നോവൽ (draft )
.
"നീലക്കടമ്പ്"
ഭാഗം-1
. ആരണ്യത്തിലൂടെ അടിവാരം ലക്ഷ്യമാക്കി മെല്ലെ ഒഴുകുന്ന അരുവി പോലെ വളഞ്ഞും തിരിഞ്ഞും കിടക്കുന്ന വിജനമായ പന്ഥാവിലൂടെ അന്തരീക്ഷത്തിലേക്ക് കറുത്ത പുകയും തുപ്പി പഴക്കം ചെന്ന കെ എസ് ആർ റ്റി സി ബസ്സ്, പാഴൂർ എന്ന നാഗരികത നടമാടാത്ത നാടൻ ഗ്രാമത്തെ ലക്ഷ്യമാക്കി ഇഴഞ്ഞ് നീങ്ങി.
പാതയുടെ ഇരുവശങ്ങളിലും ലതകളാൽ ചുറ്റപ്പെട്ട് പച്ചപ്പട്ടണിഞ്ഞ മാമരങ്ങൾ സുരസുന്ദരിമാരായ പെണ്‍കൊടികളെ പോലെ നാണിച്ച് നിലകൊണ്ടു.
. അകലെ ആകാശപ്പൊയ്കയിൽ വെൺ മേഘങ്ങള്‍ നീന്തിക്കളിക്കുന്നു. വെൺമേഘക്കൊട്ടാരത്തിൻ്റെ കിളിവാതിലുകളിൽക്കൂടി ആദിത്യ ഭഗവാൻ പോലും പ്രകൃതിയിലെ സുരസുന്ദരിമാരെ തൻ്റെ സൂര്യ കിരണങ്ങളാൽ, വിശ്വാമിത്ര മഹർഷിയെപ്പോലെ, ഒളികണ്ണിട്ട് നോക്കുന്നുണ്ട്. പ്രഭാകിരണങ്ങൾ തട്ടി പ്രകാശിതമായ പ്രകൃതിയുടെ അഭൗമ്യ സൗന്ദര്യത്തിൽ മയങ്ങിയാണോ എന്ന് സംശയിക്കത്തക്കവണ്ണം തന്നെയാണ് പാതയുടെ ഇരുവശവും ഇടതൂർന്ന് നിൽക്കുന്ന തരുലതാദികൾ നാണത്താല്‍ സ്വയം കുണുങ്ങുന്നത്. മര്‍മ്മരങ്ങൾ അവയെ ഇക്കിളി കൂട്ടുന്നുണ്ടായിരുന്നു.
പച്ചപ്പാവാട ഉടുത്ത അവ ആ മർമ്മരങ്ങൾക്കൊപ്പം നൃത്തം ചെയ്തു കൊണ്ടിരുന്നു.
. ഒരു ക്ഷയരോഗിയെപ്പോലെ വലിച്ചും കിതച്ചും, കറുത്ത പുക അന്തരീക്ഷത്തിലേക്ക് തുപ്പിയും, നിരത്തിലൂടെ പായുന്ന കെ.എസ്.ആര്‍.ടി.സി വണ്ടി പൊടുന്നനെ ബസ്സ് സ്റ്റോപ്പിൽ നിര്‍ത്തിയപ്പോള്‍ നാടിന്‍റെ മനോഹാരിതകള്‍ കണ്ടാസ്വദിച്ച് മയങ്ങിപ്പോയ സുരേഷ് ഞെട്ടിയുണർന്നു. തനിക്ക് ഇറങ്ങേണ്ടുന്ന സ്ഥലം തന്നെയാണ് അതെന്ന് മനസിലാക്കി എഴുന്നേറ്റ് ബസ്സില്‍ നിന്ന് പെട്ടന്ന് പുറത്തേക്ക് ഇറങ്ങേ താമസം, കണ്ടക്ടർ ബല്ല് രണ്ടുപ്രാവശ്യം ആഞ്ഞടിച്ചതും, ബസ്സ് അടുത്ത കവല ലക്ഷ്യമാക്കി പാഞ്ഞു...
. പായുന്ന ബസ്സില്‍ നിന്നും പുറം തള്ളിയ പുകപടലം സുരേഷിനെ ചുറ്റിപ്പടര്‍ന്ന് അന്തരീക്ഷത്തിലേക്ക് മെല്ലെ ഉയർന്നു. പുകയുടെ അവ്യക്തതയില്‍, കവലയിൽ നിത്യവും സൊറ പറയാൻ കൂടുന്ന നാട്ടുകാര്‍ക്ക് സുരേഷിനെ കണ്ടപ്പോൾ അയാൾ ഒരു വഴിപോക്കന്‍ മാത്രമായേ തോന്നിയുള്ളു. അവർ വഴിക്കണക്ക് എടുത്ത് സൊറ പറയലിൽ മുഴുകി.
. സുരേഷ് ചുറ്റുമൊന്ന് കണ്ണോടിച്ചു. ഒരുവശത്ത് തൃപ്പാഴൂരപ്പന്‍റെ അമ്പലവും, അതിന് മുന്നിലൂടെ ഒഴുകുന്ന മൂവാറ്റുപുഴയാറും അവൻ്റെ കണ്ണുകൾക്ക് കുളിർമയേകി. കവലയിലെ പിള്ളേച്ചൻ്റെ ചായക്കടയ്ക്കും ശശിച്ചേട്ടൻ്റെ മുറുക്കാന്‍ കടയ്ക്കും കാലങ്ങൾക്ക് മുമ്പ് കൊത്തിവച്ച അതേ രൂപം തന്നെ. ഒരു നിമിഷം അവൻ പഴയ ഓർമ്മകളിലേക്ക് ഊളിയിട്ടു. കടകളുടെ മുന്നിൽ പഴയ ബഞ്ചിലിരുന്നു മൂട്ടകടിയും കൊണ്ട്, പൃഷ്ഠവും ചൊറിഞ്ഞ്, കൊച്ചു വര്‍ത്തമാനം പറയുന്ന നാട്ടുകാരെയൊക്കെ കണ്ടപ്പോൾ സുരേഷിന്റെ ഉള്ളിൽ, വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കവലയുടെ അതെ പ്രതിച്ഛായ തന്നെ സൃഷ്ടിക്കപ്പെട്ടു..
. ആ നാല്‍ക്കവലയ്ക്ക് കാലങ്ങളായിട്ട് മാറ്റങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. കുറച്ച് പുതിയ മനുഷ്യ രൂപങ്ങള്‍ കവലയിലെ കൊച്ചു വര്‍ത്തമാsനത്തിന് ഇടയില്‍, ജന്മം കൊണ്ടിട്ടുണ്ട് എന്ന് മാത്രം. വർഷങ്ങള്‍ നല്‍കിയ ഏക വ്യതിയാനമായി അത് മാത്രമേ ആ നാടിന് സുരേഷിനോട് പറയുവാൻ ഉണ്ടായിരുന്നുള്ളു...
. ഭൂമിദേവിയുടെ മാറ്, വറ്റി വരണ്ട് പിളര്‍ന്നിരിക്കുന്നു! മണല് വാരി, പുഴ വറ്റി മെലിഞ്ഞു! വൻ മരങ്ങൾ പിഴുതെടുത്ത്, പാടങ്ങൾ നിരത്തി മണിമാളികകൾ തീർത്തിരിക്കുന്നു! പ്രകൃതിയാകുന്ന അമ്മയോട് മക്കള്‍ ചെയ്യുന്ന മാപ്പർഹിക്കാത്ത തെറ്റുകള്‍ക്ക് സ്രഷ്ടാവ് ഏറെ കോപിച്ചിരിക്കുകയാണെന്ന് തോന്നുന്നു. കാലമെല്ലാം കോലം തെറ്റിയാണ് കടന്ന് വരുന്നത്. വസന്തവും ഗ്രീഷ്മവും വർഷവും ശരത്കാലവും ഹേമന്തവും ശിശിരവും ഒക്കെ മാറിമറിഞ്ഞിരിക്കുന്നു! ഋതുഭേദങ്ങൾ മരവിച്ചിരിക്കുന്നു. നാട്ടിൽ ചുട്ടുപൊള്ളുന്ന ചൂടാണ്.
. ഉഷ്ണം അസഹ്യമായതിനാൽ സുരേഷിന്‍റെ നെറ്റിയിൽ നിന്നും വിയര്‍പ്പുതുള്ളികള്‍ മണ്ണിൻ്റെ മാറിലേക്ക് ഇറ്റിറ്റ് വീണു. മരണക്കിടക്കയില്‍, മകനില്‍ നിന്ന് ലഭിച്ച ഓരോ തുള്ളി വിയർപ്പും, ഉപ്പ് നീരെങ്കിലും, ദാഹജലം പോലെ ആര്‍ത്തിയോടെ അമ്മ കുടിച്ചിറക്കി. പ്രാണന് വേണ്ടി കേഴുമ്പോളും, മക്കള്‍ മറന്ന അമ്മയുടെ അന്ത്യാഭിലാഷം മക്കളുടെ ഒര് തുള്ളി വിയർപ്പോ, ചുടുചോരയോ, അമ്മക്ക് ദാഹജലം ആകരുതെന്ന് മാത്രമായിരുന്നു. എന്നാൽ മക്കൾ, രമണീയമായ പ്രകൃതിയെ സ്വാർത്ഥതക്ക് വേണ്ടി തുണ്ടം തുണ്ടമായി വെട്ടിനുറുക്കുമ്പോൾ സ്രഷ്ടാവ് പ്രളയമായും, ഉരുൾ പൊട്ടലയും, പ്രകൃതി ക്ഷോഭങ്ങളും മഹാമാരികളുമായും താണ്ഡവമാടി പ്രതിഷേധിക്കുന്നുമുണ്ട് . അമ്മയ്ക്ക് അതൊക്കെ നോക്കി നിൽക്കാൻ മാത്രമേ സാധിക്കുകയുള്ളായിരുന്നു. മൂവാറ്റുപുഴയുടെ ഓരത്ത് കിന്നാരം പറയാന്‍ വന്ന മന്ദമാരുതന്‍, ജാലവിദ്യപോലെ, വണ്ടിയിൽ നിന്ന് പുറം തള്ളപ്പെട്ട പുകപടലങ്ങളെ അവളുടെ കൈകളിൽ ഒതുക്കി എങ്ങോ പറന്നകന്നു!
