2022 ഓഗസ്റ്റ് 30, ചൊവ്വാഴ്ച

ഓണം

ഓണം

ഓണമിങ്ങു വന്നുകേറി
കാണമെല്ലാം വിറ്റവനും
കാണം വിൽക്കേണ്ടാത്തവനും 
നാണമില്ലാതിന്നൊന്നുപോൽ 
ഓണക്കിറ്റിനായോടുന്നു

ഉള്ളവനുമില്ലാത്തോനും
പള്ളയുള്ളതല്ലോ പ്രശ്നം

 

2022 ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

മാരകാകളി & രഥോദ്ധത

മാരകകളി


ലക്ഷണം


കവിത :
ബലിതർപ്പണം.
-- ചന്ദ്രമേനോൻ .
----------------------------
ചാണകം മെഴുകിയ
മണ്ണുമ്മറത്തിന്റെ
കോണിൽ മുത്തച്ഛനെൻ 
 കാവൽ .
മാറോടുചേർത്തു
കിടത്തുമ്പോൾ മുത്തശ്ശി
ചായുറക്കും പാട്ടുകാരി .

ഒന്നാ അടുക്കളച്ചായ്പ്പിൽ
നിന്നും പുറത്തെത്തുമ്പോൾ 
അമ്മതൻ മുത്തം.
പട്ടണത്തിൽ നിന്നും
ഒട്ടുനാൾകൂടവേ 
എത്തുമ്പോളച്ഛന്റെ
സ്നേഹം .
എല്ലാമനസ്സുമെൻ
കൂടെനിന്നന്നെന്റെ
കുറ്റംകുറവൂ പൊറുത്തു 

കാലം കടന്നങ്ങുപോയിദൂര .
സ്വപ്നജാലം തുറന്നു നഗരം.
അരുതാത്തതായ് ഗ്രാമ
സൗഭഗമോർക്കുവാൻ
സമയമില്ലാതെ ഞാൻ മാറി.
ഒടുവിലീ സന്ധ്യയിൽ,
തളരുന്ന മനമെന്തോ
തിരയുന്ന വേളയിൽ,
ഞെട്ടി.
കറുകയും പൂവും
സമർപ്പിച്ചു തീർക്കുവാൻ
കഴിയാത്ത നേരിൽ പകച്ചു.

കണ്ണായിരം ചൊല്ലേ -
ണ്ടൊന്നാ വടക്കിനി -
ച്ചുമർചാരിയമ്മ
നിന്നെങ്കിൽ.
ഇരു കൈകൾ നീട്ടി
വിളിയ്ക്കേണ്ട, ചുമയുമായ-
ച്ഛൻ കിടന്നിരുന്നെങ്കിൽ 
മുളകുമുപ്പും ഉഴിഞ്ഞന്തി -
യ്ക്കടുപ്പിൽ കളയാൻ 
മുത്തിയുണ്ടെങ്കിൽ !
ഉണ്ണി വരണുണ്ടോ 
എന്നുറ്റുനോക്കി വടികുത്തി മുത്തച്ഛനുണ്ടെങ്കിൽ.

ഇവിടെയെന്നമ്മേ 
യെന്നച്ഛാ , പിടയ്ക്കുന്ന
മനമോടെ ഉണ്ണിതളർന്നു .
അറിയുന്നു, അച്ഛനും
അമ്മയും പോയാൽ 
പിന്നുലകത്തിൽ മർത്ത്യ-
നനാഥൻ 
ഇണയും കിടാങ്ങളും
കൂടെയില്ലേയെന്ന 
നിനവിൻവിഷാദാർദ്ര
പരിധിയല്ലോ.
നീരെന്നും കീഴോട്ടായി 
മാത്രമൊഴുകും 
നേരെന്റെ ജീവന്റെ
തേങ്ങലായി .
അവിടുത്തേയ്ക്കരുളാൻ
മറന്നൊരാ പൊരുളെനി-
യ്ക്കരുളാൻ മറന്നെന്റെ 
 മക്കൾ.

