2021 ജൂലൈ 29, വ്യാഴാഴ്‌ച

മല്ലികക്കവിത

മല്ലികക്കവിത

കണ്ടുഞാ/നൊരുകാ/ഴ്ചയന്ന/തു എത്ര/
ഭീകര/മെന്നതും
എന്തു കൊ/ണ്ടതിനി/ത്രയേറെ/

-      u     -  /    u    u    - /  u    -   u   /  u  -   u/   -   u    u  /   -   u   -

“ര സ ജ ജ ഭ ര” എന്നീ ഗണങ്ങൾ വരുന്ന വൃത്തമാണു മല്ലിക.

"ചന്തമേറിയ പൂവിലും ശബളാഭമാം ശലഭത്തിലും"

മഭജസ നയരത
ത്രിഗുരു മുഖഗുരു മധ്യാന്തം
ത്രിലഘു മുഖലഘു മധ്യാന്തം

     ത              ത          ജ 
  -    -   u   /  -   -  u /  u   -  u  /  -   -
ഇന്ത്രവജ്രയ്ക്ക് തതംജഗംഗം
---------------------------------------------------

      ജ          ത             ജ 
  u  -  u  / -   -   u   /  u  -  u  /  -   -
ഉപേന്ദ്രവജ്രയ്‌ക്ക്  ജതംജഗംഗം


2021 ജൂലൈ 25, ഞായറാഴ്‌ച

നീല വിഹായസ്സ് (included)

                നീലവിഹായസ്സ്
-----------------------------------------------------------
      ഉപഗുപ്തൻ കെ. അയിലറ 

നീലവിഹായസ്സേ! നിന്റെയോളങ്ങളിൽ
നീന്തിത്തുടി
ക്കാനെനിക്കു മോഹം.

ഇത്രയഗാധമാം നീലിമ നേടുവാൻ 
ഇന്ദ്രനീലം നീയുരച്ചുചേർത്തോ?

നീലക്കടമ്പിന്റെ പൂക്കൾ തിളപ്പിച്ച
നീരിൻരസായനക്കൂട്ടു ചേർത്തോ?

ആദിയുമന്തവുമില്ലാത്ത നിന്നുടെ
ആഴപ്പരപ്പിൻനിബിഡതയ്ക്കായ്

ആരാം നിനക്കിത്രയേറെയബ്ദം നൽക?
ആകാശഗംഗയോ അബ്ധിതാനോ?

ആകില്ല കാർമേഘമെന്നതാം നിശ്ചയം
ആജലത്തിന്നവകാശി ഭൂമി!

ഇന്ദുവാം പത്മവും താരകളാമ്പലും  
നീന്തിത്തുടിപ്പൂ നിന്നോളങ്ങളിൽ.

ഒപ്പമവരുമായ് നീന്തിക്കളിക്കുവാൻ
ഒത്തിരി മോഹമെനിക്കുമുണ്ടേ!   

പേടിയാണെന്നാലവർക്കിടേലായേറെ    
പൃഥ്‌വിതൻ പേടകപ്പൂളുകളും 

ലക്ഷ്യമില്ലാതെ കറങ്ങുന്നവ,യെന്റെ  
കുക്ഷിയിൽ വന്നു തറച്ചെന്നാലോ?

ശാന്തത മാത്രം തളം കെട്ടിനിന്നനിൻ
ചത്വരം ശബ്ദമുഖരിതമിന്ന്!

ചീറിപ്പാഞ്ഞെത്തിടും ശീൽക്കാരവുമായി 
ഏറെപ്പുകപടലം പരത്തി,

എത്രയോ ആകാശപ്പേടകമാണിന്നു
മർത്യനവിടേയ്ക്കയച്ചീടുക,

നിന്റെ വിശാലമാമങ്കണം തന്നിലായ്,
നിന്നേയിടത്താവളമാക്കിയും 

മറ്റു ഗ്രഹങ്ങളിലെത്തിപ്പെടാനായു- 
മേറെനിരീക്ഷണങ്ങൾക്കുമായും

മർത്യന്റെയത്യാഗ്രഹങ്ങൾക്കതിരില്ല,
എത്ര പഠിച്ചാലുമില്ലറുതി!

എന്നുമേ ശാസ്ത്രം പുരോഗമിച്ചീടണം 
നിന്നേ നശിപ്പിക്കരുതുതാനും!  

ഇല്ല, ഞാൻകൂടവിടെത്തിയായങ്കണം
വല്ലാതെ വൃത്തികേടാക്കിടേണ്ടാ!

വീക്ഷിച്ചു നന്നായിട്ടാസ്വദിച്ചുകൊള്ളാ
മിക്ഷിതിയിൽ നിന്നുകൊണ്ടു നിന്നെ!




