2023 ജൂലൈ 19, ബുധനാഴ്‌ച

മഹാഭാരത പഞ്ചപാണ്ഡവീയം

            പഞ്ചപാണ്ഡവീയം

(ചേർക്കേണ്ടവ :

1  ഇന്ദ്രപ്രസ്ഥനിർമ്മാണം -(മയന്റെ പങ്ക് )
2 ധൃതരാഷ്ട്രാലിംഗനം
3. ഭീഷ്മപതനം
4. ദുശ്ശാസ്സന വധം 
5. കർണ്ണവധം 
6. കല്യാണ സൗഗന്ധികം 


.            പഞ്ചപാണ്ഡവീയം

സ്വർഗ്ഗത്തേക്കുടലോടെ
               എത്തിപ്പെടുന്നതിന്നായ് 
അര്‍ഹതനേടിയോരിൽ
                 അഗ്രഗണ്യനും തഥാ 

ധാർമ്മികരായുള്ളോരിൽ
               ഏറ്റവും ശ്രേഷ്ഠനുമാം 
ധർമ്മപുത്രരുൾപ്പെട്ട 
               ഐതിഹ്യമാകുന്നിത് .

വ്യാസമഹർഷിതന്റെ 
                സൃഷ്ടിയായിഭ്ഭവിച്ച
വ്യാപ്തിയേറീടുന്നൊരാ
                മഹാഭാരതൈതിഹ്യം!

മുക്കുവകന്യകയാം 
                സത്യവതിതന്നിലായ് 
മാമുനി പരാശരർ-
                ക്കുണ്ടായ പുത്രൻ വ്യാസൻ

കുരുവംശ രാജാവാം
                ശന്തനുവിന്നു ദേവി
ഗംഗയിൽ ജനിച്ചോരു
                പുത്രനല്ലയോ ഭീഷ്മർ

ശന്തനൂ-സത്യവതീ
                ബാന്ധവം നടക്കാനായ് 
ശപഥം ചെയ്തു ഭീഷ്മർ
                "ബ്രഹ്മചര്യം പാലിക്കും"

ശന്തനുവിന്നു സത്യ-
                വതിയിൽ പിറന്നോരു
പുത്രരാം ചിത്രാംഗദ-
                വിചിത്രവീര്യന്മാരും

ചിത്രാംഗദനെക്കൊന്നൂ
               ഗന്ധർവന്മാർ യുദ്ധത്തിൽ
നിത്യരോഗിയായ് മാറി- 
               പ്പോയീ വിചിത്രവീര്യൻ 

ഹസ്തിനാപുരീ രാജാ
                വിചിത്രവീര്യൻതന്റെ
പത്നിമാർ, സോദരിമാ- 
                രംബികേമംബാലികേം

വംശസൃഷ്ടിക്കു മുൻപേ
                അകാലത്തിൽ വിചിത്ര-
വീര്യന്നു മൃത്യു വന്നു
                ഭവിച്ചതിൻ കാരണം
            
ജ്യേഷ്ഠൻ വ്യാസനോ,ടമ്മ 
                സത്യവതിചൊൽകയായ്
സൃഷ്ടി നീ നടത്തേണം
               പുത്രനേയംബികയിൽ

കുരുവംശം പുലർത്താ-
               നായ് 'നിയോഗ' മാർഗ്ഗം, സ്വീ-
കരിച്ചീടാം ഇല്ലതിൽ
               പ്രമാദമായൊന്നുമേ

അമ്മതന്നാദേശത്തെ
               പാലിക്കവേണമല്ലോ 
അംബികയെ പ്രാപിക്കാ-
               നടുക്കേ വേദവ്യാസൻ, 
             
ഋഷിരൂപം കണ്ടിടേ-
              യംബിക ഭയത്താലേ
ദൃഷ്ടികളടക്കയാൽ
              ജനിച്ചു കുഞ്ഞന്ധനായ്

ധൃതരാഷ്ട്ര നാമത്താൽ
             വളർന്നാ വ്യാസപുത്രൻ
ദൃഷ്ടികൾതന്നഭാവം
             രാജയോഗം നിഷിദ്ധം

"സൃഷ്ടി നടത്തിടൂനീ
             അംബാലികയിൽക്കൂടി",
സത്യവതിതന്നാജ്ഞ,
             "പൂർണ്ണനാം പുത്രൻ വേണം"

കണ്ണടച്ചില്ലെന്നാലും,
              ഭയന്നംബാലികയും,
കാണവേ ഋഷിരൂപം,
              മഞ്ഞിളിച്ചൂ ശരീരം!

പുത്രനോ പിറന്നിതേ 
              രക്തമയമില്ലാതെ,
പാണ്ഡു നാമധേയത്താൽ
              വളരേണ്ടി വന്നവൻ

തൃപ്തിയായതേയില്ല
             രണ്ടുപുത്രന്മാരിലും 
സത്യവതി,ക്കതിന്നാൽ
            വ്യാസനെ നിർബന്ധിച്ചു

"ഒരിക്കൽക്കൂടി ശ്രമം
            നടത്തൂ മടിക്കാതെ
കുരുവംശത്തിൻ നാശം
            സംഭവ്യമായിക്കൂടാ"

വേദവ്യാസനെത്തിടേ
            അംബികേമംബാലികേം
വാല്യക്കാരിയെയല്ലോ
           വ്യാസന്നടുത്തെത്തിച്ചൂ!

ഒട്ടുമേ മടിക്കാതെ
           വ്യാസൻ പ്രാപിച്ചവളെ
ഒട്ടും ഭീതിയില്ലാതെ
           തന്നവൾ കൂടെനിന്നു

പുത്രനുണ്ടായിയെന്നാൽ
           രാജയോഗം കിട്ടിടാ
എത്രയായാലും വാല്യ-
           ക്കാരിതൻ പുത്രനല്ലോ!

അറിയപ്പെട്ടാ പുത്രൻ
           വിദുരർ നാമത്താലേ
അറിവിൻ ഭണ്ഡാഗാരം,
           വിശാല ഹൃത്തിന്നുടമ!

ധൃതരാഷ്ട്രരാണെങ്കി- 
           ലറിയപ്പെട്ടു കൊടും
തിന്മതൻ പര്യായമായ്,
          അന്ധനാണെങ്കിൽപോലും!

അഭിലാഷങ്ങൾതന്റെ
           പര്യായമായി പാണ്ഡു
അറിയപ്പെട്ടു, എന്തും 
           നേടുവാനായി ഭ്രമം 
                   
അന്ധനാം ധൃതരാഷ്ട്രർ
            ഗാന്ധാരരാജപുത്രി
ഗാന്ധാരിയേ വരിക്കേ 
             കണ്കൾ കെട്ടി ഗാന്ധാരി!                      
യദുവംശ രാജനാം 
            ശൂരസേനന്റെ പുത്രി
പൃഥയേ പാണ്ഡു വേട്ടു,
               വസുദേവർതൻ പെങ്ങൾ

മാതുലൻ കുന്തീഭോജൻ
               പൃഥയേ ദത്തെടുക്കേ
കുന്തിയെന്ന നാമവും
               പൃഥക്കു വന്നു ചേർന്നു
          
മാദ്രരാജന്റെ പുത്രി,
               ശല്യർതൻ സോദരിയാം 
മാദ്രിയേയും വരിച്ചു,
              കുരുവംശനാം പാണ്ഡു

ധനുർവിദ്യയിൽ, രാഷ്ട്ര-
               മീമാംസതന്നിൽ തഥാ
ധർമ്മത്തിൽ, ഭരണത്തിൽ,
               പ്രാവിണ്യം നേടി പാണ്ഡു

അന്ധനാകായാൽ ജ്യേഷ്ഠൻ
               ധൃതരാഷ്ട്രർ, ഭരണം
പാണ്ഡുവിൽ വന്നുചേരേ
               പിടിച്ചടക്കിയല്ലോ

ത്രിഗർത്ത, കാശി, അംഗ,
               കലിംഗ, സിന്ധു തഥാ
മാഗധ രാജ്യങ്ങളേ
              യുദ്ധനൈപുണ്യത്താലേ!
                    
വേട്ടയ്ക്കായ് കാനനത്തിൽ
                എത്തിയ പാണ്ഡുവിന്റെ
വില്ലിൽ തൊടുത്തയമ്പാൽ
                കിണ്ടാബ മഹർഷിയാം 

പുള്ളിമാനെക്കൊന്നതിൻ 
               ശാപത്താൽ പാണ്ഡുവിന്നു
പുത്രരുണ്ടാകാനുള്ള
                യോഗ്യതയില്ലാതായി!

മാനസാന്തരം വന്ന
                പാണ്ഡു തീരുമാനിച്ചു
കാനനവാസം ചെയ്തു 
                തപസ്സിലേർപ്പെട്ടിടാം

ജ്യേഷ്ഠൻ ധൃതരാഷ്ട്രരെ
                 രാജ്യഭാരമേൽപ്പിച്ചു
കാട്ടിലേക്കു യാത്രയായ്
                 സന്യസിച്ചീടുവാനായ്.

ഗർഭിണിയായ് ഗാന്ധാരി,
                 നീണ്ടുപോയിതാ ഗർഭം   
വർഷമൊന്നിലേറെയും
                എടുത്തൂ പ്രസവിക്കാൻ

മാംസപിണ്ഡത്തെയല്ലോ 
                പ്രസവിച്ചു ഗാന്ധാരി,
വ്യാസൻ നൂറ്റൊന്നായിട്ടു
                മുറിച്ചാ മാംസപിണ്ഡം

നൂറ്റൊന്നു മൺകലത്തിൽ
               സൂക്ഷിച്ചോരോ കഷണം 
നൂറാണുമൊറ്റപ്പെണ്ണും
               പിറന്നൂ വർഷം പോകേ

ജനിക്കേ ദുര്യോധനൻ,
               ചൊല്കയായി വിദുരർ,
വധിക്കേണമിവന്നെ 
              കുലദ്രോഹിയായ് മാറും!

പറ്റില്ലായെന്നായ് ധൃത-
             രാഷ്ട്രരും ഗാന്ധാരിയും
മാറ്റുവാനാമോ വിധി,
             കൗരവനാശത്തിന്റെ!
             
ഓർക്കേ പാണ്ഡു. തൻജീവ
                ചരിത്രം, ജീവിതത്തി-
ന്നർത്ഥമില്ലെന്നു തോന്നി
                പുത്രന്മാരില്ലാതായാൽ

പുത്രദുഃഖമേറീടെ 
                 പാണ്ഡുവിന്റെ മാനസേ,
പേർത്തും നിർബന്ധിക്കയായ്
                 പൃഥയെപ്പുത്രർക്കായി

"ഉത്കൃഷ്ടനായീടുന്ന
                 ബ്രാഹ്‌മണനെ പ്രാപിക്കൂ
ഉത്പാദിപ്പിക്കൂ മേന്മ-
                 യേറിടും പുത്രരെ നീ"
                 
"ആവില്ലെനിക്കു ദേവാ
                 കുലസ്ത്രീയാമെനിക്കു
ആവില്ലറിഞ്ഞുകൊണ്ട് 
                 അങ്ങയെ വഞ്ചിക്കുവാൻ"

പിന്തിരിഞ്ഞില്ല പാണ്ഡു,
                 ആവശ്യമാവർത്തിക്കേ,
കുന്തിയോർത്തെടുക്കയായ്
                 ദുർവ്വാസ്സാവിന്റെ വരം

"കേൾക്കൂ മഹാനുഭാവാ,
                 കുട്ടിക്കാലത്തൊരിക്കൽ
കേൾവികേട്ട ദുർവ്വാസ്സാ
                  മഹർഷിയെ സേവിക്കേ

അഭീഷ്ട്ട സിദ്ധിക്കായി 
                 മന്ത്രമൊന്നോതിത്തന്നു,
അങ്ങാഗ്രഹിച്ചീടുകിൽ
               പരീക്ഷിച്ചത് നോക്കിടാം 

മറ്റു മാർഗ്ഗമില്ലാതെ
                 പാണ്ഡുവേകി സമ്മതം
മന്ത്രം ചൊല്ലിയാണേലും
                പുത്രനെ ലഭിക്കേണം!

കുന്തിക്കു ദുർവ്വാസ്സാവ്
                നൽകിയോരാ ദിവ്യമാം 
മന്ത്രത്തെയാവർത്തിച്ചു 
                 പാണ്ഡുവിന്നാഗ്രഹംപോൽ,
                
ധ്യാനിക്കേ കുന്തീദേവി,
                 അഭീഷ്ട സിദ്ധിക്കായി,
ധർമ്മരാജാവെ നിത്യം, 
                  ജനിച്ചൂ യുധിഷ്ഠിരൻ
                
കുന്തിതൻ രണ്ടാമത്തെ
             പുത്രനാണെന്നാലവൻ
മൂത്തവനെന്നു മാത്രം 
              പഞ്ചപാണ്ഡവന്മാരിൽ.

ജന്മമെടുക്കേ തന്നെ
               അശരീരിയുണ്ടായി
"നന്മയേറെയുള്ളോരു
               പുത്രനായ് മാറുമിവൻ

"സന്മാർഗ്ഗവും ധർമ്മവും
               ജീവിതമാർഗ്ഗമാക്കും
ധർമ്മ-സത്യാദികൾക്കായ്
               എന്നും നിലകൊണ്ടീടും

മൂന്നു ലോകമൊന്നുപോൽ
                 യുധിഷ്ഠിര നാമത്താൽ
എന്നുമറിയപ്പെടും
                 രാജാവായ് വാഴുമിവൻ"

മൂത്തപുത്രനാകയാൽ
              പാണ്ഡവ കൗരവരിൽ
തീർത്തുമേ യുധിഷ്ഠിരൻ
              തന്നെ യുവരാജാവാം

പാണ്ഡുവിന്നിച്ഛപോലെ
               മാരുതനെ ധ്യാനിക്കെ  
രണ്ടാമത്തെ പുത്രനായ് 
               ജാതനായ് ഭീമസേനൻ

കായബലത്തിലഗ്രൻ
               ഗദാധാരിയാമവൻ 
 വായുവേഗത്തിൽ യാത്ര, 
                ആർക്കും വഴങ്ങിടാത്തോൻ
 
മൂന്നാമതൊന്നുകൂടി 
               ധ്യാനിക്കയായി പൃഥ
ഇന്ദ്രനെ, ജനിക്കയായ്
                വില്ലാളിവീരൻ പാർത്ഥൻ

ഇന്ദ്ര തനൂജനെന്നാൽ
              ഋഷി നരൻതൻ പുനർ-
ജന്മമാം സവ്യസാചി,
               പാണ്ഡവരിൽ ശ്രേഷ്ഠനും.

പഞ്ചപാണ്ഡവർക്കായി
               വില്ലിന്റെ ബലത്താലേ
പഞ്ചാലിയേ വരിക്കാൻ
               വിധിയാൽ നിയോഗിച്ചോൻ

നിത്യം തപസ്സു ചെയ്തു 
                ശിവപ്രസാദത്താലേ
ദിവ്യാസ്ത്രമാകും പാശു-
               പതത്തെ സമ്പാദിച്ചോൻ

കൗരവർതൻ പതിനൊ-
               ന്നക്ഷൗഹിണിപ്പടയെ      
കുരുക്ഷേത്രയുദ്ധത്തിൽ
               തകർക്കാൻ വിധിച്ചവൻ 

ആഗ്രഹമേറീടവേ
              കൂടുതൽ പുത്രന്മാർക്കായ്,
ആവശ്യം കുന്തിയോടായ്
              ഉന്നയിച്ചിതേ പാണ്ഡു

"അർത്ഥിക്കൂ വീണ്ടുമന്യ
               ദേവനോടായിട്ടൊരു
പുത്രനേക്കൂടി കിട്ടാൻ,
                കൗരവപുത്രർ നൂറായ്"

"പാപമാമതെൻ പതേ,
                മൂന്നിലധികം പേരെ 
 പ്രാപിക്കിൽ കുലസ്ത്രീകൾ,
              'സ്വൈരിണി'മാരായ്മാറും"

"വേദവാക്യം മറന്നു
               പോയെന്നോ ചൊല്ലൂ ദേവാ
വേണ്ട,യെന്നോടക്കാര്യം
               ചൊല്ലേണ്ട"യെന്നായ് കുന്തി

ആഗ്രഹമുപേക്ഷിക്കാ-
               നാവാതെ പാണ്ഡു ചൊല്ലി
"എങ്കിൽ നീ സപത്നിയാം 
                മാദ്രിക്കു ചൊല്ലിക്കൊടൂ

മന്ത്രമൊ,ന്നവൾ കൂടി,
                പുത്രനെത്തന്നീടട്ടെ,
മാദ്രിക്കും സന്തോഷമാം,
                 സംശയം തെല്ലുമില്ല"

കുന്തി ചൊല്ലിക്കൊടുത്തു
                 ശങ്കയില്ലാതെ മന്ത്രം
മാദ്രിക്കു ചൊല്ലുവാനായ്,
                 പുത്രനെ നേടുവാനായ്

മാദ്രിയാഗ്രഹിച്ചതോ
                 അശ്വിൻ ദേവന്മാരെപ്പോൽ 
സൗന്ദര്യത്തിടമ്പാകും
                 പുത്രദ്വയത്തെയല്ലോ

ധ്യാനിച്ചവളശ്വിനീ
                  ദേവന്മാരെത്തനിക്കു
തന്നീടുവാനായ് വേഗം
                  സൗന്ദര്യദ്വയങ്ങളെ

ധ്യാനിച്ചപോലേയതും 
                   സംഭവിക്കയായിതേ 
ജനിച്ചു മാദ്രിക്കു ന-
                   കുലൻ സഹദേവരും

നൂറ്റൊന്നുപേർ ജനിക്കേ
                  കൗരവകുലത്തിങ്കൽ,
നാലുമൊന്നും  ജനിച്ചു
                  പാണ്ഡവകുലത്തിലും.

നൈസര്‍ഗ്ഗികമല്ലാത്ത
                   ജന്മങ്ങളല്ലോ രണ്ടു
വംശങ്ങളിലും വന്നു
                  ഭവിച്ച,തെന്തത്ഭുതം!

ഇല്ല ചോദ്യം കഥയിൽ
                  എന്നതല്ലോ പ്രമാണം!
ഇല്ല, പിൻവലിച്ചിതാ,
                  അത്ഭുതമേയില്ലതിൽ

ആരണ്യവാസത്തിലും 
                  പാണ്ഡവപുത്രന്മാർക്കു
ആദേശ നിർദേശങ്ങൾ
                  ഋഷിമാർ നൽകമൂലം

വേണ്ടുംവിധം ലഭിച്ചു
                  മാർഗ്ഗോപദേശങ്ങളും
വിദ്യയും ശിക്ഷണവും
                 ലോകപരിജ്ഞാനവും.      

പ്രകൃതീമാതാവേകി
                 ശക്തിയും വിവേകവും
പ്രാവിണ്യം നേടിയവർ
                ആയുധാഭ്യാസത്തിലും

പുത്രരേ നേർവഴിക്കു
               നയിക്കാൻ വേണ്ടും ശ്രദ്ധ
കുന്തിയോടൊപ്പം തന്നെ
               മാദ്രിയുമേകിയല്ലോ 

പാണ്ഡുവൊരിക്കൽ തന്റെ
                ശാപത്തെ മറന്നു കാ-
മാന്ധനായി, മാദ്രിതൻ
                സൗന്ദര്യമാസ്വദിക്കെ

മാദ്രിതന്നെതിർപ്പുകൾ 
                വകവെച്ചിടാതയാൾ 
മാദ്രിയെ പ്രാപിച്ചിടേ
                 മൃത്യുവേയും വരിച്ചു!
               
കുറ്റബോധമേറിടേ 
                മാദ്രി തൻപുത്രന്മാരെ
കുന്തിയെഏൽപ്പിച്ചിട്ടു
                ആത്മാഹുതിയും ചെയ്തു.

കുന്തിയാകട്ടേ ധൈര്യം
                വീണ്ടെടുത്തുവേഗത്തിൽ
പുത്രരാരുമന്യാധീ-
                നപ്പെട്ടുപൊയിക്കൂടാ

ഹസ്തിനാപുരത്തേക്കു
                പോകുവാൻ നേരമായി
യാത്രയായവർ പത്തും
               ആറും വർഷങ്ങൾ പോകേ!

പാണ്ഡവരെത്തീടുന്ന
                വാർത്തകേട്ടിടേയേറ്റം
സന്ദേഹമായി ദുര്യോ-
                ധനനും കനിഷ്ഠർക്കും

കൈവിട്ടുപോയീടുമോ
                ഭരണം, പാണ്ഡവർക്ക്
കൈമാറിടേണ്ടി വന്നാൽ
                ഗതിയെന്തായീടുമോ?

പാണ്ഡുവിന്റെ ഭരണം
                ഇഷ്ടമായിരുന്നേറെ
പണ്ടു പ്രജകൾക്കെന്നാ-
                 ലിന്നു പാണ്ഡുവില്ലല്ലോ

ഭരണം കൈമാറുവാ
                 നാകില്ലയല്ലോയിതേ-
വരെയും തമ്മിൽ കണ്ടി-
                ട്ടില്ലാത്ത ബന്ധുക്കൾക്ക്
 
വളരെസ്സന്തോഷിച്ചു 
                പ്രജകൾ പാണ്ഡവർതൻ
വരവിൽ, നഗരത്തിൻ
                വാതിൽക്കലൊത്തുകൂടി,

കൗരവരെല്ലാവർക്കു-
                മൊപ്പം വരവേൽക്കുവാൻ,
കാണുവാൻ പാണ്ഡുവിന്റെ
                പുത്രരെക്കൺനിറയേ!

പാണ്ഡുവിന്നാത്മശാന്തി-
                ക്കായുള്ള കർമ്മങ്ങളെ
പാലിച്ചു ധൃതരാഷ്ട്രർ
                വിധിയാംവണ്ണം തന്നെ.

ദ്രോണാചാര്യർതൻ കീഴിൽ
                 വിദ്യയഭ്യസിക്കയായ് 
ദുര്യോധനനും സഹോ-
                 ദരരോടുമൊന്നിച്ചു

പാണ്ഡവ സോദരരും
                ആയുധാഭ്യാസങ്ങളിൽ 
പാടവം നേടുവാനായ്
                നേരിടാനാരുമായും!

ദൈവകല്പിതം പോലെ,
                 തമ്മിൽ കാണ്മവേതന്നെ,
ദുർര്യോധന ഭീമന്മാർ-
                 ക്കിടയിൽ വൈര്യമുണ്ടായ്

ശക്തിയേറും യുവാക്കൾ
                 രണ്ടുകുലത്തിലേയും
ബദ്ധശത്രുക്കളാകാൻ
                മറ്റുകാരണം വേണോ?

നേരിടിൽ രണ്ടുപേരും
                ഗോദയിൽ മത്സരിക്കാൻ,
നേട്ടമെപ്പോഴുമുണ്ടാം
                ഭീമന്നു തന്നെന്നാകേ

കൗരവ സോദരരിൽ
                 ആരേമുപദ്രവിക്കാൻ
മാരുതി മടിച്ചില്ലാ,
               ബന്ധം മറന്നേ പോയി!

മാരുതിതന്നോടുള്ള
               വൈര്യമേറിവന്നിടേ
ദുര്യോധനനാരാഞ്ഞു 
               മാർഗ്ഗങ്ങളോരോന്നായി

ഭീമനേയൊതുക്കുവാൻ
              വേണ്ടിവന്നാൽ കൊല്ലുവാൻ,
ഭീമനാകട്ടേ രക്ഷ-
              പ്പെട്ടുപോന്നെല്ലായ്പ്പോഴും

കൗരവർതൻ ശക്തിയെ
              പോഷിപ്പിക്കുവാനായി,
കുല്സിത മാർഗ്ഗവുമാ-
              യെത്തീശകുനീമാമൻ
 
ഭീഷ്മർ പണ്ടു ഗാന്ധാര
              രാജ്യത്തോടായി ചെയ്ത
ഭീമാപരാധത്തിന്നു
              പ്രതികാരവും തേടി

എത്തിയതാം ഗാന്ധാരീ
             സോദരൻ, കൗരവർതൻ
മാതുലനാം ശകുനീ
              നാമധേയൻ, മുടന്തൻ

കൗരവരുമായുള്ള
              ഗാന്ധാര രാജൻ തന്റെ 
വൈര്യത്തെയെന്നുമോർക്കാൻ
              തല്ലിയൊടിച്ചിതാ കാൽ

മരിക്കും മുമ്പേ തന്നെ
              ഗാന്ധാരരാജൻ തന്റെ
മകനോടായിച്ചൊല്ലി:
              "ഞാൻ മരിക്കുമ്പോഴെൻകൈ

വിരലിന്റെയെല്ലുകൾ  
               മുറിച്ചെടുത്തുണ്ടാക്കൂ
കരുക്കൾ, ചൂതാട്ടത്തിൻ,
              നിനക്കു ചൂതാടുവാൻ 

നീയാഗ്രഹിക്കും വിധം
              കരുക്കൾ മറിഞ്ഞിടാ-
നായി ഞാൻ നിയന്ത്രിക്കും
              മാന്ത്രിക ശക്തിയാലേ 
              
തോൽവിയറിയില്ലനീ 
             കൗരവർ നശിക്കുവാൻ
തീർത്തും കരുവായീടും
            ആ കരുക്കൾ നിശ്ചയം!"   

ഗാന്ധര രാജൻ തന്റെ
               പുത്രനേയയച്ചതാം
ഹസ്തിനാപുരത്തേക്ക്
               ദൗത്യം പൂർത്തീകരിക്കാൻ.


 









 










 



 



Over time, the portions of food became smaller and smaller, to a point that they all started losing weight and becoming w
മൂര്‍ദ്ധാവിലേറ്റീടുവാൻ
                    യോഗ്യനായ് യുധിഷ്ഠിരൻ

മാരുതീപുത്രൻ ഭീമൻ
                  പ്രകോപിപ്പിക്ക മൂലം
ദുര്യോധനൻ വളർത്തി
                  സ്പർദ്ധയവർക്കിടയിൽ        

സ്പർദ്ധയേറിവന്നിടേ 
                   കാപട്യം പ്രയോഗിച്ചു,
എത്തിച്ചരക്കില്ലത്തിൽ 
                   പാണ്ഡവരെക്കൗരവർ,

കൊല്ലുവാനായിട്ടെന്നാൽ,
                  മുൻവിധിയെന്നപോലെ,
തെല്ലുമവർക്കപായം
                   ഉണ്ടായതില്ലതന്നെ

മാതുലാനാം വിദുരർ
                    സഹായിക്കേ, ഭൂഗർഭ
പാതയിൽക്കൂടവർക്കു 
                    രക്ഷപ്പെടുവാനായി

ഘോരവനത്തിലെത്തി,
                     ഭീമസേനൻ തന്നുടെ
ശൗര്യപരാക്രമത്താൽ
                     വാസമാക്കീയനാസം

ബ്രാഹ്‌മണകുലസ്ത്രീയും
                     മക്കളഞ്ചുപേരും പോൽ,
ഭാവിയെപ്പറ്റിയൊന്നും 
                     തൽക്കാലം ചിന്തിക്കാതെ 

ഭീമസേനൻ വേൾക്കയായ്
                     രാക്ഷസി ഹിഡുംബിയെ,
ഭൂജാതനായവർക്ക്
                    ഘടോൽക്കചൻ പുത്രനായ്

പാഞ്ചാലപുത്രി തന്റെ 
                     സ്വയംവര വാർത്തയെത്തേ
പഞ്ചപാണ്ഡവന്മാരും 
                     എത്തീ പങ്കെടുക്കുവാൻ,

വേഷപ്പകർച്ചയോടെ 
                     ബ്രാഹ്‌മണപുത്രന്മാരായ്
വേറിട്ടു മാർഗ്ഗമില്ല,
                      ശ്രമമല്ലോ പ്രധാനം!

കൃഷ്ണനായി ദ്രൗപദൻ
                      കാത്തുസൂക്ഷിച്ചിതല്ലോ
കൃഷ്‌ണയെത്തന്റെ കൃഷ്ണ-
                       മണിയെന്നപോലെന്നും

കൃഷ്ണനോ പാണ്ഡവരിൽ
                       തൻപ്രിയനർജ്ജുനൻതാൻ 
കൃഷ്‌ണയെ വേൾക്കവേണ-
                       മെന്നാഗ്രഹിക്കമൂലം

ചൊല്ലി ദ്രൗപദനോടായ്
                       "സ്വയംവരം ഒരുക്കിടൂ 
വില്ലൊടിക്കും ക്ഷത്രിയൻ 
                       തന്നെയാകണം വരൻ" 

ഉയരെക്കറങ്ങുന്ന
                       പക്ഷിതൻ കണ്ണിലായ-
മ്പെയ്തങ്ങു കൊള്ളിക്കേണം 
                      നിഴൽകണ്ട് വെള്ളത്തിലെ

ക്ഷത്രിയർക്കൊപ്പം കർണ്ണൻ 
                       വില്ലെടുക്കേ "നീ സൂത-
പുത്ര"നെന്നു പാഞ്ചാലി
                       അധിക്ഷേപിക്കയായി 

ക്ഷത്രിയരൊക്കെ തോൽക്കേ
                       ബ്രാഹ്മണർക്കവസരം,
പാർത്ഥനാകും ബ്രാഹ്മണൻ
                      വില്ലൊടിച്ചെളുപ്പത്തിൽ!

വേട്ടുവല്ലോ പുത്രിയെ
                      ബ്രാഹ്മണനെന്നതിന്നാൽ
ഒട്ടുമേ തൃപ്തനല്ലാ-
                      തായിതേ പാഞ്ചാലനും



3
*********************************************



                                                           
പാഞ്ചാലിയേയും കൊണ്ടു 
                      കുന്തിതന്നടുത്തെത്തി 
പഞ്ചപാണ്ഡവർ ചൊല്ലി:
                      "ഇന്നിൻ ഭിക്ഷ ദേ, അമ്മേ"

"അഞ്ചുപേരുമൊന്നിച്ച്
                      പങ്കിട്ടെടുത്തുകൊള്ളൂ"
അശ്രദ്ധയോടിരുന്ന
                      കുന്തീദേവി ചൊന്നിതേ!

