2021 മാർച്ച് 31, ബുധനാഴ്‌ച


12    പഞ്ചഭൂതങ്ങളും പരിവാരങ്ങളും 

എന്നസ്ഥി മുഴുവനും വെടിവച്ചു പൊട്ടിച്ച്
എൻ രക്തധമനികൾ ചൂടുപിടിപ്പിച്ച്
എൻ ദേഹമാകവേ കീറിമുറിച്ചിട്ടു
എന്നെ ഉരുൾപൊട്ടും ഭൂതമാക്കുന്നവൻ

പ്രകൃതിയെ സ്നേഹിക്കാനറിയില്ലവന്ന് 
പ്രകൃതി നശിപ്പിക്കലവന് വിനോദം
വനവും വെളുപ്പിച്ച് നദികൾ തോടാക്കി 
വയലാകെ നികത്തീട്ട് വികൃതമാക്കി 

വിളവു  കൂട്ടാനുള്ള മോഹമേറീട്ടവൻ
വളമെന്ന് കരുതി തളിക്കുന്നത് വിഷം    
അതു വീണിട്ടെൻ തനു ചുട്ടുപൊള്ളീടുന്നു
അർബുദ രോഗിയാകുന്നവനും ഞാനും
        
പുക വമിച്ചീടും തൊഴിൽശാലകളേറെ  
പുകതുപ്പിയോടുന്ന ശകടങ്ങളേറെ
സിമന്റിൽ പൊതിഞ്ഞെന്റെ ദേഹം മറച്ചിട്ട് 
വിമ്മിട്ടത്താലെൻറെ കണ്ണു മിഴിക്കുന്നു

ചൂടേറ്റിട്ടെന്നുള്ളം വീർപ്പു മുട്ടീടുന്നു    
ചൂടകറ്റാൻ വെണ്ട ജലമെനിക്കില്ലിന്ന് 
വിലപിക്കുക മാത്രമേ വഴിയുള്ളെനിക്ക്  
വിലപിച്ചിടട്ടെ  ഞാൻ കണ്ണീരൊഴുക്കാതെ

മന്വന്തരങ്ങളായ് ഞാനായി  നേടിയത് 
മക്കളിൽ കേമനാം മനുജന്റെ നന്മയ്ക്ക് 
മർത്യനോ മനം മാറി, അഹങ്കാരിയായി 
മനുഷ്യത്വമേലാത്ത മൃഗം പോലെയിന്ന്    

കഴിവുറ്റ ബുദ്ധി വഴിവിട്ടു  പ്രയോഗിച്ച്
കുഴി കുഴിച്ചിട്ടതിൽ വീഴും മനുജനെ      
കണ്ടിട്ടു സഹതപിച്ചീടുന്നു ഞാനിന്നു   
കേഴുന്നീ വസുമതി, മർത്യനെയോർത്ത്
                ഉപഗുപ്തൻ കെ അയിലറ      11

                 1. ഭൂമി ഭൂതം 
              
              ധരണീ പുരാണം 

വ്യോമപടലത്തിലെയഗ്നിഗോളത്തിൽ നി-
ന്നമിതവേഗത്തിലടർന്നു ഞാൻ മാറി
സൗരയൂഥത്തിലൊരിടം നേടിയിട്ടു ഞാൻ
എരിപൊരിച്ചൂടിൽ കഴിഞ്ഞനേകം നാൾ

മന്വന്തരങ്ങളായ് തപസ്സിരുന്നിട്ടു ഞാൻ
മെല്ലെത്തണുത്തു രൂപം കൊണ്ടു ഭൂമിയായ്  
വായു, ജല,മഗ്നി എന്നിവയെ സൃഷ്ടിച്ചാ-  
വാഹിച്ചടിമകളാക്കിയെൻ നെഞ്ചേറ്റി
   
ഒരു മഹനീയമാം  കർമ്മത്തിന്നവരെ
കരുവാക്കി മാറ്റിയെടുത്തു ഞാൻ മെല്ലേ 
ഒരു ചെറുകോശം മെനഞ്ഞിട്ടു ജീവൻറെ
പൊരുളാം തുടിപ്പേകി സംതൃപ്തയായി  

കടലിലെ പായൽ, ചെടികൾ മൽസ്യങ്ങളും  
കരയിലെ  പറവകൾ സസ്യലതാദികൾ,  
ഉരഗങ്ങൾ നാൽക്കാലികളെന്നി വയ്ക്കെല്ലാം
ഒരുപോലെ നൽകി ഞാൻ ജന്മവും ജീവനും

ഇനിയൊരു ശ്രേഷ്ഠമാം സൃഷ്ടിനടത്തണം
ഇരുകാലി ജന്തുവായ്‌ക്കോട്ടെന്ന്  കരുതീട്ട് 
ബുദ്ധിശക്ത്യാദികളൊരുമിച്ചു ചേർത്തിട്ടു
ബുദ്ധിമനാമിരുകാലിയെ വാർത്തുഞാൻ  

മനസ്സിൽ പ്രതീക്ഷയോടേകീയവന്നു ഞാൻ
'മനുഷ്യ'നെന്നുള്ള മനോഹര  നാമം  
'മനുഷ്യനും മണ്ണാകു'മെന്നതു  മറന്നിട്ട്
മാതൃത്വത്തെയിന്ന്   മുറിവേൽപ്പിക്കുന്നവൻ  

എന്നസ്ഥിയാകുന്ന ശിലകളാണെൻ ശക്തി
എൻ രക്തമാം ജലമതിനടിയിലുണ്ട്
മണ്ണാകുമെന്റെ ശരീരവും ചേർന്നിട്ടു
പൂർണതയോലും ധരണിയാകുന്നു ഞാൻ 




 


2021 മാർച്ച് 29, തിങ്കളാഴ്‌ച

വസന്തതിലകം (വൃത്തം)

വസന്തതിലകം (വൃത്തം)

എ.ആർ. രാജരാജവർമ്മയുടെ വൃത്തമഞ്ജരിയിൽ സൂചിപ്പിച്ചിട്ടുള്ള വൃത്തമാണ് വസന്തതിലകം. പാദത്തിൽ പതിനാലക്ഷരമുള്ള ശക്വരി ഛന്ദസ്സിൽ ഉൾപ്പെടുന്ന ഒരു വൃത്തമാണിത്. സിംഹോന്നതാ, ഉദ്ധർഷിണി, സിംഹോദ്ധതാ, വസന്തതിലകാ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇതൊരു സംസ്കൃത വൃത്തമാണ്.കുമാരനാശാന്റെ'വീണപൂവ്', ഈ വൃത്തത്തിലാണ്.

ലക്ഷണംതിരുത്തുക

ത ഭ ജ ജ എന്നീ ഗണങ്ങൾക്കുശേഷം രണ്ട് ഗുരുക്കൾ കൂടി വന്നാൽ വസന്തതിലക വൃത്തമാകും.
ഗഗല ഗലല ലഗല ലഗല ഗഗ. എന്നിങ്ങനെ അക്ഷരക്രമം.

-------------=



ലക്ഷണം സംസ്കൃതത്തിൽ (വൃത്തരത്നാകരം) -

ഉദാഹരണങ്ങൾതിരുത്തുക

ഉദാഹരണം 1.

പൂവ്  

2021 മാർച്ച് 24, ബുധനാഴ്‌ച

Proof Reading No.2

Proof reading No. 2 for പഞ്ചഭൂതങ്ങളും പരിവാരങ്ങളും. 

1. Page 1.  "പഞ്ചഭൂതങ്ങൾ " എന്ന പ്രധാന ശീർഷകം, കവിതയ്ക്കു മുകളിൽ മദ്ധ്യഭാഗത്ത് കൊണ്ടുവരുക .  (ഒറിജിനൽ  കാണുക)

2.. Page 3. ഖണ്ഡിക 4. വരി 3. രണ്ടാമത്തെ വാക്ക്  "നെടുവാനായ്" എന്നത് 'നേടുവാനായ്' എന്നാക്കുക 

3. Page 3. ഖണ്ഡിക 5. വരി 1 അവസാനത്തെ വാക്കിന്റെ അവസാനം hyphen (-) ചേർക്കുക (പയോ-) എന്ന് 

4. page 5. ഖണ്ഡിക 1 വരി 1 അവസാനത്തെ വാക്കിന്റെ അവസാനം hyphen  (-) ചേർക്കുക, (ഞാനീപ്ര-) എന്ന് 

5. Page 11.  "പരിവാരങ്ങൾ " എന്ന പ്രധാന ശീർഷകം, കവിതയ്ക്കു മുകളിൽ മദ്ധ്യഭാഗത്ത് കൊണ്ടുവരുക .  (ഒറിജിനൽ  കാണുക).

6.. Page 23. ഖണ്ഡിക 2, വരി 1. അവസാനത്തെ വാക്കിന്റെ അവസാനം hyphen (-) ചേർക്കുക (പ്രണയിപ്പ-) എന്ന് 

7.  page 46. ഖണ്ഡിക 6 വരി 3 അവസാനത്തെ വാക്കിന്റെ അവസാനം hyphen (-) ചേർക്കുക (മ-), എന്ന് 

8.  page 58. അവസാന ഖണ്ഡിക  വരി 3 അവസാനത്തെ വാക്കിന്റെ അവസാനം hyphen (-) ചേർക്കുക (ചേർന്നി-) എന്ന് 

9. Page 59: ഖണ്ഡിക 2, വരി 4, ആദ്യ വാക്ക്  "സ് രഷ്ടാവ്" എന്നത്  'സ്രഷ്ടാവ്' എന്നാക്കുക

10.  Page 59: ഖണ്ഡിക 3, വരി 2,  അവസാന വാക്ക്,' സൃഷ്ടാവിന്റെ' എന്നത്  ' സ്രഷ്ടാവിന്റെ' എന്നാക്കുക.

11. Page 89. അവസാന  ഖണ്ഡിക, വരി 3 അവസാനത്തെ വാക്കിന്റെ അവസാനം hyphen (-) ചേർക്കുക (നാ-) എന്ന്.

12.  page 84. അവസാന ഖണ്ഡിക  വരി 3 അവസാനത്തെ വാക്കിന്റെ അവസാനം hyphen (-) ചേർക്കുക (,മാവില്ലുണർത്തുവാ-) എന്ന്.

2021 മാർച്ച് 17, ബുധനാഴ്‌ച

വൃത്തമഞ്ജരി

വൃത്തമഞ്ജരി

*വൃത്ത മഞ്ജരി (ലളിതപാഠം ) 1*
====================
1)പദ്യം വാര്‍ക്കുന്ന (അളക്കുന്ന )തോതാണ് വൃത്തം.
2) വൃത്ത ശാസ്ത്രത്തില്‍ സ്വരമാണ് അക്ഷരം.
3)സ്വരം രണ്ട് തരം; ഹ്രസ്വം,ദീര്‍ഘം.
4)ചുരുക്കി ഉച്ചരിക്കുന്നവ ഹ്രസ്വം. (അ,ഇ,ഉ,എ,.....)
5)നീട്ടി ഉച്ചരിക്കുന്നവ ദീര്‍ഘം (ആ,ഈ,ഊ,ഏ...)
6)ഹ്രസ്വാക്ഷരങ്ങളെ വൃത്ത ശാസ്തത്തില്‍ ലഘു എന്നും
ദീര്‍ഘാക്ഷരങ്ങളെ ഗുരു എന്നും വിശേഷിപ്പിക്കുന്നു.

    *വൃത്തത്തിന്‍റെ ബാലപാഠം ഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള കോംപോസിഷന്‍....*

താഴെ പറയുന്ന വാക്കുകളില്‍ എത്ര മാത്രയുണ്ടെന്ന് കണ്ടെത്തുക.
1)കമല
2)താമര
3)കവിത
4)കാമുകി       

 *വൃത്തശാസ്ത്രത്തില്‍ സ്വരമാണ് അക്ഷരം എന്നതിന്‍റെ വിശദീകരണം.*

വ്യഞ്ജനവും ചില്ലും അക്ഷരമല്ല.അവയ്ക്ക് പ്രാണനില്ല.സ്വരമാകുന്ന അക്ഷരം വ്യഞ്ജനത്തോട് ചേരുമ്പോള്‍ ജീവന്‍ വയ്ക്കുന്നു.
ഉദാ....കമല 
   ക്+അ》ക
മ്+അ 》മ
ല്+അ 》ല.
ഇവിടെ അക്ഷരം മൂന്നും *അ* ആണ്.

*കാമുകി*
ആ, ഉ, ഇ. എന്നിവയാണ് അക്ഷരം.


*വൃത്ത മഞ്ജരി (ലളിതപാഠം 3)*
=====================

*ഗണം*
===========
1)ഗണമെന്നാല്‍ അക്ഷരങ്ങളുടെ കൂട്ടമെന്ന് പറഞ്ഞുകഴിഞ്ഞു.
2) വൃത്തങ്ങളെ സംസ്കൃതം,മാത്ര,ഭാഷ എന്നിങ്ങനെ മൂന്നായി തിരിക്കാം.
3)ഇവ പരസ്പര ബന്ധിതമാണ്.
4)സംസ്കൃതകാവ്യങ്ങളിലാണ് ഗണങ്ങള്‍ക്ക് പ്രാധാന്യം.
5)ഗണങ്ങള്‍ എട്ടെണ്ണമാണ്.
   യഗണം
   രഗണം
   തഗണം
   ഭഗണം
   ജഗണം
   സഗണം.
   മഗണം
   നഗണം.

              (തുടരാം....🙏 )



*വൃത്തമഞ്ജരി (ലളിതപാഠം 4)*
=========================
എട്ടു ഗണങ്ങളെ പരിചയപ്പെട്ടു. ഗണം തിരിക്കാന്‍ പഠിക്കും മുന്‍പ് മറ്റൊന്നു അറിഞ്ഞിരിക്കണം.

*ലഘു ഗുരുവാകുന്ന സന്ദര്‍ഭങ്ങള്‍...*
==================
ഒരു ഹ്രസ്വാക്ഷരത്തിനു ശേഷം അനുസ്വാരം (ം)
വിസര്‍ഗ്ഗം (ഃ),കൂട്ടക്ഷരം (ച്ച,മ്മ,ത്ത,പ്പ....എന്നിങ്ങനെ),
കടുപ്പിച്ച് ഉച്ചരിക്കുന്ന ചില്ലു്...എന്നിവ വന്നാല്‍ 
ലഘു ഗുരുവായി മാറും.

ഉദാ...

1)കദനം എന്ന വാക്കില്‍ ന ഗുരുവാണ്.
2)ദുഃഖിത എന്ന വാക്കില്‍ ദു ഗുരുവാണ്.
3) പപ്പടം എന്ന വാക്കില്‍ പ ഗുരുവാണ്, ട ഗുരുവാണ്.
4) ശര്‍ക്കര എന്ന വാക്കില്‍ ശ ഗുരുവാണ്.

*ഭാഷാവൃത്തങ്ങളില്‍...*
വൃത്തശാസ്ത്രത്തിന്‍റെ നിബന്ധനകള്‍ക്ക് പൊതുവേ ഭാഷാവൃത്തങ്ങള്‍ വഴങ്ങാറില്ല. ഹൃസ്വാക്ഷരങ്ങളെ(ലഘു ) ചൊല്ലി നീട്ടി ഗുരു ആക്കാറുണ്ട്.
വരികളിലെ അവസാനാക്ഷരത്തെ വേണമെങ്കില്‍ ഗുരുവായി പരിഗണിക്കാറുണ്ട്.

ഇത്രയും അവധാനതയോടെ മനസ്സിലാക്കിയാല്‍ വരികളെ ഗണം തിരിച്ച് തുടങ്ങാം...🙏

 (തുടരാം....)

2021 മാർച്ച് 16, ചൊവ്വാഴ്ച

Proof reading 1

Proof reading No.1 for the book :
"പഞ്ചഭൂതങ്ങളും പരിവാരങ്ങളും"

തിരുത്തലുകൾ 

1. ഉള്ളടക്കം (Page No.2), Item No.40:
    'ദുഖ പുത്രൻ' എന്നത്
     ദുഃഖപുത്രൻ എന്ന് തിരുത്തുക
(ദു കഴിഞ്ഞ് വിസ്സർഗ്ഗമിടുക)

2. ഉള്ളടക്കം (Page No.2), Item No.41:
     "പൊലിയുന്ന" എന്നത് കഴിഞ്ഞ്
     സ്വപ്നം എന്ന് എഴുതിച്ചേർക്കുക
(പൊലിയുന്ന സ്വപ്നം)

3.  . ഉള്ളടക്കം (Page No.2), item No.51
     "കോഴ" എന്നത്  'കോഴി' എന്ന്
      തിരുത്തി എഴുതുക

4.  ഉള്ളടക്കം (Page No.2) Item  No.52:
     "വൃശ്ചിക്കാർത്തിക" എന്നത്
     'വൃശ്ചികക്കാർത്തിക' എന്ന്
     തിരുത്തി എഴുതുക

5.  Page 1: ധരണീ പുരാണം:
     ആദ്യ വരിയിലെ അവസാന അക്ഷരത്തിന് ശേഷം hiphen
 (-) ഇടുക (നി-) എന്ന്.

6. Page 1 : ധരണീ പുരാണം:
     രണ്ടാമത്തെ ഖണ്ഡിക, മൂന്നാമത്തെ വരിയുടെ അവസാനം hiphen (-) ഇടുക :
(സൃഷ്ടിച്ചാ-) എന്ന്.

7. Page 1 : ധരണീ പുരാണം:
       ഖണ്ഡിക 4, വരി 3: 
       'നാൽക്കാലികളെന്നിവയ്ക്കെല്ലാം'
       എന്ന് ചേർത്ത് ഒറ്റ വാക്കായെഴുതുക.

8.  Page 1: ധരണീ പുരാണം:
        ഖണ്ഡിക 5: വരി 4:
        അവസാനത്തെ വാക്ക്
        'വാർത്തുഞാൻ' എന്നത്
        'വാർത്തു ഞാൻ' എന്ന് രണ്ടായി
        എഴുതുക.

9.  Page (4) ജലപുരണം :
        ഖണ്ഡിക 2:  ആദ്യ വാക്ക് 'വഴിയിൾ'
എന്നത് 'വഴിയിൽ ' എന്ന് തിരുത്തിയെഴുതുക 

10.  Page (7) വായൂ പുരാണത്തിന്റെ 
       അവസാനത്തെ ഖണ്ഡിക:
       വരി  1:  "മനസ്സാന്നുമാറ്റൂ" എന്നത് 'മനസ്സൊന്നു മാറ്റൂ' എന്ന് തിരുത്തി എഴുതുക

11.  Page (7) വായൂ പുരാണത്തിന്റെ 
       അവസാനത്തെ ഖണ്ഡിക:
       വരി 3: അവസാന വാക്ക് :
"സൂക്ഷിച്ചി" എന്നത് 'സൂക്ഷിച്ചി-'
എന്ന് hiphen  (-) ഇട്ട് എഴുതുക.

