2021 ജൂൺ 25, വെള്ളിയാഴ്‌ച

വസുമതിയുടെ പരിവേദനങ്ങൾ

       വസുമതിയുടെ പരിവേദനങ്ങൾ
                              ---------
          ഉപഗുപ്തൻ കെ. അയിലറ 

എന്നോനടന്നോരുവിസ്ഫോടനത്തിനാൽ എങ്ങനോ ഭൂമിതൻ രൂപത്തിലായി ഞാൻ
                        മന്വന്തരങ്ങളായെന്നച്ചുതണ്ടിലു-
മറ്റമില്ലാതെയായർക്കന്റെ ചുറ്റിനും

ചുറ്റിക്കറങ്ങിക്കറങ്ങിത്തിരിഞ്ഞിട്ടു
ചക്രവാളങ്ങളും താണ്ടിക്കടക്കുന്നു!

എന്തോനിയോഗത്തിലെന്റെയീ ജീവിതം 
പന്തുപോലങ്ങുരുണ്ടല്ലോ തുടിക്കുന്നു!
    
ഈവിഹായസ്സിന്റെ ശൂന്യപ്രദേശത്തു
ഈവിധം എത്രനാളായ് ഞാൻ കറങ്ങുന്നു!  

എന്തിനാണീവിധം വട്ടംകറങ്ങുന്ന-  
തെത്രയും നാൾകൂടി,യെന്നൊട്ടറിഞ്ഞിടാ

ഏണാങ്കനും മറ്റു താരാഗണങ്ങളും
ഏഴെട്ടു ഗോളവും കൂട്ടിനായുണ്ടഹോ!

എങ്കിലും എത്രയോ ദൂരെയാണെല്ലാരു-
മെന്നതും കൂട്ടായി കൂട്ടുവാനാകുമോ?  

അമ്മയെന്നെന്തേ വിളിക്കുന്നതെന്നെയീ
അർത്ഥമോഹിയാകും മാനുഷന്മാരൊക്കെ 

മർത്യന്നു ഞാനല്ല ജന്മം കൊടുത്തതും
എത്രനാളാകേണമായുസ്സവനെന്നും
    
എന്നിട്ടുമെന്റെയെല്ലാം തന്നെ പോറ്റമ്മ- 
യെന്നമട്ടിൽ പങ്കുവയ്ക്കുന്നവന്നായി!


എന്റെയാ ഉള്ളിന്റെയാഴങ്ങളിലായും  
എന്റെയാ നിമ്നോന്നതങ്ങൾക്കിടയ്ക്കായി

സൂക്ഷിച്ചു ഞാൻ വച്ച സമ്പത്തുകൾക്കൊക്കെ
സാക്ഷിയേയില്ലാതവന്നാണവകാശം

അമ്മയെന്നെന്നേ വിളിക്കുമെന്നാകിലും
എമ്മട്ടവനെന്നെച്ചൂഷണം ചെയ്‌വതോ!       
എന്റെ മാറാകെത്തുളച്ചിട്ടു ബോംബിട്ടു
എന്തോപരീക്ഷിച്ചു നോക്കുന്നിതെന്നുമേ 

എന്നുള്ളിലേയ്ക്കങ്ങിടിച്ചു കേറ്റുന്നവൻ
എത്രയോ കമ്പികൾ കെട്ടിടം പൊക്കുവാൻ 

എത്രയാഘാതമേൽപ്പിക്കുന്നവനെന്നോ    ഇത്രയേറെപ്പീഡനം എനിക്കേകണോ!

ഉരുൾപൊട്ടിയിട്ടങ്ങൊലിക്കുമെൻ കണ്ണീരിൽ  
ഉരുൾപൊട്ടിപ്പായും കല്ലാകുമസ്ഥിയിൽ

വറ്റുന്നയാറിന്റെയുള്ളിലെച്ചുഴിയിൽ 
വെട്ടിത്തെളിച്ചൊരാക്കുന്നുകൾക്കുള്ളിലായ്    

കാണാതവൻപോവതെന്റെയീയുള്ളിലായ്
കേഴുന്ന ഖിന്നയാം മാതൃത്വമല്ലയോ! 
   
സർവ്വംസഹിപ്പവൾ എന്ന പേരേകീട്ടു   
സർവ്വപ്രകാരേണ പീഡനം നൽകയോ! 

അമ്മയെന്നെന്നെ വിളിക്കുവാനായുള്ള
അർഹത എങ്ങനെയാണവൻ നേടുന്നെ! 

മർത്യന്റെയത്യാഗ്രഹത്തിനെന്നെങ്കിലും
മാറ്റമുണ്ടാകുമോ കണ്ടറിഞ്ഞീടണം

മാറ്റമുണ്ടാകില്ലയെങ്കിലെൻറെ രൂപം
മാറിടും ശൂന്യമായ്  മർത്യന്നു നാശവും. 

  (Copy Right :: Upagupthan K. Ayilara)      

2021 ജൂൺ 22, ചൊവ്വാഴ്ച

മല്ലിക വൃത്തം


മല്ലിക (വൃത്തം)

മല്ലിക: ഒരു സം‍സ്കൃത‍വർണ്ണവൃത്തംധൃതി എന്ന ഛന്ദസ്സിൽ പെട്ട (ഒരു വരിയിൽ 18 അക്ഷരങ്ങൾ) സമവൃത്തം.

ലക്ഷണംതിരുത്തുക

വൃത്തശാസ്ത്രസങ്കേതമനുസരിച്ചു്

 “ര സ ജ ജ ഭ ര” എന്നീ ഗണങ്ങൾ വരുന്ന വൃത്തമാണു മല്ലിക.

- v - /v v - /v - v /v - v/ - v v /- v -

ഉദാഹരണങ്ങൾതിരുത്തുക

ഉദാ: കുമാരനാശാന്റെ ഒരു പ്രാർത്ഥനയിൽനിന്നു്.

2021 ജൂൺ 19, ശനിയാഴ്‌ച

മലയാള സംസ്കൃത വൃത്തങ്ങൾ



https://ml.m.wikipedia.org/wiki/%E0%B4%B5%E0%B5%83%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%82_(%E0%B4%9B%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%83%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82)

https://m.facebook.com/story.php?story_fbid=2766476430046461&id=106892100980202

https://m.facebook.com/story.php?story_fbid=2766476430046461&id=1068921009802020

ലക്ഷണസഹിതം മലയാള – സംസ്കൃത വൃത്തങ്ങള്‍ – വിഹഗാവലോകനം – Sankaranarayanan

ലക്ഷണസഹിതം മലയാള – സംസ്കൃത വൃത്തങ്ങള്‍ – വിഹഗാവലോകനം

ശങ്കര്‍ജി കൊടകര

ൃത്തം എന്നാല്‍ എന്താണ് ?

പദ്യം വാര്‍ക്കുന്ന തോതല്ലോ

വൃത്തമെന്നിഹ ചൊല്‍വത്

ഹ്രസ്വാക്ഷരത്തെ ലഘു എന്നും ദീര്‍ഘാക്ഷരത്തെ ഗുരു എന്നും വൃത്തശാസ്ത്രത്തില്‍വ്യവഹരിക്കുന്നു .അതനുസരിച്ച് മൂന്നക്ഷരങ്ങള്‍ ചേര്‍ന്ന് ഒരു ഗണം എന്ന് കണക്കാക്കിയാണ് വൃത്തം നിര്‍ണ്ണയിക്കുന്നത്

ഗണം ഗണിക്കേണ്ടും പ്രകാരം

ആദിമദ്ധ്യാന്ത്യ വര്‍ണ്ണങ്ങള്‍

ലഘുക്കള്‍ യരതങ്ങളില്‍

ഗുരുക്കള്‍ ഭജസങ്ള്‍ക്കു

ഗലങ്ങള്‍ മനമാത്രമാം

ലഘുവിനെ Uചിഹ്നം കൊണ്ടും

ഗുരുവിനെ ചിഹ്നം കൊണ്ടും സൂചിപ്പിക്കുന്നു

ഗുരുലഘുവിന്യാസക്രമം

ഗണത്തിന്റെ പേര്

ഉദാഹരണം

ചിഹ്നം

അക്ഷരം

ആദിലഘു

യഗണം

സലീലം

U_ _

മദ്ധ്യലഘു

രഗണം

രാഗിണീ

_ U _

അന്ത്യലഘു

തഗണം

സുരസാ

_ _ U

ആദിഗുരു

ഭഗണം

നീരജ

_ U U

മദ്ധ്യഗുരു

ജഗണം

രാധികാ

_ U_

അന്ത്യഗുരു

സഗണം

അനഘാ

U U_

സര്‍വ്വഗുരു

മഗണം

പാതാളം

_ _ _

സര്‍വ്വലഘു

നഗണം

വിവശ

U U U

ഭാഷാവൃത്തങ്ങളില്‍ ഓരോ വരിയിലും വരുന്ന ലഘു ഗുരു എന്നിവയുടെ എണ്ണം കണക്കാക്കിയാണ് വൃത്തം നിര്‍ണ്ണയിക്കുന്നത് അവയില്‍ തന്നെ ചിലേടത്ത് ലഘുവിനെ നീട്ടി ചൊല്ലി ഗുരുവാക്കി കണക്കാക്കാം സംസ്കൃതവൃത്തങ്ങളില്‍ ആര്യാ ഗീതി വൈതാളീയം തുടങ്ങിയവയില്‍ ഗുരുലഘുക്കള്‍ ഉച്ചരിക്കുന്ന മാത്ര സമയദൈര്‍ഘ്യംകണക്കാക്കിയാണ് വൃത്തഗണന .

കേക
മൂന്നും രണ്ടും രണ്ടും മൂന്നും

രണ്ടും രണ്ടെന്നെഴുത്തുകൾ
പതിന്നാലിന്നാറു ഗണം

പാദം രണ്ടിലുമൊന്നുപോൽ
ഗുരുവൊന്നെങ്കിലും വേണം

മാറാതോരോ ഗണത്തിലും
നടുക്കു യതി പാദാദി

പ്പൊരുത്തമിതു കേകയാം.

(ഉദാ – രാമായണം കിളിപ്പാട്ട് ബാലകാണ്ഡം ആരണ്യകാണ്ഡം യുദ്ധകാണ്ഡം)

മഞ്ജരി
ശ്ഥകാകളി വൃത്തത്തില്‍

രണ്ടാം പദത്തില്‍ അന്ത്യമായ്
രണ്ടക്ഷരം കുറഞ്ഞീടി

ലതു മഞ്ജരിയായിടും

(ഉദാഹരണം – കൃഷ്ണഗാഥ )

കാകളി
മാത്രയഞ്ചക്ഷരം മൂന്നില്‍

വരുന്നോരു ഗണങ്ങളെ
എട്ടു ചേര്‍ത്തുള്ളീരടിക്കു

ചൊല്ലാം കാകളിയെന്നു പേര്‍

(ഉദാഹരണം –രാമായണം കിളിപ്പാട്ട് അയോദ്ധ്യാ കാണ്ഡം കിഷ്കിന്ധാകാണ്ഡം
കളകാഞ്ചി
കാകളിക്കാദ്യപാദാദൗ

രണ്ടോ മൂന്നോ ഗണങ്ങളെ
ഐയഞ്ചു ലഘുവാക്കീടി

ലുളവാം കളകാഞ്ചികേൾ.

(ഉദാഹരണം –രാമായണം കിളിപ്പാട്ട് സുന്ദരകാണ്ഡം)

മണികാഞ്ചി
കാകളിക്കുള്ള പാദങ്ങൾ

രണ്ടിലും പിന്നെയാദിമം

ഗണം മാത്രം ലഘുമയ

മായാലോ മണികാഞ്ചിയാം..

മിശ്രകാകളി
ച്ഛപോലെ ചിലേടത്തു

ലഘുപ്രായഗണങ്ങളെ

ചേർത്തും കാകളി ചെയ്‌തിടാ

മതിൻപേർ മിശ്രകാകളി.

ഊന കാകളി
രണ്ടാം പാദാവസാനത്തിൽ

വരുന്നോരു ഗണത്തിനു
വർണമൊന്നു കുറഞ്ഞീടി

ലൂനകാകളിയാമത്‌.

അന്നനട
ലഘുപൂർവം ഗുരു പര

മീമട്ടിൽ ദ്വ്യ‍ക്ഷരംഗണം

ആറെണ്ണം മര്‍ദ്ധ്യയതിയാ

ലർദ്ധിതംമുറിരണ്ടിലും

ആരംഭേ നിയമം നിത്യ

മിതന്നനടയെന്ന ശീൽ.

ഉദാഹരണം – മഹാഭാരതം കിളിപ്പാട്ട്കര്‍ണ്ണപര്‍വ്വം)

നതോന്നത (വഞ്ചിപ്പാട്ടുവൃത്തമെന്നു പ്രസിദ്ധം)

ഗണം ദ്വ്യക്ഷരമെട്ടെണ്ണം

ഒന്നാം പാദത്തില്‍ മറ്റതില്‍

ഗണമാറര നില്‍ക്കേണം

രണ്ടുമെട്ടാമതക്ഷരേ

ഗുരു തന്നെയെഴുത്തല്ല

യിശ്ശീലിന്‍ പേര്‍ നതോന്നത

(ഉദാഹരണം – രാമപുരത്തു വാരിയരുടെ കുചേലവൃത്തം വഞ്ചിപ്പാട്ട്)

ദ്രുത കാകളി
രണ്ടു പാദത്തിലും പിന്നെ

യന്ത്യമായ ഗണത്തിന്‌
വർണമൊന്നു കുറഞ്ഞെന്നാൽ

ദ്രുതകാകളി കീർത്തനെ.

തരംഗിണി. തുള്ളല്‍ കൃതികളിലെ മുഖ്യമായ വൃത്തം)
ദ്വിമാത്രം ഗണമെട്ടെണ്ണം

യതിമദ്ധ്യം തരംഗിണി.

(കുഞ്ചന്‍ നമ്പിയാരുടെ കൃതികള്‍)
അർദ്ധകേക
കേകാപാദത്തെയർദ്ധിച്ചാ

ലർദ്ധകേകയതായിടും

ഊനതരംഗിണി
രണ്ടാം പാദേ ഗണം രണ്ടു

കുറഞ്ഞൂനതരംഗിണി

അജഗരഗമനം
ലഘുപ്രായം ചതുർമ്മാത്ര

ഗണമാറൊരു ദീർഘവും

ചേർന്നു വന്നാലജഗര

ഗമനാഭിധവൃത്തമാം

കുലേന്ദുവദനാ
ഇഹേന്ദുവദനാവൃത്തേ

ാത്രയ്ക്കൊത്തു ലഘുക്കളെ

ഇടവിട്ടു ഗുരുസ്ഥാനേ

ചെയ്‌തിട്ടു ലഘുവൊന്നഥ

ഒടുവിൽ ചേർത്തതാം വൃത്തം

കുലേന്ദുവദനാഭിധം

സര്‍പ്പിണി
ദ്വ്യ‍ക്ഷരം ഗണമൊന്നാദ്യം

ത്ര്യക്ഷരം മൂന്നതിൽപരം

ഗണങ്ങൾക്കാദിഗുരുവാം

വേറൊന്നും ത്ര്യക്ഷരങ്ങളിൽ

മറ്റേതും സർവഗുരുവായ്‌

വരാം കേളിതു സർപ്പിണീ.