അഞ്ചു പതിമാർക്കൊറ്റ
                      പത്നിയായിഭ്ഭവിച്ചു
പാഞ്ചാലി, കുന്തിതന്റെ
                      ഉദാസീനമാം വാക്കാൽ
                 
പാഞ്ചാലൻ, തൻപുത്രനാം 
                     ധൃഷ്ടദ്യുമ്നനെ വിട്ടാ
പഞ്ചബ്രാഹ്‌മണർതൻ
                     ചരിതം തേടുവാനായ്

പുത്രിക്കഞ്ചു പ്രഭുക്കൾ,
            ബ്രാഹ്‌മണസഹോദരർ!           
പാഞ്ചാലനേറെ ദുഃഖ- 
                     പശ്ചാത്താപമുണ്ടാകേ 

വേദവ്യാസമഹര്‍ഷി
                      ചൊല്ലീ ദ്രുപദനോടായ്
"വേണ്ട,യാകുലപ്പെടാ,
                     പഞ്ചപാണ്ഡവരവർ

പാഞ്ചാലിയഞ്ചുപേരെ
                      വരിക്കാനുണ്ടായോരു 
 പശ്ചാത്തലം കേട്ടിടൂ
                      ചൊല്ലിടാം ഞാനെല്ലാമേ
                    
 "പാഞ്ചാലി പൂർവ്വജന്മേ 
                      "നാളായണി" നാമത്തിൽ
പ്രാജ്ഞനാം മൗൽഗല്യന്റെ
                       പത്നിയായിരിക്കവേ

"സന്ദർഭവശാലവൾ
                       മൗൽഗല്യമഹർഷിതൻ
ക്രോധത്തിന്നിരയാകേ
                       ശാപവുമേറ്റുവാങ്ങി

'ഭാവിജന്മത്തിലഞ്ചു
                       പേരെനീ വരിച്ചീടും
ഭേദമില്ലിതിന്നെത്ര
                       ഏറെനീ ശ്രമിച്ചാലും'

പേടിയാൽ വിറച്ച നാ-
                      ളായണി ശാപമോക്ഷം
തേടിക്കൊണ്ടനുഷ്ഠിച്ചു
                       പാശുപതന്നെത്തപസ്സ്

പ്രസന്നനായി ശിവൻ,
                      "വരം ചോദിച്ചുകൊള്ളൂ"
പഞ്ചാലിയോടായ് ചൊല്ലേ 
                      പരിഭ്രാന്തിയാലവൾ

അഞ്ചുപ്രാവശ്യമല്ലോ 
                      "പതിയേത്തന്നിടൂ" എന്ന്
കെഞ്ചിപ്പറഞ്ഞ,തിന്റെ 
                       ഗൗരവം ഓർത്തിടാതെ.
                                                                   നാളായണിതൻ നാവിൻ 
                      പിഴക്കുള്ള ശിക്ഷപോൽ 
നാവ്, പൃഥതന്നുടേയും 
                      ഉറപ്പിച്ചിതാ ശാപം"

പഞ്ചപാണ്ഡവരല്ലേ
                      കേമൻമാരല്ലോയഞ്ചും
അഞ്ചാതിരുന്നുകൊള്ളൂ
                      നല്ലതിന്നല്ലോയെല്ലാം"

വേദവ്യാസൻ തന്നുടെ
                     സമഗ്രമായിട്ടുള്ള
വ്യാഖ്യാനം കെട്ടീടവേ
                     ദ്രുപദന്നാശ്വാസമായ്

പഞ്ചപാണ്ഡവർ എത്തീ
                       തിരികേയിന്ദ്രപ്രസ്ഥേ
പാതിരാജ്യത്തിന്നവ-
                      കാശമുന്നയിച്ചവർ 

പാതിരാജ്യം ലഭിക്കേ
                       രാജ്യാഭിഷിക്തനായി
പാണ്ഡവജ്യേഷ്ഠനാകും
                      യുധിഷ്ഠിരൻ മുറപോൽ 

രാജസൂയ യാഗത്താൽ
                     പ്രാഭവം വർദ്ധിച്ചീടേ
രാജകൊട്ടാരമൊന്നു
                     നിർമ്മിച്ചിന്ദ്രപ്രസ്ഥയിൽ

വീഴ്ചയേതുമില്ലാത്ത
                     യുധിഷ്ഠിരൻ ഭരണം
വാഴ്ത്തപ്പെടുകയായി,
                     സന്തുഷ്ടരല്ലോ ജനം!
                   
                      

4
********************************************



ദിവ്യസഭതന്നിലായ്
                     പാണ്ഡവർ ഭരിച്ചിടേ
ദുര്യോധനാദികൾക്ക്
                     ഏറിവന്നസൂയയും

മാതുലൻ ശകുനിയും
                     ദുര്യോധനനും ചേർന്നു
ചൂതാട്ടമാസൂത്രണം
                      ചെയ്കയായ് പാണ്ഡവരെ

പൂട്ടുവാൻ, തുരത്തുവാൻ,
                      ഭരണം കയ്യേറുവാൻ
കാട്ടിലേക്കോടിക്കുവാൻ
                      കാരണമുണ്ടാക്കുവാൻ

വീണുപോയ് പാണ്ഡവരാ
                      കെണിയിലനായാസം
വീണുപോമാരായാലും 
                      ശകുനിക്കെണിതന്നിൽ!

കാപട്യം ലേശംപോലു-
                      മേശാത്ത യുധിഷ്ഠിരൻ
കുത്സിതൻ ശകുനിതൻ
                     കാപട്യം കാണാതെപോയ്

അറിയാതെപൊയ് കൃഷ്ണൻ 
                     ചൂതാട്ടത്തിന്റെ കാര്യം
അറിഞ്ഞിരുന്നെന്നാലത്
                     നിശ്ചയം തടഞ്ഞേനെ

കള്ളങ്ങൾ നിരന്തരം
                      ചൂതാടും കളത്തിലായ്
കാട്ടുകയായ് ശകുനി
                      നേട്ടങ്ങൾകൊയ്യുകയായ്

ഒന്നൊന്നായി രാജ്യവും
                       മറ്റു സമ്പത്തുക്കളും
എന്നെന്നേക്കുമായി
                       കൈവിട്ടുപോകയായി
                       
ചൂതാട്ടത്തിൽ തോറ്റെല്ലാം 
                     നഷ്ടമായ്, യുധിഷ്ഠിരൻ 
ഗത്യന്തരമില്ലാതെ,
                     കൃഷ്ണയെ ജാമ്യം വച്ചു

ധർമിഷ്ഠനാണെന്നുള്ള
                     പേരുകേടട്ടോരു രാജൻ
ധർമ്മപത്നിയെച്ചൂതിൽ
                     പണയം വയ്ക്കയെന്നോ?

ചിന്തിച്ചിടാതെപോയോ
                     ആ കുലസ്ത്രീക്കുണ്ടാകും
ചേതോവികാരമെന്താം 
                     എന്നചോദ്യവും ബാക്കി!

ധർമിഷ്ഠനെന്ന കീർത്തി 
                     മുദ്രയും കുത്തി വ്യാസൻ
ധർമ്മപുത്രരെന്നോരു 
                    പാത്ര സൃഷ്ടി നടത്തി

എന്നാലക്കഥാപാത്ര-
                   മിത്രയധർമ്മമാർഗ്ഗം
എങ്ങനെ സ്വീകരിച്ചു?
                    ചിന്തിക്കാതെന്തു ചെയ്യും

വേദവ്യാസമഹർഷി
                      ചൊന്നോരു കാര്യമല്ലോ
ചോദ്യങ്ങളാവർത്തിക്കി-
                    ലില്ലാ, ഉത്തരം കിട്ടാ!

കിട്ടിയോരാ സന്ദർഭം
                    ഉപയോഗിക്കാൻ തന്നെ
പെട്ടെന്നു ദുശ്ശാസാനൻ
                    തീരുമാനിക്കയായി
                   
രജസ്വലയായോരു
                     കൃഷ്‌ണയെയവൻ വേഗം 
രാജസദസ്സിലേക്കു
                       വലിച്ചിഴച്ചെത്തിച്ചു

വസ്ത്രാക്ഷേപം ചെയ്തിടേ
                      കൃഷ്ണ ഭയന്നല്ലോ വി-
വസ്ത്രയായാലുണ്ടാകു-
                      മനർത്ഥത്തെയോർത്തിടേ
                      
തൻരക്ഷകൻ കൃഷ്ണനേ
                      ഉറക്കെ വിളിച്ചവൾ
തന്നെ രക്ഷിച്ചിടേണ്ടു-
                      മഞ്ചുപേർ നിഷ്ക്രിയരാം

ചെന്താമരക്കണ്ണനാ
                     വിളി കേട്ടനന്തമാം
ചേലയാൽ പാഞ്ചാലിതൻ
                      മാനം കാക്കുകയായി
 
കോപാകുലനാം ഭീമൻ
                        തൻഗദ കൈക്കലാക്കേ
കോപം ലേശമേലാത്ത
                        ധർമ്മപുത്രർ തടഞ്ഞു.

കൂന്തലഴിഞ്ഞുലയേ
                         ഭീമസേനനെക്കാട്ടി
നൊന്തമനസ്സിനാലെ
                      ചൊല്ലീ പാഞ്ചാലി ശീഘ്റം

"ഇക്കൂന്തൽകെട്ടില്ലഞാൻ 
                      ദുശ്ശാസ്സനന്റെ ഹൃത്തിൻ
രക്തം നീ പുരട്ടാതെ
                      ഓർക്കൂ ഇതെൻ ശപഥം"



5
===================================

                        

തോൽ‌വിയിൽ തന്നെത്തന്നെ
                       പണയം വച്ചു രാജൻ,
താനും സഹോദരരും
                       കൗരവർതൻ ദാസാരായ്

ആഗ്രഹിച്ചപോൽതന്നെ
                       ലക്ഷ്യമെത്തിക്കഴിഞ്ഞു     
ആരും ചോദിക്കാനില്ല,
                       ചൊല്ലീ വിധി കൗരവർ 

"ആനനവും മാനവും 
                        രാജ്യവും നഷ്ടമായോർ
കാനനവാസത്തിനായ്
                        പോണം പന്ത്രണ്ടു വർഷം

ശേഷമൊരു വർഷത്തെ
                        അജ്ഞാതവാസം വേണം;
വർഷം പന്ത്രണ്ടു വീണ്ടും,
                       കണ്ടുപിടിച്ചെന്നാലോ"

ആ വിധി സ്വീകരിക്ക
                      മാത്രമേ മാർഗ്ഗമുള്ളൂ
ആരണ്യം  ലക്ഷ്യമാക്കി
                      പോകേണമുടൻതന്നെ!

ആരുമേ കണ്ടിടാതെ
                       പാണ്ഡവരെത്തി കാമ്യ-
കാരണ്യകം തന്നിലായ്
                      സരസ്വതീ നദിതൻ

വിസ്തൃതതടങ്ങളിൽ
                      പക്ഷിമൃഗാദികൾതൻ
സ്വസ്ഥവിഹാരരംഗ-
                      മാകും കാനനത്തിങ്കൽ

തപസ്സനുഷ്ഠിക്കുവാ-
                    നായീ വനം ഋഷിമാർ
തപോവനമായിട്ടു-
                    ത്തമമായിക്കരുതൂ 

സൂര്യനെ ധ്യാനിച്ചിട്ടു
                    ധർമ്മപുത്രരാർജ്ജിച്ചു
കാര്യസിദ്ധിയായ് ഭോജ്യം
                    പതിമ്മൂന്നു വർഷത്തെ
                   
പാണ്ഡവരീവനത്തിൽ
                   വസിക്കേ കാണ്മാനായ് മാർ-
ക്കണ്ഡേയ, നാരദന്മാർ
                   എത്തീയാശ്വാസവുമായ്

വിദുരർ അപേക്ഷിച്ചു                
                  ധൃതരാഷ്ട്രരോടായി          
വിളിക്കൂ മടിക്കാതെ 
                  പാണ്ഡവരെത്തിരിച്ചു

ചെവിക്കൊണ്ടില്ല തെല്ലും
                  ധൃതരാഷ്ട്രരൊന്നുമേ
ചെവിയും മൂടിക്കെട്ടി,
                   കണ്കൾപോലിരുട്ടാക്കി!   
   
മൈത്രേയന്റെ മന്ത്രണം
                    ദുര്യോധനൻ തള്ളേയാ
മാമുനി ശപിച്ചു "നി -
                    ന്നന്ത്യം ഭീമന്റെ കയ്യാൽ "
                  
വിദുര സഞ്ജയന്മാർ
                   ചെന്നാശ്വസിപ്പിച്ചൂ, കൈ-
വിടുവാനാവില്ലല്ലോ
                   ബന്ധുവേയാപത്തിങ്കൽ!

കൌരവരേറെ ശ്രമം
                      നടത്തീ പാണ്ഡവരെ
കൊല്ലുവാനീ വനത്തിൽ,
                     ഒന്നുമേ നടന്നില്ല

നരഭോജി കിർമ്മീരൻ
                     ഭീമനോടേറ്റുമുട്ടി
നരകത്തിലെത്തിച്ച-
                    വനേ ഭീമസേനനും

വ്യാസമഹർഷിയെത്തി
                    യുധിഷ്ഠിരന്നു നൽകി
വേഗേന സഞ്ചരിക്കു-
                     വാനുള്ള മന്ത്രതന്ത്രം 
                      
അർജ്ജുനൻ സഞ്ചരിച്ചു
                     ഉത്തരദിക്കിലേക്കായ്
ആർജ്ജിച്ചിടുന്നതിന്നായ്
                     ദിവ്യാസ്ത്രങ്ങളൊക്കെയും

തൻപിതാവാമിന്ദ്രനെ
                     കണ്ടുമുട്ടിയർജ്ജുനൻ
അൻപോടുചൊല്ലിയിന്ദ്രൻ
                     ശിവനേ ധ്യാനിച്ചിടൂ

തന്നെ ധ്യാനിച്ചിടുന്ന
                     പാർത്ഥന്റെയിച്ഛയെന്താ-
ണെന്നറിയേശങ്കരൻ
                     കിരാതന്റെ വേഷത്തിൽ

എത്തീയർജ്ജുനന്നുമായ്
                    ഏറ്റുമുട്ടി, തോൽപ്പിച്ചു 
പാർത്ഥനെ, നിരായുധ-
                    നുമാക്കി, ശേഷം തന്റെ 

വ്യക്തിത്വം വെളിവാക്കി
                    യൊപ്പംതന്നെ പാശുപ-
താസ്ത്രമന്ത്രവും ചൊല്ലി-
                    ക്കൊടുത്താശിസ്സുമേകി 

ഇന്ദ്രനും കുബേരനും
                   യമനും പ്രചേതസ്സും
ചെന്നൂ, നൽകീയവരും
                   തന്നുടെ ദിവ്യാസ്ത്രങ്ങൾ 
                    

6             ===================================
                     
                    
                    
കാനന വാസം തീരേ
                       പോയീ വിരാടരാജ-                   ധാനിതന്നിൽ അജ്ഞാത
                       വാസവും പൂർത്തിയാക്കാൻ

കങ്കനായ് യുധിഷ്ഠിരൻ,
                       വല്ലവനായ് ഭീമനും,
ക്ലീബന്‍ ബ്രിഹന്ദളയായ്
                         പാർത്ഥനും പേരു മാറ്റേ ,

ഗ്രന്ധികയായ് നകുലൻ,
                       സഹദേവനാകട്ടെ തന്തിപാലകനാകേ ,
                       പാഞ്ചാലി സൈരന്ധ്രിയും.

ബ്രഹ്മോത്സവം നടക്കേ
                       മല്ലനാം ജീമൂതന്നെ 
ഭീമനാകും വല്ലവൻ 
                      അടിപ്പെടുത്തിക്കൊന്നു 
                       
സൈരന്ധ്രിയാം കൃഷ്ണയിൽ 
                      കാമാന്ധനായ രാജ-
സ്യാലനാം കീചകന്നെ
                       വല്ലവൻ കൊന്നിതല്ലോ 

"ചത്തതു കീചകനോ,
                       കൊന്നതു ഭീമൻ തന്നെ"
വാർത്തകേട്ട കൗരവർ-
                       ക്കാശങ്കതോന്നീടവേ 

ത്രിഗർത്തരാജാവാകും
                       സുശർമ്മാവുമായ്ചേർന്നു
വേഗത്തിലാലോലിച്ച
                       ശേഷം തീരുമാനിച്ചു

ആക്രമിക്കാൻ വിരാട
                       രാജ്യത്തെയുടൻതന്നെ,
ആക്രമിച്ചവർ രണ്ടു
                       ദിക്കുകളിൽ നിന്നെന്നാൽ

ബല്ലവനനായാസം 
                       തോൽപ്പിച്ചു ത്രിഗർത്തനെ
ബന്ധനസ്ഥനാക്കീട്ടു
                       ഓടിച്ചു സൈന്യത്തെയും

വിരാടന്റെ ഗോക്കളെ 
                       കൗരവർ മോഷ്ടിച്ചിടേ
സൈരന്ധ്രിയെ ഉത്തരൻ
                        തന്റെ തേരാളിയാക്കി

കൗരവരെ നേരിടാൻ
                        എത്തിയെന്നാലുമവൻ
കൗരവരെ കണ്ടിടേ
                         ഭയത്താലെ പിന്മാറി

ബാലിശമാം പ്രവർത്തി
                         കാണ്കേ തേർതെളിച്ചു 
ബ്രിഹന്ദളയാം പാർത്ഥൻ
                      തോൽപ്പിച്ചു കൗരവരെ

കൗരവർക്കായതില്ല
                      പാണ്ഡവർ തന്നജ്ഞാത
കാലവാസം പൊളിക്കാൻ
                      എത്ര ശ്രമിച്ചെന്നാലും

പാണ്ഡവർതൻ ചരിത്രം 
                      അറിയേ വിരാടനും
പാരം സന്തോഷമായി
                     ബന്ധുത്വം സ്ഥാപിക്കാനായ്

പുത്രിയാം ഉത്തരയെ
                     പാർത്ഥന്നു ദാനം ചെയ്കേ
പാർത്ഥൻ ചൊല്ലി "ഉത്തരയേ 
                     യഭിമന്യുവിന്നേകൂ
                 
പൂർത്തിയാക്കേയജ്ഞാത
                    വാസം, തിരികേയെത്തി, 
പാണ്ഡവർ ഇന്ദ്രപ്രസ്ഥേ,
                    ചോദിച്ചൂ പാതിരാജ്യം


7
=================================


അറിയാം യുദ്ധത്തിലേ
                   അവസാനിക്കൂ എല്ലാം
അറിയാതെ പോകുമോ
                   ത്രികാലജ്ഞനാം കൃഷ്ണൻ!

ദൂതനായ് പോയി കൃഷ്ണൻ 
                   യുധിഷ്ഠിരന്നു വേണ്ടി,
യുദ്ധമൊഴിവാക്കാനായ് 
                   മാർഗ്ഗമാരായ്കയായി

"പാണ്ഡവരർഹരല്ലോ,
                   സോദരരുമാണവർ,
പാതിരാജ്യം അവർക്കായ്
                   കൊടുക്കാൻ മടിക്കേണ്ടാ"

ആവശ്യം അറിയിക്കേ
                   ക്രുദ്ധരായി കൗരവർ
"ആരും കുടിക്കവേണ്ട   
                   മനപ്പായസമതിന്ന്
                        
എല്ലാം പരിത്യജിച്ചു
                    പോയതാണല്ലോ അവർ 
ഇല്ലാ, തരില്ല"യെന്നു 
                     കൗരവർ ശഠിച്ചിടേ 

അഞ്ചാതെ കൗരവരോ-
                   ടോതി ശ്യാമവർണ്ണനും 
"അഞ്ചു ദേശങ്ങൾ തരൂ 
                  തൃപ്തരായീടുമവർ"

"സാദ്ധ്യമല്ലല്ലോ അതും" 
                  കൗരവർ  നിഷ്കരുണം 
ബോധിപ്പിച്ചീടെ കൃഷ്ണൻ
                  ഒന്നുകൂടയഞ്ഞിതേ

"തന്നീടെന്നാലൊരൊറ്റ
                  ദേശമെങ്കിലു"മെന്നു
ചൊന്നവൻ, വന്ന കോപം
                  തന്നുള്ളിലായൊതുക്കി.

"ഇല്ലാ, തരില്ലയൊറ്റ-
                  ത്തരിയീ മണ്ണിൽനിന്നും"
തെല്ലും ദയയില്ലാതെ 
                   കയ്യൊഴിഞ്ഞു കൗരവർ

ഗത്യന്തരമില്ലെന്നു 
                   വന്നിടേ പീതാംബരൻ
യുദ്ധമല്ലാതേയില്ല
                   മാർഗ്ഗമെന്നുറപ്പാക്കി

യുദ്ധമനിവാര്യമാ-
                        ണെന്നറിയേ കൃഷ്ണനാ-
യുദ്ധപര്യവസാനം
                        എന്തെന്നും തീർച്ചയാക്കി 

എത്രനാൾ യുദ്ധം നീണ്ടു
                        പോകവേണമെന്നതും
എത്രപേർ മരിക്കേണം
                      ഓരോപക്ഷത്തെന്നതും,

ആർക്കൊക്കെയന്ത്യം വേണം,
                       ആരതിജീവിക്കേണം,
അന്ത്യത്തിലാർക്കാം ജയം,
                       എല്ലാം മുൻകൂട്ടിത്തന്നെ

ദർശിച്ചശേഷമല്ലോ
                        കുരുക്ഷേത്ര യുദ്ധത്തെ 
സർവ്വകാലജ്ഞൻ കൃഷ്ണൻ
                       സംഭവ്യമാക്കിത്തീർത്തു,

യുദ്ധമുറകൾ ഏറെ 
                    അരങ്ങേറിടാനായും!
പത്തുമെട്ടും ദിനങ്ങൾ
                    നീണ്ടുനിൽക്കുവാനായും 


8  
==================================

                    
പ്രഖ്യാപിക്കയായ് യുദ്ധം
                      മുഹൂർത്തം നോക്കി, കൃഷ്ണ-
പക്ഷത്തിലമാവാസി-
                     ദിനേയാരംഭിക്കേണം

സരസ്വതീ നദീതൻ
                      തടത്തിൽ വിശാലമാം
കുരുക്ഷേത്ര ഭൂമിയിൽ 
                      യുദ്ധം നടത്തവേണം

സൂര്യോദയാസ്തമയ
                      മദ്ധ്യേമാത്രമാം യുദ്ധം
ആരേയുമാക്രമിക്ക
                      ഒരാൾ മാത്രമാകണം

ഇരുകൂട്ടരൂടെയും
                      സമ്മതപ്രകാരമേ
ഇരുട്ടായിക്കഴിഞ്ഞാൽ 
                       യുദ്ധം നടത്തിടാവൂ

ദ്വന്ദയുദ്ധമാകണം
                      ഒരേ ആയുധത്തിനാൽ
ന്യായമല്ലാത്ത പോരിൽ
                      ആരുമേർപ്പെട്ടുകൂടാ

പിന്തിരിഞ്ഞോടുന്നോരേ-
                     മബോധാവസ്ഥയിലാ-
കുന്നവരേയുമൊന്നും
                     ആക്രമിക്കൊലായാരും
    
യുദ്ധസന്നാഹത്തിനായ്
                    തൻസോദരരേയൊക്കെ 
യുധിഷ്ഠിരനേൽപ്പിച്ചു
                    ഉത്തരവാദിത്തങ്ങൾ

സൈന്യാധിപൻമാരുമാ- 
                  യാലോചിച്ചതിൻ ശേഷം
സർവ്വസൈന്യാധിപനായ്
                    ധൃഷ്ടദ്യുമ്നനെയാക്കി

കൗരവർക്കു ഭീഷ്മരാം
                  സർവ്വസൈന്യാധിപനായ് 
കർണ്ണൻ കൂടെയുണ്ടേലും
                  യുദ്ധമാദ്യം ചെയ്കൊലാ

പാണ്ഡവർക്കേഴ്ഔക്ഷണി
                   കൗരവർക്ക് മൂന്നേറെ
പോരെങ്കിലൊ കൃഷ്ണന്റെ
                   നാരായണിപ്പടയും
                   
യുദ്ധമരംഭിച്ചിടും
                  മുമ്പനുഗ്രഹം തേടി 
വന്ദിച്ചു യുധിഷ്ഠിരൻ
                  ഭീഷ്മർതൻ കാലിൽതൊട്ടു

യുദ്ധം തുടങ്ങും മുൻപായ്
                  ആർജ്ജുനന്നൊരു മോഹം
യുദ്ധഭൂവിൽ നിരന്ന
                  കൗരവരെക്കാണണം

സാരഥിയാം കൃഷ്ണൻ തേര്
                  നിർത്തിക്കൊടുത്തു രണ്ടു 
സൈന്യങ്ങൾക്കും നടുക്കായ്
                   വ്യക്തമായെല്ലാം കാണ്മാൻ

മുൻനിരതന്നിലായി
                   അർജുനൻ കാണ്കേ തന്റെ
മുത്തച്ഛന്മാരെ, ഗുരു-
                   നാഥരെ, പിതാക്കളെ 

കനിഷ്ഠ,  ജ്യേഷ്ഠന്മാരെ
                   ഭാഗിനേയരേ, തഥാ 
സതീർത്ഥ്യരേയും ഭാര്യാ-
                    സോദരരേ,പുത്രരേ

ഒന്നല്ല, യഞ്ചു പുരു-
                   ഷാന്തരങ്ങളേയല്ലോ
മുന്നിൽ താൻ കാണ്മ,തതിൽ
                   ഏറെയും തൻ ബന്ധുക്കൾ!
                    
വല്ലാത്ത ചാഞ്ചല്യത്താൽ 
                   ചിന്തിയിലായി പാർത്ഥൻ
കൊല്ലുകിലിക്കൂട്ടരേ
                   പാപം ചെയ്കയല്ലോ താൻ!

ചൊല്ലീ കൃഷ്ണനോടായി
                   "ആവില്ലെനിക്കുയുദ്ധം
ചെയ്യുവാൻ, വേണ്ടെനിക്ക്
                   രാജ്യവും സ്ഥാനാദിയും"

9
==================================


കൃഷ്ണനുപദേശിച്ചു,
                    വിഷാദമഗ്‌ദനാകും
ജിഷ്ണുവിന്നോടായി "നീ
                    അനുഷ്ഠിക്കൂ സ്വധർമ്മം" 
                   
വേദവേദാന്തങ്ങൾതൻ,
               ഉപനിഷത്തുക്കൾതൻ,
വിദ്വത്തമേറും മർമ്മ-
               മടങ്ങും ആത്മതത്ത്വ-

ജ്ഞാന, കർമ്മയോഗത്തെ,
                മോക്ഷമാർഗ്ഗാദികളെ
ജ്ഞാനയോഗത്തെ, എല്ലാം
                ഉപദേശിച്ചെന്നിട്ടും 

വിശ്വാസമേലാതെ
                പാർത്ഥനിരുന്നിടേ തൻ
വിശ്വരൂപം കാണിച്ച-
                 വന്നേ ശ്യാമവർണ്ണനും

വിഷ്ണുതന്റെ പ്രതീകം!
                 കൃഷ്ണനുമവൻതന്നെ,
ജിഷ്ണുവിന്നുറപ്പായി
                  വിശ്വസിച്ചില്ലല്ലോ താൻ

ബോദ്ധ്യമായിടേയെല്ലാം 
                 വില്ലെടുത്തൂ കിരീടി
ബോധോദയമുണ്ടായി
                 വിജയം സുനിശ്ചിതം

യുദ്ധം തുടങ്ങിടേ നേ-
                  രിട്ടു ഭീഷ്മരെക്കുഞ്ഞു
യോദ്ധാവാമഭിമന്യു
                   ഒപ്പം തുണയ്ക്കായെത്തി  

മാതുലന്മാർ ശ്വേതനും
                   ഉത്തരനുമെങ്കിലും 
ശത്രുക്കൾ ശല്യരും ഭീ-
                   ഷ്മരും കൊന്നൂ രണ്ടിനേയും 

ആദ്യദിനം പാണ്ഡവർ
                   തോറ്റുപോയിതെങ്കിലും
ആശ്വസിപ്പിച്ചു കൃഷ്ണൻ
                   യുധിഷ്ഠിരനെയേറെ

അന്ത്യജയം നിശ്ചയം
                   നമ്മൾക്കു തന്നറിയൂ
സത്യമേ ജയിച്ചിടൂ
                   ലോകമുള്ളിടത്തോളം

ധൃഷ്ടദ്യുമ്നനോടേറ്റു 
                 മുട്ടിടേ ദ്രോണാചാര്യർ 
ഭീഷ്മരോടർജ്ജുനനും
                 നേരിട്ടു രണ്ടാം ദിനം

കിരീടി കൊന്നൊടുക്കേ 
                 പാശുപതാസ്ത്രത്താലേ
കൗരവസൈന്യത്തിന്റെ
                 നല്ലോരു വിഭാഗത്തെ,

ധൃഷ്ടദ്യുമ്നനെ ദ്രോണർ
                    പരാജയപ്പെടുത്തേ 
രക്ഷകനായിയെത്തി
                    മാരുതപുത്രൻ ഭീമൻ

ദുര്യോധനനെത്തിച്ചു
                    ഭീമനോടേറ്റുമുട്ടാൻ
പേരുകേട്ട കലിംഗ-
                    പ്പടയെയുടൻതന്നെ

ഫലമോ ഭീമൻ തന്റെ
                    ശൗര്യത്തിനു മുൻപിൽ
കലിംഗ രാജാവൊപ്പം
                    പടയുമൊടുങ്ങിപ്പോയ്

ഭീമന്നു തുണയേകും
                    സാത്യകിയാട്ടേ കൊന്നൂ
ഭീഷ്മർതൻ സാരഥിയെ,
                    ഭീഷ്മരെ രക്ഷിച്ചശ്വം

കൗരവസേന തന്റെ
                   പല വ്യൂഹങ്ങളേയും 
മാരുതീ പുത്രൻ ഘടോൽ-
                   ക്കചൻ താറുമാറാക്കേ 

ധർമ്മപുത്രരും സഹ-
                    ദേവനകുലന്മാരും
ചേർന്നിട്ടവനോടൊപ്പം
                    സംരക്ഷണവും നൽകി.



10
==================================


                     
വിന്യസിച്ചിടേ ഭീഷ്മർ
                   മൂന്നാമത്തെ ദിനത്തിൽ
സേനയെ ഗരുഡാകൃ-
                    തിയിൽ, ധൃഷ്ടദ്യുമ്നനോ

വിന്യസിച്ചിതേ ചന്ദ്ര-
                    ക്കലാരൂപത്തിൽ തന്റെ
സേനയെ, രണ്ടറ്റത്തും
                    ഭീമനുമർജ്ജുനനും

സാത്യകി, യഭിമന്യു-
                    മാർരണ്ടുമൊത്തു ചേർന്നു 
ഗാന്ധാരസേനമൊത്തം
                    ഇല്ലാതെയാക്കിയല്ലോ!