=================================

ബലിതർപ്പണം 

ചാണകം പൂശിയോരുമ്മറത്തിന്റെയാ
കോണിൽ മുത്തച്ഛനെൻ കാവൽ .

മാറോടു ചേർന്നുറങ്ങീടവേ 
മുത്തശ്ശി
ചായുറക്കും പാട്ടുകാരി .

==================================


മാനത്തു പാറിക്കളിക്കവേ വെൺമേഘ 
മാലാഖമാർക്കൊരു മോഹം!

പൂനിലാവിൽ ലയിച്ചാലോലമാടിയാ
ഭൂമിയിലൊന്നുപോയാലോ!

കാഴ്ചകൾ കാണുവാനേറെയുണ്ടായിടും 
കണ്ടിട്ടുതന്നിനിക്കാര്യം

താമസിച്ചില്ലപിന്നുത്രാടരാത്രിയിൽ
താഴേയ്ക്കവർ യാത്രയായി

തൂനിലാവിൻ നനുത്തുള്ളൊരാ രശ്മിയിൽ
തൂങ്ങിയൂയലാടിപ്പോയി,

തമ്മിൽരഹസ്യങ്ങളന്യോന്യമോതിയും
താഴേക്കു നോക്കി രസിച്ചും.

കാണുവാനായിടേ ഭൂമിതൻ രൂപത്തെ
കോൾമയിർ കൊണ്ടവരെല്ലാം!

എന്തോരു ലാവണ്യമീധരിത്രിക്കെന്നു
ചിന്തിച്ചവരൊന്നുപോലെ. 

കാണുന്നതൊക്കെയും പുത്തനാം കാഴ്ചകൾ
ഓണ ഒരുക്കങ്ങൾ വേറെ 

രാവേറെ ചെന്നിട്ടും കുഞ്ഞുങ്ങളൂയലിൽ
അവോളമാടി രസിപ്പൂ.

പൂനിലാ/വെട്ടത്തി/ലെത്രയോ ചന്തമാ
പൂക്കളം കാണുവാനെന്നോ! 

കാഴ്ചകൾകണ്ടങ്ങു മെല്ലെനീങ്ങീടവേ
കണ്ണൊന്നു മങ്ങിയപോലെ
 
എന്തോ കറുത്തരൂപങ്ങൾ നുഴഞ്ഞതാ 
മന്ദം പടരുന്നിടയിൽ 

തങ്ങളെപ്പോൽ ചലിക്കും രൂപമെങ്കിലും
തങ്ങളെക്കാൾ ഭാരമേറും

താഴേക്കു നീങ്ങുവാനാകാതെ വന്നിടേ 
കാഴ്ചയോ തീർത്തുമില്ലാതായ് !

"മോദമോടെങ്ങളെക്കൊണ്ടിങ്ങു വന്നൊരാ 
പൂനിലാവെങ്ങോ മറഞ്ഞു!

ഒന്നുമേ കാണുവാനാകാത്തവസ്ഥയിൽ
ഒക്കുമോ മേലോട്ടു പോകാൻ?

വന്നൂ വിരുന്നുകാരായിട്ടു ഭൂമിയിൽ
എന്നാലബദ്ധം പിണഞ്ഞോ!

മാലാഖമാരായി വന്നോരു ഞങ്ങൾക്കു
മാലിന്യത്താൽ വരവേൽപ്പോ!

ആതിഥേയയായിത്തീരേണ്ട ഭൂമിക്ക്
ആതിഥ്യമര്യാദയില്ലേ?

സംഭവ്യമാകില്ലതവ്വിധം കാരണം
സർവ്വംസഹയല്ലോ ഭൂമി!"

ഇവ്വിധം ചിന്തിച്ച മാലാഖമാരൊക്കെ
നിർവ്വികാരത്തിലങ്ങാണ്ടു.

നീലക്കടലിൽനിന്നെത്തുമാ നീരാവി
മേലോട്ടവരെയുയർത്തേ

ചൊല്ലീയവരോടായെല്ലാമറിയുമ്പോൽ
തെല്ലൊരു നീരസത്തോടെ
 
"ആരുമേ സംശയിക്കേണ്ടിതിന്നൊക്കെയും
കാരണക്കാരാം മനുഷ്യർ 
 
മാതാവിനെത്തന്നെ ദ്രോഹിക്കും മാനുഷർ
മാലിന്യത്തിന്റെയുറവ!