12. Page (8) : അഗ്നി പുരാണം : ഖണ്ഡിക 3:  വരി 1:
 "ഞാനെ  ന്നറിയുന്നെന്തെന്നാൽ"
എന്നത് 'ഞാനെന്നറിയുന്നെന്തെന്നാൽ'
എന്ന് ചേർത്തെഴുതുക.

13. Page (8) അഗ്നി പുരാണം : ഖണ്ഡിക 3:  വരി 4: "അഹങ്കാരമെന് റേതൊടുക്കി ടുന്നു" എന്നത് 'അഹങ്കാരമെന്റേതൊടുക്കിടുന്നു' എന്ന് തിരുത്തിയെഴുതുക.

14.  Page (8):  അഗ്നി പുരാണം: 
 ഖണ്ഡിക 4: വരി 4:
       "നിന്നാണെന്നറിയേണ  മെല്ലാരും"
എന്നത്: 'നിന്നാണെന്നറിയേണമെല്ലാരും'
എന്ന് ചേർത്തെഴുതുക.

15. Page (9): ഗഗന പുരാണം:
       ഖണ്ഡിക 2:  വരി 2: അവസാന വാക്ക് "ജയ" എന്നത് 'ജയം' എന്ന് തിരുത്തുക 
 
16. Page (9): ഗഗന പുരാണം:
       ഖണ്ഡിക 2:  വരി 3:
"ആയതിനാലല്ലേയവനെന്നെ പഞ്ച"
എന്നത് 'അതിനാലല്ലേയവനെന്നെയും പഞ്ച-'  എന്ന് തിരുത്തിയെഴുതുക (പഞ്ച കഴിഞ്ഞ് hiphen ഇടണം, (പഞ്ച-) എന്ന്.  

17. Page (9) : ഗഗന പുരാണം:
      ഖണ്ഡിക 6: വരി 4:  "എന്നിലേയ്ക്കെത്തുവാനാകിക്തല്ല" 
 എന്നത് 'എന്നിലേയ്ക്കെത്തുവാനാകില്ല'
എന്ന് തിരുത്തി എഴുതുക 

18. Page(11): അരുണ ചംക്രമണം :
       ഖണ്ഡിക 3: വരി 1: അവസാന വാക്ക്  "ചെയ്തി" എന്നത്  hyphen  (-) ഇട്ട് 'ചെയ്തി-' എന്നാക്കുക.

19. Page(11): അരുണ ചംക്രമണം :
       ഖണ്ഡിക 3: വരി 3: അവസാന വാക്ക്  "വിശ്വം" എന്നത്  hyphen  (-) ഇട്ട് 'വിശ്വം-' എന്നാക്കുക


20. Page(11): അരുണ ചംക്രമണം :
       ഖണ്ഡിക 5: വരി 1: അവസാന വാക്ക്  "ദിന" എന്നത്  hyphen  (-) ഇട്ട് 'ദിന-' എന്നാക്കുക

21. Page(11): അരുണ ചംക്രമണം :
       ഖണ്ഡിക 5: വരി 3: വരിയുടെ അവസാനം: "മായീടു" കഴിഞ്ഞ് hyphen     (-) ഇട്ട് 'മായീടു-' എന്നാക്കുക

22. Page(11): അരുണ ചംക്രമണം :
       ഖണ്ഡിക 6: വരി 3: വരിയുടെ അവസാനം: "ആറാടി" കഴിഞ്ഞ് hyphen     (-) ഇട്ട് 'ആറാടി-' എന്നാക്കുക

23. Page(12): ചൊല്ലുമോ തിങ്കളേ
       ഖണ്ഡിക 2: വരി 2 ന്റെ അവസാന വാക്കിനൊടുവിൽ hyphen (-),ചേർക്കുക
(തെളിച്ചുകൊ-) എന്ന്

24.  Page (12): ഖണ്ഡിക 2: വരി 3 ന്റെ  അവസാന വാക്ക്  തിരയു എന്നത് hyphen (-),ചേർത്ത് തിരുത്തിയെഴുതുക (തെരയു-) എന്ന്.

25. Page(15): വയലേലയുടെ വിലാപം:  ഖണ്ഡിക 2: വരി 2 ലെ  ആദ്യ വാക്ക് "നാറിയാം" എന്നത് മാറ്റി 'മോശമാം" എന്നാക്കുക.

26.. Page (18): വേനൽമഴക്കാല വ്യോമം:
       ഖണ്ഡിക 1: വരി 3 ന്റെ അവസാന വാക്ക് "കാൺമാവേ" എന്നത് 'കാൺമവേ' എന്നാക്കുക

27. Page (19): വർഷത്തിൻ ഹർഷം :
      ഖണ്ഡിക 3: വരി 3 ലെ അവസാന അക്ഷരമായ "ക" യ്ക്കു ശേഷം hyphen (-) ഇടുക  (ക-) എന്ന്.

28. Page (20): കേഴുന്ന വഴിത്താര:
       ഖണ്ഡിക 2:  വരി 1: ആദ്യത്തെ വാക്ക് "നടന്നുപോയിരുന്നവർ" എന്നത്
'നടന്നുപോയവരൊക്കെ' എന്ന് തിരുത്തി എഴുതുക.

29: Page (21): ഖണ്ഡിക 2: വരി 2 ൽ ആദ്യ വാക്ക് "കാലക്കേ,ടെൻ റേ" എന്നത്
'കാലക്കേ,ടെന്റെ' എന്നാക്കി മാറ്റുക.

30:  Page (21): ഖണ്ഡിക 3: വരി 4 ൽ
"ഫ് ലോറുകൾ" എന്നത് 'ഫ്ലോറുകൾ'
എന്നാക്കുക

31. Page (22):  വസുമതിയുടെ പ്രണയിതാക്കൾ:  ഖണ്ഡിക 2, വരി 3 ൽ
അവസാനമുള്ള "വൻ" എന്ന വാക്ക് delet ചെയ്യുക

32. Page (22): ഖണ്ഡിക 7: വരി 2 ൽ അവസാന വാക്ക് "പായോധരമായതും" എന്നത് 'പയോധരമായതും'  എന്നാക്കി മാറ്റുക. വരി 3 ൽ അവസാന വാക്ക് "പാവാട" എന്നതിന് ശേഷം hyphen(-) ചേർക്കുക (പാവാട-) എന്ന് 

33. Page (23): ഖണ്ഡിക 1: വരി 1 ൽ
       "പ്പൊങ്ങിപ്പറന്നിട്ടു" എന്നത് 'പൊങ്ങിപ്പറന്നിട്ടു' എന്നാക്കുക.

34.  Page (23): പൂമ്പാറ്റയുടെ മനോഗതം: ഖണ്ഡിക 1: വരി 4 ൽ
        'എന്നമ്മയിട്ടിട്ടു" എന്നത് 'ഒന്നൊന്നയിട്ടിട്ടു' എന്നാക്കുക.

 35.  Page (23): ഖണ്ഡിക 2: വരി 3  ൽ
        അവസാനം വാക്ക് "തളി" എന്നതിന് ശേഷം hyphen (-) ചേർക്കുക - (തളി-) എന്ന്. 

36. Page (23): ഖണ്ഡിക 3, വരി 4 കഴിഞ്ഞു ഖണ്ഡിക 4 നേ വേർതിരിക്കാൻ space ഇടുക.  ഖണ്ഡിക 5 മുഴുവൻ ആ പേജിൽ ഉൾക്കൊള്ളാനായി വേണ്ടിവന്നാൽ
പൂമ്പാറ്റയുടെ മനോഗതം എന്ന ഷീർഷകത്തിന് മുൻപ് ഒരു space കുറയ്ക്കുക.


 37. Page (23): ഖണ്ഡിക 4, വരി  1 ൽ
        അവസാന വാക്ക് "ദൈവഹിതമാ " എന്നതിന് ശേഷം hyphen (-) ചേർക്കുക,(ദൈവഹിതമാ-) എന്ന്.

 38.  Page (24):  അവസാന ഖണ്ഡിക : വരി 2  ൽ ആദ്യ വാക്കും രണ്ടാമത്തെ വാക്കും ചേർത്തെഴുതുക : "അനുഭവിച്ചീടുവാനുമാനന്ദം"  എന്ന്

 39.  Page (25): ഖണ്ഡിക 1: വരി 3 ൽ
         ആദ്യ വാക്ക് "തലമുറയെന് റേത്" എന്നത്  'തലമുറയെന്റേത് ' എന്ന് തിരുത്തുക.

40.  Page (25): ഖണ്ഡിക1: വരി 3 ൽ
        അവസാന  വാക്ക് "നിലനിൽക്കവേണമ" എന്നതിനവസാനം hyphen (-) ചേർക്കുക,(നിലനിൽക്കവേണമ-) എന്ന്.

41.   Page (28):  ഒരു വേനൽമഴക്കാലം: ഖണ്ഡിക 2: വരി 1 ൽ അവസാന  രണ്ടു വാക്കുകൾ "ജലത്തെ തന്നെ" എന്നത് മാറ്റിയിട്ട്  'തൻപ്രതലത്തെ' എന്നാക്കുക.


42. Page 28: ഒരു വേനൽമഴക്കാലം.
ഖണ്ഡിക 4 ന്റെ വരി 4 കഴിഞ്ഞ്, ഖണ്ഡിക 5 വേർതിരിക്കാൻ space  ഇടുക 

43.  Page (28): ഖണ്ഡിക 5: വരി 1 ൽ
        അവസാന വാക്ക് "മാറിത്ത" എന്നതിന് ശേഷം 
hyphen (-) ചേർക്കുക, (മാറിത്ത-) എന്ന്.

44.  Page (29): എന്റെ ഗ്രാമം അന്നും ഇന്നും: ഖണ്ഡിക 5: വരി 3 ൽ
        അവസാന വാക്ക് "പൊട്ടിച്ചിരിച്ചുകൊ " എന്നതിന് ശേഷം 
hyphen (-) ചേർക്കുക, (പൊട്ടിച്ചിരിച്ചുകൊ-) എന്ന്.

45. Page (30 ):  ഖണ്ഡിക 3: വരി 2 ൽ
"വീടൊന്നുമിന്നില്ലയക്തവ"  എന്നത്
 വീടൊന്നുമിന്നില്ലയവ" എന്ന് തിരുത്തുക

46.  Page (30):  ഖണ്ഡിക 4: വരി 2 ൽ
        വാക്കുകൾ രണ്ടും ചേർത്തെഴുതുക: "പങ്കുകൊടുത്തുപോന്നയൽവക്കക്കാർക്കൊക്കെ" എന്ന്.

47. Page (30):  ഖണ്ഡിക 4: വരി 4 ൽ
        വാക്കുകൾ രണ്ടും ചേർത്തെഴുതുക: "മിണ്ടാതെയകലുന്നോരയൽവാസിയാണിന്ന് " എന്ന്.

48.. Page (30):  ഖണ്ഡിക 5: വരി 1 ൽ
 അവസാന വാക്കിനു  ശേഷം 
hyphen (-) ചേർക്കുക, (ഗ്രാമത്തി-) എന്ന്. 

49. Page ( 31): അമ്മയെന്ന നിർവൃതിച്ചെപ്പ് :   ഖണ്ഡിക 1:  വരി 2:
"അണച്ചുപിടിച്ചുകൊണ്ടമ്മിഞ്ഞയെകീട്ട്"
എന്നത് 
"അണച്ചുപിടിച്ചുകൊണ്ടമ്മിഞ്ഞയേകീട്ട്"
എന്നാക്കുക.

50. Page (32):മനസ്സെന്ന അഭിലാഷച്ചെപ്പ് :  ഖണ്ഡിക 4:  വരി 1:
"അച്ഛന് റേമമ്മേടേം " എന്നത് മാറ്റി
'അച്ഛന്റേമമ്മേടേം" എന്നാക്കുക.

51. Page (32) ഖണ്ഡിക 4:  വരി 3:
     " ചേട്ടന് റേം" എന്നത്  'ചേട്ടന്റേം' എന്നാക്കുക

52.  Page (32) ഖണ്ഡിക 6:  വരി 2:
       അവസാനത്തെ വാക്ക്
"അതിമോഹത്തിന് റേത്" എന്നത്
'അതിമോഹത്തിന്റേത്' എന്ന് തിരുത്തുക.

53.  (മനസ്സൊരു പ്രഹേളികയുടെ അവസാന  ഖണ്ഡിക) Page 34:
ഖണ്ഡിക 5, വരി 4: "മനസ്സഒരു" എന്നത് 'മനസ്സൊരു' എന്ന് തിരുത്തുക.

54.  ഹൃദയതാളങ്ങൾ Page 34: ഖണ്ഡിക 5: വരി 1ൽ അവസാന വാക്ക് "നിർ" എന്നതിനി ശേഷം hyphen (-) ചേർക്കുക, (നിർ-) എന്ന്.

55. ഓർത്തെടുക്കട്ടെ ഞാൻ :  page 37: ഖണ്ഡിക 1: വരി 1ൽ അവസാന വാക്ക് "മലകൾ" എന്നതിനി ശേഷം hyphen (-) ചേർക്കുക, (മലകൾ-) എന്ന്.

56. :  page 37: ഖണ്ഡിക 4: വരി 2ൽ അവസാന വാക്ക് "വെള്ള" എന്നതിനി ശേഷം hyphen (-) ചേർക്കുക, (വെള്ള-) എന്ന്.

57.  Page 38: മധുര ചിന്തകൾ: ഖണ്ഡിക 1: വരി 2 ൽ അവസാന വാക്ക് "നാവിന്നുമാനന്ദമെകു" എന്നതിനി ശേഷം hyphen (-) ചേർക്കുക, (നാവിന്നുമാനന്ദമെകു-) എന്ന്.

58. Page 38: മധുര ചിന്തകൾ: ഖണ്ഡിക 1: വരി 3 ൽ അവസാന വാക്ക് "കൈപ്പുള്ളതാകു" എന്നതിനി ശേഷം hyphen (-) ചേർക്കുക, (കൈപ്പുള്ളതാകു-) എന്ന്.

59. Page 38: മധുര ചിന്തകൾ: ഖണ്ഡിക 2: വരി 1 ൽ അവസാന വാക്ക്
 "കാണുകിലാരുടേ" എന്നതിനി ശേഷം hyphen (-) ചേർക്കുക, (കാണുകിലാരുടേ-) എന്ന്

60. Page 40 : നെയ്തലാമ്പലിനോട്:  ഖണ്ഡിക 3: വരി 1 ൽ അവസാന
വാക്ക് "കമി" എന്നതിനി ശേഷം hyphen (-) ചേർക്കുക, (കമി-) എന്ന്.

61. Page 40 : നെയ്തലാമ്പലിനോട്:  ഖണ്ഡിക 3,: വരി 3 ൽ അവസാന
വാക്ക് "കൊതിച്ചി" എന്നതിനി ശേഷം hyphen (-) ചേർക്കുക, (കൊതിച്ചി-) എന്ന്.

62. Page 40 : നെയ്തലാമ്പലിനോട്:  ഖണ്ഡിക 4,: വരി 3 ൽ അവസാന
വാക്ക് "നിലയായാ" എന്നതിനി ശേഷം hyphen (-) ചേർക്കുക, (നിലയായാ-) എന്ന്.

63. Page 42 (ഗുരുനാഥന്മാർ ): ഖണ്ഡിക 1: വരി 4 ൽ "ചതുർഗുരുസ!!രര!!ന്യമൊരുകുടുംബത്തിൽ" എന്നത്
 "ചതുർഗുരുസൈന്യമൊരുകുടുംബത്തിൽ" എന്ന് തിരുത്തുക.

64. Page 43: (ഒരു മാമ്പഴക്കാലiത്തിന്റെ ഓർമ്മ): ഖണ്ഡിക 3: വരി 1ൽ ആദ്യത്തെ "വീട്ടിലെത്തിച്ചണസഞ്ചിയ" എന്ന  വാക്കിലെ അവസാന അക്ഷരമായ 'യ' delet ചെയ്യുക.

65. Page 43: (ഒരു മാമ്പഴക്കാലത്തിന്റെ ഓർമ്മ): ഖണ്ഡിക 5: വരി ൽ രണ്ടാമത്തെ വാക്ക്  "വെളിച്ചെണ്ണേറി" എന്ന  വാക്ക് "വെളിച്ചെണ്ണേo" എന്ന് തിരുത്തുക

66. Page 44:  ഒരു തിരിഞ്ഞുനോട്ടം: ഖണ്ഡിക 4, വരി 3 ലെ
 "തുറന്നിട്ടതി ലുള്ളവയെ" എന്ന് രണ്ടായിക്കിടക്കുന്ന വാക്കുകളെ "തുറന്നിട്ടതിലുള്ളവയെ"
എന്ന് ചേർത്തെഴുതുക.

67. Page 44:  ഒരു തിരിഞ്ഞുനോട്ടം: ഖണ്ഡിക 5, വരി 1 ലെ
 "കളിക്കൂട്ടരാ രൊക്കെ " എന്ന് രണ്ടായിക്കിടക്കുന്ന വാക്കുകളെ "കളിക്കൂട്ടരാരൊക്കെ"
എന്ന് ചേർത്തെഴുതുക.

68. Page 47 (ഓർമ്മയിലായ ഓണക്കളികൾ): ഖണ്ഡിക 8, വരി 3 ലെ
"പുലികളികാണുന്നതോടൊപ്പംമൊ" എന്നത്
"പുലികളി കാണുന്നതോടൊപ്പം മൊ-"
എന്ന് പിരിച്ചെഴുതി അവസാനം 
hyphen (-) ഉം ചേർക്കുക.

69. Page 48: ഖണ്ഡിക 1, വരി 3 ന്റെ അവസാനത്തെ വാക്ക്  "പതറിയിട്ട്." എന്നതിനവസാനത്തെ fulstop (.) മാറ്റുക.

70. Page 49: (പ്രണയ പുഷ്പ്പങ്ങൾ): 
       ഖണ്ഡിക 7: വരി 2 ലെ അവസാന
വാക്ക് "നാലുമണിക്കാദിത്യ" എന്നതിന്ശേഷം hyphen (-) ചേർക്കുക, (നാലുമണിക്കാദിത്യ-) എന്ന്.