. പുകപടലങ്ങൾ മാറിയപ്പോൾ സുരേഷിന്‍റെ വ്യക്തമായ രൂപം കവലയില്‍ കൊച്ചുവര്‍ത്താമാനം പറഞ്ഞിരുന്നവര്‍ക്ക് വെളിപ്പെട്ട് വന്നു. ആറടിയോളം പൊക്കം തോന്നിക്കുന്ന ആരോഗ്യ ദൃഢഗാത്രൻ. കണ്ടാല്‍ മുന്തിയ തറവാട്ടിലേത് എന്ന് തോന്നിക്കുന്ന ശരീരഘടനയെങ്കിലും, ഇട്ടിരിക്കുന്ന, അവിടവിടെ തുന്നല്ലിളകിയ, പഴയ ജുബ്ബയും പഴക്കമേറെ തോന്നിക്കുന്ന പാന്റ്സും തോളില്‍ തൂക്കിയിരിക്കുന്ന പഴകിയ സഞ്ചിയും ഒക്കെ അവിടിരുന്നവരെ ഒരു ക്ഷയിച്ച തറവാടിന്‍റെ ക്ലാവുപിടിച്ച ഓര്‍മ്മകളിലേയ്ക്ക് അയാൾ സ്വയം എത്തിച്ചു.
. കവലയിൽ കൂടിയിരുന്നവരില്‍ പഴമക്കാരായവർ ചില സംശയങ്ങള്‍ പ്രകടിപ്പിച്ചു. ആ രൂപം കേശവന്‍ സാറിന്‍റെ ചെറുപ്പം അവരുടെ ഓർമ്മയിൽ നിഴൽവിരിച്ചു. യുവത്വങ്ങൾ ആ രൂപത്തെ കേശവന്‍ സാറിന്‍റെ മൂത്തമകന്‍ സുരേഷിലേക്ക് അവരുടെ ചിന്തകളെ കൊണ്ടെത്തിച്ചു. സുരേഷ്, ശശിച്ചേട്ടൻ്റെ കടയിലെ ബഞ്ചിൽ കൂടിയിരുന്നവരുടെ അരികിലേക്ക് ചെന്നു. തൻ്റെ പഴയ കൂട്ടുകാരായ കുറച്ചുപേര്‍ കണ്ണെടുക്കാതെ സംശയ ദൃഷ്ടിയോടെ തന്നെ നോക്കിയപ്പോള്‍ സുരേഷ് അവരോട് പറഞ്ഞു:
. "സംശയിക്കേണ്ടാ ഞാന്‍ നിങ്ങളുടെ പഴയ കൂട്ടുകാരൻ, കേശവന്‍ സാറിന്‍റെ മകന്‍, സുരേഷ് തന്നെയാണ്".
. ഇത് കേട്ടതും, പണ്ട് ഒളിച്ചോടിപ്പോയ തങ്ങളുടെ കൂട്ടുകാരനെ കണ്ട് ഷാജിയും, ജയനും, രാജേഷും ഒക്കെ അടുത്ത് കൂടി, ദുഃഖങ്ങളും പരാതികളും പറഞ്ഞ് തീർത്ത്, കെട്ടിപ്പിടിക്കലും ചിരിയും ഒക്കെയായ് കുറെ നിമിഷങ്ങൾ കഴിച്ചുകൂട്ടി.
. ഈ സമയം ദൂരെ നിന്നും ചീറി പാഞ്ഞുവരുന്ന ഒരു പഴയ വില്ലിസ് ജീപ്പിന്‍റെ ശബ്ദവും, ബുള്ളറ്റ് ബൈക്കുകളുടെ കാതടപ്പിക്കുന്ന ശബ്ദവും ശ്രവിച്ച കൂട്ടുകാര്‍ പെട്ടന്ന് തന്നെ ചായക്കടയിലേക്കും
മുറുക്കാൻ കടയിലേക്കും പിന്‍വാങ്ങി. അവരുടെ ദൃഷ്ടികളില്‍ വളരെയേറെ ഭയം അലയടിക്കുന്നത് സുരേഷ് ശ്രദ്ധിച്ചു. വണ്ടികളുടെ ഉറച്ച ശബ്ദങ്ങൾ അകലെ നിന്നും അലകളായ് അടുത്തതും കവലയാകെ നിശബ്ദതയിലാണ്ടു!
. കാര്യം എന്തെന്ന് അറിയാത്ത സുരേഷ് ആകാംക്ഷയോടെ ചുറ്റിനും വീക്ഷിച്ചുകൊണ്ടിരിക്കെ, കര്‍ണ്ണകഠോര ശബ്ദത്തില്‍ മൂന്നുനാല് ബുള്ളറ്റുകളും പുതുരൂപത്തില്‍ പണിതെടുത്ത പഴയയൊരു വില്ലിസ് ജീപ്പും അമര്‍ഷത്താലെന്നപോലെ അമ്പലമുറ്റത്തെ ചിതറിയ മണ്‍തരികളെ ഞെക്കി ഞെരുക്കി കടന്ന് വന്നു. വില്ലിസ് തൻ്റെ ബ്രേക്കുകളുടെ ഗാർജ്ജനത്തോടെ ചവിട്ടി നിർത്തപ്പെട്ടു. പൊടിപടലങ്ങള്‍ ആകാശത്ത് പറന്നുയര്‍ന്നു കൊണ്ടിരുന്നു...
. ബുള്ളറ്റിൽ നിന്ന് ഇറങ്ങി വന്നവരെ സുരേഷിന് മനസ്സിലായില്ലെങ്കിലും, അവസാനമായി ജീപ്പിൻ്റെ മുൻവശത്ത് നിന്ന് ഇറങ്ങിവന്ന രൂപം, ഓര്‍മ്മകളിൽ തപ്പി നോക്കിയപ്പോൾ, സുരേഷിന് വ്യക്തമായി ഓർമ്മ വന്നു! അതെ അത് ഐസക്ക് തന്നെ. ഒരേ ബഞ്ചിലിരുന്നു പഠിച്ച, സായിപ്പെന്ന് വിളിപ്പേര് ഉണ്ടായിരുന്ന, ഐസക്ക് തന്നെ അത്.
. ഒരുമിച്ചു പഠിച്ചിരുന്നവരെങ്കിലും, ഒരു പെൺകുട്ടിയെ തന്നെ രണ്ട് പേരും പ്രണയിച്ച് അതിൽ ഐസക്ക് പരാജയപ്പെട്ടിരുന്നതിനാല്‍ നീരസങ്ങള്ളും ശത്രുതകളും ചെറുപ്പം മുതല്‍ക്കേ പരസ്പര കലഹങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്.
. സുരേഷിന്‍റെ മുന്‍പിലൂടെ ഐസക്ക് കടയിലേക്ക് കടന്ന് പോയെങ്കിലും, തൻ്റെ മുന്നിൽ നിൽക്കുന്ന സുരേഷിനെ ഐസക്കിന് സത്യത്തിൽ മനസിലായില്ല. അതിനാൽ അപരിചിതനെ ഒന്ന് തുറിച്ച് നോക്കിയിട്ട് കടകളില്‍ പോയി പലിശപ്പിരിവ് നടത്തി തിരിച്ചുവരുമ്പോള്‍, തന്നെ മനസ്സിലാക്കാത്ത ഐസക്കിനെ പേരുവിളിച്ച് സുരേഷ് പറഞ്ഞു:
. "ഞാൻ സുരേഷാണ്!"
. ഇത് കേട്ടതും, ഗര്‍ജ്ജിക്കുന്ന സിംഹത്തെ പോലെ ഐസക്ക്, സുരേഷിനു നേരേ തിരിഞ്ഞു. വിശന്ന് വലഞ്ഞിരിക്കുന്ന സിംഹത്തിന്‍റെ മുന്നില്‍ പെട്ട മാന്‍പേടയെപ്പോലെ സുരേഷ് മൗനിയായി. വെളിപ്പെടുത്തൽ തെറ്റായിപ്പോയെന്ന് ഒരു നിമിഷം സുരേഷിനും തോന്നി.
. ഈ സമയം, ഒരു കൈനറ്റിക് ഹോണ്ട സ്കൂട്ടറിൻ്റെ ശബ്ദം കേട്ട് സുരേഷിന്‍റെയും ഐസക്കിൻ്റെയും നോട്ടം അവിടേക്ക് പാഞ്ഞു. ആ സ്കൂട്ടറിൽ സുന്ദരിയായ ഒരു സ്ത്രീ ആയിരുന്നു. വണ്ടി നിർത്തി അവൾ ഇറങ്ങി വന്ന് രണ്ട് പേരെയും ഒന്ന് നോക്കിയെങ്കിലും, പെട്ടന്ന് അവളുടെ നോട്ടം സുരേഷിനെ മാത്രം കേന്ദ്രീകരിച്ചു. നിമിഷങ്ങള്‍ പരസ്പരം ഇമവെട്ടാതെ നോക്കി നിന്ന സുരേഷ് അറിയാതെ മന്ത്രിച്ചു, ശാലിനി...
. വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടപ്പോള്‍ മറന്ന് പോയ സഹപാഠികളെപ്പോലെ ആയിരുന്നില്ല ശാലിനിക്ക് സുരേഷ്! ഇന്നലെകളില്‍ കണ്ട് പിരിഞ്ഞപോലെ ശാലിനി സുരേഷിനെ ഓര്‍മ്മിച്ചു. ഇരുവരുടെയും ഇമവെട്ടാതെയുള്ള നോട്ടം ഐസക്കിനെ വീണ്ടും ചൊടിപ്പിച്ചു. അവൻ്റെ ശൗര്യം പതിന്മടങ്ങ് വര്‍ദ്ധിച്ചു. പണ്ട് ഒരേ ബഞ്ചിലിരുന്ന് പഠിച്ച്, ഒരു പെൺകുട്ടിക്ക് വേണ്ടി ശത്രുക്കളായവർ. അവിടെ പരാജയപ്പെട്ട ഐസക്ക് ഇരുവരെയും കണ്ട് തനിക്ക് നഷ്ടപ്പെട്ട പ്രണയത്തെ ഓർത്തപ്പോൾ വീണ്ടും കോപാകുലനായി മാറി.
. ഐസക്ക് നടന്നടുത്ത് സുരേഷിന്‍റെ വലത്തെ കരണത്ത് ശക്തിയിൽ ആഞ്ഞടിച്ചു. അറിയാതെ, അപ്രതീക്ഷിതമായി, കിട്ടിയ അടിയിൽ, ശാലിനിയെ നോക്കിക്കൊണ്ടുനിന്ന സുരേഷ് നിലത്ത് വീണെങ്കിലും, പതിയെ എഴുന്നേറ്റ് ഐസക്കിനോട് ഒരു സുഹൃത്തിനെപ്പോലെ സംസാരിച്ചു. അതൊന്നും കേള്‍ക്കാന്‍ തയ്യാറാകാതെ ഐസക്ക് വീണ്ടും താണ്ഡവമാടി. ഇത് കണ്ട് ഐസക്കിൻ്റെ കൂടെ ബുള്ളറ്റിൽ വന്നവർ സുരേഷിൻ്റെ അടുത്തെത്തി, അവനെ അതിക്രൂരമായ് മര്‍ദ്ദിക്കുന്നത് കണ്ട് ശാലിനിയിലെ പത്രപ്രവര്‍ത്തക ഉണര്‍ന്നു.