കല്യാണി
കല്യാണി തഗണം മൂന്നു

ഗുരു രണ്ടോടുചേരുകിൽ

സംസ്കൃത വൃത്തങ്ങള്‍

സംസ്കൃത വൃത്തങ്ങള്‍ മൂന്നു തരം

സമവൃത്തം – നാലു പാദങ്ങളിലും തുല്യ എണ്ണം അക്ഷരങ്ങള്‍

അര്‍ദ്ധസമവൃത്തം – ഒന്നും മൂന്നും തുല്യ എണ്ണം അക്ഷരങ്ങള്‍ റണ്ടും നാലും അതുപോലെ തന്നെ

വിഷമവൃത്തം – നാലു പാദങ്ങളിലും അക്ഷരസംഖ്യ വിഭിന്നമായിവരുന്ന വൃത്തങ്ങള്‍ എട്ടക്ഷരം മുതല്‍ ഇരുപത്തി ആറു അക്ഷരം വരെയുള്ളവയെ വൃത്തം എന്നും അതിനു മുകളിലുള്ളവയെ ദണ്ഡകം എന്നും പറയുന്നു.

ഇന്ദ്രവജ്രാ (इन्द्रवज्रा)

കേളിന്ദ്രവജ്രക്കു തതം ജഗംഗം ഗണവ്യവസ്ഥ – തതജ ഗുരു ഗുരു

स्यादिन्द्रवज्रा यदि तौ जगौगः

ഉപേന്ദ്രവജ്രാ (उपेन्द्रवज्रा)

ഉപേന്ദ്രവജ്രക്കു ജതം ജഗംഗം ഗണവ്യവസ്ഥ – ജതജ ഗുരു ഗുരു

उपेन्द्रवज्रा जतजास्तगौगः

ഉപജാതി (उपजातिः)

അഥേന്ദ്രവജ്രാഘ്രിയുപേന്ദ്രവജ്രാ

കലര്‍ന്നു വന്നാലുപജാതിയാകും

अनन्रोदीरितलक्ष्मभाजौ पादौ यदीयादुपजातयस्तः

ദ്രുതവിളംബിതം (द्रुतविलंम्बितम्)

ദ്രുതവിളംബിതമാം നഭവും ഭരം ഗണവ്യവസ്ഥ – നഭഭര

द्रुतविलम्बितमाह नभौ भरौ।

രഥോദ്ധത (रथोद्धता)

രന്നരങ്ങള്‍ ലഗവും രഥോദ്ധതാ ഗണവ്യവസ്ഥ –ര ന ര ലഘു ഗുരു

रन्नराविह रथोद्धता लगो

വംശസ്ഥം वंशस्थम्)
`ജതങ്ങള്‍ വംശസ്ഥമതാം ജരങ്ങളും ഗണവ്യവസ്ഥ– ജതജര

जतौ तु वंशस्थमुदीरितं जरौ।

മഞ്ജുഭാഷിണി (मञ्जुभाषिणी)

സജസംകഴിഞ്ഞു ജഗം മഞ്ജുഭാഷിണി ഗണവ്യവസ്ഥ – സ ജ സ ജ ഗുരു

सजसा जगौ भवति मञ्जुभाषिणी।

വസന്തതിലകം (वसन्ततिलका)

ചൊല്ലാം വസന്തതിലകം തഭജം ജഗംഗം ഗണവ്യവസ്ഥ ത ഭ ജ ജ ഗുരുഗുരു

उक्ता वसन्ततिलका तभजौजगौगः।

സ്വാഗതാ (स्वागता)

സ്വാഗതക്കു രനഭം ഗുരുയുഗ്മം ഗണവ്യവസ്ഥ – രനഭ ഗുരു ഗുരു

स्वागतेति रनभात् गुरुयुग्मम्।

പഞ്ച ചാമരം (पञ्चचामरम्)
ജരം ജരം ജഗം നിരന്നു പഞ്ച ചാമരം വരും ഗണവ്യവസ്ഥ – ജ ര ജ ര ജ ഗുരു

जरौ जरौ जगाविदं वदन्ति पञ्चचामरं ।

മാലിനി (मालिनी)

നനമയയുഗമെട്ടില്‍ തട്ടണം മാലിനിക്ക് ഗണവ്യവസ്ഥ – ന ന മ യ യ യ

ननमयययुतेयं मालिनी भोगिलोकैः। यति – (യതി) – 7 8 അക്ഷരങ്ങളില്‍

ശിഖരിണി (शिखरिणी)

യതിക്കാറില്‍ തട്ടും യമനസഭലംഗം ശിഖരിണി ഗണവ്യവസ്ഥ – യമനസഭ ലഘു ഗുരു

रसैःरुद्रैश्छिन्ना यमनसभलागः शिखरिणी। यति – (യതി) –6 11അക്ഷരങ്ങളില്‍

ന്ദാക്രാന്താ (मन्दाक्रान्ता) (സന്ദേശവൃത്തം എന്ന് പ്രസിദ്ധി)
മന്ദാക്രാന്താ മഭനതതഗം നാലുമാരറേഴുമായ്ഗം ഗണവ്യവസ്ഥ – മ ഭ ന ത ത ഗുരു ഗുരു

मन्दाक्रान्ता जलधिषडकैर्भौभनौ ताद्गुरू चेत्। यति – (യതി) – 4 6 അക്ഷരങ്ങളില്‍

ശാര്ദ്ദല വിക്രീഡിതം (शार्दूलविक्रीडितम्)
പന്ത്രണ്ടാല്‍ മസജം സതംത ഗുരുവും ശാര്ദ്ദൂലവിക്രീഡിതം

ഗണവ്യവസ്ഥ – മ സ ജ സ ത ത ഗുരു

सूर्याशवैर्मसजस्ततः सगुरवः शार्दूलविक्रीडितम्। यति – (യതി) – 12 ല്‍

സ്രഗ്ദ് ധരാ (स्रग्धरा)

ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ് ധരാ വൃത്തമാകും

ഗണവ്യവസ്ഥ – മ ര ഭ ന യ യ യ

म्रभ्नर्याणां त्रयेण त्रिमुनियतियुता स्रग्धरा कीर्तितेयम्। यति – (യതി) – 7 14 അക്ഷരങ്ങളില്‍

കുസുമമഞ്ജരീ (कुसुममञ्जरी)

രം നരം നരനരം നിരന്നുവരുമെങ്കിലോ കുസുമമഞ്ജരി

रात्परौ नरनरौ क्रमात्भवति चेद्धि सा कुसुममञ्जरी ।

ഗണവ്യവസ്ഥ – ര ന ര  ന ര ന ര

യതി – ദീര്‍ഘവൃത്തങ്ങളുടെ ആലാപനസൗകര്യത്തിനായി കല്പിക്കപ്പെട്ട താല്‍ക്കാലികമായുള്ള വിരാമസ്ഥാനം.

അര്‍ദ്ധസമവൃത്തങ്ങള്‍

ഈ വിഭാഗത്തിലെ വൃത്തലക്ഷണങ്ങളിലെ സമം എന്നതുകൊണ്ട് ഒന്ന് മൂന്ന് എന്നീ പാദങ്ങളേയും വിഷമം എന്നതുകൊണ്ട് രണ്ട് നാല് എന്നീ പാദങ്ങളേയുമാണ് ഉദ്ദേശിക്കുന്നത്

പുഷ്പിതാഗ്ര

നനരയവിഷമത്തിലും സമത്തില്‍

പുനരിഹ നം ജജരംഗ പുഷ്പിതാഗ്ര

अयुजि नयुगरेफतो यकारो

युजि च ननौ जरगश्च पुष्पिताग्रा।

ഗണവ്യവസ്ഥ – സമപാദങ്ങളില്‍ – ന ന ര യ ( 1&3)

വിഷമപാദങ്ങളില്‍ – ന ജ ജ ര ഗുരു (2&4)

വിയോഗിനീ (വിരഹവര്‍ണ്ണനയ്ക്ക് പ്രസിദ്ധി രഘുവംശത്തിലെ അജവിലാപം കുമാരസംഭവത്തിലെ രതിവിലാപം കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത എന്നിവ വിയോഗിനീ വൃത്തത്തില്‍ രചിക്കപ്പെട്ടവയാണ്)

സസജം വിഷമത്തിലും സമത്തില്‍

സഭരം ലം ഗുരുവും വിയോഗിനി

विषमे ससजाः गुरू समे

सभराल्लोथ गुरुर्वियोगिनी।

ഗണവ്യവസ്ഥ – സമപാദങ്ങളില്‍ –സ സ ജ ( 1&3)

വിഷമപാദങ്ങളില്‍ – സ ഭ ര ലഘു ഗുരു (2&4)

N B :- വിഷമവൃത്തങ്ങള്‍ കാവ്യങ്ങളില്‍ പ്രസിദ്ധമല്ലാത്തതുകോണ്ടും ഉദാഹരണങ്ങള്‍ വിരളമായതുകൊണ്ടും ഇവിടെ പ്രതിപാദിക്കുന്നില്ല

Additional Questions and Answers

1വൃത്തശാസ്ത്രത്തിന്റെ അപരനാമം – ഛന്ദശ്ശാസ്ത്രം

ഛന്ദശ്ശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് – പിംഗളന്‍

3ഛന്ദശ്ശാസ്ത്രത്തെ വേദപുരുഷന്റെ ഏതവയവമായാണ് കല്‍പിക്കപ്പെട്ടിരിക്കുന്നത് – പാദം

4വൃത്തരത്നാകരം എന്ന സംസ്കൃത ഗ്രന്ഥം രചിച്ചത് ആര് – കേദാരഭട്ടന്‍

5കാളിദാസ പ്രണീതമായ വൃത്തശാസ്ത്രഗ്രന്ഥം – ശ്രുതബോധം

6വൃത്തമഞ്ജരി എന്ന മലയാളവൃത്തശാസ്ത്രഗ്രന്ഥം രചിച്ചത് ആര് – എ ആര്‍ രാജരാജവര്‍മ്മ

7കാന്തവൃത്തം എന്ന വൃത്തശാസ്ത്രഗ്രന്ഥം രചിച്ചത് ആര് – കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്‍

ഛന്ദസ്സുകള്‍ എത്ര എണ്ണം – ഇരുപത്തിയാറ്

കുമാരനാശാന്റെ കരുണയിലെ വൃത്തം – നതോന്നത

10 വീണപ്പൂവ് എതു വൃത്തത്തില്‍ രചിക്കപ്പെട്ടതാണ് – വസന്തതിലകത്തില്‍ (കരുണരസമാണെങ്കിലും)

11വൃത്തശില്പം എന്ന ഗ്രന്ഥംരചിച്ചത് ആര് – കുട്ടികൃഷ്ണമാരാര്‍

മലയാളകൃതികള്‍ വൃത്തങ്ങള്‍

൧ ബന്ധനസ്ഥനായ അനിരുദ്ധന്‍ വസന്തതിലകം

൨ നളിനി രഥോദ്ധത

൩ ലീല പുഷ്പിതാഗ്ര

൪ കര്‍ണ്ണഭൂഷണം മഞ്ജരി

൫ മയൂരസന്ദേശം മന്ദാക്രാന്താ

൬ എന്റെ ഗുരുനാഥന്‍ കേക

൭ ആത്മാവില്‍ ഒരുചിത കാകളി

൮ മാമ്പഴം കേക

൯ മഗ്ദലനമറിയം മാകന്ദമഞ്ജരി

൧൦ മാനസാന്തരം വിയോഗിനി

൧൧ നാരായണീയം – രാസക്രീഡ കുസുമമഞ്ജരി

൧൨ ഭാഗവതം ഗോപികാഗീതം സ്രഗ്വിണീ

൧൩ ഹരിവരാസനം സമ്മതാ

൧൪ നാരായണീയം – പൂതനാമോക്ഷം ദ്രുതവിളംബിതം

വൃത്തം

മലയാളലക്ഷണം

സംസ്കൃതലക്ഷണം

ഗണവ്യവസ്ഥ

തോടകം

तोटकम्

സഗണം കില നാലിഹ തോടകമാം

वदतोटकमब्धिसकारयुतम्

സ സ സ സ

ദോധകം

दोधकम्

മൂന്നു ഭ രണ്ടു ഗ ദോധകവൃത്തം

दोधकवृत्तमिदं भभभाद्गौ

ഭ ഭ ഭ ഗുരു

പൃഥ്വീ

पृथ्वी

ജസം ജസലയങ്ങളും ഗുരുവുമെട്ടിനാല്‍ പ്രഥ്വിയാം

जसौजसलया वसुग्रहयतिश्च पृथ्वी गुरु

ജ സ ജ സ യ ലഘു ഗുരു

ഹരിണീ

हरिणी

നസമഹരിണിക്കാദ്യം പത്തും മുറിഞ്ഞു തസം ലഗം

ന സ മ ത സ

ലഘു ഗുരു

സ്രഗ്വിണീ

स्रग्विणी

നാലു രേഫങ്ങളാല്‍ സ്രഗ്വിണീ

വൃത്തമാം

रैश्चतुर्भिर्युता स्रग्विणी कीर्तिता

ര ര ര ര

ഭുജംഗപ്രയാതം

भुजङ्गप्रयातम्

യകാരങ്ങള്‍ നാലോ

ഭുജംഗപ്രയാതം

भुजङ्गप्रयातं भवेद्यैश्चतुर्भिः

യ യ യ യ

ഇന്ദുവദന

इन्दुवदना

ഇന്ദുവദനക്കു ഭജസം ന ഗുരു രണ്ടും

ഭ ജ സ ന ഗുരു

മത്തേഭം

मत्तेभम्

മത്തേഭസംജ്ഞമിഹ വൃത്തം ധരിക്ക

തഭയത്തോടു ജം സരനഗം

व दृश्यते

ത ഭ യ ജ സ ര ന ഗുരു

വിദ്യുന്മാല

विद्युन्माला

മം മം ഗം ഗം വിദ്യുന്മാല

मो मो गो गो विद्युन्माला

മ മ ഗുരു ഗുരു

ശാലിനീ

शालिनी

शालिन्युक्ता मौ भनौ तौगयुग्मम्

മ ഭ ന ത

ഗുരു ഗുരു

Prepared By –

SANKARANARAYANAN.A

H S S T ( SANSKRIT)

GOVT. SANSKRIT H S S THRIPUNITHURA

Phone 9744780455

E Mail ID sankarjikodakara@gmail.com sankarpurnavedi@gmail.com


  

48 Responses to ലക്ഷണസഹിതം മലയാള – സംസ്കൃത വൃത്തങ്ങള്‍ – വിഹഗാവലോകനം – Sankaranarayanan

  1.  ശ്രീ പ്രകാശ് says:

    അജഗരഗമനം എന്നാ വൃത്തതിന്റെ ലക്ഷണം അറിയുന്നവർ ദയവായി പറഞ്ഞുതരുമോ…?

  2.  Sunderesan K. S. says:

    നമസ്തേ,
    അധികം വിജ്ഞാനപ്രദമാണ് ഈ യുള്ളവന് അതുഷ്ടുപ്പു വൃത്തത്തിൽ എഴുതിയ ശ്രീ നാരായണ ഗുരുദേവൻ്റെ ദൈവദശകം എന്ന കൃതി ആലപിക്കുമ്പോൾ വേണ്ടുന്ന നിയമം പറഞ്ഞു തരുമല്ലോ.