71. Page 50. ഖണ്ഡിക 2. വരി 1 ലെ
      "രണ്ടാൾക്കു മന്യമാണവയെന്നാൽ"
എന്നത് 
"രണ്ടാൾക്കുമന്യമാണവയെന്നാൽ' എന്ന് ചേർത്തെഴുതുക.

72. Page 52.  ബാർബിയുടെ ദുഃഖം:      
       ഖണ്ഡിക 5: വരി 4 ൽ ആദ്യത്തെ വാക്ക് "സന്താപത്തിന് റേയൊരു" എന്നത് തിരുത്തി 'സന്താപത്തിന്റേയൊരു' എന്നാക്കുക.

73.  Page 52.  ബാർബിയുടെ ദുഃഖം:      
       ഖണ്ഡിക 7: വരി 4 ൽ ആദ്യത്തെ വാക്ക് "ആഗ്രഹമെന് റേതൊന്നു" എന്നത് തിരുത്തി 'ആഗ്രഹമെന്റേതൊന്നു" ' എന്നാക്കുക.

74. Page 53.  സ്നേഹഭാവങ്ങൾ: ഖണ്ഡിക 4, വരി 3 ൽ രണ്ടാമത്തെ വാക്ക് "ബന്ധത്തി" എന്നതിനോട് 'ൻ' cherkkuka: ('ബന്ധത്തിൻ' എന്ന്)

75. Page 54:  : ഖണ്ഡിക 2, വരി 1 ൽ അവസാന വാക്ക് "ബന്ധങ്ങൾ" എന്നതിന്ശേഷം hyphen (-) ചേർക്കുക, (ബന്ധങ്ങൾ-) എന്ന്.


76. Page 54: ഖണ്ഡിക 5, വരി 3 ൽ അവസാന വാക്ക് "മാദര" എന്നതിന്ശേഷം hyphen (-) ചേർക്കുക, (മാദര-) എന്ന്.

77. Page 55: പ്ലാസ്റ്റിക് പൂക്കൾ : ഖണ്ഡിക 5, വരി 1 ലെ "കണരിഐശ്വര്യ" എന്ന വാക്ക് 'കണി ഐശ്വര്യ' എന്നാക്കുക

78. Page 58: അമൃതചാക്രമണം: ഖണ്ഡിക 4:  വരി 2: അവസാന വാക്ക്
"മാറീ" എന്നതിന്ശേഷം hyphen (-) ചേർക്കുക, (മാറീ-) എന്ന് .

79. പ
Page 59: "പാക്യജനകചക്രമണം" എന്ന ഷീർഷകത്തിന്റെ കീഴിലെ "നൈട്രജൻ
സൈക്കിൾ എന്ന വാക്കിനു ശേഷം : ഇടുക (നൈട്രജൻ സൈക്കിൾ : ശാസ്ത്ര കവിത) എന്ന് 

80. Page 59:അവസാന ഖണ്ഡിക: വരി 2: 
അവസാന വാക്ക്
"നേരി" എന്നതിന്ശേഷം hyphen (-) ചേർക്കുക, (നേരി-) എന്ന് .

81.Page 59:അവസാന ഖണ്ഡിക: വരി 3: 
അവസാന വാക്ക്
"സം" എന്നതിന്ശേഷം hyphen (-) ചേർക്കുക, (സം-) എന്ന്.

82. Page 60: ഖണ്ഡിക 4: വരി 2 അവസാനവാക്ക് "ഒക്സ!!റെ!!ഡായ്"
എന്നത് 'ഒക്സൈഡായ്' എന്നാക്കുക

83.  Page 60: ഖണ്ഡിക 6: വരി 4 അവസാനവാക്കിന്റെ അവസാനമുള്ള 'ശ' എന്ന അക്ഷരം delet ചെയ്യുക.
നാലാമത്തെ വരി കഴിഞ്ഞു ഒരു വരി space ഇട്ടിട്ട് അതിന് താഴെയുള്ള വാക്ക്
"മാർമ്മാമ്‌ളം" തിരുത്തി 'മർമ്മാമ്‌ളം' എന്നാക്കുക.

84. Page 63. കുടചരിതം: ഖണ്ഡിക 5: വരി 1 ലെ  "ചെമ്പില  ക്കുടയായതു" എന്നത്
'ചെമ്പിലക്കുടയായതു' എന്ന് ചേർത്തെഴുതുക.

85. Page 63. കുടചരിതം: ഖണ്ഡിക 6: വരി 2 ലെ അവസാന വാക്ക് "വെയിലിന് റേം" എന്നത് 'വെയിലിന്റേം" എന്നാക്കുക

86. Page 64: ഖണ്ഡിക 1: വരി 2 ലെ "ഫെൽറ്റിന് റേം റയോണിന് റേം" എന്ന വാക്കുകൾ 
'ഫെൽറ്റിന്റേം റയോണിന്റേം' എന്നാക്കുക.

87. Page 64: ഞാൻ കവളപ്പാറയുടെ ദുഃഖപുത്രൻ:  ഈ ഷീർഷകത്തിന്റെ കീഴിൽ ബ്രാക്കറ്റിനകത്തുള്ള "ഉരുളപൊട്ടലിനെ" എന്ന വാക്ക് "ഉരുൾ പൊട്ടലിനെ" എന്നാക്കി മാറ്റുക.

88. Page 66:  ഖണ്ഡിക 1: ആദ്യ വരിയുടെ അവസാനത്തെ "മീനുവിന് റേം" എന്ന വാക്ക്  'മീനുവിന്റേം' എന്നാക്കുക.

89. Page 70. ഒരു സംകീർത്തന കാവ്യം.
അവസാന  വരിയ്ക്കു  മുൻപുള്ള വരിയുടെ  അവസാന വാക്ക് "ഹൃത്ത്" എന്നത് 'ഹൃദയത്തിൽ' എന്നാക്കുക.

90. Page 70. ഒരു സംകീർത്തന കാവ്യം.
അവസാന വരിയുടെ  അവസാന വാക്കുകൾ  "കയ്യൊപ്പുണ്ടെന്നങ്ങ് ഉറപ്പിച്ചവൻ" എന്നത്
'കയ്യൊപ്പുണ്ടെന്നുറപ്പിച്ചവൻ' എന്നാക്കുക.

91. Page 71: വരി 3 ലുള്ള രണ്ടാമത്തെ വാക്ക് "വത്തിൻ" എന്നത് 'ദൈവത്തിൻ' എന്നാക്കുക.

92. . Page 71: വരി 9 ന്റെ അവസാന വാക്ക് "പിറക്കട്ടേയിനിയുമു' എന്നതിന് ശേഷം hyphen (-) ചേർക്കിക.  (പിറക്കട്ടേയിനിയുമു-) എന്ന്.

93. Page 72.(ഫയദോറിന്റെ അന്ന): ഖണ്ഡിക 4: വരി 1: ആദ്യത്തെ വാക്ക് "ദൈവത്തിങ്കയ്യൊപ്പു" എന്നത് 'ദൈവത്തിൻ കയ്യൊപ്പു' എന്ന് രണ്ടാക്കി എഴുതുക.

94. Page 72.ഒരു പക്ഷി വൃക്ഷ സംവാദം: ഖണ്ഡിക 1: വരി 2: ആദ്യത്തെ വാക്ക് 
"മനമെന് റേതുലയും" എന്നത്
'മനമെന്റേതുലയും' എന്നാക്കുക.

95. . Page 72.ഒരു പക്ഷി വൃക്ഷ സംവാദം: ഖണ്ഡിക 1: വരി 3: ആദ്യത്തെ വാക്ക് 
"എന് റേതിതു" എന്നത്
'എന്റേതിതു' എന്നാക്കുക.

96. Page.74: വീണ്ടും ഒരു പക്ഷി വൃക്ഷ സംവാദം : ഖണ്ഡിക 4: വരി 1 ൽ മൂന്നാമത്തെ വാക്ക് "എന് റേതു" എന്നത്   'എന്റേതു' എന്നാക്കുക.

97: Page.74: വീണ്ടും ഒരു പക്ഷി വൃക്ഷ സംവാദം : ഖണ്ഡിക 6: വരി 1 ൽ മൂന്നാമത്തെ വാക്ക് "തന് റേതായ്" എന്നത്   ' "തന്റേതായ്' എന്നാക്കുക.

98. Page.75: വീണ്ടും ഒരു പക്ഷി വൃക്ഷ സംവാദം : ഖണ്ഡിക 6: വരി 3 ൽ ആദ്യത്തെ  വാക്ക് "കദനമെന് റേതെന്നു" എന്നത്   'കദനമെന്റേതെന്നു' എന്നാക്കുക.

99. Page 77: എന്റെ വിദ്യാരംഭം: ഖണ്ഡിക 5: vari4 ന്റെ അവസാന വാക്കിന്റെ അവസാനമുള്ള 'യ്' എന്നയക്ഷരം delet ചെയ്യുക.

100.page 78:ഖണ്ഡിക 1, വരി 1 ന്റെ അവസാനം "പനയോലേല" എന്ന വാക്കിനവസാനം hyphen (-) ചേർക്കുക 
'പനയോലേല-) എന്ന്.

101.  page 78:ഖണ്ഡിക 2 നും മൂന്നിനുമിടയ്ക്ക് ഒരു വരി space ഇടുക , 

102. Page 79: (മകനെയോർത്ത് ): ഖണ്ഡിക 2: വരി 3: രണ്ടാമത്തെ വാക്ക് "മന്റെ" എന്നത് 'മകന്റെ' എന്നാക്കുക. 

103. Page 79: (മകനെയോർത്ത് ): ഖണ്ഡിക 3: വരി 4: രണ്ടാമത്തെ വാക്ക് "കേൾക്കാനെങ്കിലുമതു" എന്നത്  'കേൾക്കാനായിട്ടെങ്കിലും' എന്നാക്കുക. 

104. Page 81: (മാവേലി ഇന്ന് ഓണം കാണാൻ വന്നാൽ ) : ഖണ്ഡിക 5: വരി 1 ന്റെ അവസാന വാക്ക് "കാലമനു" എന്നതിന് ശേഷം hyphen (-) ചേർക്കുക. 
(കാലമനു-) എന്ന്.

105. Page 81: (മാവേലി ഇന്ന് ഓണം കാണാൻ വന്നാൽ ) : ഖണ്ഡിക 5: വരി 3: രണ്ടാമത്തെ വാക്ക് "മോഹളൊന്നു" എന്നത്  'മോഹങ്ങളൊന്നു' എന്നാക്കുക.

106. Page 87: ശീർഷകം "വൃശ്ചിക്കാർത്തിക" എന്നത് "വൃശ്ചികക്കാർത്തിക" എന്നാക്കുക.

107. Page 88: വരി 10:  ആദ്യ വാക്ക്
"യാന്ദോളനത്തിന്റെ" എന്നത്  'ആന്ദോളനത്തിന്റെ' എന്നാക്കുക

108: Page 88: കാവലാൾ: വരി 5 ന്റെ അവസാനത്തെ വാക്ക് "നമ്മുടെയ" എന്നത് hyphen (-) ചേർത്ത്  
'നമ്മുടെയ-' എന്നാക്കുക.

109. Page  89: രണ്ടാമത്തെ വരി കഴുഞ്ഞു ഒരു വരി space കൊടുക്കുക.

110. Page  89: വരി 5: അവസാനത്തെ  വാക്കുകൾ "കിടപിടിക്കു മായുധവും"
ചേർത്ത്  'കിടപിടിക്കുമായുധവും' എന്നാക്കുക.

111. Page  89: വരി 8: അവസാനത്തെ  വാക്ക് " സ!!റെ!!നികപ്പോരാളികൾ" എന്നത്  'സൈനികപ്പോരാളികൾ എന്നാക്കുക.

112.  Page 90: ഉറക്കനീതികൾ: ഖണ്ഡിക 5: വരി 3: അവസാന അക്ഷരം " നി" എന്നതിന് ശേഷം hyphen (-) ചേർക്കുക. (നി-) എന്ന്

113. Page 92: (ആശ്വാസ തീരം): ഖണ്ഡിക 1: വരി  3 ന്റെ അവസാന അക്ഷരം "ഗ" യ്ക്കു ശേഷം  hyphen (-) ചേർക്കുക: (ഗ-) എന്ന്.

114:  page 93: (ഉട്ടോപ്പിയാ രാഷ്ട്രം):
വരി 20 ലെ "നിങ്ങളുടേത്" എന്ന വാക്ക്
'നിങ്ങടേതു' എന്നാക്കുക.

115.  page 93: അവസാന വരിയിൽ ആദ്യത്തെ വാക്ക്  "എന് റേതു" എന്നത്
'എന്റേതു' എന്നാക്കുക

116.  Page 95: (കൊറോണച്ചിന്തകൾ): ഖണ്ഡിക 3: വരി 3 ന്റെ അവസാനത്തെ വാക്ക് "കാര്യ" എന്നതിനവസാനം hyphen (-) ചേർക്കുക: (കാര്യ-) എന്ന്.
                          ******

117.  Page 60 അവസാനം മുതൽ Page
          62 അവസാനം വരെയുള്ള   "38. ഉത്തരം പറയാമോ" എന്ന കവിത delet ചെയ്യുക. അതു കഴിഞ്ഞുള്ള "39.കുടചരിതം"    എന്ന കവിത "38.കുടചരിതം" എന്നാക്കി  page 61 മുതലാക്കുക." 
 പിന്നീടുള്ള കവിതകളുടെ Nos. ഒരോന്നായി കുറച്ച്,  ക്രമീരിക്കുക.

118.  Page 82 മുതൽ Page
          86 അവസാനം വരെയുള്ള   "50. ഓണത്തിന്റെ ഓർമ്മയിൽ " എന്ന കവിത delet ചെയ്യുക. അതു കഴിഞ്ഞുള്ള "51. പൂവൻ കോഴി"    എന്ന കവിത "50.പൂവൻ കോഴി" എന്നാക്കി  page 82 മുതലാക്കുക." 
 പിന്നീടുള്ള കവിതകളുടെ Nos. ഒരോന്നായി കുറച്ച്,  ക്രമീരിക്കുക
(മൊത്തം 55 കവിതകൾ, മൊത്തം 99 പേജുകൾ ആയി മാറും)

119. ഉള്ളടക്കത്തിൽ രണ്ടാം പേജിലെ ക്രമ നമ്പർ 38 ലെ "ഉത്തരം പറയാമോ?" എന്നത് delet ചെയ്യുക.  39 ലെ "കുടചരിത"ത്തിന്  ക്രമ നമ്പർ 38 കൊടുത്ത് പിന്നീടുള്ള കവിതകളുടെയും നമ്പർ അതുപോലെ ഓരോന്ന് കുറച്ച് ക്രമീകരിക്കുക .

120.   ഉള്ളടക്കത്തിൽ രണ്ടാം പേജിലെ ക്രമ നമ്പർ 50 ലെ "ഓണത്തിന്റെ ഓർമ്മയിൽ" എന്നത് delet ചെയ്യുക.  51 ലെ "പൂവൻ കോഴി" യ്ക്ക്  ക്രമ നമ്പർ 50 കൊടുത്ത് പിന്നീടുള്ള കവിതകളുടെയും നമ്പർ അതുപോലെ ഓരോന്ന് കുറച്ച് ക്രമീകരിക്കുക 

2021 മാർച്ച് 11, വ്യാഴാഴ്‌ച

നുറുങ്ങുകൾ (3)

നുറുങ്ങുകൾ


ഖേദമുണ്ടാക്കുന്ന കാര്യം മറക്കൂ സു-
ഖകരമാകും നിമിഷങ്ങളോർത്തിടൂ
മറക്കൂ, പോയകാലത്തെ ദുരിതങ്ങൾ
മുന്നിൽവരുന്നോരനുഗ്രഹം നേടിടൂ

പര്യാലോചനകളാവശ്യമാകുവത്  
ശരിയെന്തെന്നതറിയുവാനായിടേ
ശരിയാരെന്നതറിയുവാനായ് വാദം
പര്യാലോചനകളതനാലുത്തമം

പുഞ്ചിരിയെന്നുമൊരു ഭൂഷണമാകും
പുതുക്കിയെടുക്കും മനോഭാവത്തേയത്  
പിരിമുറുക്കങ്ങളെ ശാന്തമാക്കീടും 
പിന്തുണച്ചീടുമത് പ്രത്യാശബോധത്തെ  
   
തരളിത മനസ്സിലെ തിരകളി-
ലൊരുലയമലയുവതെന്തിനാണോ?
കനവുകളിൽനിന്നറിയാതെവീണ-
നിനവിന്നിതളുകൾ തിരയുകയാവാം

വികാരങ്ങളുണ്ടാകും ഹൃദയ ത്തിൽ നിന്നും
വളർന്നീടുമവ പ്രതികരിച്ചാ,ല-
വഗണിച്ചെന്നാലോ മരിച്ചു പോയീടും 
വണങ്ങിയെന്നാലെന്നുമൊപ്പമുണ്ടാകും

അധികമായെന്തിനേലുംനിയന്ത്രിക്കിൽ  
അതുനിങ്ങളെനിയന്ത്രിച്ചിടുംനൂനം   
സ്വതന്ത്രനായീടൂഅവയിൽനിന്നൊക്കെ 
സ്വാഭാവികമായ്നടക്കട്ടെയെല്ലാമേ

ചൊദിച്ചു സ്നേഹം വാങ്ങുവതാ ണുചിതം 
ചോദിക്കാതെകൊടുത്തീടുകി ലുത്തമം
അറിവിന്റെ നിറകുടം നിങ്ങ ളെങ്കിൽ
അന്യർ പകരട്ടെ ദീപമതിൽ നിന്നും

തീരുമാനം, ജയിക്കാൻ ശക്തമ ല്ലെങ്കിൽ 
തോൽവിയുറപ്പായിടുമെന്ന തറിയൂ
നിലനിർത്തിടൂ ആശ എന്നു മെപ്പോഴും  
നിരാശയെന്നതു കൈവിട്ടു കളയൂ

ഓരോ നിമിഷവുമാസ്വദിച്ചീടുക
അരുത് ദേഷ്യവും സങ്കടവുമെ ന്തെന്നാൽ
ഒരോ  മിനിറ്റിലേം സങ്കടം നിങ്ങൾ തൻ 
അറുപത് സെക്കന്റിന്നാഹ്ലാദ നഷ്ടമാം

നല്ലത് മാത്രം കാണുന്ന നയനങ്ങളും  
നീചത്വമൊക്കെ പൊറുക്കും ഹൃദയവും 
നിഷേധാല്മകത മറക്കും മനസ്സും
നിങ്ങൾക്കുണ്ടെങ്കിലനുഗ്രഹ ജന്മമാം