. അവള്‍ തന്‍റെ വണ്ടിയില്‍ നിന്നും വേഗത്തിൽ ക്യാമറ തപ്പിയെടുത്ത് മര്‍ദ്ദന രംഗങ്ങള്‍ ക്യാമറയിൽ പകര്‍ത്തികൊണ്ടിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട ഐസക്ക് പൊടുന്നനെ ശാലിനിയുടെ അരികിലെത്തി, അവളിൽ നിന്ന് ക്യാമറ പിടിച്ചുവാങ്ങി ഉച്ചത്തിൽ അലറി:
. "നിന്‍റെ ചേട്ടന്‍, സബ് ഇന്‍സ്പെക്ടറും നീയൊരു പെണ്ണും... അതുകൊണ്ട് നിന്നെ ഞാൻ ഇപ്രാവശ്യവും വെറുതെ വിടുന്നു... ഇനി നീ ഇത് ആവര്‍ത്തിച്ചാല്‍..."
. ഇത്രയും ഉറക്കെ പറഞ്ഞ്, ഐസക്ക് ക്യാമറയിലെ ചിപ്പ് ഊരിയെടുത്ത് നിലത്തിട്ട് ചവുട്ടിയരച്ച്, കൈയ്യിലിരുന്ന ക്യാമറ റോഡിലേക്ക് വലിച്ചെറിഞ്ഞു.
. ക്യാമറ പറന്നെത്തിയത് അബദ്ധവശാൽ എതിരാളികളുടെ ആക്രമണത്തിൽ നിലം പതിച്ച, സുരേഷിന്‍റെ നേരെയാണ്. സുരേഷ് ക്യാമറ റോഡിൽ വീഴാതെ കൈയ്യിലൊതുക്കി.
. ഇത് കണ്ടതും ഐസക്കിന് സുരേഷിനോടുള്ള രോഷം രൂക്ഷമായി. ബുള്ളറ്റിൽ വന്ന തൻ്റെ കൂട്ടാളികളോട് മാറി നിൽക്കാൻ ആഗ്യം കാണിച്ചിട്ട്, ഐസക്ക് സുരേഷിൻ്റെ അടുത്തെത്തി. അവശനായ സുരേഷിനെ നോക്കി ആഞ്ഞ് തുപ്പി:
. "ഫൂ... ചാവാന്‍ കിടന്നാലും കാമുകിയോടുള്ള അവൻ്റെ ഒരു പ്രേമം..."
. ഐസക്ക് സുരേഷിനെ വീണ്ടും വീണ്ടും ആഞ്ഞ് ചവുട്ടി. ക്യാമറ തന്‍റെ മാറോട് ചേര്‍ത്ത് സുരേഷ് കമിഴ്ന്ന് കിടന്നു. പിന്നെയും തീരാത്ത ദേഷ്യത്തില്‍ ഐസക്ക് കൈയ്യൊന്ന് ആകാശത്ത് ഉയര്‍ത്തി. ഇത് കണ്ട് കൂട്ടത്തിലുള്ള ഒരുവന്‍ വില്ലിസ് ജീപ്പിൽ നിന്ന് ഒരു വടിവാള്‍ എടുത്തുകൊണ്ടു വന്ന് ഐസക്കിന് കൈമാറി. വീണ്ടും ഐസക്ക് ചുറ്റിനും നോക്കി. ഇത് കണ്ട് അവിടെ കൂടിനിന്നവരെല്ലാം ഓടി കടകളിലും, വീടുകളിലും കയറിയൊളിച്ച് ഷട്ടറുകളും, വാതിലുകളും അടച്ചു!
. ശാലിനി നിലത്ത് കിടന്ന സുരേഷിന്‍റെ അരികിൽ ഓടിയെത്തി. ശാലിനിയെ വിറയ്ക്കുന്നുണ്ടായിരുന്നു. സുരേഷ് കിടന്നിടത്ത് നിന്ന് അവൾ തിരിഞ്ഞ്, ഐസക്കിനെ ദയനീയമായി ഒന്ന് നോക്കി. വടിവാള്‍ ഉയര്‍ത്തി നില്‍ക്കുന്ന ഐസക്കിനെ കണ്ട്, തൻ്റെ കൈകളില്‍ നിന്ന് സുരേഷ് പെട്ടന്ന് ക്യാമറമാറ്റി. സുരേഷ് എന്തോ ചിന്തിക്കുന്നുണ്ടായിരുന്നു. എന്നാൽ ഉയര്‍ത്തിയ വടിവാളുമായി ഐസക്ക് അലറിയടുത്തു!
. സുരേഷ് തന്‍റെ കൈകളില്‍ ബലം നല്‍കി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോൾ, ശാലിനി, സുരേഷിന് വടിവാളിൻ്റെ വെട്ട് കൊള്ളാതിരിക്കാന്‍, അവനോടുള്ള ദേഷ്യം മറന്ന്, തന്‍റെ പഴയ കാമുകന്റെ മാറിലേയ്ക്ക് വീണു... ഐസക്ക് സര്‍വ്വ ശക്തിയുമെടുത്ത് കൈ ആകാശത്ത് ഉയർത്തി ആഞ്ഞുവീശി... ശാലിനിയുടെ പൊട്ടിക്കരച്ചിൽ ആകാശത്ത് അലയടിച്ചു!
. "തുടരും"
******************************************
Draft
"നോവൽ"
ഭാഗം-1
. "നീലക്കടമ്പ്"
. ആരണ്യത്തിൻ്റെ അടിവാരം ലക്ഷ്യമിട്ട് മെല്ലെ ഒഴുകുന്ന അരുവിപോലെ വളഞ്ഞും തിരിഞ്ഞും കിടക്കുന്ന വിജനമായ പന്ഥാവിലൂടെ അന്തരീക്ഷത്തിലേക്ക് കറുത്ത പുകയും തളളി പഴക്കം ചെന്ന കെ എസ് ആർ റ്റി സി ബസ്സ്, പാഴൂർ എന്ന നാഗരികത നടമാടാത്ത നാടൻ ഗ്രാമത്തെ ലക്ഷ്യമാക്കി ഇഴഞ്ഞ് നീങ്ങി. ചെമ്മണ്ണ് പാതയുടെ ഇരുവശങ്ങളിലും ദാരുലതകളെ കെട്ടിപ്പുണർന്ന് മാമരങ്ങൾ നാടന്‍ പെണ്‍കൊടിയെപ്പോൽ നാണിച്ച് നിന്നു...
. അകലെ ആകാശ പൊയ്കയിൽ കള്ളക്കാർമേഘങ്ങള്‍ പാഴൂരെന്ന ഗ്രാമീണ സുന്ദരിയെ നോക്കി ആമോദത്തോടെ നീന്തിത്തുടിക്കുന്നുണ്ട്. മേഘക്കൊട്ടാരത്തിൻ്റെ ഉള്ളില്‍ നിന്നും ആദിത്യ ഭഗവാൻ, സുരസുന്ദരി പാഴൂരിനെ തൻ്റെ കിരണങ്ങളാൽ വിശ്വാമിത്ര മഹർഷിയെപ്പോലെ ഒളികണ്ണിട്ട് നോക്കിക്കൊണ്ടിരുന്നു. ആ ഗ്രാമത്തിൻ്റെ അഭൗമ്യ സൗന്ദര്യത്തിൽ മയങ്ങിയാണോ എന്ന് സംശയിക്കത്തക്ക വണ്ണം തന്നെയാണ് പാതയുടെ ഇരുവശവും ഇടതൂർന്ന് നിൽക്കുന്ന പച്ചപ്പട്ട് ഉടുത്ത മാമരങ്ങൾ നാണത്താല്‍ കുണുങ്ങുന്നത്. മര്‍മ്മരങ്ങൾ മാമരങ്ങളെ ഇക്കിളി കൂട്ടുകയും, അവരാ ഗ്രാമീണസുന്ദരിയെ നോക്കി നൃത്തം ചെയ്യുകയും ചെയ്തു...
. ഒരു പ്രായം ചെന്ന ക്ഷയരോഗിയെപ്പോലെ പുകയും വലിച്ച് അന്തരീക്ഷത്തിലേക്ക് അവയെ തുപ്പിപ്പായുന്ന കെ.എസ്.ആര്‍.ടി.സി ബസ്സ് കരയുന്ന ശബ്ദത്തിൽ പൊടുന്നനെ ബ്രേക്കിട്ട് നിര്‍ത്തിയപ്പോള്‍, നാടിന്‍റെ മനോഹാരിതകള്‍ ആസ്വദിച്ചിരുന്ന് മയങ്ങിപ്പോയ സുരേഷ് ഞെട്ടി എഴുന്നേറ്റു. താൻ ഇറങ്ങേണ്ടുന്ന നാട്ടിൽ തന്നെയാണ് ബസ്സ് നിർത്തിയതെന്ന് മനസിലാക്കി സുരേഷ് ബസ്സില്‍ നിന്ന് പുറത്തേക്ക് ഇറങ്ങണ്ട താമസം, കണ്ടക്ടർ രണ്ട് ബല്ലടിച്ച് ശകുടം അടുത്ത കവല ലക്ഷ്യമാക്കി പാഞ്ഞു...
. പായുന്ന ബസ്സില്‍ നിന്നും പുറംതള്ളിയ പുകപടലം, സുരേഷിനെ ചുറ്റിപ്പടര്‍ന്ന് അന്തരീക്ഷത്തിലേക്ക് മെല്ലെ ഉയർന്നു. ആ അവ്യക്തതയില്‍, കവലയിൽ നിത്യവും സ്വറ പറയാൻ കൂടുന്ന നാട്ടുകാര്‍ക്ക് സുരേഷിനെ ഒരു വഴിപോക്കന്‍ മാത്രമായേ മനസിലാക്കാനായുള്ളു. അവർ വീണ്ടും വഴിക്കണക്ക് എടുത്ത് സ്വറ പറയലിൽ മുഴുകി.