ഭീഷ്മരുമർജ്ജുനനും
                    തമ്മിലേറ്റുമുട്ടിടേ
ഭീരുവെപ്പോലെ യുദ്ധ-
                    നീതി മറന്നുപോയ

ഭീഷ്മർ സവ്യസാചിയെ-
                    ക്കൊല്ലുവാൻ തുനിഞ്ഞിടേ
കൃഷ്ണൻ എടുത്തു തന്റെ
                   സുദർശന ചക്രവും

കൃഷ്ണനാൽ മരിക്കുവാൻ
                   ആഗ്രഹിച്ചിരുന്നോരു
ഭീഷ്മർ നിരായുനായി
                   തൻതല കുനിച്ചല്ലോ 

അർജ്ജുനൻ ഓർമ്മിപ്പിച്ചു
                    കൃഷ്ണനേയുടൻതന്നെ
ആയുധമെടുക്കില്ല
                     എന്നുള്ളതൻവചനം

തന്നുടെയബദ്ധത്തെ
                     ബോധ്യമായിടേ കൃഷ്ണൻ
ശാന്തനായ് സുദർശനം 
                     ചക്രം പിൻവലിക്കയായ് 

നാലാംദിനം ഭീമാഭി-
                     മന്യുമാർ കൗരവരേ 
നേരിട്ടു തകർത്തീടെ, 
                     ഭീമനേ നേരിടാനായ് 

ദുര്യോധനൻ അയച്ചാ-
                    യിരത്തിന്മേൽ മത്തഭ 
വീരന്മാരെയും പത്തും
                    മൂന്നും സോദരരേയും

ആനകളേയുമൊപ്പം
                   പതിമ്മൂന്നു കൗരവ-
സോദരരേയും ഭീമൻ
                   കാലപുരിക്കയച്ചു

ക്രോധംപൂണ്ടതിൽ ദുര്യോ-
                   ധനൻ പാഞ്ഞടുത്തുവൃ-
കോദരൻതന്റെ നേരേ,
                   പിന്തിരിഞ്ഞെന്നാൽ വേഗം

ഭീമനേ സഹായിക്കാൻ
                   ഘടോൽക്കചനുണ്ടെന്ന
ബോധ്യം വന്നിടേ കാര്യം
                  കൈവിട്ടുപോകുമല്ലേൽ

നാലാം ദിനാന്ത്യം മുൻപേ
                 ധൃഷ്ടദ്യുമ്നൻ വധിച്ചു
സ്വാലനേയും പിറകേ 
                 ശല്യർതൻ സോദരരേം

കൗരവർക്കുണ്ടായ് തീരാ-
                നഷ്ടമീ മൂന്നു ദിനം
 ദുര്യോധനനാകുമോ
                സഹിക്കുവാനീ ചേ തം?
                

11
==================================

                                                  
ഘോരയുദ്ധം നാലുനാൾ
                 കഴിയേ ഭീഷ്മരോടായ്
ആരാഞ്ഞു ദുര്യോധനൻ
                 "പാണ്ഡവരെന്തേ മുന്നിൽ"

ചൊല്ലീ ഭീഷ്മരും മെല്ലേ
                 "സത്യം പാണ്ഡവർക്കൊപ്പം
ചെല്ലുനീ, സമാധാനം
                 തേടിടൂ അവരോടായ്"

മുഷ്കിന്റെയുത്തുംഗത്തിൽ
                 നിൽക്കുന്നദുര്യോധനൻ
കേൾക്കാ സദ്ഉപദേശം
                  വിധിയെത്തിരുത്താമോ?

യുദ്ധം തുടർന്നേ പോയി
                   ജയമാർക്കെന്നറിയാ,
ബദ്ധശത്രുക്കളായി
                   മാറിപ്പോയാ ബന്ധുക്കൾ

ശക്തവ്യൂഹം ചമയ്ക്കേ 
                  അഞ്ചാംദിനം കൗരവർ,
ശങ്കയില്ലാതെ പാണ്ഡവർ 
                  മണ്ഡലവ്യൂഹം തീർത്തു

പാണ്ഡവ സേനകളേ
                  ഭീഷമർ താറുമാറാക്കി
പിന്തിരിഞ്ഞോടി പല-
                  പ്പോഴും പാണ്ഡവസൈന്യം

സാത്യകിതൻ പുത്രരേ 
                  കൊന്നന്നു കൗരവരും 
സന്ധ്യയോടെ പാണ്ഡവർ
                  കൊന്നേറെക്കൗരവരേം

ആറാം ദിനം പാണ്ഡവർ
                  ചീങ്കണ്ണിതൻ രൂപത്തിൽ 
                   
ചീങ്കണ്ണിരൂപം തീർക്കേ
                  പാണ്ഡവർ ആറാംദിനം,
കൊക്കിന്റെ രൂപം തീർത്തു
                   സൈന്യത്തെ കൗരവരും 
                   
പാണ്ഡവർ തോൽപ്പിച്ചന്നു
                   ദ്രോണരെ ആദ്യമായി
പ്രാണരക്ഷാർത്ഥം ദ്രോണർ
                    ഓടീ, രഥം തകരേ

ഭീമനെപ്പിടിക്കാനായ്
                     ദുര്യോധനന്റെ സൈന്യം
ശ്രമം ചെയ്കേ ഭീമനേ 
                     രക്ഷിച്ചഭിമന്യുവും

ഗദയാൽ ഭീമമർദ്ദ-
                    നമേറ്റ സുയോധനൻ
രഥത്തിൻ തട്ടിൽ ബോധം 
                    നഷ്ടപ്പെട്ടു വീണിടേ

രക്ഷപ്പെടുത്തീ കൃപർ 
                    അല്ലായിരുന്നുവെന്നാൽ 
മുക്തിയാറാം നാൾതന്നെ
                    കിട്ടുമായിരുന്നല്ലോ!

തന്റെ പത്തു പുത്രരേ
                    കൊന്ന ഭൂരിശ്രവസ്സെ
നേരിട്ടു കൊല്ലാനുള്ള 
                   സാത്യാകീ ശ്രമം തെറ്റി 

തീർക്കേ ത്രിശൂല വ്യൂഹം 
                   ഏഴാം ദിനം കൗരവർ
തീർത്തൂ പാണ്ഡവർ വജ്ര-
                   വ്യൂഹവും എതിരിടാൻ 

വിരാടനും ദ്രോണരും
                   തമ്മിലേറ്റുമുട്ടിടേ
വിരാടപുത്രൻ ശംഖൻ
                   കൊല്ലപ്പെട്ടു ദ്രോണാരാൽ            
ഭൂരിശ്രവസ്സിനോടു
                   തോറ്റോടി ധൃഷ്ടദ്യുമ്നൻ
പാണ്ഡവരോടെതിർക്കേ
                   വീണു ബോധമറ്റ് കൃപർ 
                  
                         
12 (final subject to minor changes )

==================================


എട്ടാം ദിനം ഭീമൻ ഹിം-
                  സിക്കേ ദുര്യോധനന്റെ 
എട്ടനുജരേ, ഇരാ-
                 വാൻ വധിച്ചതാകട്ടേ,

ശകുനീപുത്രനാം
                  ഉലൂകനേയുമൊപ്പം
ശകുനിതൻ കനിഷ്ഠ-
                  സഹോദരന്മാരെയും

കാനനവാസേ ഭീമൻ
                  വധിച്ച കൃമ്മിരന്റെ
സന്തതി ആലമ്പുസൻ
                  മായാശക്തിയാലുള്ള 

ആകാശയുദ്ധത്താലേ
                  പരിക്കേൽപ്പിച്ചതാട്ടേ
അർജ്ജുനനേയും ശ്യാമ-
                  വർണ്ണനേയുമൊന്നുപോൽ

വായൂപുത്രനോടേറ്റു-
                 മുട്ടിയ ശകുനി-
യേയും ജയദ്രഥനേം
                 തോൽപ്പിച്ചു ഘടോത്ക്കചൻ

ജിഷ്ണുവിന്നുലൂപിയിൽ
                  ജനിച്ചോരിരാവനും
കൃഷ്ണന്റെ ശാപത്തിനാൽ
                  പരലോകം പൂകയായ് 

എട്ടാം ദിവസ്സ യുദ്ധം
                  അവസ്സാനിക്കുമ്പോഴേ-
ക്കെട്ടൗക്ഷണികൾ ഇരു-
                  പക്ഷത്തുമില്ലാതായി

അലംബുസനെക്കൊല്ലാൻ
                 ഘടോത്ക്കചനുടേയും 
അഭിമന്യുവിന്റെയും
                 ശ്രമം പരാജയമായ് 

ഒമ്പതാം ദിനമായി,
                 യുദ്ധം തുടർന്നേ പോയി,
വന്മരംപോലെ ഭീഷ്മർ
                  നിൽപ്പൂ യുദ്ധഭൂമിയിൽ 
                 
ജീവിച്ചിരിക്കേ ഭീഷ്മർ,
                    കൗരവപക്ഷത്തായി, 
ആവില്ല ജയിക്കുവാൻ
                    എന്ന സത്യമറിയേ

തീരുമാനിച്ചർജ്ജുനൻ
                     പിതാമഹനെക്കൊല്ലാൻ,
കാര്യമാകില്ലെളുപ്പം
                    ശ്രമമല്ലോ പ്രധാനം

കൃഷ്ണന്റെ സഹായത്താൽ
                     ശ്രമിച്ചുവെന്നാകിലും
കൗരവസേനയേകി
                     ഭീഷ്മർക്കു സംരക്ഷണം

പാണ്ഡവ സൈന്യത്തിന്റെ 
                 ഏറെ ഭാഗവും നശി-
പ്പിച്ചിടേ ഭീഷ്മർ സ്വയം,
                 കോപത്താലേയർജ്ജുനൻ

പാഞ്ഞാടുത്തദ്ദേഹത്തി-
                ന്നടുത്തേക്കെന്നാലോ താൻ
പാപമാകും ചെയവതെ-
                ന്നോർത്തുപോയി പാർത്ഥനും

തൻപിതാമഹന്നുടെ
                 അന്ത്യം താനാഗ്രഹിപ്പോ?
അൻപിന്റെ തമ്പുരാനാം
                 ഭീഷമാരെക്കൊല്ലാനാമോ?

13
==================================


ഭീഷ്മരാകട്ടെ വേഗം
                  ജിഷ്ണുവിൻ വില്ലൊടിച്ചു,
നിഷ്പ്രയാസമവന്നെ
                  മുറിവേൽപ്പിക്കയായി

അർജ്ജുനൻ തളർന്നങ്ങു 
                  തേർത്തട്ടിൽ വീണേപോയി
അതുകണ്ടിടേ കൃഷ്ണൻ
                  ഭീഷമാരെക്കൊല്ലാനായി

തൻസുദർശന ചക്രം
                   ഉയർത്തി, ഭീഷ്മരാട്ടേ 
തന്നുടെയവസാനം
                   ഭഗവാന്റെ കയ്യാൽ വേണം

എന്നയാഗ്രഹത്താലേ
                   നമ്രശിരസ്സനായി
നിന്നുകൊടുത്തുവെന്നാൽ 
                   ഫൽഗുനൻ ഓർമ്മിപ്പിക്കേ

കുരുക്ഷേത്ര യുദ്ധത്തിൽ
                     ആയുധമെടുക്കില്ല
ഒരുകാരണത്താലും
                     എന്നുള്ള തൻനിശ്ചയം,

പിൻവലിച്ചൂ ഭഗവാൻ
                      തൻ സുദർശന ചക്രം
പാതകം ഒഴിവാക്കി,
                     അസ്‌തമിച്ചാ ദിനവും.

വിജയം കൈവരിക്കാൻ
                     സാധിക്കാത്ത കാരണം 
വിഷമിക്കും പാണ്ഡവ-
                     സോദരരെക്കണ്ടിടേ 

കൃഷ്ണൻ അന്നുരാത്രിയിൽ
                    കൊണ്ടുപോയീയവരേ
ഭീഷ്മർതൻ കുടീരത്തിൽ
                    പരിഹാരം കാണുവാൻ

പാണ്ഡവരോടാം തന്റെ
                    അനുകമ്പയെന്നറിയും
ഭീഷ്മപിതാമഹനോ
                    ചൊല്ലീ നിർവ്വികാരനായ്

ആയുദ്ധം എടുക്കില്ല
                     എന്നുടെമുന്നിലായി
ആണും പെണ്ണുമല്ലാത്ത
                     ആളൊരാൾ വന്നുനിന്നാൽ

പത്താം ദിനം പാണ്ഡവർ
                    ധൃഷ്ടദ്യുമ്നന്റെ സ്ഥാനേ
യുദ്ധം തുടങ്ങും മുൻപേ
                      നിർത്തീ ശിഖണ്ഡിയേയും

തുണയായി ഭീഷ്മർക്കു
                    ദുശ്ശാസനന്നെ ദുര്യോ-
ധനനും നിയോഗിച്ചു,
                   യുദ്ധം തുടങ്ങീടവേ.

ഭീഷ്മർ അമ്പെയ്തതാട്ടെ
                   അർജ്ജുനന്നുനേർക്കെന്നാൽ
ജിഷ്ണുവും ശിഖണ്ഡിയും
                    ഒന്നായ് ഭീഷ്മർ‌ക്കെതിരേ.

ഭീഷ്മർതൻ വീര്യം ശിഖ-
                   ണ്ഡിക്കുമുന്നിൽ സ്തംഭിച്ചു
ജിഷ്ണുവാ അവസ്സരം
                    പാഴാക്കിടാതെ ശീഘ്റം

അമ്പുകളെയ്യുകയായ്
                    ഭീഷ്മർതൻ മെയ്യിലായി,
അമ്പേ വീണാവന്മരം
                    അമ്പുകൾതൻ ശയ്യയിൽ 

അന്ത്യമാകാം ഭീഷ്മർതൻ
                എന്നുള്ള ഭീതിയാലേ
പിന്തിരിഞ്ഞോടിയല്ലോ
                കൗരവപ്പടയുടൻ



14 (fin changes upto)
==================================

 

തന്നടുത്തേക്കു വന്ന
                ദുശ്ശാസനന്നോടായി
ചൊന്നൂ ഭീഷ്മർ ബദ്ധ-
                പ്പെ,"ട്ടിനി യുദ്ധം നിർത്തൂ"

അന്നത്തെയുദ്ധം തീർന്നു,
                കൗരവപാണ്ഡവന്മാർ
വന്നുനിന്നൂ ഭീഷ്മർതൻ 
                ചുറ്റിനും ദുഃഖത്താലേ

ശരശയ്യയിൽ കിടക്കേ 
                തൂങ്ങിക്കിടക്കും തന്റെ
ശിരസ്സൊന്നുയർത്തുവാൻ 
                 ഭീഷ്മരാഗ്രഹിക്കവേ

താങ്ങായി രണ്ടസ്ത്രങ്ങൾ
                 ഫൽഗുനൻ വേഗം തൊടു-
ത്താത്തലപൊക്കിനിർത്തി
                  സ്വയമാശ്വാസം കൊണ്ടു.

സൈന്യാധിപനാം ഭീഷ്മർ
                   വീഴേ കൗരവർവീര്യം
ചോർന്നുപോയി മൊത്തവും
                    നയിക്കാനാരുണ്ടിനി?

ഖേദവുമാശ്വാസവും
                    പാണ്ഡവർക്കൊരേപോലെ,
യുദ്ധം ജയിക്കാമെന്നാൽ
                    പിതാമഹന്നന്ത്യമാം 
                     
അഷ്ടവസുക്കളെത്തി
                   ദേവലോകത്തേക്കായി
കൂട്ടിക്കൊണ്ടുപോകുവാൻ
                  ഭീഷ്മരേ,യുടൻതന്നെ 
           
അഷ്ടവസുക്കൾതന്നിൽ
                  കനിഷ്ഠനാം പ്രഭാസൻ 
ഭീഷ്മർതന്നെയല്ലയോ
                 സ്വർഗ്ഗവാസിയാകേണ്ടോൻ

"ഉത്തരായനം ആരം-
                 ഭിക്കുംവരേക്കും മരി-
ക്കാതെഞാനുണ്ടാകുമീ
                 യുദ്ധഭൂമിയിൽത്തന്നെ

"നിൽക്കവേണ്ടാരുംതന്നെ
                 തിരിച്ചു പോയിക്കൊള്ളൂ"
നിർബന്ധിച്ചിടേ ഭീഷ്മർ,
                  കൂടാരമണഞ്ഞവർ 

എത്തേ തിരികേയവർ
                   പിറ്റേന്നുഷസ്സിൽത്തന്നെ
"ഇത്തിരി ജലം തരൂ"
                   ചൊൽകയായ് പിതാമഹൻ

അർജ്ജുനനുടൻതന്നെ
                   ഭൂമിതൻ മാറിലേക്കായ്
അമ്പെയ്തു ഗംഗാജല-
                    സ്രോതസ്സുയർത്തിയല്ലോ

യുദ്ധഭൂമിയിൽ വന്നു 
                  ആദ്യമായന്നു കർണ്ണൻ
യുദ്ധം ഇനിച്ചെയ്യേണം
                   വീണുപോയില്ലേ ഭീഷ്മർ

ദുര്യോധനൻ വാഴിച്ചു
                   കൗരവാചാര്യനാകും
ദ്രോണരേ സൈന്യത്തിന്റെ
                   സർവ്വസൈന്യാധിപനായ്
                    
പദ്ധതിയിട്ടു ദ്രോണർ
                      പതിനൊന്നാം ദിനത്തിൽ     
ബന്ധിക്കാൻ ജീവനോടെ
                     യുധിഷ്ഠിരന്നെ വേഗം

സാദ്ധ്യമായതെന്നാലോ
                     മറ്റുള്ള പാണ്ഡവരേ
സ്വാധീനിച്ചു കാര്യങ്ങൾ
                     തന്നുടെ വഴിക്കാക്കാം

15
=================================

ധർമ്മപുത്രരേ വേഗം
                     ബന്ധിക്കാനായി ദ്രോണ- ദുര്യോധനന്മാർ യുദ്ധം
                    ആരംഭിക്കുകയായി  
 
വില്ലൊടിക്കവേ ദ്രോണർ
                    ധർമ്മപുത്രർതന്നുടെ,
വേഗമെത്തീ കൃഷ്ണനും
                    അർജ്ജുനനും രക്ഷക്കായ് 

പാണ്ഡവ സൈന്യാധിപൻ
                     ധൃഷ്ടദ്യുമ്നനാകട്ടേ
ദ്രോണരോടേറ്റുമുട്ടി-
                     പ്പിന്തിരിയേണ്ടി വന്നു!
                      
പന്ത്രണ്ടാമത്തെ ദിനം 
                     വീണ്ടും യുധിഷ്ഠിരന്നെ
ബന്ധിക്ക്കുവാനായ് ദ്രോണർ
                     ചമക്കേ വേദവ്യൂഹം,

ശൃംഗാരകവ്യൂഹത്തെ 
                     ചമച്ചു ധൃഷ്ടദ്യുമ്നൻ,
ശക്തമായിട്ടു യുദ്ധം
                     ആരംഭിക്കയും ചെയ്തു

ഭീഷ്മർതന്നഭാവത്തിൽ
                     കൗരവസേനയാട്ടേ
ഭീമാർജ്ജുനന്മാർതന്റെ
                     ആക്രമണത്തിൽ തോറ്റു

പിന്തിരിഞ്ഞോടീടവേ
                    തിരികേ രണഭ്ഭൂവിൽ
എത്തിക്കാൻ ദുര്യോധനൻ,
                    നരകാസുരൻ തന്റെ

പുത്രൻ, ജ്യോതിഷരാജ്യ
                    രാജാ ഭഗദത്തനേ,
വാർദ്ധക്യമേറിയേലും
                    വീര്യമേറെയുള്ളവൻ

വൈഷ്ണവാസ്ത്രത്തിനാലേ
                    ഭീമസേനൻ നയിച്ച
പാണ്ഡവസൈന്യത്തിന്നെ
                    ഏറെയും കൊന്നൊടുക്കി,

മത്തഭനാനമേലേ 
                     കേറിയ ഭഗദത്തൻ,
മത്തഭനാൽ ഭീമനേ
                    പൊക്കിമേലേക്കെറിഞ്ഞു,

കൊമ്പുമുയർത്തിനിന്നു
                    വീണതിൽ കോർത്തിരിക്കാൻ
കൊന്നു കൊലവിളിക്കാൻ,
                   സംഭവ്യമായില്ലെന്നാൽ

എത്തീയർജ്ജുനൻതക്ക      
                   നേരത്തവിടെന്നിട്ടു
മത്തേഭന്റേ തലയും
                   വാലും, ഭഗദത്തന്റെ

ശിരസ്സും ഭേദിച്ചമ്പാൽ,
                   രക്ഷിക്കയായ് ഭീമനേ,
മരിക്കേ ഭഗദത്തൻ
                   കൗരവർക്കേറ്റാഘാതം 
                     
കർണ്ണപുത്രൻ വൃക്ഷസേ-
                   നനേയർജ്ജുനൻ കൊല്ലേ 
കൊന്നിതല്ലോ നകുലൻ 
                   ഭഗദത്തപുത്രനേ

യുദ്ധഭൂമിവിട്ടുപോയ്
                    രാധേയൻ ദുഃഖത്താലേ,
യുദ്ധം തീർന്നിടേയന്നു
                   ദുര്യോധനൻ നടത്തീ 

ചർച്ചകൾ ജയദ്രഥ,
                   ശകുനീ,ദ്രോണരോടും
കർണ്ണനോടും, എവ്വിധം
                   പാണ്ഡവരെത്തകർക്കാം?
 
"ചക്രവ്വ്യൂഹം ചമയ്ക്കാം,
                    ധർമ്മ പുത്രരെപ്പിടി-
ച്ചീടാം, പന്ത്രണ്ടു വർഷം
                   വീണ്ടും വനത്തിൽ വിടാം"

ദുര്യോധനന്റെ യുക്തി,
                   വേഗം പിടിക്കാനായി,
ധർമ്മപുത്രരേ,യെന്നാൽ 
                   സാധ്യമാകുമോ, കാണാം!
                 
                
16 
 ==================================



തീർക്കേ കൗരവർ പതി-
                     മ്മൂന്നാമത്തെദിനത്തിൽ 
ചക്രവ്യൂഹം, പാണ്ഡവർ
                     തീർത്തതോ അർണ്ണവ്യൂഹം

ചക്രവ്യൂഹത്തിനുള്ളിൽ 
                     ശത്രു കടക്കുംതോറും
ചക്രവ്യൂഹക്കവാടം 
                      ചുരുങ്ങിക്കൊച്ചായ്മാറും

പുറത്തായുമുള്ളിലും
                       നിന്നിടും പോരാളികൾ
കറക്കത്തിലാം ക്രാന്തി-
                       വൃത്തപഥത്തിലേപോൽ
ദ്രോണരുമശ്വത്ഥാമാ,
                       ജയദ്രഥ, ദുശ്ശാസൻ
കർണ്ണൻ, ലക്ഷ്മണൻ ശല്യർ
                       നിന്നൂ ചക്രവ്യൂഹത്തിൽ 
                           
ദ്രോണർ തീർത്തോരു പത്മ-
                   വ്യൂഹത്തെ ഭേദിക്കുവാൻ
ധൈര്യമുള്ളവർവരാൻ 
                   വെല്ലുവിളിക്കയായി

ആ വ്യൂഹം ഭേദിക്കുവാൻ
                   കഴിവുള്ള രണ്ടുപേർ
അർജ്ജുനനും കൃഷ്ണനും
                   മാത്രമാണെന്നറിയും

ദ്രോണർ തൻബുദ്ധിയാലേ
                  രണ്ടുപേരെയും ഏറെ
ദൂരഭാഗത്തെത്തിച്ചു 
                  വേഗമെത്താത്തവണ്ണം

ഉത്തരഭാഗത്തായർ-
                   ജ്ജുനൻ ഏറ്റുമുട്ടേ ത്രി-
ഗർത്തനോടായി, ദ്രോണർ
                    ചക്രവ്യൂഹത്തിൽനിന്നു 

വെളിയിൽ നിൽക്കും ധർമ്മ-
                    പുത്രരോടേറ്റുമുട്ടി 
വളരെ പാണ്ഡവർതൻ
                    സൈന്നികരെക്കൊന്നിതേ 

ഭയത്താൽ വിഹ്വലനാം
                   ധർമ്മപുത്രരാട്ടേയ-
ഭിമന്യുവിന്നെക്കൊണ്ടു 
                   ചക്രവ്യൂഹം ഭേദിക്കാൻ

ആകുമെന്ന യാഥാർഥ്യം 
                   ഓർത്തിട്ടവന്നോടായ്
ആജ്ഞാപിച്ചു "നീ ചെല്ലൂ,
                   ചക്രവ്യൂഹം ഭേദിക്കൂ "

അറിയാം തനിക്കുള്ളിൽ
                   കയറാൻ നിഷ്പ്രയാസം 
അറിയില്ലെന്നാൽ പുറ-
                    ത്തിറങ്ങി വന്നീടുവാൻ 

വല്ല്യച്ഛന്നുടേയാജ്ഞ
                   ശിരസ്സാ വഹിക്കേണം,
വെല്ലുവിളിതന്നല്ലോ
                   പിന്തിരിയുവാനാകാ

ചൊല്ലീ മടിക്കാതവൻ ,
                  "അറിയാം ഉള്ളിൽക്കേറാൻ
ഇല്ലെന്നാൽ പുറത്തേക്കെത്താൻ,
                   വേണം സൈന്യസഹായം" 

അമ്മതൻ ഗർഭത്തിലായ്
                   കിടക്കേ കുരുക്ഷേത്ര
യുദ്ധത്തിൽ താൻകാട്ടിടും
                   ശൗര്യപരാക്രമങ്ങൾ 

കേൾക്കുവാനമ്മക്കായി-
                  ട്ടച്ഛൻ ചൊല്ലിക്കൊടുക്കേ,
കേട്ടകത്തേക്കായുള്ള
                  മാർഗ്ഗത്തെ, കേട്ടില്ലെന്നാൽ

പുറത്തേക്കുള്ള മാർഗ്ഗം
                  അമ്മയും താനുമൊപ്പം
ഉറങ്ങിപ്പോയിന്നതോ 
                  വിനയായ്മാറിയല്ലോ!

17
=================================

"മടിക്കാതുള്ളിൽ കേറൂ
                  സൈന്യം കൂടെയുണ്ടാകും
പിടിക്കപ്പെടാതവർ
                  നോക്കും," വല്ല്യച്ഛൻ ചൊല്ലേ,
                  
അന്നു ചക്രവ്യൂഹത്തിൽ
                   പ്രവേശിച്ചഭിമന്യു
കൊന്നേറെ ശത്രുക്കളെ
                   സ്വയം കൊല്ലപ്പെടും മുൻപ്

എത്തുമെന്നാശിച്ചവൻ,
                   തൻപിറകേ പാണ്ഡവർ,
എത്താതെ ജയദ്രഥൻ
                   നോക്കീ ശിവശക്തിയാൽ

ആ വരത്താലേയവൻ
                  പാണ്ഡവരേയെല്ലാം
ആവും വിധം തടഞ്ഞു
                   ധീരമായ് യുദ്ധം ചെയ്കേ

കഴിഞ്ഞില്ല പാണ്ഡവ
                   സേനയ്ക്കുള്ളിൽക്കടക്കാൻ
കടന്നതാട്ടേ ധീര-
                   നാമഭിമന്യു മാത്രം

വീര്യം ചോർന്നു പോകാതെ
                    തനിയേ യുദ്ധം ചെയ്കേ
ദുര്യോധന്റ പുത്രനാം
                    ലക്ഷ്മണൻ ഏറ്റുമുട്ടി

ശിരസ്സവന്റേതുടൻ
                   ഛേദിച്ചു കൊന്നീടവേ
ശകുനീസഹോദരർ
                   ഏറ്റുമുട്ടാനായ് വന്നു

അഭിമന്യൂ വധിക്കേ
                    അവരേയും ധൃതിയിൽ 
അറിഞ്ഞിതേ കൗരവർ
                    കാര്യം എളുപ്പമാകാ
                            
ദ്രോണരപ്പോൾ നിർബന്ധ 
                   ബുദ്ധിയാൽ കൽപ്പിച്ചിതേ
കർണ്ണനോടഭിമന്യു-
                   തന്റെവില്ലൊടിക്കുവാൻ

കാപട്യമെന്നറിഞ്ഞും 
                   പിന്നിൽനിന്നും രാധേയൻ
അമ്പെയ്തഭിമന്യുവിൻ
                    വില്ലൊടിക്കുകയായി

മറന്നേപൊയ് രാധേയൻ
                    അർജ്ജുനപുത്രനവൻ
വെറുപ്പിക്കയായിതാൻ
                     പാർത്ഥനെയത്യധികം

ദ്രോണർ അഭിമന്യുവിൻ
                     അശ്വങ്ങളെക്കൊല്ലവേ
തേരാളി സുമിത്രന്നെ
                     ശല്യരും കൊന്നിതല്ലോ

താഴെനിന്നവൻ വാളാൽ
                     യുദ്ധം ചെയ്തിടേ വീണ്ടും 
ദ്രോണകർണ്ണന്മാർ ചേർന്നാ
                     വാൾ തെറിപ്പിക്കയായി,

ഒളിയമ്പാലേ കൊടും 
                    ചതിയെന്നറിഞ്ഞിട്ടും
വെളിവൊക്കെയും പോയി
                    മറഞ്ഞേപോയെന്നപോൽ,

നിരായുധനായോരാ
                    അഭിമന്യുവേ വധി-
ക്കരു,തല്ലല്ലോ യുദ്ധ-
                    നീതിയതെന്നു വീണ്ടും

ഓർമ്മിപ്പിച്ചു ദ്രോണാരെ,
                   കർണ്ണനെന്നിട്ടും ദ്രോണർ          ഒട്ടുമേചെവിക്കൊണ്ടി-
                   ടാതെ നിർദ്ദേശിച്ചിതേ

"കൊല്ലുക തന്നെവേണം
                   ചതി പ്രയോഗിച്ചാലും
ഇല്ലെങ്കിലവൻ നമു-
                    ക്കൊരു പാരയായ്മാറും"


18
==================================

അഭിമന്യുവാകട്ടേ
                    ആയുധമെല്ലാം പോകേ
അടരാടുവാനായി
                     രഥത്തിൻ ചക്രമൂരി

ചുറ്റും നിന്നാക്രമിക്കും
                     കൗരവസേനയോടായ്            മുറ്റും വീര്യത്തിനാലേ
                     യുദ്ധം തുടർന്നീടവേ

പന്തിയല്ല കാര്യങ്ങൾ
                     എന്നഭീതി പൂണ്ടിടേ,
പിന്തിരിഞ്ഞോടിയല്ലോ
                     ദുശ്ശാസ്സന ശല്യന്മാർ.

കൗരവപ്രമാണികൾ
                    എല്ലാരുമൊത്തുചേർന്നാ
ധീരനാം പോരാളിയേ
                     കൊല്ലാൻ പദ്ധതിയിട്ടു 
                    
പുറത്തേക്കെത്താനുള്ള
                   മാർഗ്ഗമടച്ചു ചതി-
പ്രയോഗത്താൽ കൗരവർ
                   അഭിമന്യുവെക്കൊന്നു!