മനഃസ്സമാധാനമെന്നുമുണ്ടാകേണ-
മെന്നതിനപ്പുറമില്ല വേറേ ധനം
ജീവിതം ദുരുപയോഗപ്പെടു ത്തുകിൽ
കേവലം ദുരിതമയമായത് മാറും

മറക്കൂ ഖേദമുണ്ടാക്കിടും കാര്യങ്ങൾ
ഓർക്കൂ സന്തോഷദായക നിമിഷങ്ങൾ  
ദുരിതങ്ങൾ, കഴിഞ്ഞ് പോയവ, മറക്കൂ
വരുമോരനുഗ്രഹങ്ങൾ സ്വീകരിക്കൂ

ജിജ്ഞാസയെന്നതാം ഏകാഗ്ര തയുടെ
ജന്മത്തിനായുള്ളൊരു കാരണ മെന്നത് 
അതുപോലുണ്ടാകുംഓർമ്മതൻജന്മവും
അന്യൂനമാകുമേകാഗ്രതയുണ്ടെങ്കിൽ

ഉപധാനംപോലെയാംനല്ലബ ന്ധങ്ങൾ
കോപമിടിച്ച്തീർക്കാം,വിശ്ര മിയ്ക്കാം
സങ്കടക്കണ്ണീർകുടിക്കുമത് നമ്മുടെ,
സന്തോഷംവന്നാലോകെട്ടിപ്പിടിച്ചിടാം

അല്പമായ് മാത്രം പഠിച്ചുവെന്നാ കിലും
അധികമറിവു ലഭിച്ചതായ് തോന്നും
അധികപഠനം നടത്തിയെ ന്നാലോ 
അൽപ്പമേയറിയൂ എന്നതറി വാകും

വിധി നിങ്ങൾതന്നിച്ഛാശക്തി മാനിയ്ക്കും
വിപത്തിൽ കരഞ്ഞാലതിര ട്ടിയാകും 
വിഷമം വരുമ്പോൾ ചിരിച്ചീടു കിലോ
വിധിയപ്രത്യക്ഷമാകും കുമിള പോൽ

ആകാശ സീമയിൽ നീരാവി തന്നുടെ
ആകാരം മാറി കാർമേഘമാ യീടവേ  
ആനന്ദമോടെ മഴയെ വരവേൽ ക്കാൻ 
 ആടീ മയൂരങ്ങളുന്മാദ നൃത്തവും

മനുജന്നുശ്രേണിമൂന്നാണെന്നറിയൂ!
മുന്നോട്ട്പടിപടിയായുയരുന്നോരും,
കുറ്റിയടിച്ചൊരിടത്തുതങ്ങുന്നോരും 
കണ്ടിരിക്കെപ്പിറകോട്ടടിക്കുന്നോരും

നിശ്ശബ്ദതയുമതുപോലെ പുഞ്ചിരീം 
നിസ്സംശയം രണ്ടു ഈടുറ്റ വാക്കുകൾ
നിശ്ശബ്ദത കലഹത്തെയൊ ഴിവാക്കും 
നിസ്സാരമാക്കും കലഹത്തെ പുഞ്ചിരി

നമ്മൾക്കുസന്തോഷമേകുന്നവരോടു 
നന്ദിതോന്നീടണമെന്തെന്നാലവരാണ്
നമ്മുടെയാത്മാവ് വിടർന്നു വിലസുവാൻ 
നന്നായിപ്പൂന്തോട്ടം നട്ടുനനപ്പവർ

ചുണ്ടുകൾരണ്ടുംമലർക്കെത്തുറക്കുന്ന  ചിരിയു,മതുപോലുള്ളിന്റെയുള്ളിലെ
മുത്തുമാത്മാവുമൊരുമിച്ചു കാട്ടുന്ന
ചിത്തവുമാണെനിക്കധിക മായിഷ്ടം

പുതിയത് പഴയതാക്കീടുന്നു കാലം  
പഴയത് പുതിയതാക്കാനായി മർത്യൻ
സ്വയമിടപെടുകയേ മാർഗ്ഗ മുള്ളു 
സ്വയംനവീകരണം വ്യക്തി തൻ ശക്തി

നിശ്ശബ്ദതപോലും,വിശ്വാസമുണ്ടെങ്കിൽ
നന്നായ്മനസ്സിലാക്കപ്പെടുംനിശ്ചയം
വിശ്വാസമില്ലെങ്കിലെന്തുപറഞ്ഞാലും
വല്ലാതെതെറ്റിദ്ധരിക്കപ്പെടുംനൂനം

നേരായ ബന്ധങ്ങൾ ജലതുല്യ മാകും
നോക്കുകിൽ നിറമില്ല, മണവു മില്ല,
ആകാരവുമില്ല രുചിയുമില്ലെ ന്നാൽ
ആ ബന്ധങ്ങളെന്നും ജീവിത ഗന്ധികൾ

'മനുഷ്യാനീമണ്ണാകു'ന്നെന്നാപ്തവാക്യം! 
മണ്ണിലേയ്ക്കുമടങ്ങീടണമെല്ലാരും 
അങ്ങനെയെല്ലാവരുംചിന്തിച്ചീടുകിൽ
അഹന്തരോഷാദികളെന്തിന്കാട്ടണം?

ഒരുചെറിയപദമാകാംവിശ്വാസമെന്നത്
ഒരുപാടുൽകൃഷ്ടമാംധ്വനികളുണ്ടതിന് 
വിശ്വാസത്തിൽനമുക്കവിശ്വാസവുമ-
വിശ്വാസത്തിൽനല്ലവിശ്വാസവുമാണിന്ന്

വാക്കുകൾതൻശക്തിയെത്രയപാരമാം!
വാക്കിന്റെ മൂർച്ചയിൽ മനസ്സു മുറിയും
വാക്ക്നന്നായാലുണങ്ങുംമുറിവതിനാൽ 
വാക്കുകൾ സൂക്ഷിച്ചുപയോഗി ക്കവേണം

ബധിരർക്കു കേൾക്കാം ദയയെന്ന ഭാഷ
അന്ധർക്കുമതുപോലെയാഭാഷകാണാം.
മറ്റുള്ളവരിലെയഴക് വെളി വാക്കും   
മർത്യനാണേറ്റവുമഴകുള്ള വ്യക്തി

വേറിട്ടതാകാമോരോദിവസ്സവുമ-
വ്വിധമായിടാംചിന്തിക്കുവതെല്ലാരും    
ഓരോനിമിഷവുമെന്നെന്നത്തേക്കുമായ്  ഓർമ്മിച്ചുവച്ചിടാമങ്ങനെതോന്നിയാൽ!

എവിടെയായാലും ദയാവാനായിടൂ
എവിടിരുട്ടുണ്ടോ  വെളിച്ചമേകീടൂ
ജീവിതം സന്തോഷപ്രദവും രസക-
രവുമാക്കീടുക പോകുന്നിട ത്തെല്ലാം

ഒരു സുന്ദരനാകാമോരോ നരനും
ഒരു മാത്രയാവിധം നമ്മൾ ചിന്തിക്കിൽ
ചിന്തിക്ക വേണ്ടിടും പ്രായോഗി കമായി
എന്തുവന്നാലുമതു നേരിടാനായി

ഒരു കാരണം കാണാമെന്ത് നടക്കാനും  
ഒരു നാളെല്ലാമേപൂർണ്ണതയി ലെത്താം 
ഇന്നുകണ്ണീരിലൂടതിനാൽച്ചിരിക്കാം  ഇന്നത്തെയമളികളോർത്തും ചിരിക്കാം

അറിയില്ലേതു കാൽവയ്പ്പാ യിരിക്കാം 
അറിയാതെ ജീവിതംമാറ്റിമ റിക്കുക
മുന്നോട്ട് പോകയതിനാൽ, സന്തോഷവു-
മനുഗ്രഹോമെത്താം നിനച്ചിരി യാതെ

കൃത്യതയെന്നത് ചെറിയകാര്യ ത്തിലും
സംതൃപ്തിയുളവാക്കുമെന്നതറിക 
ഉൽസുകനെങ്കിലോകണ്ടെത്തിടുംമാർഗ്ഗം
ഇല്ലെങ്കിലോ സ്വയമുണ്ടാക്കിടു മവൻ

സന്ദേശമെന്നതില്ലാതെയൊ രിക്കലും
ബന്ധങ്ങളുണ്ടാകയില്ലെന്നത റിയൂ 
ബഹുമാനമില്ലയോ സ്നേഹ വുമില്ല,
ബന്ധം തുടരില്ല വിശ്വാസമി ല്ലെങ്കിൽ!

നിശ്ശബ്ദതയും ക്ഷമ‌യുമൊരു പോലെ 
നിസ്സംശയം രണ്ടു ഊർജ്ജത്തി നുറവിടം 
നിശ്ശബ്ദത ബുദ്ധിപരമാമൂർ ജ്ജവും
നിസ്തുലമാം ക്ഷമ വികാര പരവും

ഒരു ദിവസത്തിനു മാറ്റമുണ്ടാ ക്കാൻ 
ഒരു നിമിഷം മതി, ഒരു ജീവിതം
മാറ്റിമറിക്കാനൊരു ദിനവും, ലോകം
മാറ്റിമറിക്കാനൊരു ജീവിതോം മതി!

സാഹചര്യങ്ങളെ മാറ്റിയെടു ക്കുവാൻ
സാധിക്കയില്ലയാരാധന യ്ക്കെപ്പോഴും
മാറ്റിടാമെന്നാലതു മനോഭാ വത്തെ
മാറ്റാമതുവഴി ജീവിതം തന്നെയും.

വഴിവിളക്കൊപ്പംനന്മകാംക്ഷി പ്പവർ!
വഴിയുടെദൂരം കുറയ്ക്കാന വർക്കാ-
വില്ലയെന്നാലോ പ്രകാശംതെ ളിയിച്ചു   
വഴിയാത്രനമ്മുടെ സുഖകര മാക്കും!

എത്തുക നമ്മുടെ ലക്ഷ്യത്തി ലെന്നതു
മാത്രമായ്ക്കൂടാ പ്രയാസമേറും ജയം   
ജയിക്കണം നമ്മുടെ ക്ഷമ യെയെന്ന-
തായിരിക്കേണം പ്രയാസമേറും ജയം!

ചിറകുവിരിച്ചാലേയറിയാനാകൂ
പറക്കുവാനാകുവതെത്ര കാതമെന്ന്.
സ്വയമറികയല്ല, ജീവിതമെന്നത്
സ്വയം സൃഷ്ടിക്കുകയെന്ന താകേണം

ഇന്നലെ സാധ്യമാകാതെയി രുന്നവ
ഇന്നു നെടീടുക സാധ്യമായ് മാറിടാം
നിരവധി തോൽവികളുണ്ടാ യീടിലും
പരാജയപ്പെടില്ലാ എന്നുറപ്പാക്കൂ

പാഴ്ക്കടലാസ്സിനു തുല്യമിന്ന ലെകൾ 
പത്രമിന്നത്തേതുപോൽ വർത്തമാനം
ഭാവിയോ ചോദ്യക്കടലാസ്സിനു തുല്യം
ജീവിതം 'ടിഷ്യൂ'ക്കടലാസ്സു പോലാക്കാ

ബന്ധം നന്നാകുവാനാവശ്യ മാവുക
ചന്തമേറും മുഖവും ശബ്ദവുമല്ല   
ചന്തമേറുമൊരു ഹൃദയവും പിന്നെ 
അന്തമില്ലാത്ത വിശ്വാസ്യതയു മാകും

മാറ്റിവച്ചീടുന്ന ഓരോ കർമ്മ ത്തിനു-
മേറെ പുതിയ കർമ്മങ്ങൾ പിന്നേ വരും
പ്രശ്നങ്ങൾ നിങ്ങളെ ഉന്താതി രിക്കട്ടെ 
പകരം  നയിക്കട്ടെയവനിങ്ങളെ

ഒരു മായാജാലമാം സൗഹൃദ മെന്നത് 
ഒരു ഛായയായതു നിൽക്കും വേനലിൽ
നാമറിയാതത്  കുടയായി മാറിടും 
നല്ലോരു മഴ വന്നാൽ, സംശയമില്ല

ചിന്തകളൊക്കെത്തനിയെയിരിക്കെനി-
യന്ത്രിക്കവേണ്ടിടു,മതുപോലെതന്നെ  
അന്യരുമായിട്ടടുത്തു കഴിയു മ്പോൾ
അരുതാത്ത വാക്കുമൊഴിവാക്ക വേണം

മിതത്വമില്ലാത്തകാര്യങ്ങൾക്കൊന്നുമ-
ടിത്തറയുറപ്പുള്ളതായിരിക്കില്ല
വീട്ടുകാര്യങ്ങളുറപ്പുള്ളവയാണോ    
വെളിയിലെ ലോകം സുന്ദരമായ്തോന്നാം

സമാധാനമെപ്പോഴും രൂപപ്പെടുക-
യാത്മാവിലായീടുമെന്നതറിയണം 
തിരിച്ചറിഞ്ഞീടാതെയാപരമാർത്ഥം
തിരയുകിൽ കിട്ടീടുമോ സമാ ധാനം

സാഹചര്യങ്ങളെയോർത്തുപിന്മാറിയാൽ 
സാക്ഷാൽക്കരിക്കുവാനാകുമോ സ്വപ്‌നങ്ങൾ?
സ്വന്തംകഴിവിൽ വിശ്വാസമർ പ്പിച്ചിടൂ
സാഹചര്യങ്ങളെയതിജീവിച്ചീടൂ

സ്വന്തം ദുഖങ്ങളെയോർത്തു തപിച്ചാൽ 
സന്തോഷത്തോടെയിരിക്കുവാനാകുമോ ?
നേടിയയോരോ അനുഗ്രഹവു മോർത്തു
നോക്കി സന്തോഷിക്കൂ ദുഃഖം മറന്നിടൂ

നന്നാണുവഴിയെന്നുതോന്നുന്നുവെങ്കിൽ 
അന്വേഷിച്ചീടുകതെവിടേയ്ക്കു പോകും
എത്തേണ്ട സ്ഥലമാണേറെ നന്നെങ്കിലോ  ചിന്തിക്കവേണ്ടേറെ, തുടരൂ നടത്തം

നല്ലവർക്കും കൊടുക്കേണം പ്രാധാന്യം 
നമ്മുടെ ഹൃദയമിടിപ്പു‌പോൽ തന്നെ
നിശ്ശബ്ദമായ്തന്നവരുടെ തുണയും  
നമ്മുടെ ജീവിതത്തിൽ ലഭ്യമായ് വരാം

ജീവിതം നാമാഗ്രഹിക്കുമ്പോലല്ലേലും  
ജീവിച്ചിടുന്നു  കഴിവതും നന്നായി 
സാധ്യമാകാ കുറ്റമറ്റോരു ജീവിതം
സാധ്യമാക്കാമെന്നാൽ നല്ല നിമിഷങ്ങൾ 



........from 04/06/2021.......

ബാല്യത്തിലെല്ലാരുമെന്നോടു ചോദിച്ചു: 
"വല്യ'താകേയാരെപ്പോലെയായീടണം?"  'വല്യ'താകേയാണുത്തരം കിട്ടിയ,താ 
ബാല്യകാലമെനിക്കു വേണം തിരികെ

എന്താണുണ്ടാകുകയടുത്ത നിമിഷം  
എന്നതാർക്കുമേ പ്രവചിക്കാനായിടാ
പോകുന്നു മുന്നോട്ടുതന്നെ നാമെങ്കിലും 
പ്രത്യാശയുമൊപ്പം വിശ്വാസവുമർപ്പിച്ച്     

സൗഹൃദത്തിന്റെ പ്രകാശമെല്ലായ്പ്പോഴും
അഭ്രത്തിളക്കത്തിനു തുല്യമായിടും   
പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കും ചുറ്റു-
പാടുമിരുൾ മൂടിക്കിടന്നിരുന്നാലും

ദുഖങ്ങളൊക്കെയും സഹനീയമാക്കി 
ധൈര്യസമേതം മുന്നേറുവാൻ കഴിയും
വ്യക്തികളായിരിക്കേണമീയുലകിൽ 
മുക്തകണ്ഠം പ്രശംസിക്കപ്പെടേണ്ടവർ   

നല്ല സുഹൃത്തുക്കളന്യോന്യം കാട്ടിടും
നല്ലയവധാനതയും വിശ്വാസവും 
എക്കാലവുമവ കാത്തുസൂക്ഷിപ്പവർ
ഏറ്റവും നല്ലസുഹൃത്തുക്കളായിടും 

അന്യരെന്നെപ്പറ്റിപ്പറയുന്നതൊന്നും
ഞാനൊട്ടുമേ കാര്യമാക്കേണ്ടതില്ലല്ലോ!
എന്നെപ്പറ്റി ഞാൻ സ്വയം പറയുന്നതും
എന്റെപ്രവർത്തിയുമാണെന്നെബാധിക്ക

ചെറിയൊരാലിംഗനം കണ്ണീരുണക്കും
ചെറുമെഴുതിരിയുമിരുട്ടകറ്റും
ചെറിയയോർമ്മയുമാണ്ടുകൾതാണ്ടിടും  ചെറിയവ സന്തോഷമേകീടുമേറെ 

സുഹൃത്തുക്കളവരുടെയോരോ തെറ്റും
സഹിഷ്ണുതയോടെയന്യോന്യമറിഞ്ഞു
സന്മനോഭാവേന പൊറുക്കാതിരുന്നാൽ
സൗഹൃദം നീണ്ടകാലം നിലനിന്നിടാ. 
       