വേറേവഴിയൊന്നും നോക്കേണ്ടിനിനിങ്ങൾ 
മാറിടുംകാർമേഘമായി

വാനത്തി/ലേക്കുയർ/ന്നെത്തേ ത/ണുത്തിട്ടു
വർഷിച്ചിടാം ഭൂമിമേലേ 

ഖേദിക്ക/വേണ്ടാ ചെന്നെത്തിടാം 




നീലവാനിന്റെവെൺമേഘമാലാഖമാർ 
നീലക്കടൽനുരയായി!

മാറാം പുത്തനാമ വതാരമായിടാം 






🔔🦚🔔🦚🔔🦚🔔🦚

ദേവതാസങ്കല്പം : സുബ്രഹ്മണ്യൻ വൃത്തം : രഥോദ്ധത
 
***************************

വേലവാ! സകലസങ്കടങ്ങളും
തീരുവാൻ തിരിയുഴിഞ്ഞുകുമ്പിടാം,
കാവലായ് മുരുകനെത്തിടാനിവൻ
താവകാംഘ്രിയുഗളം നമിച്ചിടാം!

ജ്യോതിഷം രചനചെയ്ത വേലവാ!
ദേവസേനയുടെ നായകാ! തൊഴാം. 
താരകാസുരനെ വെന്നപോലെയി-
ക്കാലദോഷവുമടക്കിടേണമേ!

നീലമാമയിലിലേറിവാണിടും
ബാഹുലേയനടതന്നിലെത്തിടാം.
മേലിലീ ധരയിലുള്ള ജീവിതം
വേലവാ!മനമലിഞ്ഞുകാക്കണേ!

        സന്ധ്യാവന്ദനം 

🌷🌷🌷🌷🌷🌷🌷🌷
       വിനോദ് പെരുവ

 









കണ്ണുനീർ തൂകി 


2022 ഓഗസ്റ്റ് 21, ഞായറാഴ്‌ച

ചിങ്ങമാസക്കാഴ്ചകൾ (included)

.         ചിങ്ങമാസക്കാഴ്ചകൾ

ചിങ്ങപ്രഭാതം പ്രഭാപൂരമാക്കിയാ
ചന്തമേറും മാമലകൾതൻ മീതെകൂ-
ടെത്തിനോക്കീടുന്നൊരർക്കന്റെ രശ്മികൾ- 
ക്കെത്രചേലുണ്ടെന്നു ചൊല്ലുവാനാവില്ല!

പച്ചിലച്ചാർത്തിന്റെയഗ്രത്തു തൂങ്ങിടും 
മഞ്ഞിന്റെ തുള്ളിയിൽ മെല്ലവേചുംബിച്ചു
നിർമ്മിച്ചിടുന്നൊരാ കൊച്ചുബിംബങ്ങളോ
തീർത്തും മനസ്സിനാനന്ദമേകീടുന്നു.

തെന്നലിൽ ആലോലമാടും സുമങ്ങളിൽ 
മന്ദമായ്ചുംബിച്ചു പൂവിൻ നറുഗന്ധം 
പേറിക്കറങ്ങിയച്ചുറ്റുപാടൊക്കവേ 
ഏറെയാഗന്ധം പരത്തുന്നു മാരുതൻ

മഞ്ഞവർണ്ണപ്പൂക്കളും പതംഗങ്ങളു- 
മൊന്നുപോലോണമിങ്ങെത്തിയെന്നോതവേ
പൂക്കൂടയുമായിബ്ബാലികാബാലകർ 
പൂനുള്ളുവാനായ് പ്രഭാതേയിറങ്ങിടും.

വായ്ക്കുന്ന മോദമോടാണവർ പൂക്കളം
തീർക്കുന്നതാ ചത്വരത്തിൻ നടുക്കായി. 
വീട്ടിൻവളപ്പിലെപ്ലാവിലും മാവിലും
വീട്ടുനാഥൻ കെട്ടിടുന്നൂയ,ലാടുവാൻ.

