2021 ഏപ്രിൽ 30, വെള്ളിയാഴ്‌ച

നോവൽ നീലക്കടമ്പ് proof reading

നോവൽ 'നീലക്കടമ്പ്' : Proof reading
 Suggested corrections:

Page 1 of novel: col.1
1.  ആദ്യത്തെ വാചകം മുറിഞ്ഞു രണ്ട് പാരഗ്രാഫുകളായി മാറിയിരിക്കുന്നു.  അവ ചേർത്തിടുക. 
2. ആദ്യ പാരഗ്രാഫിൽ രണ്ടാമത്തെ  വാചകത്തിലെ ''പെൺകൊടിയെപ്പോലെ'  എന്ന വാക്ക് 'പെൺകൊടികളെപ്പോലെ' എന്നാക്കുക.  ആദ്യത്തെ രണ്ടു വാചകങ്ങളും   ചേർത്ത് ആദ്യ പാരഗ്രാഫ്  ഇപ്രകാരം ഇടുക :

         ആരണ്യത്തിലൂടെ അടിവാരം ലക്ഷ്യമാക്കി മെല്ലെ ഒഴുകുന്ന അരുവി പോലെ വളഞ്ഞും തിരിഞ്ഞും കിടക്കുന്ന വിജനമായ പാതയിലൂടെ അന്തരീക്ഷത്തിലേക്ക് കറുത്ത പുകയും  തുപ്പി പഴക്കം ചെന്ന കെ എസ് ആർ റ്റി സി ബസ്സ്, പാഴൂർ എന്ന നാടൻ ഗ്രാമത്തെ ലക്ഷ്യമാക്കി ഇഴഞ്ഞ് നീങ്ങി. 
ചെമ്മൺ പാതയുടെ ഇരുവശങ്ങളിലും, പൂത്തുലഞ്ഞ ലതകൾ  മാമരങ്ങളെ കെട്ടിപ്പുണർന്ന്  നാടൻ  പെണ്‍കൊടികളെപ്പോലെ നാണിച്ചു നിന്നു.

2. Para 2 തുടക്കം : ആകാശ പൊയ്കയിൽ എന്നത് - ആകാശപ്പൊയ്കയിൽ  -  എന്ന്ചേർത്തെഴുതുക)

3. Page 1, Col..2 : para 2:മൂന്നാമത്തെ വരിയിലെ 'അവർ' എന്ന വാക്ക്  'അവ' എന്നാക്കുക.  Para അവസാനിക്കുന്നിടത്ത് ഒരു fullstop മതി 

4. col.2, para 2:  'അന്തരീക്ഷത്തിലേക്ക്' എന്ന വാക്ക് കഴിഞ്ഞുള്ള coma delet ചെയ്യുക. Para  അവസാനിക്കുന്നിടത്ത് ഒരു fullstop മതി

5. col.2, para 3:  മെല്ലെ മെല്ലെ ഉയർന്ന്' എന്നതിലെ   ' എന്നത്'  ഉയർന്നു  എന്നാക്കുക.

6. Novel page 2: col.1, para 2: 'ശശി ചേട്ടൻ' എന്നത്,  ശശിച്ചേട്ടൻ എന്നാക്കുക.   Para  അവസാനിക്കുന്നിടത്ത് ഒരു fullstop മതി.

7.  Para 3: 'ബഞ്ചിലിരുന്ന്' എന്നത് ബഞ്ചിലിരുന്നു എന്നാക്കുക. പാരയുടെ അവസാനഭാഗത്തുള്ള 'പുതുതായ്' എന്ന വാക്ക്  പുതുതായി എന്നാക്കുക.   Para  അവസാനിക്കുന്നിടത്ത് ഒരു fullstop മതി.

8.  Novel page 2: col.2, para 1: വരി ഒന്നിലെ 'അസഹ്യം ആയതിനാൽ' എന്ന വാക്കുകൾ അസഹ്യമായതിനാൽ  എന്ന് ചേർത്തെഴുതുക.

9. വരി 2-3 ലെ 'വിയർപ്പ് തുള്ളികൾ' എന്നത് വിയർപ്പുതുള്ളികൾ എന്നാക്കുക.

10.  വരി 3 ലെ 'ഇറ്റിറ്റ് വീണു' എന്നത് ഇറ്റിറ്റു വീണു എന്നാക്കുക.

11. വരി എട്ടിന്റെ അവസാന വാക്ക് 'തുണ്ടമായ്' എന്നത് തുണ്ടമായി എന്നാക്കുക.

12. വരി 11 ലെ 'മഹാമാരികളുമായ്' എന്നത് മഹാമാരികളുമായി എന്നാക്കുക.

13. Para 3, വരി 2:  'ജ്വാലവിദ്യയാൽ' എന്നത്   ജാലവിദ്യയാലെന്നപോലെ - എന്നാക്കുക.

14. Para 3, വരി 6 ന്റെ അവസാനമുള്ള 'കൊച്ച് വർത്തമാനം'  എന്ന വാക്കുകൾ ചേർത്ത് 'കൊച്ചുവർത്തമാനം' എന്നാക്കുക.

15. Para 4, വരി 6 ലെ  'തുണി സഞ്ചിയും ആ  നാട്ടുകാരെ,' എന്നത് 'തുണിസ്സഞ്ചിയും, അയാൾ ആ നാട്ടുകാരെ, ' എന്നാക്കുക.

16. നോവൽ page 3, col.1, para 3, വരി 3 ലെ 'അടുത്ത് കൂടി' എന്നത് കഴിഞ്ഞുള്ള  ഭാഗം (വരി 4 മുതൽ  6 വരെ ) 'കെട്ടിപ്പിടിച്ചും , ദുഃഖങ്ങൾ പങ്കുവച്ചും, പരാതികളും, പരിഭവങ്ങളും കളിതമാശകളും പറഞ്ഞും, സമയം ചെലവഴിച്ചു.'  -  എന്നാക്കുക.

17. Para 4, വരി 5 ലെ 'പെട്ടന്ന് തന്നെ' എന്നത്   'പെട്ടെന്നുതന്നെ' എന്നാക്കുക.

18. Para 5, വരി 2-3:  'വീക്ഷിച്ച് കൊണ്ടിരിക്കെ'  എന്നത്, 'വീക്ഷിച്ചുകൊണ്ടിരിക്കെ'  എന്നാക്കുക.

19.  Para 5, വരി 7 ന്റെ അവസാനത്തെ 'കടന്ന് വന്നു' എന്നത്  'കടന്നുവന്നു.' എന്നാക്കുക.

20.   Para 5, അവസാനത്തെ മൂന്നു വരികൾക്ക്   ('വില്ലിസ്......മുതൽ കൊണ്ടിരുന്നു' വരെ) പകരം:
'വില്ലിസ്, അതിന്റെ ബ്രേക്കുകളുടെ ഗർജ്ജനത്തോടെ, പെട്ടെന്ന് ചവിട്ടി നിർത്തപ്പെട്ടു.  പൊടിപടലങ്ങൾ ആകാശത്തേയ്ക്ക് പറന്നുയർന്നുകൊണ്ടിരുന്നു.'
  -  എന്നാക്കുക

21. നോവൽ page 3, col.2, para 1: വരി 3 ൽ 'അവസാനമായ്' എന്നത്  'അവസാനമായി' എന്നും, 'മുൻവശത്ത്' എന്നത് 'മുൻവശത്തു'  എന്നുമാക്കുക.

22. വരി അഞ്ചിലെ 'വ്യക്തമായ്' എന്നത് 'വ്യക്തമായും' എന്നാക്കുക. അതേ വരിയിലെ 'അതെ' എന്നത്  'അതേ' എന്നുമാക്കുക.

23.  വരി 8 ലെ ആദ്യ വാക്ക് 'വിളിച്ചിരുന്ന' എന്നത് 'വിളിപ്പേരുള്ള' എന്നാക്കുക.

24. വരി 10 ലെ 'പ്രണയിച്ച്' എന്നത് 'പ്രണയിച്ചു' എന്നാക്കുക. ആ വരിയിലെ 'ഐസക്കും' എന്ന വാക്കിനു ശേഷം coma (,) ഇടുക.  വരി 11 ന്റെ ആദ്യത്തെ 'സുരേഷും തമ്മിൽ' എന്ന വാക്കുകൾക്കു പകരം 'താനും' എന്നു മാത്രം ഇടുക.  ആ പാരയിലെ  അവസാന വാക്ക് 'വഴിതെളിച്ചവരായിരുന്നു' എന്നത് 'വഴിതെളിച്ചിരുന്നു' എന്നാക്കുക.

25.  Para 2: വരി 3 ൽ അവസാന വാക്ക്  ''ഐസക്ക്' എന്നത് മാറ്റി 'അവനു' എന്നാക്കുക.

26.  വരി 4 ലെ  'ഒന്ന് തുറിച്ച് നോക്കി' എന്ന വാക്കുകൾ  'ഒന്നു തുറിച്ചുനോക്കിയിട്ട്'  എന്നാക്കുക.

27.  വരി 9 മൊത്തം : "ഞാൻ സുരേഷാണ്".  അത് കേട്ടതും, എന്നാക്കുക.

28.  വരി 13 ന്റെ ആദ്യം 'പെട്ട' എന്ന വാക്കിനു ശേഷമുള്ള coma (,) delet ചെയ്യുക.

29 നോവൽ page 4:,col.1, പാര 1, വരി 2 ലെ
'സഹപാഠികളെപ്പോലെ,' എന്നത് സഹപാഠിയേപ്പോലെ'  എന്നാക്കുക.

30. വരി 8 ലെ 'വർദ്ധിച്ചു...' എന്ന വാക്കിനു ശേഷം ഒരു fullstop മാത്രമാക്കുക.

31. Para 2, വരി 5 ൽ അവസാനമുള്ള 'സുരേഷ്' എന്ന വാക്ക് delet ചെയ്യുക.

32.  വരി 12 ലെ 'അതിക്രൂരമായ് മർദ്ദിക്കുന്നത് കണ്ട്' എന്നത് 'അതിക്രൂരമായി മർദ്ദിക്കുന്നതു കണ്ട്' എന്നാക്കുക.

33. Col.2, വരി 4 ലെ 'ആക്രമത്തിൽ' എന്ന വാക്ക്  'ആക്രമണത്തിൽ' എന്നാക്കുക

34. Para 4 ൽ വരി 4 ലെ 'കമഴ്ന്ന്' എന്ന വാക്ക്  'കമിഴ്ന്നു' എന്നാക്കുക.

35.  വരി 5-6  ലെ അവസാന-ആദ്യ വാക്കുകൾ   'കൈയ്യൊന്ന് ആകാശത്ത് ഉയർത്തി' എന്നത്  'കയ്യൊന്ന്  ആകാശത്തേയ്ക്കുയർത്തി' എന്നാക്കുക.

36. വരി 8 ന്റെ അവസാനത്തെ വാക്കുകൾ 'കൊണ്ട് വന്ന്'  എന്നത്   'കൊണ്ടുവന്ന്' എന്നാക്കുക.

37.  വരി 10  ലെ 'രൂക്ഷമായ് ഒന്ന് '
എന്നത്  'രൂക്ഷമായിട്ട് ഒന്നു' എന്നാക്കുക.

38. വരി 11 ലെ ആദ്യ വാക്ക് 'ഇത്'  എന്നത്   'അതു'  എന്നാക്കുക.

39.  ആ പാരയിലെ അവസാന വാക്കുകൾ 'കൊട്ടി അടച്ചു' എന്നത് 'കൊട്ടിയടച്ചു'  എന്ന് ചേർത്തെഴുതുക.

40. Para 5, വരി 1-2 ലെ 'സുരേഷിനെ കണ്ട്' എന്ന വാക്കുകൾ 'സുരേഷിന്റെ'  എന്നാക്കി മാറ്റുക.

41. വരി 3 ലെ ആദ്യത്തെ 'ചേർന്ന് നിന്നു' എന്ന വാക്കുകൾ ചേർത്ത് 'ചേർന്നുനിന്നു' എന്നാക്കുക.  ആ വരിയിലെ  'നന്നായ്'  എന്നത്  'നന്നായി' എന്നാക്കുക.

42.  വരി 4 - 6 ലെ 'സുരേഷ്.......മുതൽ......നോക്കി' എന്നുവരെയുള്ളത് : 'അവിടെ നിന്നുകൊണ്ട് അവൾ ഐസക്കിനെ ദയനീയമായി ഒന്നു നോക്കി'  എന്നാക്കി മാറ്റുക.

43. വരി 8 ലെ 'പെട്ടന്ന്'  എന്നത്   'പെട്ടെന്ന്'  എന്നാക്കുക.

44.  വരി 10 ലെ അവസാന  വാക്ക് 'വടിവാളുമായ്: എന്നത്  'വടിവാളുമായി' എന്നാക്കുക.

45. നോവൽ page 5, col.1, വരി 4 - 5 ൽ : 'ഇന്നലെവരെ സുരേഷിനോടുള്ള' എന്നതിന് പകരം 'അതുവരെ സുരേഷിനോടുണ്ടായിരുന്ന' എന്നാക്കുക.

46. വരി 5 ലെ ' സുരേഷിന്റെ മാറിലോട്ട് ' എന്നതിനു പകരം 'അവന്റെ മാറിലേയ്ക്കു'  എന്നാക്കുക.

47. Col.2, വരി 2 ലെ 'ആകാശത്ത്' എന്നത് 'ആകാശത്തേയ്ക്ക്'  എന്നാക്കുക.

48.  വരി 3 ലെ 'ഈ' എന്നത് 'ആ' എന്നാക്കുക.

49. വരി 4 ലെ 'ആകാശത്തിൽ' എന്നത് 'ആകാശത്ത്' എന്നാക്കുക. 

  
******************************************


ഉള്ളടക്കം  :  Proof  Reading

Item 2. മണികണ്ഠൻ മാഷ്  എന്നത്  മണികണ്ഠ മേനോൻ എന്നാക്കുക.
ഒരു ഓർമ്മ എന്നത്  മുകളിലത്തെ എഡിറ്റൊറിയൽ എന്ന വാക്കിനു നേരേ താഴെയിടുക.

Item 3:  സുൽഫത്ത്ബഷീർ എന്നത് സുൽഫത്ത് ബഷീർ എന്നാക്കുക

Item 11 : പാചകകുറിപ്പ് എന്നത്  പാചകക്കുറിപ്പ് എന്നാക്കുക.  

Item 12:  ശോഭവത്സൻ എന്നത് ശോഭാ വത്സൻ എന്നാക്കുക

Item 13: മാർജാരയോഗേ എന്നത് മാർജ്‌ജാരയോഗം എന്നാക്കുക

Item 16:  ഐവർഷൈൻ എന്നത് എവർഷൈൻ എന്നാക്കുക

Item 18:  (a) യവൃക്കരോഗങ്ങൾ എന്നത് വൃക്കരോഗങ്ങൾ എന്നാക്കുക.
(b) Dr.S. എസ്സ്. ഗോമതി എന്നത് Dr. S. ഗോമതി എന്നാക്കുക.

**************************--**************

Proof reading :  വായനക്കാരോട്

വരി 2:   ചേരലുകൾ....! എന്നത് കഴിഞ്ഞ് രണ്ട് space ഇടുക.

വരി 8:  ഓർക്കണം..  എന്നത് കഴിഞ്ഞുള്ള, രണ്ടിൽ ഒരു fullstop delete ചെയ്തിട്ട് ഒരു space കൂടിയിടുക.

വരി 12: വിപത്തിനെ..  എന്നത് കഴിഞ്ഞുള്ള, രണ്ടിൽ ഒരു fullstop delete ചെയ്തിട്ട് ഒരു space കൂടിയിടുക.

വരി 13: ചെയ്യാം  നമ്മൾ എന്നത്  ചെയ്യാം: 'നമ്മൾ   എന്നാക്കുക. ആ വരിയിലെ അവസാന വാക്ക്, വലുതാകയില്ല എന്നത്   വലുതാകയില്ല'  എന്നാക്കുക.

വരി 14:  തുടക്കത്തിലെ എന്ന്... എന്നത്  എന്ന്.   (ഒരു fullstop മാത്രം.  അതുകഴിഞ്ഞു രണ്ട് space ഇടുക).  അതേ വരിയിലെ മനസ്സിലുറപ്പിക്കാം എന്നത്  മനസ്സിലുറപ്പിക്കാം: എന്നാക്കുക (:) വേണം.  അതേ വരിയിൽ  പോരാട്ടം എന്ന വാക്ക് കഴിഞ്ഞു ഒരു fullstop  ഉം രണ്ട് space  ഉം ഇടുക.

വരി 18:  സന്തോഷം എന്ന വാക്ക് കഴിഞ്ഞ് fullstop  ഇടുക.

*************----*************-*********-*--

Proof reading:  മണികണ്ഠമേനോൻ ഒരു ഓർമ്മ :

Col.1: വരി 2: കമ്മിറ്റികളുടെയും എന്ന വാക്ക് കഴിഞ്ഞു ഒരു space ഇടുക.

വരി 4:  ആദ്യത്തെ  ന്നശ്രീ  എന്നതിനിട യ്ക്ക് space ഇടുക. (ന്ന ശ്രീ). 
  ശ്രീ കഴിഞ്ഞു ഒരു space മതിയാകും.

വരി 7: ആദ്യ വാക്ക് സേനയിൽ എന്നതിന് ശേഷം ഒരു space ഇടുക.

വരി 8:  എമിരി എന്നതിന് ശേഷം ഒരു space ഇടുക.

 Col.2, para 2, വരി 5:  തിരഞ്ഞെടുക്കേണ്ടതായി എന്നത് തെരഞ്ഞെടുക്കേണ്ടതായി  എന്നാക്കുക.

വരി 12 ലെ, വിമപുരസ്‌ക്കാര' വും എന്നത് വിമ പുരസ്കാര' വും എന്ന് പിരിച്ചെഴുതുക.

Para 2ലെ അവസാന  വാചകവും para 3 ലെ ആദ്യ വാചകവും ചേർന്ന് കിടക്കേണ്ടതാണ്.  Para 2 ലെ അവസാന വാചകമായി താഴെ കൊടുക്കുന്ന വാചകമിടുക:

പക്ഷേ ഈ നേട്ടങ്ങളൊന്നുമല്ല, ജോലിത്തിരക്കുകൾക്കിടയിലും സാമൂഹ്യപ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്തി, എന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.

അതുകഴിഞ്ഞു para 3 'ഖത്തർ കേന്ദ്രീകരിച്ചുള്ള' എന്ന് തുടങ്ങണം.

Col.2: para 2: വരി 3 ലെ കഴിവുകളെ കഴിഞ്ഞുള്ള coma ആ വാക്കിനോട് ചേർത്തിടുക.  ആ വരിയിലെ നിർത്തി എന്ന വാക്കിനു ശേഷം coma ഇടുക.

Para 3 ലെ  'ഹാ  !  എന്നത് ഹാ! എന്ന് ചേർത്തിടുക
Para 4:  അതെ,  എന്നത്  അതേ, എന്നാക്കുക.  മറയില്ല  കഴിഞ്ഞ് coma ഇടുക,  വാക്കിനും എന്ന വാക്കിനും  ന്മയുടെ എന്ന വാക്കിനും സ്നേഹത്തിന്റെ എന്ന വാക്കിനും ശേഷം coma ഇടുക.

ആ പാരയിലെ ജനിച്ചാൽ മതി' എന്നത് ജനിച്ചാൽ മതി, എന്നാക്കുക (inverted  quote  മാറ്റി coma ആക്കുക)

സ്തനങ്ങളെനിക്കമൃതൂട്ടിയാൽ മതി യിലെ മതി കഴിഞ്ഞ് inverted coma ഇടുക (മതി' എന്ന്).

'മനസ്സു  എന്നത്  മനസ്സു എന്നാക്കുക (inverted coma വേണ്ടാ)

*******-*-***************************

Proof reading കവിത  അമ്മ :

ഇത് ok ആണെന്നു തോന്നുന്നു.  വേറേ ആർക്കെങ്കിലും comments ഉണ്ടോ എന്നറിയില്ല 

**************************---******-----
Proof reading :  കവിത :  മഴ

Col.1, വരി 1: കാടിളക്കി, എന്നതിലെ coma കഴിഞ്ഞ് space ഇടുക

ആ വരിയിലെ കുലുക്കി എന്ന വാക്കിനു ശേഷം coma ഇടുക.

 വരി 7 : തെറ്റി  കഴിഞ്ഞ് coma ഇടുക

വരി 8:  വഴി മുട്ടി, കഴിഞ്ഞു space ഇടുക
വരി 9:  കണ്ടെത്തി കഴിഞ്ഞു coma ഇടുക
വരി 12: ഒഴുകിപോയ് എന്നത് ഒഴുകിപ്പോയ്, എന്നാക്കുക. Coma വേണം
വരി 13: പനിപിടിച്ചു, കഴിഞ്ഞു space ഇടുക.  ആ വരിയിൽ വിറച്ചു കഴിഞ്ഞു coma ഇടുക.
വരി 14 ൽ അവസാനം കൂരയില്ല കഴിഞ്ഞു coma ഇടുക.
വരി 16 ൽ നേർച്ച, കഴിഞ്ഞു space ഇടുക.
വരി 28 ൽ നിന്നില്ല,,, എന്നത് നിന്നില്ല... എന്നാക്കുക  

 Col.2: വരി 6: പലതുകെട്ടി, കഴിഞ്ഞ് space ഇടുക.
വരി 7: വയൽനികത്തി, എന്നത് വയൽ നികത്തി, എന്നാക്കിയിട്ട് ഒരു space ഇടുക.
വരി 8: വരണ്ടു. എന്നത് വരണ്ടു, എന്ന്  ആക്കുക (fullstop ന് പകരം coma )

വരി 13: കുടിക്കാനൊ എന്നത് കുടിക്കാനോ എന്നും, കുളിക്കാനൊ എന്നത് കിളിക്കാനോ എന്നുമാക്കുക.

വരി 19: ജീവിക്കാൻ,, എന്നത് ജീവിക്കാൻ... എന്നാക്കുക.
വരി 29: പുഴ, കഴിഞ്ഞു space ഇടുക.
 

************   ****----** ********----
ഇതുവരെ ഞാൻ proof reading ചെയ്ത items :

1. Cover pages (front & back)
2. ഉള്ളടക്കം
3. വായനക്കാരോട്
4. മണികണ്ഠ  മേനോൻ  - ഒരു ഓർമ്മ
5. അമ്മ    -  കവിത
6. മഴ  - കവിത
7. നീലക്കടമ്പ്  - നോവൽ
8. തിരികെ യാത്ര - കഥ
9. വാരിക്കുഴുകൽ  - കഥ 

  ********************************************

 Proof reading : തിരികെ യാത്ര   (കഥ)

1.  Page 13: col.1, വരി 2: വിഭാഗത്തിന് എന്നത് വിഭാഗത്തിനു എന്നാക്കുക.

2. വരി 10: ചുരുട്ടി പിടിച്ചിട്ടുണ്ട്. എന്നത് ചുരുട്ടിപ്പിടിച്ചിട്ടുണ്ട് എന്ന് ചേർത്തെഴുതുക.

3. വരി 20: ആദ്യത്തെ വാക്ക് 'ഈ' എന്നതിനു പകരം തന്റെ എന്നാക്കുക

4. വരി 24: നിറകൂട്ട് എന്നത്  നിറക്കൂട്ട്  എന്നാക്കുക.