. സുരേഷ് ചുറ്റുമൊന്ന് കണ്ണോടിച്ചു. വർങ്ങൾ അവൻ കാണാത്ത അവൻ്റെ സ്വന്തം ഗ്രാമം. ഒരുവശത്ത് തൃപ്പാഴൂരപ്പന്‍റെ അമ്പലവും, അതിന് മുന്നിലൂടെ ഒഴുകുന്ന മൂവാറ്റുപുഴയാറും അവൻ്റെ കണ്ണുകൾക്ക് കുളിർമയേകി. കവലയിലെ പിള്ളേച്ചൻ്റെ ചായക്കടയും, ശശിച്ചേട്ടൻ്റെ മുറുക്കാന്‍ കടയും മാറ്റമൊന്നുമില്ലാതെ പഴയപടി നിലനിൽക്കുന്നു. ഒരു നിമിഷം അവൻ ഓർമ്മകളിലേക്ക് ഓടിയൊളിച്ചു...
. കടകളുടെ മുന്നിലെ പഴയ ബഞ്ചിലിരുന്നു മൂട്ടകടിയും കൊണ്ട് ചന്തി ചൊറിഞ്ഞ്, കൊച്ച് വര്‍ത്തമാനം പറയുന്ന നാട്ടുകാരെ കണ്ടപ്പോൾ സുരേഷിന്, വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കവലയുടെ അതെ പ്രതിച്ഛായ തന്നെ കടന്ന് വന്നു. ആ നാല്‍ക്കവലക്ക് കാലങ്ങളായ് മാറ്റങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. കുറച്ച് പുതിയ മനുഷ്യർ മാത്രം കവലയിലെ കൊച്ച് വര്‍ത്താനത്തിന് ഇടയില്‍, തലപൊക്കിയിട്ടുണ്ട് എന്ന് മാത്രം. അത് മാത്രമായിരുന്നു ആ നാടിന് സുരേഷിനോട് പുതുതായ് പറയുവാൻ ഉണ്ടായിരുന്ന ഏക വ്യതിയാനം...
. ഭൂമിദേവിയുടെ മാറ്, വറ്റി വരണ്ട് പിളരുന്നു! മണല് വാരി, പുഴ വറ്റി മെലിഞ്ഞു! വൻ മരങ്ങൾ പിഴുതെടുത്ത്, പാടങ്ങൾ നിരത്തി മണിമാളികകൾ തീർക്കുന്നു! ഭൂമിയാകുന്ന അമ്മയോട് മക്കള്‍ ചെയ്യുന്ന മാപ്പർഹിക്കാത്ത തെറ്റുകള്‍ക്ക് സൃഷ്ടാവ് ഏറെ കോപിച്ചിരിക്കുകയാണ്. കാലമെല്ലാം കോലം തെറ്റിയാണ് കടന്ന് വരുന്നത്. വസന്തവും ഗ്രീഷ്മവും വർഷവും ശരത് കാലവും ഹേമന്തവും ശിശിരവും ഒക്കെ മാറിമറിഞ്ഞിരിക്കുന്നു! ഋതുഭേദങ്ങൾ മരവിച്ചിരിക്കുന്നു. നാട്ടിൽ നിത്യവും ചുട്ടുപൊള്ളുന്ന ചൂടാണ്.
. ഉഷ്ണം അസഹ്യം ആയതിനാൽ സുരേഷിന്‍റെ നെറ്റിയിൽ നിന്നും വിയര്‍പ്പ് തുള്ളികള്‍ മണ്ണിൻ്റെ മാറിലേക്ക് ഇറ്റിറ്റ് വീണു. മരണക്കിടക്കയില്‍ മകനില്‍ നിന്ന് ലഭിച്ച ഓരോ തുള്ളി വിയർപ്പും, ഉപ്പ് നീരെങ്കിലും ദാഹജലം പോലെ ആര്‍ത്തിയോടെ അമ്മ കുടിച്ചിറക്കി. രമണീയമായ പ്രകൃതിയെ സ്വാർത്ഥതക്ക് വേണ്ടി തുണ്ടം തുണ്ടമായ് വെട്ടിനുറുക്കുമ്പോൾ സൃഷ്ടാവ് പ്രളയമായും, ഉരുൾ പൊട്ടലയും, പ്രകൃതി ക്ഷോഭങ്ങളും മഹാമാരികളുമായ് കാലാകാലം താണ്ടവമാടുന്നുണ്ട്. മക്കളെ തകർത്തെറിയുന്ന സൃഷ്ടാവിൻ്റെ കോപം നോക്കി നിൽക്കാൻ മാത്രമേ അമ്മക്ക് സാധിക്കുക ഉള്ളായിരുന്നു!
. പാഴൂർ പുഴയുടെ ഓരത്ത് കിന്നാരം പറയാന്‍ വന്ന മന്ദമാരുതന്‍ ജ്വാലവിദ്യയാൽ വണ്ടിയിൽ നിന്ന് പുറം തള്ളിയ പുകപടലങ്ങളെ അവളുടെ കൈകളിൽ ഒപ്പിയെടുത്ത് എങ്ങോ പറന്നു. പുകപടലങ്ങൾ മാറിയപ്പോൾ സുരേഷിന്‍റെ വ്യക്തമായ രൂപം കവലയില്‍ കൊച്ച് വര്‍ത്താമാനം പറഞ്ഞിരുന്നവര്‍ക്ക് വെളിപ്പെട്ട് വന്നു. ആറടിയോളം പൊക്കം തോന്നിക്കുന്ന ആരോഗ്യ ധൃഢഗാത്രൻ. കണ്ടാല്‍ മുന്തിയ തറവാട്ടിലേത് എന്ന് തോന്നിക്കുന്ന ശരീര ഘടനയെങ്കിലും, ഇട്ടിരിക്കുന്ന തുന്നല്‍ പിളര്‍ന്ന ജുബ്ബയും പഴക്കമേറെ തോന്നിക്കുന്ന പാന്റ്സും തോളില്‍ തൂക്കിയിരിക്കുന്ന തുണി സഞ്ചിയും ആ നാട്ടുകാരെ, ഒരു ക്ഷയിച്ച തറവാടിന്‍റെ ക്ലാവുപിടിച്ച ഓര്‍മ്മകളിലേക്ക് എത്തിച്ചു.
. കവലയിൽ കൂടിയിരുന്നവരില്‍ പ്രായം ചെന്നവർ ചില സംശയങ്ങള്‍ പ്രകടിപ്പിച്ചു.
ആ രൂപം കേശവന്‍ സാറിന്‍റെ ചെറുപ്പം പോലെ അവരില്‍ തിരതല്ലി. യുവത്വങ്ങൾ ആ രൂപത്തെ കേശവന്‍ സാറിന്‍റെ മൂത്തമകന്‍ സുരേഷിലേക്ക് അവരുടെ ചിന്തകളെ കടത്തിവിട്ടു. സുരേഷ്, ശശിച്ചേട്ടൻ്റെ കടയിലെ ബഞ്ചിൽ കൂടിയിരുന്നവരുടെ അരുകിലേക്ക് അടുത്തു. തൻ്റെ പഴയ കൂട്ടുകാരായ കുറച്ചുപേര്‍ കണ്ണെടുക്കാതെ സംശയ ദൃഷ്ടിയോടെ അവനെ നോക്കിയപ്പോള്‍ സുരേഷ് അവരോട് പറഞ്ഞു:
. സംശയിക്കണ്ട ഞാന്‍ നിങ്ങളുടെ പഴയ കൂട്ടുകാരൻ കേശവന്‍ സാറിന്‍റെ മകന്‍ സുരേഷ് തന്നെയാണ്.
. ഇത് കേട്ടതും, പണ്ട് ഒളിച്ചോടിപ്പോയ കൂട്ടുകാരൻ എന്ന് മനസ്സിലാക്കി ഷാജിയും, ജയനും, രാജേഷും ഒക്കെ അടുത്ത് കൂടി ദുഃഖങ്ങളും പരാതികളും പറഞ്ഞ് തീർത്ത് കെട്ടിപ്പിടിക്കലും പിന്നീട് ചിരിയും ഒക്കെയായ് നിമിഷങ്ങൾ മാറി.
. ഈ സമയം ദൂരെ നിന്നും ചീറി പാഞ്ഞുവരുന്ന ഒരു പഴയ വില്ലിസ് ജീപ്പിന്‍റെ ശബ്ദവും, എൻഫീൽഡ് ബൈക്കുകളുടെ ഇണപിരിയാത്ത ശബ്ദവും ശ്രവിച്ച കൂട്ടുകാര്‍ പെട്ടന്ന് തന്നെ ചായക്കടയിലേക്കും മുറുക്കാൻ കടയിലേക്കും പിന്‍വാങ്ങി. അവരുടെ ദൃഷ്ടികളില്‍, വളരെ ഏറെ ഭയം അലയടിക്കുന്നത് സുരേഷ് ശ്രദ്ധിച്ചു. വണ്ടികളുടെ ഉറച്ച ശബ്ദങ്ങൾ അകലെ നിന്നും അലകളായ് അടുത്തതും കവലയാകെ നിശബ്ദതയിലാണ്ടു!
. കാര്യം എന്തെന്ന് അറിയാത്ത സുരേഷ് ആകാംക്ഷയോടെ ചുറ്റിനും വീക്ഷിച്ച് കൊണ്ടിരിക്കെ, കര്‍ണ്ണകഠോര ശബ്ദത്തില്‍ മൂന്നുനാല് ബുള്ളറ്റുകളും പുതുരൂപത്തില്‍ പണിതെടുത്ത പഴയയൊരു വില്ലിസ് ജീപ്പും അമര്‍ഷത്തിൽ അമ്പലമുറ്റത്തെ ചിതറിയ മണ്‍തരികളെ ഞെക്കി ഞെരുക്കി കടന്ന് വന്നു. വില്ലിസ് തൻ്റെ ബ്രേക്കുകളുടെ ഗർജ്ജനത്താൽ ചവുട്ടി നിര്‍ത്തി. പൊടിപടലങ്ങള്‍ ആകാശത്ത് പറന്നുയര്‍ന്ന് കൊണ്ടിരുന്നു.
. ബുള്ളറ്റിൽ നിന്ന് ഇറങ്ങി വന്നവരെ സുരേഷിന് മനസ്സിലായില്ലയെങ്കിലും, അവസാനമായ് ജീപ്പിൻ്റെ മുൻവശത്ത് നിന്ന് ഇറങ്ങിവന്ന രൂപം, ഓര്‍മ്മകളിൽ തപ്പിയപ്പോൾ സുരേഷിന് വ്യക്തമായ്, അതെ അത് ഐസക്ക് ജോസഫ് തന്നെ. ഒരേ ബഞ്ചിലിരുന്നു പഠിച്ച സായിപ്പെന്ന് വിളിച്ചിരുന്ന ഐസക്ക് തന്നെ അത്. ഒരുമിച്ചു പഠിച്ചിരുന്നവർ എങ്കിലും, ഒരു പെൺകുട്ടിയെ തന്നെ പ്രണയിച്ച് പരാജയപ്പെട്ട ഐസക്കും സുരേഷും തമ്മിൽ നിസ്സാര നീരസങ്ങള്‍ പോലും ശത്രുതകളാക്കി ചെറുപ്പം മുതല്‍ക്കേ പരസ്പരം കലഹങ്ങള്‍ക്ക് വഴിതെളിച്ചവരായിരുന്നു.