 


     




 
 







 

 

 

2021 ജൂലൈ 11, ഞായറാഴ്‌ച

2021 ജൂലൈ 10, ശനിയാഴ്‌ച

. മനസ്സൊരു മായാലോകം (included)

.        മനസ്സൊരു മായാലോകം
______________________________
      

കാണുവാനാകാതെ മാറിന്റെയുള്ളിലായ്
'കാണുന്നോ'രത്ഭുത പ്രതിഭാസം,മാനസം 
നിന്മനം ഞാൻ കണ്ടുവെന്നുചൊല്ലീടിലും
കാണ്മതുണ്ടാവില്ലനേരിട്ട,താം സത്യം!

മാറുപിളർന്നിട്ടുനോക്കിയാൽകാണ്മതോ
മാംസവും രക്തവും വെള്ളവുമല്ലയോ?
നെഞ്ചാണ് മനസ്സിന്റെയാവാസകേന്ദ്രമെ-
ന്നെന്തുകൊണ്ടാകും മനുഷ്യർ പറയുക?

ഹൃദയമാണ് മനമെന്നും പറയുന്നു  
അതിലെന്ത് സത്യമുണ്ടെന്നതറിയില്ല
നിർമ്മലമാക്കിയിട്ടത് നിണം തനുവിൽ  
നിർലോഭമെത്തിക്കുമെവിടേം,അറിയാം!

ചിന്തതന്നല്ലയോ മാനസമെന്നതും
ചിന്തിക്ക വേണ്ടുന്ന കാരിയമല്ലയോ
എന്തിനു ചിന്തിക്കവേണമെന്നാണെങ്കിൽ
എന്താണതിൻ രൂപമെന്നത് മറുചോദ്യം!

രൂപവും കാഴ്ചയുമില്ലാതെ കാലത്തിൻ 
ചാപല്യമൊന്നുമേയേശിടാതങ്ങനെ
ആരുടേയും വരുതിക്കു വഴങ്ങാതെ 
ആർക്കുമടിമയാകാത്ത പ്രതിഭാസം!  
         
എങ്കിലും സമ്മതിക്കാതെ തരമില്ല
എത്രയപരമാകുന്നതിൻ ശക്തിയും
വേഗതയുമതുപോലെയതിനെല്ലാം 
വേർതിരിച്ചറിയുവാനുള്ള കഴിവും 

എത്രയോ ദൂരമുള്ളിടമാണെങ്കിലും
എത്തിടും ചിന്തിക്കുമാ മാത്രയിൽ മനം   
എത്രശ്രമിച്ചാലും ഗഗനയാനങ്ങൾ-
ക്കത്രയും വേഗത കൈവരിക്കാനാകാ.

മനസ്സെന്ന മാന്ത്രികച്ചെപ്പിന്റെ ശില്പി
മനുഷ്യനല്ലെന്നത് തന്നെയാം കാരണം   
മനസ്സുകൾ തമ്മിലടുത്താലെത്രയോ 
മാനങ്ങളവയ്ക്കിടേൽ കല്പിതമാകാം

 സ്നേഹവും വെറുപ്പും ദേഷ്യ,വിദ്വേഷവും
 സങ്കടവും പൊരേ,ലസൂയേം കുശുമ്പും!
എത്രയോ ഭാവഹാവാദികളാണെന്നോ!
എല്ലാമൊളിഞ്ഞിരിപ്പുണ്ടീ മനച്ചെപ്പിൽ!     
   
രൂപമില്ലാത്ത മനസ്സും ബുദ്ധിയുമേ-
കോപനത്തോടെയൊത്തുപിടിച്ചാൽ
എന്തൊക്കെ നേടിയെടുക്കുവാനാകില്ല, 
എന്നതൊട്ടും തർക്കമില്ലാത്ത കാര്യമാം

2021 ജൂലൈ 9, വെള്ളിയാഴ്‌ച

5. പൂവൻ (for book cafe)


            പൂവൻ കോഴി 
            (നർമ്മകവിത)

   ഉപഗുപ്തൻ  കെ. അയിലറ

പുലരാനേഴര രാവുള്ളപ്പോൾ 
പതിവ് തെറ്റാതെയലാറമടിച്ച്   
പൂവൻകോഴിയാകും സാത്ത്വികൻ ഞാൻ
പകലോനെ എന്നുമുണർത്തീടും.

പണ്ടൊക്കെയെന്റെയലാറം കേട്ടാൽ
പാവം മനുഷ്യരുണർന്നിരുന്നു
പകരമവനിന്ന്  യന്ത്രവും വച്ച്
പല സമയത്താണുണരുന്നത്!

പകലോനെന്നാലുമുണരുന്നത്
പതിവുപോലെന്റെയലാറം കേട്ട്
പാവമല്ലിന്നു മനുഷ്യരൊന്നും
പോകട്ടവ,നവൻ പാടുനോക്കി.
   