5. വരി 22:  രഹസ്യങ്ങളിലുമില്ലാതെ എന്നത് രഹസ്യങ്ങളുമില്ലാതെ എന്നാക്കുക.

6. വരി 21: ഒന്നിച്ച് ‌എന്നത് ഒന്നിച്ചു എന്നാക്കുക

7. വരി 24:  ട്ടവൾ, എന്നതിലെ coma മാറ്റി semicolon ( ;) ഇടുക.

8. Col.2, വരി 2:  സുഹൃത്തുകൾക്കും എന്നത് സുഹൃത്തുക്കൾക്കും എന്നാക്കുക.

9. വരി 5: എല്ലാവരുടെയുംമനസ്സിൽ എന്നത്  എല്ലാവരുടെയും മനസ്സിൽ എന്ന് പിരിച്ചെഴുതുക.

10. വരി 6 - 7: കുറച്ച് എന്നത് കുറച്ചു എന്നും   അവൾക്ക് എന്നത് അവൾക്കു എന്നുമാക്കുക.

11. Para 2, വരി 2:  നിന്ന് എന്നത് നിന്നും  എന്നാക്കുക.

12. വരി 4: എപ്പഴോ എന്നത്  എപ്പോഴോ എന്നാക്കുക

13. വരി 6-7:  'യന്ത്ര പാവകളെ പോലെ' എന്നത് യന്ത്രപ്പാവകളേപ്പോലെ  എന്നാക്കുക.

14. വരി 15-16:  കൈവിട്ട് കളഞ്ഞു എന്നത് കൈവിട്ടുകളഞ്ഞു എന്നാക്കുക.

15. വരി 17-18: ചോദിച്ച് കൊണ്ടേയിരുന്നു എന്നത് ചേർത്ത് ചോദിച്ചുകൊണ്ടേയിരുന്നു എന്നാക്കുക.

16. വരി 19: തിരിച്ച് വരാൻ എന്നത് തിരുച്ചു വരുവാൻ എന്നാക്കുക

17. അവസാന വരിയിലെ എടുത്ത് ചാടിയ എന്ന വാക്കുകൾ ചേർത്ത് എടുത്തുചാടിയ എന്നാക്കുക.

18. Page  14, col.1, പാര 2, വരി 8: തയ്യാറായി കഴിഞ്ഞിരുന്നു എന്നത് തയ്യാറായിക്കഴിഞ്ഞിരുന്നു എന്നാക്കുക.

19. വരി 9:  തനിക്ക് എന്നത് തനിക്കു എന്നാക്കുക

20. വരി 13: അത് നേരെ  ച്ചെന്ന് നിന്നത്, എന്നത്, അതു നേരേ ചെന്നുനിന്നത്  എന്നാക്കുക.

21.വരി 18: കൊണ്ട് പോയ എന്നത് കൊണ്ടുപോയ എന്നാക്കുക.

22. വരി 19: ഉന്തി കൊണ്ടു വന്ന എന്നത് ഉന്തിക്കൊണ്ടുവന്ന എന്ന് ചേർത്തെഴുതുക.

23. വരി 20: ദിവസ എന്നത് ദിവസം എന്നാക്കുക.

24. വരി 22. കൊണ്ടുവന്നില്ലേ? എന്നതിനു ശേഷം രണ്ട് space ഇടുക.

25. വരി 26-27: 'ഒന്നിച്ച് വീണ പോലെ' എന്നത് ഒന്നിച്ചുവീണപോലെ   എന്ന് ചേർത്തെഴുതുക.

26. വരി 27:  നിലച്ച് പോകുമെന്നു എന്നത് നിലച്ചുപോകുമെന്ന്  എന്നാക്കുക

27. അവസാനത്തെ വരിയിലെ തനിച്ചായത്പോലെ    എന്നത് തനിച്ചായതുപോലെ എന്നാക്കുക.

28. Col.2: വരി 1: നിന്നിടത്ത് നിന്ന് എന്നത് നിന്നിടത്തുനിന്ന് എന്നാക്കുക.

29: വരി 7: പറന്ന് പോയി അവൾ എന്നത് പറന്നുപോയി, അവൾ എന്നാക്കുക.

29. വരി 20: വിട്ടുകൊടുക്കരുത് : 'ഇതായിരുന്നു  എന്നത് വിട്ടുകൊടുക്കരുത് ': ഇതായിരുന്നു എന്നാക്കുക.

30. വരി 22-23: നിലയില്ലാ കയത്തിലൂടെ എന്നത് നിലയിലാക്കയത്തിലൂടെ എന്നാക്കുക

31. വരി 24-25: ഒരാളെ പോലെ എന്നത് ചേർത്ത് ഒരാളെപ്പോലെ എന്നാക്കുക.


 *******************************************

Proof reading  :  വാരിക്കുഴികൾ (കഥ)

1. Page 22, Col.1, വരി 3:  ഇടവഴിയോടുചേർന്ന്, എന്ന് ചേർത്തെഴുതുക

2. വരി 5: മതിലിനോടു  എന്നാക്കുക

3. Page 23, col.1, പാര 5, വരി 3: തിരശ്ശീലയിട്ടു   - എന്നാക്കുക 

4. പാര 6  വരി 4  :  ടൽ' - ജോർജ്ജ് ഓണാക്കൂർ.    എന്നാക്കുക  (Fullstop കഴിഞ്ഞ് രണ്ടു space വേണം) 

5. വരി 15: വായിച്ചിട്ടുണ്ടോ '.അയാൾ - എന്നത് : വായിച്ചിട്ടുണ്ടോ?" അയാൾ - എന്നാക്കുക.

6.  Col. 1 ലെ വരികൾ 3, 7, 8, 23, 32, 33, 35  എന്നിവയിലെ,  ! ?  എന്നീ ചിഹ്നങ്ങൾക്ക് ശേഷം വരുന്ന കുത്തുകളും coma കളും (.  , ) delete ചെയ്യുക.

7.  Col.2, വരി 3 ൽ:  ! കഴിഞ്ഞുള്ള fullstop നീക്കുക.

8. പാര 2, വരി 3 ലെ  !  കഴിഞ്ഞുള്ള fullstop നീക്കുക.

9. പാര 4, വരി 5: നിറഞ്ഞു.  - fullstop കഴിഞ്ഞു രണ്ട് space ഇടുക.

10. വരി 10:  മയങ്ങികിടക്കുന്നു   എന്നത്  മയങ്ങിക്കിടക്കുന്നു  - എന്നാക്കുക.

11. Page 24, col.1, പാര 2: വരി 7 നും 12 നും അവസാനമുള്ള   ?   !  എന്നീ ചിഹ്നങ്ങൾക്ക് ശേഷമുള്ള കുത്തുകൾ മാറ്റുക.

 12. പാര 4, വരി 1:  അതാരാ?  എന്നതിനുള്ള ശേഷമുള്ള കുത്ത് (. ) നീക്കുക.

13.  Col.2, പാര 1, വരി 5:  കുട്ടിയെവിടെ?  അവൾ  വീണ്ടും  -  എന്നാക്കുക

14. പാര 2, വരി 9:  കൊണ്ട്   എന്നത്   കൊണ്ടു   എന്നാക്കുക.

15  വരി 16:  ! കഴിഞ്ഞുള്ള fullstop നീക്കുക

16. വരി 21:  പോലീസ്കാരൻ   എന്നത് പോലീസുകാരൻ എന്നാക്കുക

*************************

Proof reading : ഓർക്കിഡ് കൃഷിയും.....

Page 18, col.1, വരി 1 - 3  :  ധാരണയുണ്ട്, .... ചെയ്യാനാകൂ,  എന്ന്

2. വരി 7: മുൻപന്തിയിലാണെന്നുള്ളതും  ... എന്നാക്കുക 
3. Col.2, വരി 3:  net കഴിഞ്ഞ് ഓ എന്ന് ചേർക്കുക

4. പാര 2 ൽ വരി 4 നും 5 നും ഇടയ്ക്കുള്ള blank space മാറ്റുക.  വരി 5 ൽ  ഒരുക്കേണ്ടതുണ്ട്.  എന്നാക്കുക.  (. ) ചേർതിടുക.

5. പാര 4 ൽ ഒരു വാചകം മുറിഞ്ഞു രണ്ടു  para  ആ യായത് ചേർത്തിടുക
(പോട്ടിൽ നട്ടതിനേക്കാൾ )




***********************
Proof reading : വൃക്കാരോഗങ്ങൾ

Page 27, col.1, വരി 2:  രണ്ടു   കഴിഞ്ഞ് space ഇടുക

2. വരി 3:  2ബ11രാ എന്നതിന് പകരം 2 cm  - 11 cm എന്നിടുക.

3. വരി 6:  സുപ്രധാന ധർമ്മങ്ങളും എന്ന് പിരിച്ചിടുക

4. വരി 7:  മാവുന്നത്.  കഴിഞ്ഞു  space  കൊടുക്കുക

5.  വരി 9:  നിയന്ത്രിക്കുക, എന്നാക്കുക ( . ന് പകരം , )

6. വരി 12:  തോത് നിയന്ത്രിക്കുക, എന്നാക്കുക  ( . ന് പകരം , )

7. വരി 14: എറിത്രോപോയിറ്റിൻ   എന്നാക്കുക. (Erithropoitien) എന്നും,    Vit D എന്നുമാക്കുക 

8.   Para 2,വരി 4:  രണ്ടു കഴിഞ്ഞ് space ഇടുക

9. വരി 8.  വൈകുന്നു. കഴിഞ്ഞ് space ഇടുക.  വൃക്കസ്‌തംഭനം എന്ന് ചേർത്തെഴുതുക.

10. വരി 12.  അവസ്ഥയിലേക്കെത്തിയിരിക്കും   (ചേർത്തെഴുതുക)

11. Col.2, വരി 3:  പ്രാരംഭദശയിൽ  എന്നാക്കുക

12. വരി 7.  മാവുന്നു.  കഴിഞ്ഞ് space  ഇടുക

13. വരി 11: ഉൾപ്പെടെയുള്ള   എന്നാക്കുക.

14.  വരി 13:  വൃക്കസ്തംഭന  എന്നാക്കുക (നം എന്നല്ല)

15. വരി 14: ചെയ്യാം? എന്നാക്കുക.? മതി, കുത്ത് വേണ്ടാ

16. Para 2:  വരികൾ 3 ലും 4 ലുമുള്ള കോമകൾക്ക് ശേഷം space കൊടുക്കുക.

17. വരി 6: സൂക്ഷിക്കണം.   കഴിഞ്ഞു space ഇടുക.

18. വരി 10. പറയേണ്ടിയിരിക്കുന്നു.  കഴിഞ്ഞു space ഇടുക.

19. വരി 12: എന്താണെന്നല്ലേ? എന്നാക്കുക

20. വരി 13. തന്നെ. എന്നാക്കുക.

21. വരി 15: എന്നിവയ്ക്ക്  എന്നാക്കുക.

22. വരി 19 ലും 21 ലും അവസാനിക്കുന്ന വാചകങ്ങളുടെ അവസാനത്തെ കുത്തുകൾക്ക്  ശേഷം space ഇടുക.

23. Page 28: col.1, വരി 3: പ്രാരംഭദശയിൽ എന്നാക്കുക.

24. വരി 8.  കൂടെക്കൂടെ   എന്നാക്കുക.

25.  വരി 9:  എഴുന്നേൽക്കുക  എന്ന് ചേർത്തെഴുതുക.

26.  വരി 11: കടുംചായയുടെ   എന്ന് ചേർത്തെഴുതുക.  നിറം എന്ന വാക്ക് കഴിഞ്ഞ്  എന്ന്   എന്ന വാക്ക് എഴുതുക.

27. വരി 13:  ന്നതാണ്  കഴിഞ്ഞുള്ള കുത്ത് മാറ്റുക. ആ വരിയിലെ ലക്ഷണം കഴിഞ്ഞു കുത്തും space  ഉം ഇടുക.

28. Col.2, വരി 2: ഇത്   എന്നത്  ഇതു
എന്നാക്കുക.  സൂക്ഷിക്കണം എന്ന വാക്കിനു ശേഷം കുത്തും space  ഉം ഇടുക.

27.  വരി 3: ചർദ്ദി എന്നത് ഛർദ്ദി എന്നാക്കുക. ഛർദ്ദി എന്നതിനു ശേഷം എന്നിവ എന്ന വാക്ക് ചേർക്കുക.

28. വരി 4: ഉണ്ടാകുന്നതും, എന്നത് ഉണ്ടാകുന്നു.  എന്നാക്കി space ഇടുക.

29. വരി 9:  സന്നി കഴിഞ്ഞ് (fits, convulsions) എന്ന് ചേർക്കുക. (Space ഉണ്ടെങ്കിൽ) 







  

2021 ഏപ്രിൽ 24, ശനിയാഴ്‌ച

നീലക്കടമ്പ് (ഡാർവിന്റെ നോവൽ) Editted

                       നോവൽ 
.
                    "നീലക്കടമ്പ്"

                         ഭാഗം-1

        ആരണ്യത്തിലൂടെ അടിവാരം ലക്ഷ്യമാക്കി മെല്ലെ ഒഴുകുന്ന അരുവി പോലെ വളഞ്ഞും തിരിഞ്ഞും കിടക്കുന്ന വിജനമായ പന്ഥാവിലൂടെ അന്തരീക്ഷത്തിലേക്ക് കറുത്ത പുകയും  തുപ്പി പഴക്കം ചെന്ന കെ എസ് ആർ റ്റി സി ബസ്സ്, പാഴൂർ എന്ന നാഗരികത നടമാടാത്ത നാടൻ ഗ്രാമത്തെ ലക്ഷ്യമാക്കി ഇഴഞ്ഞ് നീങ്ങി. 
പാതയുടെ ഇരുവശങ്ങളിലും, പൂത്തുലഞ്ഞ ലതകളാൽ ചുറ്റപ്പെട്ട്,  പച്ചപ്പട്ടണിഞ്ഞ മാമരങ്ങൾ നാടൻ  പെണ്‍കൊടികളെ പോലെ നാണിച്ചു നിന്നു.    
         അകലെ ആകാശപ്പൊയ്കയിൽ വെൺമേഘങ്ങള്‍ പാഴൂരെന്ന ഗ്രാമീണപ്പെൺകൊടിയെ നോക്കി ആമോദത്തോടെ നീന്തിത്തുടിക്കുകയണ്. വെൺമേഘക്കൊട്ടാരത്തിൻ്റെ കിളിവാതിലുകളിൽക്കൂടി  ആദിത്യ ഭഗവാൻ, സുരസുന്ദരി പാഴൂരിനെ തൻ്റെ സൂര്യ കിരണങ്ങളാൽ, വിശ്വാമിത്ര മഹർഷിയെപ്പോലെ, ഒളികണ്ണിട്ട് നോക്കുന്നുണ്ട്.  ആ ഗ്രാമത്തിന്റെ  അഭൗമ്യ  സൗന്ദര്യത്തിൽ മയങ്ങിയാണോ എന്ന് സംശയിക്കത്തക്കവണ്ണം തന്നെയാണ് പാതയുടെ ഇരുവശവും  ഇടതൂർന്ന് നിൽക്കുന്ന മാമരങ്ങൾ  നാണത്താല്‍ കുണുങ്ങുന്നത്. മര്‍മ്മരങ്ങൾ മാമരങ്ങളെ  ഇക്കിളി കൂട്ടുകയും, അവ ആ ഗ്രാമീണസുന്ദരിയെ നോക്കി നൃത്തം ചെയ്യുകയും ചെയ്യുന്നുണ്ടായിരുന്നു.
    
       പ്രായം ചെന്ന ക്ഷയരോഗിയെപ്പോലെ വലിച്ചും കിതച്ചും,  കറുത്ത പുക അന്തരീക്ഷത്തിലേക്ക് തുപ്പിയും, പായുന്ന  കെ.എസ്.ആര്‍.ടി.സി ബസ്സ്‌  വലിയൊരു ഞരക്കത്തോടെ  പൊടുന്നനെ ബ്രേക്കിട്ട് നിര്‍ത്തിയപ്പോള്‍, നാടിന്‍റെ മനോഹാരിതകള്‍ കണ്ടാസ്വദിച്ച് മയങ്ങിപ്പോയ സുരേഷ് ഞെട്ടിയുണർന്നു.  തനിക്ക്  ഇറങ്ങേണ്ടുന്ന നാട്ടിൽത്തന്നെയാണ്  ബസ്സ്‌ നിർത്തിയതെന്നു ബോധ്യപ്പെട്ട സുരേഷ്, എഴുന്നേറ്റ്  ബസ്സില്‍ നിന്ന് പുറത്തേയ്ക്ക്  ഇറങ്ങേ താമസം, കണ്ടക്ടർ രണ്ട് ബല്ലടിച്ചു.   ആ ശകടം‌ അടുത്ത കവല ലക്ഷ്യമാക്കി പാഞ്ഞു... 
    പായുന്ന ബസ്സില്‍ നിന്നും പുറം തള്ളിയ പുകപടലം സുരേഷിനെ ചുറ്റിപ്പടര്‍ന്ന് അന്തരീക്ഷത്തിലേക്ക് മെല്ലെ ഉയർന്നു. പുകയുടെ അവ്യക്തതയില്‍, കവലയിൽ നിത്യവും സൊറ  പറയാൻ കൂടുന്ന നാട്ടുകാര്‍ക്ക്   സുരേഷിനെ കണ്ടപ്പോൾ അയാൾ  ഒരു വഴിപോക്കന്‍ മാത്രമായേ തോന്നിയുള്ളു.   അവർ വഴിക്കണക്ക് എടുത്ത് സൊറ പറയലിൽ മുഴുകി. 
.        സുരേഷ് ചുറ്റുമൊന്ന് കണ്ണോടിച്ചു. ഒരുവശത്ത്‌ തൃപ്പാഴൂരപ്പന്‍റെ അമ്പലവും, അതിന് മുന്നിലൂടെ ഒഴുകുന്ന മൂവാറ്റുപുഴയാറും അവൻ്റെ കണ്ണുകൾക്ക് കുളിർമയേകി.  കവലയിലെ  പിള്ളേച്ചൻ്റെ ചായക്കടയ്ക്കും ശശിച്ചേട്ടൻ്റെ മുറുക്കാന്‍ കടയ്ക്കും കാലങ്ങൾക്ക് മുമ്പ് കൊത്തിവച്ച അതേ രൂപം തന്നെ. ഒരു നിമിഷം അവൻ പഴയ ഓർമ്മകളിലേക്ക് ഊളിയിട്ടു. കടകളുടെ മുന്നിൽ പഴയ ബഞ്ചിലിരുന്നു മൂട്ടകടിയും കൊണ്ട്, പൃഷ്ഠവും  ചൊറിഞ്ഞ്,  കൊച്ചു വര്‍ത്തമാനം പറയുന്ന നാട്ടുകാരെയൊക്കെ കണ്ടപ്പോൾ  സുരേഷിന്റെ ഉള്ളിൽ, വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കവലയുടെ അതെ പ്രതിച്ഛായ തന്നെ സൃഷ്ടിക്കപ്പെട്ടു..  
.    ആ നാല്‍ക്കവലയ്ക്ക്  കാലങ്ങളായിട്ട്   മാറ്റങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. കുറച്ച് പുതിയ മനുഷ്യ രൂപങ്ങള്‍  കവലയിലെ കൊച്ചു വര്‍ത്താനത്തിന് ഇടയില്‍, ജന്മം കൊണ്ടിട്ടുണ്ട് എന്ന് മാത്രം. വർഷങ്ങള്‍ നല്‍കിയ ഏക വ്യതിയാനമായി  അത് മാത്രമേ ആ നാടിന് സുരേഷിനോട് പറയുവാൻ ഉണ്ടായിരുന്നുള്ളു...
                