  3.  PRAJEEV NAIR says:

    അബദ്ധവും സുബദ്ധവും
    ——————————
    *അന്ത്യലഘു | തഗണം| സുരസാ | _ _ U
    U U —
    [ സുരസാ ]അന്ത്യഗുരു- സഗണമാണ്

    — — U
    താരുണ്യ താ രു ണ്യ
    ————————————–
    *മദ്ധ്യഗുരു | ജഗണം | രാധികാ | _ U_
    — U —
    [ രാധികാ ] മദ്ധ്യലഘു- രഗണമാണ്

    U — U
    ജയിക്ക | U — U [ ജ യി ക്ക ]
    ——————————
    അന്നനട
    ലഘുപൂർവം ഗുരു പര–
    മീമട്ടിൽ ദ്വ്യ‍ക്ഷരംഗണം
    ആറെണ്ണം *മര്‍ദ്ധ്യയതിയാ [മദ്ധ്യയതിയാ}
    ലർദ്ധിതം, മുറിരണ്ടിലും
    ആരംഭേ നിയമം നിത്യ–
    മിതന്നനടയെന്ന ശീൽ.
    ————————————–
    നതോന്നത (വഞ്ചിപ്പാട്ടുവൃത്തമെന്നു പ്രസിദ്ധം)
    ഗണം ദ്വ്യക്ഷരമെട്ടെണ്ണം
    ഒന്നാം പാദത്തില്‍ മറ്റതില്‍
    ഗണമാറര നില്‍ക്കേണം
    രണ്ടുമെട്ടാമതക്ഷരേ
    ഗുരു തന്നെയെഴുത്തല്ല–* [ഗുരുതന്നെയെഴുത്തെല്ലാ- ]
    യിശ്ശീലിന്‍ പേര്‍ നതോന്നത [മിശ്ശീലിൻപേർ……..]
    —————————————————–
    അര്‍ദ്ധസമവൃത്തം – ഒന്നും മൂന്നും തുല്യ എണ്ണം
    അക്ഷരങ്ങള്‍ റണ്ടും* നാലും അതുപോലെ തന്നെ {രണ്ടും]
    ————————————————————
    ഉപജാതി (उपजातिः)
    *അഥേന്ദ്രവജ്രാഘ്രിയുപേന്ദ്രവജ്രാ
    [അത്രേന്ദ്രവജ്രാംഘൃയുപേന്ദ്രവജ്രാ ]
    കലര്‍ന്നു വന്നാലുപജാതിയാകും
    —————————————-
    രഥോദ്ധത (रथोद्धता)
    *രന്നരങ്ങള്‍ ലഗവും രഥോദ്ധതാ
    [ രം നരം ലഗുരുവും രഥോദ്ധതാ]
    —————————————
    മാലിനി (मालिनी)
    നനമയയുഗമെട്ടില്‍ തട്ടണം മാലിനിക്ക്
    ഗണവ്യവസ്ഥ – ന ന മ യ യ യ* (18) [ ന ന മ യ യ ] [15]

    *ननमयययुतेयं मालिनी भोगिलोकैः। यति – (യതി) – 7* 8 അക്ഷരങ്ങളില്‍
    ननमययुतेयं
    ——————————————–
    കുസുമമഞ്ജരീ (कुसुममञ्जरी)
    രം നരം നരനരം നിരന്നുവരുമെങ്കിലോ കുസുമമഞ്ജരി
    रात्परौ नरनरौ क्रमात्भवति चेद्धि सा कुसुममञ्जरी ।
    ഗണവ്യവസ്ഥ – ര ന ര ന ന ര ന ര” (24)
    [ ര ന ര ന ര ന ര][21]
    ——————————————–
    അര്‍ദ്ധസമവൃത്തങ്ങള്‍

    ഈ വിഭാഗത്തിലെ വൃത്തലക്ഷണങ്ങളിലെ
    സമം* എന്നതുകൊണ്ട് ഒന്ന്, മൂന്ന്* എന്നീ
    പാദങ്ങളേയും വിഷമം* എന്നതുകൊണ്ട്
    രണ്ട്, നാല്* എന്നീ പാദങ്ങളേയുമാണ് ഉദ്ദേശിക്കുന്നത്

    [ഈ വിഭാഗത്തിലെ വൃത്തലക്ഷണങ്ങളിലെ
    സമം[Even} എന്നതുകൊണ്ട് രണ്ട്, നാല് എന്നീ
    പാദങ്ങളേയും വിഷമം{Odd] എന്നതുകൊണ്ട്
    ഒന്ന്, മൂന്ന്എന്നീ പാദങ്ങളേയുമാണ് ഉദ്ദേശിക്കുന്നത്]
    ——————————————–
    പുഷ്പിതാഗ്ര
    നനരയവിഷമത്തിലും സമത്തില്‍ [12]
    പുനരിഹ നം ജജരംഗ പുഷ്പിതാഗ്ര* [13] [ പുഷ്പിതാഗ്രാ]
    अयुजि नयुगरेफतो यकारो
    युजि च ननौ जरगश्च पुष्पिताग्रा।
    ഗണവ്യവസ്ഥ – സമപാദങ്ങളില്‍ – ന ന ര യ ( 1&3)*
    [വിഷമപാദങ്ങളില്‍]
    വിഷമപാദങ്ങളില്‍ – ന ജ ജ ര ഗുരു (2&4)*
    [ സമപാദങ്ങളില്‍]
    ——————————————————-
    വിയോഗിനീ
    സസജം വിഷമത്തിലും സമത്തില്‍
    സഭരം ലം ഗുരുവും വിയോഗിനി
    ഗണവ്യവസ്ഥ – *സമപാദങ്ങളില്‍ –സ സ ജ ( 1&3)
    [വിഷമപാദങ്ങളില്‍]
    *വിഷമപാദങ്ങളില്‍ – സ ഭ ര ലഘു ഗുരു (2&4)
    [സമപാദങ്ങളില്‍]
    ———————————————-

    Prajeev Nair
    Cherukunnu, Kannur

    •  SHINO M C says:

      വളരെ കാലം മുമ്പു പഠിച്ചത് ഓർമ്മിക്കാനും പഠിപ്പിച്ച സുഭദ്രാമ ടീച്ചറിനെയും ഈ അവസരത്തിൽ സ്മരിക്കുന്നു….

  4.  Achuthan.k says:

    ജ്ഞാനോദ്ദീപകം മാഷേ. നന്ദി. വൃത്തങ്ങൾക്ക് ലഘു, ഗുരു ഗണം തിരിച്ചുള്ള ഉദാഹരണങ്ങൾ ഉണ്ടായിരുന്നെങ്കിൽ കൂടുതൽ നന്നെന്ന് ആഗ്രഹിക്കുന്നു.

  5.  D. P. B. Gangadharan, Career Psychologist & Clinical Hypnotherapist, Thiruvananthapuram. says:

    I had left the subject 43 years ago by SSLC in 1977. Now when I wanted it again today, the descriptions you have given here are very, very helpful to refresh, though more details and efforts I need put for the purpose I searched it.

    It also reminded me some of my close relations too, my grand father who had learned sanskrit and taught me the lakshanas of many vrttams very pleasantly at his old ages, each with an example, and sweetly, and my 10th Malayalam Teacher Mrs. Mary Mathew of St. George’s High School, Paarathodu, Konnathady, Idukki, district, who both introduced me to the field of poetry, vrttam, and alankaaram that helped me in my rare and strenuous attempts to write a few personal poems, and though I couldn’t pursue the line later.

    Thank You, Thank You, Very Much Sir, Thank you….

  6.  Babu Palathingal says:

    വളരെ വിജ്ഞാനപ്രദം. അഭിനന്ദനങ്ങൾ.

    നതോന്നതയിൽ ‘ഗുരു തന്നെ എഴുത്തെല്ലാം’ എന്നാണോ വേണ്ടത്?

    മന്ദാക്രാന്താ മഭനതതഗം നാലുമാരറേഴുമായ്ഗം (നാലുമാറേഴുമായ്ഗം) — മഭനതജഗം എന്ന് ഒരിടത്തു കണ്ടു. ഏതാണ് ശരി?

  7.  Sarada viswanath says:

    V good information about vruthangal
    Thank you. Sir

  8.  vishnu Nampoothiri says:

    വിഷമം സമം തിരിഞ്ഞു പോയില്ലേ

    പുഷ്പിതാഗ്ര വിവരിച്ചപ്പോൾ തെറ്റി എന്നു തോന്നുന്നു

  9.  Kunjachan Mecheril says:

    കൊള്ളാം. ഓരോ വൃത്തത്തിനും ഉദാഹരണമായി വരികൾ ചേർത്തിരുെങ്കിൽ കൂടുതൽ ഉപകാരെട്ടേനെ

  10.  Madhu Kuttemperoor says:

    മഞ്ജുഭാഷിണി ലക്ഷണത്തിൽ
    സസജം കഴിഞ്ഞു ജഗ മഞ്ജുഭാഷിണി.. ജഗം എന്നു വന്നാൽ ലക്ഷണം മഞ്ജുഭാഷിണിയിലാവില്ല.
    ടൈപ്പിംഗ് പിഴയാകാം.
    മധു കുട്ടംപേരൂർ

  11.  Madhu Kuttemperoor says:

    രാമായണം കിളിപ്പാട്ടിലെ യുദ്ധകാണ്ഡം കാകളിയിലാണ്. കേകയുടെ ഉദാഹരണത്തിൽ വന്നു പോയിട്ടുള്ളത് നോക്കുമല്ലോ? ഉപജാതിയുടെ ലക്ഷണം
    അത്രേന്ദ്ര വജ്രാംഘി ഉപേന്ദ്രവജ്ര…. എന്നു തുടങ്ങിയാലേ ലക്ഷണവും ഉപജാതിയിലാകൂ.
    മധു കുട്ടംപേരൂർ

  12.  അക്ഷയ് ശ്രീരാമൻ says:

    വളരെ ഉപകാരപെട്ടു ❤️👏👏👏

  13.  Mrinalini says:

    Very nice, useful and concise…
    One doubt isnt തഗണം example സുരസാ wrong?
    pls clarify

    Also can u pls provide two line classic examples of the ഭാഷാവൃത്തങ്ങള്‍ as its hard to understand from their ലക്ഷണങ്ങള്‍ {where as my teacher had told that സംസ്കൃത വൃത്തങ്ങള്‍ have their ലക്ഷണം in the same വൃത്തം so no need for another example.}

  14.  ഋഷികേശ് says:

    മത്തേഭം വൃത്തം അടിസ്ഥാനപ്പെടുത്തി ഉള്ള കവിതകൾ ഏതൊക്കെ ആണ് ?

  15.  Arun s nair says:

    ഇതിൽ ശ്ലഥകാകളി വൃത്തത്തിന്റെ ലക്ഷണം ഇല്ല, അതുകൂടി ഉൾക്കൊള്ളിച്ചിരുന്നെങ്കിൽ നന്നായിരുന്നു.

    •  Madhu Kuttemperoor says:

      ശ്ലഥ കാകളി എന്ന ഒരു വൃത്തമുള്ളതായി അറിവില്ല. കാകളിയിൽ ശ്ലഥത്വം അതായത് അയവു വരുത്തിയെടുത്ത വൃത്തമാണ് മഞ്ജരി എന്ന അർത്ഥമാണവിടെ

    •  ജയനാഥ് ജെ says:

      കാകളിയിൽ നിർബന്ധമായും വേണ്ട മഗണം മഞ്ചരിക്ക് വേണ്ട . അതു കൊണ്ട് ശ്ലഥ കാകളി എന്ന് പ്രയോഗിച്ചിരിക്കുന്നു. അങ്ങനെ ഒരു വൃത്തം ഇല്ല.

      •  PRAJEEV NAIR says:

        ജയനാഥ് ജെ, താങ്കൾക്ക് തെറ്റ് പറ്റി .കാകളിയിൽ മഗണം [ സർവ്വഗുരു- ആറ് മാത്ര] ഒഴിച്ച് ഏത് ഗണവുമാകാം.

        “മാത്രയഞ്ചക്ഷരം മൂന്നില്‍
        വരുന്നോരു ഗണങ്ങളെ
        എട്ടു ചേര്‍ത്തുള്ളീരടിക്കു
        ചൊല്ലാം കാകളിയെന്നു പേര്‍”

        അഞ്ചുമാത്ര കിട്ടുന്ന വിധത്തിൽ മൂന്നക്ഷരം ചേർത്തത്‌ ഒരു ഗണം. അതായത്‌ രണ്ടു ഗുരുവും ഒരു ലഘുവും ഉള്ള രഗണമോ, തഗണമോ, യഗണമോ ആവും.
        ലഘുക്കളെ നീട്ടി ഗുരുവാക്കാവുന്നതിനാൽ നഗണം, ഭഗണം, സഗണം, ജഗണം എന്ന നാലുഗണങ്ങളേയും ഉപയോഗിക്കാം.
        ഗുരുവിനെക്കുറയ്ക്കുക അപൂർവമാകയാൽ മാത്ര ഏറിപ്പോകുന്ന മഗണം മാത്രം ഈ വൃത്തത്തിൽ പ്രയോഗിപ്പാൻ പാടില്ലെന്നുവരുന്നു.
        സർവലഘുവിന്‌ അക്ഷരം മൂന്നിലധികം വരുന്നതിനാൽ[ 5- അക്ഷരം] ഇവിടെ ഗണിക്കാനില്ല.

        എന്നാൽ മഞ്ജരിയോ
        “ശ്ലഥകാകളിവൃത്തത്തിൽ
        രണ്ടാം പാദത്തിലന്ത്യമാം
        രണ്ടക്ഷരം കുറച്ചീടി-
        ലതു മഞ്ജരിയായിടും.”

        കാകളിയുടെ ഗണമൊന്നും മഗണമാകരുതെന്നു പറഞ്ഞിട്ടുണ്ട്.
        മഞ്ജരിയിൽ ആ നിയമം വേണ്ട. അതാണ്‌ ‘ശ്ലഥകാകളി’എന്നു പറഞ്ഞത്.
        – u – – – u – u -* – -* u
        ഉദാ: മേനകാ/മുമ്പായ/മാനിനി/മാരുടെ
        – u -* – – – – -* u –
        മേനിയെ/നിർമ്മിപ്പാൻ/മാതൃക/യായ്‌
        [കൃഷ്ണഗാഥ]
        *ഗുരുവാക്കാമിച്‌ഛപോലെ പാടി നീട്ടി ലഘുക്കളെ
        രണ്ടാംപാദത്തിൽ രണ്ടാംഗണം “മഗണ” മാണ്.

        Prajeev Nair
        Cherukunnu, Kannur

  16.  Shamsudeen A says:

    നന്ദി മാഷേ

  17.  യുഗേഷ് says:

    വളരെ നന്ദി സർ..