പൂവും തലേൽ ചൂടി വൈകുംവരെ
പിടകളേയും തെളിയിച്ച് നടന്ന്   
പുഴുക്കളേമൊക്കെചികഞ്ഞ് കൊടുത്ത്  
പകരം ഞാൻ നെടുമവർ 'സ്നേഹം'.

പകലൊക്കെ ഞങ്ങൾ സ്വതന്ത്രരാണ് 
പകലെരിഞ്ഞെന്നാലോ കൂട്ടിലാണ്       
പിന്നെ കുറുക്കന്റെ കയ്യിലൊന്നും
പെട്ടുപോകാതെയിരിക്കാൻ പറ്റും.

പോക്കാണെന്നാകിലുമെന്റെ കാര്യം
പതിവില്ലാതൊരാൾ വീട്ടിൽവന്നാൽ 
പിരിക്കുമെൻ കഴുത്തയാൾക്കായിട്ട് 
പാവം പിടകളനാഥരാകും!!!

പരമാർത്ഥമോയെന്നറിയില്ല  
പലരും പറഞ്ഞറിയുന്നുണ്ടു ഞാനും പലരുമെന്നേയങ്ങനുകരിച്ച് 
പേരെന്റേതന്വർത്ഥമാക്കുന്നുപോൽ!
പോരേയെനിക്കഭിമാനം തോന്നാൻ!!!
 
  
 
   
    

  


4. അരുണൻ (for Book Cafe)

            

          അരുണ ചംക്രമണം (6)

    ഉപഗുപ്തൻ കെ. അയിലറ 
                                                             
ശ്യാമപ്പുതപ്പു പതുക്കെ മാറ്റീയർക്കൻ
ഭൗമസൗന്ദര്യം നുകരാൻ പുലർച്ചയിൽ  
നോക്കവേ കാണ്മതോ ധവളാഭയോലും 
നീഹാര പടലം പുതച്ച രസയെ. 
                          
മെല്ലവേയൂഷ്മളമായ കരങ്ങളാൽ 
മഞ്ഞിൻ പുതപ്പലിയിച്ചു മാറ്റീട്ടർക്കൻ      
അരുണാഭയോലും കിരണങ്ങളാലേ  
പരിരംഭണത്തിലൊതുക്കീ പൃഥിയെ.  
                           
ധരയെ ഉഷസ്സിലാലിംഗനം ചെയ്തി-  
ട്ടൊരിളവെയിൽ പട്ട് പുതപ്പിച്ച ശേഷം
ആദിത്യനുയരത്തിലേക്കുപോകേ,യീ
മേദിനിയെത്രയോസുന്ദരിയെന്നോർത്തു! 
                           
ദിനകരൻ മദ്ധ്യാഹ്ന വേളയിൽ നോക്കേ
തന്നുടെ ചൂടേറ്റ്  ധരണി ചൂടീടുന്ന    
പൊൻവെയിൽപുടവയുരുകുമെന്നുകണ്ട് പകരമായ് ശ്വേതാംബരത്തിനാൽ മൂടി. 
                                      
പശ്ചിമചക്രവാളത്തിലെത്തേ ദിന-
പതിതൻ രശ്മിയുമഭ്രവുമാഴിയും 
ഒരുമിച്ചൊരുക്കീയഭൗമമായീടു-
മൊരുസന്ധ്യ, ഒപ്പമൊരു മാരിവില്ലും. 

സിന്ദൂരസന്ധ്യയ്ക്കകമ്പടിയായ് വന്നു
ചന്ദ്ര,താര,പ്പരിവാരങ്ങളൊക്കെയും    
രാവിന്റെ പാലൊളിച്ചോലയിലാറാടി-
ച്ചവളെയേൽപ്പിച്ചു പുലർച്ചെ ഭസ്വാനെ.

സായാഹ്നവേളയിൽ ചക്രവാളത്തിലെ
സാഗരഗർത്തേയമർന്ന ദിനകരൻ 
സുഖനിദ്രയിൽ നിന്നുണർന്നിട്ടു വന്നൂ  
സഹ്യാദ്രിതന്റെ മുകളിലൂടത്ഭുതം!!!
                                             
സൂര്യ, ധര, താര, ചന്ദ്രന്മാരൊക്കെയും 
ഒരുമിച്ച് കാട്ടുന്ന ലീലാവിലാസങ്ങൾ
പ്രകൃതിയ്ക്കഭൗമ സൗന്ദര്യം പകരും
പ്രജകൾക്കോ കണ്ണിന്നമൃതം പകരും!                 

 

ഇന്നിൻ കുരുന്നുകൾ വാടുന്നുവോ

ഇന്നിൻ കുരുന്നുകൾ വാടുന്നുവോ
_____________________________________
ഉപഗുപ്തൻ കെ. അയിലറ
.....
ഇന്നിൻ കുരുന്നുകൾക്കാവില്ലയല്ലോ
ഒന്നു നേരാംവിധം ശ്വാസം വിടാനായ്!
കൂട്ടുകാരൊത്ത് കളിച്ചു മദിക്കുവാൻ   
കോവിഡു സമ്മതിക്കില്ലെന്നു വന്നാൽ! 