കൗരവർ യുദ്ധനീതി
                   തെറ്റിച്ചുവെന്നറിയേ
കൃഷ്ണനും തന്മനസ്സിൽ
                    നിശ്ചയം കുറിച്ചിട്ടു

പറ്റിയ സന്ദർഭത്തിൽ
                    കൗരവർക്കെതിരേയും
തെറ്റാം ചതിപ്രയോഗം 
                     ചെയ്കിലോ തെറ്റാവില്ല

ധർമ്മപുത്രരാകട്ടേ
                     അഭിമന്യൂവിൻ മൃത്യു
താൻകാരണമെന്നോർത്തു 
                     ദുഃഖത്തിലാഴ്ന്നുപോയി

വ്യാസനെത്തീയുടൻ
                      സ്വാന്തനമേകുകയായ്
വിസ്തരിച്ചു ഷോഡശ-
                      രാജാക്കഥകൾ ചൊല്ലി 
                       
അഭിമന്യുവിന്നന്ത്യം
                     അറിയേ ഫൽഗുനനോ 
അഴലാൽ മോഹാലസ്യ-
                       പ്പെട്ടുവീണുപോയല്ലോ

ശ്യാമവർണ്ണൻ ഫൽഗുന-
                       ന്നുടെ ദുഃഖം മാറ്റുവാൻ
ശ്രമിച്ചൂ ഏറെയെന്നാൽ,
                      തന്റെ പുത്രനെക്കൊല്ലാൻ

കാരണക്കാരൻ "ജയ-
                       ദ്രഥന്റെ ശിരസ്സ് നാളെ 
സൂര്യാസ്തമയത്തിന്നു
                     മുമ്പായെയ്തു വീഴ്ത്തിടും,

അല്ലായ്കിലഗ്നിയിലായ് 
                      ചാടിമരിച്ചീടും ഞാൻ"
തെല്ലും മടിക്കാതെ ഫൽ-
                     ഗുനൻ ശപഥം ചെയ്തു.

കൃഷ്ണനന്നു രാത്രിയിൽ
                       സ്വർഗ്ഗത്തിൽ കൊണ്ടുപോയി,
ജിഷ്ണുവേ സ്വർഗ്ഗസ്ഥനാം 
                       അഭിമന്യുവേക്കാണാൻ

ചാരന്മാരാലറിയേ
                       അർജ്ജുന പ്രതിജ്ഞയേ
കൗരവർ ഭയത്താലേ
                       വിഹ്വലരായിപ്പോയി

അർജ്ജുന പ്രതിജ്ഞയിൽ
                        ഏറെ സംഭ്രീതനായി-
ത്തീർന്നോരു ജയദ്രഥൻ
                         കൗരവസ്യാലനല്ലോ

ദുശ്ശളാഭർത്താവല്ലോ
                         രക്ഷിക്കവേണമല്ലോ
സംശയമില്ലാ തെല്ലും,
                         കൗരവർ ഒത്തുചേർന്നു.


19
==================================


വേണ്ടതൊക്കെയും ചെയ്തു
                      ജയദ്രഥരക്ഷക്കായ്
വ്യൂഹങ്ങൾ രണ്ടു തീർത്തു
                      ദ്രോണർതൻ ബുദ്ധിയാലെ

സൂചിവ്യൂഹം അകത്തും
                          പത്മവ്യൂഹം പുറത്തും
സൃഷ്ടിച്ചിട്ടതിൻ മദ്ധ്യേ 
                          നിർത്തീ ജയദ്രഥന്നെ

കാവൽനിന്നു ചുറ്റിലും   
                         അശ്വത്ഥാമാ-ശല്യരും
കർണ്ണൻ-കൃപർ ഭൂരി-
                         ശ്രവസ്സ്, വൃക്ഷസേനനും

സൂചിവ്യൂഹക്കവാടേ
                        കൃതവർമ്മാവ് നിൽക്കേ, ദു-
ശ്ശാസ്സന-സുയോധനർ
                            പത്മവ്യൂഹദ്വാരേയും

ദ്രോണരാകട്ടേ ഏറ്റം-
                            പുറത്തായുറപ്പിച്ചു
തൻനില, ജയദ്രഥൻ
                           തന്നുടെ രക്ഷക്കായി

സൂര്യാസ്തമയം വരേ-
                       ക്കർജ്ജുനന്നേയകറ്റാൻ 
സാദ്ധ്യമായെന്നാൽ ജയ-     
                       ദ്രഥന്നു രക്ഷയാകും

അർജ്ജുനൻ തൻശപഥം  
                       നിറവേറ്റുവാനായി 
അഗ്നിയിൽ ചാടുമപ്പോൾ ,
                       ആത്മാഹുതി ചെയ്തിടും

യുദ്ധമാരംഭിച്ചിടേ
                      എത്രയോ തിരഞ്ഞിട്ടും
യുദ്ധഭൂമിയിൽ ജയ 
                       ദ്രഥന്നേ കണ്ടിടാതെ

പാർത്ഥനൽപ്പം വിയർത്തു
                       വിയർക്കാതിരിക്കുമോ
ഓർത്തുപോകേ ശപഥം,
                       ഒപ്പം സൂര്യാസ്തമയം! 

അറിയേ ജയദ്രഥൻ
                      വ്യൂഹങ്ങൾക്കുള്ളിലാണെ-
ന്നറിയാതെതന്നല്ലോ
                      വിട്ടൂ ദീർഘനിശ്വാസം!

ഭീമാർജ്ജുനന്മാർ ചേർന്നു
                      പത്മവ്യൂഹം തകർത്തു
ധർമ്മപുത്രർ അയച്ചു
                      സാത്യകിയെത്തുണക്കായ്

ശക്തമായ്ത്തന്നെതിർത്തി-
                      ട്ടേറെ നേരം നിന്നൂ ദു-
ശ്ശാസനനും ദ്രോണരും
                      ദുര്യോധനന്നുമെന്നാൽ

പാർത്ഥനായല്ലോ പത്മ-
                      വ്യൂഹം നിസ്സാരമായ്ത-
കർക്കുവാനും മൂവരേം
                      തോൽപ്പിച്ചോടിക്കുവാനും

തകർക്കാൻ ശ്രമിക്കവേ 
                      സൂചിവ്യൂഹം പിറകേ
തടുക്കാനായിടാതെ
                      കൃതവർമ്മാവുമോടി

നേരിട്ട ഭൂരീശ്രവ-
                     സ്സിനേയും വൃക്ഷസേന-
നേയും സാത്യകീഭീമ-
                    സേനന്മാർ ചേർന്നു കൊന്നു.

ബാഹ്യകോലാഹലങ്ങൾ 
                    കേട്ടീടേ ജയദ്രഥൻ
വിഹ്വലനായ് ഭയത്താൽ,
                    കർണ്ണനേകി സ്വാന്തനം


20
==================================


എപ്രകാരവും ജയ-
                    ദ്രഥനേ രക്ഷിക്കുവാൻ
എത്തുകയായി വീണ്ടും
                    ദ്രോണദുര്യോധനന്മാർ

സന്ധ്യയടുക്കും വരേ 
                     പാർത്ഥനായില്ല ജയ-
ദ്രഥനെക്കൊല്ലാനായി,
                     സന്തോഷിച്ചു കൗരവർ

കൃഷ്ണൻ മറയ്ക്കയായി
                      സുദർശന ചക്രത്താൽ
ഉഷ്ണരശ്മിതന്നുടെ
                      പ്രകാശം, ഇരുട്ടാക്കാൻ

തയ്യാറെടുക്കേ പാർത്ഥൻ 
                   ആത്മഹത്യ ചെയ്യുവാൻ
ജയദ്രഥനുണ്ടായി 
                     ഒന്നതു കാണാൻ മോഹം
                      
വന്നവൻ വ്യൂഹങ്ങൾക്ക്
                     വെളിയിൽ, കൃഷ്ണൻ വേഗം
തന്നുടെ സുദർശന
                     ചക്രത്തെ പിൻവലിച്ചു

ഇരുട്ടോ പോയൊളിച്ചു
                     വെളിച്ചം തിരിച്ചെത്തി
ഇരുണ്ട മുഖത്തോടെ
                     കൗരവർ നിന്നേപോയി

വന്നിടേ പകൽ  വീണ്ടും 
                     "തല കൊയ്തീടൂ വേഗം"
ചൊന്നൂ സാരഥി കൃഷ്ണൻ 
                      പാർത്ഥനോടായി മെല്ലേ 

പാർത്ഥൻ തൊടുത്തമ്പൊന്നു 
                      തലപോയ്‌ വീണു, ജയ-
ദ്രഥൻതൻ, പിതാവിന്റെ 
                      കയ്യിലാ,ത്തലയും പോയ്‌

തുടർന്നേ പോയി യുദ്ധം
                      കൃപാർജ്ജുനന്മാർതമ്മിൽ
തുടരെത്തോൽവിയേൽക്കേ
                      കൃപർപിൻവാങ്ങിയല്ലോ

തോൽവിയേറ്റകാരണം,
                      കൂടാരമെത്തേയന്നു
ദ്രോണരോടായ്ക്കയർത്തു
                      ദുര്യോധനൻ ദേഷ്യത്താൽ

അന്നാദ്യമായി രാത്രി-
                      യുദ്ധം നടത്താനായ് നിർ-
ബന്ധിതനാകേ ദ്രോണർ
                      മുഴക്കീ യുദ്ധകാഹളം

കേൾക്കേ ദ്രോണശംഖൊലി           
                      പാണ്ഡവസൈന്യമെത്തി
കാര്യമായാരംഭിക്ക-
                      യായി രാത്രിയുദ്ധവും

രാത്രീഞ്ചരനാം ഘടോത്-
                      ക്കചനാകട്ടേയേറെ
ശക്തമായ് യുദ്ധം ചെയ്യാൻ
                      പറ്റിയോരന്തരീക്ഷം!

കൊന്നൊടുക്കുകയായി
                      മുൻപിലെത്തും സർവ്വരേം
മുന്നുംപിന്നും  നോക്കാതെ
                      സ്വയമേ ഘട്ടോത്ക്കചൻ

കൗരവപ്രമാണികൾ
                     കൃതവർമ്മാവ് ദ്രോണരും
ദുര്യോധന-ശല്യരും
                     പ്രാണരക്ഷാർത്ഥമോടി

നഷ്ടമാകേ കർണ്ണന്നു
                     സാരഥിയേയുമൊപ്പം
അശ്വങ്ങളേയും, പാർത്ഥ-
                     വധത്തിന്നായിട്ടിന്ദ്രൻ

നൽകിയ വേലിനാലേ
                     കൊന്നീടുകയായീ ഘ-
ടോൽക്കചനേ വേറിട്ടു-
                    മാർഗ്ഗമില്ലാ,തതിദ്രുതം.



21
==================================


യുദ്ധത്തിലേർപ്പെട്ടോ-
                    രിലേറ്റവും പ്രായമാ-
യിട്ടുള്ള, ഭീഷ്മപിതാ-
                   മഹൻതന്നിളയച്ഛൻ

ബാൽഹികാനെയാട്ടേ
                   മാരുതീപുത്രനാകും
ഭീമസേനനും വധി-
                  ച്ചന്നാ രാത്രിയുദ്ധത്തിൽ 

സാത്യകി വധിച്ചതോ 
                  ഭൂരീശ്രവസ്സിനേയും
പുത്രരേയൊക്കെ, പോരേൽ 
                  സോമദത്തനേമൊപ്പം.

രാത്രി യുദ്ധത്തിലേറെ 
                  നഷ്ടമുണ്ടാകയായി 
രണ്ടുപക്ഷത്തുമെന്നാൽ
                  കൗരവർക്കേറെ നഷ്ടം

അവസാനിക്കേയന്നു
                   യുദ്ധം കൃഷ്ണനോതിപാ-
ണ്ഡവരോടായിട്ടൊരു
                   ആനബിംബമുണ്ടാക്കാൻ,

മണ്ണിനാലെന്നിട്ടതി-
                    ന്നേകുവാന'ശ്വത്ഥാമാ'
വെന്നപേരെന്നിട്ടതിൻ
                    തലവെട്ടീടുവാനും!

ചിന്തിച്ചുറച്ചിരിപ്പൂ
                    ഭഗവാൻ കൃഷ്ണനെന്തോ
എന്തായിരിക്കാമതെ
                   ന്നാർക്കും ചിന്തിക്കാനാകാ!

ദ്രോണരെത്തുകയായി
                   പതിനഞ്ചാം ദിനത്തിൽ 
പാണ്ഡവരേയുമൊപ്പം 
                   പാണ്ഡവസൈന്യത്തെയും

എന്നേക്കുമില്ലാതാക്കാ-
                  നുള്ള പദ്ധതിയുമായ്,
ഇന്ദ്രപ്രസ്ഥത്തിൽ മേലിൽ 
                  വേണ്ടാ പാണ്ഡവ വാസം 
 
ധർമ്മാധർമ്മങ്ങളേ മ-
                  റന്നുപോയിയാചാര്യർ,
ആർക്കു വേണ്ടിയാണെന്നോ
                  എന്തുനേടുവാനെന്നോ

ഓർക്കാതെയുള്ളയാ 
                   പൈശാചികത്വം കാണേ
അംഗീരസ്സ്, ആത്രി, വിശ്വാ-
                   മിത്രർ വസിഷ്ഠർ എന്നീ

ശ്രേഷ്ഠരാം മഹർഷിമാർ
                  എഴുന്നെള്ളീ,ഉപദേ-
ശിക്കയായി ദ്രോണരേ
                   പിന്തിരിഞ്ഞീടുവാനായ്.

ഇല്ലാ, തനിക്കതിന്നാ-
                   വില്ല, സ്വാതന്ത്ര്യമില്ല-
യെല്ലാം കൗരവർ തന്റെ
                    ഇശ്ചപോൽ ചെയ്തീടണം.

കൗരവരെത്തോൽപ്പിക്ക
                       അത്രയെളുപ്പമുള്ള
കാര്യമാകില്ല ദ്രോണർ 
                       മുന്നിലായുള്ള കാലം

ദ്രോണരായുധം താഴ്ത്താൻ, 
                        കൃഷ്ണനോതുകയായ് യു-
ധിഷ്ഠിരനോടായിട്ടു,
                        "കള്ളമൊന്നോതിടേണ്ടൂ

കള്ളമാവില്ല, യശ്വ-
                        ത്ഥാമാവാം മണ്ണാനയേ 
കൊന്നതില്ലേ രാത്രിയിൽ
                       ചൊല്ലൂ സംശയം വേണ്ടാ

"ചൊല്ലുറക്കെ ദ്രോണാരോട-
                        'ടശ്വത്ഥാമാവ് ചത്തു'
മെല്ലെയെന്നിട്ടു ചൊല്ലൂ
                        "അശ്വത്ഥാമാവാം ആന"


22

==================================


ശത്രുസേനയേമൊത്തം
                         ഇല്ലാതെയാക്കുമാഗ്നേ-
യാസ്ത്രം തൊടുക്കാൻ ദ്രോണർ
                         ശ്രമിച്ചീടുന്നത് കാണ്കേ

കയ്യിലെടുത്തു സുദർ-
                         ശനചക്രം ഭഗവാൻ
കൃഷ്ണനും, പിന്നെയമാ-
                         ന്തിക്കാതെ യുധിഷ്ഠിരൻ

ചൊല്ലീ ദ്രോണർ കേൾക്കുവാൻ
                        "ഗുരോ അശ്വത്ഥാമാവ്
കൊല്ലപ്പെട്ടിരിക്കുന്നു,
                       കഴുത്തറുക്കപ്പെട്ടാം"

മെല്ലെയെന്നിട്ടു ചൊല്ലീ 
                      "അശ്വത്ഥാമാവാം ആന"
ചൊല്ലിയതാട്ടേ ദ്രോണർ-
                    ക്കാകാത്തവിധം കേൾക്കാൻ

ജീവിതത്തിലാദ്യമായ്
                         കള്ളമോതി ധർമ്മിഷ്ഠൻ,
വേവലാതിയോടെ,ന്നാൽ,
                         'ധർമ്മ'മെന്നു കൃഷ്ണനും

തന്മകന്നന്ത്യം കേൾക്കേ
                         ദുഃഖാർത്തനായ ദ്രോണർ 
താഴെവച്ചിതായുധം
                          യുദ്ധം ചെയ്‌വാനാകാതെ

ധൃഷ്ടദ്യുമ്‌നനാകട്ടേ
                          തൻപിതാവിനെക്കൊന്ന
ദ്രോണരെകൊല്ലാനുള്ള
                          സന്ദർഭം കളഞ്ഞില്ല!

തൻപിതാവിന്റെയന്ത്യം
                         അറിയേയശ്വത്ഥാമാവ്
താപകോപാദികളാൽ
                       ഓടിപ്പാഞ്ഞെത്തിയല്ലോ 

സംഹാരരുദ്രനായി
                       നാരായണാസ്ത്രമെയ്തൂ
സംഭീതരായിനിന്നോ
                      രോടൊക്കെ കൃഷ്ണനോതീ

"ഭയപ്പെടേണ്ടതില്ലാ
                     നമസ്കരിച്ചു നിൽക്കൂ
പോയീടുമസ്ത്രം വന്ന
                      വഴിയേ തിരിച്ചങ്ങു"

ഫലംകാണാതെ നാരാ-
                      യണാസ്ത്രം പൊയ്മറയേ
പ്രയോഗിച്ചിതേയാ ഗ്നേ-
                       യാസ്ത്രത്തെയശ്വത്ഥാമാവ്

ഫൽഗുനനാട്ടേയുടൻ
                     വരുണാസ്ത്രത്തിനാലേ 
ഗ്നേയാസ്ത്രത്തെ തട-
                      ഞ്ഞില്ലാതെയാക്കി വീര്യം.

ഭ്രാന്തനെപ്പോലെയശ്വ-
                      ത്ഥാമാവോടിപ്പോകവേ
യുദ്ധവുമന്നു തീർന്നു
                      മടങ്ങിപ്പോയെല്ലാരും

ദ്രോണർതൻയുഗം തീരേ,
                      പതിന്നാറാം ദിനത്തിൽ,
ദുര്യോധനൻ കർണ്ണനേ
                      സർവ്വസൈന്യാധിപനായ്

കുംഭാഭിഷേകം ചെയ്ത
                     ശേഷം യുദ്ധഭൂവിലേ    
ക്കായവരെത്തിച്ചേർന്നൂ
                     തീർക്കേ മകരവ്യൂഹം

അർദ്ധചന്ദ്രവ്യൂഹത്തെ
                     ചമച്ചൂ പാണ്ഡവരും
യുദ്ധത്തിനായിട്ടിരു
                     കൂട്ടരും തയ്യാറായി

23
==================================

പാണ്ഡവകനിഷ്ഠരാൽ 
                     തകർക്കപ്പെട്ടു വംഗ-
ഗാന്ധാര സേനാദികൾ
                     നിസ്സാരമെന്ന പോലെ

ത്രിഗർത്തസേനയേയർ-
                     ജ്ജുനൻ തകർത്തീടവേ
ധർമ്മപുത്രരാകട്ടേ
                      ദ്വന്ദ്വയുദ്ധത്തിനാലല്ലോ 

ദുര്യോധനന്നെപ്പരാ-
                      ജയപ്പെടുത്തി, യെന്നാൽ
കൗരവരിൽ ജ്യേഷ്ഠനെ
                      കൊന്നില്ല യുധിഷ്ഠിരൻ

ഓർത്തിടേ ഭീമൻതന്റെ
                      ശപഥത്തെ,യാസമയം,
ആർക്കോ വിധിച്ചതയാൾ
                      തീർപ്പാക്കണം വിധിയും!

ദുര്യോധനന്റെയാധി-
                     വ്യഥകൾകേൾക്കേ കർണ്ണൻ
'നിസ്സഹായനും ശാപ-
                      ഗ്രസ്തനും' താനെന്നോതി

"ദ്രോണാചാര്യർതൻ കീഴിൽ
                      ചെറുപ്പത്തിലസ്ത്ര വി-
ദ്യയഭ്യസിക്കേ 'പഠിക്കേണം
                      ബ്രഹ്‌മാസ്ത്രവിദ്യ'യെന്ന

"എന്റെയാഗ്രഹം ദ്രോണർ
                      തള്ളിക്കളഞ്ഞുവല്ലോ
താനാകും 'സൂതപുത്രൻ'
                      എന്നൊറ്റക്കാരണത്താൽ

എത്തീ പിന്നെപ്പരശ്ശു-
                      രാമന്നടുക്കലേക്കു
അസ്ത്രവിദ്യ പഠിക്കാൻ
                     'ബ്രാഹ്മണബാല'നെന്ന 

വ്യാജേന,യെല്ലാംതന്നെ 
                    സ്വായാത്തമാക്കി,യെന്നാൽ
വിശ്വാസവഞ്ചനക്കു
                    കിട്ടീ ഗുരുവിൻ ശാപം

എന്മടിയിൽ തലയും
                    വച്ചുകൊണ്ടൊരു നാളിൽ 
എൻഗുരു മയങ്ങവേ
                    രക്‌തദാഹിയാമോരു

ഭ്രമരം എൻതുടയിൽ
                    കുത്തിത്തുളച്ചീടവേ
ഭ്രംശമുണ്ടാകായെന്റെ
                    ഗുരുവിൻ മയക്കത്തിൽ,

എന്ന നിർബന്ധബുദ്ധി-
                    യോടേ ഞാനാനൊമ്പരം 
നന്നായ്ക്കടിച്ചമർത്തി
                    ഇരുന്നുപോയിതല്ലോ

ഉണരേ നിദ്രവിട്ടിട്ട് 
                   ഗുരുനാഥൻ കണ്ടതോ
നിണത്തിൽ പീഡനവും 
                   സഹിച്ചിരിക്കുമെന്നേ

പീഡനം ക്ഷമയോടെ-
                   യിങ്ങനെ സഹിക്കുവാൻ
പക്വതയുണ്ടായീടാ
                   ബ്രാഹ്മണർക്കെന്നോർത്തിടേ

കോപിഷ്ഠനായദ്ദേഹം,
                    സത്യം ചൊല്ലേണ്ടി വന്നൂ
ശാപമേറ്റൂ പരശ്ശു-
                    രാമന്റെ നാവിൽനിന്നും

'യുദ്ധം മുറുകീടവേ
                    സന്ദർഭത്തിനൊത്തുള്ള 
യുക്തിതോന്നാതെ പോട്ടേ',
                   ഞാനിനിയെന്തു ചെയ്യാൻ?

അർജ്ജുനന്നുണ്ട് ഗാണ്ഡീവം,
                  പാശുപതം, ഒടുങ്ങാ 
ആവനാഴിയും തഥാ
                   സാരഥിയായ്‌  കൃഷ്ണനും

ദിവ്യാസ്ത്രപ്രയോഗങ്ങൾ
                   അറിയാമെനിക്കേറെ
നല്ലോരു സാരഥിയേ
                   കിട്ടിൽ യുദ്ധം ജയിക്കാം "

ദുര്യോധനൻ താമസ്സി-
                    ക്കാതെ നിയമിക്കയായ്
മാദ്രരാജാ ശല്യരേ                
                    കർണ്ണന്റെ സാരഥിയായ് 

24

==================================


മാദ്രരാജാവു ശല്യർ
                     ഒരുകയ്യിൽ ചമ്മട്ടിയും
മറ്റേതിൽ കടിഞ്ഞാണും
                     പിടിച്ചു തേർതെളിക്കേ

സൂര്യതേജസ്വി കർണ്ണൻ                         
                    കൗരവചതുരംഗ
സേനകളുടേയക-
                     മ്പടിയുമായി, കയ്യിൽ

കാളപൃഷ്ഠ ചാപവും
                     കുലച്ചങ്ങെത്തീ കുരു-
ക്ഷേത്രഭൂമിയിൽ, വീണ്ടും
                     യുദ്ധം കൊഴുപ്പിക്കുവാൻ

ശല്യരാവട്ടേ ധർമ്മ
                     പുത്രർക്കു താൻനൽകിയ
സന്ദേശം പാലിക്കുവാൻ

കിട്ടിയ സന്ദർഭത്തെ
                     ഉപയോഗിക്കയായി,                 
കർണ്ണൻ സ്വയമേ ആത്മ-
                    പ്രശംസ ചെയ് വതിന്നെ

വിമർശിച്ചും ഖണ്ഡിച്ചും
                    കുത്തുവാക്കിനാലേയ-
ക്ഷമനാക്കിയുമാത്മ-
                    വീര്യത്തെക്കെടുത്തിയും
                    
ധർമ്മപുത്രരുമായി
                    ഏറ്റുമുട്ടിയ കർണ്ണൻ  തോൽപ്പിച്ചു കനിഷ്ഠനേ 
                    എങ്കിലും കൊന്നതില്ല,

യുദ്ധത്തിൽ താൻകൊല്ലില്ല
                    തന്നനുജരേയെന്ന,                
കുന്തിക്കു കൊടുത്തോരു,
                    വാക്കുപാലിക്കാനായി

ദുശ്ശാസനന്നെത്തേടി
                    ഭീമൻ നടന്നീരുന്നു
നേരിട്ടു കണ്ടതില്ല
                    മാറി നടന്നീരുന്നോ?

ഇന്നറിയാതെയെത്തി,
                   നേർക്കുനേർ കണ്ടീടവേ
ദ്വന്ദ്വയുദ്ധത്തിന്നായി 
                   പോർവിളിച്ചല്ലോ ഭീമൻ 

മത്തേഭദ്വയം പോലേ-
                   ഏറ്റുമുട്ടീ ഗദയാൽ,
മുഷ്ടിയാലും, ഗദകൾ
                   തകർന്നുപോയീടവേ

പാണ്ഡവരോടു പണ്ടു 
                    ചെയ്ത കൊടും തിന്മകൾ
എണ്ണിച്ചൊല്ലിക്കൊണ്ട് ഭീമൻ
                   ദുശ്ശാസനന്നേ തള്ളി

താഴെയിട്ടു ഗദയാൽ 
                   ശിരസ്സിലടിക്കവേ
ദുശ്ശാസനന്റെ ശിരസ്സ്
                   പൊട്ടിത്തകർന്നുപോയി

ദ്രൗപദിയോടു ചെയ്ത
                    തെറ്റുകളെണ്ണിച്ചൊല്ലി
നെഞ്ചിലടിക്കയായി,
                    വീണ്ടും തലക്കടിച്ചു

കൊന്നിതേ നിഷ്ക്കരുണം
                    നെഞ്ചിലിരുന്നുകൊണ്ടു 
കൈകളാൽ പിളർന്നാ മാറ്,
                    രക്തം കുടിക്കയായി,

പുറത്തേക്കെടുത്തിട്ടു
                    കുടൽമാലയൊക്കെയും 
 അറപ്പുണ്ടാക്കും വിധം,
                    ആർത്തട്ടഹസിക്കയായ്

കുടൽമാലകൾ വാരി-
                    വലിച്ചു ശരീരത്തിൽ
പൊടുന്നനേയിട്ടതി-
                   വേഗമോടി സ്യമന്ത-

പഞ്ചകം തന്നിലേക്കെ-
                    ന്നിട്ടഴിഞ്ഞ് കിടന്നിടും 
പാഞ്ചാലിതൻ മുടിയിൽ
                    പുരട്ടി രക്തമെല്ലാം,

രൗദ്രഭീമനെക്കാണേ
                    പരിഭ്രമിച്ചുപോയി
ദ്രൗപദിയൽപ്പനേരം
                   സന്തോഷമായെന്നാലും

നിറവേറീ ശപഥം
                  തന്റെയും ഭീമന്റെയും
അറിയാതുന്മാദത്താൽ
                  മനമൊന്നുലഞ്ഞുപൊയ് 


25
==================================


തിരികേയെത്തേ യുദ്ധ-
                 ക്കളത്തിലേക്കു ഭീമൻ,
ദുര്യോധനന്റെ മറ്റു 
                 സോദരരേയും കൊന്നു

ഉദരത്തിൽ തിളയ്ക്കേ
                  ദുശ്ശാസനന്റെ നിണം
മദയാനയെപ്പോലെ
                  കൊലചെയ്തു കണ്ടൊരേ 

അർജ്ജുനനേറ്റുമുട്ടി
                 അന്നു മദ്ധ്യാഹ്നശേഷം
കർണ്ണനോടവർ രണ്ടും
                എടുത്തൂ ദിവ്യാസ്ത്രങ്ങൾ

പ്രയോഗിച്ചതൊക്കെയും 
                 തുല്യഫലം നൽകയായ് 
പ്രയോഗിക്കേണ്ടതെന്തി-
                 നിയെന്നവർ ചിന്തിക്കേ 
                
സർപ്പമുഖബാണമാം
                 ഉരഗാസ്യ അസ്ത്രത്തെ
കർണ്ണൻ തൊടുത്തു വിട്ടു
                 അർജ്ജുനന്നു നേർക്കായി

പാഴിലായിപ്പോയെന്നാൽ
                അസ്ത്രമതേറ്റതില്ലാ
പാർത്ഥസാരഥിക്കറി-
                യാംനന്നായാതിൻ ശക്തി!

പാർത്ഥന്റെ ശിരസ്സിന്നേ
               ലക്ഷ്യംവച്ചുവന്നൊരാ
ബാണമെത്തിടും മുൻപേ
               രഥത്തിൻ ചക്രം താഴ്ത്തി, 

അഞ്ചുവിരലാഴത്തിൽ
               പൂഴിയിലേക്കു കൃഷ്ണൻ,
അമ്പ് പാഞ്ഞുപോയി ചുംബി
               ച്ചർജ്ജുനന്റെ കിരീടം!

കർണ്ണരഥം മുന്നിലേ-
                ക്കെടുത്തൂ ശല്യരെന്നാൽ
കർണ്ണഹിംസതൻ കാലം
                ആഗതമായ കാര്യം

ശക്തമാക്കുമ്പോൽ പണ്ടു 
                കിട്ടിയോരാ ബ്രാഹ്‌മണ
ശാപത്താൽ തേരിൻ ചക്രം
.               പുതഞ്ഞിളകാതായി

പോരെങ്കിൽ പണ്ടെങ്ങോപ-                    
                 രശുരാമൻ വിധിച്ച
പ്രാക്കിനാലെ ബ്രഹ്‌മാസ്‌ത്ര-
                പ്രയോഗം മറന്നുപൊയ്!