  18.  Muthalapuram Mohandas says:

    बहूपकारकोयं परिश्रमः सर्वधा अभिनन्दनार्हश्च।

  19.  എസ്.ആർ.രങ്കരാജൻ says:

    ശ്ലഥകാകളിയും കാകളിയും ഒന്നുതന്നെയാണോ

  20.  Vinodkumar says:

    വളരെ ഉപകാരപ്രദം മാഷെ, അഭിനന്ദനങ്ങള്‍….വളരെയേറെ നന്ദി…

  21.  Chandrahasan says:

    ഹരിദധീശ്വരം ആരാധ്യ പാദുകം തെറ്റാണ് ആര്യപാദുകം എന്നേ ആകാവൂ, സമ്മതാ വൃത്തത്തിൽ 11അക്ഷരങ്ങളും രണ്ടു മാത്രയുമേ പാടുള്ളു, reply തരുമോ

    •  Sandeep Verengil says:

      ഋശ്യചാതുരം എന്നാണത്

      •  Sandeep Verengil says:

        ആര്യപാദുകം എന്നു വരില്ല

        ഹരിദധീശ്വരം ആര്യപാദുകം
        സ്വരസന്ധി വരുന്നുണ്ട്

        അം കഴിഞ്ഞ് ആ വരില്ല

        ഋശ്യം എന്നാൽ അപൂർവ്വയിനം വെളുത്ത മാൻ
        ചാതുരം എന്നാൽ നാലു ചക്രങ്ങളുള്ള രഥം

        എന്റെ ഫേസ്ബുക്കിൽ ( സന്ദീപ് വേരേങ്കിൽ ) എല്ലാം വിശദമാക്കിയിട്ടുണ്ട്

        ഇതു കൂടാതെ മറ്റനേകം തിരുത്തലുകൾ ഈ കവിതയിലുടനീളമുണ്ട്

  22.  ശങ്കരനാരായണൻ says:

    അതേ
    ഒരേ ഛന്ദസിൽ പല വൃത്തങ്ങൾ ഉണ്ട്

  23.  ജനാര്‍ദനന്‍ കെ vi says:

    വൃത്തശാസ്ത്രത്തിന്റെ അപരനാമം – ഛന്ദശ്ശാസ്ത്രം. ഇത് ശരിയാണോ?
    “ഛന്ദസ്സെന്നാലക്ഷരങ്ങളിത്രയെന്നുള്ളക്ലിപ്തിയാം” അത് പ്രകാരം ഒരേ ഛന്ദസില്‍ തന്നെ വിവിധ വൃത്തങ്ങള്‍ ഉണ്ടല്ലോ.

    •  ഹരിപ്രസാദ് കടമ്പൂര് says:

      ഛന്ദശ്ശാസ്ത്രം എന്നാണ് ശരിയായ നാമം, വൃത്തശാസ്ത്രം എന്നല്ല. ഗണവൃത്തങ്ങളെ വൃത്തം എന്നും മാത്രവൃത്തങ്ങളെ ജാതി എന്നും ആയിരുന്നു പറഞ്ഞുവന്നത്. വൃത്തംജാതിരിതി ദ്വിധാ -എന്ന് ആചാര്യ ദണ്ഢി.
      26 ഛന്ദസ്സുകളിലായി കോടിയിലധികം വൃത്തങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടവയേ അഥവാ പ്രയോഗസൗകര്യമുള്ളവയെ മാത്രം കവികള്‍ ഉപയോഗിക്കുനനു. ഒരക്ഷരമുള്ള ഛന്ദസ് ഉക്താ, രണ്ടുള്ളത് അത്യുക്താ, എന്നിങ്ങനെ അവയ്ക്ക് പേരുമുണ്ട്. എട്ടക്ഷരമുള്ള അനുഷ്ടുപ്പ് ഛന്ദസാണ് വൃത്തമല്ല, അനുഷ്ടുപ്പ് ഛന്ദസില്‍ 256 വൃത്തങ്ങളുണ്ട്. അതിലൊന്നാണ് നാം അനുഷ്ട്പ്പ് അഥവാ ശ്ലോകം എന്നുപറയുന്നത്. വിദ്യുന്മാല,തുടങ്ങിയ അനേകം വൃത്തങ്ങള്‍ അനുഷ്ടുപ്പിലുള്ളതാണ്.

      •  ഹരിപ്രസാദ് കടമ്പൂര് says:

        ഓരോ ‌ഛന്ദസ്സിലും എത്ര വൃത്തങ്ങള്‍ ഉണ്ടെന്നറിയുന്നതിന് പ്രസ്താരക്രിയ എന്നൊരു രീതിയുണ്ട്. അത് വ്യക്തമാക്കുന്ന ഒരു പോസ്റ്റ് മേരുപ്രസ്താരം എന്നപേരില്‍ നവവാണിയിലെ ഡൗണ്‍ലോട്സില്‍ കുറേ മുന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

        •  PRAJEEV NAIR says:

          മേരുപ്രസ്താരം।ഖണ്ഡമേരു ഗണനക്രിയ ഉപയോഗിച്ച് ത്രിഷ്ടുപ്പ്(12)
          ഛന്ദസ് വരെ ചിലപ്പോൾ സമവൃത്തങ്ങളുടെ എണ്ണം കാണാൻ കഴിഞ്ഞേക്കും. പിന്നീടങ്ങോട്ട് അക്കങ്ങളുടെ സംഖ്യ വർദ്ധിക്കുന്നതിനാൽ Foolscap Chart-Paper ആണെങ്കിൽത്തന്നെ സ്ഥലമുണ്ടാവില്ല . അപ്പോൾ
          ഖണ്ഡമേരു ഗണനക്രിയ Calculator ന്റെ സഹായത്താൽ താഴെക്കൊടുത്ത Formula ഉപയോഗിച്ച് ചെയ്യാം.

          ഛന്ദസ്സിലെ അക്ഷരങ്ങളുടെ എണ്ണം’ n ‘എങ്കിൽ
          സമവൃത്തങ്ങളുടെ എണ്ണം = 2*n
          അർദ്ധസമവൃത്തങ്ങളുടെ എണ്ണം= 2*2n – 2*n
          വിഷമവൃത്തങ്ങളുടെ എണ്ണം = 2*4n – 2*2n
          ആകെ വൃത്തങ്ങളുടെ എണ്ണം = 2*4n
          NB: * denotes raised to or the power of
          Notepad ൽ exponent type ചെയ്യാൻ പറ്റുന്നില്ല
          ഉദാ: അനുഷ്ടുപ്പ് ഛന്ദസ്സിലെ വൃത്തങ്ങളുടെ എണ്ണം
          അക്ഷരങ്ങളുടെ എണ്ണം = 8
          സമവൃത്തങ്ങളുടെ എണ്ണം = 2*8 = 256
          അർദ്ധസമവൃത്തങ്ങളുടെ എണ്ണം = 2*16 – 2*8

          = 65536 – 256

          = 65280
          വിഷമവൃത്തങ്ങളുടെ എണ്ണം = 2*32 – 2*16
          = 4294967296 – 65536
          = 4,29,49,01,760
          ആകെ വൃത്തങ്ങളുടെ എണ്ണം = 2*32
          = 4,29,49,67,296
          ————————————–
          ഉൽകൃതി(26) ഛന്ദസ്സിലെ }
          സമവൃത്തങ്ങളുടെ എണ്ണം = 2*26
          =67108864
          ആകെ വൃത്തങ്ങളുടെ എണ്ണം } 2*104
          = 20282409603651670423947251286016
          ————————————–
          ആകെ 26 ഛന്ദസ്സുകളിലെ സമവൃത്തങ്ങളുടെ എണ്ണം
          = 13,42,17,726
          Prajeev Nair
          Cherukunnu, Kannur

2021 ജൂൺ 18, വെള്ളിയാഴ്‌ച

വായന

          വളർച്ചയ്ക്ക് വായന

     ഉപഗുപ്തൻ കെ. അയിലറ 

വായിക്കുവോറേറെയിന്നില്ലത്രേ 
വേറിട്ട താൽപ്പര്യമാം കാരണം
വിദ്യയാർജ്ജിക്കുവാനായിട്ടിന്നു
വിദ്യാലയം മാത്രമായ്ച്ചുരുങ്ങി

വേറിട്ട വായനയെത്രയേറെ
വീര്യം തലച്ചോറിന്നേകുമെന്നോ!
'വായിച്ച് വളരുക'യെന്ന സൂക്തം 
വാചികം മാത്രമായ് മാറിയാലോ!

വാഗ്വിലാസം നേടീടുന്നതിന്നായ്
വാക്കുകളേറെയറിക വേണ്ടേ 
വീട്ടിലിരുന്നു വായിച്ചാൽ പോലും
വായ്ക്കുമറിവെന്നറിക വേണം 

വായനശാലകളേറെയുണ്ടിന്ന് 
വായിക്കുവാനാളില്ലെന്നു മാത്രം
'വായിക്കുവാനായ് സമയമില്ല'
വാദിക്കുന്നിന്നത്തെ കുട്ടികളും  

വേണ്ടുമറിവു നേടുന്നതിന്നായ്  
വേറിട്ടമാർഗ്ഗമിന്നുണ്ടുവെന്നു
വീറോടെ ചൊല്ലുമിന്നത്തെ മക്കൾ
വാശിയവർക്കേറെയുണ്ടുപോലും!
   
വേറേവഴിയോ മൊബയിലല്ലോ?
വേറേ വഴിക്കുപോയീടും ശ്രദ്ധ
വർത്തമാനപ്പത്രം പോലുമൊരു
വർദ്ധകമാർഗ്ഗമറിവു നേടാൻ

വിദ്യനേടുന്നതിന്നായിട്ടിന്നു 
വിവിധമാർഗ്ഗങ്ങളുണ്ടേൽപോലും
വായനയെത്രയോയേറിയാലും 
വീഴ്ചയാവില്ലതു നേട്ടമാകും   

വായിച്ചറിവു ഗ്രന്ഥത്തിൽനിന്നും
വൈകിയാണെങ്കിലും നേടവേണം   
വായിക്കുവാനായിട്ടുള്ളാർജ്ജവം
വീണ്ടെടുക്കേണമിന്നെല്ലാവരും

 

2021 ജൂൺ 14, തിങ്കളാഴ്‌ച

misc. comments

#കഥ,കവിത, ലേഖനം പുസ്തക സമാഹാരം

കവിത)25

Aji Kumar 

ഉത്തമ ചിന്തകൾ
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

സ്വപ്നങ്ങൾവാടിക്കരിയാതെനോക്കണം
സ്വർണ്ണക്കടത്തിലുമേറിടാതെ
സ്വന്തമായധ്വാനചെമ്പു പുതക്കണം
സ്വഗതമാത്മപ്രകാശവുമാകണം..!

സാരസ്വതത്തിൻ്റെ കൂട്ടുവേണ്ട
സാരമറിവതു;മോർമ്മ വേണം...
സകലതും മനസ്സിൻ്റെയാഴത്തിലേറ്റണം
സകലജനങ്ങൾക്കുമാദരമാകണം..!

സമ്പത്തുകാലത്തു മൈത്രിയുണ്ടാകണം
സമ്പന്നമാമൊരുശാസ്ത്രം പഠിക്കണം.
സമ്പാദ്യശീലങ്ങൾ സൗഹൃദമാവണം
സന്താപദോഷമകറ്റവേണം..!

സന്തോഷകാര്യങ്ങളേറെ ധരിക്കണം
സങ്കടകാരണമറുതി വരുത്തണം
സംശയം തെല്ലുമേപാടില്ല -ജീവനിൽ
സന്ദേഹക്കാഴ്ച മറന്നിടേണം!

സർവ്വചരാചരങ്ങളുമൊന്നായികാണണം
സാർവ്വദേശീയചിന്തകൾ  പേറണം.
സഹർഷമാനന്ദമോടെ വിളങ്ങണം
സാഹോദര്യത്തിൻ്റെ പെരുമയുമാകണം!

അജികുമാർ
------------------------

ഇവിടെയൊരു നദിയുണ്ടായിരുന്നു ...

ഇവിടെയൊരുനദിയുണ്ടായിരുന്നു...
ഇവിടെയൊരു കാടുണ്ടായിരുന്നു ...
അരുണിമച്ചൂടിയ സന്ധ്യയുണ്ടായിരുന്നു ...
ഹരിതാഭപകർന്നൊരു
പകലുകളുണ്ടായിരുന്നു ...
ചിൽ ചിൽ ചിലക്കുന്ന
അണ്ണാൻക്കുഞ്ഞുണ്ടായിരുന്നു ... പ്രണയരാഗംമൂളിയ
നീർച്ചോലകളുണ്ടായിരുന്നു ...
സൂര്യസ്തവംചൊല്ലിയൊരു
സൂര്യതേജസ്സിൽ ...
പുലർകാലസ്വപ്നങ്ങൾ
കണ്ടൊരു ഗ്രാമങ്ങളുണ്ടായിരുന്നു:
പൂവിളിപ്പാട്ടുമായികിന്നാരം ചൊല്ലിയ ...
ഓണത്തുമ്പികളുണ്ടായിരുന്നു ...

കുരവകൾകേട്ടുനടന്നൊരു
പാതയോരങ്ങളുണ്ടായിരുന്നു...
 ...
അമ്മയും അച്ഛനും
ഏട്ടനും പെങ്ങളുംപറഞ്ഞൊരു
കഥകളുണ്ടായിരുന്നു...
'
അറിയുന്നു ഞാനിന്നു
ആർദ്രയാംനിന്നുടെകടമിഴിക്കോണിൽ
വിഷച്ചൂരുള്ളഅമ്പുകളെയ്ത
നരാധിപന്മാർ ...
നിന്നിലെചുണ്ടിലെരക്തംക്കുടിച്ചവർ...
സംഹാരലീലകളാടിതകർത്തു ...
നീരുകൾ പ്പൊടിച്ചൊരുനിന്നുടെ മുലക്കണ്ണുകളിൽ ...
ഹിനമാംകാമനരാവുകൾപടർന്നിറങ്ങി ...
പൂത്തുതളിർത്തൊരാപ്പൂമരക്കൊമ്പിൻ ...
പക്ഷങ്ങളരിഞ്ഞവർ
തച്ഛന്റെ ശാസ്ത്രങ്ങൾ കാറ്റിൽപ്പറത്തി ...
പോക്കുവെയിൽക്കാട്ടിയ
പൊന്നിളം പ്രകാശത്തിൽ
രക്തവർണ്ണങ്ങൾ ചാർത്തി
ഗാഥകൾരചിച്ചവർ...
കപടമാംസ്നേഹത്തിൽകല്പനകൾക്കാട്ടി...
കരിമഷിച്ചായം പകർന്നവർ
ചതിക്കഥകൾക്കു ബാഷ്യങ്ങളെഴുതി...

എന്തിനുക്കാട്ടുന്നുപേപ്പിടിസ്വപ്നങ്ങൾ
എന്തിനുകൊത്തുന്നുശുഷ്കമാം എൻ അന്തരംഗങ്ങളിൽ...
---------====



Ramakrishna Sheshaadri Snehaveed

ഇവിടെയൊരു നദിയുണ്ടായിരുന്നു .

ഇവിടേയൊരുനദി ഉണ്ടായിരുന്നു
ഇടതൂർന്നു തരുക്കൾ വളർന്ന കാടും 
പ്രണരാഗംമൂളി അലസമായൊഴുകും    
നീർച്ചോലകളുമുണ്ടായിരുന്നിവിടെ.
 
അരുണിമ പകരുന്ന സന്ധ്യകളും  
ഹരിതാഭയോലുന്ന പകലുകളും
ചിൽചിലെച്ചിലച്ചുകൊണ്ടോടിക്കളിക്കും 
അണ്ണാൻകുഞ്ഞുങ്ങളുമുണ്ടാരുന്നിവിടെ 
 
സൂര്യസ്തവമുരുവിട്ട സൂര്യതേജസ്സിൽ 
പുലർകാലസ്വപ്നങ്ങൾ കണ്ടുണരുന്ന  
ഗ്രാമങ്ങളും പടിപ്പുരതൻ മുറ്റത്തു
വർണ്ണങ്ങളാലേ കന്യകകൾവരയും 
ചെലൊത്ത കോലങ്ങളുമുണ്ടായിരുന്നു .