.      ഭൂമിദേവിയുടെ മാറ്, വറ്റി വരണ്ട് പിളര്‍ന്നിരിക്കുന്നു! മണല് വാരി, പുഴ വറ്റി മെലിഞ്ഞു! വൻ മരങ്ങൾ പിഴുതെടുത്ത്, പാടങ്ങൾ നിരത്തി മണിമാളികകൾ തീർത്തിരിക്കുന്നു! പ്രകൃതിയാകുന്ന അമ്മയോട് മക്കള്‍ ചെയ്യുന്ന മാപ്പർഹിക്കാത്ത തെറ്റുകള്‍ക്ക് സ്രഷ്ടാവ് ഏറെ കോപിച്ചിരിക്കുകയാണെന്ന് തോന്നുന്നു. കാലമെല്ലാം കോലം തെറ്റിയാണ് കടന്ന് വരുന്നത്. വസന്തവും ഗ്രീഷ്മവും വർഷവും ശരത്കാലവും ഹേമന്തവും ശിശിരവും ഒക്കെ മാറിമറിഞ്ഞിരിക്കുന്നു! ഋതുഭേദങ്ങൾ മരവിച്ചിരിക്കുന്നു. നാട്ടിൽ ചുട്ടുപൊള്ളുന്ന ചൂടാണ്.
.      ഉഷ്ണം അസഹ്യമായതിനാൽ സുരേഷിന്‍റെ നെറ്റിയിൽ നിന്നും വിയര്‍പ്പുതുള്ളികള്‍ മണ്ണിൻ്റെ മാറിലേക്ക്  ഇറ്റിറ്റ് വീണു. മരണക്കിടക്കയില്‍, മകനില്‍ നിന്ന് ലഭിച്ച ഓരോ തുള്ളി വിയർപ്പും, ഉപ്പ് നീരെങ്കിലും, ദാഹജലം പോലെ ആര്‍ത്തിയോടെ അമ്മ കുടിച്ചിറക്കി. പ്രാണന് വേണ്ടി കേഴുമ്പോളും, മക്കള്‍ മറന്ന  അമ്മയുടെ അന്ത്യാഭിലാഷം മക്കളുടെ ഒര് തുള്ളി വിയർപ്പോ, ചുടുചോരയോ, അമ്മക്ക് ദാഹജലം  ആകരുതെന്ന് മാത്രമായിരുന്നു. എന്നാൽ മക്കൾ, രമണീയമായ  പ്രകൃതിയെ സ്വാർത്ഥതക്ക് വേണ്ടി തുണ്ടം തുണ്ടമായി വെട്ടിനുറുക്കുമ്പോൾ സ്രഷ്ടാവ് പ്രളയമായും, ഉരുൾ പൊട്ടലയും, പ്രകൃതി ക്ഷോഭങ്ങളും മഹാമാരികളുമായും  താണ്ഡവമാടി പ്രതിഷേധിക്കുന്നുമുണ്ട് . അമ്മയ്ക്ക് അതൊക്കെ നോക്കി നിൽക്കാൻ മാത്രമേ സാധിക്കുകയുള്ളായിരുന്നു. മൂവാറ്റുപുഴയുടെ ഓരത്ത് കിന്നാരം പറയാന്‍ വന്ന മന്ദമാരുതന്‍, ജാലവിദ്യപോലെ,  വണ്ടിയിൽ നിന്ന് പുറം തള്ളപ്പെട്ട പുകപടലങ്ങളെ അവളുടെ കൈകളിൽ ഒതുക്കി എങ്ങോ പറന്നകന്നു!                        
.         പുകപടലങ്ങൾ മാറിയപ്പോൾ സുരേഷിന്‍റെ വ്യക്തമായ രൂപം കവലയില്‍  കൊച്ചുവര്‍ത്താമാനം പറഞ്ഞിരുന്നവര്‍ക്ക് വെളിപ്പെട്ട് വന്നു. ആറടിയോളം പൊക്കം തോന്നിക്കുന്ന ആരോഗ്യ ദൃഢഗാത്രൻ. കണ്ടാല്‍ മുന്തിയ തറവാട്ടിലേത് എന്ന് തോന്നിക്കുന്ന ശരീരഘടനയെങ്കിലും, ഇട്ടിരിക്കുന്ന, അവിടവിടെ  തുന്നല്ലിളകിയ, പഴയ ജുബ്ബയും പഴക്കമേറെ തോന്നിക്കുന്ന പാന്റ്സും  തോളില്‍ തൂക്കിയിരിക്കുന്ന പഴകിയ സഞ്ചിയും ഒക്കെ അവിടിരുന്നവരെ  ഒരു  ക്ഷയിച്ച തറവാടിന്‍റെ ക്ലാവുപിടിച്ച ഓര്‍മ്മകളിലേയ്ക്ക് അയാൾ സ്വയം  എത്തിച്ചു.
.       കവലയിൽ കൂടിയിരുന്നവരില്‍  പഴമക്കാരായവർ ചില സംശയങ്ങള്‍ പ്രകടിപ്പിച്ചു. ആ രൂപം കേശവന്‍ സാറിന്‍റെ ചെറുപ്പം അവരുടെ ഓർമ്മയിൽ നിഴൽവിരിച്ചു. യുവത്വങ്ങൾ ആ രൂപത്തെ കേശവന്‍ സാറിന്‍റെ മൂത്തമകന്‍ സുരേഷിലേക്ക് അവരുടെ ചിന്തകളെ കൊണ്ടെത്തിച്ചു. സുരേഷ്, ശശിച്ചേട്ടൻ്റെ കടയിലെ ബഞ്ചിൽ കൂടിയിരുന്നവരുടെ അരികിലേക്ക് ചെന്നു. തൻ്റെ പഴയ കൂട്ടുകാരായ കുറച്ചുപേര്‍ കണ്ണെടുക്കാതെ സംശയ ദൃഷ്ടിയോടെ തന്നെ  നോക്കിയപ്പോള്‍ സുരേഷ് അവരോട് പറഞ്ഞു:
.     "സംശയിക്കേണ്ടാ ഞാന്‍ നിങ്ങളുടെ പഴയ കൂട്ടുകാരൻ, കേശവന്‍ സാറിന്‍റെ മകന്‍, സുരേഷ് തന്നെയാണ്". 
.       ഇത് കേട്ടതും, പണ്ട് ഒളിച്ചോടിപ്പോയ തങ്ങളുടെ കൂട്ടുകാരനെ കണ്ട് ഷാജിയും, ജയനും, രാജേഷും ഒക്കെ അടുത്ത് കൂടി, ദുഃഖങ്ങളും പരാതികളും  പറഞ്ഞ് തീർത്ത്,  കെട്ടിപ്പിടിക്കലും  ചിരിയും ഒക്കെയായ് കുറെ നിമിഷങ്ങൾ കഴിച്ചുകൂട്ടി. 
.      ഈ സമയം ദൂരെ നിന്നും ചീറി പാഞ്ഞുവരുന്ന ഒരു പഴയ വില്ലിസ് ജീപ്പിന്‍റെ ശബ്ദവും, ബുള്ളറ്റ്  ബൈക്കുകളുടെ കാതടപ്പിക്കുന്ന  ശബ്ദവും ശ്രവിച്ച കൂട്ടുകാര്‍ പെട്ടന്ന് തന്നെ ചായക്കടയിലേക്കും  
മുറുക്കാൻ കടയിലേക്കും  പിന്‍വാങ്ങി.  അവരുടെ ദൃഷ്ടികളില്‍ വളരെയേറെ ഭയം അലയടിക്കുന്നത് സുരേഷ് ശ്രദ്ധിച്ചു. വണ്ടികളുടെ ഉറച്ച ശബ്ദങ്ങൾ അകലെ നിന്നും അലകളായ് അടുത്തതും കവലയാകെ നിശബ്ദതയിലാണ്ടു! 
.      കാര്യം എന്തെന്ന് അറിയാത്ത സുരേഷ്  ആകാംക്ഷയോടെ  ചുറ്റിനും വീക്ഷിച്ചുകൊണ്ടിരിക്കെ, കര്‍ണ്ണകഠോര ശബ്ദത്തില്‍  മൂന്നുനാല് ബുള്ളറ്റുകളും പുതുരൂപത്തില്‍ പണിതെടുത്ത പഴയയൊരു വില്ലിസ് ജീപ്പും അമര്‍ഷത്താലെന്നപോലെ  അമ്പലമുറ്റത്തെ ചിതറിയ മണ്‍തരികളെ ഞെക്കി ഞെരുക്കി കടന്ന് വന്നു. വില്ലിസ് തൻ്റെ ബ്രേക്കുകളെ മൂളി കരയിച്ച്  ചവുട്ടി നിര്‍ത്തി. പൊടിപടലങ്ങള്‍ ആകാശത്ത്‌ പറന്നുയര്‍ന്നു കൊണ്ടിരുന്നു... 
.      ബുള്ളറ്റിൽ നിന്ന്  ഇറങ്ങി വന്നവരെ സുരേഷിന് മനസ്സിലായില്ലെങ്കിലും, അവസാനമായി  ജീപ്പിൻ്റെ മുൻവശത്ത് നിന്ന് ഇറങ്ങിവന്ന രൂപം, ഓര്‍മ്മകളിൽ തപ്പി നോക്കിയപ്പോൾ, സുരേഷിന് വ്യക്തമായി ഓർമ്മ വന്നു! അതെ അത് ഐസക്ക് തന്നെ. ഒരേ ബഞ്ചിലിരുന്നു പഠിച്ച, സായിപ്പെന്ന് വിളിപ്പേര്  ഉണ്ടായിരുന്ന,  ഐസക്ക് തന്നെ അത്.
.       ഒരുമിച്ചു പഠിച്ചിരുന്നവരെങ്കിലും, ഒരു പെൺകുട്ടിയെ തന്നെ രണ്ട് പേരും പ്രണയിച്ച് അതിൽ ഐസക്ക് പരാജയപ്പെട്ടിരുന്നതിനാല്‍ നീരസങ്ങള്ളും ശത്രുതകളും  ചെറുപ്പം മുതല്‍ക്കേ പരസ്പര കലഹങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്.
.    സുരേഷിന്‍റെ  മുന്‍പിലൂടെ ഐസക്ക് കടയിലേക്ക് കടന്ന് പോയെങ്കിലും, തൻ്റെ മുന്നിൽ നിൽക്കുന്ന സുരേഷിനെ ഐസക്കിന് സത്യത്തിൽ മനസിലായില്ല. അതിനാൽ അപരിചിതനെ ഒന്ന് തുറിച്ച് നോക്കിയിട്ട്  കടകളില്‍ പോയി പലിശപ്പിരിവ് നടത്തി തിരിച്ചുവരുമ്പോള്‍, തന്നെ മനസ്സിലാക്കാത്ത ഐസക്കിനെ പേരുവിളിച്ച് സുരേഷ് പറഞ്ഞു: 
.     "ഞാൻ  സുരേഷാണ്!"
.      ഇത് കേട്ടതും, ഗര്‍ജ്ജിക്കുന്ന സിംഹത്തെ പോലെ ഐസക്ക്, സുരേഷിനു  നേരേ  തിരിഞ്ഞു. വിശന്ന്  വലഞ്ഞിരിക്കുന്ന  സിംഹത്തിന്‍റെ മുന്നില്‍ പെട്ട മാന്‍പേടയെപ്പോലെ സുരേഷ് മൗനിയായി.  വെളിപ്പെടുത്തൽ  തെറ്റായിപ്പോയെന്ന് ഒരു നിമിഷം സുരേഷിനും തോന്നി. 
.       ഈ സമയം, ഒരു കൈനറ്റിക്  ഹോണ്ട സ്കൂട്ടറിൻ്റെ ശബ്ദം കേട്ട് സുരേഷിന്‍റെയും ഐസക്കിൻ്റെയും നോട്ടം അവിടേക്ക് പാഞ്ഞു. ആ സ്കൂട്ടറിൽ സുന്ദരിയായ ഒരു സ്ത്രീ ആയിരുന്നു. വണ്ടി നിർത്തി അവൾ ഇറങ്ങി വന്ന് രണ്ട് പേരെയും ഒന്ന് നോക്കിയെങ്കിലും,  പെട്ടന്ന് അവളുടെ നോട്ടം  സുരേഷിനെ മാത്രം കേന്ദ്രീകരിച്ചു. നിമിഷങ്ങള്‍ പരസ്പരം ഇമവെട്ടാതെ നോക്കി നിന്ന സുരേഷ് അറിയാതെ മന്ത്രിച്ചു,  ശാലിനി... 
.     വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടപ്പോള്‍ മറന്ന് പോയ സഹപാഠികളെപ്പോലെ ആയിരുന്നില്ല ശാലിനിക്ക് സുരേഷ്!  ഇന്നലെകളില്‍ കണ്ട് പിരിഞ്ഞപോലെ ശാലിനി സുരേഷിനെ ഓര്‍മ്മിച്ചു. ഇരുവരുടെയും  ഇമവെട്ടാതെയുള്ള നോട്ടം ഐസക്കിനെ വീണ്ടും ചൊടിപ്പിച്ചു. അവൻ്റെ ശൗര്യം പതിന്മടങ്ങ്  വര്‍ദ്ധിച്ചു. പണ്ട് ഒരേ ബഞ്ചിലിരുന്ന് പഠിച്ച്, ഒരു പെൺകുട്ടിക്ക് വേണ്ടി ശത്രുക്കളായവർ. അവിടെ പരാജയപ്പെട്ട ഐസക്ക് ഇരുവരെയും കണ്ട് തനിക്ക് നഷ്ടപ്പെട്ട പ്രണയത്തെ ഓർത്തപ്പോൾ വീണ്ടും കോപാകുലനായി മാറി. 
.     ഐസക്ക്  നടന്നടുത്ത് സുരേഷിന്‍റെ വലത്തെ കരണത്ത് ശക്തിയിൽ ആഞ്ഞടിച്ചു. അറിയാതെ, അപ്രതീക്ഷിതമായി, കിട്ടിയ അടിയിൽ, ശാലിനിയെ നോക്കിക്കൊണ്ടുനിന്ന  സുരേഷ് നിലത്ത് വീണെങ്കിലും,  പതിയെ എഴുന്നേറ്റ് ഐസക്കിനോട് ഒരു സുഹൃത്തിനെപ്പോലെ സംസാരിച്ചു.  അതൊന്നും കേള്‍ക്കാന്‍ തയ്യാറാകാതെ  ഐസക്ക് വീണ്ടും  താണ്ഡവമാടി. ഇത് കണ്ട് ഐസക്കിൻ്റെ കൂടെ ബുള്ളറ്റിൽ വന്നവർ സുരേഷിൻ്റെ അടുത്തെത്തി, അവനെ അതിക്രൂരമായ്  മര്‍ദ്ദിക്കുന്നത് കണ്ട്  ശാലിനിയിലെ പത്രപ്രവര്‍ത്തക ഉണര്‍ന്നു.
.     അവള്‍ തന്‍റെ വണ്ടിയില്‍ നിന്നും വേഗത്തിൽ  ക്യാമറ തപ്പിയെടുത്ത് മര്‍ദ്ദന രംഗങ്ങള്‍ ക്യാമറയിൽ പകര്‍ത്തികൊണ്ടിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട ഐസക്ക് പൊടുന്നനെ ശാലിനിയുടെ അരികിലെത്തി, അവളിൽ നിന്ന്  ക്യാമറ പിടിച്ചുവാങ്ങി ഉച്ചത്തിൽ അലറി: 
.     "നിന്‍റെ ചേട്ടന്‍, സബ് ഇന്‍സ്പെക്ടറും  നീയൊരു പെണ്ണും... അതുകൊണ്ട് നിന്നെ ഞാൻ ഇപ്രാവശ്യവും വെറുതെ വിടുന്നു... ഇനി നീ ഇത് ആവര്‍ത്തിച്ചാല്‍..."
.     ഇത്രയും ഉറക്കെ പറഞ്ഞ്, ഐസക്ക്  ക്യാമറയിലെ ചിപ്പ് ഊരിയെടുത്ത് നിലത്തിട്ട്  ചവുട്ടിയരച്ച്, കൈയ്യിലിരുന്ന ക്യാമറ റോഡിലേക്ക്  വലിച്ചെറിഞ്ഞു. 
.      ക്യാമറ പറന്നെത്തിയത് അബദ്ധവശാൽ എതിരാളികളുടെ ആക്രമണത്തിൽ നിലം പതിച്ച, സുരേഷിന്‍റെ നേരെയാണ്.  സുരേഷ് ക്യാമറ റോഡിൽ വീഴാതെ കൈയ്യിലൊതുക്കി. 
.       ഇത് കണ്ടതും ഐസക്കിന്   സുരേഷിനോടുള്ള രോഷം  രൂക്ഷമായി. ബുള്ളറ്റിൽ വന്ന തൻ്റെ കൂട്ടാളികളോട് മാറി നിൽക്കാൻ ആഗ്യം കാണിച്ചിട്ട്, ഐസക്ക് സുരേഷിൻ്റെ അടുത്തെത്തി. അവശനായ സുരേഷിനെ നോക്കി ആഞ്ഞ് തുപ്പി:  
.    "ഫൂ... ചാവാന്‍ കിടന്നാലും കാമുകിയോടുള്ള അവൻ്റെ ഒരു പ്രേമം..."   
.     ഐസക്ക്  സുരേഷിനെ വീണ്ടും വീണ്ടും ആഞ്ഞ് ചവുട്ടി. ക്യാമറ തന്‍റെ മാറോട് ചേര്‍ത്ത്  സുരേഷ് കമിഴ്ന്ന് കിടന്നു. പിന്നെയും  തീരാത്ത ദേഷ്യത്തില്‍ ഐസക്ക് കൈയ്യൊന്ന് ആകാശത്ത്‌ ഉയര്‍ത്തി. ഇത് കണ്ട് കൂട്ടത്തിലുള്ള ഒരുവന്‍  വില്ലിസ് ജീപ്പിൽ നിന്ന് ഒരു വടിവാള്‍ എടുത്തുകൊണ്ടു വന്ന് ഐസക്കിന് കൈമാറി. വീണ്ടും    ഐസക്ക്  ചുറ്റിനും നോക്കി. ഇത് കണ്ട് അവിടെ കൂടിനിന്നവരെല്ലാം  ഓടി കടകളിലും, വീടുകളിലും കയറിയൊളിച്ച് ഷട്ടറുകളും, വാതിലുകളും അടച്ചു! 
.     ശാലിനി നിലത്ത് കിടന്ന സുരേഷിന്‍റെ അരികിൽ ഓടിയെത്തി. ശാലിനിയെ വിറയ്ക്കുന്നുണ്ടായിരുന്നു. സുരേഷ് കിടന്നിടത്ത് നിന്ന് അവൾ തിരിഞ്ഞ്, ഐസക്കിനെ ദയനീയമായി  ഒന്ന് നോക്കി. വടിവാള്‍  ഉയര്‍ത്തി നില്‍ക്കുന്ന ഐസക്കിനെ കണ്ട്, തൻ്റെ കൈകളില്‍ നിന്ന് സുരേഷ് പെട്ടന്ന് ക്യാമറമാറ്റി. സുരേഷ് എന്തോ ചിന്തിക്കുന്നുണ്ടായിരുന്നു. എന്നാൽ  ഉയര്‍ത്തിയ വടിവാളുമായി  ഐസക്ക്  അലറിയടുത്തു! 
.       സുരേഷ് തന്‍റെ കൈകളില്‍ ബലം നല്‍കി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോൾ,  ശാലിനി, സുരേഷിന്  വടിവാളിൻ്റെ  വെട്ട് കൊള്ളാതിരിക്കാന്‍, അവനോടുള്ള ദേഷ്യം മറന്ന്, തന്‍റെ പഴയ കാമുകന്റെ  മാറിലേയ്ക്ക്  വീണു... ഐസക്ക് സര്‍വ്വ ശക്തിയുമെടുത്ത്  കൈ ആകാശത്ത് ഉയർത്തി  ആഞ്ഞുവീശി... ശാലിനിയുടെ പൊട്ടിക്കരച്ചിൽ ആകാശത്ത്  അലയടിച്ചു! 
 
.            "തുടരും"

നീലക്കടമ്പ്
പാര_3 പിടിവിട്ടു
4 എന്നോടു
5 സംഭവിക്കാത്തതിനെ
7 വാലുപോലെ
9പരിചയംപോലും
10 നടന്നുനീങ്ങി
11 ഗേറ്റുതുറന്ന്
13 ആൺമക്കളിൽ
14 അതുകേട്ടുകൊണ്ട്
17 ഒരുതുള്ളി
18 ചിന്തവേണ്ട
19ഇതുകേട്ട
പോയേ
22 ഇതുകേട്ടു
26 അതുകേട്ട
28അതുകേട്ട്
31 ഒന്നുമാത്രം
ലാസ്റ്റ് പാര മനസ്സിൽനിന്നും

...........*****---------------**----------/=-==
നോവൽ 
                    നീലക്കടമ്പ്

(നോവൽ ഇതുവരെ :   പാഴൂരെന്ന മലയോരഗ്രാമം.   അവിടെനിന്നും പണ്ട് ജോലിയന്വേഷിച്ചു അന്യനാട്ടിൽ പോയിരുന്ന സുരേഷ്  തിരികെയെത്തുന്നു.  കവലയിൽവച്ച്    സഹപാഠിയും ഒരേ യുവതിയെ പ്രണയിച്ച്  എതിരാളിയുമായ 
പലിശ്ശക്കാരൻ ഐസക്കിനെ കാണുന്നു.  ആ സമയം അവർ പ്രണയിച്ചിരുന്ന ശാലിനി യദൃശ്ചയാ അവിടെ എത്തുന്നു. കണ്ണിൽക്കണ്ണിൽ നോക്കിനിൽക്കുന്ന സുരേഷിനേയും ശാലിനിയേയും കണ്ട് കോപാകുലനായ ഐസക്ക് സുരേഷിനെ അടിച്ചു വീഴ്ത്തുകയും വടിവാളുകൊണ്ട് വെട്ടാനാഞ്ഞപ്പോൾ, സുരേഷിനെ രക്ഷിക്കാനായി ശാലിനി അവന്റെ പുറത്തു വീഴുകയും, ഒപ്പം ഭയത്താൽ അലറി വിളിയ്ക്കുകയും ചെയ്യുന്നു.........ഇനി തുടർന്നു വായിക്കുക.... )

                     അദ്ധ്യായം -2 

      ഐസക്ക് തന്‍റെ വടിവാള്‍ ഉയര്‍ത്തി സുരേഷിനെ വെട്ടുവാന്‍ തുനിഞ്ഞെങ്കിലും, അവന്‍റെ മാറോട്  ചേര്‍ന്നുകിടക്കുന്ന  ശാലിനിയെ, തൻ്റെ നഷ്ടപ്രണയത്തെ കണ്ട്,  അറിയാതെതന്നെ  വാൾ  അലക്ഷ്യത്തിലേക്ക്  വ്യതിചലിപ്പിച്ചു.  അത്  ലക്ഷ്യം മാറി  പതിഞ്ഞത് അടുത്തു  നിന്നിരുന്ന ബദാം മരത്തിലായിരുന്നു.  ആ തണൽ വൃക്ഷത്തിൻ്റെ വലിയൊരു ചില്ല മുറിഞ്ഞു  താഴേകയ്ക്കു  പതിച്ചു.  അത്രക്ക് ശക്തമായിരുന്നു, ആ വീശൽ. 

      കണ്ണുകളടച്ച്  അലമുറയിട്ടു കരഞ്ഞ ശാലിനി, നിമിഷങ്ങള്‍ കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ലെന്നതറിഞ്ഞ്, വിയർത്തു  വിളറി കണ്ണു  തുറന്നപ്പോൾ അപ്രതീക്ഷിതമായി  കണ്ടത്,  സുരേഷിന്റെ  കയ്യിലിരുന്ന മൂർച്ചയേറിയ വടിവാൾ, സൂര്യരശ്മിയേറ്റു  വെട്ടിത്തിളങ്ങുന്നതാണ്. അരുതാത്തതൊന്നും സംഭവിക്കാഞ്ഞതിന്റെ ആശ്വാസത്തിനൊപ്പം,  ആ രശ്മികൾ  അവളുടെ കണ്ണുകളിൽ തുളുമ്പിനിന്ന  കണ്ണുനീരിൽ തട്ടി പ്രകാശിതമായി,  അതിന് ആനന്ദക്കണ്ണീരിന്റെ പരിവേഷവുമണിയിച്ചു. 

       സുരേഷിനെ ഇത്തിള്‍ക്കണ്ണിപോലെ ചുറ്റിപ്പിണഞ്ഞു കിടന്ന  ശാലിനി, ഒരുനിമിഷം തന്‍റെ പഴയകാല പ്രണയനിമിഷങ്ങളൊക്കെ ഓർത്തെടുത്തു.  അവളുടെ  മനസ്സിലൂടെ മിന്നല്‍വേഗത്തിൽ  ആ രംഗങ്ങൾ കടന്നുപോയി.  പെട്ടന്ന്, പരിസരബോധം വീണ്ടെടുത്ത്, ശാലിനി സുരേഷിന്‍റെ  ശരീരത്തിൽ നിന്നും പിടിവിട്ടു മെല്ലെ എഴുന്നേറ്റ്  സര്‍വ്വ ധൈര്യവും സംഭരിച്ച് ഐസക്കിനോട് ഒറ്റ ശ്വാസത്തിൽ ചോദിച്ചു:   
        "എന്തിനാണു നീ സുരേഷിനെ ആക്രമിക്കുന്നത്?  സുരേഷ് നിങ്ങളോടെന്തു തെറ്റാണു ചെയ്തത്? പ്രണയിക്കുന്നത്  ഒരു തെറ്റാണെങ്കിൽ അത്  ചെയ്തതു  ഞാനാണ്; എന്നെയാണ് ശിക്ഷിക്കേണ്ടത്.  ഞാനാണ് നിങ്ങളെ എനിക്ക് ഇഷ്ടമല്ലെന്നു  പറഞ്ഞത്.  പ്രതികരിക്കാത്തവനെ ആക്രമിക്കുന്നതാണോ ശക്തന്മാരുടെ ധീരത? പഴയകാല പ്രണയ നൈരാശ്യത്തിൻ്റെ  ദേഷ്യം തീര്‍ക്കാനാണെങ്കില്‍ നിങ്ങള്‍ എന്നോടു  തീര്‍ക്കണം, അല്ലാതെ ഒന്നും പ്രതികരിക്കാൻ ശേഷിയില്ലാത്ത ഈ  പാവത്തിനോടല്ല നിങ്ങളുടെ ദേഷ്യം തീര്‍ക്കേണ്ടത്!  