എന്തു ചെയ്യേണമെന്നു
                അറിയാതായ കർണ്ണൻ
നിന്നുപോയ് നിസ്തബ്ധനായ്
                അല്പleനേരമെങ്കിലും

മോഹാലസ്യപ്പെടുത്തി-
                 യർജ്ജുനനേ തൽക്കാലം,
മോചിപ്പിച്ചിടാൻ രഥം
                 ശ്രമിച്ചുവെന്നാകിലോ

ആയുധംവിനാ നിൽക്കും
                 കർണനെ വധിയ്ക്കുവാൻ
ആവാതെ നിന്നേപോയി
                 അർജ്ജുനൻ മടിച്ചങ്ങു.

ഇത്തരമുത്തമമാം
                 സന്ദർഭം ഒരിക്കലും
ഒത്തുവന്നീടില്ലെന്ന
                 കൃഷ്ണവാക്കുകൾ കേൾക്കേ

അർജ്ജുനൻ പ്രയോഗിച്ചു 
                 മടിക്കാതുടൻ തന്നെ
അർദ്ധചന്ദ്രബാണത്തെ
                 കർണ്ണനേ ലക്ഷ്യമാക്കി

അർജ്ജുനതാതനിന്ദ്രൻ
                          ഭിക്ഷയായേറ്റുവാങ്ങി 
കർണ്ണന്റെ പടച്ചട്ട,
                          കുണ്ഡലങ്ങളെന്നിവ.

തന്മൂലമർജ്ജുനന്ന്
                          നിഷ്പ്രയാസം കർണ്ണനെ
ഉന്മൂലനം ചെയ്യുവാൻ
                          സാധ്യമായി വന്നിതേ

കർണ്ണന്റെ ശിരസ്സറ്റു
.                പോയിടേ നിരാശരായ്
കൗരവപ്പടയോടി,
                അല്ലാതെയെന്തു ചെയ്യാൻ?

സർവ്വസൈന്യാധിപന്റെ
                അന്ത്യം കണ്ടിടേയന്നു
സൂര്യാസ്തമയമന്ത്യം
                പതിനേഴാം ദിനത്തിൻ 
       
26

==================================


കർണ്ണവധം നടക്കേ,
                പതിനെട്ടാം ദിനത്തിൽ
കൗരവസർവ്വസൈന്യാ-
                 ധിപനായി ശല്യരെ

സ്ഥാനഭിഷേകം ചെയ്ക-
                യായ് ദുര്യോധനൻ, അശ്വ-
ത്ഥാമാവിന്നഭിലാഷേ,
                യുദ്ധം തുടങ്ങും മുൻപേ 
               
വൃദ്ധനാകും ശല്യരേ, 
                ആദ്യമായന്നു ശല്യർ   
യുദ്ധംചെയ്യാൻ തുടങ്ങി     
                ധർമ്മപുത്രരോടൊത്തു. 

തേർതട്ടിൽ ക്ഷീണിതനായ്
                വീണ യുധിഷ്ഠിരന്നെ
താമസംവിനാ ഭീമൻ
                രക്ഷിച്ചു മാറ്റുകയായ്

യുധിഷ്ഠിരൻ എങ്കിലും
                തിരികേയെത്തി വീണ്ടും
യുദ്ധത്തിലേർപ്പെട്ടല്ലോ
                ദിവ്യസ്ത്രമാകും വേലാൽ
               
ശല്യരെ വധിച്ചല്ലോ,
                 കൗരവപ്പടതന്റെ
സർവ്വസൈന്യാധിപനാം
                 ശല്യർതന്നന്ത്യം കാണ്കേ
             
പിന്തിരിഞ്ഞോടിപ്പോയ
               കൗരവർക്കിടയിലേ-
ക്കെത്തീ സഹദേവൻ, പി- 
                ടിക്കേ ശകുനീമാമേ,

"കൊല്ലരുതെന്നേ, നിന്റെ 
                ബന്ധുവാണു ഞാൻ" എന്നു
കെഞ്ചിക്കേണുവെന്നാലും
                 കൊന്നുതൻ വാളിന്നാലേ.

കെട്ടിടേ അന്ത്യം സർവ്വ-
                 സൈന്യാധിപൻ ശല്യർതൻ
ഞെട്ടിത്തരിച്ചുനിന്നു
                 പോയിതേ ദുര്യോധനൻ 

കൃതവർമ്മാവുമശ്വ 
                ത്ഥാമാവുമവർക്കൊപ്പം
കൃപാചാര്യരും ചേർന്നു
                യുദ്ധം തുടരാനെത്തി

ധൃഷ്ടദ്യുമ്നനോടെതിർ-
               ത്തീടവേ ദുര്യോധനൻ
ജിഷ്ണുവെത്തീയവിടേ
               ഘോരയുദ്ധം തുടങ്ങി.

കൗരവസൈന്യം മൊത്തം
              തകർന്നുപോകയായി
ദുര്യോധനന്നറിവായ്
              രക്ഷയില്ലിനി നിന്നാൽ 
 
കൗരവർതന്നിലിന്നു
                   ജീവനോടിരിപ്പില്ല 
ആരുംതന്നെന്ന സത്യം 
                   അറിയേ ദുര്യോധനൻ

യുദ്ധഭൂമിവിട്ടോടി
                   അശ്വത്തിന്റെ മേലേറി,
യുക്തിയോ ഭീരുത്വമോ
                   എന്തുതന്നായിക്കോട്ടെ,

ചോരയുമൊലിപ്പിച്ചു
                    ലക്ഷ്യമില്ലാതെയോടി
ചെന്നെത്തിടേണ്ടയിടം
                   ഏതുതന്നായിക്കോട്ടെ

ദുര്യോധനനോ ചെന്നെത്തി,
                   ഏറെദൂരെയല്ലാത്ത, 
ദ്വൈപായനഹ്രദമാം,
                   പുണ്യത്തീർത്ഥത്തിൻ തീരേ

ചോരയൊലിക്കയല്ലോ,
                   വേദനസഹിച്ചിടാ,
ചിന്തിച്ചു നിന്നതില്ല,
                    ദേഹം തണുപ്പിക്കണം

ചാടീ നദിയിലേക്കായ്
                    അല്പമാശ്വാസമായി
ചിന്തകൾ കാടുകേറി
                    എന്താമിനിയും ഭാവി?   
                                
27
==================================                  
യുദ്ധഭൂമിതന്നിലായ് 
                     സുയോധനന്നഭാവം
ശ്രദ്ധയിൽ വന്നീടവേ
                    തിരച്ചിൽ തുടങ്ങയായ്.

വന്നൂ ധൃതരാഷ്ട്രർതൻ
                    സുഹൃത്താകും സഞ്ജയൻ,
വ്യാസൻ കൊടുത്ത ദിവ്യ
                   ചക്ഷുസ്സിനാലദ്ദേഹം

കണ്ടെത്തീ ദുര്യോധനൻ
                   എവിടാണുള്ളതെന്ന
കാര്യം, പിന്നെ കൃപരും
                   കൃതവർമ്മാവും ചേർന്നു 

സഞ്ജയനേയും കൂട്ടി
                   എത്തീ തടാകതീരേ
സാദ്ധ്യമായുള്ള കാര്യം
                   എന്തിനി, ചിന്തിക്കേണ്ടേ

ദിനംതോറും ഭീമന്നു
                   മാംസമെത്തിച്ചിരുന്ന
വനവാസി കാണ്കേ സു-
                   യോധനന്നേ നദിയിൽ,

കാത്തുനിൽക്കാതെത്തിച്ചു 
                  പാണ്ഡവർക്കു വിവരം
കേൾക്കേയവർ സമയം
                  കളയില്ലെത്തും, തീർച്ച.

പാണ്ഡവരെത്തി വെല്ലു 
                  വിളിക്കേ ദുര്യോധാനൻ
വന്നൂ കരയിൽ, മല്ല
                  യുദ്ധം ചെയ്യുവാനായി 

ബലരാമനും അപ്പോൾ
                 എത്തീയവിടെക്കയ്യിൽ
ഹലായുധവും പിടിച്ച് 
                  കനിഷ്ഠന്നടുത്തേക്ക്‌. 

പണ്ടു മൈത്രേയയോഗി 
                  ദുര്യോധനന്നേകിയ
പ്രാക്കിൻ രഹസ്യം കൃഷ്ണൻ
                  ഭീമനോടോതുകയായ്

ദുര്യോധനന്റെയന്ത്യം
                  സംഭവ്യമാകുവാനായ്
കാര്യമായിട്ടടിയേൽ-
                  പ്പിക്കവേണം തുടയിൽ

ആ ശാപം ഫലിക്കാതേ-
                  യിരിക്കാനായി നഗ്നൻ 
ആയിട്ട് നിർത്തി ഗാന്ധാരി
                   തന്മകന്നേയെങ്കിലോ

കണ്ണിന്റെ കെട്ടഴിച്ചു
                   ഗാന്ധാരി നോക്കീടവേ
നാണത്താൽ ദുര്യോധനൻ
                   കയ്യാൽ തുടയെപ്പൊത്തി

ഏറ്റില്ല തന്മകന്നെ 
                    രക്ഷിക്കുവാനായുള്ള
പെറ്റമ്മതന്റെ ശ്രമം,
                    ശാപം ഫലിക്കവേണ്ടേ!       

സ്യമന്തപഞ്ചകത്തിൽ,
                    കൃഷ്ണന്നുപദേശത്താൽ സന്ധ്യവരേക്കും യുദ്ധം
                     പതിനെട്ടാം ദിനത്തിൻ
         
കൃഷ്ണനോ പ്രേരിപ്പിക്കേ,
                      നീതിക്കാണെന്നു ചൊല്ലി,
ദണ്ഡിനാലടിച്ചല്ലോ
                      നീതിവിട്ടു ഭീമനും

ദുര്യോധനൻ തന്നുടെ
                      അരയ്ക്കു താഴെയായി,
ആരുമില്ല രക്ഷയ്ക്കായ് 
                      ദുര്യോധനൻ വീണുപോയ്

പൊട്ടിപ്പോയ്തുടയെല്ലു
                      ആവില്ലെഴുന്നേൽക്കുവാൻ
പെട്ടെന്നതുകണ്ടിടേ
                      ബലരാമനാകട്ടേ
                   
യുദ്ധനീതിയല്ലെന്ന
                      തോന്നലാൽ ഹലായുധം
ഏന്തികയ്യിലായെന്നാൽ
                     ശാന്തനാക്കി കൃഷ്ണനാൽ  

നീതി പാണ്ഡവർ പക്ഷം
                       തന്നെയെന്നുമുൻകൂറായ്
നിശ്ചയിച്ചല്ലോ കൃഷ്ണൻ,
                       അല്പമനീതി കാട്ടാം!

കൗരവപക്ഷത്താകെ
                      മൂവർ മാത്രം ശേഷിക്കേ 
തുടർന്നീടവേണ്ടില്ല
                      യുദ്ധമെന്നും തീർപ്പാക്കി

28
=================================

സൂര്യനസ്തമിക്കയായ് 
                   യുദ്ധവും തീർന്നുവല്ലോ 
യാത്രയായവർ കൂടാ-
                   രങ്ങളെ ലക്ഷ്യമാക്കി 

തേരിൽനിന്നർജ്ജുനന്നെ
                    ഇറക്കീ കൃഷ്ണനാദ്യം
തേരിൽ ചമ്മട്ടിയിട്ടി-
                    ട്ടിറങ്ങീടവേ കൃഷ്ണൻ

അഗ്നിക്കിരയായല്ലോ 
                    തൽക്ഷണംതന്നെയാ തേർ.
ആഗ്നേയാസ്ത്രത്തെ ദ്രോണർ
                    ആർജ്ജുനന്നെ ലക്ഷ്യമായ്

എയ്തീടവേ തന്നെയാ 
                    തേരെരിഞ്ഞുപോകേണ്ട-
തായിരു,ന്നിതേവരേ  
                    കാത്തുസൂക്ഷിച്ചു കൃഷ്ണൻ

കൃഷ്ണൻ പാണ്ഡവർക്കൊത്തു 
                    ശിബിരം പൂകിടാതെ 
കൂട്ടിക്കൊണ്ടുപോയതോ
                    ഗോമതീ നദീതീരേ

ദുര്യോധനൻ തൻ മൃത്യു-
                   വിൻമുൻപേ തന്നെ കൃപാ-
ചാര്യരും അശ്വത്ഥാമാ, 
                   തഥാ കൃതവർമ്മരും

എത്തീ ദുര്യോധനൻതൻ 
                   ചാരത്തായി വാഗ്ദാനം 
ഏകിടാൻ, തീർച്ചയായും
                   പാണ്ഡവരെത്തീർക്കുവാൻ

നിർദ്ദേശിച്ചിടേ കൃപർ
                    വാഴിക്കയായ്ദ്രോണരേ
ദുര്യോധനൻ കൗരവ
                    സൈന്യാധിപനായുടൻ

പാണ്ഡവ കുടിരങ്ങൾ
                    ലക്ഷ്യമാക്കി മൂവരും
പോകയായ് ദുര്യോധന-
                    ന്നേകിയ വാഗ്ദാനത്തെ

പാലിക്കാൻ, തകർക്കുവാൻ
                    പാണ്ഡവരേയും തഥാ
പുത്രരേയുമൊന്നോടെ 
                     ജീവിച്ചീടേണ്ടയാരും

വിശ്രമിക്കേ വഴിയിൽ
                     ഉറങ്ങിപ്പോയി കൃതാ-
വർമ്മാവുമൊപ്പം കൃപാ-
                    ചാര്യരും ക്ഷീണത്തിനാൽ

കണ്ടൂ ഉണർന്നിരിക്കും
                    അശ്വത്ഥാമാവ് ദൂരേ 
കാക്കക്കൂട്ടം മരത്തിൽ
                    സുഷുപ്‌തിയിലാണ്ടിടേ

ആക്രമിച്ചീടും കൂമ-
                    കൂട്ടങ്ങളാ,ഇരുട്ടിൽ
ആ യുദ്ധതന്ത്രം കൊള്ളാം,
                    താമസിച്ചില്ല പിന്നെ,

വാക്കുപാലിക്കാനായി
                    പാണ്ഡവക്കൂടാരത്തെ
ആക്രമിക്കാൻ തുടങ്ങി 
                   മാറിമാറിയോരൊന്നും

ധൃഷ്ടദ്യുമ്നന്റെ നെഞ്ചിൽ
                     ചവുട്ടിയുണർത്തിയിട്ട്
തൻപിതാവാം ദ്രോണരെ
                     കൊന്നതിന്റെ കോപത്താൽ

പൈശാചികമായ്തന്നെ
                     കൊന്നു പകതീർത്തിടേ
പോകയായ് ലക്ഷ്യം വച്ചു
                     മറ്റുള്ള കൂടാരങ്ങൾ
              
കൊല്ലുകയായിരുട്ടിൽ
                       കിട്ടിയോരെയൊക്കെയും
വല്ലാത്ത പകയോടേ,
                       പാണ്ഡവരിനി വേണ്ടാ

അമാവാസിയല്ലയോ
                       കൂരിരുട്ടിലന്യോന്യം
അറിയില്ലെന്തേയന്യ
                       കുടീരത്തിൽ നടപ്പൂ

29
==================================

കൊന്നതാകട്ടെ ധൃഷ്ട-
                       ദ്യുമ്നനെ, ശിഖണ്ഡിയേ
പിന്നെയോ ദ്രൗപതിതൻ
                       പുത്രരേയഞ്ചുപേരേം

പ്രതിവിന്ധ്യന്റെ, ശതാ-
               നീകന്റെ , ശ്രുതസേന-
ശ്രുതകർമ്മന്റേം സുത-
               സോമൻതന്റേയുമന്ത്യം

പാണ്ഡവരഞ്ചുപേരാ-
                       ണെന്നു ധരിച്ചേപോയി
പാതിരാക്കൂരിരുട്ടിൽ
                      ആളുകൾ മാറിപ്പോയി

കൃഷ്ണദീർഘദർശനം
                     പാണ്ഡവർക്കു രക്ഷയായ്
ശേഷിച്ച പുത്രരഞ്ചും
                   നഷ്ടമായല്ലോയെന്നാൽ!

പാണ്ഡവരെക്കാണാതെ
                   വന്നിടേയശ്വത്ഥാമാവ്
വെന്തുമരിക്കാനഗ്നി-
                   ക്കിട്ടെല്ലാ കൂടാരവും

തിരികേയെത്തീ മൂവർ  
                   ചേർന്നു ദുര്യോധനന്നേ   
ധരിപ്പിച്ചു "പാണ്ഡവർ
                   മൊത്തവും വെന്തുചത്തു"

ഏറെസന്തോഷമായി
                   ദുര്യോധനന്നെങ്കിലോ,
ഏറെനേരം ജീവിക്കാൻ
                  ആയുസ്സു നീണ്ടതില്ല

സൂര്യോദയത്തിൻ മുൻപേ
                  യാത്രയായ് ഭൂവിൽനിന്നും
ദുര്യോധനൻ, കൗരവ-
                  കുലത്തിന്റെയന്ത്യമായ്!

അഞ്ചുപുത്രരുമൊപ്പം സോ-
                   ദരനും കൊല്ലപ്പെടേ
പാഞ്ചാലി ദുഃഖാർത്തയായ്
                   പൊട്ടിക്കരഞ്ഞുപോയി

സ്വാന്തനമൊന്നുംതന്നെ
                  ഫലം കാണ്മാതെവരേ
കാന്തനാം ഭീമൻ അശ്വ-
                  ത്ഥാമാവേക്കൊല്ലാനായി

യാത്രയാകേ പിറകേ 
                  കൃഷ്ണനുമർജ്ജുനനും 
എത്തുകയാ,യനർത്ഥം
                  ഒഴിവാക്കുവാനായി

അശ്വത്ഥാമാവോടൊറ്റ-
ഉടൻതന്നർജ്ജുനനും
                  പ്രയോഗിച്ചു ബ്രഹ്മാസ്‌ത്രം
കൊടിയോരാപത്തിൽനി-
                  ന്നുള്ളൊരു രക്ഷക്കായി

രണ്ടു ബ്രഹ്മാസ്‌ത്രങ്ങളും
                  കൂട്ടിമുട്ടുകയെന്നാൽ
ഉണ്ടാകും ലോകനാശം
                  എന്നതറിയേ കൃഷ്ണൻ

രണ്ടുപേരോടും തന്റെ
                   ബ്രഹ്മാസ്‌ത്രത്തെത്തിരിച്ചു
കൊണ്ടുവന്നീടുവാനായ്
                   നിർദ്ദേശിക്കയായല്ലോ

പിൻവലിച്ചു ബ്രഹ്മാസ്‌ത്രം
                   ഉടൻതന്നെയർജ്ജുനൻ
പിൻവലിച്ചില്ലായെന്നാൽ
                  അശ്വത്ഥാമാവാ അസ്ത്രം

ദുരന്തമകന്നേപൊയ്,
                  ശപിക്കയായിയെന്നാൽ,
പെരുത്ത കോപത്താലേ 
                  കൃഷ്ണനശ്വത്ഥാമാവേ!

"ചിരഞ്ജീവിയാം നിന്റെ
                  ഉടൽ മൊത്തവും മേലിൽ
ചൊറിയാൽ, ത്വക് രോഗത്താൽ,
                  ഉഴറിനടക്കും നീ

30

==================================

ഭീമനാകട്ടേയുടൻ
                  ചൂഴ്ന്നെടുക്കയായാശ്വ-
ത്ഥാമാവിൻ ശിരസ്സിലെ
                   സുന്ദര ചൂഡാരത്നം

ദ്രൗപതീ തന്നാഗ്രഹം
                   പൂർത്തീകരിക്കാനായി
പാപമാം ചെയ്കയെന്ന
                   ബോധമേയുണ്ടാകാതെ!

പണ്ടു ദ്രൗപതിക്കായി
                   സൗഗന്ധികത്തെ തേടി
പോയോരു ഭീമന്നിതോ
                   ദുഷ്‌കരമായ കർമ്മം?

തന്റെയാഗ്രഹം പോലേ-
                   ക്രൂരനാമശ്വത്ഥാമാവ്
തന്നുടെ ബ്രഹ്മാസ്‌ത്രമോ
                   പോയിപ്പതിക്കയായി

ഗർഭിണിയായിരുന്ന
                    ഉത്തരതൻ വയറ്റിൽ,
 ഗർഭസ്ഥശിശുവിന്റെ
                   അന്ത്യം സംഭവിക്കയായ്!

എങ്കിലുമാക്കുഞ്ഞിന്നു
                   പുനർജ്ജീവൻ നൽകയായ്
ഫൽഗുന സാരഥിയാം
                   ഭഗവാൻ കൃഷ്ണനാലേ

ധീരനാമഭിമന്യൂ
                   പുത്രനല്ലോ ഭാവിയിൽ
ഭാരതചക്രവർത്തി
                  പരീക്ഷിത്തെന്ന നാമേ!
                 
കൃഷ്ണശാപത്താലശ്വ-
                   ത്ഥാമാവിൻ ദേഹമാകെ       
കുഷ്ഠസമം വ്രണവും
                  ചൊറിയും തഥായന്യ

മാറാ രോഗങ്ങളുമായ്
                 ചിരഞ്ജീവി,യശ്വത്ഥാ-
മാവുമന്ത്യയാത്രയായ്
                 ലക്ഷ്യമേതുമില്ലാതെ

യുദ്ധമവസാനിച്ചിടേ 
                 വെറും പന്ത്രണ്ടാളുകൾ 
മാത്രമേ ശേഷിച്ചുള്ളൂ
                 ഇരുഭാഗത്തുമായി 

പാണ്ഡവരഞ്ചുപേരും         
                 സാത്യകീ യുയുത്സുവും,
കൃഷ്ണനും ചേർന്നെട്ടുപേർ
                 പാണ്ഡവപക്ഷത്തായും

കൃപരുമശ്വത്ഥാമാവും
                 വൃഷകേതുവും തഥാ 
കൃതവർമ്മാ,വീനാൽവർ 
                 കൗരവ പക്ഷത്തായും!

ചിത്രാംഗദതന്നിലായ്
                 അർജ്ജുനന്നു ജനിച്ച
ബഭ്രുവാഹനൻ പങ്കെ-
                 ടുത്തിരുന്നില്ല യുദ്ധേ

യുദ്ധത്തിൽ പങ്കെടുത്ത
                 പാണ്ഡവർതൻ മറ്റുള്ള 
പുത്രന്മാരാരുംതന്നെ
                  ശേഷിപ്പതുണ്ടായില്ല

യുദ്ധകാലത്തു ഗർഭ-
                 വതിയായിരുന്നോരു
ഉത്തര പരീക്ഷിത്തി-
                 ന്നേകി ജന്മം പിൽക്കാലേ

പാണ്ഡവർക്കപ്രകാരം
                 ശേഷിച്ചതാട്ടേയോരോ 
പുത്രപൗത്രന്മാർ മാത്രം
                  കുലത്തിൻ ഭാവിക്കായി!


31
==================================                
ഗാന്ധാരീ വിലാപം 

എത്തുകയായ് ഗാന്ധാരി
                 യുദ്ധഭൂമിയിലേക്കായ്
പുത്രി ദുശ്ശളയേയും 
                പുത്രവധുക്കളേയും 

പൗത്ര വധുക്കളേയും
                തന്നുടെയൊപ്പം കൂട്ടി,
പോർക്കളത്തിലെ ശേഷം
                അവസ്ഥയറിഞ്ഞീടാൻ 

യുദ്ധക്കളേ ശേഷിച്ച 
                ഭീകരകാഴ്ച കേൾക്കേ 
ഗാന്ധാരിക്കായില്ലതൻ
                ശോകമടക്കുവാനായ്

അംഗഭംഗം വന്നോരു 
                ചീഞ്ഞ ശരീരങ്ങളും
ആകെ വികൃതമായ
                ജീവിക്കും ഗാത്രങ്ങളും

ശവത്തെക്കൊത്തിത്തിന്നും
                ജീവൻവിട്ടുപോകാത്ത,
ശരീരങ്ങങ്ങളെ നോക്കി 
                കാവലിരുന്നീടുന്ന,

കഴുകന്മാരും തഥാ
                നരികൾതൻ കൂട്ടവും,
അഴലാൽ ബന്ധുക്കളെ
                തേടും സ്ത്രീജനങ്ങളും!

ദുര്യോധനന്റെ പത്നി
                ഭാനുമതീ സഹായേ
ദുര്യോധനന്റെ ഗാത്രം
                ദർശിക്കുവാനായെത്തി

ഗാന്ധാരി തന്റെ കണ്ണിൻ
                കെട്ടങ്ങഴിച്ചുമാറ്റി,
അന്ധനാം ധൃതരാഷ്ട്രർ
                തന്നുടെ പത്നിയാകേ

കെട്ടിയതാണാക്കെട്ട്
                പാതിവ്രത്യപ്രമാണം!
കെട്ടഴിച്ചിതേവരേ
                ഒറ്റപ്രാവശ്യം മാത്രം,

യുദ്ധം തുടങ്ങും മുൻപേ
               അനുഗ്രഹമേകുവാൻ
പുത്രൻ ദുര്യോധനന്നെ
              നൂൽബന്ധംവിനാ കണ്ട്

കൈകളാൽ ദുര്യോധനൻ
              തൻ തുട മറയ്ക്കയാൽ
കാണുവാനാകാതേപോയ്‌ 
              നഗ്നശരീരമാകേ

ഏൽക്കാതെപോയിതല്ലോ
              തന്റെയായനുഗ്രഹം,
ഏൽപ്പിച്ചിടേ മർദ്ദനം
              ഭീമനാൽ തുടയ്ക്കിട്ട്!

ഇന്നുരണ്ടാമതായാ
              കൺകെട്ടഴിക്കയായി
പൊന്നുമോൻ ദുര്യോധനൻ
             തന്നുടെ ഗാത്രം കാണാൻ,

അന്ത്യയാത്രയിലൊന്നാ-
              ലിംഗനം ചെയ്യാനായി,
എത്രയായാലും തന്റെ
              ഓമനപ്പുത്രനല്ലോ!

എത്ര ഭയാനകമാം
             കാഴ്ചയല്ലോ താൻകാണ്മൂ
എങ്ങനെ സഹിച്ചീടും
             മാതാവല്ലയോ താനും!

നേരിട്ടു കണ്ടിതല്ലോ
              ദാരുണാന്ത്യം പ്രിയരാം
നൂറു പുത്രന്മാർക്കൊപ്പം
              മറ്റു ബന്ധുക്കളുടേം

ആർത്തു വിലപിച്ചുപോയ്‌
              തന്നുടേയുറ്റ പുത്ര-
മിത്രാദികൾതന്നന്ത്യം
              കാണ്ങ്കേ ഗാന്ധാരിയും

സത്ബധനായിപ്പോയല്ലോ
               കൃഷ്ണനുമാ ശുദ്ധമാം
പുത്രസ്നേഹത്തിൻമുന്നിൽ,
               അവതാരം തന്നാകിലും!

32

==================================


 ഭാനുമതിതന്റെയാ 
                നെഞ്ചത്താഞ്ഞടിച്ചുള്ള
രോദനം കണ്ടീടവേ 
                നൂറ്റൊന്നുപേർക്കമ്മതൻ 

മാതൃസ്നേഹത്തിന്നതിർ 
                പൊട്ടിപ്രവഹിക്കയായ്,
കാതരയാം ഗാന്ധാരി
                 കോപതാപാദികളാൽ

ചാരീ പഴി കൃഷ്ണനേ,
                 പ്രതിയാക്കിത്തീർക്കയായ്
ചോദ്യശരങ്ങളാലേ
                  ഭേദ്യം ചെയ്യുകയായി!

സഹിച്ചീടുവാനാമോ 
                ധർമിഷ്ഠയും ഭക്തയും
സതിയാമൊരമ്മയു-
                മല്ലയോ ഗാന്ധാരിയും!

വാക്കുകൾ തുടർച്ചയാ-
                യുതിർന്നൂ ഗാന്ധാരിതൻ
വക്ത്രത്തിൽനിന്നും ലക്ഷ്യ-
                മാക്കി കൃഷ്ണന്നു നേർക്ക് 
                 
"നിന്നുടെ കാപട്യവും
                  വക്രബുദ്ധിയുമല്ലോ
എന്നുടെ നൂറു പുത്രർ-
                  ക്കീഗതി വന്നൂ കൃഷ്ണാ,

"ഭീഷ്മപിതാമഹന്നെ
                 ശരശയ്യയിൽ വീഴ്ത്തി,
ഉഷ്ണരശ്മിയേ മറച്ച്
                  ജയദ്രഥനേക്കൊന്നു!

"കൊന്നതില്ലേ ദ്രോണരേ 
                 അശ്വത്മാവ് ചത്തെന്നു
കള്ളമോതിച്ചതിച്ചും,
                 യുദ്ധക്കളം വിട്ടോരെൻ

"പൊന്മകൻ ദുര്യോധനൻ
                 തന്റെ തുടയ്ക്കടിയേൽ-
പ്പിച്ചു കൊല്ലിച്ചതും നീ-
                യല്ലയോ ശ്യാമവർണ്ണാ!"

"ഇത്രയുമേറെ ധാർത്ത-
                രാഷ്ട്രന്മാരെക്കൊല്ലുവാൻ
തീർത്തും നീ നിശ്ചയിച്ചു
                തീരുമാനിച്ചതല്ലേ?

"പതിശുശ്രൂഷയാലേ
                തപോബലം ആർജ്ജിച്ച
പതിവ്രത ഞാനെങ്കിൽ,
              മധുസൂദനാ കേൾക്കൂ 

"ഇന്നീ യുദ്ധഭൂമിയിൽ
                കാലുകളുറപ്പിച്ചു
നിന്നുകൊണ്ടിതാ ഞാനും
                ശപിപ്പൂ നിന്നേ, കൃഷ്ണാ,

"നിന്നുടെ ബന്ധുക്കളും     
                 കൊല്ലപ്പെടുമിവ്വിധം
ഇന്നേക്ക് മുപ്പത്തിയാറാ-
                 മാണ്ടു തികഞ്ഞീടവേ

"തത്ര നീയേകനായി
                വനമദ്ധ്യേ നടക്കേ
കുത്സിതമായുള്ളോരു-
                പായത്താൽ മരിക്കും നീ

"ബന്ധുക്കളേയൊക്കെയും
               നഷ്ടമാകേ നിന്റെയും
ബന്ധുസ്ത്രീകൾ പുലമ്പി-
                ക്കരഞ്ഞീടുമിവ്വിധം"

ഏതും കുലുങ്ങീടാതെ
                കൃഷ്ണനോ ചൊൽകയായി,
"മാതേ അതൊക്കെത്തന്നെ-
                യാണെന്റെ തീരുമാനം,

"ഇല്ലയൊന്നുമേ പുത്ത-
                നായ കാര്യങ്ങളിതിൽ"
തെല്ലുപുഞ്ചിരിയേകി 
                പിന്തിരിഞ്ഞു കൃഷ്ണനും,

തന്റെ തീരുമാനത്തി- 
                ന്നൊപ്പം ഗാന്ധാരിയെന്ന 
ധർമിഷ്ഠയും ഭക്തയും
                ആകും സ്ത്രീരത്നത്തിന്റെ

ശാപക്കുകളും സത്യ-
                മാക്കുവാനായിത്തന്നാ
ശാപത്തെ സ്വീകരിച്ചു
               പുഞ്ചിരിയാലേ കൃഷ്ണൻ.