. സുരേഷിന്‍റെ മുന്‍പിലൂടെ ഐസക്ക് കടയിലേക്ക് കടന്ന് പോയെങ്കിലും, തൻ്റെ മുന്നിൽ നിൽക്കുന്ന സുരേഷിനെ ഐസക്കിന് സത്യത്തിൽ മനസിലായില്ല. അതിനാൽ അപരിചിതനെ ഒന്ന് തുറിച്ച് നോക്കി കടകളില്‍ പോയി പലിശ പിരിവ് നടത്തി തിരിച്ചുവരുമ്പോള്‍, തന്നെ മനസ്സിലാക്കാത്ത ഐസക്കിനെ പേര് വിളിച്ച് സുരേഷ് പറഞ്ഞു, ഞാൻ സുരേഷാണ്!
. ഇത് കേട്ടതും, ഗര്‍ജ്ജിക്കുന്ന സിംഹത്തെ പോലെ ഐസക്ക്, സുരേഷിന് നേരെ തിരിഞ്ഞു. വിശന്ന് വലഞ്ഞിരിക്കുന്ന സിംഹത്തിന്‍റെ മുന്നില്‍ പെട്ട, മാന്‍പേടയെപ്പോലെ സുരേഷ് മൗനമായി. പരിചയപ്പെടുത്തണ്ടായിരുന്നു എന്ന് ഒരു നിമിഷം സുരേഷിന് തോന്നിപ്പോയി.
. ഈ സമയം, ഒരു കൈനറ്റിക് ഹോണ്ട സ്കൂട്ടറിൻ്റെ ശബ്ദം കേട്ട് സുരേഷിന്‍റെയും ഐസക്കിൻ്റെയും നോട്ടം അവിടേക്ക് പാഞ്ഞു. ആ സ്കൂട്ടറിൽ സുന്ദരിയായ ഒരു സ്ത്രീ ആയിരുന്നു. വണ്ടി നിർത്തി അവൾ ഇറങ്ങി വന്ന് രണ്ട് പേരെയും ഒന്ന് നോക്കി, എന്നാൽ പെട്ടന്ന് അവളുടെ നോട്ടം സുരേഷിനെ മാത്രം കേന്ദ്രീകരിച്ചു. നിമിഷങ്ങള്‍ പരസ്പരം ഇമവെട്ടാതെ നോക്കി നിന്ന സുരേഷ് അറിയാതെ മന്ത്രിച്ചു, ശാലിനി...
. വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടപ്പോള്‍ മറന്ന് പോയ സഹപാഠികളെപ്പോലെ ആയിരുന്നില്ല ശാലിനിക്ക് സുരേഷ്! ഇന്നലെകളില്‍ കണ്ട് പിരിഞ്ഞപോലെ ശാലിനി സുരേഷിനെ ഓര്‍മ്മിച്ചു. ഇരുവരുടെയും ഇമവെട്ടാതെയുള്ള നോട്ടം ഐസക്കിനെ വീണ്ടും ചൊടിപ്പിച്ചു. അവൻ്റെ ശൗര്യം പതിന്മേല്‍ വര്‍ദ്ധിപ്പിച്ചു. പണ്ട് ഒരേ ബഞ്ചിലിരുന്ന് പഠിച്ച്, ഒറ്റ പെൺകുട്ടിക്ക് വേണ്ടി ശത്രുക്കളായവർ. അവിടെ പരാജയപ്പെട്ട ഐസക്ക്, രണ്ട് പേരെയും കണ്ട് തനിക്ക് നഷ്ടപ്പെട്ട പ്രണയത്തെ ഓർത്ത് വീണ്ടും കോപാകുലനായി മാറി.
. ഐസക്ക് നടന്നടുത്ത് സുരേഷിന്‍റെ വലത്തെ കരണത്ത് ശക്തിയിൽ ആഞ്ഞടിച്ചു. അറിയാതെ അപ്രതീക്ഷിതമായി വന്ന അടിയിൽ ശാലിനിയെ നോക്കിക്കൊണ്ടിരുന്ന സുരേഷ് നിലത്ത് വീണെങ്കിലും സുരേഷ് പതിയെ എഴുന്നേറ്റ് ഐസക്കിനോട് ഒരു സുഹൃത്തിനെപ്പോലെ സംസാരിച്ചു. അതൊന്നും കേള്‍ക്കാന്‍ തയ്യാറാകാതെ ഐസക്ക് വീണ്ടും താണ്ടവമാടി. ഇത് കണ്ട് ഐസക്കിൻ്റെ കൂടെ ബുള്ളറ്റിൽ വന്നവർ സുരേഷിൻ്റെ അടുത്തെത്തി, അതിക്രൂരമായ് മര്‍ദ്ദിക്കുന്നത് കണ്ട് ശാലിനിയിലെ പത്രപ്രവര്‍ത്തക ഉണര്‍ന്നു.
. അവള്‍ തന്‍റെ വണ്ടിയില്‍ നിന്നും വേഗത്തിൽ ക്യാമറ തപ്പിയെടുത്ത് മര്‍ദ്ദന രംഗങ്ങള്‍ ക്യാമറയിൽ പകര്‍ത്തികൊണ്ടിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട ഐസക്ക് നിമിഷം കൊണ്ട് ശാലിനിയുടെ മുന്നിലെത്തി, അവളിൽ നിന്ന് ക്യാമറ പിടിച്ചുവാങ്ങി ഉച്ചത്തിൽ അലറി:
. നിന്‍റെ ചേട്ടന്‍, സബ് ഇന്‍സ്പെക്ടറും നീയൊരു പെണ്ണും അതുകൊണ്ട് നിന്നെ ഞാൻ ഇപ്രാവശ്യവും വെറുതെ വിടുന്നു... ഇനി നീ ഇത് ഒരിക്കൽക്കൂടി ആവര്‍ത്തിച്ചാല്‍...
. ഇത്രയും ഉറക്കെ പറഞ്ഞ്, ഐസക്ക് ക്യാമറയിലെ ചിപ്പ് ഊരിയെടുത്ത് നിലത്തിട്ട് ചവുട്ടിയരച്ച്, കൈയ്യിലിരുന്ന ക്യാമറ റോട്ടിലേക്ക് വലിച്ചെറിഞ്ഞു. ക്യാമറ പറന്നെത്തിയത് അബദ്ധവശാൽ എതിരാളികളുടെ ആക്രമത്തിൽ നിലം പതിഞ്ഞ സുരേഷിന്‍റെ നേരെയാണ്. സുരേഷ് ക്യാമറ റോട്ടിൽ വീഴാതെ കൈയ്യിലൊതുക്കി.
. ഇത് കണ്ടതും ഐസക്കിൻ്റെ രോക്ഷം വീണ്ടും രൂക്ഷമായി. ബുള്ളറ്റിൽ വന്ന തൻ്റെ കൂട്ടാളികളോട് മാറി നിൽക്കാൻ ആഗ്യം കാണിച്ച്, ഐസക്ക് സുരേഷിൻ്റെ അടുത്തെത്തി. അവശനായ സുരേഷിനെ നോക്കി ആഞ്ഞ് തുപ്പി:
ഫൂ... ചാവാന്‍ കിടന്നാലും കാമുകിയോടുള്ള അവൻ്റെ ഒരു പ്രേമം...
. ഐസക്ക്, സുരേഷിനെ വീണ്ടും വീണ്ടും തൻ്റെ ധ്യഢമായ കാലുകൾ കൊണ്ട് ആഞ്ഞ് ചവുട്ടി. ക്യാമറ തന്‍റെ മാറോട് ചേര്‍ത്ത് സുരേഷ് കമിഴ്ന്ന് കിടന്നു. പിന്നെയും തീരാത്ത ദേഷ്യത്തില്‍ ഐസക്ക് കൈയ്യൊന്ന് ആകാശത്ത് ഉയര്‍ത്തി. ആ സിഗ്നൽ കണ്ട് കൂട്ടത്തിലുള്ള ഒരുവന്‍ വില്ലിസ് ജീപ്പിൽ നിന്ന് ഒരു വടിവാള്‍ കൊണ്ട് വന്ന് ഐസക്കിൻ്റെ കൈകളില്‍ ഭദ്രമാക്കി! വീണ്ടും ഐസക്ക് ചുറ്റിനും രൂക്ഷമായ് ഒന്ന് നോക്കി. ഇത് കണ്ട് അവിടെ കൂടി നിന്നവരെല്ലാം കടകളിലും, വീടുകളിലും ഓടിയൊളിച്ച് ഷട്ടറുകളും, വാതിലുകളും കൊട്ടി അടച്ചു!
. ശാലിനി നിലത്ത് കിടന്ന സുരേഷിന്‍റെ അരുകിൽ ഓടിയെത്തി അവനോട് ചേർന്ന് നിന്നു, അവളെ നന്നായ് വിറയ്ക്കുന്നുണ്ടായിരുന്നു. സുരേഷ് കിടന്നിടത്ത് നിന്ന് തിരിഞ്ഞ്, ഐസക്കിനെ ദയനീയമായ് ഒന്ന് നോക്കി. വടിവാള്‍ ഉയര്‍ത്തി നില്‍ക്കുന്ന ഐസക്കിനെ കണ്ട്, തൻ്റെ കൈകളില്‍ നിന്ന് സുരേഷ് പെട്ടന്ന് ക്യാമറമാറ്റി. സുരേഷ് ആ സമയം എന്തോ ചിന്തിക്കുന്നുണ്ടായിരുന്നു. എന്നാൽ ഉയര്‍ത്തിയ വടിവാളുമായ് ഐസക്ക് അലറിയടുത്തു...
. സുരേഷ് തന്‍റെ കൈകളില്‍ ബലം നല്‍കി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോൾ, ശാലിനി തന്‍റെ കാമുകന് വടിവാളിൻ്റെ വെട്ട് കൊള്ളാതിരിക്കാന്‍ അതുവരെ സുരേഷിനോടുള്ള ദേഷ്യം മറന്ന്, സുരേഷിന്‍റെ മാറിലേട്ട് വീണു. ഐസക്ക് സര്‍വ്വ ശക്തിയുമെടുത്ത് കൈ ആകാശത്ത് ഉയർത്തി ആഞ്ഞുവീശി... ശാലിനിയുടെ പൊട്ടിക്കരച്ചിൽ ആകാശത്തിൽ അലയടിച്ചു!