       പഴയകാല കാമുകിയെ അപ്പോഴും  മനസ്സിൽ ആരാധിക്കുന്നതു കൊണ്ടോ എന്തോ, ഐസക്ക് തന്‍റെ ദേഷ്യമെല്ലാം കടിച്ചമര്‍ത്തി, എന്തെല്ലാമോ പിറുപിറുത്തുകൊണ്ട്, ജീപ്പ് ലക്ഷ്യമാക്കി നടന്നു നീങ്ങി.  ഈ സമയം അവിടെ ഒന്നും സംഭവിക്കാത്തതിനെ തുടര്‍ന്ന് കടകളിൽ നിന്നും ഇറങ്ങിവന്നവർക്കു നേരേ ആക്രോശിച്ചുകൊണ്ടും,  സുരേഷിനു നേരേ കൈ ചൂണ്ടിക്കൊണ്ടും, ഐസക്ക് പറഞ്ഞു: 

        "ഇവനെ ആരെങ്കിലും പഴയ കാല സുഹൃത്തെന്നു  കരുതി തോളിലേറ്റി  നടക്കാമെന്ന് കരുതിയിട്ടുണ്ടെങ്കിൽ അത് മുളയിലേ നുള്ളിക്കോ! ആരെങ്കിലും ഇവനുമായി  കൂടുന്നത് കണ്ടാല്‍, ഇവന്  കിട്ടിയ അനുഭവമായിരിക്കില്ല  അവനുണ്ടാകുവാൻ പോകുന്നത്."
 ഇത്രയും  പറഞ്ഞിട്ട്,  ശാലിനിയുടെ അടുത്തെത്തി, അവളോടും പറഞ്ഞു: "ഈ പറഞ്ഞത്  നിന്നോടും കൂടിയാണ്, ഓര്‍മ്മയിൽ ഇരുന്നാല്‍ നിനക്കും നല്ലത്!"

       അതിൽ പ്രതികരിക്കും വിധം ശാലിനി  ഐസക്കിനെ രൂക്ഷമായിട്ട് ഒന്നു  നോക്കി.  ഐസക്ക് അതൊന്നും ശ്രദ്ധിക്കാതെ തന്‍റെ  ജീപ്പില്‍ കയറിയിരുന്നു. പന്തയക്കുതിരകള്‍ കടിഞ്ഞാൺ പൊട്ടി കുതറിപ്പായും പോലെ വണ്ടി പാഞ്ഞുപോയി.  ബുള്ളറ്റുകള്‍ ആനയുടെ വാലുപോലെ ജീപ്പിന് അകമ്പടിയായി  ഓടി മറഞ്ഞു. 

        ഇതെല്ലാം വീക്ഷിച്ചുകൊണ്ട് അവിടെ കൂടി നിന്ന നാട്ടുകാരും കൂട്ടുകാരും    ദീര്‍ഘനിശ്വാസം വിട്ടു.  കാരണം,  അവരുടെ അനുഭവത്തിൽ,  വാളെടുത്തുകഴിഞ്ഞാൽപ്പിന്നെ,  ഐസക്ക് ചോര കാണാതെ മടങ്ങില്ലെന്നതു തന്നെ. 

        നാടിൻ്റെ ഈ മാറ്റങ്ങളും ഗുണ്ടായിസങ്ങളും അറിയാതിരുന്ന  സുരേഷ് നിലത്തുനിന്നും എഴുന്നേറ്റ് അടുത്തുള്ള സർക്കാർ ടാപ്പില്‍ നിന്നും കൈക്കുമ്പിളിൽ വെള്ളമെടുത്ത്  മുഖത്തു  തളിച്ചിട്ട്, കുറച്ചു വെള്ളം കുടിക്കുകയും ചെയ്തു.  ഒപ്പം, അറിയാതെ  ആൾക്കൂട്ടത്തിലേക്ക് കണ്ണുകൾ ചെന്നപ്പോൾ,‌ തന്‍റെ അച്ഛന്‍ നാട്ടുകാർക്കിടയിൽ നിന്നുകൊണ്ട്, അവിടെ നടന്നതൊക്കെ ഒരു നിസ്സംഗതയോടെ വീക്ഷിക്കുന്നതാണ് കണ്ടത്. അവന്‍ കണ്ണിമയ്ക്കാതെ  അച്ഛനെ  കുറച്ചുനേരം നോക്കി നിന്നു. എന്നാൽ പാഴൂർ ശിവരാത്രിക്ക് കണ്ട പരിചയംപോലും ഭാവിക്കാതെ  കേശവൻ സാർ  അവിടെ നിന്നും വീട്ടിലേക്ക് പോയി.  

       സുരേഷിൻ്റെ  അച്ഛനിൽ നിന്നുമുള്ള ആ നിസ്സംഗതാ മനോഭാവം കണ്ട  ശാലിനിക്ക് സുരേഷിനോടു  വീണ്ടും ദയ തോന്നി.  മനസ്സില്‍ വർഷങ്ങളായി  അവനോടുണ്ടായിരുന്ന ദേഷ്യമൊക്കെ അലിഞ്ഞില്ലാതായി.  അവള്‍ സുരേഷിനേത്തന്നെ നോക്കിനിന്നു. സുരേഷ് അവളെ ശ്രദ്ധിക്കാതെ, നിലത്തു കിടന്നിരുന്ന തൻ്റെ ബാഗെടുത്ത് തോളിൽ തൂക്കിയിട്ടുകൊണ്ട്, തൻ്റെ വീടു  ലക്ഷ്യമാക്കി പതിയെ നടന്നുനീങ്ങി. 

       ശാലിനി തന്‍റെ സ്കൂട്ടറില്‍ സുരേഷിനെ പിന്തുടര്‍ന്നു.  സുരേഷ് വീടിന്‍റെ ഗേറ്റുതുറന്ന് പടികൾ കയറി  അകത്തേക്ക് കടന്ന്, കോളിങ്ങ് ബെല്‍ അമര്‍ത്തി.  ഈ സമയം,  ശാലിനി അൽപ്പം അകലെ  വണ്ടി നിർത്തിയിട്ട്,  അവിടെ എന്തു  നടക്കുന്നെന്ന്  ശ്രദ്ധിച്ചു കൊണ്ട് അതിലിരുന്നു.  കുറച്ചുസമയം കഴിഞ്ഞപ്പോള്‍ അച്ഛന്‍ വാതില്‍ തുറന്ന്, ഒരപരിചിതനോടെന്നപോലെ,  സുരേഷിനോട് ചോദിച്ചു:  "എന്താ നിനക്ക് വേണ്ടത്?"

      അതുകേട്ട  സുരേഷ്, "അച്ഛാ" എന്ന് പറഞ്ഞു തുടങ്ങുമ്പോൾത്തന്നെ, അച്ഛൻ  കൈകൾ കൊണ്ട് ആഗ്യം കാട്ടി അവനെ  സംസാരിക്കുവാൻ അനുവദിയ്ക്കാതെ, തുടര്‍ന്നു:

         "ആരുടെ അച്ഛൻ?  ഇവിടെ ആരുടെയും അച്ഛനുമില്ല, അമ്മയുമില്ല. എനിക്ക് ഇങ്ങനെ ഒരു മകനുമില്ല. രണ്ട് ആൺമക്കളിൽ ഒരുവൻ പണ്ടേ  മരിച്ചുപോയി.  ഇനി എനിക്കുള്ളത് ഒരു മകനും മകളും മാത്രമാണ്.  അവര്‍ എന്നോടൊപ്പം ഇവിടെയുണ്ട്."

      അതുകേട്ടുകൊണ്ട് ഇറങ്ങിവന്ന കൊച്ചുപെങ്ങളെ കണ്ട് സുരേഷ് സന്തോഷത്താല്‍ പുഞ്ചിരിച്ചു. എന്നാല്‍ ചെറുപ്പത്തിൽ കുഞ്ഞുപെങ്ങളുടെ എല്ലാ കാര്യങ്ങളും സ്നേഹത്തോടെ സാധിച്ചു കൊടുത്തു തോളിലിട്ട് വളർത്തിയ ഏട്ടനെ വർഷങ്ങൾക്കു ശേഷം കണ്ടപ്പോൾ അവൾക്ക് തിരിച്ചറിയാൻ സാധിച്ചില്ല!

       സുരേഷിന്‍റെ കണ്ണുകള്‍ തിളങ്ങി. പെട്ടെന്ന്  അവന്‍ തന്‍റെ ബാഗില്‍ കൈയ്യിട്ട്, അവൻ്റെ അദ്ധ്വാനത്തിൽ നിന്നും  മിച്ചബാക്കി പിടിച്ച  സമ്പാദ്യത്താൽ അവള്‍ക്ക് മാത്രം കരുതിയിരുന്ന ഒരു കുഞ്ഞു സ്വര്‍ണ്ണമാല എടുത്ത് അവളുടെ നേർക്കു നീട്ടിയിട്ട്   പറഞ്ഞു:
         "മോളേ,  ഇത് ഞാനാണ്, നിന്‍റെ കൊച്ചേട്ടന്‍... സുരഭിമോള്‍ എന്നെ മറന്നല്ലേ?  ദേ, മോളിത് ഒന്നു കഴുത്തിലിട്ടേ, ഏട്ടൻ കാണട്ടെ."

        ഇതെല്ലാം കണ്ടുകൊണ്ടുനിന്ന  അച്ഛന്‍ അതു  കേട്ട്  ദേഷ്യത്തില്‍ സുരേഷിനെ നോക്കി പറഞ്ഞു:
       "ആരുടെ കൊച്ചേട്ടന്‍?  ഇവിടെ അങ്ങനെ ഒരു കൊച്ചേട്ടനുമില്ല അനുജത്തിയുമില്ല, ഇറങ്ങ് വെളിയില്‍. പണ്ട്  'ഈ മുറ്റത്ത്‌ കാലു ചവിട്ടില്ല' എന്ന് പറഞ്ഞ് ഇറങ്ങിപ്പോയ നിനക്ക്  നാണമുണ്ടോ വീണ്ടും ഈ  പടികള്‍ ചവിട്ടാന്‍!  പട്ടിണിയും പരിവട്ടവും ആയപ്പോള്‍ വീണ്ടും ഞാൻ പാടു പെട്ട് സമ്പാദിച്ചതിൽ നിന്നുമുള്ള ഉച്ചിഷ്ടം ഉണ്ണാൻ വന്നിരിക്കുന്നു,  നാണമില്ലാത്തവൻ."
ഇത്രയും പറഞ്ഞ് സുരേഷിനൊട്  അവിടെ നിന്നും ഇറങ്ങിപ്പോകുവാൻ അച്ഛൻ ശക്തമായ സ്വരത്തിൽ കല്പിച്ചു.

           ഇരമ്പിവന്ന വേദന മനസ്സിൽ ഒതുക്കി, ഒന്നും മിണ്ടാതെ, സുരേഷ്            അവിടെ നിന്നും  പടികളിറങ്ങി.  ഐസക്കിൻ്റെയും കൂട്ടാളികളുടേയും  മർദ്ദനമേറ്റിട്ടും ഒരുതുള്ളി കണ്ണുനീർ ഉതിരാത്ത  ആ കണ്ണുകളിൽ നിന്നും കണ്ണുനീർ അവനറിയാതെ  കവിള്‍ത്തടങ്ങളില്‍ക്കൂടി ഒലിച്ചിറങ്ങി.  

         ഇതെല്ലാം കണ്ടും കേട്ടും ശാലിനി തന്‍റെ സ്കൂട്ടറിൽ  വെളിയില്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. അവളെ കണ്ട സുരേഷ് അവളിൽ നിന്നും ശ്രദ്ധ തിരിച്ച്  എങ്ങോട്ടെന്നില്ലാതെ നടന്നു.  ശാലിനി തന്‍റെ സ്കൂട്ടറില്‍ നിന്നുമിറങ്ങി സുരേഷിന്‍റെ അടുത്തെത്തി, അവനെ തടഞ്ഞു നിര്‍ത്തിയിട്ട്, ചോദിച്ചു: 
        "സുരേഷ് എങ്ങോട്ട് പോകുന്നു?ഇനിയും എങ്ങോട്ടെന്നില്ലാതെ, ആരോടും പറയാതെ, തിരിച്ചുപോകുവാന്‍ ചിന്തിക്കുകയാണോ?!  എങ്കിൽ ഇനി ആ ഒരു ചിന്തവേണ്ട, ഇനി ഈ നാട്ടില്‍ നിന്നും സുരേഷ് എങ്ങും പോകേണ്ട. ഇവിടെ എന്തെങ്കിലും പണിയെടുത്ത് സ്വന്തമായി ജീവിച്ചാല്‍ മതി.  എന്തിനാണ് അന്യനാട്ടില്‍ പോയി ഇനിയും കഷ്ടപ്പെടുന്നത്?  ആർക്ക് വേണ്ടി?"

        ഇതുകേട്ട  സുരേഷ്  ശാലിനിയെ ദയനീയമായി ഒന്നു  നോക്കി. അവളുടെ വാക്കുകൾ മനസ്സിൽ തട്ടിയ സുരേഷ്  പറഞ്ഞു:
       "എല്ലാം എന്‍റെ വിധിയാണ്, അത് മാറ്റാന്‍ ആർക്കും സാധിക്കില്ല. സ്നേഹിക്കാത്തവരുടെ ഇടയിൽ ഏകനായി, നീറുന്ന മനസ്സുമായി,    ജീവിക്കുന്നതിനേക്കാള്‍ നല്ലത്, ആരോരുമില്ലാത്ത നാട്ടില്‍ പട്ടിണിയും പരിവട്ടവുമായി  ജീവിതം തളളി നീക്കുന്നതാണ്.  അതിനാൽ എനിക്ക് പോയേ മതിയാകു."

         ശാലിനി ഉടൻ പ്രതികരിച്ചു.  പതറിയ ശബ്ദത്തിലാണെങ്കിലും, അവൾ  സുരേഷിനോട് പറഞ്ഞു: 

        "ആരു പറഞ്ഞു, സുരേഷിനെ സ്നേഹിക്കാൻ ഇവിടെ ആരുമില്ലെന്ന്?  എല്ലാം സുരേഷ് സ്വയം വരുത്തിവച്ചതല്ലേ?  എല്ലാം സ്വയം നഷ്ടപ്പെടുത്തിയതല്ലേ?"

        അതുക്കെട്ടു സുരേഷും  ശക്തമായി  പ്രതികരിച്ചു:  "അല്ല, ഞാനായി നഷ്ടപ്പെടുത്തിയതല്ല. അങ്ങനെ ഞാന്‍ വരുത്തിവച്ചില്ലെങ്കിൽ,  എന്റെ മനസ്സില്‍
ഏറ്റവുമധികം ഞാൻ സ്നേഹിച്ചയാൾ എനിക്കു നഷ്ടപ്പെടുമെന്ന് തോന്നി. അതുകൊണ്ട് ഒന്നു നേടുവാൻ വേണ്ടി ഞാൻ മറ്റൊന്ന് നഷ്ടപ്പെടുത്തി.  അതാണ് ശരിയ്ക്കും സംഭവിച്ചത്".

        സുരേഷിന്‍റെ  മറുപടി ശാലിനിയുടെ മനസ്സിലേയ്ക്ക്  അസ്ത്രങ്ങൾ തറച്ച പ്രതീതിയുളവാക്കി. ഒരു നിമിഷത്തെ മൗനത്തിനു ശേഷം ശാലിനി വീണ്ടും   പ്രതികരിച്ചു:
      "എന്നിട്ട് ആ സ്നേഹവും സുരേഷ് തന്നെയല്ലേ  തട്ടിയെറിഞ്ഞത്?  അതു കൊണ്ടല്ലേ ആ  സ്നേഹവും വേണ്ടാന്നു  വച്ച് നാടു വിട്ടത്!"
      സുരേഷ് പറഞ്ഞു: "അല്ല, ആ സ്നേഹം  മുന്നോട്ടു  കൊണ്ടുപോകണമായിരുന്നെങ്കില്‍ എനിക്കു പിടിച്ചുനിൽക്കാൻ ഒരു ജോലി ആവശ്യമായിരുന്നു.  ആ പ്രായത്തിൽ ഈ നാട്ടിൽ എന്ത് ജോലി കിട്ടാൻ?  ആര് ജോലി നൽകാൻ? അതുകൊണ്ട് ഒരു ജോലി തേടി ഞാൻ അന്യനാട് ലക്ഷ്യമാക്കി പോകുകയായിരുന്നു. എന്നിട്ടും നല്ലൊരു ജോലി കിട്ടാതെ ഇത്രയും നാൾ കഷ്ടപ്പെട്ട്  പിടിച്ചുനിന്നു. എല്ലാം നഷ്ടപ്പെട്ടുകാണുമെന്ന് അറിയാമായിരുന്നെങ്കിലും, തിരിച്ചുവന്ന് എല്ലാരെയും ഒന്ന് കാണണമെന്നത്  മനസ്സിന്റെ  ഒരു ആഗ്രഹമായിരുന്നു.
വന്നു, കണ്ടു, അറിഞ്ഞു;  ഇനി തിരിച്ചുപോണം. കുടുംബവും നാട്ടുകാരും കൂട്ടുകാരും ആരുമില്ലാത്തവനായി എന്നെന്നത്തേക്കുമായി തിരിച്ചു പോകട്ടെ. അങ്ങനെയാകുമ്പോൾ, മനസ്സിൽ ഒന്നും അവശേഷിപ്പിക്കാതെ, ഒരിക്കലും തിരിച്ചുവരാതെ, എല്ലാം മറന്ന്, എനിക്ക് മരണം വരെ അവിടെ ഓർമ്മകളുടെ ഭാരമില്ലാതെ ജീവിക്കാമല്ലോ!?"
         ശാലിനി ചോദിച്ചു   "ആരു പറഞ്ഞു എല്ലാം നഷ്ടപ്പെട്ടുവെന്ന്?"
അവൾ തുടർന്നു: "സുരേഷിന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. സുരേഷ് ഇവിടെത്തന്നെ  നില്‍ക്കണം, ഇവിടെ നിന്ന്  നഷ്ടപ്പെട്ട കുടുംബത്തെ സുരേഷ് സ്നേഹത്താല്‍ തിരിച്ചു പിടിക്കണം."  
    സുരേഷ് പറഞ്ഞു:  "കുടുംബത്തെ   തിരിച്ചു പിടിച്ചാലും എനിക്കിവിടെ നില്‍ക്കാന്‍ ആകില്ല.  എല്ലാം എനിക്ക് തിരിച്ചു പിടിക്കാനും സാധിക്കില്ല. എന്തു  നേടിയാലും, എന്റെ എല്ലാമായ ഒന്ന് എനിയ്ക്കു തിരിച്ചുപിടിക്കാനാകില്ല!'

           അതുകേട്ട ശാലിനിയ്ക്ക് ജിജ്ഞാസയായി.  "എന്ത് നഷ്ടപ്പെട്ടു; എന്ത് തിരിച്ച് പിടിക്കാനാവില്ല!?"  അവൾ ഉത്കണ്ഠയോടെ  ചോദിച്ചു.

       സുരേഷ് പറഞ്ഞു: "നീ! നിന്നേത്തന്നെ!  എന്റെ എല്ലാമെല്ലാമായിരുന്ന നിന്നേത്തന്നെ..."

       അതുകേട്ട് ശാലിനി പൊട്ടിച്ചിരിച്ചു. അവള്‍ക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല. ആ ചിരി  തന്നേ കളിയാക്കുന്നതു പോലെയാണ് സുരേഷിനു  തോന്നിയത്. അവന്‍ ചോദിച്ചു:   "എന്ത്?  നീ എനിക്ക് നഷ്ടപ്പെട്ടില്ല, എന്നാണോ?"

      അതിനുള്ള ഉത്തരം നൽകാതെ അവള്‍ അവനെയും കൂട്ടി അടുത്തുള്ള ഒരു ചെറിയ വീട്ടിലേക്ക്  പോയി.  ആ വീടു  തുറന്ന്  അകത്തു കയറിയിട്ട്  അവൾ പറഞ്ഞു: 
    "ഇത് എന്‍റെ ജോലിക്കാര്യങ്ങൾക്കായി ‌ ഞാൻ വാടകയ്ക്ക്  എടുത്ത വീടാണ്.
ഇതില്‍ സുരേഷിന് താമസിക്കാം. 
ഇതില്‍ ഒരു റൂം മാത്രം എനിക്ക് മതി!"

      അവൾ ഇതൊക്കെ പറയുമ്പോൾ
സുരേഷ് അവളോട്‌ ഒന്നുമാത്രം ചോദിച്ചു: "എന്തിനാ നീ എനിക്ക് ഇതൊക്കെ ചെയ്തു തരുന്നത്?  നിന്നേയെനിക്ക് നഷ്ടപ്പെട്ടില്ലേ? പിന്നെ എന്തിന് എന്നെ ഇങ്ങനെ പരീക്ഷിക്കുന്നു!?"

         ഉടനെ അവൾ പറഞ്ഞു:  "ഇത്രയുമായിട്ടും സുരേഷിന് എന്നെ മനസിലായില്ല!  അന്ന്  എന്നെ സ്നേഹിച്ചപ്പോൾപ്പോലും  ഇങ്ങനെ തന്നെയായിരുന്നോ നീ എന്നേ മനസിലാക്കിയത്!  എന്നാല്‍ ഞാന്‍ സ്നേഹിച്ചത് ഒരാളെ മാത്രമായിരുന്നു.  അയാൾ തിരിച്ചു വന്നാലും ഇല്ലെങ്കിലും,  മറ്റൊരാളെക്കുറിച്ച് ചിന്തിക്കുവാൻ പോലും എനിക്കു  സാധിക്കുമായിരുന്നില്ല. മരണംവരെ  അയാള്‍ മാത്രമാണ് എന്റെ മനസ്സില്‍.  എന്നെങ്കിലും തിരിച്ചു വരുന്നതും കാത്ത്, വേഴാമ്പലിനെ പോലെ, ഞാൻ ഇരിപ്പു തുടങ്ങിയിട്ട് നാളുകൾ ഏറെയായി... അയാൾ തിരികെ  വന്നപ്പോള്‍ എന്റെ സ്നേഹം മനസിലാക്കാതെ,  എൻ്റെ  ദു:ഖംപോലും മനസ്സിലാക്കാതെ, എന്നിൽ  വീണ്ടും ദു:ഖത്തിൻ്റെ കണ്ണുനീർ  മാത്രം കോരിയൊഴിക്കുന്ന ഒരാളാകാൻ മാത്രമേ അയാള്‍ക്ക്  കഴിയുന്നുള്ളെന്ന് വന്നാൽ!!!". 

     അതുകേട്ട സുരേഷ് എന്തെന്നില്ലാത്ത ഒരു നിർവൃതിയോടെ,   അവളുടെ  അടുത്തു  ചെന്ന് അവളെ നോക്കി, വികാരവായ്‌പ്പോടെ, പറഞ്ഞു:  

        "ശാലിനീ....., എന്തായിത്, ഞാന്‍ നിന്നെ സ്നേഹിച്ചില്ലെന്നോ? ഞാന്‍ സ്നേഹിച്ചത് നിന്നേത്രമാണ്. ഞാൻ അനുഭവിച്ച വേദനകള്‍ എല്ലാം നിനക്ക് വേണ്ടി മാത്രമായിരുന്നു!  ഞാൻ ഒളിച്ചോടിയതു  പോലും ഒരിക്കൽ നിന്നെ സ്വന്തമാക്കാൻ വേണ്ടി മാത്രമായിരുന്നു! എൻ്റെ ജീവൻ തുടിക്കുന്നതുപോലും നിനക്കുവേണ്ടിയാണ്!" 
          അറിയാതെ തന്നെ  അവന്‍ ശാലിനിയുടെ കൈകളില്‍ തലോടി.  ആ  കൈകള്‍ അവളിലേക്ക് ഒരു വള്ളി പോലെ പടർന്ന് കയറി.   അവൻ അവളെ കെട്ടിപ്പിടിച്ച്  അവളുടെ നെറുകില്‍ ഒരു ചുടുചുംബനം നല്‍കി.   പിന്നീട് ചുംബനങ്ങൾ ചുണ്ടിലേക്കും കഴുത്തിലേക്കും ഒക്കെ വഴി മാറിക്കൊണ്ടിരുന്നു.  

