രികരായ അനേകം അംഗങ്ങൾ മറ്റു പല ജില്ലകളിൽ നിന്നും ഇവിടെ എത്തിയിട്ടുണ്ട്.  അവരെ എല്ലാവരേയും പേരെടുത്തു പറയുക അത്ര എളുപ്പമല്ല.  അവരെ എല്ലാവരേയും   ഞാൻ  ഈ സമ്മേളനത്തിലേയ്ക്ക് സ്നേഹാദരങ്ങളോടെ സ്വാഗതം ചെയ്യുന്നു.

സ്നേഹവീടിന്റെ ക്ഷണം അനുസരിച്ച്  ഇനിയും ധാരാളം പേർ സദസ്സിൽ  സന്നിഹിതരായിട്ടുണ്ട്.  അവരെ ഒരോരുത്തരേയും പേരെടുത്തു പറഞ്ഞു സ്വാഗതം ചെയ്യുക എളുപ്പമല്ലാത്തതിനാലും  സമയനഷ്ടമുണ്ടാക്കുമെന്നതിനാലും,  അവരെഎല്ലാവരെയും ആദരപൂർവ്വം  ഞാൻ  സ്വാഗതം ചെയ്യുന്നു.  ഈ സമ്മേളനം വിജയകരമായി നടത്തുവാനായി സഹകരിക്കുന്ന sound system പ്രവർത്തകർ, ചായസൽക്കാരത്തിലേർപ്പെട്ടിരിക്കുന്നവർ തുടങ്ങി  ഇനിയും കുറേപ്പേർ ഇവിടെയുണ്ട്.  അവരെയെല്ലാം സ്നേഹാദരപ്പൂർവ്വം ഞാൻ ഈ സമ്മേളനത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നു. അവസാനമായി, ആരെയെങ്കിലും ഞാൻ പേരെടുത്തോ അല്ലാതെയോ ഇവിടേയ്ക്ക് സ്വാഗതം ചെയ്യുവാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ അത് മനപ്പൂർവ്വമല്ലെന്നും, അവരേയും ഞാൻ സ്വാഗതം ചെയ്തതായി   കരുതണമെന്നും  താഴ്മയായി അഭ്യർത്ഥിച്ചുകൊണ്ട്, നിങ്ങളുടെയെല്ലാം അനുവാദത്തോടുകൂടി  ഞാൻ എന്റെ സ്വാഗതപ്രസംഗം അവസാനിപ്പിക്കുന്നു. എല്ലാവർക്കും വീണ്ടും നമസ്കാരം.


പ്രണയം എന്റെയും നിന്റെയും


കവിത : പ്രണയം എന്റെയും നിന്റെയും

00---000---00---000---00


ഒരുനേർത്തവിരലിന്റെ കുളിർത്തുമ്പു നീട്ടിനീ -
യണിയിക്കും ചന്ദനമെൻപ്രണയം

പിടയുംമിഴികളാൽ കരിമഷി ചാലിച്ച
മധുരസ്മൃതികളായ് നിൻപ്രണയം

ഹൃദയത്തിലൊരുകാന്തമുനകൊണ്ട് നീപിന്നെ-
വിരിച്ചിച്ച  കാവ്യമാണെൻപ്രണയം

അതുകഴിഞ്ഞെന്നുടെ കരളിലായൂറിയ  
വിരഹാർദ്രഗാനമായ് നിൻപ്രണയം

പാതിവഴിയിലെവിടെയോവച്ചു നീ
പിരിയവേ ചിതയിൽ വീണെൻ പ്രണയം

മറുവാക്കു കേൾക്കാതെ വിടചൊല്ലിപ്പിരിയുമ്പോൾ
മറവിയിലാഴ്ത്തി നീ നിൻപ്രണയം

അറിയാതെ പിന്നെയും ഹൃദയമാം ശംഖിൽ ഞാൻ
അരുമയായ് കാത്തതാണെൻ പ്രണയം

അലിവോടെ നീനിന്റെ മറവിയിലുപേക്ഷിച്ച
അതിതീക്ഷ്ണ നൊമ്പരമെൻപ്രണയം.






പലനാൾ കരച്ചിലിൽ കണ്ണീരു ചേർത്തുഞാൻ
പറയാതെ സൂക്ഷിച്ചതെൻ പ്രണയം

പിരിയാൻ മടിയ്ക്കാതെ ചിരിയോടെ നീയന്ന്
വിടചൊല്ലിത്തീർത്തതാം നിൻ പ്രണയം.


അറിയുന്നുവോ നീ നിൻ ജീവിതയാത്രയിൽ
വഴിയിലുപേക്ഷിച്ച നിൻപ്രണയം

ഒരുജീവസ്പന്ദം നിലയ്ക്കാതെയിപ്പോഴും
ഒരുപോലെ ഞാൻ കാത്തതെൻ പ്രണയം.