സമ്പത്തു മൂലമോ രൂപത്തിൽക്കൂടെയോ
സൗന്ദര്യം മൂലമോ ഭാവത്തിൽക്കൂടെയോ
ആവില്ലയാർക്കും വലിയവനായിടാൻ
ആകുമെന്നാലോ മനസ്സിന്റെ നന്മയാൽ 

വിരലുകളൊന്നുപോലല്ലെങ്കിലുമ-
വമടക്കീടുമ്പോളൊരുപോലായിടും
അതുപോലനായാസമാക്കാം ജീവിതം
അല്പസ്വൽപ്പം ക്രമീകരണം നടത്തി
 
'ഞാൻ കണ്ട പലരേം' ഹൃദയം സൂക്ഷിപ്പ-
തിൻ കാരണമെന്തെന്നുകണ്ണുചോദിച്ചു  
നിനക്കു മനോഹര ദൃശ്യങ്ങൾ മുഖ്യ-
മെനിക്ക് മുഖ്യം നല്ല ബന്ധ,മോതീ ഹൃദയം   

തുഴവള്ളം നിങ്ങൾക്കായ് കാത്തുനിന്നില്ലേൽ
താനേതുഴഞ്ഞുപോകൂ ഇരുകൈകളാൽ  
താണുപോയീടാതെ നോക്കിത്തുഴയണം 
തോർത്താനൊരുമുണ്ടു തലേൽ കെട്ടിക്കോളൂ

ജീവിതത്തിലെയോരോരോ നിമിഷവും 
ഭാവിയ്ക്കായ് കാത്തുവക്കാതാസ്വദിച്ചിടൂ
കരുതിസൂക്ഷിക്കും നിമിഷങ്ങളൊന്നും  
തിരികെ ലഭിക്കാനൊരു മാർഗ്ഗോമില്ല

ഏറ്റവും നല്ല സമ്മാനമാരോഗ്യമാം 
ഏറ്റവും വലിയ സമ്പത്ത് സന്തുഷ്ടിയും 
വിശ്വസ്ഥതയേറ്റവും നല്ല ബന്ധവും
വിദ്യയഭ്യുന്നതിയ്ക്കായുള്ള മന്ത്രവും!  

ജീവിതമത്ഭുതങ്ങൾ നിറഞ്ഞ മഹാ-
കാവ്യത്തിൻ പുസ്തകമാണെന്നതറിയൂ
താളുകളെത്ര മറിച്ചുനോക്കീടിലും
നാളെയെന്തെന്നതറിയാൻ കഴിയൊലാ

കുറച്ചുനാൾനാമൊന്നുമാറിനിന്നെന്നാൽ 
മറന്നുപോകുന്നോർക്കിടയിലുണ്ടാകും
നമ്മളെ തിരഞ്ഞിറങ്ങുന്ന ചിലരും
നിഴൽപോലെയവരെ കൂടെക്കൂട്ടീടാം

നിങ്ങൾതൻവിശ്വാസംയഥാർഥ്യമെന്ന്സു-
നിശ്ചിതമാക്കുക മാത്രം പോരെന്നാലോ 
പാലിക്കണം സംശയത്തിൽ നിന്നകലം,
പേടിയിൽനിന്നും വേർപെട്ടുനിന്നീടണം

സ്വത്തുപയോഗിച്ചീടവേ മനുഷ്യനെ
സ്നേഹിക്കുകയാണുവേണ്ടതെന്നറിയൂ 
മറിച്ചു കാര്യങ്ങൾ നടക്കുന്നുവെങ്കിൽ
മനുഷ്യർക്കിടയിലുണ്ടാകും പ്രശ്നങ്ങൾ

നിരീക്ഷിക്കുവാനും പരിഹരിക്കാനും
പരീക്ഷിച്ചു വിജയം കൈവരിക്കാനും
വിരുതുള്ളയാരും ചാഞ്ചല്യമില്ലാത്ത  
ഒരുനല്ല പ്രതിഭാശാലിയായ് മാറും
  
ശീലിക്കൂ സംസാര രീതി മറ്റുള്ളവർ
ശ്രദ്ധിച്ചിടും വിധം നിങ്ങളെ നന്നായി
ശ്രവിക്കൂ നാന്നായിട്ട് മറ്റുള്ളോരെ,യവർ  
ശ്രമിക്കുംവിധം നിങ്ങളേയും ശ്രവിക്കാൻ 

വെറുമൊരു ശേഖരമാകരുതേറെ   
വ്യക്തിബന്ധങ്ങൾ പകരമെല്ലാവരേം 
ചേർത്തുനിറുത്തീടൂ ഹൃദയത്തിനൊപ്പം
ജീവിതാന്ത്യംവരെ, നേട്ടമുണ്ടായിടാൻ

പിശകുകൾ വേദനാജനകമാകാം
പിറകേമനസ്സിലായീടുമെന്നാലോ
അവ തന്നിടും ഗുണപാഠത്തിന്റേയും 
അനുഭവജ്ഞാനത്തിന്റേയും ശേഖരം.

ആരുമതിവേഗമുയരത്തിലെത്താ
ആരുമേവീഴില്ല താഴേയ്ക്കുമതുപോൽ
സൂര്യചന്ദ്രന്മാർക്കുമാവില്ല,തിനാൽ 
സ്ഥിരത കൈവരിക്കുക ജീവിതത്തിൽ

വിശ്വാസമെന്നതു നേടുവാൻ വിഷമം 
വിലമതിയാത്തൊരു നാണയം പൊലെ   
വിഷമമേറേയതു കിട്ടുവാനെന്നാൽ 
നഷ്ടപ്പെടുവാനൊരുനിമിഷം മതി

സത്യമാകേണമെന്നില്ലയെല്ലായ്പ്പോഴും
സുന്ദര വാക്കുകളതുപോലെ സത്യമാം    
വാക്കുകളും മധുരിക്കില്ലയെപ്പോഴും
വ്യവഹാരമെന്നാൽ സത്യമാകാമെന്നും

ഇന്ദ്രനീലിമവഴിയും മിഴികളിൽ 
സാന്ദ്രശ്യാമനിറമണികൾ തിളങ്ങേ 
ശ്യാമളാഭയിയലുമിമകളാലെ-
ന്നെമന്ദം നീ മാടി വിളിപ്പിതോ സഖീ?   

സന്തുഷ്ടിയാത്മീയമാമോരനുഭവം,
സന്തോഷവും സമാധാനത്തിനുമൊപ്പം 
സൗമനസ്യം, പ്രസാദം, പ്രീതി, കാരുണ്യം ,  
സൗകുമാര്യ,മിവചേർന്നോരവസ്ഥയാം

ഏവരേയും സന്തോഷിപ്പിക്കയെന്നതോ   
ഏറ്റവും ബുദ്ധിമുട്ടുള്ളോരു കാര്യമാം
എല്ലാരുമൊത്തുസന്തോഷമായ്പ്പോകുക എന്നതോയെത്രയെളുപ്പമാം കാര്യവും

സാധ്യമല്ലെന്നുതോന്നുന്നവ നേടുവാൻ
സാധ്യമാണെന്നു ചിന്തിക്കുക വേണ്ടിടും    വിജയത്തിലേയ്ക്കു നയിക്കുവാനുള്ള 
വഴി ലക്ഷ്യവും സ്ഥിരോത്സാഹവുമാകും

സന്തോഷമുള്ളവരെല്ലാരുമൊന്നുപോൽ
സന്തോഷമുള്ളവരാകേണമെന്നില്ല 
ഒരുപോൽസംതൃപ്തരാംതത്വജ്ഞാനിയും  
കർഷകനുമാകാഒന്നുപോൽസന്തുഷ്ടർ

ഖേദിച്ചിടാ പോയകാര്യങ്ങളെച്ചൊല്ലി വേദനിച്ചെന്നാലതനുഭവമായും    
ഗുണകരമെങ്കിലതിശയമായും
കണക്കാക്കി മേലിലും ജീവിക്കവേണം

ജീവിതമേറെ മെച്ചപ്പെടുത്താനായ്സ-  ജീവമായിട്ടു സ്വയം ശ്രമിച്ചീടുകിൽ
മെച്ചപ്പെടുന്നത് കാണാം നമ്മുടെ ചുറ്റു- 
മുള്ളവയൊക്കെയും നമ്മളുടെയൊപ്പം

മഴവിൽക്കൊടിയേ നിന്റേഴുനിറങ്ങൾ
മഴയിൽ നനഞ്ഞിട്ടൊലിച്ചുപോയാലും 
അരുണകിരണമവതൊട്ടെടുത്തി-
ട്ടൊരുനൽ മാരിവില്ലിനിയും മെനയും.

പ്രശ്നമേതായാലുമതിനായിട്ടുള്ള 
പരിഹാരമാർഗ്ഗത്തിൻ ഭാഗമായീടൂ
അല്ലാതെനിങ്ങളുമാ പ്രശ്നത്തിന്നൊരു 
പൊല്ലാപ്പായ് മാറാതിരിക്കാൻശ്രമിക്കുക
  
സമയോചിതമായ മൗനത്തിനെന്നും
സ്വാധീനശക്തിയേറും സംശയമെന്യേ 
ഉച്ചരിക്കാതെ പോയീടുന്ന വാക്കുകൾ
ഉണ്ടാക്കുകില്ല  ഉപദ്രവമൊന്നുമേ

അനുഭവം നേടിടൂ തിരിഞ്ഞുനോക്കീട്ട് 
ആശ വരിച്ചിടൂ മുന്നോട്ടു നോക്കിയും അറിയൂ വാസ്തവം, നോക്കീട്ടു ചുറ്റിനും
അകമേ നോക്കീട്ട് സ്വയവുമറിയണം

ശ്രദ്ധയും താൽപ്പര്യവുമന്യരിൽ നിന്നും
ശ്രദ്ധേയമാംവിധം നിങ്ങൾക്കുകിട്ടുകിൽ  
സംശയമേ വെണ്ടാ അതു നിങ്ങളുടെ
സ്വന്തം സ്വഭാവമഹിമതന്നായിടും  

'ഇല്ലെ'ന്നുതീർത്തോസുനിശ്ചിതമായിട്ടോ 
ചൊല്ലുവാൻ കഴിയാത്തോരവസ്ഥയെത്ര
ദൗർഭാഗ്യകരമെന്നറിയൂ അതുപോൽ
ദോഷകരമാണെന്നുള്ളോരു കാര്യവും!

ചെങ്കുത്താം കുന്നു കയറുവതിന്നാദ്യം 
ചുവടുകൾ സാവധാനം വയ്ക്കവേണം   
വലിയ ചുമടുകൾ ലഘുവായ്  മാറും
വഹിചുവെന്നാലവ സന്തോഷമോടെ

വിവേചനം വേണമാധികമായി വാഗ്-
വിലാസത്തേക്കാളും പ്രഭാഷണങ്ങളി.ൽ 
ഒരാളു ചൊല്ലിടുന്നതു മാത്രം കേൾക്കാ-
തൊരുപോലെതന്നെയപരനേം കേൾക്കൂ

വ്യാകുലത സമയത്തെപ്പാഴാക്കിടും 
വ്യഥയൊരു മാറ്റവുമുണ്ടാക്കുകില്ല 
സദാ നിങ്ങളെയത് വെറുതേയിരുത്തി  
സന്തോഷവും സമാധാനവും കവരും

അന്യരാരും തന്നെ 'എന്നോടു' ചെയ്യരു- തെന്നുനിങ്ങൾ കരുതുന്നോരു കാര്യങ്ങൾ
ചെയ്യരുതവരോടു നിങ്ങളുമെന്നത്
സ്വയമറിയേണ്ടുന്ന സാമാന്യ തത്വം

നിയമമേറെ മൃദുലമെങ്കിലത-
നുസരിച്ചീടുന്നതപൂർവ്വമായിടും   
നേരെമറിച്ചതു കഠിനമായാലോ  
നടപ്പാകിടുന്നതും വിരളമായും

പേടിയും ഭീരുത്വവുമൊരു വ്യക്തിയിൽ
പൊട്ടിമുളച്ചിടുമജ്ഞതയിൽ നിന്നും
പേടിയില്ലാത്ത മനസ്സുള്ളോരാകട്ടെ   
പെട്ടെന്നവരുടെ ലക്ഷ്യത്തിലെത്തിടും

ഇല്ലാത്തവരുടെ ഉള്ളമറിയുവാൻ ഉള്ളവരാരും ശ്രമിക്കുകയേയില്ല
ഉള്ളവനില്ലെന്നു ചൊല്ലാനെളുപ്പമാം ഇല്ലാത്തവനതോ ഏറെപ്രയാസവും

അഭിവൃദ്ധിയ്‌ക്കൊപ്പമുണ്ടായിടും കുറെ 
അഭ്യുദയകാംക്ഷിക,ളേറെ ശത്രുക്കൾ 
വിവേകികളാകുമഭ്യുദയ കാംക്ഷികൾ 
ജീവിതത്തിന്നോരനുഗ്രഹമായിടും

വേണ്ടത്രസന്തോഷമുണ്ടാകണമെങ്കിൽ   
വേദന,യാനന്ദമായും, ഇരുട്ടിനെ
വെട്ടമായും, സങ്കടം ഹർഷമായിട്ടും    
മാറ്റണ,മതിനായ് ധൈര്യമാർജ്ജിക്കണം

നഷ്ടമായ് പോയെല്ലാമെന്നു തോന്നുമ്പോഴും
ശേഷിക്കുവതുണ്ടു ഭാവിയെന്നോർക്കുക
ചെയ്തുകഴിഞ്ഞവ  തുശ്ചമെന്നോർക്കുക
ചെയ്യുവാൻ ഭാവിയിൽ ഏറെയുണ്ടെന്നതും.

കരയുവാനായി ജീവിതം നിങ്ങൾക്കു
കാരണങ്ങൾ നൂറു തന്നിടുന്നെന്നാകിൽ
കാരണങ്ങൾ ചിരിക്കാനായിരമുണ്ടെന്ന്
കാണിച്ചുകൊടുക്കണം ജീവിതത്തിന്നും

പരമാനന്ദത്തിൻ മൂലതത്ത്വമെന്നും
പരമമാമാരോഗ്യമാണെന്നപോലെ 
പരിപൂർണ്ണയാരോഗ്യത്തിന്റെ രഹസ്യം 
പരിപൂർണ്ണ വ്യായാമെന്നതുമറിയൂ

നമ്മളിഷ്ടപ്പെടുന്നോരെയപേക്ഷിച്ചു
നല്ല വിവേകികളധികമില്ലെന്നും 
നമ്മൾമാത്രം ശരിയെന്നുംചിന്തിക്കുകിൽ
നമ്മൾ പഠിക്കില്ലീ ജീവിതത്തിൽ നിന്നും

കാലത്തിൻ കണ്ണുകൾ കാണുന്നതൊക്കെയും
കാലമാം കോലത്തിൻ  ഭാവഭേദങ്ങളാം
കണ്ടു മടുത്താലും കാലത്തിൻ  കാഴ്ചകൾ 
കാണുന്നവർക്കൊഴിവാക്കുവാനാകുമോ?

വീരോചിതമായ കൃത്യത്തിന്മേൽ പൂശും 
പരിമള തൈലമാകുന്നു വിഖ്യാതി. 
ഭാരങ്ങളൊക്കെ ലഘുവായിമാറും, കൈ-
കാര്യം ചെയ്‌തീടിൽ പ്രസന്നവദനരായ്.

പ്രതീക്ഷയെപ്പോഴുമെല്ലാർക്കുമിഷ്ടമാം.  
പ്രത്യാശ നിരാശയായ് മാറിയെന്നാലു-
മത്  നിറവേറിയാലുമെല്ലാർക്കും വീണ്ടും
പ്രതീക്ഷ വച്ചുപുലർത്തുവാനാണിഷ്ടം!  

മനോഭാവമെന്നതൊരു കൊച്ചു കാര്യ-
മെന്നാലതുണ്ടാക്കിടുമേറെ വ്യത്യസം. 
ഒരു കാലയളവിലെ പാണ്ഡിത്യം വേ-
റൊരു കാലഘട്ടത്തിന്റെ വിഡ്ഢിത്തമാം.



----------------------------------------------------



തെറ്റുകളിൽ വച്ചിട്ടേറ്റവുമധികം
തെറ്റായിട്ടുള്ളയൊരു കാര്യമെന്തെന്നാൽ 
തെറ്റുകളെപ്പറ്റി ഒട്ടുമവബോധം
തോന്നാതിരിക്കുകയെന്നതുതന്നാവാം

ചൊല്ലിയതെന്തെന്നു പരിശോധിക്കാദ്യം 
അല്ലാതതു ചൊല്ലിയയാളിനെയല്ല.


വായിച്ചു ചിന്തിച്ചു മനസ്സിലാക്കീടു-
വാനൊരു ദിവസ്സം മതിയാകുമെന്നാൽ    
അതു തെളിയിച്ചു നേടിയെടുക്കുവാൻ 
മതിയാകയില്ലൊരു ജന്മം മുഴുവൻ

ഒരാൾ പേടിക്കുവതേറ്റം, 
ആ വ്യക്തിയെയൊട്ടുമേ സ്നേഹിക്കില്ലയാൾ         

 ഉദകത്തിൽ  മുക്കീട്ടു ഭാരം കൂട്ടീടാ  
ഭാരമില്ലാതതു മാറ്റൂ സന്തോഷസ-
മീരനിൽ പൊങ്ങിയുയർന്നുപറക്കാനായ് 
                        
ഓരോ പൗരനും നീതിയ്ക്കുള്ളവകാശം
ഒന്നുപോൽത്തന്നെയാണെന്നുറപ്പാക്കണം 
എല്ലാർക്കുമൊന്നുപോലെത്തിക്കുകെന്നതും 
എന്നും ശ്രമിക്കവേണ്ടും കാര്യമാകുന്നു
  
സ്വന്തമന്തസ്സുമതേപോലെ തന്നുടെ 
സന്തുഷ്ടിയുമൊപ്പം കാത്തുസൂക്ഷിക്കുവാൻ
വ്യക്തിസ്വാതന്ത്ര്യം മനുഷ്യകുലത്തിനു വ്യക്തമായിട്ടും പരമപ്രധാനമാം

പൊടിപൊടിച്ചെന്നിട്ടങ്ങടിപൊളിച്ചും
പൊട്ടിച്ചുമെന്നിട്ടു തട്ടിപ്പറിച്ചിട്ടും
പൊളിഞ്ഞും കലക്കിയും തല്ലിക്കീറിയും
പൊന്നിന്റെ പിറകേയിന്നെത്രയോ പേരാം 

കാത്തിരുന്നീടൊലാ മറ്റുള്ളവർക്കായി 
കടത്തിവിടാനായ് സ്വന്തം കടമ്പകൾ 
പകരം കടമ്പകളൊപ്പം കടക്കാൻ   
പറ്റിയൊരാളെത്തെരഞ്ഞു പിടിക്കുക  

?.   

ചെയ്തെന്നു പറയപ്പെടുന്നോരു കാര്യം,
ചെയ്തതു സത്യമാണെന്നു വരുകിലും,
ചെയ്തതു നന്നായി ചെയ്തുവെന്നാകിലും,
ചെയ്തിരിക്കാമതു വേഗേന, നിശ്ചയം
             (ഷേക്സ്പിയർ)   
   
ആവേശമേറെയുള്ളോരെ
എതിർപ്പുകൾ
ആകെത്തപിപ്പിച്ചിടാമെന്നാലവരെ
ആകില്ല പരിവർത്തനപ്പെടുത്തീടാൻ .
ആവേശഭരിതരന്യോന്യമറിയും.