  "നിൻ്റെ ചുണ്ടുകൾ ചുംബിക്കാനായി സൃഷ്ടിക്കപ്പെട്ടവയാണ്"  എന്ന ഷെയ്ക് സ്പിയർ വാക്യത്തെ  അനുസ്മരിപ്പിക്കുന്നവയായിരുന്നു,  ആ ചുംബന നിമിഷങ്ങൾ...

     ശാലിനിയുടെ കണ്ണുകൾ  അസ്ത്രങ്ങൾ പോലെ അവനിലേക്ക് പാഞ്ഞു. അവന്‍ വീണ്ടും ശാലിനിയെ    ചുംബനങ്ങള്‍ കൊണ്ടു മൂടി, കെട്ടിപ്പുണർന്നുകൊണ്ടേയിരുന്നു. ശാലിനിയും അവന്റെ മാറിലേക്ക്‌ അറിയാതെ ചാഞ്ഞു. പാമ്പുകള്‍ ഇണചേരുന്ന നിമിഷങ്ങള്‍ പോലെ രണ്ട് പേരും കെട്ടിപ്പുണർന്നു.   അവള്‍ സുരേഷിന്‍റെ മുഖത്തൊക്കെ  തന്‍റെ കൈകളാല്‍ തലോടി മാറോടു ചേര്‍ത്ത്,  വീണ്ടും വീണ്ടും മൃദുചുംബനങ്ങള്‍ നല്‍കി.  

       പ്രണയത്തിന്റെ  ഭാഷയാണ് യഥാർത്ഥ ചുംബനം.  തീവ്രമായ പ്രണയത്തിന്റെ, നാമറിയാത്ത,  സന്ദേശം അതിൽ എവിടെയോ  ഒളിഞ്ഞിരിക്കുന്നുണ്ട്.  വീഞ്ഞിനേക്കാൾ ലഹരി ചുംബനത്തിനുണ്ടെന്നു  പണ്ടാരോ പറഞ്ഞത് അതുകൊണ്ടു  
തന്നെയായിരിക്കും!   പ്രണയ കവികൾ കാലാകാലങ്ങളായി  ചുംബനത്തിന്റെ മാസ്മരികതയെക്കുറിച്ച് എഴുതുകയും പാടുകയും ചെയ്തിട്ടുണ്ട്.

      ഒരു ചുടുചുംബനം കൊണ്ടും തലോടൽ കൊണ്ടും മായിച്ചു  കളയപ്പെട്ട  പിണക്കങ്ങളും പരിഭവങ്ങളും  മാത്രമായി  മാറി, വർഷങ്ങളായുള്ള അവരുടെ അകൽച്ചപോലും.  പ്രണയം, പ്രപഞ്ചമാകെ പൂത്തുലഞ്ഞതുപോലെ, അവർ ഇരുവരുടെയും ഹൃദയത്തിലും ശരീരത്തിലും പൂത്ത് വിടർന്നു.  

     കാലങ്ങൾ കാത്തിരുന്ന ആശ്വാസത്തിൻ്റെ പദനിസ്വനം പോലെയായിരുന്നു,  ആ നിർമ്മല നിമിഷങ്ങൾ.  പ്രണയം മനസ്സിൽനിന്നും ശരീരത്തിലേക്ക് ഒഴുകിയെത്തിയപ്പോൾ  അതൊരു വിസ്മയാനുഭവമായി  മാറി. പരിസരം മറന്ന്, പരസ്പരം മറന്ന്,  അവർ  ഇരുവരും ആ വിസ്മയത്തിൽ മുഴുകിയൊഴുകി.  രതിശാസ്ത്രജ്ഞരായ വാൻഡി വെൽഡും ഹാവ്ലോക് എല്ലിസും പ്രകീർത്തിക്കുന്ന ചുംബനസൂത്രങ്ങൾ അവർ യാഥാർത്ഥ്യമാക്കി അവിടെ പരീക്ഷിച്ചുകൊണ്ടേയിരുന്നു

2021 ഏപ്രിൽ 23, വെള്ളിയാഴ്‌ച

ഡാർവിന്റെ നോവൽ draft.

                       നോവൽ  (draft )
.
                    "നീലക്കടമ്പ്"

                         ഭാഗം-1

.         ആരണ്യത്തിലൂടെ അടിവാരം ലക്ഷ്യമാക്കി  മെല്ലെ ഒഴുകുന്ന അരുവി പോലെ വളഞ്ഞും തിരിഞ്ഞും കിടക്കുന്ന വിജനമായ പന്ഥാവിലൂടെ അന്തരീക്ഷത്തിലേക്ക്  കറുത്ത പുകയും  തുപ്പി   പഴക്കം ചെന്ന കെ എസ് ആർ റ്റി സി ബസ്സ്, പാഴൂർ എന്ന നാഗരികത നടമാടാത്ത നാടൻ ഗ്രാമത്തെ ലക്ഷ്യമാക്കി ഇഴഞ്ഞ് നീങ്ങി. 
പാതയുടെ ഇരുവശങ്ങളിലും ലതകളാൽ ചുറ്റപ്പെട്ട്  പച്ചപ്പട്ടണിഞ്ഞ മാമരങ്ങൾ  സുരസുന്ദരിമാരായ പെണ്‍കൊടികളെ പോലെ നാണിച്ച് നിലകൊണ്ടു.
.        അകലെ ആകാശപ്പൊയ്കയിൽ വെൺ മേഘങ്ങള്‍ നീന്തിക്കളിക്കുന്നു. വെൺമേഘക്കൊട്ടാരത്തിൻ്റെ കിളിവാതിലുകളിൽക്കൂടി  ആദിത്യ ഭഗവാൻ പോലും പ്രകൃതിയിലെ സുരസുന്ദരിമാരെ തൻ്റെ സൂര്യ കിരണങ്ങളാൽ, വിശ്വാമിത്ര മഹർഷിയെപ്പോലെ, ഒളികണ്ണിട്ട് നോക്കുന്നുണ്ട്.  പ്രഭാകിരണങ്ങൾ തട്ടി  പ്രകാശിതമായ പ്രകൃതിയുടെ അഭൗമ്യ  സൗന്ദര്യത്തിൽ മയങ്ങിയാണോ എന്ന് സംശയിക്കത്തക്കവണ്ണം തന്നെയാണ് പാതയുടെ ഇരുവശവും  ഇടതൂർന്ന് നിൽക്കുന്ന തരുലതാദികൾ  നാണത്താല്‍ സ്വയം കുണുങ്ങുന്നത്. മര്‍മ്മരങ്ങൾ അവയെ ഇക്കിളി കൂട്ടുന്നുണ്ടായിരുന്നു. 
പച്ചപ്പാവാട ഉടുത്ത അവ ആ മർമ്മരങ്ങൾക്കൊപ്പം  നൃത്തം ചെയ്തു കൊണ്ടിരുന്നു.      
 .        ഒരു ക്ഷയരോഗിയെപ്പോലെ വലിച്ചും കിതച്ചും,  കറുത്ത പുക അന്തരീക്ഷത്തിലേക്ക് തുപ്പിയും, നിരത്തിലൂടെ പായുന്ന  കെ.എസ്.ആര്‍.ടി.സി വണ്ടി പൊടുന്നനെ ബസ്സ് സ്റ്റോപ്പിൽ നിര്‍ത്തിയപ്പോള്‍ നാടിന്‍റെ മനോഹാരിതകള്‍ കണ്ടാസ്വദിച്ച് മയങ്ങിപ്പോയ സുരേഷ് ഞെട്ടിയുണർന്നു.  തനിക്ക്  ഇറങ്ങേണ്ടുന്ന സ്ഥലം തന്നെയാണ് അതെന്ന് മനസിലാക്കി എഴുന്നേറ്റ്  ബസ്സില്‍ നിന്ന് പെട്ടന്ന് പുറത്തേക്ക് ഇറങ്ങേ താമസം, കണ്ടക്ടർ ബല്ല് രണ്ടുപ്രാവശ്യം  ആഞ്ഞടിച്ചതും,  ബസ്സ്‌ അടുത്ത കവല ലക്ഷ്യമാക്കി പാഞ്ഞു... 
.      പായുന്ന ബസ്സില്‍ നിന്നും പുറം തള്ളിയ പുകപടലം സുരേഷിനെ ചുറ്റിപ്പടര്‍ന്ന് അന്തരീക്ഷത്തിലേക്ക് മെല്ലെ ഉയർന്നു. പുകയുടെ അവ്യക്തതയില്‍, കവലയിൽ നിത്യവും സൊറ  പറയാൻ കൂടുന്ന നാട്ടുകാര്‍ക്ക്   സുരേഷിനെ കണ്ടപ്പോൾ അയാൾ  ഒരു വഴിപോക്കന്‍ മാത്രമായേ തോന്നിയുള്ളു.   അവർ വഴിക്കണക്ക് എടുത്ത് സൊറ പറയലിൽ മുഴുകി. 
.        സുരേഷ് ചുറ്റുമൊന്ന് കണ്ണോടിച്ചു. ഒരുവശത്ത്‌ തൃപ്പാഴൂരപ്പന്‍റെ അമ്പലവും, അതിന് മുന്നിലൂടെ ഒഴുകുന്ന മൂവാറ്റുപുഴയാറും അവൻ്റെ കണ്ണുകൾക്ക് കുളിർമയേകി.  കവലയിലെ  പിള്ളേച്ചൻ്റെ ചായക്കടയ്ക്കും ശശിച്ചേട്ടൻ്റെ മുറുക്കാന്‍ കടയ്ക്കും കാലങ്ങൾക്ക് മുമ്പ് കൊത്തിവച്ച അതേ രൂപം തന്നെ. ഒരു നിമിഷം അവൻ പഴയ ഓർമ്മകളിലേക്ക് ഊളിയിട്ടു. കടകളുടെ മുന്നിൽ പഴയ ബഞ്ചിലിരുന്നു മൂട്ടകടിയും കൊണ്ട്, പൃഷ്ഠവും  ചൊറിഞ്ഞ്,  കൊച്ചു വര്‍ത്തമാനം പറയുന്ന നാട്ടുകാരെയൊക്കെ കണ്ടപ്പോൾ  സുരേഷിന്റെ ഉള്ളിൽ, വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കവലയുടെ അതെ പ്രതിച്ഛായ തന്നെ സൃഷ്ടിക്കപ്പെട്ടു..  
.    ആ നാല്‍ക്കവലയ്ക്ക്  കാലങ്ങളായിട്ട്   മാറ്റങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. കുറച്ച് പുതിയ മനുഷ്യ രൂപങ്ങള്‍  കവലയിലെ കൊച്ചു വര്‍ത്തമാsനത്തിന് ഇടയില്‍, ജന്മം കൊണ്ടിട്ടുണ്ട് എന്ന് മാത്രം. വർഷങ്ങള്‍ നല്‍കിയ ഏക വ്യതിയാനമായി  അത് മാത്രമേ ആ നാടിന് സുരേഷിനോട് പറയുവാൻ ഉണ്ടായിരുന്നുള്ളു...
                
.      ഭൂമിദേവിയുടെ മാറ്, വറ്റി വരണ്ട് പിളര്‍ന്നിരിക്കുന്നു! മണല് വാരി, പുഴ വറ്റി മെലിഞ്ഞു! വൻ മരങ്ങൾ പിഴുതെടുത്ത്, പാടങ്ങൾ നിരത്തി മണിമാളികകൾ തീർത്തിരിക്കുന്നു! പ്രകൃതിയാകുന്ന അമ്മയോട് മക്കള്‍ ചെയ്യുന്ന മാപ്പർഹിക്കാത്ത തെറ്റുകള്‍ക്ക് സ്രഷ്ടാവ് ഏറെ കോപിച്ചിരിക്കുകയാണെന്ന് തോന്നുന്നു. കാലമെല്ലാം കോലം തെറ്റിയാണ് കടന്ന് വരുന്നത്. വസന്തവും ഗ്രീഷ്മവും വർഷവും ശരത്കാലവും ഹേമന്തവും ശിശിരവും ഒക്കെ മാറിമറിഞ്ഞിരിക്കുന്നു! ഋതുഭേദങ്ങൾ മരവിച്ചിരിക്കുന്നു. നാട്ടിൽ ചുട്ടുപൊള്ളുന്ന ചൂടാണ്.
.      ഉഷ്ണം അസഹ്യമായതിനാൽ സുരേഷിന്‍റെ നെറ്റിയിൽ നിന്നും വിയര്‍പ്പുതുള്ളികള്‍ മണ്ണിൻ്റെ മാറിലേക്ക്  ഇറ്റിറ്റ് വീണു. മരണക്കിടക്കയില്‍, മകനില്‍ നിന്ന് ലഭിച്ച ഓരോ തുള്ളി വിയർപ്പും, ഉപ്പ് നീരെങ്കിലും, ദാഹജലം പോലെ ആര്‍ത്തിയോടെ അമ്മ കുടിച്ചിറക്കി. പ്രാണന് വേണ്ടി കേഴുമ്പോളും, മക്കള്‍ മറന്ന  അമ്മയുടെ അന്ത്യാഭിലാഷം മക്കളുടെ ഒര് തുള്ളി വിയർപ്പോ, ചുടുചോരയോ, അമ്മക്ക് ദാഹജലം  ആകരുതെന്ന് മാത്രമായിരുന്നു. എന്നാൽ മക്കൾ, രമണീയമായ  പ്രകൃതിയെ സ്വാർത്ഥതക്ക് വേണ്ടി തുണ്ടം തുണ്ടമായി വെട്ടിനുറുക്കുമ്പോൾ സ്രഷ്ടാവ് പ്രളയമായും, ഉരുൾ പൊട്ടലയും, പ്രകൃതി ക്ഷോഭങ്ങളും മഹാമാരികളുമായും  താണ്ഡവമാടി പ്രതിഷേധിക്കുന്നുമുണ്ട് . അമ്മയ്ക്ക് അതൊക്കെ നോക്കി നിൽക്കാൻ മാത്രമേ സാധിക്കുകയുള്ളായിരുന്നു. മൂവാറ്റുപുഴയുടെ ഓരത്ത് കിന്നാരം പറയാന്‍ വന്ന മന്ദമാരുതന്‍, ജാലവിദ്യപോലെ,  വണ്ടിയിൽ നിന്ന് പുറം തള്ളപ്പെട്ട പുകപടലങ്ങളെ അവളുടെ കൈകളിൽ ഒതുക്കി എങ്ങോ പറന്നകന്നു!                        
.         പുകപടലങ്ങൾ മാറിയപ്പോൾ സുരേഷിന്‍റെ വ്യക്തമായ രൂപം കവലയില്‍  കൊച്ചുവര്‍ത്താമാനം പറഞ്ഞിരുന്നവര്‍ക്ക് വെളിപ്പെട്ട് വന്നു. ആറടിയോളം പൊക്കം തോന്നിക്കുന്ന ആരോഗ്യ ദൃഢഗാത്രൻ. കണ്ടാല്‍ മുന്തിയ തറവാട്ടിലേത് എന്ന് തോന്നിക്കുന്ന ശരീരഘടനയെങ്കിലും, ഇട്ടിരിക്കുന്ന, അവിടവിടെ  തുന്നല്ലിളകിയ, പഴയ ജുബ്ബയും പഴക്കമേറെ തോന്നിക്കുന്ന പാന്റ്സും  തോളില്‍ തൂക്കിയിരിക്കുന്ന പഴകിയ സഞ്ചിയും ഒക്കെ അവിടിരുന്നവരെ  ഒരു  ക്ഷയിച്ച തറവാടിന്‍റെ ക്ലാവുപിടിച്ച ഓര്‍മ്മകളിലേയ്ക്ക് അയാൾ സ്വയം  എത്തിച്ചു.
.       കവലയിൽ കൂടിയിരുന്നവരില്‍  പഴമക്കാരായവർ ചില സംശയങ്ങള്‍ പ്രകടിപ്പിച്ചു. ആ രൂപം കേശവന്‍ സാറിന്‍റെ ചെറുപ്പം അവരുടെ ഓർമ്മയിൽ നിഴൽവിരിച്ചു. യുവത്വങ്ങൾ ആ രൂപത്തെ കേശവന്‍ സാറിന്‍റെ മൂത്തമകന്‍ സുരേഷിലേക്ക് അവരുടെ ചിന്തകളെ കൊണ്ടെത്തിച്ചു. സുരേഷ്, ശശിച്ചേട്ടൻ്റെ കടയിലെ ബഞ്ചിൽ കൂടിയിരുന്നവരുടെ അരികിലേക്ക് ചെന്നു. തൻ്റെ പഴയ കൂട്ടുകാരായ കുറച്ചുപേര്‍ കണ്ണെടുക്കാതെ സംശയ ദൃഷ്ടിയോടെ തന്നെ  നോക്കിയപ്പോള്‍ സുരേഷ് അവരോട് പറഞ്ഞു:
.     "സംശയിക്കേണ്ടാ ഞാന്‍ നിങ്ങളുടെ പഴയ കൂട്ടുകാരൻ, കേശവന്‍ സാറിന്‍റെ മകന്‍, സുരേഷ് തന്നെയാണ്". 
.       ഇത് കേട്ടതും, പണ്ട് ഒളിച്ചോടിപ്പോയ തങ്ങളുടെ കൂട്ടുകാരനെ കണ്ട് ഷാജിയും, ജയനും, രാജേഷും ഒക്കെ അടുത്ത് കൂടി, ദുഃഖങ്ങളും പരാതികളും  പറഞ്ഞ് തീർത്ത്,  കെട്ടിപ്പിടിക്കലും  ചിരിയും ഒക്കെയായ് കുറെ നിമിഷങ്ങൾ കഴിച്ചുകൂട്ടി. 
.      ഈ സമയം ദൂരെ നിന്നും ചീറി പാഞ്ഞുവരുന്ന ഒരു പഴയ വില്ലിസ് ജീപ്പിന്‍റെ ശബ്ദവും, ബുള്ളറ്റ്  ബൈക്കുകളുടെ കാതടപ്പിക്കുന്ന  ശബ്ദവും ശ്രവിച്ച കൂട്ടുകാര്‍ പെട്ടന്ന് തന്നെ ചായക്കടയിലേക്കും  
മുറുക്കാൻ കടയിലേക്കും  പിന്‍വാങ്ങി.  അവരുടെ ദൃഷ്ടികളില്‍ വളരെയേറെ ഭയം അലയടിക്കുന്നത് സുരേഷ് ശ്രദ്ധിച്ചു. വണ്ടികളുടെ ഉറച്ച ശബ്ദങ്ങൾ അകലെ നിന്നും അലകളായ് അടുത്തതും കവലയാകെ നിശബ്ദതയിലാണ്ടു! 
.      കാര്യം എന്തെന്ന് അറിയാത്ത സുരേഷ്  ആകാംക്ഷയോടെ  ചുറ്റിനും വീക്ഷിച്ചുകൊണ്ടിരിക്കെ, കര്‍ണ്ണകഠോര ശബ്ദത്തില്‍  മൂന്നുനാല് ബുള്ളറ്റുകളും പുതുരൂപത്തില്‍ പണിതെടുത്ത പഴയയൊരു വില്ലിസ് ജീപ്പും അമര്‍ഷത്താലെന്നപോലെ  അമ്പലമുറ്റത്തെ ചിതറിയ മണ്‍തരികളെ ഞെക്കി ഞെരുക്കി കടന്ന് വന്നു. വില്ലിസ് തൻ്റെ ബ്രേക്കുകളുടെ ഗാർജ്ജനത്തോടെ ചവിട്ടി നിർത്തപ്പെട്ടു. പൊടിപടലങ്ങള്‍ ആകാശത്ത്‌ പറന്നുയര്‍ന്നു കൊണ്ടിരുന്നു... 
.      ബുള്ളറ്റിൽ നിന്ന്  ഇറങ്ങി വന്നവരെ സുരേഷിന് മനസ്സിലായില്ലെങ്കിലും, അവസാനമായി  ജീപ്പിൻ്റെ മുൻവശത്ത് നിന്ന് ഇറങ്ങിവന്ന രൂപം, ഓര്‍മ്മകളിൽ തപ്പി നോക്കിയപ്പോൾ, സുരേഷിന് വ്യക്തമായി ഓർമ്മ വന്നു! അതെ അത് ഐസക്ക് തന്നെ. ഒരേ ബഞ്ചിലിരുന്നു പഠിച്ച, സായിപ്പെന്ന് വിളിപ്പേര്  ഉണ്ടായിരുന്ന,  ഐസക്ക് തന്നെ അത്.
.       ഒരുമിച്ചു പഠിച്ചിരുന്നവരെങ്കിലും, ഒരു പെൺകുട്ടിയെ തന്നെ രണ്ട് പേരും പ്രണയിച്ച് അതിൽ ഐസക്ക് പരാജയപ്പെട്ടിരുന്നതിനാല്‍ നീരസങ്ങള്ളും ശത്രുതകളും  ചെറുപ്പം മുതല്‍ക്കേ പരസ്പര കലഹങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്.
.    സുരേഷിന്‍റെ  മുന്‍പിലൂടെ ഐസക്ക് കടയിലേക്ക് കടന്ന് പോയെങ്കിലും, തൻ്റെ മുന്നിൽ നിൽക്കുന്ന സുരേഷിനെ ഐസക്കിന് സത്യത്തിൽ മനസിലായില്ല. അതിനാൽ അപരിചിതനെ ഒന്ന് തുറിച്ച് നോക്കിയിട്ട്  കടകളില്‍ പോയി പലിശപ്പിരിവ് നടത്തി തിരിച്ചുവരുമ്പോള്‍, തന്നെ മനസ്സിലാക്കാത്ത ഐസക്കിനെ പേരുവിളിച്ച് സുരേഷ് പറഞ്ഞു: 
.     "ഞാൻ  സുരേഷാണ്!"
.      ഇത് കേട്ടതും, ഗര്‍ജ്ജിക്കുന്ന സിംഹത്തെ പോലെ ഐസക്ക്, സുരേഷിനു  നേരേ  തിരിഞ്ഞു. വിശന്ന്  വലഞ്ഞിരിക്കുന്ന  സിംഹത്തിന്‍റെ മുന്നില്‍ പെട്ട മാന്‍പേടയെപ്പോലെ സുരേഷ് മൗനിയായി.  വെളിപ്പെടുത്തൽ  തെറ്റായിപ്പോയെന്ന് ഒരു നിമിഷം സുരേഷിനും തോന്നി. 
.       ഈ സമയം, ഒരു കൈനറ്റിക്  ഹോണ്ട സ്കൂട്ടറിൻ്റെ ശബ്ദം കേട്ട് സുരേഷിന്‍റെയും ഐസക്കിൻ്റെയും നോട്ടം അവിടേക്ക് പാഞ്ഞു. ആ സ്കൂട്ടറിൽ സുന്ദരിയായ ഒരു സ്ത്രീ ആയിരുന്നു. വണ്ടി നിർത്തി അവൾ ഇറങ്ങി വന്ന് രണ്ട് പേരെയും ഒന്ന് നോക്കിയെങ്കിലും,  പെട്ടന്ന് അവളുടെ നോട്ടം  സുരേഷിനെ മാത്രം കേന്ദ്രീകരിച്ചു. നിമിഷങ്ങള്‍ പരസ്പരം ഇമവെട്ടാതെ നോക്കി നിന്ന സുരേഷ് അറിയാതെ മന്ത്രിച്ചു,  ശാലിനി... 
.     വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടപ്പോള്‍ മറന്ന് പോയ സഹപാഠികളെപ്പോലെ ആയിരുന്നില്ല ശാലിനിക്ക് സുരേഷ്!  ഇന്നലെകളില്‍ കണ്ട് പിരിഞ്ഞപോലെ ശാലിനി സുരേഷിനെ ഓര്‍മ്മിച്ചു. ഇരുവരുടെയും  ഇമവെട്ടാതെയുള്ള നോട്ടം ഐസക്കിനെ വീണ്ടും ചൊടിപ്പിച്ചു. അവൻ്റെ ശൗര്യം പതിന്മടങ്ങ്  വര്‍ദ്ധിച്ചു. പണ്ട് ഒരേ ബഞ്ചിലിരുന്ന് പഠിച്ച്, ഒരു പെൺകുട്ടിക്ക് വേണ്ടി ശത്രുക്കളായവർ. അവിടെ പരാജയപ്പെട്ട ഐസക്ക് ഇരുവരെയും കണ്ട് തനിക്ക് നഷ്ടപ്പെട്ട പ്രണയത്തെ ഓർത്തപ്പോൾ വീണ്ടും കോപാകുലനായി മാറി. 
.     ഐസക്ക്  നടന്നടുത്ത് സുരേഷിന്‍റെ വലത്തെ കരണത്ത് ശക്തിയിൽ ആഞ്ഞടിച്ചു. അറിയാതെ, അപ്രതീക്ഷിതമായി, കിട്ടിയ അടിയിൽ, ശാലിനിയെ നോക്കിക്കൊണ്ടുനിന്ന  സുരേഷ് നിലത്ത് വീണെങ്കിലും,  പതിയെ എഴുന്നേറ്റ് ഐസക്കിനോട് ഒരു സുഹൃത്തിനെപ്പോലെ സംസാരിച്ചു.  അതൊന്നും കേള്‍ക്കാന്‍ തയ്യാറാകാതെ  ഐസക്ക് വീണ്ടും  താണ്ഡവമാടി. ഇത് കണ്ട് ഐസക്കിൻ്റെ കൂടെ ബുള്ളറ്റിൽ വന്നവർ സുരേഷിൻ്റെ അടുത്തെത്തി, അവനെ അതിക്രൂരമായ്  മര്‍ദ്ദിക്കുന്നത് കണ്ട്  ശാലിനിയിലെ പത്രപ്രവര്‍ത്തക ഉണര്‍ന്നു.
.     അവള്‍ തന്‍റെ വണ്ടിയില്‍ നിന്നും വേഗത്തിൽ  ക്യാമറ തപ്പിയെടുത്ത് മര്‍ദ്ദന രംഗങ്ങള്‍ ക്യാമറയിൽ പകര്‍ത്തികൊണ്ടിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട ഐസക്ക് പൊടുന്നനെ ശാലിനിയുടെ അരികിലെത്തി, അവളിൽ നിന്ന്  ക്യാമറ പിടിച്ചുവാങ്ങി ഉച്ചത്തിൽ അലറി: 
.     "നിന്‍റെ ചേട്ടന്‍, സബ് ഇന്‍സ്പെക്ടറും  നീയൊരു പെണ്ണും... അതുകൊണ്ട് നിന്നെ ഞാൻ ഇപ്രാവശ്യവും വെറുതെ വിടുന്നു... ഇനി നീ ഇത് ആവര്‍ത്തിച്ചാല്‍..."
.     ഇത്രയും ഉറക്കെ പറഞ്ഞ്, ഐസക്ക്  ക്യാമറയിലെ ചിപ്പ് ഊരിയെടുത്ത് നിലത്തിട്ട്  ചവുട്ടിയരച്ച്, കൈയ്യിലിരുന്ന ക്യാമറ റോഡിലേക്ക്  വലിച്ചെറിഞ്ഞു. 
.      ക്യാമറ പറന്നെത്തിയത് അബദ്ധവശാൽ എതിരാളികളുടെ ആക്രമണത്തിൽ നിലം പതിച്ച, സുരേഷിന്‍റെ നേരെയാണ്.  സുരേഷ് ക്യാമറ റോഡിൽ വീഴാതെ കൈയ്യിലൊതുക്കി. 
.       ഇത് കണ്ടതും ഐസക്കിന്   സുരേഷിനോടുള്ള രോഷം  രൂക്ഷമായി. ബുള്ളറ്റിൽ വന്ന തൻ്റെ കൂട്ടാളികളോട് മാറി നിൽക്കാൻ ആഗ്യം കാണിച്ചിട്ട്, ഐസക്ക് സുരേഷിൻ്റെ അടുത്തെത്തി. അവശനായ സുരേഷിനെ നോക്കി ആഞ്ഞ് തുപ്പി:  
.    "ഫൂ... ചാവാന്‍ കിടന്നാലും കാമുകിയോടുള്ള അവൻ്റെ ഒരു പ്രേമം..."   
.     ഐസക്ക്  സുരേഷിനെ വീണ്ടും വീണ്ടും ആഞ്ഞ് ചവുട്ടി. ക്യാമറ തന്‍റെ മാറോട് ചേര്‍ത്ത്  സുരേഷ് കമിഴ്ന്ന് കിടന്നു. പിന്നെയും  തീരാത്ത ദേഷ്യത്തില്‍ ഐസക്ക് കൈയ്യൊന്ന് ആകാശത്ത്‌ ഉയര്‍ത്തി. ഇത് കണ്ട് കൂട്ടത്തിലുള്ള ഒരുവന്‍  വില്ലിസ് ജീപ്പിൽ നിന്ന് ഒരു വടിവാള്‍ എടുത്തുകൊണ്ടു വന്ന് ഐസക്കിന് കൈമാറി. വീണ്ടും    ഐസക്ക്  ചുറ്റിനും നോക്കി. ഇത് കണ്ട് അവിടെ കൂടിനിന്നവരെല്ലാം  ഓടി കടകളിലും, വീടുകളിലും കയറിയൊളിച്ച് ഷട്ടറുകളും, വാതിലുകളും അടച്ചു! 
.     ശാലിനി നിലത്ത് കിടന്ന സുരേഷിന്‍റെ അരികിൽ ഓടിയെത്തി. ശാലിനിയെ വിറയ്ക്കുന്നുണ്ടായിരുന്നു. സുരേഷ് കിടന്നിടത്ത് നിന്ന് അവൾ തിരിഞ്ഞ്, ഐസക്കിനെ ദയനീയമായി  ഒന്ന് നോക്കി. വടിവാള്‍  ഉയര്‍ത്തി നില്‍ക്കുന്ന ഐസക്കിനെ കണ്ട്, തൻ്റെ കൈകളില്‍ നിന്ന് സുരേഷ് പെട്ടന്ന് ക്യാമറമാറ്റി. സുരേഷ് എന്തോ ചിന്തിക്കുന്നുണ്ടായിരുന്നു. എന്നാൽ  ഉയര്‍ത്തിയ വടിവാളുമായി  ഐസക്ക്  അലറിയടുത്തു! 
.       സുരേഷ് തന്‍റെ കൈകളില്‍ ബലം നല്‍കി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോൾ,  ശാലിനി, സുരേഷിന്  വടിവാളിൻ്റെ  വെട്ട് കൊള്ളാതിരിക്കാന്‍, അവനോടുള്ള ദേഷ്യം മറന്ന്, തന്‍റെ പഴയ കാമുകന്റെ  മാറിലേയ്ക്ക്  വീണു... ഐസക്ക് സര്‍വ്വ ശക്തിയുമെടുത്ത്  കൈ ആകാശത്ത് ഉയർത്തി  ആഞ്ഞുവീശി... ശാലിനിയുടെ പൊട്ടിക്കരച്ചിൽ ആകാശത്ത്  അലയടിച്ചു! 
 