അപ്രകാരം തന്നല്ലോ
                യാദവ കുലത്തിന്റെ
അന്ത്യവും പിൽക്കാലത്ത്
                സംഭവ്യമായിത്തീർന്നൂ!

33

==================================


ധർമ്മപുത്രരുടെ രാജ്യാഭിഷേകം

  
ശാന്തി ലഭിക്കാനായി 
                 മരിച്ചോർതന്നാത്മാക്കൾക്ക്
പിതൃശുദ്ധികർമ്മങ്ങൾ
                 യുധിഷ്ഠിര നോട്ടത്തിൽ 

ചെയ്ത ശേഷം പാണ്ഡവർ
                ഹസ്തിനാപുരത്തേക്ക്
യാത്രയായിതേ രാജ്യ-
               ഭരണം ഏറ്റെടുക്കാൻ.

പത്തും രണ്ടും ദിനങ്ങൾ
               പോകേ യുദ്ധാനന്തരേ 
പാണ്ഡവ ഗുരുക്കളാം
              ധൗമ്യന്റെയാശിർവാദം

തേടുകയായി, തഥാ 
               ശുഭമുഹൂർത്തം നോക്കി
ധർമ്മപുത്രർതൻ രാജ്യാ-
               ഭിഷേകവും നടത്തി.

കൃഷ്ണന്നുപദേശത്താൽ
                      നാടത്തീ യുധിഷ്ഠിരൻ
ആശ്വമേധയാഗവും
                      വിഘ്നങ്ങൾ നീക്കുവാനായ്

താമസം വിനാ കുന്തീ-
               ദേവി കർണ്ണരഹസ്യം
ധർമ്മപുത്രാരോടോതി,
                ഏറെ സങ്കടത്തോടെ.

താൻമൂലമല്ലോ ജ്യേഷ്ഠൻ
                കൊലചെയ്യപ്പെട്ടതെന്ന്
ധർമ്മപുത്രർക്കു ബോധ്യം
                വന്നിടേ ബോധംകെട്ടു

താഴെവീണല്ലോ രാജൻ,
                കാര്യമറിയേയെത്തീ
തന്റെ സോദരാരെല്ലാം,
                ദുഃഖമാചരിക്കയായ്.

കർണ്ണരഹസ്യം പണ്ടേ 
                അറിഞ്ഞിരുന്നുവെങ്കിൽ
കർണ്ണനെത്തന്നെ രാജാ-
               വായഭിഷേകം ചെയ്തു

വാഴിക്കുമായിരുന്നു,
               എന്നായിയഞ്ചുപേരും,
ഒഴിവായേനെ യുദ്ധം,
               വേറിട്ടെന്തിനിച്ചൊല്ലാൻ!

ഖേദാധിക്യത്താൽ ധർമ്മ-
               പുത്രരാലോചിക്കയായ്
ഖ്യാതിയൊന്നുമേ വേണ്ട,
               വനവാസം നയിക്കാം

കൃഷ്ണന്റെ ചതുരമാം     
                ഉപദേശത്തിനാലും 
ഭീഷ്മ കല്പ്പനയാലും
                തിരുത്തീയാചിന്തകൾ 
               
കർണ്ണപുത്രരൊക്കെയും
                മരിക്കേ യുദ്ധഭൂവിൽ
കർണ്ണനുവേണ്ടി ബലി
                യർപ്പിച്ചിതേ പാണ്ഡവർ 

കർണ്ണപുത്രർക്കു വേണ്ടി 
                തർപ്പണപൂജാദികൾ
പാണ്ഡവർ തന്നെ ചെയ്തൂ

തത്ര എല്ലാരുമൊത്ത്
                എത്തീ കർണ്ണഗൃഹത്തിൽ
തൻമൂത്തപുത്രൻ തന്റെ
                 വധുവേ പുൽകീ കുന്തി

യുദ്ധത്തിൽ പൊലിഞ്ഞോരു 
                 കർണ്ണപുത്രന്മാർതന്റെ
പത്നിമാരെയൊക്കെയാ-
                  ശ്വസിപ്പിച്ചു കുന്തിയും

 ചേർന്നു കുന്തിയോടൊപ്പം
                  ദ്രൗപതീ സുഭദ്രമാർ
കർണ്ണപത്നിതന്നാശിർ
                  വാദവും നേടിയവർ 

ധൃതരാഷ്ട്രർ, വിദുരർ, 
                  ഗാന്ധാരി എന്നിവരേം 
യുധിഷ്ഠിരൻ സന്ദർശി-
                  ച്ചാശിർവാദവും വാങ്ങി.

ശേഷം പരിവാരത്തോ-
                 ടൊത്തുപോയ്‌ കുരുക്ഷേത്രേ
ഭീഷ്മപിതാമഹന്നെ
                 കണ്ടു വന്ദിച്ചിതല്ലോ

34

==================================

യുധിഷ്ഠിരന്നു ഭീഷ്മർ
                       പാഠഭാഗമായ്നൽകീ-
'യനുശാസനം' രാജ
                       ഭരണത്തിൻ പൊരുളായ്

ഉത്തരായനത്തിനാ-
                  രംഭംവരേയും കുരു-
ക്ഷേത്രേ ശരശയ്യയിൽ
                  ശയിച്ചാ ദിവ്യാത്മാവ്     
 
ദിവ്യോപദേശാദികൾ
                 ചൊല്ലിക്കൊടുത്തശേഷം
ദിവ്യനാമാമഹാത്മാ
                 ചേർന്നഷ്ട്ടവസുക്കളിൽ.

കൃഷ്ണനും യാത്രയായി
                 ദ്വാരക ലക്ഷ്യമാക്കി,
കാര്യങ്ങൾ തന്നഭാവം 
                 കാരണം കൈവിട്ടുപോയ്‌

തമ്മിൽതല്ലി യാദവ-
                  കുലം നാശത്തിലെത്തി
തന്റെ ബന്ധുക്കളേറെ
                  മരണപ്പെട്ടുപോയി!

ദുർവാസ്സാവിന്റെ ശാപ
                 കാരണം ഭവിച്ചെല്ലാം,
ദ്വാരകക്കില്ലായേറെ
                 ആയുസ്സെന്നതാം സാരം

എങ്കിലും കുറേക്കാലം
                 ഭരിക്കയായി കൃഷ്ണൻ
എത്രയായാലും തന്റെ
                 കുലവും രാജ്യവുമാം
                                    ധർമ്മപുത്രർക്കുവേണ്ടും
                ഭരണോപദേശങ്ങൾ
ധൃതരഷ്ടരും നൽകീ 
                പതിനഞ്ചു വർഷങ്ങൾ

ഉത്തമമാം വിധത്തിൽ
                 രാജ്യം ഭരിക്കയായി 
യുധിഷ്ഠിരൻ, സന്തുഷ്ട-
                 രായല്ലോ പ്രജകളും          
                
കർക്കശമാം വാക്കുകൾ
                ഭീമനിൽനിന്നുതിരേ
കൗരവശ്രേഷ്ഠനൊപ്പം
               ഗാന്ധാരിക്കുമുണ്ടാകേ 

ഏറെയസ്വസ്ഥതകൾ,
               തീരുമാനിക്കയായി
വേറിട്ടില്ലൊരു മാർഗ്ഗം
                വനവാസംതന്നെ ഭേദം.

യുദ്ധത്തിൽ പൊലിഞ്ഞോരു
                കർണ്ണന്റെയാഭാവത്തിൽ
കുന്തീദേവിയുമേറെ
                ഖിന്നയായിരുന്നല്ലോ!

കുന്തീദേവീ,വിദുരർ,
                ഗാന്ധാരി എന്നിവരോ-
ടൊത്തുവനവാസത്തി-
                നായ് പോയി ധൃതരാഷ്ട്രർ

വരില്ലായവർ വീണ്ടും
                തിരികേയൊരിക്കലും
വിധിയെത്തടുക്കുവാ-
                നാവില്ലയൊരിക്കലും 

കുന്തിയും മറ്റുള്ളോരും
                മൂന്നു വർഷം കഴിയേ
 വെന്തുമരിക്കയായി              
                കാട്ടുതീയിൽപ്പെട്ടു

പാണ്ഡവർക്കേറെ ദുഃഖം          
                ഉണ്ടായതിൻകാരണം
പോയവരെല്ലാം തന്നെ
                കുലത്തിൽ മൂത്തവരാം

മൂന്നു വ്യാഴവട്ടങ്ങൾ
                 ഭരിച്ചു യുധിഷ്ഠിരൻ
നന്നായിത്തന്നെ രാജ്യം
                 പ്രജകൾ സന്തോഷിച്ചു.

35

==================================


ഇന്ദ്രപ്രസ്ഥത്തെ വിട്ടു
                 ദ്വാരകതന്നിലേക്ക്
എന്നെന്നേക്കുമായ് കൃഷ്ണൻ
                പോയനാൾ മുതൽതന്നെ

യുധിഷ്ഠിരന്നുണ്ടായി-
               രുന്നേറെ ഖേദമെന്നാ-
ലധികാരത്തിലേറേ
                ഒതുക്കീ ഖേദമൊക്കെ

ഇന്നറിവായിതല്ലോ
               വേടന്റെയമ്പിനാൽഗോ-
വിന്ദനുണ്ടായിയന്ത്യം
               വിഷ്ണുപാദം പൂകിപോൽ

കടലിൽ ദ്വാരകയും
              മുങ്ങിപോൽ, ഒരുയുഗം
കടന്നേപോയി കൃഷ്ണൻ
              പോയതോടൊപ്പംതന്നെ

തോന്നുകയായ് വിരക്തി
              ഇഹലോകവാസത്തിൽ 
ഒന്നിലും തോന്നുന്നില്ല
             തൃപ്തിയെന്നു ബോധ്യമായ് 

ഭാരമായിത്തോന്നിടേ
              ഭരണം, യുധിഷ്ഠിരൻ
തീരുമാനിക്കയായി
              ലോകവാസം വെടിയാൻ

സ്വർഗ്ഗം പൂകുവാനായി   
              ദ്രൗപദിയും തന്നുടെ
സോദരരോടുമൊപ്പം
              യാത്രയാകേണമുടൻ

ഏൽപ്പിച്ചു രാജ്യഭാരം
              യുയുത്സുവിന്റെ കയ്യിൽ 
തൽക്കാലത്തേക്കു, പിന്നെ-
             യാകാം രാജ്യാഭിഷേകം

അഭിമന്യുവിന്നേക 
             പുത്രനാം പരീക്ഷിത്തിൻ,
അവനേ ശേഷിപ്പുള്ളു
             പാണ്ഡവപിൻഗാമിയായ്!

പാണ്ഡവർക്കൊപ്പം ദ്രൗപ-
              തിയും പോയിതേ മഹാ-
പ്രസ്ഥാനത്തിൻ വഴിയേ                 
               ഹിമാലയം ലക്ഷ്യമായ്

മുൻപിലായ് യുധിഷ്ഠിരൻ
               മുറപോൽ പിന്നിലായി
മറ്റു സോദരന്മാരും,
               ദ്രൗപതിയേറ്റം പിന്നിൽ

യാത്ര തുടർന്നുപോകേ 
               ദ്രൗപതി വീഴുകയായ്
ധാത്രിയിൽ, മുറപോലെ
               മുന്നിലെ മറ്റുള്ളോരും

ഭീമസേനനും വീണെ-
               ന്നാകിലും യുധിഷ്ഠിരൻ,
ഭാവഭേദമില്ലാതെ,
              വീഴാതെ, മുന്നോട്ടു പോയ്‌

ധർമ്മത്തിൻ മൂർത്തിമത് - 
               ഭാവമാകും ധർമ്മപു-
ത്രർക്കുണ്ടായിടാ ക്ഷീണം,
               വീഴുകയസാധ്യമാം!

യാത്ര തുടർന്നേകനായ് 
               കൂട്ടിനായെത്തിയെന്നാൽ
യാത്രാമദ്ധ്യേയെവിടോ
               നിന്നുമൊരു ശ്വാനനും

യാത്രതുടർന്നേ പോയി,
               തിരിഞ്ഞു നോക്കാതേ സു-
ഹൃത്തുക്കളേപ്പോലെയൊ-
               രുവ്യാഴവട്ടക്കാലം

ധരയിൽ വാണിടേണ്ടും
               സമയം കഴിഞ്ഞിട്ടും
ധർമ്മപുത്രർ തുടർന്നു
              ജീവിതം ഏകനായി.


36

==================================

ഇന്ദ്രനെത്തീയൊടുവിൽ
              യുധിഷ്ഠിരന്നു മുന്നിൽ 
തേരുമായ്, കൂട്ടികൊണ്ടു
              പോകുവാൻ സ്വർഗ്ഗത്തേക്ക്

അനുയായിയാകുമാ
              നായയേയുപേക്ഷിച്ച-
വനിവിട്ടിന്ദ്രനൊത്തു
              ചെല്ലുവാനാവില്ലെന്നു

ചൊല്ലവേ യുധിഷ്ഠിരൻ,
              സ്വർഗ്ഗത്തിൽ ശുനകന്മാർ-
ക്കില്ലല്ലോ പ്രവേശനം,
              ബോധിപ്പിച്ചിതേയിന്ദ്രൻ 

എങ്കിൽ ഞാനുമില്ലല്ലോ
              സ്വർഗ്ഗത്തേക്കൊരിക്കലും,
എന്നായി യുദ്ധിഷ്ഠിരൻ,
              സ്വാർത്ഥത തീണ്ടാത്തവൻ!

നായ തന്റെ രൂപത്തെ 
               പകർത്തി, ധർമ്മദേവ-
നായിട്ടു പ്രത്യക്ഷനായ്,
               പ്രസാദിച്ചു പുത്രനേ.

ധർമ്മദേവന്റെയാശിർ-
              വാദവും വാങ്ങി പിന്നെ 
ധർമ്മപുത്രർ ഇന്ദ്രനോ-
              ടൊത്തു യാത്രയായിതേ

സ്വർഗ്ഗത്തിലെത്തേയാദ്യം
              കണ്ടതോ യുധിഷ്ഠിരൻ,
സംപൂജ്യനായിരിക്കും
              ദുര്യോധനനേയല്ലോ

ദുഷ്ടനാം ദുര്യോധനൻ
              ഇരിക്കുന്നയീ സ്വർഗ്ഗം
ഇഷ്ടമേയല്ലാ തനി-
              ക്കെന്നായി യുധിഷ്ഠിരൻ

കർണ്ണനേയും തന്നുടേ
               മറ്റുള്ള സോദരരേം
കാണേണമെന്നാഗ്രഹം
               പ്രകടിപ്പിച്ചീടവേ

കാട്ടിക്കൊടുത്തുവല്ലോ
               ദേവദൂതൻ നരകം,
കാണ്കയായ് യുധിഷ്ഠിരൻ
               തന്നനുജന്മാരേയും

കർണ്ണനേ, ദ്രൗപതിയേ,
               ഏവരേം നരകത്തിൽ!
കഷ്ടപ്പാടവരെത്ര-
               യനുഭവിക്കുന്നുവോ!

"വേണ്ടെനിക്കിനി സ്വർഗ്ഗം
             ഈനരകത്തിൽ ഞാനും
വാണുകൊള്ളാമിനിമേൽ
             തിരികെപ്പോകൂ നിങ്ങൾ"

ദേവദൂതനോടായി
              ചൊല്ലിടേ യുധിഷ്ഠിരൻ,
ദേവന്മാരെത്തീ സ്വർഗ്ഗ-
               മാക്കിമാറ്റീ നരകം

നരകത്തിൻ പ്രതീതി-
               യുണ്ടാക്കിയെന്നതല്ലോ 
ഒരുസത്യം നരക-
               ത്തിന്നനുഭവം നൽകാൻ,

ധർമ്മപുത്രരന്നർദ്ധ-
               സത്യമോതീടേ,"യശ്വ-
ത്ഥാമാ ഹതകുഞ്ജര"
               എന്നു ദ്രോണരോടായി,

യുദ്ധം മുറുകി നിൽക്കേ,
              കൃഷ്ണന്റെ പ്രേരണയാൽ,
യുദ്ധം ജയിക്കുവാനും ,
             കൗരവതോൽവിക്കായും!

മായാ നരകം കണ്ട-
             തിൻശേഷം യുധിഷ്ഠിരൻ
പോയി സ്നാനം ചെയ്കയായ്
             ആകാശഗംഗതന്നിൽ

മനുഷ്യരൂപം വിട്ടു,
             ദിവ്യരൂപത്തിൽ ദുര്യോ-
ധനനോടുള്ള വൈര്യം
             പോയിമറഞ്ഞുവല്ലോ!

കൂട്ടിക്കൊണ്ടുപോയിന്ദ്രൻ
             സ്വർഗത്തിലേക്ക് പിന്നെ
കാട്ടിക്കൊടുക്കയായി
             തൻ സോദരരേ,യൊപ്പം

മറ്റു ബന്ധുക്കളേയും,
             സന്തോഷമോടുകൂടി
മേവിടാമീസ്വർഗ്ഗത്തിൽ
             ദിവ്യരൂപവുമായി 
                
                    -----:0:-----                 
37
==================================
അവലംബം ::. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള വിവിധ ലേഖനങ്ങൾ 




























    


                        വനവാസത്തിനായി പുറപ്പെട്ടു . മഹാപ്രസ്ഥാനത്തിന്റെ ആ വഴിയിൽ പാണ്ഡവരും ദ്രൗപദിയും മുറയനുസരിച്ച് നടന്നു . ദ്രൗപദി ഏറ്റവും പിറകിലും പിന്നീട് സഹദേവൻ, നകുലൻ, അർജ്ജുനൻ, ഭീമൻ ഏറ്റവും മുന്നിലായി യുധിഷ്ഠിരൻ ഇങ്ങനെ അവർ യാത്ര തുടർന്നു .തുടർന്ന് മുറയനുസരിച്ച് ഓരോരുത്തരായി ഭൂമിയിൽ വീണു തുടങ്ങി . ഏറ്റവും അവസാനമായി ഭീമൻ വീണു . അപ്പോഴും യുധിഷ്ഠിരൻ വീണില്ല . ധർമ്മത്തിന്റെ മൂർത്തിസ്വരൂപമായ അദ്ദേഹത്തിന് ഒരിക്കലും ക്ഷീണമുണ്ടാവുകയില്ല . അദ്ദേഹം യാത്ര തുടർന്നു . ആ സമയം ഒരു നായ അദ്ദേഹത്തെ അനുഗമിച്ചുകൊണ്ടിരുന്നു . അദ്ദേഹവും നായയും സുഹൃത്തുക്കളെപ്പോലെ തിരിഞ്ഞുനോക്കാതെ യാത്ര തുടർന്നു . ഒരു വ്യാഴവട്ടക്കാലം അദ്ദേഹം ഏകനായി നടന്നു. അദ്ദേഹത്തിന് ഭൂമിയിൽ വാഴാനുള്ള സമയം കഴിഞ്ഞിട്ടും മരണം അദ്ദേഹത്തെ ബാധിച്ചില്ല . ഒടുവിൽ ഇന്ദ്രൻ ഒരു തേരുമായി വഴിയിൽ വന്നുനിന്നു അദ്ദേഹത്തോട് തേരിലേറി സ്വർഗ്ഗത്തിലേക്ക് പോരുവാൻ പറഞ്ഞു . എന്നാൽ തന്റെ അനുയായിയായ ആ നായയെ ഉപേക്ഷിച്ചു സ്വർഗ്ഗത്തിലേക്ക് താനില്ലെന്ന് യുധിഷ്ഠിരൻ പറഞ്ഞു . സ്വർഗത്തിൽ നായയെ പ്രവേശിപ്പിക്കാനാകില്ലെന്നു ഇന്ദ്രൻ പറഞ്ഞു . എങ്കിൽ സ്വർഗ്ഗം തനിക്കു വേണ്ടെന്നും യുധിഷ്ഠിരൻ പറഞ്ഞു . ആ സമയം അവിടെ നിന്നിരുന്ന നായ വേഷം മാറുകയും ധർമ്മദേവന്റെ രൂപത്തിൽ പ്രത്യക്ഷനായി യുധിഷ്ഠിരനെ അനുഗ്രഹിക്കുകയും ചെയ്തു . തുടർന്ന് അദ്ദേഹം ഇന്ദ്രനോടൊത്തു സ്വർഗ്ഗത്തിലേക്ക് യാത്രയായിl

സ്വർഗ്ഗത്തിലെത്തിയ യുധിഷ്ഠിരൻ അവിടെ സർവ്വരാലും പൂജ്യനായിരിക്കുന്ന ദുര്യോധനനെ കണ്ടു . ദുഷ്ടനായ അവനിരിക്കുന്ന സ്വർഗ്ഗം തനിക്കു വേണ്ടെന്ന് അദ്ദേഹം പറഞ്ഞു . തുടർന്ന് തന്റെ സഹോദരങ്ങളെയും കർണ്ണനേയും കാണണമെന്ന് ശഠിച്ച അദ്ദേഹത്തിന് ദേവദൂതൻ ഒരു നരകം കാട്ടിക്കൊടുത്തു . അവിടെ അർജ്ജുനനും ഭീമനും കർണ്ണനും സഹദേവനും നകുലനും ദ്രൗപദിയുമൊക്കെ കിടന്നു നരകിക്കുന്നത് അദ്ദേഹം കണ്ടു . തുടർന്ന് തനിക്കു സ്വർഗ്ഗം വേണ്ടെന്നും നരകം മതിയെന്നും ദേവദൂതനോട് തിരികെ പൊയ്ക്കൊള്ളാനും പറഞ്ഞു അദ്ദേഹം ആ നരകത്തിൽ തന്നെ നിന്നു . ആ സമയം ദേവന്മാർ അവിടെ വരികയും , ആ നരകം സ്വർഗ്ഗമായി രൂപപ്പെടുകയും ചെയ്തു . വാസ്തവത്തിൽ അവിടെ നരകമില്ലായിരുന്നു . യുധിഷ്ഠിരനെ അദ്ദേഹത്തിൻറെ ചെറിയൊരു പാപത്തിന്റെ ഫലം അനുഭവിപ്പിക്കാനായി ഇന്ദ്രൻ മായ കാണിച്ചതായിരുന്നു . ഇന്ദ്രൻ അത് അദ്ദേഹത്തെ പറഞ്ഞു ബോധ്യപ്പെടുത്തി . ദ്രോണരെ വധിക്കാനായി "അശ്വത്ഥാമാ ഹത കുഞ്ജര" ( അശ്വത്ഥാമാവ് എന്ന ആന മരിച്ചു ) എന്നൊരു അർദ്ധസത്യം അദ്ദേഹം പറഞ്ഞിരുന്നു . അതിന്റെ ഫലമായി അദ്ദേഹത്തിന് മായാനരകം കാണേണ്ടതായി വന്നു . അതിനുശേഷം അദ്ദേഹം ആകാശഗംഗയിൽ സ്നാനം ചെയ്യുകയും മനുഷ്യദേഹം നഷ്ടപ്പെട്ടു ദിവ്യരൂപം പ്രാപിക്കുകയും ചെയ്തു . അപ്പോൾ അദ്ദേഹത്തിൻറെ ദുര്യോധനനോടുള്ള വൈരം നശിച്ചു . തുടർന്ന് സഹോദരന്മാരിരിക്കുന്ന സ്വർഗ്ഗം അദ്ദേഹത്തിന് ഇന്ദ്രൻ കാട്ടിക്കൊടുത്തു . സ്വർഗ്ഗത്തിൽ അദ്ദേഹം ബന്ധുക്കളെയെല്ലാം ദർശിച്ചു .(വ്യാസഭാരതം).

ദ്രൗപദി സഭയിൽ വസ്ത്രക്ഷേപം ചെയ്യപ്പെടുകയും, ശ്രീകൃഷ്ണൻ അനന്തമായ ചേല നൽകി പാഞ്ചാലിയുടെ മാനം കാക്കുകയും ചെയ്യുന്നു. തോൽവിയിലൂടെ തന്നെത്തന്നെ പണയം ചെയ്ത രാജാവും സഹോദരന്മാരും ദുര്യോധനന്റെ അടിമകളായതിനാൽ ധര്മിഷ്ഠനായ യുധിഷ്ഠിരൻ, കോപാകുലനായി ദുശ്ശാസനനെതിരെ ഗദയെടുക്കാനാഞ്ഞ ഭീമനെ തടഞ്ഞു. തുടർന്ന് സഭയിൽ വച്ച് അപമാനിക്കപ്പെട്ട പാണ്ഡവർ 12 വര്ഷം വനവാസത്തിനു പുറപ്പെട്ടു . 1 വര്ഷം അവർക്കു അജ്ഞാതവാസവും അനുഷ്ഠിക്കേണ്ടി ശേഷം യുധിഷ്ഠിരൻ സഹോദരങ്ങളോടു കൂടി തിരിച്ചെത്തുകയും കൃഷ്ണനെ സമാധാനദൂതനായി അയച്ച് ദുര്യോധനനോട് തങ്ങൾക്കു അവകാശപ്പെട്ട പാതിരാജ്യം ചോദിക്കുകയും ചെയ്‌തെങ്കിലും ദുര്യോധനൻ അതിനു വഴിപ്പെട്ടില്ല . യുദ്ധമൊഴിവാക്കാൻ അദ്ദേഹം ആത്മാർത്ഥമായി ആഗ്രഹിച്ചു . അതിനായി തങ്ങൾക്കു അഞ്ചു ദേശം മതിയെന്നും അതുമല്ലെങ്കിൽ ഒരു ദേശമെങ്കിലും മതിയെന്നും കുരുക്കളോടു കെഞ്ചി. എന്നാൽ ദുര്യോധനനും കർണ്ണനും ശകുനിയും അതിനു തയ്യാറായില്ല .





ദുര്യോധനൻ
ഭാഷ
ഡൗൺലോഡ് പി.ഡി.എഫ്.
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
കൂടുതൽ അറിയുക
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.
മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ്‌ ദുര്യോധനൻ(दुर्योधन). ധൃതരാഷ്ട്രരുടെ മൂത്ത പുത്രൻ. സുയോധനൻ എന്നാണ് ശരിയായ പേര്. ആജമീഢൻ, ഭാരതൻ, ഭരതർഷഭൻ, ഭാരതാഗ്യ്രൻ, ധാർത്തരാഷ്ട്രൻ, ധൃതരാഷ്ട്രജൻ, ഗാന്ധാരീപുത്രൻ, കൗരവനന്ദനൻ, കൗരവേന്ദ്രൻ, കൗരവേയൻ, കുരുപ്രവീരൻ, കുരുസത്തമൻ തുടങ്ങിയ പേരുകൾ ദുര്യോധനന്റെ പര്യായമായി മഹാഭാരതത്തിലുണ്ട് .ദുര്യോധനന്റെ ജനനസമയത്തുണ്ടായ ചില ദുർന്നിമിത്തങ്ങൾ കണ്ട്‌ ആകുലനായ ധൃതരാഷ്ട്ര മഹാരാജാവ് പ്രാജ്ഞനായ തന്റെ അനുജൻ വിദുരരേയും , മറ്റു ബ്രാഹ്മണമുഖ്യന്മാരേയും വരുത്തി ദുര്യോധനന്റെ ഭാവി എന്തായിരിക്കുമെന്നുള്ളതിനെപ്പറ്റി ചിന്തിച്ചു. ദുര്യോധനന്റെ ജനനം നിമിത്തം ആ രാജവംശവും നാടും നശിക്കുമെന്നും അങ്ങനെ വരാതിരിക്കണമെങ്കിൽ ദുര്യോധനനെ ഉപേക്ഷിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു. പക്ഷേ, പുത്രസ്നേഹം നിമിത്തം ദുര്യോധനനെ ഉപേക്ഷിക്കുവാൻ ധൃതരാഷ്ട്രർക്കു മനസ്സു വന്നില്ല.



മഹാപ്രസ്ഥാനിക പർവ്വം

മഹാഭാരതത്തിലെ 17 മത്തെ പർവ്വമാണ് മഹാപ്രസ്ഥാനിക പർവ്വം .ഇതിനു മൂന്നു അദ്ധ്യായങ്ങളുണ്ട്‌ .ഉപപർവ്വങ്ങളില്ല.

ശ്രീകൃഷ്ണന്റെയും യാദവരുടെയും നാശത്തിനു ശേഷം ദ്വാരക സമുദ്രത്തിൽ മുങ്ങിപ്പോവുകയും തുടർന്ന് വ്യാസനിർദ്ദേശമനുസരിച്ച് പഞ്ച പാണ്ഡവരും ദ്രൗപദിയും പരീക്ഷിത്തിനെ അടുത്ത രാജാവായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിൻറെ സംരക്ഷണത്തിനു വേണ്ടതെല്ലാം ചെയ്തിട്ട് രാജ്യം യുയുത്സുവിനെ ഏല്പ്പിച്ചു. അതിനുശേഷം മോക്ഷകാംക്ഷികളായി മരവുരിയുടുത്തു സന്ന്യാസവേഷധാരികളായി യാത്രയാരംഭിക്കുന്നു .ഈ യാത്രയാണ് "പ്രസ്ഥാനം".യുധിഷ്ട്ടിരൻ മുന്നിലും , മറ്റു പാണ്ഡവർ മുറയനുസരിച്ചു പിന്നിലും ദ്രൗപതി ഏറ്റവും പിറകിലുമായിട്ടായിരുന്നു അവരുടെ യാത്ര .അവരെ ഒരു നായ അനുഗമിച്ചിരുന്നു .

ഇടയ്ക്ക് വച്ച് അഗ്നിദേവൻ പ്രത്യക്ഷനാവുകയും അർജ്ജുനനോട് ഗാണ്ഡീവവും അമ്പൊടുങ്ങാത്ത ആവനാഴിയും സമുദ്രത്തിൽ ഉപേക്ഷിക്കാൻ ഉപദേശിക്കുകയും ചെയ്തു. അർജുനൻ അപ്രകാരം ചെയ്തു . വീണ്ടും അവരുടെ യാത്ര തുടർന്നു. ആ യാത്രാമദ്ധ്യേ ദ്രൗപതി തൊട്ടു ഭീമൻ വരെ ഓരോരുത്തരായി വീണു മരിക്കുന്നു .അവസാനം യുധിഷ്ഠിരനും നായും മാത്രം ശേഷിക്കുന്നു .