വിദ്യാലയത്തിൽ പോകാനാകാതെയും 
വിദ്യവേണ്ടപോലഭ്യസിക്കാതെയും 
എന്താകുമവരുടെ ഭാവിയെന്നോർത്ത്
സന്താപം കൊള്ളുന്നു മാതാപിതാക്കൾ

പഠിത്തമേറെനാളോൺലയിനായാൽ
കഠിനമായ്മാറാം ചിലരുടെ നില 
അധികനാളിത് തുടർന്നുപോയെന്നാൽ 
അറ്റുപോയിടാമവരുടെ ക്ഷമ!

കളികളോ അന്യമായ് മാറുന്നവർക്ക് 
വെളിയിൽ തനിച്ച് പോകാനുമാകില്ല 
തളിർ പോലേയുള്ളോരവരുടെ ചിത്തം 
തളർന്നുപോകാതെയെങ്ങനെ നോക്കും?

ശാരീരികാരോഗ്യവും മനസ്സിന്റെ-
യാരോഗ്യവും തകരാമവരുടെ!
പ്രതിവിധികാണേണ്ടതല്ലേയതിന്ന്
പുതിയമാർഗ്ഗങ്ങൾ കാണുക വേണം
  
മുറ്റമുള്ളവർ കളിക്കളമായി 
മാറ്റിയെടുക്കണം കുട്ടികൾക്കായി
മുറ്റമില്ലാത്തവർ മാറ്റിയെടുക്കൂ 
മട്ടുപ്പാവുണ്ടേൽ കളിക്കളമായി  

അവ രണ്ടുമില്ലയെങ്കിൽ വീടിന്ന-
കവും മാറ്റിടൂ കളിക്കളമായി 
മാറണം കളിക്കൂകൂട്ടുകാരായിട്ട് 
മാതാപിതാക്കളവർക്കൊപ്പമായി     
  
മനസ്സിനുല്ലാസവുമൊപ്പം വ്യായാ-
മവുമേകാനത് നല്ല മാർഗ്ഗമാകും
കൊറോണയിവിടുന്നു പോകുംവരെ
കുരുന്നുകൾ വാടാതെ നോക്ക വേണം!   
  
      

3. നെയ്തലാമ്പൽ (for Book Cafe)

        നെയ്തലാമ്പലിനോട്

  ഉപഗുപ്തൻ കെ. അയിലറ 
                   
നിറതിങ്കൾ തൊട്ടുണർത്തേ        
വിറയാർന്നുൽഫുല്ലയായി,
നിറപുഞ്ചിരിക്കതിരൊളിപോൽ -   
നറുനെയ്തലാമ്പൽമലരേ നീ. 

അറിയില്ലെന്ന് വരുമോ ഞാൻ   
പറയാതെ, നിൻ വദന കാന്തി? 
ജലദർപ്പണത്തിലേക്കു നോക്കി 
ഫലമെന്തെന്നു നീസ്വയമറിയൂ. 

സ്വവദന കാന്തി കാണ്മതൊപ്പം
സ്വകമിതാവിനെ നിനക്ക് കാണാം      
പരിരംഭണത്തിനായ് കൊതിച്ചി-
ട്ടരികത്തവൻ തിളങ്ങി നിൽപ്പൂ.  

അരികേയണഞ്ഞു നിന്നാൽ
പരിരംഭണം നിനക്കു  പ്രാപ്യം
ശിരസ്സും നമിച്ചു നിന്നെന്നാൽ   
ഒരു ചുംബനം നിനക്ക് സ്വന്തം.

പവനൻ നിനക്കു തുണയായി 
സ്വവദനകാന്തി കാണ്മതിന്നായ് 
ഒരു മാത്ര, പക്ഷേ വിനയായി- ട്ടിരുവേലിയലയിന്ദുവേ മറച്ചു.

വിധിയിന്ന് നിനക്കു ശാപമായി   
വിധു ദർശനം നിനക്കു നഷ്ടം  
പരിരംഭണം നിനക്കു നഷ്ടം,
ഒരു ചുംബനം നിനക്കു നഷ്ടം!

നഷ്ട നിമിഷങ്ങൾ നീ മറക്കൂ 
ഇഷ്ട കമിതാവിനെ സ്മരിക്കൂ   
ഇജ്ജന്മമിനി സന്ധിയസാദ്ധ്യം  
മുജ്ജന്മ കർമ്മ ഫലമാകാം. 