. "തുടരും"
_____________[[[[[__________
"നീലക്കടമ്പ്"
. ഭാഗം-2
. ഐസക്ക് തന്‍റെ വടിവാള്‍ ഉയര്‍ത്തി സുരേഷിനെ വെട്ടുവാന്‍ തുനിഞ്ഞെങ്കിലും സുരേഷിന്‍റെ മാറോട് ചേര്‍ന്ന് കിടക്കുന്ന ശാലിനിയെ കണ്ട്, തൻ്റെ നഷ്ടപ്രണയത്തെ കണ്ട് അറിയാതെ വാൾ അലക്ഷ്യത്തിലേക്ക് വ്യതിചലിപ്പിച്ചു. വടിവാൾ ലക്ഷ്യം മാറി പതിഞ്ഞത് അടുത്ത് നിന്ന ബദാം മരത്തിലായിരുന്നു. തണൽ വൃക്ഷത്തിൻ്റെ വലിയൊരു ചില്ല, വട്ടം മുറിഞ്ഞ് താഴേക്ക് പതിച്ചു. അത്രക്ക് ശക്തമായിരുന്നു ആ വീശൽ.
. കണ്ണുകളടച്ച് അലമുറയിട്ട് കരഞ്ഞ ശാലിനി, നിമിഷങ്ങള്‍ കഴിഞ്ഞിട്ടും ഒന്നും സംഭവിക്കാതെ വിയർത്ത് വിളറി കണ്ണ് തുറന്നപ്പോൾ അപ്രതീക്ഷിതമായ് കാണുന്നത് ഐസക്കിൻ്റെ കയ്യിലിരുന്ന മൂർച്ചയേറിയ വാൾ, സൂര്യ രശ്മിയിൽ ബദാം മരത്തിലെ ചില്ലയിൽ തറച്ച് വെട്ടിത്തിളങ്ങുന്നതാണ്. ആ രശ്മികൾ ശാലിനിയുടെ കണ്ണുകളിൽ കടന്ന് വന്ന, ആനന്ദ കണ്ണീരുമായ് പരസ്പരം നർമ്മസല്ലാപം നടത്തുന്നുണ്ടായിരുന്നു.
. സുരേഷിനെ ഇത്തിള്‍ക്കണ്ണിപോലെ ചുറ്റിപ്പിണര്‍ന്ന ശാലിനി, ഒരുനിമിഷം തന്‍റെ പഴയകാല പ്രണയനിമിഷങ്ങള്‍ ഒക്കെയും ഓർത്തെടുത്തു. ശാലിനിയുടെ മനസ്സിലൂടെ ഇടിമിന്നല്‍ കണക്കെ ആ രംഗങ്ങൾ ആഞ്ഞടിച്ചു. പെട്ടന്ന് പരിസരബോധം വീണ്ടെടുത്ത് ശാലിനി, സുരേഷിന്‍റെ ശരീരത്തിൽ നിന്നും കൈകൾ മാറ്റി മെല്ലെ എഴുന്നേറ്റ് സര്‍വ്വ ധൈര്യവും സംഭരിച്ച് ഐസക്കിനോട് ഒറ്റ ശ്വാസത്തിൽ ചോദിച്ചു:
. എന്തിനാണ് നീ, സുരേഷിനെ ആക്രമിക്കുന്നത്? സുരേഷ് നിങ്ങളോട് എന്ത് തെറ്റാണ് ചെയ്തത്? പ്രണയിച്ചത് ഒരു തെറ്റാണെങ്കിൽ അത് ചെയ്തത് ഞാനാണ്, എന്നെയാണ് ശിക്ഷിക്കണ്ടത്. ഞാനാണ് നിങ്ങളെ എനിക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞത്. പ്രതികരിക്കാത്തവനെ ആക്രമിക്കുന്നതാണോ ശക്തന്മാരുടെ ധീരത? പഴയകാല പ്രണയ നൈരാശ്യത്തിൻ്റെ ദേഷ്യം തീര്‍ക്കാനാണെങ്കില്‍ നിങ്ങള്‍ എന്നോട് തീര്‍ക്കണം അല്ലാതെ ഒന്നും പ്രതികരിക്കാൻ ശേഷിയില്ലാത്ത ഈ പാവത്തോടല്ല നിങ്ങളുടെ ദേഷ്യം തീര്‍ക്കണ്ടത്!
. പഴയകാല കാമുകിയെ അപ്പോളും മനസ്സിൽ ആരാധിക്കുന്നത് കൊണ്ടോ എന്തോ, ഐസക്ക് തന്‍റെ ദേഷ്യമെല്ലാം കടിച്ചമര്‍ത്തി മനസ്സിൽ എന്തെല്ലാമോ പിറുപിറുത്ത് ജീപ്പ് ലക്ഷ്യമാക്കി നടന്ന് നീങ്ങി. ഈ സമയം അവിടെ ഒന്നും സംഭിക്കാത്തതിനെ തുടര്‍ന്ന് കടകളിൽ നിന്നും ഇറങ്ങിവന്ന നാട്ടുകാരോട് ആക്രോശിച്ച് കൊണ്ട് ഐസക്ക്, സുരേഷിനെ ചൂണ്ടിക്കൊണ്ട് പറഞ്ഞു:
. ഇവനെ ആരെങ്കിലും പഴയ കാലത്തെ സുഹൃത്തെന്ന് കരുതി തോളിലേറ്റി നടക്കാമെന്ന് കരുതിയിട്ടുണ്ടെങ്കിൽ അത് മുളയിലെ നുള്ളിക്കോ, ആരെങ്കിലും ഇവനുമായ് കൂടുന്നത് കണ്ടാല്‍ അവനുള്ള അനുഭവം ഇവന് കിട്ടിയതുപോലെ ആയിരിക്കില്ല. ഇത് പറഞ്ഞിട്ട് ശാലിനിയുടെ അടുത്തെത്തി, അവളോടും പറഞ്ഞു: ഈ പറഞ്ഞത് നിന്നോടും കൂടിയ, ഓര്‍മ്മയിൽ ഇരുന്നാല്‍ നിനക്കും നല്ലത്!
. ശാലിനി എന്തെന്നില്ലാത്ത രീതിയില്‍ ഐസക്കിനെ രൂക്ഷമായ് ഒന്ന് നോക്കി.
ഐസക്ക് അതൊന്നും ശ്രദ്ധിക്കാതെ തന്‍റെ ജീപ്പില്‍ കയറി, പന്തയക്കുതിരകള്‍ കടിഞ്ഞാൺ പൊട്ടി കുതറി പായും പോലെ വണ്ടി ഒന്ന് കുതറിച്ച്, പാഞ്ഞുപോയി. ബുള്ളറ്റുകള്‍ ആനയുടെ വാല് പോലെ ജീപ്പിന് അകമ്പടിയായ് ഓടി മറഞ്ഞു.
. അവിടെ കൂടി നിന്ന നാട്ടുകാരും കൂട്ടുകാരും ഇത് കണ്ട് അവരവരുടെ ദൈവങ്ങളെ വിളിച്ച് ദീര്‍ഘശ്വാസം വലിച്ച് വിട്ടു. കാരണം മറ്റൊന്നുമല്ല, അവരുടെ അനുഭവങ്ങളിൽ ഐസക്ക് വാളെടുത്തതിന് ശേഷം ചോര കാണാതെ അവിടെ നിന്നും കടന്ന് പോകുന്ന ആദ്യ അനുഭവമായിരുന്നു അത്!
. നാടിൻ്റെ ഈ മാറ്റങ്ങളും ഗുണ്ടായിസങ്ങളും ഒന്നുമറിയാത്ത സുരേഷ് തൻ്റെ കൈകള്‍ക്ക് ഊന്നൽ നല്‍കി നിലത്ത് നിന്ന് എഴുന്നേറ്റ് അടുത്തുള്ള സർക്കാർ ടാപ്പില്‍ നിന്നും വെള്ളം എടുത്ത് മുഖത്ത് തളിച്ച്, കുറച്ച് വെള്ളം പൈപ്പിൽ നിന്ന് വലിച്ച് കുടിച്ച് ആള്‍ക്കൂട്ടത്തിലേക്ക് കണ്ണുകൾ പായിച്ചപ്പോൾ ഇതെല്ലാം കണ്ട് കൊണ്ട് തന്‍റെ അച്ഛന്‍, നാട്ടുകാരുടെ കൂടെ വന്ന് നില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടു. അവന്‍ അറിയാതെ അച്ഛനെ കുറച്ചുനേരം നോക്കി നിന്നു. എന്നാൽ പാഴൂർ ശിവരാത്രിക്ക് കണ്ട പരിചയം പോലും ഇല്ലാതെ കേശവൻ സാർ അവിടെ നിന്നും വീട്ടിലേക്ക് പോയി.
. സുരേഷിൻ്റെ അച്ഛനിൽ നിന്നുമുള്ള ഈ പിന്തിരിപ്പൻ മനോഭാവം കണ്ടപ്പോള്‍ ശാലിനിക്ക് സുരേഷിനോട് വീണ്ടും ദയനീയത തോന്നി. മനസ്സില്‍ കാലങ്ങളായ് ഉണ്ടായിരുന്ന ദേഷ്യമെല്ലാം ശാലിനിയിൽ മൺമറഞ്ഞു.
അവള്‍ സുരേഷിനെ തന്നെ നോക്കിനിന്നു. സുരേഷ് നിലത്ത് കിടന്ന തൻ്റെ ബാഗ് എടുത്ത് തോളിൽ തൂക്കി, തൻ്റെ വീട് ലക്ഷ്യമാക്കി വേദനയെങ്കിലും പതിയെ നടന്ന് നീങ്ങി.
. ശാലിനി തന്‍റെ സ്കൂട്ടറില്‍ സുരേഷിനെ പിന്തുടര്‍ന്നു. സുരേഷ് വീടിന്‍റെ ഗേറ്റ് തുറന്ന് പടികൾ ചവുട്ടി അകത്തേക്ക് കടന്ന്, കോളിങ്ങ് ബെല്‍ അമര്‍ത്തി. ഈ സമയത്ത് ശാലിനി ദൂരത്തായ് വണ്ടി നിർത്തി അവിടെ എന്ത് നടക്കുന്നു എന്ന് ശ്രദ്ധിച്ച് കൊണ്ടിരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ അച്ഛന്‍ വാതില്‍ തുറന്നു. ഒരു അപരിചിതനെപ്പോലെ സുരേഷിനോട് ചോദിച്ചു: എന്താ നിനക്ക് വേണ്ടത്?