സ്വർഗ്ഗരാജാവായ ഇന്ദ്രൻ , യുധിഷ്ഠിരനെ സ്വർഗ്ഗത്തിലേക്ക് ആനയിക്കാനായി ഒരു രഥവുമായി കാത്തു നിന്നിരുന്നു . എന്നാൽ ആശ്രിതനായ നായയെ ഭൂമിയിൽ തനിച്ചു വിട്ടിട്ടു സ്വർഗ്ഗത്തിൽ പോകാൻ യുധിഷ്ഠിരൻ തയ്യാറായില്ല. ഒടുവിൽ നായ ധർമ്മദേവന്റെ രൂപത്തിൽ പ്രത്യക്ഷനാവുകയും , യുധിഷ്ഠിരനെ പരീക്ഷിക്കാൻ വന്നതാണെന്ന് പറയുകയും ചെയ്യുന്നു . തുടർന്ന് യുധിഷ്ഠിരനെ ഇന്ദ്രൻ സ്വർഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി .





സ്വർഗ്ഗാരോഹണപർവ്വം
ഭാഷ
ഡൗൺലോഡ് പി.ഡി.എഫ്.
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മഹാഭാരതത്തിലെ 18-ആമത്തേതും അവസാനത്തേതുമായ പർവ്വമാണ് സ്വർഗ്ഗാരോഹണപർവ്വം . ഇതിൽ 5 അദ്ധ്യായങ്ങളുണ്ട്‌ . ഉപപർവ്വങ്ങളില്ല.

യുധിഷ്ഠിരന്റെ സ്വർഗ്ഗത്തിലേക്കുള്ള പ്രവേശനവും , തുടർന്നുണ്ടാകുന്ന അദ്ദേഹത്തിൻറെ അനുഭവങ്ങളും ഈ പർവ്വത്തിൽ പ്രതിപാദിച്ചിരിക്കുന്നു .

സ്വർഗ്ഗത്തിലെത്തിയ യുധിഷ്ഠിരൻ ആദ്യമായി കാണുന്നത് സ്വർഗ്ഗസ്ഥനായ ദുര്യോധനനെയാണ് . ഇതുകണ്ട് അദ്ദേഹത്തിനു അതിശയവും കോപവും ഉണ്ടാകുന്നു . തുടർന്ന് നാരദൻ " ക്ഷത്രിയധർമ്മം മുറപോലെ അനുഷ്ട്ടിച്ചാണ് ദുര്യോധനൻ സ്വർഗ്ഗത്തിലെത്തിയതെന്നും കൂടാതെ സ്വർഗ്ഗത്തിൽ വൈരത്തിന് സ്ഥാനമില്ലെന്നും , ഭൂമിയിലെ ദേഹം ഇനിയും ഉപേക്ഷിക്കാത്തത് കൊണ്ടാണ് ഇതുണ്ടാകുന്നതെന്നും "- യുധിഷ്ഠിരനെ അറിയിക്കുന്നു . യുധിഷ്ഠിരൻ ഉടലോടെയാണ് സ്വർഗ്ഗത്തിലെത്തിയത് .

അതിനു ശേഷം യുധിഷ്ഠിരൻ ഒരു " മായാനരകം " കണ്ടു ഭയപ്പെടുന്നു . അതിനു കാരണമായി പറയുന്നത് , അദ്ദേഹം മുൻപൊരിക്കൽ അശ്വത്ഥാമാവ് മരിച്ചെന്നു ദ്രോണരോട് നുണ പറഞ്ഞതാണ് .

അതിനു ശേഷം അദ്ദേഹം ആകാശഗംഗയിൽ സ്നാനം ചെയ്യുകയും , അദ്ദേഹത്തിൻറെ മാനുഷദേഹവും മാനുഷബുദ്ധിയും നഷ്ട്ടമാവുകയും ചെയ്തു. അതോടെ ദുര്യോധനനോട് തോന്നിയ വൈരവും തീർന്നുപോയി .

തുടർന്ന് യുധിഷ്ഠിരൻ മഹത്തായ സ്വർഗ്ഗത്തിലേക്ക് യാത്രയായി. അവിടെ അദ്ദേഹം മരിച്ചുപോയ തന്റെ എല്ലാ ബന്ധുക്കളെയും കാണുന്നു . തന്റെ സഹോദരങ്ങളും കർണ്ണനും ഗുരുജനങ്ങളും എല്ലാം അദ്ദേഹത്തെ വരവേറ്റു . എല്ലാരോടുമോപ്പം യുധിഷ്ഠിരൻ സ്വർഗ്ഗത്തിൽ വസിച്ചു .



ആനന്ദമോടെയാരും ജനിക്കില്ലേലു-മാനന്ദമേകീടുവാനാർക്കുമായിടുംആത്മാർത്ഥതയോടുള്ളോരോ ചിരി ക്കുമാംആരുടേയും ഹൃത്തിനെത്തൊടുവാ നായി


യുഷ്ഠിരൻ                   





                        

 
                    
                      


                       



  പതിന്നാലാം ദിവസ്സം 




                  


                  
                   



17
==================================
      



   
























"പാണ്ഡവരെക്കൊന്നിടാ,
                          നിൻസോദരാണവർ"

സ്വന്തം മക്കൾ മരണ-
                          പ്പെടാതെ കുന്തി നോക്കേ
പുത്രന്റെ ജീവരക്ഷ-
                          ക്കായച്ഛൻ ഭിക്ഷ തെണ്ടി 
                                                  
അർജ്ജുനതാതനിന്ദ്രൻ
                          ഭിക്ഷയായേറ്റുവാങ്ങി 
കർണ്ണന്റെ പടച്ചട്ട,
                          കുണ്ഡലങ്ങളെന്നിവ.

തന്മൂലമർജ്ജുനന്ന്
                          നിഷ്പ്രയാസം കർണ്ണനെ
ഉന്മൂലനം ചെയ്യുവാൻ
                          സാധ്യമായി വന്നിതേ






യുദ്ധത്തിന്നന്ത്യ ദിനേ 
                          കാലപുരിക്കയച്ചു 
യുധിഷ്ഠിരൻ കൗരവ
                          സൈന്യാധിപൻ ശല്യരെ

കൗരവർതന്നിലിന്നു
                         ജീവനോടിരിപ്പില്ല 
ആരുംതന്നെന്ന സത്യം 
                         അറിയേ ദുര്യോധനൻ

യുദ്ധഭൂമിവിട്ടോടി
                         ദുര്യോധനൻ, ഭീരുവായ്
എത്തീ തടാകമൊന്നിൽ
                         ദേഹം തണുപ്പിക്കയായ്



ദുശ്ശാസ്സന വധം
==============

ഈ സമയം ദുശ്ശാസനൻ ഭീമന്‍റെ മുന്നില്‍ എത്തപ്പെട്ടു. " വരൂ ! ദുശ്ശാസനാ ! താങ്കളെ എത്ര നാളായി ഞാൻ തിരയുന്നു. നമുക്കൊന്നു ബലാബലം പരീക്ഷിക്കാം." ഭീമന്‍റെ പോര്‍വിളി ദുശ്ശാസനനെ ഗര്‍വ്വിഷ്ടനാക്കി.

" ഞാനും താങ്കളുമായി ഒന്ന് നേര്‍ക്കുനേര്‍ പൊരുതാൻ ആഗ്രഹിക്കുന്നു. ഇതില്‍ ജയം എനിക്കു തന്നെയെന്ന് ഉറപ്പാണ് " ഭീമൻ പ്രതിയോഗിയുടെ ജല്പനം പുഞ്ചിച്ചു തള്ളി.

" ധര്‍മ്മിഷ്ടയായ ഞങ്ങളുടെ പത്നിയുടെ മുടി പിടിച്ചിഴച്ചു കൗരവ സഭയിലേക്ക് കൊണ്ട് വന്ന പോലെ ആകില്ല ദുശ്ശാസനാ ! ഈ പോരാട്ടം. വര്‍ഷങ്ങളായി ഊണിലും ഉറക്കത്തിലും എന്‍റെ ദ്രൌപതിയുടെ കണ്ണീര്‍ എന്‍റെ ഹൃദയം മഥിച്ചു കൊണ്ടിരിക്കുന്നു. താങ്കളുടെ ഹൃദയ രക്തം കൊണ്ട് എനിക്കാ കടം വീടണം. "

ഭീമന്‍റെ വാക്കുകള്‍ നിസ്സാരമായി തള്ളി കൊണ്ട് ദുശ്ശാസനൻ പറഞ്ഞു " നിങ്ങളുടെ ദ്രൌപതി ധര്‍മ്മിഷ്ട യാണ് പോലും ! ഒരേ സമയം പലരുമായി ഉറക്കറ പങ്കു വെക്കുന്നത് കുല സ്ത്രീകള്‍ക്കു പറഞ്ഞിട്ടുളള ധര്‍മ്മം ആകുന്നതെങ്ങനെ? ഹീനയായ വേശ്യയുടെ പ്രവര്‍ത്തിയാണ് നിങ്ങളുടെ പത്നി ചെയ്യുന്നത് ! എന്തിന് അവരെ മാത്രം കുറ്റപ്പെടുത്തുന്നു . നിങ്ങളുടെ അമ്മയായ കുന്തിയുടെ നിഷ്ഠയും അതായിരുന്നില്ലേ? അമ്മക്ക് ചേര്‍ന്ന മരുമകള്‍ ! നിങ്ങളെ പ്പോലെ പല തന്തക്കു പിറന്ന മക്കള്‍ ഊഴവും കാത്ത് പത്നിയുടെ ഉറക്കറയ്ക്ക് മുന്നില്‍ കാവലിരിക്കുന്നു. അവരാണോ കുല സ്ത്രീ ! ലജ്ജയില്ലേ, നിങ്ങള്ക്ക് അവരുടെ പേരില്‍ എന്നെ പോലുള്ള ക്ഷത്രിയരെ പോര്‍വിളിക്കാൻ "

ഭീമന്‍റെ മുഖം ഏറെ ദ്രൗദ്രമായി. കണ്ടു നില്‍ക്കുന്നവരില്‍ ഭയം ജനിപ്പിക്കുന്ന വിധം അത് ബീഭല്‍സമായി തീര്‍ന്നു.

ഭീമൻ ദുശ്ശാസനന്‍റെ വാക്കുകള്‍ പുഞ്ചിച്ചു തള്ളി. "നീ വളച്ചോടിക്കും പോലയല്ല സത്യം. ഈ ലോകരറിയാൻ ഭീമൻ പറയുന്നു.. ഞങ്ങള്‍ അഞ്ചു പേരും ചേര്‍ന്ന് വേളികഴിച്ച ഞങ്ങളുടെ ധര്‍മ്മ പത്നിയാണ് ദ്രൗപതി. ഹോമാഗ്നി സംഭൂതയായ അവളുടെ ജന്മം തന്നെ ദൈവ നിയോഗമാണ്, മഹത്തരമാണ് അവളുടെ ജന്മ ദൌത്യം.

എന്‍റെ അമ്മയെ നീ തള്ളി പറഞ്ഞല്ലോ, എന്നാല്‍ കേട്ടോളു... ഞങ്ങളുടെ അമ്മ ജന്മം നല്‍കിയത് ദൈവീക ശക്തികളെ ആണ്.

അതും ദൈവ നിയോഗമായി കുറിക്കപ്പെട്ടിരിക്കുന്നു. ലോകര്‍ക്കും ഋഷി കുലത്തിനും ഈ സത്യം അറിയാം. എന്നാല്‍ നിന്‍റെ മാതാവ് അത്യാര്‍ത്തി മൂലം കാട്ടി കൂട്ടിയത് എന്നെ കൊണ്ട് പറയിപ്പിക്കരുത്. ജന്മം നല്‍കിയതോ... കുല ഹന്താക്കളായ നിന്നെപ്പോലുള്ള പുത്രന്മാരേയും."

ക്രുദ്ധനായ ഭീമൻ ഗദയും ഓങ്ങി ദുശ്ശാസനനു നേരേ പാഞ്ഞെത്തി. ദുശ്ശാസനൻ ഏറെ ചെറുത്തു നില്പ്പു നടത്തിയെങ്കിലും ഭീമൻ, തന്‍റെ ഗദ കൊണ്ട് അയാളെ അടിച്ചു താഴെയിട്ടു. പ്രാണരക്ഷാര്‍ത്ഥം പിടയുന്ന ദുശ്ശാസനനെ രക്ഷിക്കാൻ പ്രജ്ഞ നശിച്ചുപോയ ആ നിമിഷത്തില്‍ ആര്‍ക്കും ആയില്ല. ഭീമൻ ക്ഷണത്തില്‍ ദുശ്ശാസനന്‍റെ കഴുത്തില്‍ കടന്നു പിടിച്ചു. മിഴിച്ചു നിന്ന ദുര്യോധനനെ നോക്കി ഭീമൻ അട്ടഹസിച്ചു "ദുര്യോധനാ! താങ്കളാണ് എല്ലാ ക്രൂരതക്കും ഉത്തരവാദി! ഞാനിതാ താങ്കളുടെ അനിയന്‍റെ ഹൃദയ രക്തം പാനം ചെയ്യാൻ പോകുന്നു. ഭീമന്‍റെ വാക്കുകള്‍ പാഴ്വാക്കാകില്ല. നീ എന്നെ ഭല്‍സിച്ചില്ലേ... ഒന്നും ഞാൻ മറന്നിട്ടില്ല." ഞൊടിയിടയില്‍ ഭീമൻ ദുശ്ശാസനന്‍റെ മാറിടം വാള്‍ കൊണ്ട് പിളര്‍ന്നു. പുറത്തേക്കു തള്ളിയ ഹൃദയ രക്തം ഭീമൻ പാനം ചെയ്തു.

ആ അട്ടഹാസം ദിഗന്തം വിറപ്പിച്ചു.

ആര്‍ക്കും ഒന്നും ചെയ്യാനാവാത്ത വിധം രംഗം ഭയാനകമായി. രക്തം ഒലിച്ചിറങ്ങുന്ന ചുണ്ടോടെ ഭീമൻ പുലമ്പി. "ദുശ്ശാസനാ! ഗദ കൊണ്ട് നിന്‍റെ കൈ തകര്‍ത്തു ഞാനെന്‍റെ പ്രിയതമക്ക് നല്‍കിയ വാക്കു പാലിച്ചിരിക്കുന്നു. നിന്‍റെ രക്തം പാനം ചെയ്ത് എന്‍റെ ശപഥവും നിറവേറ്റിയിരിക്കുന്നു!ആര്‍ക്കും ഒന്നും ചെയ്യാനാവാത്ത വിധം രംഗം ഭയാനകമായി. രക്തം ഒലിച്ചിറങ്ങുന്ന ചുണ്ടോടെ ഭീമൻ പുലമ്പി. "ദുശ്ശാസനാ! ഗദ കൊണ്ട് നിന്‍റെ കൈ തകര്‍ത്തു ഞാനെന്‍റെ പ്രിയതമക്ക് നല്‍കിയ വാക്കു പാലിച്ചിരിക്കുന്നു. നിന്‍റെ രക്തം പാനം ചെയ്ത് എന്‍റെ ശപഥവും നിറവേറ്റിയിരിക്കുന്നു!
ദുഃഖം കൊണ്ട് രാധേയന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അത്രയും ക്രൂരത അദ്ദേഹം ജീവിതത്തില്‍ ഒരിക്കലും കണ്ടിരുന്നില്ല. ശല്യര്‍ക്ക് രാധേയനോട് സഹതാപം തോന്നി. "രാധേയാ! താങ്കളീ വിധം ദുഖിതനാകരുത്. യുദ്ധം ആയാല്‍ ജയത്തിനു വേണ്ടി എന്തു ക്രൂരതയും ഉണ്ടാകും. ഈ ദുഃഖം താങ്കളെ തളര്‍ത്തുന്നത് എനിക്ക് സഹിക്കില്ല.








=========((((=(((((((((((=================
ഭീഷ്മർ മഹാഭാരതയുദ്ധത്തിൽ ആദ്യ പത്തു ദിവസങ്ങൾ സർവ്വസേനാധിപതിയായും, ഭീഷ്മരുടെ ശരശയ്യയെത്തുടർന്ന് അടുത്ത അഞ്ചു ദിനങ്ങൾ ആചാര്യനായ ദ്രോണരും, അദ്ദേഹത്തിന്റെ മരണശേഷം തുടർന്നുള്ള രണ്ടു ദിവസങ്ങൾ അംഗാധിപതിയായ കർണ്ണനും, അവസാനദിവസമായ പതിനെട്ടാം നാൾ മാദ്രേശൻ ശല്യരും കൗരവർക്കുവേണ്ടി സർവ്വസൈന്യാധിപതിയായി. പതിനെട്ടാം നാൾ രാത്രിയിൽ അശ്വത്ഥാമാവിനെ സർവ്വസേനാധിപതിയായി മരണശയ്യയിൽ കിടന്ന ദുര്യോധനൻ വാഴിച്ചു. അരദിവസത്തേക്ക് ദ്രൗണിയും കൗരവർക്കുവേണ്ടി യുദ്ധം നയിച്ചു.



13
=====================================

പാണ്ഡവരെത്തി വെല്ലു 
                         വിളിക്കേ ദുര്യോധാനൻ
വന്നൂ വെളിയിൽ, മല്ല
                         യുദ്ധമായ് ഭീമനുമായ്

ഗാന്ധാരിതൻ വരത്താൽ
                        ദുര്യോധനനേക്കൊല്ലാൻ
ദണ്ഡിക്കവേണ്ടിവരും
                        അരയ്ക്കു താഴെത്തന്നെ
         
കൃഷ്ണനോ പ്രേരിപ്പിക്കേ,
                        നീതിക്കാണെന്നു ചൊല്ലി,
 ദണ്ഡിനാലടിച്ചല്ലോ
                        നീതിവിട്ടു ഭീമനും

ദുര്യോധനൻ തന്നുടെ
                       അരയ്ക്കു താഴെയായി,
ആരുമേയുണ്ടായില്ല
                       ദുര്യോധന രക്ഷക്കായ് 

നീതി പാണ്ഡവർ പക്ഷം
                       തന്നെയെന്നുമുൻകൂറായ്
നിശ്ചയിച്ചല്ലോ കൃഷ്ണൻ,
                       അല്പമനീതി കാട്ടാം!

ദുര്യോധനൻ തന്റെ
                       മൃത്യുവിൻ മുൻപേ കൃപാ-
ചാര്യരും അശ്വഥാമാ, 
                       തഥാ കൃതവർമ്മരും

എത്തീ ദുര്യോധനൻതൻ 
                       ചാരത്തായി വാഗ്ദാനം 
ഏകിടാൻ, തീർച്ചയായും
                       പാണ്ഡവരെത്തീർക്കുവാൻ

വാക്കുപാലിക്കാനായി
                        പാണ്ഡവക്കൂടാരത്തെ
ആക്രമിച്ചിതേയെന്നാൽ 
                        മാറിപ്പോയി കൂടാരം

കൊന്നതാകട്ടെ ധൃഷ്ട-
                        ദ്യുമ്നനെ, ശിഖണ്ഡിയേ
പിന്നെയോ ദ്രൗപതിതൻ
                        പുത്രരെ, യാൾമാറിപ്പോയ്!


11
====================================




ദുര്യോധനൻ മരിക്കേ 
                        കൗരവർക്കന്ത്യമായി
ആരും ശേഷിച്ചില്ലെന്നാൽ,
                        പാണ്ഡവരഞ്ചും മിച്ചം!

രാജാവായ് യുധിഷ്ഠിരൻ
                        അവരോധിക്കപ്പെട്ടു
രാജ്യത്തിൻ തലസ്ഥാനം
                        ഹസ്തിനാപുരം തന്നെ

യുദ്ധം കഴിഞ്ഞമ്പതു
                        ദിനങ്ങൾ കഴിഞ്ഞിടേ
യുധിഷ്ഠിരനും രാജ-
                        കുടുംബത്തിലേയന്യ

അംഗങ്ങളും ഒന്നിച്ചു
                        ചെന്നുകണ്ടു ഭീഷ്മരേ
അമ്പുകൾ തൻമുകളിൽ
                       ശയിക്കുന്ന വേളയിൽ

യുധിഷ്ഠിരന്നു ഭീഷ്മർ
                       പാഠഭാഗമായ്നൽകീ-
'യനുശാസനം' രാജ
                       ഭരണത്തിൻ പൊരുളായ്

ഭീഷ്മർ ത്യജിക്കയായി 
                       സ്വന്തമിച്ഛപോൽ തന്റെ         
ഭൗതിക ശരീരത്തെ,
                       അന്ത്യമൊരദ്ധ്യായത്തിൻ

ഹസ്തിനാപുരത്തിന്റ
 
                       
              

 
                   

Bhishma bestowed the new king with Anushasana, teaching the new king in series of dharma and royal conducts, before the elder guardian surrendered his life by his own will. Yudhishthira then cremated the former protector of Hastinapur in a great ceremony.


        

 
                  

കൃഷ്ണന്നുപദേശത്താൽ
                        നാടത്തീ യുധിഷ്ഠിരൻ
ആശ്വമേധയാഗവും
                        വിഘ്നങ്ങൾ നീക്കുവാനായ്

പത്തുമഞ്ചും വർഷങ്ങൾ
                        കഴിയേ ധൃതരാഷ്ട്രർ
ഗാന്ധാരിയും കുന്തിയും
                        ഒന്നിച്ചുപോകയായി

വനവാസത്തിന്നായി
                         ഇന്ത്രപ്രസ്ഥത്തെ വിട്ട്
വരില്ലായവർ വീണ്ടും
                         തിരികേയൊരിക്കലും

മൂന്നു വ്യാഴവട്ടങ്ങൾ
                       ഭരിച്ചു യുധിഷ്ഠിരൻ
നന്നായിത്തന്നെ രാജ്യം
                       പ്രജകൾ സന്തോഷിച്ചു.

ഇന്ദ്രപ്രസ്ഥത്തെ വിട്ടു
                      ദ്വാരകതന്നിലേക്ക്
എന്നെന്നേക്കുമായ് കൃഷ്ണൻ

പോയിടേ യുധിഷ്ഠിരൻ
                      തീരുമാനിച്ചു സ്വർഗ്ഗം 
പൂകുവാൻ ദ്രൗപദിയും 
                      സോദരരോടുമൊപ്പം

അഭിമന്യുപുത്രനാം
                     പരീക്ഷിത്തിനേയുടൻ
അഭിഷേകം ചെയ്തിതേ-
                      യടുത്ത രാജാവായി
18






10
=====================================                      
                      
                      
                      
        
                        
                       

                        


                 


Yudhishthir ruled 36 years after Mahabharata war. In this time period he performed ashwamedh yagya on Krishna advice because kingdoms were shattered after kurukshetra war so to stabilize them Krishna advice him to do so.And after 36 years when Krishna departed to Goloka. He and his brother with Draupadi went to Heaven After coronating Parikshit as new ruler who was son of abhimanyu.I know that was not asked in the question but as an additional information I write that also
                        


    

The end

Ashwatthama, Kripacharya, Yuyutsu, Vrishakethu, and Kritvarma survived the Kurukshetra war. Yudhishthira was crowned king of Hastinapur for 36 years, he renounced the throne, passing the title on to Arjuna’s grandson, King Parikshit after Krishna’s demise.

Yudhishthira then left for the Himalayas with Draupadi and his brothers to find heaven. Draupadi and four Pandavas—Bhima, Arjuna, Nakula, and Sahadeva died during the journey, and Yudhishthira, the lone survivor as being of a pious heart, was invited by Dharma to enter the heavens as a mortal

                
            


                         
                          
                     


.

                          




                          






                          
                         
                          
                          


                         

                   

 

             
                  





             


                     















 


=================================







                  

 



                  
                   









 


                  
 
 
         


                   







                   





       
  Yudhishthira was the leader of the successful Pandava faction in the Kurukshetra War and defeated many venerable warriors such as Shalya. He then ruled the Kuru Kingdom for 36 years until announcing his retirement. At the end of the epic, he was the only one among his brothers to ascend to heaven while retaining his mortal body               
                




  .



.

.


 to face him.

Day 10           
                          
    remaining four Pandavas and their allies find it impossible to break Drona's chakra formation. Yudhishthira instructed Abhimanyu to break the chakra/padma formation. Abhimanyu knows how to enter the chakra formation, but not know how to exit, so the Pandava follow to protect him from any potential danger. As soon as Abhimanyu enters the formation, Jayadratha stops them with help from a boon obtained from Shiva, and defeats Bhima and Satyaki.

Inside thechakra/kamala formation, Abhimanyu kills many warriors, including Vrihadvala (the ruler of Kosala); the ruler of Asmaka, Martikavata (the son of Kritavarma); Rukmaratha (the son of Shalya); and Shalya's younger brother, Lakshmana (the son of Duryodhana) and Dushasan's second son, Dushmanara.

The Kaurava commanders devise a strategy to prevent Abhimanyu from causing further damage to their force. Following Drona's instructions, six warriors attacks Abhimanyu and deprived him of his chariot, bow, sword, and shield. Abhimanyu picks up a mace; smashes Ashwatthma's chariot (upon which the latter fled); and slays one of Shakuni's brothers numerous troops, and elephants before being killed by the son of Dussasana in a mace-fight.[44]

Upon learning of the death of his son, Arjuna vows to kill Jayadratha.


Day 14

    While searching for Jayadratha on the battlefield, Arjuna kills seven akshauhinis of Kaurav soldiers. By Shakuni's plot, Duryodhana hides Jayadratha in their camp. Arjuna uses divyastra to carry Jayadratha's head to his father leading to his own father's death. Many maharathis including Drona and Karna try to protect Jayadratha but fail to do so. Arjuna warns that everyone who supported adharma would be killed.

While Arjuna destroys the rest of the Shakatavyuha, Vikarna, the third eldest Kaurava, challenges Arjuna to an archery fight. Arjuna asks Bhima to kill Vikarna, but Bhima refuses because Vikarna had defended the Pandavas during the Draupadi Vastrapaharanam. Bhima and Vikarna shoot arrows at each other, before Bhima kills Vikarna with his mace. Drona kills Vrihatkshatra, the ruler of Kekaya, and Dhrishtakethu, the ruler of Chedi.

Dushasana's first son, Drumsena, is slain by Prativindya, the eldest son of Draupadi and Yudhishthira, in a duel. When the bright moon rose, Ghatotkacha killed warriors like Alambusha and Alayudha while flying in the air. Karna fights him and releases Vasava Shakti, a divine weapon given to him by Indra. Ghatotkacha grows in size and falls on the Kaurava army as he dies, killing an akshauhini of them.

Day 15

After Drupada and Virata are killed by Drona, Bhima and Dhrishtadyumna fight him. Because Drona has the Brahmanda astra, Krishna tells Yudhishthira that Drona would give up his arms if his son Ashwatthama were dead. Yudhishthir lies to drona Which disheartens Dronacharya and he lays his weapons doen before being killed by Dhrishtadyumna to avenge his father's death and satisfy his vow. Kunti secretly meets Karna and asks him to spare the Pandavas, as they were his younger brothers. Karna promises Kunti that he would spare them except for Arjuna, but also added that he would not fire the same weapon against Arjuna twice. On the same day, a fierce battle took between Karna and ghatotkacha which ended in Karna killing ghatotkacha.


Day 16

    Karna is made the supreme commander of the Kuru army. He is surrounded and attacked by Pandava generals, who are unable to defeat him. Karna inflicts heavy damage on the Pandava army.

Day 17

    Karna is made the supreme commander of the Kuru army. He is surrounded and attacked by Pandava generals, who are unable to defeat him. Karna inflicts heavy damage on the Pandava army.

Later, Karna resumed dueling with Arjuna. Karna and Arjuna battle each other in a ferocious fight, until Parashurama’s curse, comes true and Karna’s chariot wheel sinks to the ground. During their duel, Karna’s chariot wheel got stuck in the mud and Karna asked for a pause.

Krishna reminded Arjuna about Karna’s ruthlessness unto Abhimanyu while he was similarly left without a chariot and weapons. Hearing his son’s fate, Arjuna shot his arrow and decapitated Karna. Before the battle, Karna’s sacred armor (‘Kavacha’) and earrings (‘Kundala’) were taken as alms by Lord Indra when asked for, which resulted in his death by Arjuna’s arrows.

It is told that Kunti sings a song for Karna in the presence of the Pandava brothers, and Karna’s foster mother, Radha; before he dies. It was the Pandavas who completed his funeral ceremony.

Day 18 – Death of Duryodhana

On the last day, Shalya is made the commander of the Kauravas and battles and is killed by Yudhishthira. Shakuni is killed by Sahadeva and none of the Kaurava armies except Ashwattama, Duryodhana Kripacharya, and Kritavarma survived the war

Realizing his defeat, Duryodhana fled and headed towards a lake to cool down his body, which became hot with anger. Krishna takes the Pandavas to the lake and Bhima compels Duryodhana to get out of it. As they fight a mace battle, Duryodhana is invincible because of his mother Gandhari’s boon that his body is impenetrable.

Bhima flouted the rules (under instructions from Krishna) to strike Duryodhana beneath the waist where he was mortally wounded. In great pain, Duryodhana is left to die by the Pandavas.

Ashwatthama, Kripacharya, and Kritavarma met Duryodhana on his deathbed and promised to avenge the actions of Bhima. They attacked the Pandavas’ camp later that night, trying to kill all the Pandavas’. However, amongst the dead were Dhrishtadyumna, Shikhandi, Uttamaujas, and the children of Draupadi who were killed thinking them to be the Pandav brothers.

 The end

Ashwatthama, Kripacharya, Yuyutsu, Vrishakethu, and Kritvarma survived the Kurukshetra war. Yudhishthira was crowned king of Hastinapur for 36 years, he renounced the throne, passing the title on to Arjuna’s grandson, King Parikshit after Krishna’s demise.

Yudhishthira then left for the Himalayas with Draupadi and his brothers to find heaven. Draupadi and four Pandavas—Bhima, Arjuna, Nakula, and Sahadeva died during the journey, and Yudhishthira, the lone survivor as being of a pious heart, was invited by Dharma to enter the heavens as a mortal.








                          

  
.                  
                        
















                     

            
                      
                     
            

അജാതശത്രു 

യുവരാജാവാകേണ്ടിയിരുന്ന യുധിഷ്ഠിരനേയും മറ്റു പാണ്ഡവരെയും ചതിപ്രയോഗത്തിലൂടെ വധിക്കാൻ ധൃതരാഷ്ട്രരുടെ മൗനാനുവാദത്തോടെ ദുര്യോധനൻ പല കെണികളും ഒരുക്കി. അവയിലൊന്നും അകപ്പെടാതെ രക്ഷപ്പെട്ട പാണ്ഡവർക്ക്, ധൃതരാഷ്ട്രർ രാജ്യത്തെ രണ്ടായി വിഭജിച്ചു ഖാണ്ഡവപ്രസ്ഥം എന്ന പ്രദേശം നല്കി. ന്യായമായും കിട്ടേണ്ടിയിരുന്ന രാജ്യം നിഷേധിച്ചിട്ടും സമാധാനതല്പ്പരനായിരുന്ന യുധിഷ്ഠിരൻ വലിയച്ഛനായ ധൃതരാഷ്ട്രരുടെ സൗജന്യം പൂർണമനസ്സോടെ സ്വീകരിച്ചു.