.            "തുടരും"





******************************************

Draft



"നോവൽ"

ഭാഗം-1 
.              "നീലക്കടമ്പ്"

.      ആരണ്യത്തിൻ്റെ അടിവാരം ലക്ഷ്യമിട്ട് മെല്ലെ ഒഴുകുന്ന അരുവിപോലെ വളഞ്ഞും തിരിഞ്ഞും കിടക്കുന്ന വിജനമായ പന്ഥാവിലൂടെ അന്തരീക്ഷത്തിലേക്ക്  കറുത്ത പുകയും തളളി പഴക്കം ചെന്ന കെ എസ് ആർ റ്റി സി ബസ്സ്, പാഴൂർ എന്ന നാഗരികത നടമാടാത്ത നാടൻ ഗ്രാമത്തെ ലക്ഷ്യമാക്കി ഇഴഞ്ഞ് നീങ്ങി. ചെമ്മണ്ണ് പാതയുടെ ഇരുവശങ്ങളിലും ദാരുലതകളെ കെട്ടിപ്പുണർന്ന് മാമരങ്ങൾ നാടന്‍ പെണ്‍കൊടിയെപ്പോൽ നാണിച്ച് നിന്നു...


.        അകലെ ആകാശ പൊയ്കയിൽ കള്ളക്കാർമേഘങ്ങള്‍ പാഴൂരെന്ന ഗ്രാമീണ സുന്ദരിയെ നോക്കി ആമോദത്തോടെ നീന്തിത്തുടിക്കുന്നുണ്ട്. മേഘക്കൊട്ടാരത്തിൻ്റെ ഉള്ളില്‍ നിന്നും ആദിത്യ ഭഗവാൻ, സുരസുന്ദരി പാഴൂരിനെ തൻ്റെ  കിരണങ്ങളാൽ വിശ്വാമിത്ര മഹർഷിയെപ്പോലെ ഒളികണ്ണിട്ട് നോക്കിക്കൊണ്ടിരുന്നു. ആ ഗ്രാമത്തിൻ്റെ   അഭൗമ്യ  സൗന്ദര്യത്തിൽ മയങ്ങിയാണോ എന്ന് സംശയിക്കത്തക്ക വണ്ണം തന്നെയാണ് പാതയുടെ ഇരുവശവും ഇടതൂർന്ന് നിൽക്കുന്ന പച്ചപ്പട്ട് ഉടുത്ത മാമരങ്ങൾ  നാണത്താല്‍ കുണുങ്ങുന്നത്. മര്‍മ്മരങ്ങൾ മാമരങ്ങളെ ഇക്കിളി കൂട്ടുകയും, അവരാ ഗ്രാമീണസുന്ദരിയെ നോക്കി  നൃത്തം ചെയ്യുകയും ചെയ്തു...

      
 .        ഒരു പ്രായം ചെന്ന ക്ഷയരോഗിയെപ്പോലെ  പുകയും വലിച്ച് അന്തരീക്ഷത്തിലേക്ക് അവയെ തുപ്പിപ്പായുന്ന  കെ.എസ്.ആര്‍.ടി.സി ബസ്സ്  കരയുന്ന ശബ്ദത്തിൽ പൊടുന്നനെ ബ്രേക്കിട്ട് നിര്‍ത്തിയപ്പോള്‍, നാടിന്‍റെ മനോഹാരിതകള്‍ ആസ്വദിച്ചിരുന്ന് മയങ്ങിപ്പോയ സുരേഷ് ഞെട്ടി എഴുന്നേറ്റു. താൻ ഇറങ്ങേണ്ടുന്ന നാട്ടിൽ തന്നെയാണ് ബസ്സ് നിർത്തിയതെന്ന്  മനസിലാക്കി സുരേഷ് ബസ്സില്‍ നിന്ന് പുറത്തേക്ക് ഇറങ്ങണ്ട താമസം, കണ്ടക്ടർ രണ്ട് ബല്ലടിച്ച് ശകുടം അടുത്ത കവല ലക്ഷ്യമാക്കി പാഞ്ഞു... 


.      പായുന്ന ബസ്സില്‍ നിന്നും പുറംതള്ളിയ പുകപടലം, സുരേഷിനെ ചുറ്റിപ്പടര്‍ന്ന് അന്തരീക്ഷത്തിലേക്ക് മെല്ലെ ഉയർന്നു. ആ അവ്യക്തതയില്‍, കവലയിൽ നിത്യവും സ്വറ പറയാൻ കൂടുന്ന നാട്ടുകാര്‍ക്ക് സുരേഷിനെ ഒരു വഴിപോക്കന്‍ മാത്രമായേ മനസിലാക്കാനായുള്ളു. അവർ വീണ്ടും വഴിക്കണക്ക് എടുത്ത് സ്വറ പറയലിൽ മുഴുകി. 

.        സുരേഷ് ചുറ്റുമൊന്ന് കണ്ണോടിച്ചു. വർങ്ങൾ അവൻ കാണാത്ത അവൻ്റെ സ്വന്തം ഗ്രാമം. ഒരുവശത്ത്‌ തൃപ്പാഴൂരപ്പന്‍റെ അമ്പലവും, അതിന് മുന്നിലൂടെ ഒഴുകുന്ന മൂവാറ്റുപുഴയാറും  അവൻ്റെ കണ്ണുകൾക്ക് കുളിർമയേകി.  കവലയിലെ  പിള്ളേച്ചൻ്റെ ചായക്കടയും, ശശിച്ചേട്ടൻ്റെ മുറുക്കാന്‍ കടയും മാറ്റമൊന്നുമില്ലാതെ പഴയപടി നിലനിൽക്കുന്നു. ഒരു നിമിഷം അവൻ ഓർമ്മകളിലേക്ക് ഓടിയൊളിച്ചു...
 

.      കടകളുടെ മുന്നിലെ പഴയ ബഞ്ചിലിരുന്നു മൂട്ടകടിയും കൊണ്ട് ചന്തി ചൊറിഞ്ഞ്,  കൊച്ച് വര്‍ത്തമാനം പറയുന്ന നാട്ടുകാരെ കണ്ടപ്പോൾ  സുരേഷിന്, വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കവലയുടെ അതെ പ്രതിച്ഛായ തന്നെ കടന്ന് വന്നു. ആ നാല്‍ക്കവലക്ക് കാലങ്ങളായ് മാറ്റങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. കുറച്ച് പുതിയ മനുഷ്യർ മാത്രം കവലയിലെ കൊച്ച് വര്‍ത്താനത്തിന് ഇടയില്‍, തലപൊക്കിയിട്ടുണ്ട്  എന്ന് മാത്രം. അത് മാത്രമായിരുന്നു ആ നാടിന് സുരേഷിനോട് പുതുതായ് പറയുവാൻ ഉണ്ടായിരുന്ന ഏക വ്യതിയാനം...


.      ഭൂമിദേവിയുടെ മാറ്, വറ്റി വരണ്ട് പിളരുന്നു! മണല് വാരി, പുഴ വറ്റി മെലിഞ്ഞു! വൻ മരങ്ങൾ പിഴുതെടുത്ത്, പാടങ്ങൾ നിരത്തി മണിമാളികകൾ തീർക്കുന്നു! ഭൂമിയാകുന്ന അമ്മയോട് മക്കള്‍ ചെയ്യുന്ന മാപ്പർഹിക്കാത്ത തെറ്റുകള്‍ക്ക് സൃഷ്ടാവ് ഏറെ കോപിച്ചിരിക്കുകയാണ്. കാലമെല്ലാം കോലം തെറ്റിയാണ് കടന്ന് വരുന്നത്. വസന്തവും ഗ്രീഷ്മവും വർഷവും ശരത് കാലവും ഹേമന്തവും ശിശിരവും ഒക്കെ മാറിമറിഞ്ഞിരിക്കുന്നു! ഋതുഭേദങ്ങൾ മരവിച്ചിരിക്കുന്നു. നാട്ടിൽ നിത്യവും ചുട്ടുപൊള്ളുന്ന ചൂടാണ്.

.      ഉഷ്ണം അസഹ്യം ആയതിനാൽ സുരേഷിന്‍റെ നെറ്റിയിൽ നിന്നും വിയര്‍പ്പ് തുള്ളികള്‍ മണ്ണിൻ്റെ മാറിലേക്ക്  ഇറ്റിറ്റ് വീണു. മരണക്കിടക്കയില്‍ മകനില്‍ നിന്ന് ലഭിച്ച ഓരോ തുള്ളി വിയർപ്പും, ഉപ്പ് നീരെങ്കിലും ദാഹജലം പോലെ ആര്‍ത്തിയോടെ അമ്മ കുടിച്ചിറക്കി. രമണീയമായ പ്രകൃതിയെ സ്വാർത്ഥതക്ക് വേണ്ടി തുണ്ടം തുണ്ടമായ് വെട്ടിനുറുക്കുമ്പോൾ സൃഷ്ടാവ് പ്രളയമായും, ഉരുൾ പൊട്ടലയും, പ്രകൃതി ക്ഷോഭങ്ങളും മഹാമാരികളുമായ് കാലാകാലം താണ്ടവമാടുന്നുണ്ട്. മക്കളെ തകർത്തെറിയുന്ന സൃഷ്ടാവിൻ്റെ കോപം നോക്കി നിൽക്കാൻ മാത്രമേ അമ്മക്ക് സാധിക്കുക ഉള്ളായിരുന്നു!

.        പാഴൂർ പുഴയുടെ ഓരത്ത് കിന്നാരം പറയാന്‍ വന്ന മന്ദമാരുതന്‍ ജ്വാലവിദ്യയാൽ വണ്ടിയിൽ നിന്ന് പുറം തള്ളിയ പുകപടലങ്ങളെ അവളുടെ കൈകളിൽ ഒപ്പിയെടുത്ത് എങ്ങോ പറന്നു. പുകപടലങ്ങൾ മാറിയപ്പോൾ സുരേഷിന്‍റെ വ്യക്തമായ രൂപം കവലയില്‍  കൊച്ച് വര്‍ത്താമാനം പറഞ്ഞിരുന്നവര്‍ക്ക് വെളിപ്പെട്ട് വന്നു. ആറടിയോളം പൊക്കം തോന്നിക്കുന്ന ആരോഗ്യ ധൃഢഗാത്രൻ. കണ്ടാല്‍ മുന്തിയ തറവാട്ടിലേത് എന്ന് തോന്നിക്കുന്ന ശരീര ഘടനയെങ്കിലും, ഇട്ടിരിക്കുന്ന തുന്നല്‍ പിളര്‍ന്ന ജുബ്ബയും പഴക്കമേറെ തോന്നിക്കുന്ന പാന്റ്സും  തോളില്‍ തൂക്കിയിരിക്കുന്ന തുണി സഞ്ചിയും ആ നാട്ടുകാരെ, ഒരു ക്ഷയിച്ച തറവാടിന്‍റെ ക്ലാവുപിടിച്ച ഓര്‍മ്മകളിലേക്ക് എത്തിച്ചു.


.       കവലയിൽ കൂടിയിരുന്നവരില്‍  പ്രായം ചെന്നവർ ചില സംശയങ്ങള്‍ പ്രകടിപ്പിച്ചു. 
ആ രൂപം കേശവന്‍ സാറിന്‍റെ ചെറുപ്പം പോലെ അവരില്‍ തിരതല്ലി. യുവത്വങ്ങൾ ആ രൂപത്തെ കേശവന്‍ സാറിന്‍റെ മൂത്തമകന്‍ സുരേഷിലേക്ക് അവരുടെ ചിന്തകളെ കടത്തിവിട്ടു. സുരേഷ്, ശശിച്ചേട്ടൻ്റെ കടയിലെ ബഞ്ചിൽ കൂടിയിരുന്നവരുടെ അരുകിലേക്ക് അടുത്തു.  തൻ്റെ പഴയ കൂട്ടുകാരായ കുറച്ചുപേര്‍ കണ്ണെടുക്കാതെ സംശയ ദൃഷ്ടിയോടെ അവനെ നോക്കിയപ്പോള്‍ സുരേഷ് അവരോട് പറഞ്ഞു:

.     സംശയിക്കണ്ട ഞാന്‍ നിങ്ങളുടെ പഴയ കൂട്ടുകാരൻ കേശവന്‍ സാറിന്‍റെ മകന്‍ സുരേഷ് തന്നെയാണ്. 

.       ഇത് കേട്ടതും, പണ്ട് ഒളിച്ചോടിപ്പോയ കൂട്ടുകാരൻ എന്ന് മനസ്സിലാക്കി ഷാജിയും, ജയനും, രാജേഷും ഒക്കെ അടുത്ത് കൂടി ദുഃഖങ്ങളും പരാതികളും  പറഞ്ഞ് തീർത്ത് കെട്ടിപ്പിടിക്കലും പിന്നീട്  ചിരിയും ഒക്കെയായ് നിമിഷങ്ങൾ മാറി. 


.      ഈ സമയം ദൂരെ നിന്നും ചീറി പാഞ്ഞുവരുന്ന ഒരു പഴയ വില്ലിസ് ജീപ്പിന്‍റെ ശബ്ദവും, എൻഫീൽഡ് ബൈക്കുകളുടെ  ഇണപിരിയാത്ത ശബ്ദവും ശ്രവിച്ച കൂട്ടുകാര്‍ പെട്ടന്ന് തന്നെ ചായക്കടയിലേക്കും മുറുക്കാൻ  കടയിലേക്കും പിന്‍വാങ്ങി.  അവരുടെ ദൃഷ്ടികളില്‍, വളരെ ഏറെ ഭയം അലയടിക്കുന്നത് സുരേഷ് ശ്രദ്ധിച്ചു. വണ്ടികളുടെ ഉറച്ച ശബ്ദങ്ങൾ അകലെ നിന്നും അലകളായ് അടുത്തതും കവലയാകെ നിശബ്ദതയിലാണ്ടു! 

.      കാര്യം എന്തെന്ന് അറിയാത്ത സുരേഷ്  ആകാംക്ഷയോടെ  ചുറ്റിനും വീക്ഷിച്ച് കൊണ്ടിരിക്കെ, കര്‍ണ്ണകഠോര ശബ്ദത്തില്‍  മൂന്നുനാല് ബുള്ളറ്റുകളും പുതുരൂപത്തില്‍ പണിതെടുത്ത പഴയയൊരു വില്ലിസ് ജീപ്പും അമര്‍ഷത്തിൽ അമ്പലമുറ്റത്തെ ചിതറിയ മണ്‍തരികളെ ഞെക്കി ഞെരുക്കി കടന്ന് വന്നു. വില്ലിസ് തൻ്റെ ബ്രേക്കുകളുടെ ഗർജ്ജനത്താൽ ചവുട്ടി നിര്‍ത്തി. പൊടിപടലങ്ങള്‍ ആകാശത്ത്‌ പറന്നുയര്‍ന്ന് കൊണ്ടിരുന്നു. 