കരൾവെന്ത് നീറിത്തപിക്കും വിരഹത്തിൻ
കവിതയിലുയിർക്കൊണ്ടതെൻ പ്രണയം

കരയാൻ മറന്നുഞാൻ നിൽക്കവേയിരുളിലേ -
യ്ക്കലിയും നിലാവുപോൽ നിൻപ്രണയം.


ഒരുതുണ്ട് വളയായി ഒരുപ്രണയലേഖമായ്
ഒരുപരിരംഭണത്തിൻ സ്മരണയായി

ഒരു നൊമ്പരത്തിന്റെ കവിതയായ് , തേങ്ങലായ് 
ഇനിയും മരിക്കാത്ത തെൻ പ്രണയം


അറിയുന്നുവോയെന്റെ ഹൃദയം തപിക്കുമ്പോൾ
കരയുവാൻ കണ്ണീരായെൻ പ്രണയം 

പലവട്ടം ചാറ്റിയ മിഴിനീർക്കണങ്ങളായ്
പിരിയാതെ കൂടെയു ണ്ടെൻ പ്രണയം


ഇടറിത്തെറിക്കുന്ന വാക്കിലായ് ഞാൻ തീർത്ത മധുരാനുഭൂതിയാണെൻ പ്രണയം

പറയാതെ പറയുവാനെത്രയോ വട്ടം ഞാൻ
അകതാരിൽ സൂക്ഷിച്ചതെൻ പ്രണയം


പുലർവേളയിൽ മഞ്ഞുനീരിൽ തുടുത്തതാം പനിനീർത്തുടിപ്പാണ് നിൻപ്രണയം

അതുപിന്നെ തെല്ലായലിഞ്ഞലിഞ്ഞില്ലാതെ മധുകണം തീർത്തതാണെൻ പ്രണയം


ഇനിയും മനസ്സിലായി ല്ലെന്നമട്ടിൽ നീ
മുഖമൊന്നു വെട്ടിച്ചകന്നുപോകെ

കരിയും പ്രതീക്ഷയിൽ സ്മരണ തെഴുത്തതാം
തളിരുപോൽ വാടിപ്പോയെൻ പ്രണയം.
.....................................          
   ബേബി വള്ളിക്കുന്ന്

**********************

വൃത്തത്തിലല്ലെങ്കിലും, കവിതയെന്നതിലുപരി,  വളരെനല്ല താളനിബദ്ധതയോടുകൂടി രചിച്ച നീണ്ട ഒരു പ്രണയഗാനമെന്ന് വേണമെങ്കിൽ പറയാം. വളരെ നല്ല ഒരു എഡിറ്റിംഗ് ആവശ്യമുണ്ട്.  ഒരുപാട് സ്ഥലങ്ങളിൽ ചേർന്നുകിടക്കേണ്ട പദങ്ങൾ അകന്നും, അകന്ന് കിടക്കേണ്ടവ ചേർന്നും കിടക്കുന്നു.  ചിലവ ടൈപ്പിങ്ങിൽ വന്ന ചെറു ചെറു പിഴവുകളെന്നും വ്യക്തം.  കുറച്ച്  തിരുത്തലുകൾ കൂടി  ആവശ്യമല്ലേ എന്ന് എനിക്ക്  തോന്നിയവ:

ആദ്യത്തെ വരികൾ :  നീണ്ട വിരൽത്തുമ്പിനാൽ ചന്ദനം 'അണിയിക്കുക'യാണ് ചെയ്യുന്നത്; സ്വയം  അണിയുകയല്ല.  അപ്പോൾ
" നീ അണിയിക്കും ചന്ദനമെൻ പ്രണയം' എന്ന്  വേണം.

പിടയും മിഴികളിൽ കരിമഷി ചാലിച്ച എന്നതാണോ,
'പിടയും മിഴികളാൽ' എന്നതാണോ കൂടുതൽ ചേരുക?

'വിരചിച്ച കാവ്യമാണെൻ' എന്നായാലോ?

'അതുകഴിഞ്ഞെന്നുടെ കരളിലായൂറിയ' എന്നായാൽ?