  

Opportunities r never lost, they r always taken by the people who r ready

U learn nothing from life if u think u r right all the time

Much of the wisdome of one age is the folly of the next



When life gives u a hundred reasons to break down and cry, show life that u have a million reasons to smile and laugh.

Relations shine by shaking hands in best miments but they blossom  by holding hands  in critical moments.

Don't feel low when someone doubts your calibre.  Just be proud of yourself.  Because  people always doubt the  'gold' for its purity but not the iron.

The sea is same for all but some get pearls, some get fish and some get their feet wet.  Life is common for all but we can get only what we try for 

. ‌
Believe  in ur  heart that you are meant to  live a life full of passion purpose, magic and miracle

In the court of justice, both the parties know the truth, it is the judge who is on trial

 

 Prosperity makes some friends and many foes.
  Life has no blessing like a prudent friend.

Laws  too gentle are seldom obeyed; too gentle seldom executed.
.

  Cuckoo speaks its own language and remain free.  But parrot copy others' language and gets caged.  So believe in  ur own language and thoughts, remain free and make life beautiful.
   
Discretion in speech, is more than eloquence

Make yourself an honest man and then u may be sure that there is one rascal less  in the world.

Proverbs are the cream of a nation's thoughts.

Justice is the constant desire and effort to every man his due..



No man is profoundly sad than he who laughs too much

Show kindness to unkind people.  Forgive people who don't deserve it.  Love unconditionally.  Yr actions always reflect who u r.

Doubt and faith both  are status of mind.  Doubt creates the darkest moments in our finest hour, while faith brings finest moments in our darkest hour.

Worries and tensions are like birds.  We cannot stop them from flying near us.  But we can certainly stop them from  making their nests in our minds

Happiness cannot be found when u seek it yourself.   But when u give it to others, it will find its way back to u.  That is ghe mystery of happiness.  It griws when shared.

Beautiful relation  is not created  by terms and  conditions, but by twi wonderful persons, one who blindly trysts and the other shi never misunderstands 

Live ur life, forget ur age.  What matters is how u see yourself.
The best thing is to have old friends..

We cannot hold destiny and time .  We cannoy hold heart beat and time; but we can hold one thing and that is good relations.  So hold it  for ever.
.

God has planned happiness in everybodys life at the right time.  But he does not share his calander with us.  Enjoy surprises.

If u stand for a reason,  be prepsred to stand alone like a tree.  If u fall to the ground, fall as a seef that  grows to fight back again.

Life is a trip.  The only problem is that it does not come with a map.  We have to find ur own routes to reach our destination.

Every season has a beautiful  reason. Every problem has a meaningful message, all we need is a fresh vision.

A simple formula for a happy life.  Don't try to defeat anyone.  Just try to win everybody. Don't laugh at one .  Laugh with everybody.

Happy people build their   inner world.
Unhappy people blame their outer world.

Neverv discourage any one who continually makes progress .  No matter how slow 
 
Tolerence and patience should not bee seen as weakness.  They r actually signs of strength.
.
Good relations r  like two needles of a clock.  They just meet for a few seconds only but remain  in touch for ever.

Problems never stay for a long period.  They just  put their signature in the  experience book of our life  and move away.
    
A beautiul Life does not just happen.  It is bult daily by prayer, patience, humility, grace, sacrifice, love, laughter, and forgiveness.   May that beautiful life yours always.

Every struggle in ur life has shaped u into the person  u r today.  Be thankful for the hard times, they can only  make u stronger.

Never leave yr  close ones.  If u find few faults in them, Close ur eyes and think abt the best times u spent together.   Because  affection is more imp. Than   Perfectiin

When u turn ur worries into worships, god will turn ur worries into blessings.

Some journeys need no roads, only a willing heart.

Make yourself an honest man and then u may be  sure that there is one rascal less in the world.

We cannot always oblige but we can always speak obligingly.
L

Hundreds would never have known want, unless they have not  first  known waste.

The key to happiness is to be able to change pain into pleasure, darkness into light, sorrow into joy.  This can only happen if we have the courage to change.

Nothing is so beautiful than finding that someone actually  cares for you and see u grow.

Honest relations r just like water.  No colour, no taste, no place, no shape but still very important for  life.

Our first impulses are good, generous and heroical ; reflection only weakens and  kills them

Durng difficult times carry something beautiful in yr heart - live n faith.  Never lose hope, Eberything will be alright..

Beautiful tomorrow never comes.  When it comes, it is already today.  So don't waste ur wonderful today in the hunt for beautiful tomorrow.

A great deal of talent is lost in this world for want of a little courage.
Trust is an invisible currency, hard to earn, easy to lose.

Today will never come again. Be a blessing,  be a friend, encourage someone.  Take time to care.  Let yr words heak and not wound.

True happiness renders men kind and sensible and that happiness is always shared with others 


A lamp does not speak.  It introduces  itself thru its light.  Achievers never expose themselves, but their achievements expose them.

..

People look at my six days in the week to see what I mean  on the seventh day.
If we we judge people, nobody is ours,  If we understand people, everybody is ours.

Get your facts  first.  Then u can distort them as u please.
It is responsibilities  that make one mature, not the age 
.

No amt. Of money can buy a life.  No guilt or regret can change the past. We cannot always be happy or right. But we can always live each day  and make things count.

When we r  too much about what others think , we r never  free to walk the path  of life that is right for us.

Running  water does not flow back.  So is life.
In the end  we  only regret abt the chances we didn't take.

Good things come to those who believe.  Better things come to those who are patient  and best things come to those who don't  give up
.
Difficulty is like a bagfull of cotton.  Heavy for thise who see it and light for those who handle it.

A soul without imagination is like an observatory without a telescope.
( However)
No person is either so happy or so unhappy as he so imagines

Every problem is like a red signal.  If u wait for some time, it will turn into green.

Doing what u like is freedom. Liking what u do is happiness.

To find fault is easy; to do better may be diffucult.
.

Money has little value to its pissessor unless it has value to others also.
Happiness is not measured by the money that u have.  It is measured by the wonderful people in ur life.

Doing good for others is not a duty, it is a joy.  It increases ur own health n happiness.

Time is still the best answer/healer/a . goregiveness is still the best pain killer.  God is the best heale.

Evaluate  the  people in ur life; then promote, demote or terminate.  U r the ceo of ur life.  

The more we do, the more we can do; the more busy we r, the more leisure we have.



It is responsibilities that make you mature, not the age
Forebear to judge, for we sinners are all.

A man is always nearest to his good  when at home and farthest from it when away

A father's heart is tender, though the man's heart is made of stone.
Moderation is commonly firm and firmness is commonly successful.

If u r constsntly facing new situations, it means u r living a life of growth and great possibilities 

Enjoy every moment in yr life.  ടോടയ്സ് beautiful moments r tomorrows  beautiful memories

Be like the sun and stars and  Shine no matter wherever u r.   Doing your best us more important than being the bestv

If u have the chance ti make peoole happt, just do that.  Sometimes people r struggling silently.  May be, ur act if kindness can make their day.

Life is all abt miving on, accepting changes and looking forward to what makes u stronger and more complete

Don't regret growing older.  It is a privilege denied to many.
Money has little value to its possessor sunless it also has value to others.

Best exercise is walking.  Walk away from arguments that lead to nger.   walj away from thoughts that steal ur happiness.  The more u walk away from things that destrot your souk, the more happier ur life will be.

A good life is when u assume nothing, do more, dream big, smile often, laugh a lot and realuze how blessed u r for what u have..

Challenges r what makes life interesting and overcoming  them is what makes lufe meaningful. 

Every day us a miracle, every moment is a grace, every heartbeat is a blessing. Every breath is from the god. ദൈവീകം

A new story of life when the  chapter will also be new.  So inhale the freshness of the first morning dew and have a happy morning

God has perfect tume, never early, never late.  It takes z little patienve and it takes a lot of faith but it is worth the  waiting.

പ്രാർത്ഥനകൊണ്ടൊന്നുമേനേടിയില്ലഞാൻ  
വീടുണ്ടാകില്ല, ഹൃദയമില്ലാതെ
I gained nothinging by prayer. I only list my temper, jealousy, anger, depression,irritation and ഇൻസെക്യൂരിറ്റി

2021 മാർച്ച് 4, വ്യാഴാഴ്‌ച

യാത്രാവിവരണം

യാത്രാവിവരണം

ദണ്ഡകാരണ്യത്തിലെ കുറേ ദിവസങ്ങൾ

1. ദണ്ഡകാരണ്യത്തിലേയ്ക്ക്.
 
SSLC കഴിഞ്ഞ് ടൈപ്പും ഷോർട്ടുഹാൻഡും പരീക്ഷകൾ പാസ്സായിക്കഴിഞ്ഞ് അച്ഛനെ കൃഷികാര്യങ്ങളിൽ സഹായിച്ചുനിൽക്കുമ്പോഴാണ് അന്നത്തെ (1963) മദ്ധ്യപ്രദേശിലെ ബസ്തർ ജില്ലയിലുള്ള ദണ്ഡകാരണ്യ പ്രോജെക്ടിൽ ജോലിയിലിരുന്ന അളിയൻ, ഞാൻ അവിടെയെത്തിയാൽ, ഒരു ജോലി എനിക്ക് കിട്ടുവാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിച്ചെഴുതിയത്.  പിന്നെ താമസിച്ചില്ല,  അവിടേയ്ക്ക് യാത്രയായി.  ഒരു ജോലി കിട്ടുമെന്നതിനുമപ്പുറം പുതിയ സ്ഥലങ്ങളും ആളുകളെയും  കാണുവാനും അനുഭവങ്ങൾ നേടുവാനും കഴിയുമെന്ന കാര്യം എന്റെ മനസ്സിൽ ആകാംക്ഷയും ഒപ്പം പ്രതീക്ഷയും വളർത്തിക്കൊണ്ടേയിരുന്നു. 

അളിയൻ നാഗ്പ്പൂരിൽ കാത്തു നിന്നിരുന്നു.  അവിടെ നിന്നും റയിപ്പൂർ വഴി ദുർഗ്ഗിൽ എത്തി അവിടെ ഭിലായി സ്റ്റീൽ പ്ലാന്റിൽ ജോലിചെയ്തിരുന്ന അളിയന്റെ ബന്ധുവീട്ടിൽ തങ്ങിയിട്ട് പിറ്റേ ദിവസ്സം വെളുപ്പിന് കാൻകേറിലേയ്ക്ക്  ബസ്സ് കയറി.  ഇടതൂർന്ന വനങ്ങളും മലകളും ചുരങ്ങളും കൊക്കകളും കടന്നുള്ള ആദ്യ യാത്ര.  ഉയരങ്ങളിലേയ്ക്ക് കയറുംതോറും  തണുപ്പിന്റെ കാഠിന്യം ഏറിയേറി വിറയലനുഭവപ്പെടുകയായി .  കാൻകേറിലിറങ്ങി ജഗദൽപ്പൂരിലേയ്ക്കുള്ള ബസ്സിൽ കയറി  രാത്രി വളരെയിരുട്ടി അളിയന്റെ താമസസ്ഥലമായ ബോർഗാവിലെത്തി. ഒരുദിവസം അവിടെ തങ്ങിയിട്ട് ബസ്തർ ജില്ലയുടെ ആസ്ഥാനമായ ജഗദൽപ്പൂരിലേയ്ക്ക്. 

നാലുമണിയോടെ ജഗദൽപ്പൂരിൽ ബസ്സിറങ്ങി,  ഒരു സൈക്കിൾ റിക്ഷ പിടിച്ച്,  ഞങ്ങൾ മാധവൻ നായരുടെ തയ്യൽക്കടയിലെത്തി.   രണ്ടായി പകുത്തു ചീകിവച്ച മുടി,  കൊമ്പൻ മീശ,  എപ്പോഴും ചിരിഭാവത്തിലുള്ള മുഖം, 40 - 45 വയസ്സ് പ്രായം -  അതാണ് മാധവൻ നായർ.  പാറശാലക്കാരൻ.  പരിചയപ്പെടുത്തലിനു ശേഷം അളിയൻ  പറഞ്ഞു :  "നാളെത്തന്നെ ഇവന്റെ പേര് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം;  അത്  കഴിഞ്ഞു ഞാൻ തിരികെപ്പോകും.  ഇവനിവിടെ നിൽക്കട്ടെ. ശശിയുമുണ്ടല്ലോ.   മലബാർ ഹോട്ടലീന്ന്  ആഹാരം കഴിച്ചോളും."  മാധവൻ നായർക്കും സമ്മതം.
ആറു മണിയായപ്പോൾ ഓഫീസു വിട്ട്  നാലഞ്ചു മലയാളികൾ കടയിലെത്തി.   മാധവൻ നായർ അവരെയും എന്നെയും അന്യോന്യം പരിചയപ്പെടുത്തി.   കളക്ടറേറ്റിൽ  ജോലി ചെയ്യുന്ന പുരുഷോത്തമൻ,  DNK  (ദണ്ഡകാരണ്യ) പ്രോജക്ടിന്റെ FA ഓഫീസിൽ ജോലിയുള്ള KG നായർ,  പിന്നെ PWD യിലുള്ള മൂന്നു നാലു പേരും.   എല്ലാവരും അവിവാഹിതർ.  വാചകമടിയും ഹോട്ടൽ ഭക്ഷണവും കഴിഞ്ഞേ ഇനി അവർ താമസസ്ഥലങ്ങളിലേയ്ക്കുള്ളു.

ജോലി സാധ്യതകളെപ്പറ്റി K G.  നായർ ഒരു വിവരണം തന്നു.    "State Govt. ഓഫീസുകളിൽ ധാരാളം വേക്കന്സികളുണ്ട്.  അവിടെ ജോലി ചെയ്തിരുന്ന മലയാളികളെല്ലാം Dnk പ്രോജെക്ടിലും ബൈലാഡിലാ പ്രോജെക്ടിലും പോയി.   അതുകൊണ്ട് ഇപ്പോൾ അഞ്ചു വർഷത്തെ ബോണ്ട് വാങ്ങിയിട്ടേ നിയമനം നടത്തൂ.   
"ദണ്ഡകാരണ്യ പ്രൊജക്റ്റ്  എന്താണ് ചെയ്യുന്നത് ?"  ഞാൻ നായരോടു ചോദിച്ചു.   

"ഇന്ത്യാ പാകിസ്ഥാൻ വിഭജന സമയത്തു് കിഴക്കൻ പാകിസ്ഥാനിൽ നിന്നും ഇവിടെയെത്തിയ അഭയാർഥികളെ  കുടിയേറ്റി പാർപ്പിക്കാനുള്ള, കേന്ദ്ര സർക്കാരിന്റെ  പദ്ധതിയാണ്.  ഈ ബസ്തർ ഡിസ്ട്രിക്ട് കേരളത്തിനേക്കാൾ വലുതാണ്.  മുക്കാൽ ഭാഗവും വനവും.   അതുപോലെ തന്നെ ഇതിനോട് ചേർന്നു കിടക്കുന്ന ഒറീസ്സയുടെ കൊരാപ്പുട്ടിലും ഏറിയ ഭാഗവും വനമാണ്.  ഈ  രണ്ടു ഡിസ്ട്രിക്ടിലുമുള്ള വനങ്ങൾക്കു പൊതുവെയുള്ള പേരാണ് "ദണ്ഡകാരണ്യ". രാമായണത്തിൽ
പറഞ്ഞിരിക്കുന്ന, ശ്രീരാമൻ  വനവാസത്തിനായി തെരഞ്ഞെടുത്ത, അതേ ദണ്ഡകാരണ്യം.    അതുകൊണ്ടുതന്നെയാണ്  ഈ  പ്രൊജെക്ടിനും  ആ പേര്  കൊടുത്തത്. ഈ വനങ്ങൾ വെട്ടിത്തെളിച്ചു കൃഷിയോഗ്യമാക്കി വീട് വച്ച്  ഓരോ കുടുംബത്തിനും അഞ്ചേക്കറും, ഒപ്പം വിത്തുകളും ഓരോ ജോഡി കാളയേയോ പോത്തിനേയോ സൗജന്യമായി കൊടുക്കും.  പക്ഷേ,  പറഞ്ഞിട്ടെന്താ ഫലം;  എല്ലാം കിട്ടിക്കഴിയുമ്പോൾ കൃഷിയൊന്നും ചെയ്യാതെ അവന്മാർ വിത്തും തിന്ന്‌ കാളയേയും വിറ്റിട്ട് ഒരു സുപ്രഭാതത്തിൽ തെണ്ടാനായി  കൽക്കട്ടായിലേയ്ക്ക്  കെട്ടുകെട്ടും.   സർക്കാർ പിന്നെയും അവന്മാരെ പിടിച്ചു കൊണ്ട് വരും.   അല്ലെങ്കിൽ അവന്മാർ കൽക്കട്ടാ നഗരം കുട്ടിച്ചോറാക്കും.   വലിയ പ്രൊജക്റ്റ് ആണ്. ഒരു സർക്കാരിൻ്റെ  കീഴിൽ പ്രവർത്തിക്കേണ്ട എല്ലാ വിഭാഗങ്ങളും ഈ  പ്രോജെക്ടിനുണ്ട്." നായർ പറഞ്ഞു നിറുത്തി.

പിറ്റേ ദിവസം എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തു.
താമസ്സിക്കുന്നിടത്ത്  കക്കൂസോ കുളിമുറിയോ ഇല്ല.  നല്ല തണുപ്പ് തുടങ്ങിക്കഴിഞ്ഞു. 
ഞാനും ശശിയും പിറ്റേ  ദിവസ്സം അതിരാവിലെ  ബ്രഷും പേസ്റ്റും എടുത്ത്,  കുളിക്കും പ്രഭാത കൃത്യങ്ങൾക്കുമായി ഒരു മൈലോളം അകലെയുള്ള 'ഗംഗാമുണ്ടാ താലാബി' (തടാകം) ലേക്കു പോയി.  തിരകളടിക്കുന്ന, വലിപ്പത്തിൽ  കടലുപോലെ തോന്നിക്കുന്ന,  വളരെ ആഴമുള്ള  ഒരു വെള്ളക്കെട്ട്.   ചുറ്റും 'കക്കൂസായി' കുറ്റിക്കാടുകൾ.