ഇനി  കരണീയമൊന്നു  മാത്രം
നിനക്കനിലാലിംഗനം ലഭിക്കേ
ചുടുചുംബനം തിരികെ നൽകീ-  ട്ടുഡുരാജന്ന് കൊടുത്തയയ്ക്കത് 

1. മനസ്സ് (for Book Cafe)

          മനസ്സൊരു മായാലോകം
_______________________________________
        ഉപഗുപ്തൻ കെ. അയിലറ

കാണുവാനാകാതെ മാറിന്റെയുള്ളിലായ്
'കാണുന്നോ'രത്ഭുതപ്രതിഭാസമാം മനസ്സ്
നിന്മനം ഞാൻ കണ്ടുവെന്നുചൊല്ലീടിലും
കാണ്മതുണ്ടാവില്ല നേരിട്ട,താം സത്യം!

ഹൃദയം തന്നാണ് മനമെന്നും ചൊല്ലുന്നു
അതിലെന്ത് സത്യമുണ്ടെന്നതറിയില്ല
നിർമ്മലമാക്കിയിട്ടത് രക്തം തനുവിൽ  
നിർലോഭമെവിടേമെത്തിക്കു,മറിയാം!

ചിന്തതന്നല്ലയോ മാനസമെന്നതും
ചിന്തിക്ക വേണ്ടുന്ന കാരിയമല്ലയോ
എന്തിനു ചിന്തിക്കവേണമെന്നാണെങ്കിൽ
എന്താണതിൻ രൂപമെന്നത് മറുചോദ്യം!

രൂപവും കാഴ്ചയുമില്ലാതെ കാലത്തിൻ 
ചാപല്യമൊന്നുമേയേശിടാതങ്ങനെ
ആരുടേയും വരുതിക്കൊതുങ്ങീടാതെ
ആർക്കുമടിമപ്പെടാത്ത പ്രതിഭാസം!         

എത്രയോ ദൂരേയുള്ളിടമാണെങ്കിലു-
മെത്തിടുമാമാത്രയിൽമനം ചിന്തിക്കിൽ 
എത്രശ്രമിച്ചാലും ഗഗനയാനങ്ങൾ
ക്കത്രയും വേഗത കൈവരിക്കാനാകാ!

മനസ്സെന്ന മാന്ത്രികച്ചെപ്പിന്റെ ശില്പി
മനുഷ്യനല്ലെന്നത് തന്നെയാം കാരണം   
മാനസങ്ങൾ തമ്മിലടുത്താലെത്രയോ  
മാനങ്ങളവയ്ക്കിടേൽ കല്പിതമാകാം

വെറുപ്പും സ്നേഹവുംദേഷ്യവുംസങ്കടോം
വിദ്വേഷവും പൊരേ,ലസൂയേം കുശുമ്പും!
എന്തൊക്കെഭാവഹാവാദികളാണെന്നോ!
എല്ലാമൊളിഞ്ഞിരിപ്പുണ്ടീ മനച്ചെപ്പിൽ!     

------=======-------------------

          .        മനസ്സൊരു മായാലോകം
______________________________
        ഉപഗുപ്തൻ കെ. അയിലറ

കാണുവാനാകാതെ മാറിന്റെയുള്ളിലായ്
'കാണുന്നോ'രത്ഭുത പ്രതിഭാസം,മാനസം 
നിന്മനം ഞാൻ കണ്ടുവെന്നുചൊല്ലീടിലും
കാണ്മതുണ്ടാവില്ലനേരിട്ട,താം സത്യം!

മാറുപിളർന്നിട്ടുനോക്കിയാൽകാണ്മതോ
മാംസവും രക്തവും വെള്ളവുമല്ലയോ?
നെഞ്ചാണ് മനസ്സിന്റെയാവാസകേന്ദ്രമെ-
ന്നെന്തുകൊണ്ടാകും മനുഷ്യർ പറയുക?

ഹൃദയമാണ് മനമെന്നും പറയുന്നു  
അതിലെന്ത് സത്യമുണ്ടെന്നതറിയില്ല
നിർമ്മലമാക്കിയിട്ടത് നിണം തനുവിൽ  
നിർലോഭമെത്തിക്കുമെവിടേം,അറിയാം!

ചിന്തതന്നല്ലയോ മാനസമെന്നതും
ചിന്തിക്ക വേണ്ടുന്ന കാരിയമല്ലയോ
എന്തിനു ചിന്തിക്കവേണമെന്നാണെങ്കിൽ
എന്താണതിൻ രൂപമെന്നത് മറുചോദ്യം!

രൂപവും കാഴ്ചയുമില്ലാതെ കാലത്തിൻ 
ചാപല്യമൊന്നുമേയേശിടാതങ്ങനെ
ആരുടേയും വരുതിക്കു വഴങ്ങാതെ 
ആർക്കുമടിമയാകാത്ത പ്രതിഭാസം!  
         