പൂവിളിപ്പാട്ടുമായ് കിന്നാരം ചൊല്ലീട്ടു   
പൊന്നോണത്തുമ്പികളും പാറിനടന്നു  
കുരവകേൾക്കാനായ് പ്രതീക്ഷയോടെ   
പാതയോരങ്ങളും കാതോർത്തിരുന്നു  
 
അമ്മയുമച്ഛനും ഏട്ടനും പെങ്ങളും
പറഞ്ഞോരു കഥകളുണ്ടായിരുന്നു

അറിയുന്നുഞാനിന്നാർദ്രയാം നിന്നുടെ
കടമിഴിക്കോണിൽ വിഷച്ചൂരുള്ളൊരു  കൂരമ്പുകളെയ്ത നരാധിപന്മാർ 
നിൻ ചൊടിച്ചുണ്ടിലെ രക്തം കുടിച്ചവർ

സംഹാരലീലകളാടിതകർത്തിടെ   
നീർ പൊടിക്കുംനിൻ മുലക്കണ്ണുകളിൽ ...
ഹീനകാമനരാവുകൾ പടർന്നിട്ടു 
പൂത്തുതളിർത്തൊരാപ്പൂമരക്കൊമ്പിൻ 
പക്ഷങ്ങളരിഞ്ഞവർ തച്ചന്റെ  ശാസ്ത്രങ്ങൾ കാറ്റിൽപ്പറത്തി 
പോക്കുവെയിൽ കാട്ടിയ 
പൊന്നിളം പ്രകാശത്തിൽ
രക്തവർണ്ണങ്ങൾ ചാർത്തി
ഗാഥകൾരചിച്ചവർ
കപടമാം സ്നേഹ കല്പനകൾ കാട്ടി, 
കരിമഷിച്ചായം പകർന്നവർ
ചതിക്കഥകൾക്കു ഭാഷ്യങ്ങളെഴുതി...

എന്തിനു കാട്ടുന്നീ പേപ്പിടിസ്വപ്നങ്ങൾ?
എന്തിനുകൊത്തുന്നു ശുഷ്കമാം എൻ അന്തരംഗങ്ങളിൽ!!!

-------------

          മനസ്സൊരു മായാലോകം
_________________________________________
        ഉപഗുപ്തൻ കെ. അയിലറ

കാണുവാനാകാതെ മാറിന്റെയുള്ളിലായ്
'കാണുന്നോ'രത്ഭുത പ്രതിഭാസം,മാനസം 
നിന്മനം ഞാൻ കണ്ടുവെന്നുചൊല്ലീടിലും
കാണ്മതുണ്ടാവില്ലനേരിട്ട,താം സത്യം!

മാറുപിളർന്നിട്ടുനോക്കിയാൽകാണ്മതോ
മാംസവും രക്തവും വെള്ളവുമല്ലയോ?
നെഞ്ചാണ് മനസ്സിന്റെയാവാസകേന്ദ്രമെ-
ന്നെന്തുകൊണ്ടാകും മനുഷ്യർ പറയുക?

ഹൃദയമാണ് മനമെന്നും പറയുന്നു  
അതിലെന്ത് സത്യമുണ്ടെന്നതറിയില്ല
നിർമ്മലമാക്കിയിട്ടത് നിണം തനുവിൽ  
നിർലോഭമെത്തിക്കുമെവിടേം,അറിയാം!

ചിന്തതന്നല്ലയോ മാനസമെന്നതും
ചിന്തിക്ക വേണ്ടുന്ന കാരിയമല്ലയോ
എന്തിനു ചിന്തിക്കവേണമെന്നാണെങ്കിൽ
എന്താണതിൻ രൂപമെന്നത് മറുചോദ്യം!

രൂപവും കാഴ്ചയുമില്ലാതെ കാലത്തിൻ 
ചാപല്യമൊന്നുമേയേശിടാതങ്ങനെ
ആരുടേയും വരുതിക്കു വഴങ്ങാതെ 
ആർക്കുമടിമയാകാത്ത പ്രതിഭാസം!  
         
എങ്കിലും സമ്മതിക്കാതെ തരമില്ല
എത്രയപരമാകുന്നതിൻ ശക്തിയും
വേഗതയുമതുപോലെയതിനെല്ലാം 
വേർതിരിച്ചറിയുവാനുള്ള കഴിവും 

എത്രയോ ദൂരമുള്ളിടമാണെങ്കിലും
എത്തിടും ചിന്തിക്കുമാ മാത്രയിൽ മനം   
എത്രശ്രമിച്ചാലും ഗഗനയാനങ്ങൾ-
ക്കത്രയും വേഗത കൈവരിക്കാനാകാ.

മനസ്സെന്ന മാന്ത്രികച്ചെപ്പിന്റെ ശില്പി
മനുഷ്യനല്ലെന്നത് തന്നെയാം കാരണം   
മനസ്സുകൾ തമ്മിലടുത്താലെത്രയോ 
മാനങ്ങളവയ്ക്കിടേൽ കല്പിതമാകാം

 സ്നേഹവും വെറുപ്പും ദേഷ്യ,വിദ്വേഷവും
 സങ്കടവും പൊരേ,ലസൂയേം കുശുമ്പും!
എത്രയോ ഭാവഹാവാദികളാണെന്നോ!
എല്ലാമൊളിഞ്ഞിരിപ്പുണ്ടീ മനച്ചെപ്പിൽ!     
   
രൂപമില്ലാത്ത മനസ്സും ബുദ്ധിയുമേ-
കോപനത്തോടെയൊത്തുപിടിച്ചാൽ
എന്തൊക്കെ നേടിയെടുക്കുവാനാകില്ല, 
എന്നതൊട്ടും തർക്കമില്ലാത്ത കാര്യമാം !
-----------------

1.  ശ്ലോകം 1.  പ്രതിഭാസം, മാനസ്സം
      (തിരുത്തി)
2. ശ്ലോകം 2 : മനുഷ്യർ പറയുക     
      എന്നാക്കി
3.  ശ്ലോകം 3, വരി 1. മാഷ് പറഞ്ഞത് പോലാകുമ്പോൾ ഛന്ദസ്സ് തെറ്റും 12 ന് പകരം 14 അക്ഷരങ്ങളാകും, അതു ശരിയാവില്ല.  പകരം അവിടെയും അവസാനവാക്കിലും വേറൊരു മാറ്റം വരുത്തിയിട്ടിട്ടുണ്ട്മാ.  അത് ചൊല്ലി നോക്കൂ.  ഇനിയും ശരിയാകുന്നില്ലെങ്കിൽ മാഷിന് ആലാപന സൗകര്യം വരുന്ന രീതിയിൽ ചൊല്ലിയാൽ മഥി.  Script അങ്ങനെതന്നെ കിടക്കട്ടെ.
4. ശ്ലോകം 3, വരി 3.  ഛന്ദസ്സ് തെറ്റുന്നു. രക്തത്തിന് പകരം നിനമെന്നു മാത്രമാക്കി.  അത് ആലാപനം ശരിയാക്കിയേക്കും.
5. ശ്ലോകം 5,   രണ്ടിടത്തും ഛന്ദസ്സ് തെറ്റും.  വേറൊരുവിധത്തിൽ രണ്ടും മാറ്റിയിട്ടുണ്ട്. ഇനി നോക്കൂ
6. ശ്ലോകം 6.  മൂന്നും നാലും വരികളിൽ അനുയോജ്യമായ മാറ്റം വരുത്തി.
7. ശ്ലോകം 7, വരി 1,2, ഛന്ദസ്സ് തെറ്റുന്നു.
    വെറൊരു  രീതിയിൽ രണ്ടു വരികളും simplify  ചെയ്തു
8. ശ്ലോകം 8.  അവിടെ plural വേണം.  വാക്ക് മാറ്റിയെഴുതി. ഇനി നോക്കൂ.
9. ശ്ലോകം 9. അവിടെ ഛന്ദസ്സ് മാറും. മൂന്നു വരികളിലും മറ്റുവിധത്തിൽ മാറ്റങ്ങൾ വരുത്തി.  ഇനി നോക്കൂ
10.. ശ്ലോകം. 10. അവിടെ ഛന്ദസ്സും അർത്ഥവും തെറ്റും.  കോപമല്ല, ഏകോപനം എന്നത് മുറിച്ചു ഛന്ദസ്സും പ്രാസവുമൊപ്പിച്ചിട്ടിരിക്കുകയാണ്. 

തിരുത്തിയ version താഴെയിടുന്നു. Adjust ചെയ്ത് മാഷ് ആലപിക്കുന്നതിൽ  എനിക്ക് ഒട്ടുമേ വിരോധമില്ല.
പുതുക്കിയ version മാഷായിട്ട് അവിടെയിടണ്ടാ.  Ok ഇവിടെ പറഞ്ഞാൽ ഞാനായിട്ട് അതവിടെയിടാം,വേണ്ട കുറിപ്പോടെ


     
[14/06, 20:33] Babu Kollam Dharmajmitra Kollam: Album is fine,but Gurudevan stand in second row!
--------
[16/06, 23:56] k upagupthan: Thanks for the  good certificate about the Album.  As regards your view that 'Gurudevan stand in second row',  you must first understand that the album was made only to promote the aspirations of our cultural group named "Snehaveed Kerala Sahithya Samskarika Samithi" (mainly consisting of upcoming poets) with hqrs at Piravam, Ekm, with branches in all the districts of which I am the Vice President of TVM unit, and not to promote any religious/spiritual leaders like Gurudevan or Chattampi  Swaamikal, as you  might have noticed from the lyrics.   This album , first of its kind,is on behalf of  TVM unit for starting our Youtube Channel.  In the album we had only to focus on cultural aspects like Kerala's own cultural heritage  like kathakli, thiruvaathira,  literature,  (Swathithirunaal, Kumaran Ashan) art Ravi Varma  etc. in 12 lines by adjusting the lines in that order.  In spite of that it was our foresightedness that in  the lines we brougt in  Chattampi Swamikal and Gurudevan with their picturisation too for their important role as 'Navodhana leaders' that again  according to their age. There also we gave more coverage to Guru by pucturising Suvagiri Mutt etc. unlike others!  If I pioint out your views to my colleagues in the Snehaveed, they will laugh it off as your narrow mindedness!
---------====------

[17/06, 18:41] Babu Kollam Dharmajmitra Kollam: Narrow mind? First of all understand that the  so called upcasts trying that Sree Narayanan Guru  as a student of Chattambi Swamikal. To rejecting this, we must  care about giving first chair to Gurudevan. If not , that is ingratitude to Guru because we get social freedom by the means of Guru's vision. If Guru not born in kerala, what is the present position of you?
I am saying this because your opinion is narrow mindedness ,not your colleagues!

--------====--------==
[17/06, 19:11] k upagupthan: You can have  your own opinion about me.  But that is not the point here.  I have explained the facts behind the making of the album and there was no need for you at all to make such a repulsing partisan  point about Gurudevan not  being  given more consideration!  Perhaps I know more about Gurudevan and you don't have to touch on that score either. What if we did not include Gurudevan and Mutt  at all and retained Chattampi Swaamikal only to suite our lyrics?  Perhaps you would have gone mad?.  Thousands are going to watch the album on youtube, fb and whattsapp groups and I am damn sure that no other person, including Ezhavas, is going to make such a partisan or narrominded view as you have made!!!
 ----------------------

#കഥ,കവിത, ലേഖനം പുസ്തക സമാഹാരം
കവിത -26
Dinesh Chovvana 

                അർദ്ധ നാരി

'അർദ്ധനാരി',യതു സത്യമെന്നാ,ലൊരു 
അമ്മതാൻപെറ്റിട്ടപാഴ്ക്കനിയാണുഞാൻ

പിടയോപൂവനോ? അറിയാതെന്മനം   
പിടയുകയാണിന്ന്  മാനംകെടുത്തവേ 

കതിരുതിരിനാളം കടലിനെവേട്ടപോൽ 
വകതിരിയാതെയെന്നെപ്പടച്ചു നീ  

അരുതിതെന്നു വിലക്കീടാനാരുമേ  
അരികിലില്ലായിരുന്നോ സർവ്വേശ്വരാ 

പാതികൊത്തിവച്ച രൂപത്തിനുള്ളിലായ് 
പാതിപകുത്തു നിറച്ചതങ്ങെന്തിനായ് 

പൂരൂഷരൂപമോ കരുത്തല്ലയെന്നിൽ  
പൂർണ്ണതകൈവരായക്ഷരത്തെറ്റുഞാൻ 

പൊള്ളലേൽപ്പിച്ചുകൊണ്ടെന്നെയണിയിച്ച  
പുരുഷരൂപത്തിലുരുകിനടന്നു  

ഊരിയാചേലയെറിഞ്ഞുകളഞ്ഞപ്പോൾ  
ഇരവിൽ വെറുത്തു പകലിനെയേറെ  
‌ 
ഞാനതല്ലെന്നതറിഞ്ഞിട്ടും ചായത്താൽ
മേനിയിലായ് സ്ത്രൈണരൂപം ചമഞ്ഞു ഞാൻ 

എന്റെ ചുറ്റിനുമലയുന്ന കണ്ണുകൾ 
എത്ര പുച്ഛസ്മിതം, വൈകൃത ഗോഷ്ടികൾ!

ചേർത്തുവയ്ക്കുന്നു ഞാൻ കനവുകളെന്നും
നിറമുള്ളയിരുളിൻ നിഴലിനായി 

കൂട്ടുചേർന്നീടുവാനാരും മടിക്കുമ്പോൾ 
കൂട്ടുകൂടാനായിട്ടെന്നെക്കൊതിക്കുന്ന 

വൈരുധ്യമൊക്കെയും  ചേർത്തണക്കുന്നുഞാൻ
വൈവിധ്യമതിജീവനത്തിൻ രഹസ്യം! 

കടലു വറ്റിയാൽ തീരാത്ത ദാഹമായ് 
ഒടുവിൽ തിരിവിനായ് കാത്തിരിക്കും ഞാൻ   

ദിനേഷ്‌ ചൊവ്വാണ

--------------

അവസ്ഥാന്തരങ്ങൾ
"""”"""""""""""""""”"""""""""""

ആരുടെയൊക്കെക്കൺ    വെട്ടിക്കണമെനി-
ക്കാരുടെയൊക്കെ മുഖം മറച്ചീടണം!

ആരോരുമറിയാതെയെങ്ങനെ ഞാനെൻ  
ആമാശയത്തിനാനന്ദമേകീടണം!

ആ പുളിച്ച കള്ളു മോന്തിയിട്ടുമദി- 
ച്ചാരുടെയൊക്കെ നെഞ്ചത്തു കേറിടേണം

ആടിക്കുഴഞ്ഞുവീണി ട്ടെഴുന്നേൽക്കാതെ
ആളൊഴിഞ്ഞോരായിടവഴി തന്നിലായ്

ആരുമേ കാണാതെയന്തിയുറങ്ങാനായ് 
ആരുടെ കണ്ണുകളൊക്കെ  വെട്ടിക്കണം!

ഉശിരിൻ്റെ ഉച്ചസ്ഥ ഭാവം  മെനഞ്ഞിട്ട് 
മസ്തിഷ്കമതിനെ മദയാനയാക്കി

സ്വഃച്ഛന്ദമായി വിഹാരം നടത്തിയി-
ട്ടുച്ച്ശിഷ്ടമായിട്ടുള്ളിൽ പുകഞ്ഞങ്ങു 

കുമിയും പകതൻ, പകപോക്കലിന്റെ,   
കിനിയുന്ന വേദനതന്റെയും വീര്യം

കൂട്ടുവാനായിട്ടിനിയൊന്നു വീശുവാൻ 
കീശ തപ്പീടേണ്ടതാരുടെയോയിനി?