ബസ്തർ മഹാരാജാവിന്റെ കൊട്ടാരം തയ്യൽക്കടയിൽ നിന്നും വെറും രണ്ടു ഫർലോങ്  മാത്രം അകലെയായിരുന്നു.   ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞപ്പോൾ, 1948 ൽ, മറ്റു നാട്ടു രാജ്യങ്ങൾക്കൊപ്പം, ബസ്തറിനെ മദ്ധ്യപ്രദേശിൽ  ഉൾപ്പെടുത്തി, ഇന്ത്യാമഹാരാജ്യത്തിന്റ ഭാഗമാക്കപ്പെട്ടു. രാജ്യം നഷ്ടപ്പെട്ട രാജാക്കന്മാർക്ക് 'പ്രിവി പേഴ്സ്' നൽകി 'ഒതുക്കി' യെങ്കിലും,  അതിനൊന്നും വശംവദനാകാതെ,  തന്റെ പ്രിയപ്പെട്ട ജനങ്ങളായ, തന്നെ കാണപ്പെട്ട ദൈവമായി കരുതുന്ന,  ആദിവാസികളുടെ പൂർണ പിന്തുണയോടെ, സ്വയം ബസ്തർ 'മഹാരാജാ' വായി തുടരുകയാണ് അപ്പോഴത്തെ രാജാവ് പ്രവീൺ ചന്ദ്ര ഭജ്‌ ദേവ്.  ഒരു മലയാളിയാണ് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രെട്ടറി. ഞാൻ പകലൊക്കെ ജഗദൽപ്പൂർ സിറ്റിയിലും കൊട്ടാരത്തിലെ ഗാലറിയിലും മറ്റും ചുറ്റിത്തിരിഞ്ഞ്  സമയം ചെലവാക്കും.  
ജീവിതത്തിൽ ആദ്യമായി  ജോലിയൊന്നും ചെയ്യാതെ,  ശരീരമനങ്ങാതെ, ഇരിക്കേണ്ട അവസ്ഥയായി.  തണുപ്പ് കൂടുതലായതിനാൽ രാവിലെ കുളിക്കാതെ നല്ല വെയിലായാൽ ഗംഗാമുണ്ടയിൽ പോയി കുറെ ഏറെ നേരം നീന്തിത്തുടിയ്ക്കും.   ചില പതിവു നീന്തുകാർ അക്കരയ്ക്കു നീന്തിപ്പോകുന്നത് കണ്ട് ഒരിക്കൽ ഞാനും ഒരു പരീക്ഷണം നടത്തിനോക്കി.  കുറേ ദൂരം ചെന്നപ്പോൾ, ആഴക്കൂടുതലിന്റെ അനുഭവം അറിഞ്ഞു.   തിരകളില്ല, ശാന്തമായ പ്രതലം,  വെള്ളം  ഘനീഭവിച്ചതുപോലെ,  തുഴഞ്ഞിട്ട് നീങ്ങാത്ത പ്രതീതി.  ഭയം അരിച്ചരിച്ചു വന്നിട്ട് കൂടിക്കൂടി വരുന്നതറിഞ്ഞു.  കാര്യം പന്തിയല്ലെന്നുള്ള തോന്നലുണ്ടായപ്പോൾ പെട്ടെന്ന് തിരിഞ്ഞു നീന്തി. നീന്തിയിട്ടും നീന്തിയിട്ടും കരയെത്തുന്നില്ലെന്നു  തോന്നി.  മലർന്നു കിടന്നും തുഴഞ്ഞുനിന്നു ക്ഷീണം അകറ്റി കുറേയധിക സമയമെടുത്ത് അവസാനം കരപറ്റി.  പിന്നീടൊരിക്കലും അധിക  ദൂരം നീന്തുവാൻ ശ്രമിച്ചിട്ടില്ല.

2.  എന്റെ ആദ്യത്തെ ഹോളി ആഘോഷം

മാർച്ച്  മാസമാണ്, ഹോളിയും വന്നു. ആദ്യമായി ഹോളി ആഘോഷിക്കുന്നത് കാണുവാനുള്ള അവസരം. റോഡിലൊക്കെ ആളുകൾ പല നിറത്തിലുള്ള പൊടികൾ അന്യോന്യം മുഖത്തും തലയിലും വാരിപ്പൂശിയും, നിറമുള്ള വെള്ളം നിറച്ച പമ്പ് കൊണ്ട് ചീറ്റി തെറിപ്പിച്ചും ആഹ്‌ളാദ പൂർവ്വം ഹോളി ആഘോഷിക്കുകയാണ്. തയ്യൽക്കട അന്ന് അവധിയാണ്. ഞാനും ശശിയും ജന്നലിൽ കൂടി എല്ലാം നോക്കിക്കാണുകയായിരുന്നു. അപ്പഴതാ നായരും പുരുഷോത്തമനും നാലഞ്ചു മലയാളികളും കൂടി നിറത്തിൽ കുളിച്ച്, കയ്യിൽ പൊടിയും പമ്പുമായി കയറിവരുന്നു. വാതിൽ തുറക്കാതെ മാർഗമില്ല. തുറന്നതും നിറങ്ങൾ കൊണ്ട് ഞങ്ങളെ  കുളിപ്പിച്ചു കഴിഞ്ഞു. തിരികെ ഏതോ സ്നേഹിതന്മാരുടെ അടുത്തേയ്ക്കു പോകുമ്പോൾ അവർ ഞങ്ങളെയും കൂടെക്കൂട്ടി. ഗംഗാമുണ്ടാ റോഡിലെത്തി. ധാരാളം ആദിവാസികൾ, മാറു മറയ്ക്കാത്ത സ്ത്രീകളുൾപ്പെടെ, നടന്നു പോകുന്നുണ്ട്. സ്ഥലത്തെ കുറെ ചെറുപ്പക്കാർ കയ്യിൽ നിറങ്ങളും പമ്പുകളുമായി കറങ്ങി നടക്കുകയും അന്യോന്യവും, വഴിപോക്കരിലും  പ്രയോഗിക്കുന്നുമുണ്ട്. പെട്ടെന്ന് ഒരു കാഴ്ച കാണുവാനിടയായി. ഒരു ചെറുപ്പക്കാരൻ മാറു മറയ്ക്കാത്ത ഒരു ചെറുപ്പക്കാരി ആദിവാസി സ്ത്രീയുടെ തലയിലും മുഖത്തും കരി ഓയിൽ നിറഞ്ഞ കൈകൾ കൊണ്ട് തടവിയിട്ട്, അതിൻ്റെ തുടർച്ചയെന്നവിധനം കൈകൾ പെട്ടെന്ന് താഴേയ്ക്ക് വലിച്ച് അവരുടെ മാറിടങ്ങളിൽ അമർത്തി ഒരു തേപ്പും, പിടിയും. അവൾ പേടിച്ചു വിറച്ച് കൈകളാൽ മാറ് മറച്ചു കൊണ്ട് നടന്നുപോകുന്ന സ്വന്തം ആളുകളുടെ ഇടയിലേക്ക് വലിഞ്ഞു. അവരാരും തന്നെ പ്രതികരിക്കാഞ്ഞതിൽ എനിക്കതിശയം തോന്നി.  ഗോപാലൻ നായർ എന്നോടായി പറഞ്ഞു.  താനതൊന്നും കാര്യമാക്കേണ്ടാ;  അതൊക്കെ ഇവിടെ സർവസാധാരണമാണ്.  

3.  ബസ്തറിലെ (ജഗദൽപ്പൂരിലെ) ഉത്സവത്രയങ്ങൾ 

രഥോത്സവം 

ജൂലൈ മാസത്തിലാണ് ബസ്തറിലെ ആദിവാസികളുടെ, പേരുകേട്ട രഥോത്സവം നടക്കുക.  തങ്ങളുടെ കാണപ്പെട്ട ദൈവമായി കരുതപ്പെടുന്ന ബസ്തർ മഹാരാജാവിനെ  അലങ്കരിച്ച, വലിയ തടിചക്രങ്ങളോട് കൂടിയ രഥത്തിലിരുത്തി, കൊട്ടാരത്തിനു ചറ്റുമുള്ള റോഡിൽക്കൂടിയും, സിറ്റിയിൽക്കൂടിയും ആയിരക്കണക്കിന് ആദിവാസികൾ  വലിച്ചുകൊണ്ടു പോകും.  രഥത്തിൻ്റെ കനത്ത വടത്തിൽ പിടിച്ചു  വലിക്കുവാനോ, കുറഞ്ഞത്, അതിലൊന്ന് തൊടുവാനോ ഉള്ള ആദിവാസിക്കൂട്ടത്തിന്റെ  ആവേശം ഒന്ന് വേറെ തന്നെയാണ്. തിക്കിലും തിരക്കിലും അതിലൊന്ന് തൊടുവാനോ  വലിക്കുവാനോ കഴിഞ്ഞാൽ, തിരക്കിൽ നിന്നും വെളിയിൽ വന്ന് നൃത്തം വച്ചാണ്  അതിൻ്റെ ആഹ്‌ളാദം  പ്രകടിപ്പിക്കുന്നത്. കണ്ടുനിൽക്കുവാൻ വളരെ പുതുമയും ഇമ്പവുമുള്ള കാഴ്ചകളായിരുന്നു അവ.

ഗോൻജാ  ഉത്സവം

രഥോത്സവത്തിനോടനുബന്ധിച്ചുള്ളതാണ് ഗാൻജോത്സവവും.  ഗോജ്ഞാ ഒരുതരം ഉരുണ്ട കായയാണ്. ഒരടിയോളം നീളമുള്ള മുളംകുഴലിന്റെ ഒരറ്റത്തുകൂടി ഞെരുങ്ങിപ്പോകത്തക്ക വിധമുള്ള ഒരു കായ കുത്തിക്കയറ്റി മറു ദ്വാരത്തിനടുത്തു നിറുത്തിയിട്ട് രണ്ടാമതൊരു കായ വീണ്ടും  കുത്തിക്കയറ്റി മറ്റേയറ്റത്തെത്തുമ്പോൾ ആദ്യ കായ ഒരു വെടി  പൊട്ടുന്ന ശബ്ദത്തോടെ തെറിപ്പിച്ചു ആരുടെയെങ്കിലും ശരീരത്തിൽ കൊള്ളിച്ചു രസിക്കുകയെന്നതാണ്  ഈ കളി.  ആയിരക്കണക്കിന് ആദിവാസികൾ ഒരുമിച്ചു അന്യോന്യം വെടിവച്ചു ഉത്സവമാഘോഷിക്കുന്നു.  ഇവിടെയും, ചില സിറ്റി ചെറുപ്പക്കാർ, കൂട്ടത്തിൽ നുഴഞ്ഞു കയറി മാറ് മറയ്ക്കാത്ത ആദിവാസിചെറുപ്പക്കാരികളുടെ മാറിടത്തിലേയ്ക്ക് ഗോജ്ഞാ ലക്‌ഷ്യം വച്ച് രസിച്ചു മുതലെടുക്കുന്നത് കാണാം.

ശ്ശറാ  ഉത്സവം    

ഹോളി ആഘോഷിച്ചത് പോലെ, ആദ്യമായിട്ടാണ്  ശ്ശറാ ഫെസ്റ്റിവലിൽ ഭാഗഭാക്കാകുന്നത്.  വടക്കേ ഇന്ത്യയിലേയും ബംഗാളിലേയും പോലെയല്ല ഇവിടുത്തെ ആഘോഷം.  മറ്റുള്ളിടത്തൊക്കെ, അത് വനവാസവും,  രാവണവധവും കഴിഞ്ഞു അയോദ്ധ്യയിലേയ്ക്ക് മടങ്ങുന്ന രാമനെ വരവേൽക്കുന്ന ആഘോഷമാണ്.  രാമൻ്റെ വനവാസം ദണ്ഡകാരണ്യത്തിലായിരുന്നെങ്കിലും, ഇവിടുത്തെ ആഘോഷത്തിന് അതുമായി യാതൊരു ബന്ധവുമില്ല.  ബസ്തർ രാജ കുടുംബ ദേവതയായ ദാന്തേശ്വരീ ദേവിയുടെയും സഹോദരിമാരുടേയും ഒത്തുചേരൽ ആഘോഷിക്കുന്നതാണ് ഇവിടെ  ശ്രാവണ മാസത്തിലെ കറുത്ത വാവുമുതൽ 75  ദിവസം ആഘോഷിക്കുന്ന  ദശ്ശറാ.   രാജാവ് ഭരണാകാര്യങ്ങളിൽനിന്നും പത്തു ദിവസത്തേയ്ക്ക് തീർത്തും വിമുക്തനായി, ദാന്തേശ്വരീ ദേവിയുടേ പ്രധാന പുരോഹിതനായി ദേവിയെ ധ്യാനിച്ച് കഴിയും. അതോടൊപ്പം, ദേവിയുടെ ബാധ ആവേശിക്കപ്പെട്ട ഒരു കർമ്മി വഴി രാജ്യത്തിൻ്റെ അവസ്ഥാവിശേഷങ്ങളേപ്പറ്റി ആരായുകയും ചെയ്യും.  ദേവിയെ എഴുന്നെള്ളിച്ചുകൊണ്ടുള്ള രഥയാത്രയുമുണ്ട്.  രഥത്തിൻ്റെ  ഓരോ ഭാഗവുമുണ്ടാക്കുന്നതിനുള്ള നിയോഗം ഓരോ ഗോത്രത്തിനുള്ളതാണ്.  രഥം രാജവീഥികളിൽക്കൂടി വലിച്ചുകൊണ്ടു പോകുന്നതിനുള്ള നിയോഗം മറ്റൊരു  ഗോത്രത്തിനും! ഇതും
വളരെ പുതുമയുള്ള കാഴ്ചയായിരുന്നു.

4. ഒറീസ്സയിലെ കൊരാപ്പുട്ടിലേയ്ക്ക്.

താമസിയാതെ ദണ്ഡകാരണ്യ പ്രോജെക്ട്ടിൽ എനിക്ക് ജോലി കിട്ടുകയും ഒറീസ്സയിൽ  കൊരാ പ്പുട്ടിലുള്ള ഓഫിസ്സിലേയ്ക്ക് പോസ്റ്റിങ്ങ്‌ ആകുകയും ചെയ്തു. ബസ്തറിനെപ്പോലെതന്നെ, കോരാപ്പുട്ടും   ഒരു പിന്നോക്ക ജില്ലയും ആദിവാസി കേന്ദ്രവുമാണ്.   സമുദ്ര നിരപ്പിൽനിന്നും വളരെ  ഉയരത്തിൽ, വലിയ വലിയ മൊട്ടക്കുന്നുകളാലും മലയിടുക്കുകളാലും ചുരങ്ങളാലും ചുറ്റപ്പെട്ട സ്ഥലം.  ജില്ലാ തലസ്ഥാനമാണെങ്കിലും  വളരെ ചെറിയ ഒരു സിറ്റിയെന്നു പോലും പറയാനാകാത്തത്ര ചെറിയ സ്ഥലം.  ഒരു ചെറിയ കളക്ടറേറ്റും, ജില്ലാ ആശുപത്രിയും ഒരു
പോലീസ്  സ്റ്റേഷനും ഒരു
ഫോറെസ്റ്റ്  ഡിവിഷൻ ഓഫീസും, പ്രോജക്ടിൻ്റെ  അഞ്ചാറ് ഓഫീസുകളും ഒരു സ്കൂളും കഴിഞ്ഞാൽ പത്തോ ഇരുപത്തഞ്ചോ കടകൾ മാത്രം.  സാംസ്കാരികമായ ഉന്നമനമുള്ള സ്ഥിരം സ്ഥലവാസികൾ തുലോം കുറവ്.  ഒരു സിനിമാക്കൊട്ടക പോലുമില്ലെന്ന് വരുമ്പോൾ കൂടുതൽ വിവരിക്കേണ്ടതില്ലല്ലോ! പിന്നെ കാര്യമായുള്ളതു അവിടെ നിന്നും 8 കിലോമീറ്റർ അകലെ അധികം ആൾതാമസമില്ലാത്ത സുനബേഡാ  എന്ന സ്ഥലത്തുള്ള ചെറിയ ഒരു ആർമി ക്യാമ്പും അവിടെ നിന്നുംഅധികം ദൂരെയല്ലാതെ, മലയിടുക്കുകൾക്കുള്ളിലുള്ള HAL  മിഗ് ഫാക്ടറിയുമാണ്.   ജില്ലയിലെ പ്രധാന സിറ്റി കൊരാപ്പൂട്ടിൽനിന്നും  പടിഞ്ഞാറായി, 15  കിലോമീറ്റർ അകലെയുള്ള, ജയപ്പൂർ ആണ്. അങ്ങോട്ടുള്ള വഴി മൊത്തവും  ഇറക്കവും ചുരങ്ങളും  ഭയാനകമായ കൊക്കകളുമാണ്. കിഴക്ക്‌, ആന്ധ്രാ പ്രദേശിലെ, നൂറിലധികം കിലോമീറ്റർ ദൂരമുള്ള, വിജയനഗരത്തിലേക്കുള്ള വഴിയും മുക്കാൽ ഭാഗവും കൊടിയ ഇറക്കവും ചുരങ്ങളും കൊക്കകളും നിറഞ്ഞതാണ്.  കൊരാപുട്ടിനുള്ള ഒരേ ഒരു പ്രത്യേകത, ഒരു പഴമ,  അവിടുത്തെ സ്റ്റേറ്റ് ഓഫീസുകളിൽ നിന്നും പോലീസ് സ്റ്റേഷനിൽ നിന്നും അടുത്ത ജില്ലകളിലേക്കും മാറ്റും ഉള്ള കത്തുകൾ എത്തിക്കുന്നത് നല്ല പരിശീലനം കൊടുത്തു   പോലീസ് സ്റ്റേഷനിൽ വളർത്തുന്ന പ്രാവുകൾ വഴിയായിരുന്നു.  കത്തുകൾ ചെറുതായി മടക്കി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു അവയുടെ കാലിൽ കെട്ടിവച്ചു അവ എവിടേയ്‌ക്കെന്നു സിഗ്നൽ നൽകിയാൽ  അവ ലക്‌ഷ്യം തെറ്റാതെ എത്തിച്ചിട്ട്, മറുഭാഗത്തുനിന്നുള്ള കാത്തുകളുമായി  തിരികെ അവിടെത്തന്നെയെത്തിയിരിക്കും. പോസ്റ്റൽ സർവീസിനേക്കാൾ വേഗതയും കാര്യക്ഷമതയുമുള്ള സർവീസ്!!! (ഇന്നും ആ സിസ്റ്റം തുടരുന്നുണ്ടെന്നാണറിവ്).  അന്ന്, ബസ്തറിൽ പുതുതായി  തുടങ്ങിയ  ബൈലാഡിലാ ഇരുമ്പയിര് ഖനിയിൽ നിന്നും ജഗദൽപ്പൂർ, ജയപ്പൂർ, കൊരാപ്പൂട്ടു, ബോലാങ്ങിർ വഴി ആന്ധ്രയിലെ വിജയനഗരത്തിലേയ്ക്ക്  ഇരുമ്പ് അയിര് കൊണ്ടുപോകുവാനായി DBK (Dandakaaranya-Bolangir-Kiribiru) എന്ന റെയിൽവേ പ്രോജക്ടിൻ്റെ  പണി നടന്നുകൊണ്ടിരിക്കുകയാണ്.  അതിൻ്റെ  പണി പൂർത്തിയായി പാസ്സഞ്ചർ  ട്രെയിൻ സർവിസും തുടങ്ങിയാൽ കോരപ്പുട്ടിനു അല്പം വികസനമുണ്ടാകുമെന്നാണ് പ്രതീക്ഷ. 