എങ്കിലും സമ്മതിക്കാതെ തരമില്ല
എത്രയപരമാകുന്നതിൻ ശക്തിയും
വേഗതയുമതുപോലെയതിനെല്ലാം 
വേർതിരിച്ചറിയുവാനുള്ള കഴിവും 

എത്രയോ ദൂരമുള്ളിടമാണെങ്കിലും
എത്തിടും ചിന്തിക്കുമാ മാത്രയിൽ മനം   
എത്രശ്രമിച്ചാലും ഗഗനയാനങ്ങൾ-
ക്കത്രയും വേഗത കൈവരിക്കാനാകാ.

മനസ്സെന്ന മാന്ത്രികച്ചെപ്പിന്റെ ശില്പി
മനുഷ്യനല്ലെന്നത് തന്നെയാം കാരണം   
മനസ്സുകൾ തമ്മിലടുത്താലെത്രയോ 
മാനങ്ങളവയ്ക്കിടേൽ കല്പിതമാകാം

 സ്നേഹവും വെറുപ്പും ദേഷ്യ,വിദ്വേഷവും
 സങ്കടവും പൊരേ,ലസൂയേം കുശുമ്പും!
എത്രയോ ഭാവഹാവാദികളാണെന്നോ!
എല്ലാമൊളിഞ്ഞിരിപ്പുണ്ടീ മനച്ചെപ്പിൽ!     
   
രൂപമില്ലാത്ത മനസ്സും ബുദ്ധിയുമേ-
കോപനത്തോടെയൊത്തുപിടിച്ചാൽ
എന്തൊക്കെ നേടിയെടുക്കുവാനാകില്ല, 
എന്നതൊട്ടും തർക്കമില്ലാത്ത കാര്യമാം

2021 ജൂലൈ 8, വ്യാഴാഴ്‌ച

പൂട്ടു വീണ ജീവിതങ്ങൾ (included) (വസന്തതിലകം)


        പൂട്ടു വീണ ജീവിതങ്ങൾ  
        ----------------------------------------
   
മാലോകരാകെയൊരു കൊച്ചണുവിന്റെ
പേരിൽ
മാഴ്കിത്തളർന്നു ദിനരാത്രി കഴിച്ചുകൂട്ടേ
കാലന്റെ പാശവുമൊരുഗ്രവിനാശമാകും കാലം മനുഷ്യനു പരീക്ഷകളേറെ നൽ കും.

ഓളങ്ങളായി വരുമെന്നു വിദഗ്ധ വാക്യം 
ഓഘം വിനാ,യണു 'കൊറോണ'തരംഗ  മെന്നാം!
എത്തിക്കഴിഞ്ഞിതു തരംഗമാതാദ്യര ണ്ടും
മൂന്നിന്റെ കാലടിയൊലിക്കതി ദൂരമാകാ!

മെയ്തൊട്ടടുക്കരുതൊരാളു,മതാണു കാമ്യം  
മാസ്ക്കും ധരിക്കുക തഥാ കഴുകീടണം കൈ 
വീക്ഷിച്ചുപോകിലിവയൊക്കെയുമപ്രകാരം,
രക്ഷപ്പെടുന്നതെളുതെന്നു പറഞ്ഞിടുന്നു.

ഓളങ്ങളിങ്ങനെ കടന്നു വരുന്നുവെങ്കിൽ
താളം ക്രമേണയതുപോലെ തകർന്നു പോകാം
മർത്യന്റെ ജീവിതമതിൻ ഗതിതന്നെ മാറാം
ഓർത്താലതെത്രയതിഭീകരമെന്നു സാരം!

പാവങ്ങളെത്രയിവിടെക്കഴിയുന്നുവെന്നോ
ജീവിക്കുവാൻ ദിവസ വേതന ജോലി ചെയ്താൽ 
അന്നന്നു മാത്രമതിജീവന മാർഗ്ഗമാകും 
ഒന്നോടെയാ വരവു നില്ക്കുക കഷ്ട മല്ലോ!

അങ്ങാടികൾ തുടരെയിങ്ങനടച്ചുവെ ന്നാൽ
എന്താകുമെന്നറികയില്ലയവസ്ഥ വ്യാപാ-
രത്താലെ ജീവിത ഉപാധി തരപ്പെടുത്തേ-
ണ്ടുന്നോരുടേയു,മിതുപോലെയനേകമോർക്കൂ !

ലക്ഷോപലക്ഷമിതുപോലെ,യനേകരുണ്ടാം
കുക്ഷിക്കുവേണ്ടിയലയേണ്ടിവരുന്നയാൾക്കാർ
മാർഗ്ഗങ്ങളൊക്കെയടയുമ്പൊഴിവർക്കുസ്വന്ത-
മാത്മാവിനെക്കുരുതി ചെയ്യുകയൊറ്റ മാർഗ്ഗം

കോടീശ്വരപ്രഭുവുമുണ്ടിവിടിന്നനേകം!
കോടിപ്പണം വെറുതെ കൂട്ടിയൊളിച്ചു വയ്പ്പോർ!
ആകില്ലകൂട്ടുവതിനായിപണത്തെയങ്ങേ
ലോകത്തിലേയ്ക്കവരതോർക്കുകയില്ലതെല്ലും! 