. ഇത് കേട്ട് സുരേഷ് അച്ഛാ എന്ന് പറഞ്ഞു തുടങ്ങുബോള്‍ തന്നെ കൈകൾ കൊണ്ട് ആഗ്യം കാട്ടി സംസാരം നിര്‍ത്തിച്ച് അച്ഛന്‍ തുടര്‍ന്നു:
. ആരുടെ അച്ഛൻ! ഇവിടെ ആരുടെയും അച്ചനുമില്ല അമ്മയുമില്ല. എനിക്ക് ഇങ്ങനെ ഒരു മകനുമില്ല. രണ്ട് ആൺ മക്കളിൽ ഒരുവൻ പണ്ട് മരിച്ചുപോയി. ഇനി എനിക്കുള്ളത് ഒര് മകനും മകളുമാണ്, അവര്‍ എന്നോടൊപ്പം ഇവിടെയുണ്ട്.
. ഇത് കേട്ടുകൊണ്ട് ഇറങ്ങിവന്ന കൊച്ച് പെങ്ങളെ കണ്ട് സുരേഷ് സന്തോഷത്താല്‍ പുഞ്ചിരിച്ചു. എന്നാല്‍ ചെറുപ്പത്തിൽ കുഞ്ഞ് പെങ്ങളുടെ എല്ലാ കാര്യങ്ങളും സ്നേഹത്തോടെ സാധിച്ചു കൊടുത്ത തോളിലിട്ട് വളർത്തിയ ഏട്ടനെ കാലങ്ങൾക്ക് ശേഷം അവൾക്ക് പോലും തിരിച്ചറിയാൻ സാധിച്ചില്ല!
. സുരേഷിന്‍റെ കണ്ണുകള്‍ തിളങ്ങി. പെട്ടന്ന് അവന്‍ തന്‍റെ ബാഗില്‍ കൈയ്യിട്ട് അവൻ്റെ അദ്ധ്യാനത്തിൽ നിന്ന് മിച്ചബാക്കി പിടിച്ച സമ്പാദ്യത്താൽ അവള്‍ക്ക് മാത്രം കരുതിയ ഒരു കുഞ്ഞു സ്വര്‍ണ്ണമാല എടുത്ത് അവളിലേക്ക് നീട്ടി എന്നിട്ട് പറഞ്ഞു:
. മോളെ ഇത് ഞാനാണ്, നിന്‍റെ കൊച്ചേട്ടന്‍... സുരഭിമോള്‍ എന്നെ മറന്നല്ലേ. മോളിത് ഒന്ന് കഴുത്തിലിട്ടെ ഏട്ടൻ ഒന്ന് കാണട്ടെ.
. ഇതെല്ലാം കണ്ട് കൊണ്ടിരുന അച്ഛന്‍ അത് കേട്ട് ദേഷ്യത്തില്‍ സുരേഷിനെ നോക്കി പറഞ്ഞു:
. ആരുടെ കൊച്ചേട്ടന്‍? ഇവിടെ അങ്ങനെ ഒരു കൊച്ചേട്ടനുമില്ല അനുജത്തിയുമില്ല. ഇറങ്ങു വെളിയില്‍. പണ്ട് ഈ മുറ്റത്ത് കാലു ചവിട്ടില്ല എന്ന് പറഞ്ഞ് ഇറങ്ങിപ്പോയ നിനക്ക് നാണമുണ്ടോ വീണ്ടും ഈ പടികള്‍ ചവിട്ടാന്‍! പട്ടിണിയും പരിവട്ടവും ആയപ്പോള്‍ വീണ്ടും ഞാൻ പാട് പെട്ട് സമ്പാദിച്ചതിൽ നിന്നും ഉച്ചിഷ്ടം ഉണ്ണാൻ വന്നിരിക്കുന്നു, നാണമില്ലാത്തവൻ.
ഇത്രയും പറഞ്ഞ് സുരേഷിനൊട് അവിടെ നിന്നും ഇറങ്ങി പോകുവാൻ അച്ഛൻ ശക്തമായ സ്വരത്തിൽ കല്പിച്ചു.
. എന്തെന്നില്ലാത്ത വേദനയില്‍ എല്ലാം മനസ്സിൽ ഒതുക്കി ഒന്നും മിണ്ടാതെ അവിടെ നിന്നും സുരേഷ് പടികള്‍ ഇറങ്ങി. ഐസക്കിൻ്റെയും കൂട്ടാളികളുടെയും മർദ്ധനമേറ്റിട്ടും ഒരു തുള്ളി കണ്ണുനീർ വീഴാത്ത ആ കണ്ണുകളിൽ നിന്നും കണ്ണുനീർ അറിയാതെ കവിള്‍ തടങ്ങളില്‍ കൂടെ ഒലിച്ചിറങ്ങി.
. ഇതെല്ലാം കണ്ടും കേട്ടും ശാലിനി തന്‍റെ സ്കൂട്ടറില്‍ വെളിയില്‍ കാത്തു നില്‍ക്കുന്ന് ഉണ്ടായിരുന്നു. അവളെ കണ്ട സുരേഷ് അവളിൽ നിന്ന് ശ്രദ്ധ തിരിച്ച് എങ്ങോട്ടെന്നില്ലാതെ നടന്നു.
ശാലിനി തന്‍റെ സ്കൂട്ടറില്‍ നിന്നുമിറങ്ങി സുരേഷിന്‍റെ അടുത്തെത്തി, അവനെ തടഞ്ഞു നിര്‍ത്തി ചോദിച്ചു:
. സുരേഷ് എങ്ങോട്ട് പോകുന്നു! ഇനിയും എങ്ങോട്ടെന്ന് ഇല്ലാതെ ആരോടും പറയാതെ തിരിച്ച് പോകുവാന്‍ ചിന്തിക്കുകയാണോ! എങ്കിൽ ഇനി ആ ഒരു ചിന്ത വേണ്ട, ഇനി ഈ നാട്ടില്‍ നിന്നും സുരേഷ് എങ്ങും പോകണ്ട. ഇവിടെ എന്തെങ്കിലും പണിയെടുത്ത് സ്വന്തമായ് ജീവിച്ചാല്‍ മതി. എന്തിനാണ് അന്യനാട്ടില്‍ പോയി ഇനിയും കഷ്ടപ്പെടുന്നത്, ആർക്ക് വേണ്ടി?
. ഇത് കേട്ട് സുരേഷ് എന്തെന്നില്ലാതെ ശാലിനിയെ ഒന്ന് നോക്കി. അവളുടെ വാക്കുകൾ മനസ്സിൽ തട്ടിയ സുരേഷ് എന്തെന്നില്ലാതെ പറഞ്ഞു:
. എല്ലാം എന്‍റെ വിധിയാണ്, അത് മാറ്റാന്‍ ആർക്കും സാധിക്കില്ല. സ്നേഹിക്കാത്തവരുടെ മുന്നില്‍ നീറുന്ന ദുഖങ്ങളുമായ് ഏകനായ് ജീവിക്കുന്നതിനേക്കാള്‍, ആരോരും ഇല്ലാത്ത നാട്ടില്‍ പട്ടിണിയും പരിവട്ടവുമായ് ജീവിതം തളളി നീക്കുന്നതാണ് നല്ലത്. അതിനാൽ എനിക്ക് പോയെ മതിയാകു.
. ഇത് കേട്ട ശാലിനിക്ക് അവനോട് എന്ത് പറയണം എന്നറിയാതെയായ്. അവൾ പതറിയ ശബ്ദത്തിൽ സുരേഷിനോട് പറഞ്ഞു:
. ആര് പറഞ്ഞു, സുരേഷിനെ സ്നേഹിക്കാൻ ആരും ഇല്ലെന്ന്! എല്ലാം വരുത്തി വച്ചതല്ലേ. എല്ലാം സ്വയം നഷ്ടപ്പെടുത്തിയതല്ലേ?
. ഇത് കേട്ട് സുരേഷ് ശക്തമായ് പ്രതികരിച്ചു. അല്ല, ഞാൻ നഷ്ടപ്പെടുത്തിയതല്ല. അങ്ങനെ ഞാന്‍ വരുത്തി വച്ചില്ലായിരുന്നു എങ്കില്‍ എനിക്ക് ഞാന്‍ ഏറ്റവും അധികം എന്റെ മനസ്സില്‍ സ്നേഹിച്ചയാള്‍ നഷ്ടപ്പെടുമെന്ന് എനിക്ക് തോന്നി. അതുകൊണ്ട് ഒന്ന് നേടുവാൻ ഞാൻ
മറ്റൊന്ന് നഷ്ടപ്പെടുത്തി.
. സുരേഷിന്‍റെ മറുപടി ശാലിനിയുടെ മനസ്സിൽ അസ്ത്രങ്ങൾ പതിച്ച പ്രതീതി ഉളവാക്കി. കുറച്ച് നേരത്തെ മൗനത്തിനു ശേഷം ശാലിനിയും തിരിച്ച് പ്രതികരിച്ചു.
. എന്നിട്ട് ആ സ്നേഹവും സുരേഷ് തട്ടിയെറിഞ്ഞതല്ലേ? അതു കൊണ്ടല്ലേ ആ സ്നേഹവും വേണ്ടാന്ന് വച്ച് നാട് വിട്ടത്!
. സുരേഷ് പറഞ്ഞു: അല്ല ആ സ്നേഹം മുന്നോട്ട് കൊണ്ട് പോകണമായിരുന്നു എങ്കില്‍ എനിക്ക് പിടിച്ച് നിൽക്കാൻ ഒരു ജോലി ആവശ്യമായിരുന്നു. ആ പ്രായത്തിൽ ഈ നാട്ടിൽ എന്ത് ജോലി കിട്ടാൻ ആര് ജോലി നൽകാൻ? അതുകൊണ്ട് ഒരു ജോലി തേടി ഞാൻ അന്യനാട് ലക്ഷ്യമാക്കി. എന്നിട്ടും നല്ലൊരു ജോലി കിട്ടാതെ ഇത്രയും നാൾ കഷ്ടപ്പെട്ട് പിടിച്ച് നിന്നു. എല്ലാം നഷ്ടപ്പെട്ട് കാണുമെന്ന് അറിയാമായിരുന്നു എങ്കിലും മനസ്സില്‍ ഒരു ആഗ്രഹം ആയിരുന്നു, തിരിച്ചുവന്ന് എല്ലാരെയും ഒന്ന് കാണണമെന്ന്. വന്നു, കണ്ടു, അറിഞ്ഞു, ഇനി തിരിച്ച് പോണം...