4.  ഒരു മഹാരാജാവിന്റെ ദാരുണമായ നാടുനീങ്ങൽ
 
1966 മാർച്ച് 25.  DNK പ്രോജക്ടിന്റെ ജഗദൽപ്പൂർ ഓഫീസ് പര്യടത്തിനായി എന്റെ ബോസ്സും  ഞാനും അന്ന് രാവിലെ അവിടേയ്ക്ക് യാത്ര തിരിച്ചു.  സിറ്റിയ്ക്കും മൂന്നു കിലോമീറ്ററോളം അകലെയെത്തിയപ്പോഴേ കണ്ടൂ , വളരെയധികം ആദിവാസികൾ വരിവരിയായും കൂട്ടംകൂട്ടമായും സിറ്റിയിലേക്ക് നടന്നു  പോകുന്നു.  സിറ്റി അടുക്കുംതോറും അതൊരു ഒഴുക്കുപോലെയായി; ദൂരെയുള്ള പല പല ഗ്രാമങ്ങളിൽ നിന്നും വരുന്നവർ പ്രധാന റോഡിലെത്തി, ആൾക്കൂട്ടത്തിൽ ലയിച്ച് മുന്നോട്ടു പോകുകയാണ്.  എല്ലാവരുടേയും തോളിൽ മുളംകമ്പിൻ്റെ  രണ്ടു ആഗ്രത്തും  തൂക്കിയിട്ടിരിക്കുന്ന,  താളാല്മകമായി പൊങ്ങിയും താണും  ആടുന്ന, ഭാണ്ഡക്കെട്ടുകളുമുണ്ട്.  ആണുങ്ങളുടെ പുറത്തേയ്ക്ക്  വില്ലും, ആവനാഴിയിൽ,   വിഷം പുരട്ടിയ അമ്പും, തൂക്കിയിട്ടിരിക്കുന്നു.  നിശ്ശബ്ദമായാണ് നടപ്പ്.   അതിമനോഹരമായ കാഴ്ച; വളരെ ദൂരെവരെ ഘനീഭവിച്ച ഒരന്തരീക്ഷം പോലെ!  എന്തോ കാര്യമായിട്ട്  സംഭവിക്കുവാൻ പോകുന്നതിൻ്റെ പ്രതീതി!  ആ കാഴ്ചയുടേയും   നടപ്പിൻ്റെയും അവസാനം,  അതൊരു വലിയ ദുരന്തത്തിലവസാനിക്കുമെന്ന് അവരോ ഞങ്ങളോഅറിഞ്ഞിരുന്നില്ല.

സിറ്റിയിൽ പ്രവേശിച്ചപ്പോഴേയ്ക്കും അതൊരു ആദിവാസ്സി സമുദ്രമായിക്കഴിഞ്ഞിരുന്നു.  വളരെ ബുദ്ധിമുട്ടി ഡ്രൈവർ വണ്ടി മുന്നോട്ടെടുത്തു് ഓഫീസിലെത്തിച്ചു.  ഓഫീസ് കോംപ്ലക്സ് , കൊട്ടാരവളപ്പിനു പിറകിലെ റോഡിനപ്പുറം, കൊട്ടാരത്തിന്റ തന്നെ ഭാഗമായിരുന്ന  ഒരു ചെറിയ ഇരുനിലക്കെട്ടിടവും, അരമതിലും പനമ്പ് ഭിത്തിയും ആസ്ബസ്റ്റോസ് മേൽക്കൂരയുമുള്ള നാലഞ്ച് ബ്ലോക്കുകളും ഉൾപ്പെട്ടത്.  കൊട്ടാരം വക ആ  കെട്ടിടത്തിൻ്റെ ബാൽക്കണിയിൽ
നിന്നാൽ മതിലിനു മുകളിൽക്കൂടി  കൊട്ടാരവും വളപ്പും നല്ലപോലെ കാണാം.  ഞങ്ങൾ ഗേറ്റ് കടന്നപ്പോൾത്തന്നെ, ബാൽക്കണിയിൽ നിന്നുകൊണ്ട്  സ്റ്റാഫിൽ ചിലർ കൊട്ടാരത്തിലേക്ക്  ഉറ്റു നോക്കിക്കൊണ്ടു നിൽക്കുന്നത് കാണുകയുണ്ടായി.  പിറകേ, അഡ്മിനിസ്ട്രേറ്റീവ്ഓഫീസർ 
മുഖർജി  ബോസ്സിനോട് വിശദീകരിച്ചു:  "പ്രവീർ  ചന്ദ്ര മഹാരാജാവ് ആദിവ്യവാസി പ്രജകളെയെല്ലാം കൊട്ടാരവളപ്പിലേയ്ക്ക് വിളിച്ചിരിക്കുകയാണ്.  അദ്ദേഹം മദ്ധ്യപ്രദേശ് വിധാൻ  സഭാ മെമ്പർ കൂടിയാണ്.  ആദിവാസികൾക്ക് വേണ്ടി അദ്ദേഹം സർക്കാരിനോട് മല്ലിടുകയാണ്. അതിനായുള്ള ശക്തിപ്രകടനമാണിത്.  അവരുടെ ആവശ്യം,   അവരുടെ സ്വാതന്ത്ര്യത്തിലും, സ്വത്തിലും, പ്രകൃതി സമ്പത്തിലും സർക്കാരും രാഷ്ട്രീയക്കാരും കൈകടത്തുന്നതു നിറുത്തണം.  രണ്ടുമൂന്നു ദിവസങ്ങളായി വളരെ ദൂരെ നിന്നും ആദിവാസികൾ കൊട്ടാരത്തിലേക്കൊഴുകുകയാണ്.  കൊട്ടാരവളപ്പ്‌ മുഴുവൻ അവർ നിറഞ്ഞിരിക്കുകയാണ്; ആഹാരമുണ്ടാക്കി തിന്നും കുടിച്ചും കഴിയുകയാണ്.  കൊട്ടാര മതിലിനു  വെളിയിലായി പൊലീസിൻ്റെ അനേകം ബറ്റാലിയനുകൾ വളഞ്ഞിരിക്കുകയാണ്.  എന്തും സംഭവിക്കാം.  അത്യാവശ്യ ജോലികൾ പെട്ടന്ന് ചെയ്തു തീർത്തിട്ട് സാറ് മടങ്ങുന്നതായിരിക്കും നല്ലതെന്നെനിക്കു തോന്നുന്നു.", അദ്ദേഹം  പറഞ്ഞു നിറുത്തി.

ബോസ്സ്   പെട്ടെന്നുതന്നെ ഓഫീസർമാരുടെ  മീറ്റിംഗ്  വി ളിച്ചു കൂട്ടി.  അല്പം കഴിഞ്ഞപ്പോൾ വെളിയിൽ ഒരു വെടി  ശബ്ദം കേട്ടു . ക്രമേണ വെടികളുടെ എണ്ണം കൂടിക്കൂടി വന്ന് , പടപടാ   വെടികൾ!   മുഖർജി  സാർ ഉടനെ വാച്ചറെ വിളിച്ചു മുന്നിലേയും  പിന്നിലേയും ഗേറ്റുകൾ പൂട്ടുവാനും    ആരും അകത്തേക്കും പുറത്തേയ്ക്കും കടക്കാതെ നോക്കണമെന്നും പറഞ്ഞു.  ഞാൻ പതുക്കെ ബാൽക്കണിയിലേയ്ക്ക് കയറിച്ചെന്നു. ആരോ പറയുന്നത് കേട്ടു:  "വളപ്പിലെ മരത്തില് മറഞ്ഞിരുന്ന്‌ ഒരുത്തൻ വെളിയിൽ നിൽക്കുന്ന പോലീസുകാർക്ക് നേരേ അമ്പെയ്തു ; വിഷം പുരട്ടിയിട്ടുണ്ടാകും, കൊണ്ടാൽ ആള് തുലഞ്ഞത് തന്നെ.  നോക്കിയപ്പോൾ, പല മരങ്ങളിലും അവരിരിക്കുന്നു.ഇടയ്ക്കിടയ്ക്ക് വെളിയിലേക്കു അമ്പ് തൊടുത്തു വിടുന്നു.  പോലീസ് തിരിച്ച് വെടി വയ്ക്കുന്നുമുണ്ട്.  പെട്ടെന്ന്, മുറിയിൽ നിന്നും അക്കൗണ്ട്സ് ഓഫീസർ കൃഷ്ണൻ സാറ് ബാൽക്കണിയിൽ നിന്ന് എല്ലാവരോടും പറഞ്ഞു:  "ഇവിടെ നിൽക്കുന്നതബദ്ധമാണ്; അമ്പോ വെടിയുണ്ടായോ ലക്‌ഷ്യം തെറ്റി വന്നെന്നിരിക്കും.  എല്ലാവരും താഴേയ്ക്ക് പോകൂ.."  എല്ലാവരും താഴേയ്ക്ക് പോയി. വെടി  തകർക്കുവാൻ തുടങ്ങിയിരുന്നു.  പെട്ടെന്ന് കാവൽക്കാരൻ ഓടി വന്നു മുഖർജിയോടായി പറഞ്ഞു:  "S.P. സാറ് ഗേറ്റിനുവെളിയിൽ വന്ന്, അത്യാവശ്യമായി ബോസ്സിനെ  കാണണമെന്നും  അദ്ദേഹത്തെ
പരിചയമുണ്ടെന്നും പറയുന്നു."
"അദ്ദേഹത്തെ മാത്രം അകത്തു കടത്തിയിട്ട്  ഗേറ്റ് പൂട്ടിയേക്ക്",
ബോസ്സ്   പറഞ്ഞു. SP  ധൃതിയിൽ അകത്തു വന്ന്
ബോസ്സിനെ  അഭിവാദ്യം  ചെയ്തിട്ട്  പറഞ്ഞു:  "ഒരു പോലീസുകാരൻ്റെ  കഴുത്തിൽ  അമ്പ് തറച്ചിരിക്കുകയാണ്, അയാളെ പെട്ടെന്നുതന്നെ ജില്ലാ ആശുപത്രിയിലെത്തിക്കണം.  സാറിൻ്റെ കാറൊന്ന്  വിട്ടു തരണം.  പോലീസ് വാഹനം വഴിയിൽ കണ്ടാൽ ആദിവാസികൾ വളഞ്ഞു കുഴപ്പമുണ്ടാക്കും."
ബോസ്സ് കൂടുതലൊന്നുമാലോചിച്ചില്ല; പരിചയക്കാരനാണ് SP.  കാര്യം ഗൗരവമുള്ളതും.  അദ്ദേഹം ഉടനെ തൻ്റെ  ഡ്രൈവർ ബച്ചൻസിങ്ങിനെ വിളിപ്പിച്ച്  SP സാറിനൊപ്പം ചെല്ലുവാനും ശ്രദ്ധിച്ചു പോകണമെന്നും  പറഞ്ഞു. "  ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഡ്രൈവർ തിരികെയെത്തിയിട്ട് പറഞ്ഞു:  "വഴിയിൽ ആദിവാസികൾ തടസ്സമുണ്ടാക്കിയെങ്കിലും, നിറുത്താതെ വേഗത്തിലോടിച്ചു പോകുകയാണ് ചെയ്തത്."  കാറിൻ്റെ  സീറ്റിലുണ്ടായിരുന്ന രക്തം അയാൾ കഴുകിക്കളഞ്ഞു.  ഉച്ചയ്ക്ക് കൻറ്റീനിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണം കഴിച്ച് അല്പം കഴിഞ്ഞ്
രണ്ടുനിലക്കെട്ടിടത്തിൽ നിന്നും ഒരു സൂപ്രണ്ട് ധൃതിയിൽ വന്ന് 
മുഖർജിയോടും ബോസ്സിനോടുമായി  പറഞ്ഞു:
"രാജാവിനു   വെടി   കൊണ്ടിരിക്കുന്നു.       ബഹളം കേട്ട്, ഞങ്ങൾ ജനാലയിൽ കൂടി നോക്കുകയായിരുന്നു.  പോലീസ് കുറെ ആദിവാസികളെ വെടി  വച്ചു വീഴ്ത്തുന്നത് കണ്ടപ്പോൾ രാജാവ് ബാൽക്കണിയിൽ വന്ന് വെള്ളക്കൊടി പോലീസിന് നേരേ വീശിക്കൊണ്ടിരുന്നു.  കീഴടങ്ങുകയാണെന്നും, വെടി  നിറുത്തണമെന്നും അഭ്യർത്ഥിക്കുന്നതുപോലെ തോന്നി.  പക്ഷെ, നിമിഷങ്ങൾക്കകം അദ്ദേഹം വെടി കൊണ്ട് വീഴുകയാണുണ്ടായത്.  വീണിട്ടും അവർ വെടി തുടരുകയാണ്".  


മുഖർജി ബോസ്സിനോടായി പറഞ്ഞു:  :"സാർ, ഇനി ഇവിടെ തുടരുന്നത് പന്തിയല്ല.  പിറകിലത്തെ ഗേറ്റു വഴിയിറങ്ങിയാൽ ധരംതലാ താലാബിൻ്റെ  ബണ്ടിൽക്കൂടി നാലഞ്ചു കിലോമീറ്റർ  ചുറ്റിക്കറങ്ങി പോയാൽ ജെയപ്പൂർ റോഡിലെത്താം, റിസ്‌ക്കുണ്ടാവില്ല."
"എന്നാൽ അങ്ങിനെയാകട്ടെ", ബോസ്സ്  .പോകാനായി എഴുന്നേറ്റു. ഞങ്ങൾ താടാകബണ്ടുവഴി പോകുമ്പോൾ ആ വിശാലമായ താടാകത്തിന്റെ ഒത്ത നടുക്കുള്ള,  താടാകത്തിൽ നിന്നുള്ള കുളിർമ്മയുള്ള കാറ്റും കൊണ്ടുള്ള രാജാവിന്റെ വിശ്രമത്തിനുള്ള  ചെറിയ രമ്യഹർമ്മം ഒരു പ്രേതബാധിത കെട്ടിടം പോലെ ഒഴിഞ്ഞു കിടക്കുന്നത് കാണുകയുണ്ടായി.  കൊട്ടാരത്തിൽ നിന്നും ഒരു രഹസ്യ തുരങ്കം വഴിയാണ് രാജാവ് അവിടേയ്‌ക്കെത്തുകയെന്നാണ്
പറഞ്ഞു കേഴ്‌വി.

പിറ്റേ ദിവസം ദിനപ്പത്രങ്ങളിൽ വിശദ വിവരങ്ങൾ വന്നു.  കീഴടങ്ങുവാൻ തയ്യാറായ രാജാവിനെ, മദ്ധ്യപ്രദേശ് സർക്കാർ മനപ്പൂർവം പോലീസിനെക്കൊണ്ട് അവസാനിപ്പിക്കുകയായിരുന്നെന്നും, നൂറു കണക്കിന് കൊല്ലപ്പെട്ട ആദിവാസികളുടെ ജഡങ്ങൾ ശബരീ നദീതീരത്തെ മണൽ തിട്ടയിൽ കൊണ്ടുപോയി പെട്രോളൊഴിച്ചു എരിച്ചു കളഞ്ഞെന്നും,  അദ്ദേഹം  സർക്കാരിൻ്റെ  കണ്ണിലെ കരടായി മാറിയിരുന്നതിനാൽ, ആദിവാസികൾക്ക് രാജാവിനോടുള്ള  അന്ധമായ         ആരാധനയും വിശ്വാസവും രാജാവിന് കൂടുതൽ കരുത്താർജിക്കുമെന്നും അതവസാനിപ്പിച്ചില്ലെങ്കിൽ,  രാജാവൊരു കീറാമുട്ടിയായി മാറുമെന്നു ഭയന്നുമാണ് അദ്ദേഹത്തെ മനപ്പൂർവ്വം കോലാപ്പെടുത്തിയതെന്നും  മറ്റുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത് .  ആദിവാസികളുടെ വിഷയമ്പുകളേറ്റു രണ്ടു പോലീസുകാർ കൊല്ലപ്പെടുകയുമുണ്ടായി.

( ശ്രീരാമൻ്റെ  ദണ്ഡകാരണ്യ (വന) വാസ കാലത്ത്, ശബരീനദീതീരത്തു വച്ച്, കാട്ടു  പഴങ്ങൾ സ്വയം രുചിച്ചു നോക്കി, മധുരമുള്ളവ മാത്രം ശ്രീരാമനെ ഊട്ടിയ "ശബരി" എന്ന  ആദിവാസി  ശ്രേഷ്ഠയുടെ  അതേ പിൻഗാമികളെ സംരക്ഷിക്കുവാനും, നയിക്കുവാനും മുതിർന്ന, അവരുടെ ജീവിച്ചിരിക്കുന്ന ദൈവമായ,  മറ്റൊരു 'ആധുനിക' മഹാരാജാവിനെയാണ്, ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട   'അത്യാനുധിക'  'രാജാക്കന്മാർ' ചതിപ്രയോഗത്തിലൂടെ നിഷ്ക്കരുണം വകവരുത്തിയിട്ട്, അദ്ദേഹത്തിൻ്റെ നിഷ്ക്കളങ്കരായ ആദിവാസിപ്രജകളെ കൂട്ടക്കുരുതി ചെയ്യ്തു അതേ  ശബരീ തീരത്തു തീകൊളുത്തി ദഹിപ്പിച്ചു സംതൃപ്തിയടഞ്ഞിരിക്കുന്നതു്!!!  ആ ശബരീ മുത്തച്ഛിയുടെ ശാപം മൂലമായിരിക്കുമോ, ആ ആദിവാസികേന്ദ്ര പ്രദേശങ്ങൾ  പിൽക്കാലത്ത് മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമായി  മാറി, ഇന്നത്തെ 'അത്യന്താധുനീക' രാജാക്കന്മാർക്ക് സ്ഥിരം തലവേദനയായി മാറിയിരിക്കുന്നതെന്നു ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു!!! )