അനന്തമായുള്ള ഭ്രാന്തിലേക്കെത്തിച്ചും    നിതാന്ത സഞ്ചാര പഥങ്ങൾ തെറ്റിച്ചും

കുടുംബ ബന്ധങ്ങൾ പെരുവഴീലാക്കീം 
നരകയാതന നിറയെ നൽകിയും   

ലഹരിയാകെ മനോരോഗംപോലുള്ളിൽ
വിഹരിച്ചു പ്രതിധ്വനിക്കുവാനായി 

ആരുടെയൊക്കെ നയനം വെട്ടിച്ചിനി
ആരുമായൊക്കെയും കൂട്ടുകൂടീടണം? 

അന്തിക്കളളകത്താക്കിയൊന്നുമിനുങ്ങി 
ചന്തക്കവലയിൽ ചുടുരക്തം ചിന്തി
 
ചുറ്റുമുള്ളോരെ തിരിച്ചറിഞ്ഞീടാതെ
ചിത്തഭ്രമത്തിലാറാടിച്ചിരിക്കുവാൻ  

ആരുടെയൊക്കെയാ കണ്ണുവെട്ടിക്കേണ്ടെ?
ആരുമായൊക്കെയാ കൂട്ടുകൂടീടേണ്ടെ?  

-------------------------


രാമകൃഷ്ണ ശേഷാദ്രി  

.വഴിമാറിയോഴുകിയ പുഴ...

വീണുടഞ്ഞ മോഹങ്ങൾ നെഞ്ചകത്തിൽ ഒളിപ്പിച്ചു
വേദനക്കുന്നിൽ നിന്നൊഴുകുന്ന നിന്നുടെ മിഴിനീരിൽ
ഒഴുക്കുന്നു അന്ത്യോപഹാരത്തിൻ അഞ്ജലിപ്പൂക്കൾ ...

വഴിമുട്ടി വഴി മാറിയൊഴുകിയ നിന്നെ
വീണ്ടും ശപിക്കുന്നു കഥയറിയാത്ത ജന്മങ്ങൾ...

ആർത്തി മൂത്ത നാൾവഴി പുസ്തക വായനയിൽ
മറന്നുപോയി സങ്കീർത്തനം പോൽ
വിശുദ്ധമാം നിന്നുടെ തീർത്ഥപ്രവാഹവും...

ദീപ്ത വർണ്ണത്തിൻ രജതരേഖയായി
അഴാകാർന്ന വസുന്ധരക്കു തൊടുകുറിയായ നിന്നുടെ
ശൃംഗാര സന്ധ്യകൾ മറക്കുവാൻ കഴിയുമോ...

നിന്നെ പുണരുവാനായി
തീരം തേടിയ പൂമരങ്ങളും
കൂടുവെച്ച ഇണക്കിളികളും
ഈ ജലഛായയിൽ തെളിയുന്നു
നഷ്ട പ്രതാപത്തിലെ ചിതലരിച്ച കാഷ്ഠങ്ങളായി ...

നിലാവു ചൂടിയ ഗന്ധർവ്വ രാവിൽ
ചന്ദ്രിക വന്നു നിന്നെ മുത്തമിടുമ്പോൾ
ആർദ്ര സംഗീതം പൊഴിച്ചു 
പരിഭവം കാട്ടി നീ ചിരിച്ചതും
കുഞ്ഞോളപരപ്പിൽ കാറ്റൊന്നു മെല്ലെ വീശവേ
വെള്ളിക്കൊലുസിട്ട വെൺനിലാച്ചിത്രമായി ഋതുശോഭ പകർന്നാടിയ 
നിന്നുടെ ഇന്നലെകൾ മറക്കുവാൻ കഴിയുമോ ...

കവിതപോലെയൊഴുകി
സ്നേഹസംഗീതം പൊഴിച്ചു നീ
കടന്നുപോകവേ...
കല്പാന്തകാലത്തിൻ്റെ കണിമലരായി പോക്കുവെയിൽ ചുംബനമേറ്റു ഉണരുന്ന ഉഷസ്സ് കാത്തിരിക്കുന്നു നിന്നുടെ കളകളാരവം പൊഴിക്കുന്ന അനുരാഗ കേളികൾ ...

കാമരസം കുടിച്ചുകൂത്താടും രതിവൈകൃതങ്ങളുണ്ടോറിയുന്നു
അമൂർത്തമാം പ്രണയത്തിൻ്റെ ജീവരാഗങ്ങൾ ...
നനവൂറും മാതൃത്വത്തിൻ
മുലക്കാമ്പിൽ
വിഷം പുരട്ടി 
നായാട്ടു നടത്തി നാട്യങ്ങളാടുന്ന നരാധമന്മാർ  അറിയുന്നില്ലൊരുനാളുമേ...
മാനവകുലത്തിനു ചരമഗീതം കുറിക്കുന്ന
വഴിമാറിയൊഴുകുന്ന പുഴയാണവൾ...

==================

വഴിമാറിയോഴുകിയ പുഴ...

വീണുടഞ്ഞ മോഹങ്ങൾ നെഞ്ചകത്തിൽ ഒളിപ്പിച്ചു
വേദനക്കുന്നിൽ നിന്നൊഴുകുന്ന നിന്നുടെ മിഴിനീരിൽ
ഒഴുക്കുന്നു അന്ത്യോപഹാരത്തിൻ അഞ്ജലിപ്പൂക്കൾ ...

വഴിമുട്ടി വഴി മാറിയൊഴുകിയ നിന്നെ
വീണ്ടും ശപിക്കുന്നു കഥയറിയാത്ത ജന്മങ്ങൾ...

ആർത്തി മൂത്ത നാൾവഴി പുസ്തക വായനയിൽ
മറന്നുപോയി സങ്കീർത്തനം പോൽ
വിശുദ്ധമാം നിന്നുടെ തീർത്ഥപ്രവാഹവും...

ദീപ്ത വർണ്ണത്തിൻ രജതരേഖയായി
അഴാകാർന്ന വസുന്ധരക്കു തൊടുകുറിയായ നിന്നുടെ
ശൃംഗാര സന്ധ്യകൾ മറക്കുവാൻ കഴിയുമോ...

നിന്നെ പുണരുവാനായി
തീരം തേടിയ പൂമരങ്ങളും
കൂടുവെച്ച ഇണക്കിളികളും
ഈ ജലഛായയിൽ തെളിയുന്നു
നഷ്ട പ്രതാപത്തിലെ ചിതലരിച്ച കാഷ്ഠങ്ങളായി ...

നിലാവു ചൂടിയ ഗന്ധർവ്വ രാവിൽ
ചന്ദ്രിക വന്നു നിന്നെ മുത്തമിടുമ്പോൾ
ആർദ്ര സംഗീതം പൊഴിച്ചു 
പരിഭവം കാട്ടി നീ ചിരിച്ചതും
കുഞ്ഞോളപരപ്പിൽ കാറ്റൊന്നു മെല്ലെ വീശവേ
വെള്ളിക്കൊലുസിട്ട വെൺനിലാച്ചിത്രമായി ഋതുശോഭ പകർന്നാടിയ 
നിന്നുടെ ഇന്നലെകൾ മറക്കുവാൻ കഴിയുമോ ...

കവിതപോലെയൊഴുകി
സ്നേഹസംഗീതം പൊഴിച്ചു നീ
കടന്നുപോകവേ...
കല്പാന്തകാലത്തിൻ്റെ കണിമലരായി പോക്കുവെയിൽ ചുംബനമേറ്റു ഉണരുന്ന ഉഷസ്സ് കാത്തിരിക്കുന്നു നിന്നുടെ കളകളാരവം പൊഴിക്കുന്ന അനുരാഗ കേളികൾ ...

കാമരസം കുടിച്ചുകൂത്താടും രതിവൈകൃതങ്ങളുണ്ടോറിയുന്നു
അമൂർത്തമാം പ്രണയത്തിൻ്റെ ജീവരാഗങ്ങൾ ...
നനവൂറും മാതൃത്വത്തിൻ
മുലക്കാമ്പിൽ
വിഷം പുരട്ടി 
നായാട്ടു നടത്തി നാട്യങ്ങളാടുന്ന നരാധമന്മാർ  അറിയുന്നില്ലൊരുനാളുമേ...
മാനവകുലത്തിനു ചരമഗീതം കുറിക്കുന്ന
വഴിമാറിയൊഴുകുന്ന പുഴയാണവൾ...

-------------====


വിജയം.ആർ.നായർ.
P
ഓലപ്പുരയിലെ ഓർമ്മകൾ.
**************************
ഓർമ്മതന്നോടം തുഴുഞ്ഞിട്ടു ഞാനാ  
ഓലപ്പുരമുറ്റത്തൊന്നെത്തി വീണ്ടും.

ഓലപ്പുരതൻ മെഴുകിയ തിണ്ണേൽ,
ഓലത്തടുക്കിന്മേൽ കാലുകൾ നീട്ടി

ഒറ്റക്കിരുന്നൊരാ മുത്തശ്ശിയമ്മ
ഓർമ്മതൻ ചിമിഴു തുറന്നു വീണ്ടും.

പാടത്തുംപറമ്പത്തുംപണിയെടുത്ത് 
പാതി വയർമാത്രം നിറച്ച കാലം

ആറ്റുതീരത്തെ കൈതോലകൾ വെട്ടി
അഴകോലും പായ മെനഞ്ഞു വിറ്റിട്ട്

മടിയിലുരിയ അരിയും വാങ്ങി 
അര വയർമാത്രം നിറച്ച കാലം.

ഇല്ലക്കടവിലെമുളകൾ വെട്ടി
കൊട്ടയും വട്ടിയും നെയ്തോരു കാലം 
,
ഓലമെടഞ്ഞിട്ടു പുരമേഞ്ഞതും
മുണ്ടകൻപാടത്തു കൊയ്യാൻ പോയതും

മൂപ്പരുകണ്ടിട്ടു ബോധിച്ചെനിക്കു  
മുണ്ടുതന്നിട്ടൊരു താലിയും കെട്ടി,

തന്തോയത്തോടരപ്പട്ടിണിയോടെ  
മൂന്നുപതിറ്റാണ്ടു കൂടെക്കഴിഞ്ഞതും ,

കർക്കിടകപ്പഞ്ഞമിങ്ങെത്തും മുന്നേ,
കപ്പയുണക്കീട്ട് സൂക്ഷിച്ചു വച്ചതും
 
മഴയത്ത് ചോരും കുടിലിൻ മൂലയിൽ
ചേമ്പിലക്കീഴിലൊന്നിച്ചിരുന്നതും

വരിക്കപ്ളാവിന്റെ കൊമ്പത്തെച്ചക്ക-
യിട്ടിട്ടു വെട്ടിനുറുക്കിപ്പുഴുങ്ങി  

മക്കൾക്കതത്താഴമായിക്കൊടുത്തി-
ട്ടവർതൻ പശിയൊന്നൊടുക്കിയതും   

ചക്കവരട്ടിയതുമുപ്പുമാങ്ങേo
ഉണ്ടാക്കിയിട്ടതു  വേലിക്കലെത്തി

ഇല്ലത്തെ മുത്തശ്ശിയെ വിളിച്ചിട്ടു  തന്തോയമോടെ കൊടുത്തോരു കാലം.

മുണ്ടിൻതുമ്പൊന്നുയർത്തിയാ മുത്തശ്ശി,
തുളുമ്പും മിഴിനീർ തുടച്ചു മാറ്റി.

മുറുക്കിച്ചുവന്നൊരാ ചുണ്ടിലപ്പോൾ 
നിറമുള്ള പുഞ്ചിരിപ്പൂവ്  വിരിഞ്ഞു 

കണ്ണീരുപ്പു കലർന്നൊരാ ഓർമ്മകൾ,
കാലങ്ങളിത്രകഴിഞ്ഞിട്ടുമിന്നും

കൺമുന്നിൽ മിഴിവാർന്ന ചിത്രമായി
മാങ്ങാതെ മായാതെ കിടപ്പിതല്ലോ! 


വിജയം.ആർ.നായർ.
------==---------

സംഗീതം.

രാഗതാള പദാശ്രയം തുടു-
വികാരഭാഷ സമന്വയം
ശ്രവണസുന്ദര ശബ്ദമധുരിമ,
രസകരം മനതാരിന് .

സ്വരമതിങ്കലുതിർത്തിടും സുഖ-
സരസമാകുമൊരാശയം
തെളിനീർപോൽ കുളിരേകിടും 
സംഘർഷഭരിത മനസ്സിനും 

അഴകെഴുന്നൊരു നാദവിസ്മയം 
ഇരകളിണകൾതൻ സവിധത്തിൽ,
കരഗതം പൂകാനുതകിടും ഗീതി,
പണ്ടേ ജീവഗണങ്ങൾക്കായ്  

തൗര്യത്രികാദിയെ കോർത്തിണക്കിയ,
'താളമാം' താതമേളത്തിൽ,
താത്ക്ഷണിക 'ശ്രുതി'യാമമ്മയിൽ,
തുടിച്ചുയർത്തും സദ് സംഗീതം.

മായാമാളവഗൗള രാഗത്തിൽ 
ഹരിശ്രീയൊന്നു കുറിച്ചിടൂ
ഗ്രഹിക്കുവാനൊന്നു ശ്രമിച്ചിടൂ 
നല്ല ശ്രവണസുഗമ സംഗീതം ,

-ഉണ്ണികൃഷ്ണൻ, ബാലരാമപുരം -


------=======

വഴിമാറിയൊഴുകുന്ന പുഴ


ഈ പുഴയൊഴുകുന്നു
ദിനരാത്രങ്ങളറിയാതെ...
ഗതിവിഗതികളറിയാതെ...
തീരം തേടുവാൻ കൊതിക്കുന്നു  നൗകകൾ യീ
പുഴയിലെന്നുമേ ...

നിശ വിശാലമാം ഇരുളിലലിയുന്നു
കളകളം പൊഴിക്കുമാ
അവളുടെ ശൃംഗാര സായന്തനങ്ങൾ ...
എവിടെയോ തുടങ്ങുന്നു എവിടേക്കോ
പോകുന്നു അവളുടെ സഞ്ചാര വീഥികൾ ...

കരിമഷിതേച്ചോരവളുടെ
മിഴികളിൽ മൊഴിയുന്നു
നവരസഭാവങ്ങൾ തൻ
കേളികളെപ്പോഴും ...
തത്തിക്കളിക്കുന്ന പോളകളും
താളത്തിൽ തുള്ളുന്ന ഓളങ്ങളും
ഓടിക്കളിക്കുന്നെതെപ്പോഴുമേ യീ
പുഴയ്ക്കു മാത്രം സ്വന്തം :- 
ഒപ്പം നടക്കുന്നു ഒത്തു ചേരുന്നു യീ പുഴ
പിരിയുന്നു പറയാതെ
തിരിച്ചറിയാതെ യീ പുഴ...
തീരത്തെ കാട്ടി മോഹിപ്പിച്ചു
തീരാത്ത വേദനകളിൽ പൊട്ടിച്ചിരിക്കുന്നു പുഴയാണിവൾ ...

സുന്ദര ഹേമന്തവസന്തങ്ങൾ കാട്ടി
കൊതിപ്പിക്കുന്ന
കാമിനിയല്ലേയവൾ...
എണ്ണിയാൽ തീരാത്ത ചുഴികളുറങ്ങുന്ന പുഴയാണിവൾ ...
അസ്ഥികൾ പൂക്കുന്ന കയങ്ങളുണ്ടീ പുഴയിൽ:
ചതി പടങ്ങൾ വരയും സായന്തനങ്ങളും ഇവൾക്കു സ്വന്തം ''.