. കുടുംബവും നാട്ടുകാരും കൂട്ടുകാരും ആരുമില്ലാത്തവനായി തിരിച്ച് പോകട്ടെ. അങ്ങനെ ആകുമ്പോൾ മനസ്സിൽ ഒന്നും അവശേഷിപ്പിക്കാതെ, ഒരിക്കലും തിരിച്ച് വരാതെ എല്ലാം മറന്ന് എനിക്ക് മരണം വരെ അവിടെ ഓർമ്മകളുടെ ഭാരമില്ലാതെ ജീവിക്കാമല്ലോ.
. ശാലിനി ചോദിച്ചു, ആര് പറഞ്ഞു എല്ലാം നഷ്ടപ്പെട്ടുവെന്ന്? സുരേഷിന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. സുരേഷ് ഇവിടെ നില്‍ക്കണം, ഇവിടെ നിന്ന് നഷ്ടപ്പെട്ട കുടുംബത്തെ സുരേഷ് സ്നേഹത്താല്‍ തിരിച്ചു പിടിക്കണം.
. സുരേഷ് പറഞ്ഞു: അവരെ തിരിച്ചു പിടിച്ചാലും എനിക്കിവിടെ നില്‍ക്കാന്‍ ആകില്ല. എന്‍റെ എല്ലാം എനിക്ക് തിരിച്ചു പിടിക്കാനും സാധിക്കില്ല. എന്ത് നേടിയാലും എന്റെ എല്ലാമായ ഒന്ന് തിരിച്ച് പിടിക്കാനാകില്ല!
. ഇത് കേട്ട് ശാലിനി ജിജ്ഞാസയിൽ ചോദിച്ചു എന്ത് നഷ്ടപ്പെട്ടു എന്ത് തിരിച്ച് പിടിക്കാനാവില്ല!
. സുരേഷ് പറഞ്ഞു: നീ, നീ തന്നെ! എന്റെ എല്ലാമെല്ലാം ആയിരുന്ന നീ തന്നെ...
. ഇത് കേട്ട് ശാലിനി പൊട്ടിച്ചിരിച്ചു. അവള്‍ക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല. ആ ചിരി സുരേഷിനെ കളിയാക്കുന്നത് പോലെയാണ് അവന് തോന്നിയത്. അവന്‍ ചോദിച്ചു: എന്ത്, നീ എനിക്ക് നഷ്ടപ്പെട്ടില്ല എന്നാണോ?
. അതിനുള്ള ഉത്തരം നൽകാതെ അവള്‍ അവനെയും കൂട്ടി അടുത്തുള്ള ഒരു ചെറിയ വീട്ടിലേക്ക് പോയി. ആ വീട് തുറന്ന് അകത്തു കയറി, എന്നിട്ട് പറഞ്ഞു: ഇത് ഞാന്‍ എന്‍റെ ജോലിക്കാര്യങ്ങൾക്കായ് വാടകക്ക് എടുത്ത വീടാണ്, ഇതില്‍ സുരേഷിന് താമസിക്കാം.
ഇതില്‍ ഒരു റൂം മാത്രം എനിക്ക് മതി!
. അവൾ ഇതൊക്കെ പറയുമ്പോൾ
സുരേഷ് അവളോട് ഒന്ന് മാത്രം ചോദിച്ചു: എന്തിനാ നീ എനിക്ക് വീണ്ടും എല്ലാം നല്‍കുന്നത് നീയെനിക്ക് നഷ്ടപ്പെട്ടില്ലേ? പിന്നെ എന്തിന് എന്നെ ഇങ്ങനെ പരീക്ഷിക്കുന്നു!
. ഉടനെ അവൾ പറഞ്ഞു: ഇത്രയുമായിട്ടും സുരേഷിന് എന്നെ മനസിലായില്ല. അന്ന് സ്നേഹിച്ചപ്പോൾ പോലും എന്നെ ഇങ്ങനെ തന്നെയാണല്ലേ മനസിലാക്കിയത്! എന്നാല്‍ ഞാന്‍ സ്നേഹിച്ചത് ഒരാളെ മാത്രമാണ്. അയാൾ തിരിച്ച് വന്നാലും ഇല്ലെങ്കിലും മറ്റൊരാളെക്കുറിച്ച് ചിന്തിക്കുവാൻ പോലും എനിക്ക് സാധിച്ചിരുന്നില്ല. മരണംവരെ അയാള്‍ മാത്രമാണ് എന്റെ മനസ്സില്‍. എന്നെങ്കിലും തിരിച്ച് വരുന്നതും കാത്ത് വേഴാമ്പൽ പോലെ ഞാൻ ഇരിപ്പ് തുടങ്ങിയിട്ട് നാളുകൾ ഏറെയായി...
. വന്നപ്പോള്‍ എന്റെ സ്നേഹം മനസിലാക്കാത്ത എൻ്റെ ദു:ഖം പോലും മനസ്സിലാക്കാത്ത, വീണ്ടും ദു:ഖത്തിൻ്റെ കണ്ണീർ മാത്രം കോരി ഒഴിക്കുന്ന ഒരാളാകാൻ മാത്രമേ അയാള്‍ക്ക് കഴിഞ്ഞുള്ളു.
. ഇതുകേട്ട സുരേഷ് എന്തെന്നില്ലാത്ത ഒരു നിർവ്യതിയിൽ ആയിപ്പോയി. അവന്‍ അവളുടെ അടുത്ത് ചെന്ന് അവളെ നോക്കി എന്തെന്നില്ലാതെ പറഞ്ഞു:
. ശാലിനി... എന്തായിത്, ഞാന്‍ നിന്നെ സ്നേഹിച്ചില്ലെന്നോ? ഞാന്‍ സ്നേഹിച്ചത് നിന്നെ മാത്രമാണ്. ഞാൻ അനുഭവിച്ച വേദനകള്‍ എല്ലാം നിനക്ക് വേണ്ടിയാണ്. ഞാൻ ഒളിച്ചോടിയത് പോലും ഒരിക്കൽ നിന്നെ സ്വന്തമാക്കാൻ വേണ്ടി മാത്രമാണ്. എൻ്റെ ജീവൻ പോലും നീയാണ്. അവന്‍ അറിയാതെ ശാലിനിയുടെ കൈകളില്‍ തലോടി, ആ കൈകള്‍ അവളിലേക്ക് ഒരു വള്ളിച്ചെടി പോലെ പടർന്ന് കയറി. അവൻ അവളെ കെട്ടിപ്പിടിച്ച് അവളുടെ നെറുകില്‍ ഒരു ചുട് ചുംബനം നല്‍കി, പിന്നീട് ചുംബനങ്ങൾ ചുണ്ടിലേക്കും കഴുത്തിലേക്കും ഒക്കെ വഴിമാറിക്കൊണ്ടിരുന്നു.
. "നിൻ്റെ ചുണ്ടുകൾ ചുംബിക്കാനായി സൃഷ്ടിക്കപ്പെട്ടവയാണെന്ന" ഷെയ്ക് സ്പിയർ വാക്യങ്ങൾ അനുസ്മരിക്കുന്നത് ആയിരുന്നു ആ നിമിഷങ്ങൾ...
. ശാലിനിയുടെ കണ്ണുകൾ അസ്ത്രങ്ങൾ പോലെ അവനിലേക്ക് പാഞ്ഞു. അവന്‍ വീണ്ടും ശാലിനിയുടെ ചുണ്ടുകള്‍ ചേര്‍ത്തു തന്‍റെ ചുണ്ടുകളാല്‍ ചുംബനങ്ങള്‍ നല്‍കി കെട്ടിപ്പുണര്‍ന്നുകൊണ്ടിരുന്നു. ശാലിനിയും അവന്റെ മാറിലേക്ക് അറിയാതെ ചാഞ്ഞു. പാമ്പുകള്‍ ഇണചേരുന്ന നിമിഷങ്ങള്‍ പോലെ രണ്ട് പേരും അറിയാതെ കെട്ടിപ്പുണർന്നു. അവള്‍ സുരേഷിന്‍റെ മുഖത്തെല്ലാം തന്‍റെ കൈകളാല്‍ തലോടി മാറത്ത് ചേര്‍ന്ന് വീണ്ടും മൃദുചുംബനങ്ങള്‍ നല്‍കി.
. പ്രണയത്തിന്റെ ഭാഷയാണ് യഥാർത്ഥ ചുംബനം. തീവ്രമായ പ്രണയത്തിന്റെ നാമറിയാത്ത സന്ദേശം അതിൽ എവിടെയോ ഒളിഞ്ഞിരിക്കുന്നുണ്ട്. വീഞ്ഞിനേക്കാൾ ലഹരി ചുംബനത്തിന് ഉണ്ടെന്ന് പണ്ടാരോ പറഞ്ഞത് അതുകൊണ്ട് മാത്രമായിരിക്കും. പ്രണയ കവികൾ കാലാകാലങ്ങളായ് ചുംബനത്തിന്റെ മാസ്മരികതയെ കുറിച്ച് പലപ്പോളും എഴുതുകയും പാടുകയും ചെയ്തിട്ടുണ്ട്.
. ഒരു ചുട് ചുംബനം കൊണ്ട് മാച്ച് കളഞ്ഞ പിണക്കങ്ങൾ മാത്രമായ് മാറി കാലങ്ങൾ ആയുള്ള അവരുടെ അകൽച്ച പോലും.
ഒരു ചെറുതലോടൽ കൊണ്ട് മാറിയ പരിഭവങ്ങളായ് മാറി ഇരുവരും. പ്രണയം പ്രപഞ്ചമാകെ പൂത്തുലഞ്ഞതുപോലെ അവർ ഇരുവരുടെയും ഹൃദയത്തിലും ശരീരത്തിലും പൂത്ത് വിടർന്നു.
. കാലങ്ങൾ കാത്തിരുന്ന ആശ്വാസത്തിൻ്റെ പതനിസ്വനം പോലെ ആയിരുന്നു ആ നിർമ്മല നിമിഷങ്ങൾ. പ്രണയം മനസ്സിൽ നിന്നും ശരീരത്തിലേക്ക് ഒഴുകി അടുത്തപ്പോൾ അതൊരു വിസ്മയമായ് മാറി. പരിസരം മറന്ന് പരസ്പരം മറന്നവർ ഇരുവരും ആ വിസ്മയത്തിൽ മുഴുകി ഒഴുകി. രതി ശാസ്ത്രജ്ഞരായ വാൻഡി വെൽഡും ഹാവ്ലോക് എല്ലിസും പ്രകീർത്തിക്കുന്ന ചുംബനങ്ങൾ അവർ യഥാർത്ഥത്തത്തിൽ അവിടെ പരീക്ഷിക്കപ്പെട്ട് കൊണ്ടേയിരുന്നു...
. "തുടരും"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