2021 ഒക്‌ടോബർ 7, വ്യാഴാഴ്‌ച

അപ്പോത്തിക്കിരിക്കപിക്കവി

.     അപ്പോത്തിക്കിരിയുടെ
.            കോപ്രായങ്ങൾ
.      (ഓട്ടൻതുള്ളൽ താളം)
                      -----------
പേരറിയുന്നോരപ്പോത്തിക്കിരി
നേരമിരുട്ടുംനേരത്തൊരുനാൾ
 
'കഥ'യുടെ 'കൃത്താ'കാനാശിക്കേ
കവിയാമപ്പനടുത്തങ്ങെത്തി.

തെല്ലു പതുങ്ങി,പ്പേടിച്ചിട്ടവൻ
ചൊല്ലി പതുക്കെത്താതനെ നോക്കി:

"അപ്പാ ഒരു കഥാകൃത്താക്കെന്നെ,
തപ്പില്ലാതേ കഥ ഞാൻ മെനയാം"

അപ്പനവന്ന് സൂത്രം നൽകി, നന്നാ-
യിപ്പരിപാലിച്ച,വനെക്കൊച്ചൊരു 

കഥതൻ 'കൃത്താ'യവരോധിച്ചു, 
കഥകൾ നന്നായിട്ട് രചിച്ചവൻ

ചെറിയോരംഗീകാരമവന്നായ് 
അറിയാതേലുമെത്തിയൊരിക്കൽ

മാറിയവന്റെ ഭാവമതോടെ,
കൂറില്ലാത്തൊരു മൃഗമായ് മാറീ

അപമാനിച്ചവൻ അംഗീകാരം 
അവന്ന് നേടിക്കൊടുത്ത മാന്യരെ 

അവനോ മോഹമുദിച്ചൂ പിന്നെ
കവിയാകേണമപ്പനു തുല്യം!

മോഹമതിന്നതിരില്ലാതായാൽ
ദാഹമതേറും നിറവേറ്റാനായ്!

പിന്നെത്താമസമുണ്ടായില്ലവൻ
ചെന്നു പിതാവിനെ നോക്കിച്ചൊല്ലീ:          
  
"വന്ധ്യ'വായോധിക മഹാകവേ
എന്നേക്കൂടൊരു കവിയായ് മാറ്റൂ!"

അപ്പനു കോപം മൂത്തൂവശായി, 
"അപ്പോളെന്നുടെ മകനല്ലാ നീ" 

അപ്പൻ മകനേ നോക്കി ശപിച്ചൂ
"അപ്പനെ 'വന്ധ്യൻ' എന്നു വിളിക്കും

ഏഭ്യൻ! നീയൊരു കവിയാകില്ലാ,   
ഏറിപ്പോയാലൊരു ശവമാകും;

കപിയാകുംനീ, കവിയായ്ക്കൂടാ,
കടക്ക് പുറത്ത്, ഇടമില്ലിവിടെ"

സ്വന്തം തന്തേ 'വന്ധ്യ' മഹാകാവേ-
യെന്നു വിളിച്ചാൽ സഹിക്കാതാരും!

പിടിച്ചവന്നുടെ കഴുത്തിനെ-  
ന്നിട്ടവനെയടിച്ച് പുറത്താക്കി.

അപ്പൻ തന്നുടേതാരെന്നറിയാ-
തപ്പോത്തിക്കിരി പെരുവഴിയിലിൽ!    

നാറാനായിപ്പിറന്നൊരു ജന്മം
നാറ്റും ചുറ്റും, നാറും സ്വയമവൻ

അപ്പോത്തിക്കിരിയായാലുമൊരു
അപ്പനെ നാറ്റും 'കപി'യായാലും!
 
നാണം കെട്ടോന്റാസനമതിലായ്
തണൽ നൽകീടുമൊരാലു കിളിർക്കും!

ആരുമേ കാണാതലഞ്ഞശേഷം  
ആലും പൊക്കിപ്പിടിച്ചവനെത്തീ,

പരിസരമൊക്കെ നന്നായ് കാക്കു-
ന്നൊരു സംഘടനയെ നാറ്റാനായ്.

"ആസനയാലിതുകണ്ടോയെന്റേ?",
കൂസാതവരോടായ് ചോദിച്ചവൻ !

"നിങ്ങടെ പരിസരമൊക്കേയും 
നന്നായിത്തണൽ വിരിക്കുമിവൻ"

എത്തേ കവിതപ്പോസ്റ്റൊന്നിട്ടവൻ  
തന്തക്കവികളെ നാറ്റിക്കാനായ്

സ്വന്തം പല്ലിന്നിടകുത്തീട്ടവൻ
നന്നായിട്ടു മണപ്പിക്കുകയായ്   

അറിയുന്നില്ലാ, നാറീടും സ്വയം
അറിഞ്ഞുകഴിയേ നാറ്റം മാറാ!
-----------------------------------------------------
ഉപഗുപ്തൻ കെ. അയിലറ 
      
 
  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