ഒരുപാടുനാളായി മറുകര തേടുവാൻ കൊതിക്കുന്ന
യാത്രികൻ മാത്രമാണ് ഞാനെന്നും ...


രാമകൃഷ്ണൻ ശേഷാദ്രി


വഴിമാറിയൊഴുകുന്ന പുഴ


ദിനരാത്രങ്ങളറിഞ്ഞിടാതെ  

 
 -------


വഴിമാറിപ്പോയ മരണത്തെപ്പറ്റിയുള്ള ഇന്നത്തെ കവിത  വ്യത്യസ്തവും സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ വളരെ മനോഹരമായും രചിച്ചിരിക്കുന്ന ഒന്നാണ്.  ഈ കവിത പകുതിയോളം വായിച്ചപ്പോൾത്തന്നെ എന്റെ മനസ്സിലേയ്ക്ക് ഓടിയെത്തിയത് എന്റെ ജീവിതത്തിലും മരണം വഴിമാറിപ്പോയ ഒരു  അനുഭവം തന്നെയാണ്.  അത് ഞാൻ എന്റെ ആത്മകഥയിൽ "മരണത്തോടു മുഖാമുഖം" എന്ന തലക്കെട്ടോടുകൂടി ഉൾപ്പെടുത്തിയിട്ടുമുണ്ട്. 

റീന ടീച്ചർ സൂചിപ്പുച്ചതുപോലെ ചില അക്ഷരത്തെറ്റുകൾ ഉള്ളത് എഡിറ്റ്‌ ചെയ്ത് ശരിയാക്കണം. കൂടാതെ,  ഇത് കൂടുതലും മഞ്ജരി വൃത്തത്തിൽ തന്നെ രചിച്ചിരിക്കുന്നു.  ചില ഈരടികളിലെ ഒന്നാം പാദത്തിൽ 12ന് പകരം പതിനൊന്നും പതിമൂന്നും പതിനാലും  അക്ഷരങ്ങൾ കടന്നുകൂടിയിരിക്കുന്നു.  അത് പന്ത്രണ്ടാക്കി മാറ്റാവുന്നതേയുള്ളു.  ചില ഉദാഹരണങ്ങൾ താഴെ  കൊടുക്കുന്നു.  തിരുത്തി ശരിയാക്കിയ വരി ബ്രാക്കറ്റിൽ:

മൃതിയെന്ന സുന്ദരി  സോദരിയോടപ്പ-
മല്ലയോ കാലന്റെ ദേശാടനം
(മൃതിയെന്ന സുന്ദരി സോദരിയ്ക്കൊപ്പ-
മല്ലയോ കാലന്റെ ദേശാടനം)

അവൾ കാലുകുത്തുന്ന  നിമഷാർദ്ധ വേളയിൽ
(അവൾ കാലുകുത്തും നിമിഷാർദ്ധ നേരം)

കഥകളിൽ കേട്ടൊരാ സുന്ദരിപ്പെണ്ണിന്റെ
(കഥകളിൽ കേട്ടൊരാ സുന്ദരിപ്പെണ്ണിൻ)

പെട്ടെന്നൊരഞ്ചാറുവീടുകൾപ്പുറം
(പെട്ടെന്നൊരഞ്ചാറുവീടുകൾക്കപ്പുറം)
('ക്ക'  വിട്ടുപോയതാകാം)

മിന്നൽപോൽ മാഞ്ഞവൻ വഴിമാറിവന്നവൻ
( മിന്നൽപോൽ മാഞ്ഞിട്ട്   വഴിമാറിവന്നവൻ)

മരണഗീതത്തിൻ തുയിലുണർത്തീടുവോൻ
(മരണഗീതത്തിൻ തുയിലുണർത്താനായ്)

മൃതിയെന്നസുന്ദരീദർശ്ശനം കിട്ടിയോൻ
(മൃതിയാം സുന്ദരീദർശ്ശനം കിട്ടിയോൻ)

"കലി"യാടി നിൽക്കുമീ ഭൂമിയിൽ സുന്ദരീ
("കലി" കൊണ്ട് നിൽക്കുമീ ഭൂമിയിൽ സുന്ദരീ)
------------------

Some notable corrections:
Correct words/usage in brackets 

ഹൃതി ചിന്ത ???  (ഹൃത്ചിന്ത???)
There is no word 'ഹൃതി', I think  
പുരുഷാർദ്ധങ്ങൾ  (പുരുഷാർത്ഥങ്ങൾ)
There is no word 'പുനരതി'
പരേതന_അസാധ്യം (പരേതനസാധ്യം?)
വിട്ടൊരാവസ്ഥകൾ (വിട്ടൊരവസ്ഥകൾ/ വിട്ടോരവസ്ഥകൾ/വിട്ടൊരാ അവസ്ഥകൾ)
പണ്ടകെട്ടും  (പണ്ടക്കെട്ടും)
കായകേടുകൾ (കായക്കേടുകൾ)
കാലാക്ഷേപം (കാലക്ഷേപം)
എന്നൊരാവസ്ഥയിൽ (എന്നോരവസ്ഥയിൽ)
ചിന്തികെന്നത്  (ചിന്തിക്കെന്നത് )
പിന്നും ഒരൽപം ???

There seems to be no clarity of usage of words or contexts at many places.  This should be avoided.  There should be good clarity in what one wants to put across or what is to be conveyed to the reader.  As far as possible, use simple and apt words.

Some important points:
-  Don't put symbol(like  ,.?"! - ;_
etc) indiscriminately, but only in apt places.

- hyphen (-) needs to be given only at the end of a line where a word is cut and the rest taken to the next line.

Have good reading of poems of Changampuzha, Vallathol, Aasan, and other established poets and also those of Kadammanitta, Madhusoidanan Nair, Balachandran Chullikkad etc. etc. to get a fair idea of the styles of both 
 the old time poets and modern time poets.  Once a poem is written, read it many a time and edit it thoroughly eliminating all sorts of mistakes and doubtful aplication of words or sentence.


സനു ഓച്ചിറയുടെ നാട് ഞാൻ എൻ്റെ കണ്ണിലും ഒന്ന് കണ്ടപ്പോൾ ഒരു ചെറിയമാറ്റം എനിക്ക് തോന്നിയ എൻ്റെ നാടാണ് കെട്ടോ. ഈ കവിത പദ്യഗദ്യത്തിൻ്റെ വരികൾ നിറഞ്ഞതിനാൽ എൻ്റെ കണ്ണിൽ ഇത്രമാത്രമേ വരുന്നുള്ളു. പക്ഷെ ഇത് പൂർണ്ണതയല്ല ഒരു തുടക്കമാണ്. ഇതിൽ ഇനി @⁨k upagupthan⁩, @⁨Unnikkrishnan Balaramapuram⁩, @⁨Sobha Valsan⁩  @⁨Gracy Thomas⁩, @⁨Bindhu Gigi⁩, @⁨Vimal Vasudev (കേരള കവിതാ)⁩  @⁨Gracy Kv⁩ , @⁨Reena⁩, ഇവരൊക്കെ ഒന്ന് കൈവെച്ചാൽ 
എന്റെ നാട്, എനിക്ക് എൻ്റെ നാടാകും...
എൻ്റെ നാട് 
.....................
മരുവില്ലൊര് പുഴയൊഴുകും
ഓർമപ്പുഴ തിരതല്ലീടും. 
മധുരഗാന കോകിലസ്മൃതിയി- ലുണരുമെന്നുമെൻ,നാട്! 

മരുപച്ചവിരിച്ചിടും മേടുകൾ
വരിവരികളായി നിത്യവും
മേടിൻ മകുടത്തിൽ നിന്നും 
മാട്ടിൻ കൂട്ടമാവോളം നുകരുന്നു!

റംസാനുമോണവും,ക്രിസ്മസ്സും
ഒരുപോലെ കൊണ്ടോരുനാട്
അഭിമാനപുരസ്സരം ചൊല്ലീടുമീ- 
മാമലനാടെൻ,നാടെന്നുമെന്നും!

കൊടിയേറുന്ന പൂരങ്ങളും 
ഗജവീരന്മാർ നിരനിരയായി 
കുടമാറ്റവും, വർണ്ണക്കുടകളും 
നമ്മുടെനാടിൻ കാഴ്ചകൾ കാണാൻ!  

പ്രളയം വന്ന് നിറഞ്ഞാലും 
പുഴയൊഴുകി നിറഞ്ഞാലും 
ഒരുകൂരയിലൊരുമിച്ചന്തിയുറങ്ങി
ഉണർന്നൊരുപോലെ ചിന്തിച്ചിടും! 

രോഗം വന്ന് തളർന്നാലും 
നന്മനിറഞ്ഞൊരു നാട്ടിൽ 
രോഗിക്കായി നിറഞ്ഞീടു- 
മായിരം കാരുണ്യഹസ്തം! 

പെരുമയിൽ മലയാളപ്പെരുമയിൽ 
മലയാളത്തനിമയോടെൻമനമെന്നും
ചൊല്ലിടുമെന്നുടെ നാടതഭിമാന- പുരസ്കരമീ,കേരളനാട് മാത്രം...

സനു ഓച്ചിറ 
  -----------=-====-------------------

No - 2
എന്റെ നാട്
.....................

മരുവിൽ ഒരു പുഴ ഒഴുകും
ഓർമ പുഴ തിര തല്ലും 
കോകില ഗാന സൃമൃതിയിൽ
എന്നുടെ നാട് 

മരുപച്ച വിരിച്ചോരു മേട്
മേടിൻ മുകളിൽ വരിനിരയായി 
മാടിൻ കൂട്ടം ആവോളം നുകരുന്നു

പെരുന്നാൾ ഓണം ഈശോയും
ഒരുപോലെ കൊണ്ടോരു നാട്
കേരള നാടെന്നൊരു നാട്
അഭിമാന പുരസ്സരം ഞാൻ ചൊല്ലി ടും 

കൊടിയേറും പൂരവും ഗജവീരന്മാർ
നിരനിരയായി കുട മാറും കാഴ്ചകൾ കാണാൻ നമ്മുടെ നാടിൻ കാഴ്ചകൾ സ്വന്തം

പ്രളയം വന്ന് നിറഞ്ഞാലും പുഴ
ഒഴുകി നിറഞ്ഞാലും ഒരു വീടിൻ
കൂരയിൽ ഒരുമിച്ച് അന്തിയുറങ്ങി
ഉണർന്നു ഒരുപോലെ ചിന്തിച്ചിടും 

രോഗം വന്നു തളർന്നാലും നന്മ നിറഞ്ഞൊരു നാട്ടിൽ രോഗിക്കായി
നിറഞ്ഞിടും കാരുണ്യ ഹസ്തങ്ങൾ 

പെരുമയിൽ ഒരു പെരുമ തൻ മലയാളപ്പെരുമ അഭിമാനപുരസ്കരം വീണ്ടും ഞാൻ ചൊല്ലിടും എന്നുടെനാട് കേരള നാട് 




-------------

എന്റെ നാട് 
--------------------
മരുവിലൊരു പുഴയൊഴുകുമ്പോൾ 
തിരതല്ലുമോർമ്മയിലും പുഴയൊന്ന് 
കോകിലഗാനസ്‌മൃതിയുണർത്തീടും  
കേരളമാണെന്റെ പ്രിയജന്മനാട്.

മരുപ്പച്ച വിരിയും മേടുകളിൽ
നിരനിരയായിയൊരുമയോടെ
കാലികൾ മേഞ്ഞുമതിവന്നീടവേ  
കണ്ണടച്ചയവിറക്കിക്കിടപ്പായ്.

പെരുന്നാളുമോണവും ക്രിസ്തുമസ്സും
ഒരുപോലെ തന്നെ കൊണ്ടാടുന്ന നാട്
കേരളമാണെന്നതൊട്ടഭിമാന-
പുരസ്സരം ചൊല്ലീടും ഞാനെന്നുമേ.

പൂരം കൊടിയേറ്റമായെന്നാൽ ഗജ-
വീരന്മാർ നെറ്റിപ്പട്ടങ്ങളും കെട്ടി 
നിരനിരയായ് നിന്ന് കുടകൾ മാറ്റം
നടത്തും കാഴ്ച കേരളത്തനിമ!  
 
കേരളമക്കൾ പ്രളയകാലത്തും
ഒരു കൂരയിലൊത്തന്തിയുറങ്ങും
തുണയേകുമെന്നുമന്യോന്യമവർ,
ഉണർന്നി,ട്ടവരൊന്നായിട്ട് ചിന്തിക്കും.

നന്മനിറഞ്ഞൊരീ നാടിന്റെ മക്കൾ,  
ജന്മനാടോ അന്യനാടോ ആകട്ടെ,
നീട്ടും കാരുണ്യ ഹസ്തങ്ങൾ നിർലോഭം 
നട്ടം തിരിയുന്ന രോഗഗ്രസ്തർക്കായ് 
  
പെരുമയിലെ ഒരു മലയാള-
പ്പെരുമയുള്ള ഒരേയൊരുനാടീ 
കേരളമാണെന്നതൊട്ടഭിമാന-
പുരസ്സരം ചൊല്ലിടും ഞാനെന്നുമേ   

------------------
സനു ഓച്ചിറ
----------------------------------------=

*നേരം*

*(വൃത്തം പഞ്ചചാമരം)*

പറഞ്ഞിരുന്നു പണ്ടു നേരമില്ലയെന്ന പല്ലവി
അറിഞ്ഞു നമ്മളിന്നതിൻ ഗതിയ്ക്കു വന്ന മാറ്റവും .

അണഞ്ഞു നമ്മളേവരും അടഞ്ഞ വീട്ടിനുള്ളിലായ്
നിനച്ചതില്ലൊരിക്കലിത്തരത്തിലുള്ള നാൾ വരും .

മറഞ്ഞിരുന്നു നമ്മളീയടഞ്ഞ കാലമെങ്കിലും
മറന്നതില്ല നമ്മളുണ്മ കാത്തിടുന്ന ഭാഷയെ .

കുരുന്നു മക്കളൊക്കെയും പഠിച്ചിടുന്നു യാന്ത്രികം
ഗുരുക്കളുണ്ടവർക്കു വെട്ടമേകുവാൻ നിരന്തരം .

തിരിച്ചിടേണ്ട പ്രായമെന്ന പാഴ് വരമ്പു മിഥ്യയാൽ
പഠിച്ചിടാനൊരിക്കലും തടസ്സമല്ല പ്രായവും .

പഠിച്ചിടാനനേകമുണ്ടതിന്നു നേരമുണ്ടിനി
രചിച്ചിടാനുമുണ്ടുനേരമേറെ മുന്നിലിപ്പൊഴും .

വചസ്സു പൂത്തു മാനസം തുളുമ്പിടുന്ന നേരമായ്
വിരിഞ്ഞിടുന്ന കാവ്യമൊക്കെ കോർത്തിടുന്ന നേരമായ് .