ഈരണ്ടു കൂട്ടരുടെ രക്തമൊരേ നിറ ത്തിൽ
ഇല്ലൊട്ടുമേയൊരു വിവേചനമീ കൊറോ ണയ്
ക്കീരണ്ടുപേരുമൊരുപോലെ കൊലയ്  ക്കു പോലും! 
ആരും കൊറോണയുടെ വായിലകപ്പെടാ മേ!

ചിന്തിക്കവേണമതിനാലെ ധനപ്രഭുക്കൾ
എന്തിന്നു വേണ്ടിയിനിയീ പണമൊക്കെ പൂഴ്ത്താൻ?
അന്നത്തിനായി വലയുന്നയനേക പാവം
നാട്ടാർക്കു വേണ്ടിയതുമൊന്നുപയോഗമാക്കാം.

ചിന്തിക്കവേണ,മതിനായിയൊരുക്കമായാൽ   
ചിത്തത്തിനെത്രയധികം സുഖമേറുമെ ന്നും
എന്തിന്നുവേണ്ടിയതുവേണ,മതും പ്രധാനം  
ഉത്തുംഗ ചിന്ത മനതാരിനു ശോഭയേറും!




  (Copy Right :Upagupthan K. Ayilara)
     
  
          ത              ഭ             ജ              ജ/
   -     -    u /   -    u   u  / u   -   u  / u  -  u  /
ഹാ! പാപ/മോമൽ മ/ലരേ ബ/ത! നിന്റെ/
ഗുരു  ഗുരു 
    -         -
 മേ    ലും 

ചൊല്ലാം വസന്തതിലകം തഭജം ജഗംഗം ഗണവ്യവസ്ഥ ത ഭ ജ ജ ഗുരുഗുരു

     മ            ഭ             ജ           സ,  
  -   -   -  /  -  u  u  /  u  -  u  /  u  u   -  /

     ന             യ          ര           ത 
u   u   u  /  u  -  -  /  -  u  -  /  -  -  u  /

ത്രിഗുരു, മുഖഗുരു. മധ്യാന്തം,
ത്രിലഘു, മുഖലഘു  മധ്യാന്തം

ഗുരുലഘുവിന്യാസക്രമം

ഗണത്തിന്റെ പേര്

ഉദാഹരണം

ചിഹ്നം

അക്ഷരം

ആദിലഘു

യഗണം

സലീലം

U_ _

മദ്ധ്യലഘു

രഗണം

രാഗിണീ

_ U _

അന്ത്യലഘു

തഗണം

സുരസാ

_ _ U

ആദിഗുരു

ഭഗണം

നീരജ

_ U U

മദ്ധ്യഗുരു

ജഗണം

രാധികാ

_ U_

അന്ത്യഗുരു

സഗണം

അനഘാ

U U_

സര്‍വ്വഗുരു

മഗണം

പാതാളം

_ _ _


സര്‍വ്വലഘു

നഗണം



ഓർമ്മകൾ

വ്യഥകൾ


സന്താപങ്ങൾ 





2021 ജൂലൈ 4, ഞായറാഴ്‌ച

അരുവി പുഴയാകുമ്പോൾ(included)

        അരുവി പുഴയാകുമ്പോൾ
        -----------------------------------------

വന്മലയൊന്നിന്റെയുദരത്തിൽനിന്നും  
ജന്മമെടുത്തോരുറവയായ് ഞാൻ.

കാടും മലകളും ചുറ്റിയും താണ്ടിയും  
കാണും ചെടികളേയും തഴുകി,

ദാഹശമനമവർക്കു നൽകീടവേ    
ദാഹമില്ലാതെൻ മനം കുളിർത്തു. 
 
കിന്നാരമവരോടു ചൊല്ലീം ചിരിച്ചും
കളകളം ചൊല്ലിയുല്ലസിച്ചും,

വലിയ മലകൾക്കിടയിൽനിന്നും താഴ്
വരകളിലേക്ക്‌ കുതിച്ചു ചാടീം, 

കരയോടു ചേർന്നങ്ങിരുന്നോരു ചെറു
കല്ലുകളെയെന്റെ കൂടെക്കൂട്ടീം,     

അവയെ മെല്ലവേ തഴുകിയുരുട്ടി
അഴകിൻ ഗോളങ്ങളാക്കി മാറ്റീം,

കൊഴിയുമിലകളേയും പൂക്കളേയും   
കളിയോടമായിട്ട് കൂടെക്കൂട്ടീം,

മീനുകളേയും തവളകളേമൊക്കെ 
എന്നുടെയന്തേവാസികളാക്കീം,   

വഴിയിലെയോരോതിരിവിൽ വച്ചുംകൈ-
വഴികളെയൊക്കെ ചേർത്തണച്ചും,

തെളിനീരുമായി നാടോടടുക്കവേ
തെല്ലൊന്നു വേഗം കുറച്ചൊഴുകീം,

കൂട്ടിന് വന്നൊരാ ഉരുളൻ ശിലകളെ
കൂട്ടുപിരിച്ച് കരയ്ക്കടുപ്പിച്ചും, 

അഴകേറുമാ ചെറു ഗ്രാമത്തിലേയ്ക്ക-
ങ്ങൊഴുകിയെത്തീ ഞാൻ മോദമോടെ.