'പാതിവഴിയിലെവിടെയോവച്ചുനീ
പിരിയവേ ചിതയിൽ വീണെൻ പ്രണയം'

'മറവിയിലാഴ്ത്തി നീനിൻപ്രണയം'

'അലിവോടെ.......നിൻപ്രണയം'   ഇവിടെ എൻ പ്രണയമല്ലേ കൂടുതൽ യോജിക്കുക?  അവൾ മറവിയിലുപേക്ഷിച്ചെങ്കിൽ അവൾക്ക് ആ പ്രണയം തീക്ഷണമാവില്ല - എനിക്കാണ് തീക്ഷണമാവുക. (പ്രത്യേകിച്ചും പിന്നീട് 'പിരിയാൻ മടിക്കാതെ ചിരിയോടെ നീയന്ന്
വിടചൊല്ലിത്തീർത്തതാം നിൻപ്രണയം' എന്ന് പറയുന്നതിനാൽ)

'ഒരു വളപ്പൊട്ടായി, ഒരു പ്രണയലേഖയായ്'
(ലേഖമായ് അല്ല)

'ഒഴുകുവാൻ കണ്ണീരായെൻ പ്രണയം'  എന്നതല്ലേ കൂടുതൽ യോജിക്കുക?

'പലവട്ടം തൂകിയ മിഴിനീർ'
('ചാറ്റിയ'  ശരിയാകില്ല)
'മഞ്ഞുനീരിൽ കുളിർത്താതാം പനിനീർത്തുടിപ്പാണ്'
(തുടുത്തതാം പനിനീർത്തുടിപ്പ്  - രണ്ട് തുടിപ്പ് വേണ്ടാ)

'അതുപിന്നെ മെല്ലേയലിഞ്ഞലിഞ്ഞൊരു കുഞ്ഞു മധുകണമായതാണെൻ പ്രണയം'



കവിത : പ്രണയം എന്റെയും നിന്റെയും

00---000---00---000---00


ഒരുനേർത്ത വിരലിന്റെ കുളിർത്തുമ്പു നീട്ടിനീ -
യണിയുന്ന ചന്ദനം എൻപ്രണയം

പിടയും മിഴികളിൽ കരി മഷി ചാലിച്ച
മധുരസ്മൃതികളായ് നിൻ പ്രണയം


ഹൃദയത്തിലൊരുകാന്ത മുനകൊണ്ട് നീപിന്നെ -
യെഴുതിയ കാവ്യമാണെൻ പ്രണയം

അതുകഴിഞ്ഞെന്നുടെ കരളിൽ തുളുമ്പിയ
വിരഹാർദ്ര ഗാനമായ്  നിൻപ്രണയം


എവിടെയോ വെച്ചെന്നെ വഴി പാതിനിർത്തി നീ
പിരിയവേ ചിതതീർ ത്തതെൻ പ്രണയം

മറുവാക്കു കേൾക്കാതെ വിടചൊല്ലിപ്പിരിയുമ്പോൾ
മറവിയിൽ താഴ്ത്തി നീ നിൻപ്രണയം


അറിയാതെ പിന്നെയും ഹൃദയമാം ശംഖിൽ ഞാൻ
അരുമയായ് കാത്തതാണെൻ പ്രണയം

അലിവോടെ നീനിന്റെ മറവിയിലുപേക്ഷിച്ച
അതിതീക്ഷ്ണ നൊമ്പരം നിൻ പ്രണയം.


പലനാൾ കരച്ചിലിൽ കണ്ണീരു ചേർത്തുഞാൻ
പറയാതെ സൂക്ഷിച്ചതെൻ പ്രണയം

പിരിയാൻ മടിയ്ക്കാതെ ചിരിയോടെ നീയന്ന്
വിടചൊല്ലിത്തീർത്തതാം നിൻ പ്രണയം.


അറിയുന്നുവോ നീ നിൻ ജീവിതയാത്രയിൽ
വഴിയിലുപേക്ഷിച്ച നിൻപ്രണയം

ഒരുജീവസ്പന്ദം നിലയ്ക്കാതെയിപ്പോഴും
ഒരുപോലെ ഞാൻ കാത്തതെൻ പ്രണയം.


കരൾവെന്ത് നീറിത്തപിക്കും വിരഹത്തിൻ
കവിതയിലുയിർക്കൊണ്ടതെൻ പ്രണയം

കരയാൻ മറന്നുഞാൻ നിൽക്കവേയിരുളിലേ -
യ്ക്കലിയും നിലാവുപോൽ നിൻപ്രണയം.