പൈക്കളേയും കുളിപ്പിച്ചു ഗൃഹനാഥൻ
പുല്ലവയ്ക്കേകുന്നിതോണമുണ്ണാനായി.
സ്വാദിഷ്ടമാകും വിഭവക്കൂട്ടൊത്തുള്ള 
സദ്യയ്ക്കു വീട്ടമ്മ കോപ്പുകൂട്ടീടുന്നു.

മത്സരിച്ചോരോ വിനോദത്തിലേർപ്പെട്ടു
ഉത്സാഹമോടാസ്വദിക്കുന്നു ബാലകർ
മാവേലിയെയാഹ്ലാദത്തോടെതിരേൽക്കാൻ
ആവതും നന്നായൊരുങ്ങുന്നു നാട്ടുകാർ 

മന്ദാനിലനോണത്തുമ്പിപ്പുറത്തേറി
മന്ദമായ് യാത്രചെയ്തെല്ലാമെ വീക്ഷിപ്പു 
ഇക്കണ്ടകാഴ്ചകളൊക്കെയുംഞാനൊരു
ചെക്കനായിട്ടന്നു കണ്ടവമാത്രമാം

ഇന്നെൻ സഹവർത്തിയായുള്ളവർക്കൊ
ക്കെ
എന്നും ഗൃഹാതുരത്വത്തിന്റെ  കാഴ്ചകൾ
ഇന്നവകാണുവാനാകില്ലതുപോലെ
ഇന്നത്തെക്കുഞ്ഞുങ്ങൾക്കന്യമായ്തീർന്നവ!

ആവില്ലിനിയൊന്നും നേരിട്ടു കാണുവാൻ
കൈവിട്ടുപോയിതെന്നേക്കുമക്കാഴ്ചകൾ 
കാലമേ മാറി,ത്തിരിച്ചില്ലിനിപ്പോക്ക്
ചേലൊത്ത കാഴ്ചമേൽ വീണൂതിരശ്ശീല! 
 


 

 

 


2022 ഓഗസ്റ്റ് 14, ഞായറാഴ്‌ച

സ്വാതന്ത്ര്യദിനം

സ്വാതന്ത്ര്യദിനം


നാനാത്വത്തിലേകത്വമുത്ഘോഷിക്കു-
മിന്ത്യതൻ സ്വാതന്ത്ര്യപ്ലാറ്റിനംജൂബിലി നാമിന്നുകൊണ്ടാടുമീശുഭവേളയിൽ
നാടിന്റെനന്മയ്ക്കായൊത്തു പ്രവർത്തിക്കാം.

വർണ്ണവിവേചനമറിയാത്തൊരിന്ത്യ,
വർഗ്ഗീയചിന്തകളുമില്ലാത്തൊരിന്ത്യ,
സാഹോദര്യം നന്നായൂട്ടിയുറപ്പിച്ചു
സംതൃപ്തിയടയും ജനങ്ങൾതന്നിന്ത്യ!

രാഷ്ട്രീയഭിന്നതകൾ ദൂരീകരിക്കാനായ്
 

 

 

2022 ഓഗസ്റ്റ് 9, ചൊവ്വാഴ്ച

മനസ്സെന്ന 'സൂത്രം' (included)

.                മനസ്സെന്ന 'സൂത്രം' 
.                 (ഭൂജംഗപ്രയാതം ) 


വിഷാദത്തിരയ്ക്കുള്ളിലായെത്രനാൾ ഞാൻ
വലഞ്ഞെന്നതോർത്തിട്ടുതിർക്കുന്നു രോഷം.
മനസ്സിൻകടിഞ്ഞാൺ നിയന്ത്രിക്കുവാ നായ്
എനിക്കെന്തെയാകാതെപോയിത്രനാളും?