വരവേറ്റു സന്തോഷമോടെന്നെ നാട്ടാർ
വളരെ സംതൃപ്തിയെനിക്ക് തോന്നി.

തെളിനീരെന്റേതവർക്കുംപശുക്കൾക്കും
കുളിരേകിയുള്ളിലും പുറമേം.  

വയലേലകൾ താണ്ടിയോഴുകീടവേ
വലുതായ് മാറിയെൻ രൂപം ക്രമാൽ.

മുന്നോട്ടുപോകവേയെന്റെതെളിനീരിൽ
കുന്നോളം മാലിന്യം ചേർക്കയായി.

മണലാകെക്കോരിയെടുത്തിട്ടെന്നുള്ളം  പുണ്ണുപോൽ കുണ്ടും കുഴിയുമായി.

എന്റെയോരങ്ങളെക്കയ്യേറി മാനുഷർ  
എത്രയോ മന്ദിരമങ്ങുയർത്തി.   
 
എന്റെവഴികളിടുങ്ങിച്ചെറുതായി
എത്ര വൈഷമ്യമെനിക്കൊഴുകാൻ!

എത്രയേറെയുപകാരിയവർക്കു ഞാൻ
എത്രയുപദ്രവമെന്നിട്ടെനിയ്ക്ക്!

മലയില്ലാതാക്കി മഴപെയ്യാതായി
മലവെള്ളമെത്തില്ലിനിയെനിക്ക്.

കുഴി കുഴിച്ച് സ്വയം വീഴും മനുഷ്യാ ഈ 
പുഴയുടെ കഴുത്ത് ഞെരിച്ചെന്നാൽ    

വഴിവേറെയില്ലെന്ന് വന്നാലെനിക്കിനി  
പുഴുപോലിഴയേണ്ടിവരുമോ?


 
  



  

   
   

 
 
   


  



 
     


ചെമ്പകപ്പൂക്കളോ ചെമ്പനീർ പൂക്കളോ

കൂന്തലിൽ നീയന്ന് ചൂടിയില്ല


മാന്തളിർ തുമ്പിലെ നീഹാരമുത്തുപോ –

ലുള്ള നി,ന്നാസ്യം മിനുക്കിയില്ല


അമ്പിളി പാലൊളി പോലുള്ള പുഞ്ചിരി

ചുണ്ടിലന്നൊട്ടും വിടർന്നതില്ല


മന്ദഹാസപ്പൂവിരിയും മിഴിയിലെ

മാരിവിൽ ചന്തവും കണ്ടതില്ല


ഭംഗിയുള്ളാക്കൊച്ചു കല്യാണ വള്ളത്തി–

ലക്കരെ കാത്തതറിഞ്ഞതില്ല


രണ്ടു ദിക്കിലേക്കായ് നമ്മൾ പിരിഞ്ഞിടാ–

മെന്ന കളിവാക്കും ചൊല്ലിയില്ല


ചങ്കു നുറുങ്ങിയാക്കൊമ്പിലെ പൂങ്കിയിൽ

പാട്ടു നീയന്നൊന്നു കേട്ടതില്ല


കാറ്റടങ്ങും വരെ കാത്തിടാമോമലേ

നെഞ്ചു പൊട്ടി ചൊല്ലി , കേട്ടതില്ല.


(മന്ദഹാസപ്പൂവിടരും എന്നെഴുതിയാലും ശരിയാണ്.തൊട്ടു മുകളിലെ വരിയിൽ വിടരുക എന്ന ക്രിയ വന്നതു കൊണ്ടാണ് മന്ദഹാസപ്പൂവിരിയും എന്നാക്കിയത്.)

കണ്ടതില്ലാ ,ചൊല്ലിയില്ലാ ,ചൂടിയില്ലാ , തുമ്പിലേ എന്നിങ്ങനെ ദീർഘമാത്രയിൽ വാക്കുകൾ അവസാനിപ്പിക്കേണ്ടതില്ല.അതൊക്കെ ആലാപനത്തിൽ ആവാം.


മറ്റൊന്നും പറയാനില്ല മാഷേ .വരികൾ അതിസുന്ദരം🙏🏻😍

അഭിനന്ദനങ്ങൾ💐💐