യുധിഷ്ഠിരൻ ആരെയും തന്റെ ശത്രുവായി ഗണിക്കുന്നില്ല . അതിനാൽ അജാതശത്രു എന്ന നാമത്തിൽ അദ്ദേഹം പ്രസിദ്ധനാണ് . സാക്ഷാൽ ധർമ്മദേവന്റെ സംപൂർണ്ണാവതാരമായിരുന്നു യുധിഷ്ഠിരൻ എന്നു വിശ്വസിക്കുന്നു. ശ്രീകൃഷ്ണന്റെ ഉത്തമ ഭക്തനായിരുന്ന ഇദ്ദേഹംഉടലോടെ സ്വർഗ്ഗത്തിൽ പോയ മഹാനാണ് aA🌹

നഹുഷൻ, മരുത്തൻ, ശിബി, ഹരിശ്ചന്ദ്രൻ എന്നിവരാണ് യുധിഷ്ഠിരനു മുൻപ് ഉടലോടെ സ്വർഗ്ഗത്തിൽ പോയവരായ രാജാക്കന്മാർ .


ർമ്മപുത്രരുടെ ജീവിതം

തിരുത്തുക

കുന്തിയുടെ രണ്ടാമത്തെ പുത്രനായിരുന്ന ധർമ്മപുത്രർ പഞ്ചപാണ്ഡവരിൽ മൂത്തവനും ലോകത്തിലെ ധാർമ്മികരിൽവെച്ച് ഏറ്റവും ശ്രഷ്ഠനുമായിരുന്നെന്ന് വ്യാസമുനി വ്യക്തമാക്കുന്നുണ്ട് . ചെറുപ്പത്തിൽ തന്നെ പിതാവായ പാണ്ഡു വനത്തിൽ വച്ച് കാലഗതി പ്രാപിച്ചതിനെത്തുടർന്ന് സഹോദരങ്ങളോടും മാതാവിനോടുമൊപ്പം അദ്ദേഹം ഹസ്തിനപുരിയിലെത്തി കൗരവരോടൊപ്പം വാസം തുടങ്ങി . അവിടെ വച്ച് ഭീമൻ കൗരവരിൽ സ്പർദ്ധയുണ്ടാക്കിവച്ചു . അതുകാരണം കൗരവ ജ്യേഷ്ഠനായ ദുര്യോധനൻ പാണ്ഡവരോട് എന്നും ദ്രോഹം പ്രവർത്തിച്ചു പോന്നു .ദ്രോണരുടെ കീഴിൽ വിദ്യാഭ്യാസം പൂർത്തിയാക്കി യ ശേഷം , ഇദ്ദേഹം യുവരാജാവായി അഭിഷേകം ചെയ്യപ്പെട്ടു . എന്നാൽ പാണ്ഡവരോട് സ്പർദ്ധയുള്ള ദുര്യോധനൻ, പാണ്ഡവരെ അരക്കില്ലത്തിപ്പെടുത്തുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തതിനെത്തുടർന്ന് ധർമ്മപുത്രർ സഹോദരങ്ങളോടൊപ്പം അവിടെ നിന്നും രക്ഷപ്പെടുകയും ഘോരമായ വനത്തിലെത്തിച്ചേർന്നു വസിക്കുകയും ചെയ്തു. അവിടെവച്ചു അവരെല്ലാം ഭീമന്റെ ശക്തിയെ ആശ്രയിച്ചു കഴിഞ്ഞുകൂടി . ഭീമൻ ഹിഡിംബി എന്ന രാക്ഷസിയെ വിവാഹം ചെയ്യുകയും അവർക്കു ഘടോൽക്കചൻ എന്ന പുത്രൻ ജനിക്കുകയും ചെയ്തു . അതോടെ ഘടോൽക്കചന്റെ അനുയായികളായ രാക്ഷസന്മാരും പാണ്ഡവരുടെ സഹായികളായി . തുടർന്ന് ചില രാക്ഷസന്മാരെ അവർ വധിച്ചു .അവിടെ ഒരു ബ്രാഹ്മണ ഭവനത്തിൽ വസിച്ചു വരവേ, അവർ പാഞ്ചാലിയുടെ സ്വയംവര വാർത്ത കേൾക്കുകയും , ഉടനെ പാഞ്ചാലത്തിലെത്തി പാഞ്ചാലിയെ വേൾക്കുകയും ചെയ്തു . പാഞ്ചാലിയെ വേൾച്ചതിനു ശേഷം ധർമ്മപുത്രർ വീണ്ടും പാതിരാജ്യത്തിന്റെ രാജാവായി മാറി . തുടർന്ന് അദ്ദേഹം ഒരു രാജസൂയ യാഗം നടത്തുകയും അസുരശില്പിയായ മയൻ നിർമ്മിച്ചു നൽകിയ ഇന്ദ്രപ്രസ്ഥത്തിലെ ദിവ്യസഭയിലിരുന്ന് ഭരണം നിർവ്വഹിക്കുകയും ചെയ്തു . അതിനെത്തുടർന്നായിരുന്നു ദുര്യോധനനും ശകുനിയും നടത്തിയ ഒരു ചൂതുകളിയിൽ പങ്കെടുത്തു സർവ്വസമ്പത്തുകളും അദ്ദേഹത്തിന് വിട്ടൊഴിയേണ്ടി വന്നത്. അവസാന വട്ടവും തോറ്റ ധര്മപുത്രർക്ക്, പണയ വസ്തുവായി വേറൊന്നും നല്കാനില്ലാഞ്ഞതിനാൽ ദുര്യോധനൻ ദ്രൗപദിയെ പിടിച്ചു കെട്ടി കൊണ്ടുവരാൻ ആജ്ഞാപിക്കുന്നു. രജസ്വലയായദ്രപദി സഭയിൽ വസ്ത്രക്ഷേപം ചെയ്യപ്പെടുകയും, ശ്രീകൃഷ്ണൻ അനന്തമായ ചേല നൽകി പാഞ്ചാലിയുടെ മാനം കാക്കുകയും ചെയ്യുന്നു. തോൽവിയിലൂടെ തന്നെത്തന്നെ പണയം ചെയ്ത രാജാവും സഹോദരന്മാരും ദുര്യോധനന്റെ അടിമകളായതിനാൽ ധര്മിഷ്ഠനായ  യുധിഷ്ഠിരൻ, കോപാകുലനായി ദുശ്ശാസനനെതിരെ ഗദയെടുക്കാനാഞ്ഞ ഭീമനെ തടഞ്ഞു. തുടർന്ന് സഭയിൽ വച്ച് അപമാനിക്കപ്പെട്ട പാണ്ഡവർ 12 വര്ഷം വനവാസത്തിനു പുറപ്പെട്ടു . 1 വര്ഷം അവർക്കു അജ്ഞാതവാസവും അനുഷ്ഠിക്കേണ്ടി   ശേഷം യുധിഷ്ഠിരൻ സഹോദരങ്ങളോടു കൂടി തിരിച്ചെത്തുകയും കൃഷ്ണനെ സമാധാനദൂതനായി അയച്ച് ദുര്യോധനനോട് തങ്ങൾക്കു അവകാശപ്പെട്ട പാതിരാജ്യം ചോദിക്കുകയും ചെയ്‌തെങ്കിലും ദുര്യോധനൻ അതിനു വഴിപ്പെട്ടില്ല . യുദ്ധമൊഴിവാക്കാൻ അദ്ദേഹം ആത്മാർത്ഥമായി ആഗ്രഹിച്ചു . അതിനായി തങ്ങൾക്കു അഞ്ചു ദേശം മതിയെന്നും അതുമല്ലെങ്കിൽ ഒരു ദേശമെങ്കിലും മതിയെന്നും കുരുക്കളോടു കെഞ്ചി. എന്നാൽ ദുര്യോധനനും കർണ്ണനും ശകുനിയും അതിനു തയ്യാറായില്ല .








 ഗത്യന്തരമില്ലാതെ അദ്ദേഹം യുദ്ധത്തിന് തയ്യാറായി . തുടർന്ന് പ്രോഷ്ഠപദത്തിലെ കൃഷ്ണപക്ഷത്തിലെ അമാവാസി ദിവസം കുരുക്ഷേത്രയുദ്ധം ആരംഭിച്ചു . പതിനെട്ടു ദിവസം നീണ്ടുനിന്ന യുദ്ധത്തിൽ കുരുകുലം മുടിഞ്ഞു . കൗരവരെല്ലാം ചത്തൊടുങ്ങി . പാണ്ഡവപക്ഷത്തു പഞ്ചപാണ്ഡവരും കൃഷ്ണനും സാത്യകിയും മാത്രം ശേഷിച്ചു . കൗരവപക്ഷത്തു കൃപരും, കൃതവർമ്മാവും, അശ്വത്ഥാമാവും ശേഷിച്ചു . പാണ്ഡവരുടെ കുലതന്തുവായി മാറിയത് അർജ്ജുനന്റെ പൗത്രനായ പരീക്ഷിത്തായിരുന്നു . ബന്ധുക്കളെല്ലാം മരണപ്പെട്ട പാണ്ഡവർ ദുഃഖിതരായെങ്കിലും വീണ്ടും കുലോദ്ധാരണത്തിനായി രാജ്യഭരണം ഏറ്റെടുത്തു . ആ സമയത്താണ് അവർ കർണ്ണൻ തങ്ങളുടെ ജ്യേഷ്ഠസഹോദരൻ ആണെന്നറിയുന്നതു . ഇതറിഞ്ഞ ധർമ്മപുത്രർ വാവിട്ടു കരഞ്ഞു . തുടർന്ന് അതീവദുഃഖിതനായ അദ്ദേഹം വനവാസത്തിനു തയ്യാറായി . എങ്കിലും കൃഷ്ണന്റെ ചതുരമായ ഉപദേശത്തെത്തുടർന്നും , ഭീഷ്മരുടെ അനുശാസനത്തെത്തുടർന്നും അദ്ദേഹം ഒരുവിധം ദുഃഖത്തെ അടക്കി രാജ്യഭാരം ഏറ്റെടുത്തു .





വീണ്ടും പതിനെട്ടു കൊല്ലം കഴിഞ്ഞു. അതിനിടെയാണ് ഭീമന്റെ ഭർത്സനത്തെ തുടർന്നു മനസ്സ് വിഷമിച്ച ഗാന്ധാരിയും ധൃതരാഷ്ട്രരും വനവാസത്തിനു പോകാനൊരുങ്ങിയത് . പാണ്ഡവരുടെ അനുനയങ്ങൾക്കൊന്നും അതിനെ തടയാനായില്ല . എന്നാൽ ഏറ്റവും വലിയ ദുരിതം അതല്ലായിരുന്നു . പാണ്ഡവമാതാവായ കുന്തിയും , ഇളയച്ഛനായ വിദുരരും കൂടെ ധൃതരാഷ്ട്രര്ക്കൊപ്പം വനവാസത്തിനു പോയതായിരുന്നത് . മൂത്തപുത്രനായ കർണ്ണൻ മരിച്ചതാണ് കുന്തിയെ അതിനു പ്രേരിപ്പിച്ചത് . തുടർന്ന് പാണ്ഡവർ യുദ്ധത്തിൽ മരണപ്പെട്ട എല്ലാരുടെയും ശ്രാദ്ധം നടത്തുകയും ഗുരുജനങ്ങളെ വനവാസത്തിനു അനുവദിക്കുകയും ചെയ്തു . മൂന്നുകൊല്ലം കഴിഞ്ഞു , വനത്തിൽ വച്ച് ധൃതരാഷ്ട്രരും ഗാന്ധാരിയും കുന്തിയുമെല്ലാം കാട്ടുതീയിൽപ്പെട്ടു മരണമടഞ്ഞു . ഇതും പാണ്ഡവരുടെ ദുഃഖം വർദ്ധിപ്പിച്ചു . തുടർന്ന് പതിനഞ്ചു കൊല്ലം കഴിഞ്ഞപ്പോഴായിരുന്നു കൃഷ്ണന്റെ ദ്വാരക കടലിൽ മുങ്ങിയതും യാദവർ കൊല്ലപ്പെട്ടതും . കൃഷ്ണന്റെയും ബാലരാമന്റെയും മരണം പാണ്ഡവരെ വല്ലാതെ തളർത്തിക്കളഞ്ഞു . അർജ്ജുനൻ ദ്വാരകയിൽ പോയി കൃഷ്ണന്റെയും ബാലരാമന്റെയും ശവദാഹകർമ്മം നടത്തി തിരിച്ചു വരികയും ദ്വാരക കടലിൽ മുങ്ങുകയും ചെയ്തതിനെ തുടർന്ന് പാണ്ഡവർ രാജ്യം യുയുത്സുവിനെ ഏൽപ്പിക്കുകയും അടുത്ത രാജാവായി പരീക്ഷിത്തിനെ നിശ്ചയിക്കുകയും ചെയ്തിട്ട് വനവാസത്തിനായി പുറപ്പെട്ടു . മഹാപ്രസ്ഥാനത്തിന്റെ ആ വഴിയിൽ പാണ്ഡവരും ദ്രൗപദിയും മുറയനുസരിച്ച് നടന്നു . ദ്രൗപദി ഏറ്റവും പിറകിലും പിന്നീട് സഹദേവൻ, നകുലൻ, അർജ്ജുനൻ, ഭീമൻ ഏറ്റവും മുന്നിലായി യുധിഷ്ഠിരൻ ഇങ്ങനെ അവർ യാത്ര തുടർന്നു .തുടർന്ന് മുറയനുസരിച്ച് ഓരോരുത്തരായി ഭൂമിയിൽ വീണു തുടങ്ങി . ഏറ്റവും അവസാനമായി ഭീമൻ വീണു . അപ്പോഴും യുധിഷ്ഠിരൻ വീണില്ല . ധർമ്മത്തിന്റെ മൂർത്തിസ്വരൂപമായ അദ്ദേഹത്തിന് ഒരിക്കലും ക്ഷീണമുണ്ടാവുകയില്ല . അദ്ദേഹം യാത്ര തുടർന്നു . ആ സമയം ഒരു നായ അദ്ദേഹത്തെ അനുഗമിച്ചുകൊണ്ടിരുന്നു . അദ്ദേഹവും നായയും സുഹൃത്തുക്കളെപ്പോലെ തിരിഞ്ഞുനോക്കാതെ യാത്ര തുടർന്നു . ഒരു വ്യാഴവട്ടക്കാലം അദ്ദേഹം ഏകനായി നടന്നു. അദ്ദേഹത്തിന് ഭൂമിയിൽ വാഴാനുള്ള സമയം കഴിഞ്ഞിട്ടും മരണം അദ്ദേഹത്തെ ബാധിച്ചില്ല . ഒടുവിൽ ഇന്ദ്രൻ ഒരു തേരുമായി വഴിയിൽ വന്നുനിന്നു അദ്ദേഹത്തോട് തേരിലേറി സ്വർഗ്ഗത്തിലേക്ക് പോരുവാൻ പറഞ്ഞു . എന്നാൽ തന്റെ അനുയായിയായ ആ നായയെ ഉപേക്ഷിച്ചു സ്വർഗ്ഗത്തിലേക്ക് താനില്ലെന്ന് യുധിഷ്ഠിരൻ പറഞ്ഞു . സ്വർഗത്തിൽ നായയെ പ്രവേശിപ്പിക്കാനാകില്ലെന്നു ഇന്ദ്രൻ പറഞ്ഞു . എങ്കിൽ സ്വർഗ്ഗം തനിക്കു വേണ്ടെന്നും യുധിഷ്ഠിരൻ പറഞ്ഞു . ആ സമയം അവിടെ നിന്നിരുന്ന നായ വേഷം മാറുകയും ധർമ്മദേവന്റെ രൂപത്തിൽ പ്രത്യക്ഷനായി യുധിഷ്ഠിരനെ അനുഗ്രഹിക്കുകയും ചെയ്തു . തുടർന്ന് അദ്ദേഹം ഇന്ദ്രനോടൊത്തു സ്വർഗ്ഗത്തിലേക്ക് യാത്രയായിl

സ്വർഗ്ഗത്തിലെത്തിയ യുധിഷ്ഠിരൻ അവിടെ സർവ്വരാലും പൂജ്യനായിരിക്കുന്ന ദുര്യോധനനെ കണ്ടു . ദുഷ്ടനായ അവനിരിക്കുന്ന സ്വർഗ്ഗം തനിക്കു വേണ്ടെന്ന് അദ്ദേഹം പറഞ്ഞു . തുടർന്ന് തന്റെ സഹോദരങ്ങളെയും കർണ്ണനേയും കാണണമെന്ന് ശഠിച്ച അദ്ദേഹത്തിന് ദേവദൂതൻ ഒരു നരകം കാട്ടിക്കൊടുത്തു . അവിടെ അർജ്ജുനനും ഭീമനും കർണ്ണനും സഹദേവനും നകുലനും ദ്രൗപദിയുമൊക്കെ കിടന്നു നരകിക്കുന്നത് അദ്ദേഹം കണ്ടു . തുടർന്ന് തനിക്കു സ്വർഗ്ഗം വേണ്ടെന്നും നരകം മതിയെന്നും ദേവദൂതനോട് തിരികെ പൊയ്ക്കൊള്ളാനും പറഞ്ഞു അദ്ദേഹം ആ നരകത്തിൽ തന്നെ നിന്നു . ആ സമയം ദേവന്മാർ അവിടെ വരികയും , ആ നരകം സ്വർഗ്ഗമായി രൂപപ്പെടുകയും ചെയ്തു . വാസ്തവത്തിൽ അവിടെ നരകമില്ലായിരുന്നു . യുധിഷ്ഠിരനെ അദ്ദേഹത്തിൻറെ ചെറിയൊരു പാപത്തിന്റെ ഫലം അനുഭവിപ്പിക്കാനായി ഇന്ദ്രൻ മായ കാണിച്ചതായിരുന്നു . ഇന്ദ്രൻ അത് അദ്ദേഹത്തെ പറഞ്ഞു ബോധ്യപ്പെടുത്തി . ദ്രോണരെ വധിക്കാനായി "അശ്വത്ഥാമാ ഹത കുഞ്ജര" ( അശ്വത്ഥാമാവ് എന്ന ആന മരിച്ചു ) എന്നൊരു അർദ്ധസത്യം അദ്ദേഹം പറഞ്ഞിരുന്നു . അതിന്റെ ഫലമായി അദ്ദേഹത്തിന് മായാനരകം കാണേണ്ടതായി വന്നു . അതിനുശേഷം അദ്ദേഹം ആകാശഗംഗയിൽ സ്നാനം ചെയ്യുകയും മനുഷ്യദേഹം നഷ്ടപ്പെട്ടു ദിവ്യരൂപം പ്രാപിക്കുകയും ചെയ്തു . അപ്പോൾ അദ്ദേഹത്തിൻറെ ദുര്യോധനനോടുള്ള വൈരം നശിച്ചു . തുടർന്ന് സഹോദരന്മാരിരിക്കുന്ന സ്വർഗ്ഗം അദ്ദേഹത്തിന് ഇന്ദ്രൻ കാട്ടിക്കൊടുത്തു . സ്വർഗ്ഗത്തിൽ അദ്ദേഹം ബന്ധുക്കളെയെല്ലാം ദർശിച്ചു .(വ്യാസഭാരതം).

ദ്രൗപദി സഭയിൽ വസ്ത്രക്ഷേപം ചെയ്യപ്പെടുകയും, ശ്രീകൃഷ്ണൻ അനന്തമായ ചേല നൽകി പാഞ്ചാലിയുടെ മാനം കാക്കുകയും ചെയ്യുന്നു. തോൽവിയിലൂടെ തന്നെത്തന്നെ പണയം ചെയ്ത രാജാവും സഹോദരന്മാരും ദുര്യോധനന്റെ അടിമകളായതിനാൽ ധര്മിഷ്ഠനായ  യുധിഷ്ഠിരൻ, കോപാകുലനായി ദുശ്ശാസനനെതിരെ ഗദയെടുക്കാനാഞ്ഞ ഭീമനെ തടഞ്ഞു. തുടർന്ന് സഭയിൽ വച്ച് അപമാനിക്കപ്പെട്ട പാണ്ഡവർ 12 വര്ഷം വനവാസത്തിനു പുറപ്പെട്ടു . 1 വര്ഷം അവർക്കു അജ്ഞാതവാസവും അനുഷ്ഠിക്കേണ്ടി   ശേഷം യുധിഷ്ഠിരൻ സഹോദരങ്ങളോടു കൂടി തിരിച്ചെത്തുകയും കൃഷ്ണനെ സമാധാനദൂതനായി അയച്ച് ദുര്യോധനനോട് തങ്ങൾക്കു അവകാശപ്പെട്ട പാതിരാജ്യം ചോദിക്കുകയും ചെയ്‌തെങ്കിലും ദുര്യോധനൻ അതിനു വഴിപ്പെട്ടില്ല . യുദ്ധമൊഴിവാക്കാൻ അദ്ദേഹം ആത്മാർത്ഥമായി ആഗ്രഹിച്ചു . അതിനായി തങ്ങൾക്കു അഞ്ചു ദേശം മതിയെന്നും അതുമല്ലെങ്കിൽ ഒരു ദേശമെങ്കിലും മതിയെന്നും കുരുക്കളോടു കെഞ്ചി. എന്നാൽ ദുര്യോധനനും കർണ്ണനും ശകുനിയും അതിനു തയ്യാറായില്ല .



കൂടുതൽ അറിയുക
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.

മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ്‌ ദുര്യോധനൻ(दुर्योधन). ധൃതരാഷ്ട്രരുടെ മൂത്ത പുത്രൻ. സുയോധനൻ എന്നാണ് ശരിയായ പേര്. ആജമീഢൻ, ഭാരതൻ, ഭരതർഷഭൻ, ഭാരതാഗ്യ്രൻ, ധാർത്തരാഷ്ട്രൻ, ധൃതരാഷ്ട്രജൻ, ഗാന്ധാരീപുത്രൻ, കൗരവനന്ദനൻ, കൗരവേന്ദ്രൻ, കൗരവേയൻ, കുരുപ്രവീരൻ, കുരുസത്തമൻ തുടങ്ങിയ പേരുകൾ ദുര്യോധനന്റെ പര്യായമായി മഹാഭാരതത്തിലുണ്ട് .ദുര്യോധനന്റെ ജനനസമയത്തുണ്ടായ ചില ദുർന്നിമിത്തങ്ങൾ കണ്ട്‌ ആകുലനായ ധൃതരാഷ്ട്ര മഹാരാജാവ് പ്രാജ്ഞനായ തന്റെ അനുജൻ വിദുരരേയും , മറ്റു ബ്രാഹ്മണമുഖ്യന്മാരേയും വരുത്തി ദുര്യോധനന്റെ ഭാവി എന്തായിരിക്കുമെന്നുള്ളതിനെപ്പറ്റി ചിന്തിച്ചു. ദുര്യോധനന്റെ ജനനം നിമിത്തം ആ രാജവംശവും നാടും നശിക്കുമെന്നും അങ്ങനെ വരാതിരിക്കണമെങ്കിൽ ദുര്യോധനനെ ഉപേക്ഷിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു. പക്ഷേ, പുത്രസ്നേഹം നിമിത്തം ദുര്യോധനനെ ഉപേക്ഷിക്കുവാൻ ധൃതരാഷ്ട്രർക്കു മനസ്സു വന്നില്ല.


മഹാപ്രസ്ഥാനിക പർവ്വം

മഹാഭാരതത്തിലെ 17 മത്തെ പർവ്വമാണ് മഹാപ്രസ്ഥാനിക പർവ്വം .ഇതിനു മൂന്നു അദ്ധ്യായങ്ങളുണ്ട്‌ .ഉപപർവ്വങ്ങളില്ല.

ശ്രീകൃഷ്ണന്റെയും യാദവരുടെയും നാശത്തിനു ശേഷം ദ്വാരക സമുദ്രത്തിൽ മുങ്ങിപ്പോവുകയും തുടർന്ന് വ്യാസനിർദ്ദേശമനുസരിച്ച് പഞ്ച പാണ്ഡവരും ദ്രൗപദിയും പരീക്ഷിത്തിനെ അടുത്ത രാജാവായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിൻറെ സംരക്ഷണത്തിനു വേണ്ടതെല്ലാം ചെയ്തിട്ട് രാജ്യം യുയുത്സുവിനെ ഏല്പ്പിച്ചു. അതിനുശേഷം മോക്ഷകാംക്ഷികളായി മരവുരിയുടുത്തു സന്ന്യാസവേഷധാരികളായി യാത്രയാരംഭിക്കുന്നു .ഈ യാത്രയാണ് "പ്രസ്ഥാനം".യുധിഷ്ട്ടിരൻ മുന്നിലും , മറ്റു പാണ്ഡവർ മുറയനുസരിച്ചു പിന്നിലും ദ്രൗപതി ഏറ്റവും പിറകിലുമായിട്ടായിരുന്നു അവരുടെ യാത്ര .അവരെ ഒരു നായ അനുഗമിച്ചിരുന്നു .

ഇടയ്ക്ക് വച്ച് അഗ്നിദേവൻ പ്രത്യക്ഷനാവുകയും അർജ്ജുനനോട് ഗാണ്ഡീവവും അമ്പൊടുങ്ങാത്ത ആവനാഴിയും സമുദ്രത്തിൽ ഉപേക്ഷിക്കാൻ ഉപദേശിക്കുകയും ചെയ്തു. അർജുനൻ അപ്രകാരം ചെയ്തു . വീണ്ടും അവരുടെ യാത്ര തുടർന്നു. ആ യാത്രാമദ്ധ്യേ ദ്രൗപതി തൊട്ടു ഭീമൻ വരെ ഓരോരുത്തരായി വീണു മരിക്കുന്നു .അവസാനം യുധിഷ്ഠിരനും നായും മാത്രം ശേഷിക്കുന്നു .

സ്വർഗ്ഗരാജാവായ ഇന്ദ്രൻ , യുധിഷ്ഠിരനെ സ്വർഗ്ഗത്തിലേക്ക് ആനയിക്കാനായി ഒരു രഥവുമായി കാത്തു നിന്നിരുന്നു . എന്നാൽ ആശ്രിതനായ നായയെ ഭൂമിയിൽ തനിച്ചു വിട്ടിട്ടു സ്വർഗ്ഗത്തിൽ പോകാൻ യുധിഷ്ഠിരൻ തയ്യാറായില്ല. ഒടുവിൽ നായ ധർമ്മദേവന്റെ രൂപത്തിൽ പ്രത്യക്ഷനാവുകയും , യുധിഷ്ഠിരനെ പരീക്ഷിക്കാൻ വന്നതാണെന്ന് പറയുകയും ചെയ്യുന്നു . തുടർന്ന് യുധിഷ്ഠിരനെ ഇന്ദ്രൻ സ്വർഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി .



മഹാഭാരതത്തിലെ 18-ആമത്തേതും അവസാനത്തേതുമായ പർവ്വമാണ് സ്വർഗ്ഗാരോഹണപർവ്വം . ഇതിൽ 5 അദ്ധ്യായങ്ങളുണ്ട്‌ . ഉപപർവ്വങ്ങളില്ല.

യുധിഷ്ഠിരന്റെ സ്വർഗ്ഗത്തിലേക്കുള്ള പ്രവേശനവും , തുടർന്നുണ്ടാകുന്ന അദ്ദേഹത്തിൻറെ അനുഭവങ്ങളും ഈ പർവ്വത്തിൽ പ്രതിപാദിച്ചിരിക്കുന്നു .

സ്വർഗ്ഗത്തിലെത്തിയ യുധിഷ്ഠിരൻ ആദ്യമായി കാണുന്നത് സ്വർഗ്ഗസ്ഥനായ ദുര്യോധനനെയാണ് . ഇതുകണ്ട് അദ്ദേഹത്തിനു അതിശയവും കോപവും ഉണ്ടാകുന്നു . തുടർന്ന് നാരദൻ " ക്ഷത്രിയധർമ്മം മുറപോലെ അനുഷ്ട്ടിച്ചാണ് ദുര്യോധനൻ സ്വർഗ്ഗത്തിലെത്തിയതെന്നും കൂടാതെ സ്വർഗ്ഗത്തിൽ വൈരത്തിന് സ്ഥാനമില്ലെന്നും , ഭൂമിയിലെ ദേഹം ഇനിയും ഉപേക്ഷിക്കാത്തത് കൊണ്ടാണ് ഇതുണ്ടാകുന്നതെന്നും "- യുധിഷ്ഠിരനെ അറിയിക്കുന്നു . യുധിഷ്ഠിരൻ ഉടലോടെയാണ് സ്വർഗ്ഗത്തിലെത്തിയത് .

അതിനു ശേഷം യുധിഷ്ഠിരൻ ഒരു " മായാനരകം " കണ്ടു ഭയപ്പെടുന്നു . അതിനു കാരണമായി പറയുന്നത് , അദ്ദേഹം മുൻപൊരിക്കൽ അശ്വത്ഥാമാവ് മരിച്ചെന്നു ദ്രോണരോട് നുണ പറഞ്ഞതാണ് .

അതിനു ശേഷം അദ്ദേഹം ആകാശഗംഗയിൽ സ്നാനം ചെയ്യുകയും , അദ്ദേഹത്തിൻറെ മാനുഷദേഹവും മാനുഷബുദ്ധിയും നഷ്ട്ടമാവുകയും ചെയ്തു. അതോടെ ദുര്യോധനനോട് തോന്നിയ വൈരവും തീർന്നുപോയി .

തുടർന്ന് യുധിഷ്ഠിരൻ മഹത്തായ സ്വർഗ്ഗത്തിലേക്ക് യാത്രയായി. അവിടെ അദ്ദേഹം മരിച്ചുപോയ തന്റെ എല്ലാ ബന്ധുക്കളെയും കാണുന്നു . തന്റെ സഹോദരങ്ങളും കർണ്ണനും ഗുരുജനങ്ങളും എല്ലാം അദ്ദേഹത്തെ വരവേറ്റു . എല്ലാരോടുമോപ്പം യുധിഷ്ഠിരൻ സ്വർഗ്ഗത്തിൽ വസിച്ചു .

ആനന്ദമോടെയാരും ജനിക്കില്ലേലു-
മാനന്ദമേകീടുവാനാർക്കുമായിടും
ആത്മാർത്ഥതയോടുള്ളോരോ ചിരി ക്കുമാം
ആരുടേയും ഹൃത്തിനെത്തൊടുവാ നായി


യുഷ്ഠിരൻ


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