എനിക്കെൻ മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ
തനിച്ചൊന്നു പൂകാൻ, വികാരം ശമിപ്പി-
ച്ചിരുന്നിന്നുഷാറോടുമുത്സാഹമോടും
ചിരിച്ചുല്ലസിക്കാൻ,കഴിഞ്ഞെന്നുവന്നാൽ!

അകത്തുള്ളതൊക്കെപ്പുറത്തേക്കുതള്ളീ
ട്ടകക്കാമ്പിനിമ്പം പകർന്നങ്ങുനൽകാം
വസിച്ചീടുവാനാകുമന്യർക്കുമുൻപിൽ 
അസന്തുഷ്ടിയും പോരുമില്ലാതെയെ ന്നും.

മനക്ലേശമില്ലാതുറക്കെച്ചിരിക്കാം
തനിച്ചെന്നതോന്നൽ തികച്ചും ത്യജിക്കാം
വെളിച്ചത്തിലേക്കങ്ങിറങ്ങിക്കുളിക്കാം
വിഹായസ്സിലെല്ലാമെ പൊങ്ങിപ്പറക്കാം.

മറക്കാമിനിത്തൊട്ടു ഞാനെന്നഭാവം
പുറത്തേക്കുതള്ളാം തനിക്കെന്നതോ ന്നൽ 
ഗമിക്കുന്നതാം നന്നു കാലത്തിനൊപ്പം,
ശ്രമിക്കാ പ്രവാഹം മുറിച്ചങ്ങുനീന്താൻ.

മറക്കേണ്ട വന്നീടുമീഭൂവിലായ് നാം
വെറുംകയ്യുമായിട്ടു തന്നെന്നകാര്യം.
മടക്കത്തിലാർക്കും അതേപോലെ,യാകി
ല്ലെടുത്തോണ്ടു പോകാ,നൊരൊറ്റത്തുരു മ്പും

മനുഷ്യന്റെ ഓരോ അവസ്ഥക്കവൻതാൻ
മെനഞ്ഞീടുമോരോ കുരുക്കിന്റെ സൂത്രം.
മറന്നാൽ 'വിതയ്ക്കുന്നതേകൊയ്യു'വെ ന്നാ 
ഉറപ്പുള്ള ചൊല്ലിൻ ഫലം തിക്തമല്ലോ!

മറക്കാതെയീനൽപ്രമാണം മനസ്സിൽ
കുറിച്ചിട്ടു വർത്തിക്കിലോ നന്മ നൂനം.
മനുഷ്യന്റെയത്യാഗ്രഹങ്ങൾ പെരുത്താൽ
മറന്നീടുമീചൊല്ലവൻ നിഷ്പ്രയാസം.

2022 ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

എന്റെ തിരുവനന്തപുരം ജില്ല (ഗാനം)

എന്റെ തിരുവനന്തപുരം ജില്ല.
-------------------------------------------
ഉപഗുപ്തൻ കെ അയിലറ.           

പത്മനാഭസ്വാമിയുടെ തിരുസന്നിധാനം 
സ്വാതിസംഗീതമിവിടലയടിച്ചു.
ചട്ടമ്പിസ്വാമികളും ഗുരുദേവനുമയ്യ-
ങ്കാളിയും നവോത്ഥാനം രചിച്ചിവിടെ 
..ഈ അനന്തപുരി തന്നിൽ
         
       ....... പത്മനാഭ ....(2)

ഇവിടല്ലോ ജനിച്ചു രവിവർമ്മേമാശാനും,
കവി ഉള്ളൂരോ മരുമകനുമായി.
ഹരിതസുന്ദരമാമീ കേരളക്കരതൻ  ഭരണസിരാകേന്ദ്രവുമിവിടല്ലോ!
           ....... പത്മനാഭ ....(2)

കോവളവും, ശംഖുമുഖോമാറ്റുകാലും, തുമ്പേo
കോടമഞ്ഞലഞ്ഞീടുന്ന പൊന്മുടിയും, 
തിരുവല്ലവും ശിവഗിരിയും വർക്കലേം  
തിരുവനന്തപുരത്തിന്നഭിമാനം! 
                     ....... പത്മനാഭ ....(2)

     
           ---------------------------------