.      ബുള്ളറ്റിൽ നിന്ന്  ഇറങ്ങി വന്നവരെ സുരേഷിന് മനസ്സിലായില്ലയെങ്കിലും, അവസാനമായ് ജീപ്പിൻ്റെ മുൻവശത്ത് നിന്ന് ഇറങ്ങിവന്ന രൂപം, ഓര്‍മ്മകളിൽ തപ്പിയപ്പോൾ സുരേഷിന് വ്യക്തമായ്, അതെ അത് ഐസക്ക് ജോസഫ് തന്നെ. ഒരേ ബഞ്ചിലിരുന്നു പഠിച്ച സായിപ്പെന്ന് വിളിച്ചിരുന്ന ഐസക്ക് തന്നെ അത്. ഒരുമിച്ചു പഠിച്ചിരുന്നവർ എങ്കിലും, ഒരു പെൺകുട്ടിയെ തന്നെ പ്രണയിച്ച് പരാജയപ്പെട്ട ഐസക്കും സുരേഷും തമ്മിൽ നിസ്സാര നീരസങ്ങള്‍ പോലും ശത്രുതകളാക്കി ചെറുപ്പം മുതല്‍ക്കേ പരസ്പരം കലഹങ്ങള്‍ക്ക് വഴിതെളിച്ചവരായിരുന്നു.

.    സുരേഷിന്‍റെ  മുന്‍പിലൂടെ ഐസക്ക് കടയിലേക്ക് കടന്ന് പോയെങ്കിലും, തൻ്റെ മുന്നിൽ നിൽക്കുന്ന സുരേഷിനെ ഐസക്കിന് സത്യത്തിൽ മനസിലായില്ല. അതിനാൽ അപരിചിതനെ ഒന്ന് തുറിച്ച് നോക്കി കടകളില്‍ പോയി പലിശ പിരിവ് നടത്തി തിരിച്ചുവരുമ്പോള്‍, തന്നെ മനസ്സിലാക്കാത്ത ഐസക്കിനെ പേര് വിളിച്ച് സുരേഷ് പറഞ്ഞു, ഞാൻ സുരേഷാണ്!

.      ഇത് കേട്ടതും, ഗര്‍ജ്ജിക്കുന്ന സിംഹത്തെ പോലെ ഐസക്ക്, സുരേഷിന് നേരെ  തിരിഞ്ഞു. വിശന്ന്  വലഞ്ഞിരിക്കുന്ന  സിംഹത്തിന്‍റെ മുന്നില്‍ പെട്ട, മാന്‍പേടയെപ്പോലെ സുരേഷ് മൗനമായി. പരിചയപ്പെടുത്തണ്ടായിരുന്നു എന്ന്  ഒരു നിമിഷം സുരേഷിന് തോന്നിപ്പോയി. 

.       ഈ സമയം, ഒരു കൈനറ്റിക്  ഹോണ്ട സ്കൂട്ടറിൻ്റെ ശബ്ദം കേട്ട് സുരേഷിന്‍റെയും ഐസക്കിൻ്റെയും നോട്ടം അവിടേക്ക് പാഞ്ഞു. ആ സ്കൂട്ടറിൽ സുന്ദരിയായ ഒരു സ്ത്രീ ആയിരുന്നു. വണ്ടി നിർത്തി അവൾ ഇറങ്ങി വന്ന് രണ്ട് പേരെയും ഒന്ന് നോക്കി, എന്നാൽ പെട്ടന്ന് അവളുടെ നോട്ടം  സുരേഷിനെ മാത്രം കേന്ദ്രീകരിച്ചു. നിമിഷങ്ങള്‍ പരസ്പരം ഇമവെട്ടാതെ നോക്കി നിന്ന സുരേഷ് അറിയാതെ മന്ത്രിച്ചു,  ശാലിനി... 

.     വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടപ്പോള്‍ മറന്ന് പോയ സഹപാഠികളെപ്പോലെ ആയിരുന്നില്ല ശാലിനിക്ക് സുരേഷ്!  ഇന്നലെകളില്‍ കണ്ട് പിരിഞ്ഞപോലെ ശാലിനി സുരേഷിനെ ഓര്‍മ്മിച്ചു. ഇരുവരുടെയും  ഇമവെട്ടാതെയുള്ള നോട്ടം ഐസക്കിനെ വീണ്ടും ചൊടിപ്പിച്ചു. അവൻ്റെ ശൗര്യം പതിന്മേല്‍ വര്‍ദ്ധിപ്പിച്ചു. പണ്ട് ഒരേ ബഞ്ചിലിരുന്ന് പഠിച്ച്, ഒറ്റ പെൺകുട്ടിക്ക് വേണ്ടി ശത്രുക്കളായവർ. അവിടെ പരാജയപ്പെട്ട ഐസക്ക്, രണ്ട് പേരെയും കണ്ട് തനിക്ക് നഷ്ടപ്പെട്ട പ്രണയത്തെ ഓർത്ത്  വീണ്ടും കോപാകുലനായി മാറി. 

.     ഐസക്ക്  നടന്നടുത്ത് സുരേഷിന്‍റെ വലത്തെ കരണത്ത് ശക്തിയിൽ ആഞ്ഞടിച്ചു. അറിയാതെ അപ്രതീക്ഷിതമായി വന്ന അടിയിൽ ശാലിനിയെ നോക്കിക്കൊണ്ടിരുന്ന സുരേഷ് നിലത്ത് വീണെങ്കിലും സുരേഷ് പതിയെ എഴുന്നേറ്റ് ഐസക്കിനോട് ഒരു സുഹൃത്തിനെപ്പോലെ സംസാരിച്ചു.  അതൊന്നും കേള്‍ക്കാന്‍ തയ്യാറാകാതെ ഐസക്ക് വീണ്ടും താണ്ടവമാടി. ഇത് കണ്ട് ഐസക്കിൻ്റെ കൂടെ ബുള്ളറ്റിൽ വന്നവർ സുരേഷിൻ്റെ അടുത്തെത്തി, അതിക്രൂരമായ് മര്‍ദ്ദിക്കുന്നത് കണ്ട്  ശാലിനിയിലെ പത്രപ്രവര്‍ത്തക ഉണര്‍ന്നു.
.     അവള്‍ തന്‍റെ വണ്ടിയില്‍ നിന്നും വേഗത്തിൽ  ക്യാമറ തപ്പിയെടുത്ത് മര്‍ദ്ദന രംഗങ്ങള്‍ ക്യാമറയിൽ പകര്‍ത്തികൊണ്ടിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട ഐസക്ക് നിമിഷം കൊണ്ട് ശാലിനിയുടെ മുന്നിലെത്തി, അവളിൽ നിന്ന്  ക്യാമറ പിടിച്ചുവാങ്ങി ഉച്ചത്തിൽ അലറി: 

.     നിന്‍റെ ചേട്ടന്‍, സബ് ഇന്‍സ്പെക്ടറും  നീയൊരു പെണ്ണും അതുകൊണ്ട് നിന്നെ ഞാൻ ഇപ്രാവശ്യവും വെറുതെ വിടുന്നു... ഇനി നീ ഇത് ഒരിക്കൽക്കൂടി ആവര്‍ത്തിച്ചാല്‍... 

.     ഇത്രയും ഉറക്കെ പറഞ്ഞ്, ഐസക്ക്  ക്യാമറയിലെ ചിപ്പ് ഊരിയെടുത്ത് നിലത്തിട്ട്  ചവുട്ടിയരച്ച്, കൈയ്യിലിരുന്ന ക്യാമറ റോട്ടിലേക്ക്  വലിച്ചെറിഞ്ഞു. ക്യാമറ പറന്നെത്തിയത് അബദ്ധവശാൽ എതിരാളികളുടെ ആക്രമത്തിൽ നിലം പതിഞ്ഞ സുരേഷിന്‍റെ നേരെയാണ്.  സുരേഷ് ക്യാമറ റോട്ടിൽ വീഴാതെ കൈയ്യിലൊതുക്കി. 

.       ഇത് കണ്ടതും ഐസക്കിൻ്റെ രോക്ഷം വീണ്ടും  രൂക്ഷമായി. ബുള്ളറ്റിൽ വന്ന തൻ്റെ കൂട്ടാളികളോട് മാറി നിൽക്കാൻ ആഗ്യം കാണിച്ച്, ഐസക്ക് സുരേഷിൻ്റെ അടുത്തെത്തി. അവശനായ സുരേഷിനെ നോക്കി ആഞ്ഞ് തുപ്പി:  
ഫൂ... ചാവാന്‍ കിടന്നാലും കാമുകിയോടുള്ള അവൻ്റെ ഒരു പ്രേമം...    

.     ഐസക്ക്,  സുരേഷിനെ വീണ്ടും വീണ്ടും തൻ്റെ ധ്യഢമായ കാലുകൾ കൊണ്ട് ആഞ്ഞ് ചവുട്ടി. ക്യാമറ തന്‍റെ മാറോട് ചേര്‍ത്ത്  സുരേഷ് കമിഴ്ന്ന് കിടന്നു. പിന്നെയും  തീരാത്ത ദേഷ്യത്തില്‍ ഐസക്ക് കൈയ്യൊന്ന് ആകാശത്ത്‌ ഉയര്‍ത്തി. ആ സിഗ്നൽ കണ്ട് കൂട്ടത്തിലുള്ള ഒരുവന്‍ വില്ലിസ് ജീപ്പിൽ നിന്ന് ഒരു വടിവാള്‍ കൊണ്ട് വന്ന് ഐസക്കിൻ്റെ കൈകളില്‍ ഭദ്രമാക്കി!  വീണ്ടും ഐസക്ക്  ചുറ്റിനും രൂക്ഷമായ് ഒന്ന് നോക്കി. ഇത് കണ്ട് അവിടെ കൂടി നിന്നവരെല്ലാം  കടകളിലും, വീടുകളിലും ഓടിയൊളിച്ച് ഷട്ടറുകളും, വാതിലുകളും കൊട്ടി അടച്ചു! 

.     ശാലിനി നിലത്ത് കിടന്ന സുരേഷിന്‍റെ അരുകിൽ ഓടിയെത്തി അവനോട് ചേർന്ന് നിന്നു, അവളെ നന്നായ് വിറയ്ക്കുന്നുണ്ടായിരുന്നു. സുരേഷ് കിടന്നിടത്ത് നിന്ന് തിരിഞ്ഞ്, ഐസക്കിനെ ദയനീയമായ് ഒന്ന് നോക്കി. വടിവാള്‍ ഉയര്‍ത്തി നില്‍ക്കുന്ന ഐസക്കിനെ കണ്ട്, തൻ്റെ കൈകളില്‍ നിന്ന് സുരേഷ് പെട്ടന്ന് ക്യാമറമാറ്റി. സുരേഷ് ആ സമയം എന്തോ ചിന്തിക്കുന്നുണ്ടായിരുന്നു. എന്നാൽ  ഉയര്‍ത്തിയ വടിവാളുമായ് ഐസക്ക്  അലറിയടുത്തു...

.       സുരേഷ് തന്‍റെ കൈകളില്‍ ബലം നല്‍കി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോൾ,  ശാലിനി തന്‍റെ കാമുകന് വടിവാളിൻ്റെ  വെട്ട് കൊള്ളാതിരിക്കാന്‍ അതുവരെ സുരേഷിനോടുള്ള ദേഷ്യം മറന്ന്, സുരേഷിന്‍റെ മാറിലേട്ട് വീണു. ഐസക്ക് സര്‍വ്വ ശക്തിയുമെടുത്ത് കൈ ആകാശത്ത് ഉയർത്തി ആഞ്ഞുവീശി... ശാലിനിയുടെ പൊട്ടിക്കരച്ചിൽ  ആകാശത്തിൽ അലയടിച്ചു! 
 
.               "തുടരും"
_____________[[[[[__________

"നീലക്കടമ്പ്" 
. ഭാഗം-2 

.       ഐസക്ക് തന്‍റെ വടിവാള്‍ ഉയര്‍ത്തി സുരേഷിനെ വെട്ടുവാന്‍ തുനിഞ്ഞെങ്കിലും സുരേഷിന്‍റെ മാറോട്  ചേര്‍ന്ന് കിടക്കുന്ന  ശാലിനിയെ കണ്ട്, തൻ്റെ നഷ്ടപ്രണയത്തെ കണ്ട്   അറിയാതെ വാൾ  അലക്ഷ്യത്തിലേക്ക്  വ്യതിചലിപ്പിച്ചു.  വടിവാൾ ലക്ഷ്യം മാറി  പതിഞ്ഞത് അടുത്ത് നിന്ന ബദാം മരത്തിലായിരുന്നു. തണൽ വൃക്ഷത്തിൻ്റെ വലിയൊരു ചില്ല, വട്ടം  മുറിഞ്ഞ് താഴേക്ക് പതിച്ചു.  അത്രക്ക് ശക്തമായിരുന്നു ആ വീശൽ. 

.       കണ്ണുകളടച്ച്  അലമുറയിട്ട് കരഞ്ഞ ശാലിനി, നിമിഷങ്ങള്‍ കഴിഞ്ഞിട്ടും ഒന്നും സംഭവിക്കാതെ വിയർത്ത് വിളറി കണ്ണ്  തുറന്നപ്പോൾ അപ്രതീക്ഷിതമായ് കാണുന്നത് ഐസക്കിൻ്റെ കയ്യിലിരുന്ന മൂർച്ചയേറിയ വാൾ, സൂര്യ രശ്മിയിൽ ബദാം മരത്തിലെ ചില്ലയിൽ തറച്ച് വെട്ടിത്തിളങ്ങുന്നതാണ്. ആ രശ്മികൾ  ശാലിനിയുടെ കണ്ണുകളിൽ കടന്ന് വന്ന, ആനന്ദ കണ്ണീരുമായ് പരസ്പരം നർമ്മസല്ലാപം നടത്തുന്നുണ്ടായിരുന്നു.  

.        സുരേഷിനെ ഇത്തിള്‍ക്കണ്ണിപോലെ ചുറ്റിപ്പിണര്‍ന്ന ശാലിനി, ഒരുനിമിഷം തന്‍റെ പഴയകാല പ്രണയനിമിഷങ്ങള്‍ ഒക്കെയും ഓർത്തെടുത്തു. ശാലിനിയുടെ മനസ്സിലൂടെ ഇടിമിന്നല്‍ കണക്കെ ആ രംഗങ്ങൾ ആഞ്ഞടിച്ചു. പെട്ടന്ന് പരിസരബോധം വീണ്ടെടുത്ത് ശാലിനി,  സുരേഷിന്‍റെ  ശരീരത്തിൽ നിന്നും കൈകൾ മാറ്റി മെല്ലെ എഴുന്നേറ്റ്  സര്‍വ്വ ധൈര്യവും സംഭരിച്ച് ഐസക്കിനോട് ഒറ്റ ശ്വാസത്തിൽ ചോദിച്ചു:   
.        എന്തിനാണ് നീ,  സുരേഷിനെ ആക്രമിക്കുന്നത്? സുരേഷ് നിങ്ങളോട് എന്ത് തെറ്റാണ് ചെയ്തത്? പ്രണയിച്ചത് ഒരു തെറ്റാണെങ്കിൽ അത് ചെയ്തത് ഞാനാണ്, എന്നെയാണ് ശിക്ഷിക്കണ്ടത്. ഞാനാണ് നിങ്ങളെ എനിക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞത്.  പ്രതികരിക്കാത്തവനെ ആക്രമിക്കുന്നതാണോ ശക്തന്മാരുടെ ധീരത? പഴയകാല പ്രണയ നൈരാശ്യത്തിൻ്റെ  ദേഷ്യം തീര്‍ക്കാനാണെങ്കില്‍ നിങ്ങള്‍ എന്നോട് തീര്‍ക്കണം അല്ലാതെ ഒന്നും പ്രതികരിക്കാൻ ശേഷിയില്ലാത്ത ഈ  പാവത്തോടല്ല നിങ്ങളുടെ ദേഷ്യം തീര്‍ക്കണ്ടത്!  

.      പഴയകാല കാമുകിയെ അപ്പോളും മനസ്സിൽ ആരാധിക്കുന്നത് കൊണ്ടോ എന്തോ, ഐസക്ക് തന്‍റെ ദേഷ്യമെല്ലാം കടിച്ചമര്‍ത്തി മനസ്സിൽ എന്തെല്ലാമോ പിറുപിറുത്ത് ജീപ്പ് ലക്ഷ്യമാക്കി നടന്ന് നീങ്ങി. ഈ സമയം അവിടെ ഒന്നും സംഭിക്കാത്തതിനെ തുടര്‍ന്ന് കടകളിൽ നിന്നും  ഇറങ്ങിവന്ന നാട്ടുകാരോട് ആക്രോശിച്ച് കൊണ്ട് ഐസക്ക്,  സുരേഷിനെ ചൂണ്ടിക്കൊണ്ട് പറഞ്ഞു: 

.        ഇവനെ ആരെങ്കിലും പഴയ കാലത്തെ സുഹൃത്തെന്ന് കരുതി തോളിലേറ്റി  നടക്കാമെന്ന് കരുതിയിട്ടുണ്ടെങ്കിൽ അത് മുളയിലെ നുള്ളിക്കോ, ആരെങ്കിലും ഇവനുമായ് കൂടുന്നത് കണ്ടാല്‍ അവനുള്ള അനുഭവം ഇവന് കിട്ടിയതുപോലെ ആയിരിക്കില്ല.  ഇത് പറഞ്ഞിട്ട്  ശാലിനിയുടെ അടുത്തെത്തി, അവളോടും പറഞ്ഞു: ഈ പറഞ്ഞത്  നിന്നോടും കൂടിയ, ഓര്‍മ്മയിൽ ഇരുന്നാല്‍ നിനക്കും നല്ലത്!  

.        ശാലിനി എന്തെന്നില്ലാത്ത രീതിയില്‍ ഐസക്കിനെ രൂക്ഷമായ് ഒന്ന് നോക്കി. 
ഐസക്ക് അതൊന്നും ശ്രദ്ധിക്കാതെ തന്‍റെ  ജീപ്പില്‍ കയറി, പന്തയക്കുതിരകള്‍ കടിഞ്ഞാൺ പൊട്ടി കുതറി പായും പോലെ വണ്ടി ഒന്ന് കുതറിച്ച്, പാഞ്ഞുപോയി. ബുള്ളറ്റുകള്‍ ആനയുടെ വാല് പോലെ ജീപ്പിന് അകമ്പടിയായ് ഓടി മറഞ്ഞു. 

.       അവിടെ കൂടി നിന്ന നാട്ടുകാരും കൂട്ടുകാരും  ഇത് കണ്ട് അവരവരുടെ ദൈവങ്ങളെ വിളിച്ച്   ദീര്‍ഘശ്വാസം വലിച്ച് വിട്ടു. കാരണം മറ്റൊന്നുമല്ല,  അവരുടെ അനുഭവങ്ങളിൽ  ഐസക്ക് വാളെടുത്തതിന് ശേഷം ചോര കാണാതെ അവിടെ നിന്നും കടന്ന് പോകുന്ന  ആദ്യ അനുഭവമായിരുന്നു അത്! 

.      നാടിൻ്റെ ഈ മാറ്റങ്ങളും ഗുണ്ടായിസങ്ങളും ഒന്നുമറിയാത്ത സുരേഷ് തൻ്റെ കൈകള്‍ക്ക് ഊന്നൽ നല്‍കി നിലത്ത് നിന്ന് എഴുന്നേറ്റ് അടുത്തുള്ള സർക്കാർ ടാപ്പില്‍ നിന്നും വെള്ളം എടുത്ത്  മുഖത്ത് തളിച്ച്, കുറച്ച് വെള്ളം പൈപ്പിൽ നിന്ന് വലിച്ച്  കുടിച്ച് ആള്‍ക്കൂട്ടത്തിലേക്ക് കണ്ണുകൾ പായിച്ചപ്പോൾ  ഇതെല്ലാം കണ്ട് കൊണ്ട്‌ തന്‍റെ അച്ഛന്‍, നാട്ടുകാരുടെ കൂടെ വന്ന് നില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടു. അവന്‍ അറിയാതെ അച്ഛനെ  കുറച്ചുനേരം നോക്കി നിന്നു. എന്നാൽ പാഴൂർ ശിവരാത്രിക്ക് കണ്ട പരിചയം പോലും ഇല്ലാതെ കേശവൻ സാർ  അവിടെ നിന്നും വീട്ടിലേക്ക് പോയി.  

.       സുരേഷിൻ്റെ  അച്ഛനിൽ നിന്നുമുള്ള ഈ പിന്തിരിപ്പൻ മനോഭാവം കണ്ടപ്പോള്‍  ശാലിനിക്ക് സുരേഷിനോട് വീണ്ടും ദയനീയത തോന്നി. മനസ്സില്‍ കാലങ്ങളായ്  ഉണ്ടായിരുന്ന ദേഷ്യമെല്ലാം ശാലിനിയിൽ മൺമറഞ്ഞു.   
അവള്‍ സുരേഷിനെ തന്നെ നോക്കിനിന്നു. സുരേഷ് നിലത്ത് കിടന്ന തൻ്റെ ബാഗ് എടുത്ത് തോളിൽ തൂക്കി, തൻ്റെ വീട് ലക്ഷ്യമാക്കി വേദനയെങ്കിലും പതിയെ നടന്ന് നീങ്ങി. 

.      ശാലിനി തന്‍റെ സ്കൂട്ടറില്‍ സുരേഷിനെ പിന്തുടര്‍ന്നു. സുരേഷ് വീടിന്‍റെ ഗേറ്റ് തുറന്ന് പടികൾ ചവുട്ടി അകത്തേക്ക് കടന്ന്, കോളിങ്ങ് ബെല്‍ അമര്‍ത്തി. ഈ സമയത്ത്  ശാലിനി ദൂരത്തായ് വണ്ടി നിർത്തി അവിടെ എന്ത് നടക്കുന്നു എന്ന് ശ്രദ്ധിച്ച് കൊണ്ടിരുന്നു.  കുറച്ച് സമയം കഴിഞ്ഞപ്പോള്‍ അച്ഛന്‍ വാതില്‍ തുറന്നു. ഒരു അപരിചിതനെപ്പോലെ സുരേഷിനോട് ചോദിച്ചു: എന്താ നിനക്ക് വേണ്ടത്?

.    ഇത് കേട്ട് സുരേഷ് അച്ഛാ എന്ന് പറഞ്ഞു തുടങ്ങുബോള്‍ തന്നെ കൈകൾ കൊണ്ട് ആഗ്യം കാട്ടി സംസാരം നിര്‍ത്തിച്ച്  അച്ഛന്‍ തുടര്‍ന്നു:

.    ആരുടെ അച്ഛൻ! ഇവിടെ ആരുടെയും അച്ചനുമില്ല അമ്മയുമില്ല. എനിക്ക് ഇങ്ങനെ ഒരു മകനുമില്ല. രണ്ട് ആൺ മക്കളിൽ ഒരുവൻ പണ്ട് മരിച്ചുപോയി.  ഇനി എനിക്കുള്ളത് ഒര് മകനും മകളുമാണ്,  അവര്‍ എന്നോടൊപ്പം ഇവിടെയുണ്ട്. 

.     ഇത് കേട്ടുകൊണ്ട് ഇറങ്ങിവന്ന കൊച്ച് പെങ്ങളെ കണ്ട് സുരേഷ് സന്തോഷത്താല്‍ പുഞ്ചിരിച്ചു. എന്നാല്‍ ചെറുപ്പത്തിൽ കുഞ്ഞ് പെങ്ങളുടെ എല്ലാ കാര്യങ്ങളും സ്നേഹത്തോടെ സാധിച്ചു കൊടുത്ത തോളിലിട്ട് വളർത്തിയ ഏട്ടനെ കാലങ്ങൾക്ക് ശേഷം അവൾക്ക് പോലും തിരിച്ചറിയാൻ സാധിച്ചില്ല! 