ഒരുതുണ്ട് വളയായി ഒരുപ്രണയലേഖമായ്
ഒരുപരിരംഭണത്തിൻ സ്മരണയായി

ഒരു നൊമ്പരത്തിന്റെ കവിതയായ് , തേങ്ങലായ് 
ഇനിയും മരിക്കാത്ത തെൻ പ്രണയം


അറിയുന്നുവോയെന്റെ ഹൃദയം തപിക്കുമ്പോൾ
കരയുവാൻ കണ്ണീരായെൻ പ്രണയം 

പലവട്ടം ചാറ്റിയ മിഴിനീർക്കണങ്ങളായ്
പിരിയാതെ കൂടെയു ണ്ടെൻ പ്രണയം


ഇടറിത്തെറിക്കുന്ന വാക്കിലായ് ഞാൻ തീർത്ത മധുരാനുഭൂതിയാണെൻ പ്രണയം

പറയാതെ പറയുവാനെത്രയോ വട്ടം ഞാൻ
അകതാരിൽ സൂക്ഷിച്ചതെൻ പ്രണയം


പുലർവേളയിൽ മഞ്ഞുനീരിൽ തുടുത്തതാം പനിനീർത്തുടിപ്പാണ് നിൻപ്രണയം

അതുപിന്നെ തെല്ലായലിഞ്ഞലിഞ്ഞില്ലാതെ മധുകണം തീർത്തതാണെൻ പ്രണയം


ഇനിയും മനസ്സിലായി ല്ലെന്നമട്ടിൽ നീ
മുഖമൊന്നു വെട്ടിച്ചകന്നുപോകെ

കരിയും പ്രതീക്ഷയിൽ സ്മരണ തെഴുത്തതാം
തളിരുപോൽ വാടിപ്പോയെൻ പ്രണയം.
.....................................          
   ബേബി വള്ളിക്കുന്ന്

**********************

2021 നവംബർ 5, വെള്ളിയാഴ്‌ച

പരിചിന്തനം (included )

.                    പരിചിന്തനം

തിരയുന്നു ഞാനെന്നന്തരാത്മാവിലും  
പരതുന്നെന്നുടെയന്തരംഗത്തിലും 
ജരകേറിയോരീ ചിന്താതലത്തിലും,
ഒരു നല്ലനരനായിരുന്നുവോ ഞാൻ?

കരുതിക്കൂട്ടിയെന്നിച്ഛാതലങ്ങളിൽ 
തിരുകിവച്ചോ കടിഞ്ഞാണിൻ ചരടുകൾ?
പറയാൻ സൂക്ഷിച്ച വാക്കുകളാകെയും 
പുറത്തേക്കു വിടുവാൻ മടിച്ചു നിന്നോ?

കണ്ടവ കണ്ടതില്ലെന്നു നടിച്ചുവോ?
കണ്ടുകൂടാത്തവ കാണാൻ ശ്രമിച്ചുവോ?
കാണുവാനായിടാക്കാര്യങ്ങൾ പോലുമേ
കണ്ടുവെന്നങ്ങു നടിച്ചു നടന്നുവോ!
 
ചെയ്യേണ്ടവ ചെയ്യുവാനായ് മടിച്ചുവോ?
ചെയ്തവയാത്മാർത്ഥതയോടെ ചെയ്തുവോ?
ചെയ്യാത്ത കാര്യവും ചെയ്തുവെന്നും തഥാ
ചെയ്തവ ചെയ്തില്ലയെന്നും മൊഴിഞ്ഞോ?  

കടമകളൊക്കെ സമയാസമയം
മുടങ്ങാതെതന്നെ നിറവേറ്റിയോ ഞാൻ?
അടങ്ങാത്ത മോഹങ്ങൾക്കടിമയാകേ
തടയവയ്ക്കിടുവാൻ മടിച്ചു നിന്നോ?

അപകടമൊക്കെ മണത്തറിഞ്ഞിട്ടും
കപടമാകും മറതീർത്ത് മുന്നേറിയോ?
തെറ്റിനെയൊക്കെ ശരിയെന്നതേൻപൂശി
കുറ്റമില്ലാത്ത കൃത്യങ്ങളായ്  മാറ്റിയോ?  
 
ഇനിയും ചോദ്യങ്ങളിങ്ങനെയെത്രയോ 
മനതാരിലേക്ക് തിരക്കിട്ടു വന്നിടേ
തടയിട്ടു നിർത്തുവാനേ മാർഗ്ഗമുള്ളൂ  തരമില്ലവേറേ, പറയാതെ വയ്യാ!

ഉത്തരമേകേണ്ടവയെല്ലാ ചോദ്യവു-
മുത്തരമൊന്നുമേയേകാനുമായിടാ 
കഴിഞ്ഞുപോയവ ചികഞ്ഞെടുത്തുപോയ് 
ഒഴിഞ്ഞുമാറുവാനിനിക്കഴിഞ്ഞിടാ!     
  
അസാദ്ധ്യമാമിനിയവ തിരുത്തുക,
അതിന്നറിഞ്ഞിടേ നിരാശതൻ നിഴൽ
പടർന്നിട്ടെൻറെയീ പരിചിന്തനത്തെ
പരിതാപത്തിന്റെ നിറവിലാക്കിയോ?