റീന വാക്കയിൽ
ന്യൂ ഡൽഹി
08/07/2020


----------------========-----------====
ഹൃദയ നൊമ്പരങ്ങൾ🌹🌹
അമ്മതൻ ഹൃദയം നുറുങ്ങുന്നു
മക്കളിൽ നിന്നുതിർന്നു വീണൊരാ-
 കാരിരുമ്പാർന്ന വാക്കുകൾ കേട്ട്!!'
ഹോ..... എന്തൊരു മണം അമ്മതൻ
വിയർപ്പിൻചൂരേറ്റ് മരുമക്കൾ മൂക്കുപൊത്തിടുമ്പോൾ .
ഹോ...... അത് ശരിയെന്ന് വെക്കും മക്കൾ
അമ്മേ .... എന്താണിത് എന്തൊരു മണം !!
പോകൂ .....ഇവിടുന്ന്.
 നിൽക്കാൻ കഴിയാതെ എനിക്കോടിയൊളിക്കാൻ തോന്നുന്നു.
മക്കൾ തൻ വാക്കുകൾ ശ്രവിച്ചപ്പോൾ
അമ്മ തൻ ഹൃദയം വൃഥാ വേദനിച്ചു
പണ്ടെങ്ങോ അമ്മ തൻ ചൂടേറ്റ്
ഉറങ്ങിയിരുന്ന പൈതങ്ങൾ "
വിയർത്തൊലിക്കുന്ന അമ്മതൻ മാറിലെ അമ്മിഞ്ഞപാലുകുടിക്കാൻ വെമ്പുന്ന
 തൻ പൈതങ്ങളെയോർത്തു
ആ മക്കൾ ഇന്ന് ചൊല്ലിടും വാക്കുകൾ കേട്ട്' അമ്മ തൻ മനം വിങ്ങി....
അമ്മക്ക് പണം വരുംദിനം വീട്ടിൽ
ഉൽസവ ലഹരിയിൽ പ്രിയ മക്കൾ .....
എൻ പ്രിയ മാതാവ്''......
ഞാനാണ് പ്രിയപുത്രൻ  എന്ന് പറഞ്ഞ് ഉന്തും തള്ളും നടത്തിടും മക്കൾ !!
പണം തീർന്നിടും വേളയിൽ ഉഗ്രരൂപിണിയായ് തീർന്നിടുന്നു മരുമക്കൾ: ....
തൊടുന്നിടം ചീത്തയാക്കി എന്ന് ആക്രോശിക്കുന്നു മരുമക്കൾ .......
അമ്മക്ക് എവിടെയെങ്കിലും കിടന്നു കൂടെ എന്ന് വശം പറയുന്ന മക്കൾ''''''
അമ്മ തൻ നൊമ്പരങ്ങൾ ഏറുന്നു ....... ഉറ്റവർ ഉണ്ടായിട്ടും അവരാൽ വേദന അനുഭവിക്കുന്നു.
കൗമാരത്തിൽ മംഗല്യവതിയായി യൗവനത്തിൽ വൈധവ്യം എറി സ്വപ്നം കാണേണ്ട പ്രായത്തിൽ വീണ്ടും ജീവിതം കൊതിക്കാതെ തൻ മക്കൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞൊരമ്മ !! അങ്ങനെയുള്ള മക്കളാൽ വേദനിക്കുന്ന
അമ്മമാർ ധാരാളമീ ഭൂവിൽ ........ 
അമ്മ തൻ വേദനകൾ അറിയാൻ ശ്രമിക്കുന്ന മക്കൾ
ഇന്നീ ലോകത്തിന് അന്യം ::
വൃദ്ധസദനങ്ങൾ ഏറുന്നു
നിരാലംബർ കുടുന്നു: .
ലോകമേ നീ എന്താണ് ഇങ്ങനെ?..
സരിതാ ഷാജി
_---------

ഹൃദയ നൊമ്പരങ്ങൾ🌹🌹

മക്കൾതൻ കാരിരുമ്പിന്നൊത്ത വാക്കുകൾ
കേട്ട് മാതാവിന്റെ ഹൃദയം നുറുങ്ങുന്നു! 

അമ്മേടെ വിയർപ്പിൻ ചൂരേറ്റ് മരുമക്കൾ
മൂക്കുപൊത്തീടുന്നു, വെറുപ്പ് കാട്ടാനായി

'ശരിയാണ'തെന്ന് വരുത്തിവച്ചീടാനായ് 
മക്കളും ചോദിക്കുന്നെ'ന്തമ്മേയീമണം'?  

'പോകൂയിവിടെനി'ന്നെന്നു മക്കൾ ചൊല്ലേ
തോന്നിടുന്നമ്മയ്ക്കങ്ങോടിയൊളിക്കുവാൻ

മക്കൾ തന്നിത്തരം വാക്കുകൾ കേൾക്കുകിൽ
വേദനിക്കില്ലയേതമ്മേടെ ഹൃദയം?

പണ്ടൊക്കെയമ്മേടെ നെഞ്ചിലെച്ചൂടേറ്റു
സുഖമായുറങ്ങിയിരുന്നീ പൈതങ്ങൾ!

വിയർത്തൊലിച്ചീടുമമ്മേടെ മാറിലെ
അമ്മിഞ്ഞപ്പാലുകുടിക്കുവാൻ വെമ്പിയ,

പൈതങ്ങളെയോർത്തു,മിന്നവർ ചൊല്ലിടും
വാക്കുകളോർത്തുമമ്മേടെ മനം വിങ്ങും 
 
അമ്മേടെ പണമെത്തേയുത്സവം വീട്ടിൽ!
മക്കൾക്കു പ്രിയമേറുമമ്മയന്നമ്മ!

"ഞാനാണമ്മയുടെ പ്രിയമുള്ള പുത്രൻ"
എന്നു ചൊല്ലിയുന്തും തള്ളും നടത്തിടും  
  
അമ്മേടെ പണമൊക്കെ തീർന്നെന്നറിഞ്ഞാൽ
ഉഗ്രരൂപീകളായ് മാറും മരുമക്കൾ!

നൊമ്പരമമ്മേടെയേറുന്നു മേൽക്കുമേൽ
ഉറ്റവരാലേറ്റിടുന്നേറെവേദന

കൗമാരത്തിലേ മംഗല്യവതിയായി യൗവനത്തിൽത്തന്നെ വൈധവ്യവുംവന്നു

സ്വപ്നവും കണ്ടു കഴിയേണ്ട പ്രായത്തിൽ
മക്കൾക്കായ് ജീവിതമുഴിഞ്ഞു വച്ചീയമ്മ!

ഇങ്ങനെയുള്ളോരു മക്കളാലേറെയായ്
വേദനിക്കുന്നെത്രയമ്മമാരീ ഭൂവിൽ

മക്കളോ തുച്ഛമിന്നീലോകത്തമ്മതൻ
വേദനയെന്തെന്നറിയാൻ ശ്രമിപ്പവർ

എണ്ണം നിരാലംബരുടെയേറീടവേ
ഏറുന്നു വൃദ്ധസദനത്തിന്നെണ്ണവും

എന്തു ചൊല്ലേണ്ടിടൂ ലോകമേ നിന്നോടായ്
എന്തുകൊണ്ടാണു നീയിങ്ങനെയായ്പ്പോയത്?   

 സരിതാ ഷാജി
  
----------------========-----------====.
:
വൃദ്ധസദനങ്ങൾ ഏറുന്നു
നിരാലംബർ കുടുന്നു: .
ലോകമേ നീ എന്താണ് ഇങ്ങനെ?..
സരിതാ ഷാജി


ഉണ്ണികൃഷ്ണൻ മാഷ്, നല്ലയൊരു കഥാ തന്തുവിനെപ്പറ്റി  വിശദമായി പഠിച്ചിട്ടു രചിച്ച  മനോഹരമായ കവിത,   നല്ല  വിശദീകരണത്തോടുകൂടിത്തന്നെ, ചർച്ചയ്ക്കായി അവതരിപ്പുച്ചിരുന്നു. ആശംസകൾ, അഭിനന്ദനങ്ങൾ.👍👌🙏💖


മലമുഴക്കിപ്പക്ഷി.

കൂട്ടുകാരിയെവിട്ടു പോകുമാൺ പക്ഷി,
തേടിയകന്നുയിരയെത്തേടി 

സഹ്യാദ്രിതന്നുടെ  താഴ് വാര തണുവിൽ,
ആകാശമെത്തുന്നൊരു മരപ്പൊത്തിന്റെ ,
മുഖമടച്ചെങ്ങോ? പറന്നു പോയി.

തൂവൽപൊഴിച്ച് നിരത്തിപൊത്തിൽ,
കുഞ്ഞിന് മെത്തയൊരുക്കീ..
മുട്ടയിട്ടടയിരുന്നൂ .. പെൺപക്ഷി,
പൊത്തിൻമുഖത്തിലെ നേർത്ത ദ്വാരത്തിൽ,
പുറത്തേയ്ക്ക്നീട്ടിയ, കൊക്കുമായ് കാത്തിരുന്നു..
ജീവനാഥനെ കാത്തിരുന്നൂ..

കൊക്ക് കീഴ്പ്പോട്ട്വളഞ്ഞിരിയ്ക്കും,
കൊക്കിന്റെയറ്റം ചെഞ്ചായംതേച്ചും,
മിന്നുന്ന പൊന്നിൻതലപ്പാവുമായ്,
കറുപ്പും വെളുപ്പും പൊന്നും ചേർത്തടുക്കിയ ,
കുപ്പായമിട്ട് മനോഹരനായ് ,
കുന്തിച്ച്ചാടും മരത്തലപ്പിൽ ,
മുഴുത്ത്തുടുത്ത പഴങ്ങൾതേടീ..
മലമുഴക്കിപ്പക്‌ഷി വേഴാമ്പലേ ..നിന്നെ,
മരവിത്തലച്ചിയെന്നാരും ചൊല്ലും.

ചുവന്ന്തുടുത്ത പഴങ്ങളോരാന്നായ്,
കൊത്തിയെടുത്ത് അടുക്കി കൊക്കിൽ,
മാമരച്ചില്ലയിൽ നിന്നുയർന്നാ.. പക്‌ഷി,
മലമുഴക്കിപ്പക്ഷി സ്നേഹപ്പക്ഷി.

ചിറകിൽനിന്നുതിരുന്ന ശബ്ദം ..
മലകളിൽതട്ടി പ്രതിധ്വനിച്ചു..
വിണ്ണിനെ കീറിമുറിച്ചുകൊണ്ടാ .. പക്ഷി,
കാടടക്കിപ്പാഞ്ഞടുത്തു..
പൊത്തിന്നടുത്തായ് മരത്തലപ്പിൽ .

ആ മരച്ചില്ലയ്ക്ക്മേലെ, യിരുന്നും
ഒളിഞ്ഞും തിരിഞ്ഞും ഒളികണ്ണ് പാത്തും -
കൊണ്ടാരെയോ ? പേടിച്ച് നാണം കുണുങ്ങി -
കൊണ്ടായിലച്ചാർത്തിൽ പതുങ്ങിനിന്നൂ..
ആരാനുംകണ്ടോയെന്ന് ചുറ്റുപാടും -
തലപ്പാവ്ചുഴറ്റി പതുങ്ങിനിന്നു. പിന്നെ,
ഒച്ചയുണ്ടാക്കാതെ വന്നു..
പൊത്തിന്നരികിലായ് വന്നി,രുന്നു.

മുട്ടവിരിഞ്ഞ് പുറത്ത് വന്നു..
മൂന്ന് പിഞ്ചോമനകുഞ്ഞിക്കിളികളും ,
വായ്പിളർന്നൊച്ചയുണ്ടാക്കി..
അമ്മക്കിളി താരാട്ട്പാടീ..

കൊക്കിൽനിന്നോരോ പഴങ്ങളായ്  ഇണയുടെ ,
കൊക്കിൽപകർന്നിടുന്നു.. ആൺപക്ഷി,
സ്നേഹംനിറച്ച് പകർന്നിടുന്നു.
കൊക്കുകൾ തമ്മിലുരുമ്മിയാകാഴ്ചയിൽ,
കന്യാവനങ്ങൾ കുളിരണിഞ്ഞു..

അടയിരുന്നേറെ തളർന്നതല്ലേ?
തൂവൽ കിളിർത്തിടേണ്ടേ ?
സുന്ദരിയായിടേണ്ടേ?
കുഞ്ഞുങ്ങളെക്കൂട്ടി പോയിടേണ്ടേ?
പാറിപ്പറന്നിടേണ്ടേ ? ഒന്നായ് ,
പാറിപ്പറന്നിടേണ്ടേ?

അടയിരുന്നേറെ തളർന്ന പെൺപക്ഷിയ്ക്ക്,
മരയോന്ത് വേണം മരുന്നിനായി ,
ഇണയെത്തനിച്ചാക്കി മറയുന്നൊരാൺ പക്ഷി,
മരയോന്ത് തേടിയലഞ്ഞൊരുനാൾ ,
മലയായമലയൊക്കെ പിന്നിട്ട്, പിന്നെ
ഒരുമരച്ചോട്ടിൽ ചെന്നിരുന്നു.

നിദ്രകൊള്ളും വനത്തിന് നടുവിലായ്
അസ്വസ്ഥമാകും മനസ്സുമായി,
ഏറെപ്പറന്ന് തളർന്നപക്ഷി, 
സുഖനിദ്രയിലാണ്ടുപോയി.

എവിടെനിന്നോ വന്നൊരു പെരുമ്പാമ്പിന്റെ ,
വായിലാദ്യം തലപ്പാവമർന്നു..
തലയും ഉടലും അകത്താക്കി,മെല്ലെ -
പ്പിടയുമാ പക്ഷിയെ ഒന്നാകെയും.

ചിറകടിയൊച്ചയിൽ കാടുണർന്നൂ..
ചിതറിത്തെറിച്ചിലച്ചാർത്തുകളും,
അതിലിരുന്നാ മഞ്ഞ്തുള്ളികളാൽ ..
ആ വനഭൂമി പൊഴിച്ചു..കണ്ണീർ.

പൊത്തിന്റെയുള്ളിലായ് പെണ്ണൊരുത്തി,
കുഞ്ഞുങ്ങളെച്ചേർത്തുറങ്ങിടുന്നു,
പെട്ടെന്ന് ! ചങ്കിലൊരു വെള്ളിടി വീണു - 
ണർന്നു..ഇണക്കിളി കൺതുറന്നു ,
നേരംവെളുപ്പിച്ച് കാത്തിരുന്നു.

ഇരുളും വെളിച്ചവും മാറിമാറിവന്നു,
ജീവനാഥൻ വന്നെത്തിയില്ലാ..
അമ്മയും കുഞ്ഞുങ്ങളും വിശന്ന് തളർന്നാ,
പൊത്തിനുള്ളിൽക്കിടന്ന് ചത്തു.

ഒരിണയെമാത്രമേ ജീവിതത്തിൽ,
ഈ പക്ഷിവർഗ്ഗത്തിനൊള്ളു പോലും
ഇരതേടിപോകുന്ന ആൺപക്ഷി, തിരികെ വന്നില്ലെങ്കിൽ
അമ്മയും കുഞ്ഞുങ്ങളും പൊത്തിനുള്ളിൽ,
ജീവൻ വെടിഞ്ഞിടേണം .. ഇവയ്ക്ക്,
'ഇത് ഒരാചാരമാണ് പോലും'.

മഴകാത്തിരിക്കുന്ന വേഴാമ്പലെ..
മലമുഴക്കിപ്പക്ഷി വേഴാമ്പലെ..
ആചാരമിന്ന് പാഴ്ചാരമായ് മാറുമ്പോൾ ,
ദുരാചാരമെന്നേ.. പറയേണ്ടു പക്ഷീ..
കാലംകഴിയുമ്പോൾ മാറേണ്ട നിന്റെ ,
കഥയിനി പാഴ്കഥയാകേണ്ടയോ?

   - ഉണ്ണികൃഷ്ണൻ ബാലരാമപുരം