.      സുരേഷിന്‍റെ കണ്ണുകള്‍ തിളങ്ങി. പെട്ടന്ന് അവന്‍ തന്‍റെ ബാഗില്‍ കൈയ്യിട്ട് അവൻ്റെ അദ്ധ്യാനത്തിൽ നിന്ന് മിച്ചബാക്കി പിടിച്ച  സമ്പാദ്യത്താൽ അവള്‍ക്ക് മാത്രം കരുതിയ ഒരു കുഞ്ഞു സ്വര്‍ണ്ണമാല എടുത്ത് അവളിലേക്ക്‌ നീട്ടി എന്നിട്ട്  പറഞ്ഞു:
.    മോളെ ഇത് ഞാനാണ്, നിന്‍റെ കൊച്ചേട്ടന്‍... സുരഭിമോള്‍ എന്നെ മറന്നല്ലേ. മോളിത് ഒന്ന് കഴുത്തിലിട്ടെ ഏട്ടൻ ഒന്ന് കാണട്ടെ.

.     ഇതെല്ലാം കണ്ട് കൊണ്ടിരുന അച്ഛന്‍ അത് കേട്ട് ദേഷ്യത്തില്‍ സുരേഷിനെ നോക്കി പറഞ്ഞു:
.      ആരുടെ കൊച്ചേട്ടന്‍? ഇവിടെ അങ്ങനെ ഒരു കൊച്ചേട്ടനുമില്ല അനുജത്തിയുമില്ല. ഇറങ്ങു വെളിയില്‍. പണ്ട് ഈ മുറ്റത്ത്‌ കാലു ചവിട്ടില്ല എന്ന് പറഞ്ഞ് ഇറങ്ങിപ്പോയ നിനക്ക്  നാണമുണ്ടോ വീണ്ടും ഈ  പടികള്‍ ചവിട്ടാന്‍! പട്ടിണിയും പരിവട്ടവും ആയപ്പോള്‍ വീണ്ടും ഞാൻ പാട് പെട്ട് സമ്പാദിച്ചതിൽ നിന്നും  ഉച്ചിഷ്ടം ഉണ്ണാൻ വന്നിരിക്കുന്നു, നാണമില്ലാത്തവൻ.
ഇത്രയും പറഞ്ഞ് സുരേഷിനൊട്  അവിടെ നിന്നും ഇറങ്ങി പോകുവാൻ അച്ഛൻ ശക്തമായ സ്വരത്തിൽ കല്പിച്ചു. 

.      എന്തെന്നില്ലാത്ത വേദനയില്‍ എല്ലാം മനസ്സിൽ ഒതുക്കി ഒന്നും മിണ്ടാതെ അവിടെ നിന്നും സുരേഷ് പടികള്‍ ഇറങ്ങി. ഐസക്കിൻ്റെയും കൂട്ടാളികളുടെയും  മർദ്ധനമേറ്റിട്ടും ഒരു തുള്ളി കണ്ണുനീർ വീഴാത്ത ആ കണ്ണുകളിൽ നിന്നും കണ്ണുനീർ അറിയാതെ കവിള്‍ തടങ്ങളില്‍ കൂടെ ഒലിച്ചിറങ്ങി.  

.       ഇതെല്ലാം കണ്ടും കേട്ടും ശാലിനി തന്‍റെ സ്കൂട്ടറില്‍ വെളിയില്‍ കാത്തു നില്‍ക്കുന്ന്  ഉണ്ടായിരുന്നു. അവളെ കണ്ട സുരേഷ് അവളിൽ നിന്ന് ശ്രദ്ധ തിരിച്ച്  എങ്ങോട്ടെന്നില്ലാതെ നടന്നു.
ശാലിനി തന്‍റെ സ്കൂട്ടറില്‍ നിന്നുമിറങ്ങി സുരേഷിന്‍റെ അടുത്തെത്തി, അവനെ തടഞ്ഞു നിര്‍ത്തി ചോദിച്ചു: 

.      സുരേഷ് എങ്ങോട്ട് പോകുന്നു! ഇനിയും എങ്ങോട്ടെന്ന് ഇല്ലാതെ ആരോടും പറയാതെ തിരിച്ച് പോകുവാന്‍ ചിന്തിക്കുകയാണോ!  എങ്കിൽ ഇനി ആ ഒരു ചിന്ത വേണ്ട, ഇനി ഈ നാട്ടില്‍ നിന്നും സുരേഷ് എങ്ങും പോകണ്ട. ഇവിടെ എന്തെങ്കിലും പണിയെടുത്ത് സ്വന്തമായ് ജീവിച്ചാല്‍ മതി. എന്തിനാണ് അന്യനാട്ടില്‍ പോയി ഇനിയും കഷ്ടപ്പെടുന്നത്, ആർക്ക് വേണ്ടി?

.       ഇത് കേട്ട്  സുരേഷ് എന്തെന്നില്ലാതെ ശാലിനിയെ ഒന്ന് നോക്കി. അവളുടെ വാക്കുകൾ മനസ്സിൽ തട്ടിയ സുരേഷ് എന്തെന്നില്ലാതെ പറഞ്ഞു:

.        എല്ലാം എന്‍റെ വിധിയാണ്, അത് മാറ്റാന്‍ ആർക്കും സാധിക്കില്ല. സ്നേഹിക്കാത്തവരുടെ  മുന്നില്‍ നീറുന്ന ദുഖങ്ങളുമായ് ഏകനായ് ജീവിക്കുന്നതിനേക്കാള്‍,  ആരോരും ഇല്ലാത്ത നാട്ടില്‍ പട്ടിണിയും പരിവട്ടവുമായ് ജീവിതം തളളി നീക്കുന്നതാണ്  നല്ലത്. അതിനാൽ എനിക്ക് പോയെ മതിയാകു.

.      ഇത് കേട്ട ശാലിനിക്ക് അവനോട് എന്ത് പറയണം എന്നറിയാതെയായ്. അവൾ പതറിയ ശബ്ദത്തിൽ സുരേഷിനോട് പറഞ്ഞു: 

.      ആര് പറഞ്ഞു, സുരേഷിനെ സ്നേഹിക്കാൻ ആരും ഇല്ലെന്ന്!  എല്ലാം വരുത്തി വച്ചതല്ലേ. എല്ലാം സ്വയം നഷ്ടപ്പെടുത്തിയതല്ലേ?

.       ഇത് കേട്ട് സുരേഷ് ശക്തമായ് പ്രതികരിച്ചു. അല്ല, ഞാൻ നഷ്ടപ്പെടുത്തിയതല്ല. അങ്ങനെ ഞാന്‍ വരുത്തി വച്ചില്ലായിരുന്നു എങ്കില്‍ എനിക്ക് ഞാന്‍ ഏറ്റവും അധികം എന്റെ മനസ്സില്‍ സ്നേഹിച്ചയാള്‍ നഷ്ടപ്പെടുമെന്ന് എനിക്ക് തോന്നി. അതുകൊണ്ട് ഒന്ന് നേടുവാൻ ഞാൻ
മറ്റൊന്ന് നഷ്ടപ്പെടുത്തി.

.       സുരേഷിന്‍റെ  മറുപടി ശാലിനിയുടെ മനസ്സിൽ  അസ്ത്രങ്ങൾ പതിച്ച പ്രതീതി ഉളവാക്കി. കുറച്ച് നേരത്തെ മൗനത്തിനു ശേഷം ശാലിനിയും തിരിച്ച്  പ്രതികരിച്ചു. 

.       എന്നിട്ട് ആ സ്നേഹവും സുരേഷ് തട്ടിയെറിഞ്ഞതല്ലേ? അതു കൊണ്ടല്ലേ ആ  സ്നേഹവും വേണ്ടാന്ന് വച്ച് നാട് വിട്ടത്!  

.      സുരേഷ് പറഞ്ഞു: അല്ല ആ സ്നേഹം മുന്നോട്ട് കൊണ്ട് പോകണമായിരുന്നു എങ്കില്‍ എനിക്ക് പിടിച്ച് നിൽക്കാൻ ഒരു ജോലി ആവശ്യമായിരുന്നു. ആ പ്രായത്തിൽ ഈ നാട്ടിൽ എന്ത് ജോലി കിട്ടാൻ ആര് ജോലി നൽകാൻ? അതുകൊണ്ട് ഒരു ജോലി തേടി ഞാൻ അന്യനാട് ലക്ഷ്യമാക്കി. എന്നിട്ടും നല്ലൊരു ജോലി കിട്ടാതെ ഇത്രയും നാൾ കഷ്ടപ്പെട്ട്  പിടിച്ച് നിന്നു. എല്ലാം നഷ്ടപ്പെട്ട് കാണുമെന്ന് അറിയാമായിരുന്നു എങ്കിലും മനസ്സില്‍ ഒരു ആഗ്രഹം ആയിരുന്നു, തിരിച്ചുവന്ന് എല്ലാരെയും ഒന്ന് കാണണമെന്ന്. വന്നു, കണ്ടു, അറിഞ്ഞു, ഇനി തിരിച്ച് പോണം...

.       കുടുംബവും നാട്ടുകാരും കൂട്ടുകാരും ആരുമില്ലാത്തവനായി തിരിച്ച് പോകട്ടെ. അങ്ങനെ ആകുമ്പോൾ മനസ്സിൽ ഒന്നും അവശേഷിപ്പിക്കാതെ, ഒരിക്കലും തിരിച്ച് വരാതെ എല്ലാം മറന്ന് എനിക്ക് മരണം വരെ അവിടെ ഓർമ്മകളുടെ ഭാരമില്ലാതെ ജീവിക്കാമല്ലോ.
 
.       ശാലിനി ചോദിച്ചു,  ആര് പറഞ്ഞു എല്ലാം നഷ്ടപ്പെട്ടുവെന്ന്? സുരേഷിന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. സുരേഷ് ഇവിടെ നില്‍ക്കണം, ഇവിടെ നിന്ന്  നഷ്ടപ്പെട്ട കുടുംബത്തെ സുരേഷ് സ്നേഹത്താല്‍ തിരിച്ചു പിടിക്കണം. 

 .     സുരേഷ് പറഞ്ഞു:  അവരെ തിരിച്ചു പിടിച്ചാലും എനിക്കിവിടെ നില്‍ക്കാന്‍ ആകില്ല. എന്‍റെ എല്ലാം എനിക്ക് തിരിച്ചു പിടിക്കാനും സാധിക്കില്ല. എന്ത് നേടിയാലും എന്റെ എല്ലാമായ ഒന്ന് തിരിച്ച് പിടിക്കാനാകില്ല! 

.      ഇത് കേട്ട് ശാലിനി ജിജ്ഞാസയിൽ ചോദിച്ചു എന്ത് നഷ്ടപ്പെട്ടു എന്ത് തിരിച്ച് പിടിക്കാനാവില്ല! 

.      സുരേഷ് പറഞ്ഞു: നീ, നീ തന്നെ!  എന്റെ എല്ലാമെല്ലാം ആയിരുന്ന നീ തന്നെ...

.      ഇത് കേട്ട് ശാലിനി പൊട്ടിച്ചിരിച്ചു. അവള്‍ക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല. ആ ചിരി സുരേഷിനെ കളിയാക്കുന്നത് പോലെയാണ് അവന് തോന്നിയത്. അവന്‍ ചോദിച്ചു: എന്ത്,  നീ എനിക്ക് നഷ്ടപ്പെട്ടില്ല എന്നാണോ? 

.      അതിനുള്ള ഉത്തരം നൽകാതെ അവള്‍ അവനെയും കൂട്ടി അടുത്തുള്ള ഒരു ചെറിയ വീട്ടിലേക്ക്  പോയി. ആ വീട് തുറന്ന്  അകത്തു കയറി, എന്നിട്ട് പറഞ്ഞു:  ഇത് ഞാന്‍ എന്‍റെ ജോലിക്കാര്യങ്ങൾക്കായ്‌ വാടകക്ക് എടുത്ത വീടാണ്, ഇതില്‍ സുരേഷിന് താമസിക്കാം. 
ഇതില്‍ ഒരു റൂം മാത്രം എനിക്ക് മതി! 

.      അവൾ ഇതൊക്കെ പറയുമ്പോൾ
സുരേഷ് അവളോട്‌ ഒന്ന് മാത്രം ചോദിച്ചു: എന്തിനാ നീ എനിക്ക് വീണ്ടും എല്ലാം നല്‍കുന്നത് നീയെനിക്ക് നഷ്ടപ്പെട്ടില്ലേ? പിന്നെ എന്തിന് എന്നെ ഇങ്ങനെ പരീക്ഷിക്കുന്നു!

.   ഉടനെ അവൾ പറഞ്ഞു:  ഇത്രയുമായിട്ടും സുരേഷിന് എന്നെ മനസിലായില്ല. അന്ന് സ്നേഹിച്ചപ്പോൾ പോലും എന്നെ ഇങ്ങനെ തന്നെയാണല്ലേ മനസിലാക്കിയത്! എന്നാല്‍ ഞാന്‍ സ്നേഹിച്ചത് ഒരാളെ മാത്രമാണ്.  അയാൾ തിരിച്ച് വന്നാലും ഇല്ലെങ്കിലും  മറ്റൊരാളെക്കുറിച്ച് ചിന്തിക്കുവാൻ പോലും എനിക്ക് സാധിച്ചിരുന്നില്ല. മരണംവരെ  അയാള്‍ മാത്രമാണ് എന്റെ മനസ്സില്‍.  എന്നെങ്കിലും തിരിച്ച് വരുന്നതും കാത്ത് വേഴാമ്പൽ പോലെ ഞാൻ ഇരിപ്പ് തുടങ്ങിയിട്ട് നാളുകൾ ഏറെയായി...

.     വന്നപ്പോള്‍ എന്റെ സ്നേഹം മനസിലാക്കാത്ത എൻ്റെ  ദു:ഖം പോലും മനസ്സിലാക്കാത്ത, വീണ്ടും ദു:ഖത്തിൻ്റെ കണ്ണീർ മാത്രം കോരി ഒഴിക്കുന്ന ഒരാളാകാൻ മാത്രമേ അയാള്‍ക്ക്  കഴിഞ്ഞുള്ളു. 

.     ഇതുകേട്ട സുരേഷ് എന്തെന്നില്ലാത്ത ഒരു നിർവ്യതിയിൽ ആയിപ്പോയി. അവന്‍ അവളുടെ  അടുത്ത് ചെന്ന് അവളെ നോക്കി എന്തെന്നില്ലാതെ പറഞ്ഞു:  

.      ശാലിനി... എന്തായിത്, ഞാന്‍ നിന്നെ സ്നേഹിച്ചില്ലെന്നോ? ഞാന്‍ സ്നേഹിച്ചത് നിന്നെ മാത്രമാണ്. ഞാൻ അനുഭവിച്ച വേദനകള്‍ എല്ലാം നിനക്ക് വേണ്ടിയാണ്. ഞാൻ ഒളിച്ചോടിയത് പോലും ഒരിക്കൽ നിന്നെ സ്വന്തമാക്കാൻ വേണ്ടി മാത്രമാണ്. എൻ്റെ ജീവൻ പോലും നീയാണ്. അവന്‍ അറിയാതെ ശാലിനിയുടെ കൈകളില്‍ തലോടി, ആ കൈകള്‍ അവളിലേക്ക് ഒരു വള്ളിച്ചെടി പോലെ പടർന്ന് കയറി. അവൻ അവളെ കെട്ടിപ്പിടിച്ച്  അവളുടെ നെറുകില്‍ ഒരു ചുട് ചുംബനം നല്‍കി, പിന്നീട് ചുംബനങ്ങൾ ചുണ്ടിലേക്കും കഴുത്തിലേക്കും ഒക്കെ വഴിമാറിക്കൊണ്ടിരുന്നു.  

.    "നിൻ്റെ ചുണ്ടുകൾ ചുംബിക്കാനായി സൃഷ്ടിക്കപ്പെട്ടവയാണെന്ന" ഷെയ്ക് സ്പിയർ വാക്യങ്ങൾ അനുസ്മരിക്കുന്നത് ആയിരുന്നു ആ നിമിഷങ്ങൾ...

.      ശാലിനിയുടെ കണ്ണുകൾ  അസ്ത്രങ്ങൾ പോലെ അവനിലേക്ക് പാഞ്ഞു. അവന്‍ വീണ്ടും ശാലിനിയുടെ  ചുണ്ടുകള്‍ ചേര്‍ത്തു തന്‍റെ ചുണ്ടുകളാല്‍  ചുംബനങ്ങള്‍ നല്‍കി കെട്ടിപ്പുണര്‍ന്നുകൊണ്ടിരുന്നു. ശാലിനിയും അവന്റെ മാറിലേക്ക്‌ അറിയാതെ ചാഞ്ഞു. പാമ്പുകള്‍ ഇണചേരുന്ന നിമിഷങ്ങള്‍ പോലെ രണ്ട് പേരും അറിയാതെ കെട്ടിപ്പുണർന്നു. അവള്‍ സുരേഷിന്‍റെ മുഖത്തെല്ലാം തന്‍റെ കൈകളാല്‍ തലോടി മാറത്ത് ചേര്‍ന്ന് വീണ്ടും മൃദുചുംബനങ്ങള്‍ നല്‍കി.  

.        പ്രണയത്തിന്റെ  ഭാഷയാണ് യഥാർത്ഥ ചുംബനം. തീവ്രമായ പ്രണയത്തിന്റെ നാമറിയാത്ത സന്ദേശം അതിൽ എവിടെയോ  ഒളിഞ്ഞിരിക്കുന്നുണ്ട്. വീഞ്ഞിനേക്കാൾ ലഹരി ചുംബനത്തിന് ഉണ്ടെന്ന് പണ്ടാരോ പറഞ്ഞത് അതുകൊണ്ട് മാത്രമായിരിക്കും.  പ്രണയ കവികൾ കാലാകാലങ്ങളായ്  ചുംബനത്തിന്റെ മാസ്മരികതയെ കുറിച്ച് പലപ്പോളും എഴുതുകയും പാടുകയും ചെയ്തിട്ടുണ്ട്.

.       ഒരു ചുട് ചുംബനം കൊണ്ട് മാച്ച് കളഞ്ഞ പിണക്കങ്ങൾ മാത്രമായ് മാറി കാലങ്ങൾ ആയുള്ള അവരുടെ അകൽച്ച പോലും. 
ഒരു ചെറുതലോടൽ കൊണ്ട് മാറിയ പരിഭവങ്ങളായ് മാറി ഇരുവരും. പ്രണയം പ്രപഞ്ചമാകെ പൂത്തുലഞ്ഞതുപോലെ അവർ ഇരുവരുടെയും ഹൃദയത്തിലും ശരീരത്തിലും പൂത്ത് വിടർന്നു.  

.      കാലങ്ങൾ കാത്തിരുന്ന ആശ്വാസത്തിൻ്റെ പതനിസ്വനം പോലെ ആയിരുന്നു ആ നിർമ്മല നിമിഷങ്ങൾ. പ്രണയം മനസ്സിൽ നിന്നും ശരീരത്തിലേക്ക് ഒഴുകി അടുത്തപ്പോൾ അതൊരു വിസ്മയമായ് മാറി. പരിസരം മറന്ന് പരസ്പരം മറന്നവർ ഇരുവരും ആ വിസ്മയത്തിൽ മുഴുകി ഒഴുകി. രതി ശാസ്ത്രജ്ഞരായ വാൻഡി വെൽഡും ഹാവ്ലോക് എല്ലിസും പ്രകീർത്തിക്കുന്ന ചുംബനങ്ങൾ അവർ യഥാർത്ഥത്തത്തിൽ അവിടെ പരീക്ഷിക്കപ്പെട്ട് കൊണ്ടേയിരുന്നു...

.                             "തുടരും"   
 

2021 ഏപ്രിൽ 6, ചൊവ്വാഴ്ച

മഴിവാതിൽ corrections

മിഴിവാതിൽ corrections 

  

"തിരികെ യാത്ര "

മെഡിക്കൽ കോളേജിന്റെ തീവ്രപരിചരണ വിഭാഗത്തിന് പുറത്ത്,  കൂട്ടിലിട്ട വെരുകിനെ പോലെ, അയാൾ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്. വാർദ്ധക്യത്തിന്റെ ജരാനരകൾ ബാധിച്ച മുഖം.  കണ്ണുകൾക്ക് താഴെ കറുപ്പ് പടർന്നിരിക്കുന്നു.  ശരീരത്തിൽ ചുളിവുകൾ ബാധിച്ചിരിക്കുന്നു.  തിളക്കം നഷ്ടപ്പെട്ട കണ്ണുകളിൽ വിഷാദ ഭാവം തളം കെട്ടി കിടക്കുന്നു.  കൈകളിൽ ഒരു പത്രം ചുരുട്ടി പിടിച്ചിട്ടുണ്ട്.  ഇടയ്ക്കിടെ പത്രം നിവർത്തിപ്പിടിച്ച് വെറുതെ നോക്കിയിരിക്കും. അയാൾ പത്രത്തിൽ നിന്ന് മുഖമുയർത്തി അകത്തേക്ക് നോക്കി. ഒന്നും കാണാൻ കഴിയുന്നില്ല. മനസ്സിൽ ഒരായിരം ചോദ്യങ്ങൾ തിങ്ങി നിറഞ്ഞിരിക്കുന്നു. അകത്ത് അബോധാവസ്ഥയിൽ കിടക്കുന്നത് ഒരിക്കൽ തന്റെ എല്ലാമായിരുന്ന, പ്രാണന്റെ പാതിയായിരുന്ന, സ്ത്രീയാണ്. ഇന്നവൾ തനിക്കാരുമല്ലാതായിരിക്കുന്നു. തന്നെ വിശ്വസിച്ച്,  ഒപ്പം ഈ കൈപിടിച്ച് കൂടെ നടന്നവൾ; താൻ  തന്റെ പ്രാണനെ പോലെ സ്നേഹിച്ച തന്റെ പ്രിയപ്പെട്ടവൾ. തന്റെ കുഞ്ഞുങ്ങൾക്ക് പിറക്കാൻ ഗർഭപാത്രത്തിലിടം നൽകി തനിക്ക് ആദ്യമായി ഒര് അച്ഛന്റെ നിറകൂട്ട് ചാർത്തി തന്നവൾ. തങ്ങൾക്കിടയിൽ യാതൊരു രഹസ്യങ്ങളിലുമില്ലാതെ നാല് പതിറ്റാണ്ട് ഒന്നിച്ച് കഴിഞ്ഞവൾ . അവളുടെ കുറവുകളും പോരായ്മകളും അറിയാതിരിക്കാൻ തന്നെ സ്നേഹത്തിന്റെ വലയം തീർത്ത് കെട്ടിയിട്ടവൾ,. ഒരു ശ്വാസത്തിന്റെ നിശ്വാസം പോലും ഇടവേളയാക്കാതെ ജീവിതം ആസ്വദിച്ചിരുന്ന കാലം. തന്റെ സുഹൃത്തുകൾക്കും വീട്ടുകാർക്കുമിടയിൽ അവൾ അവളുടേതായ  ഒരു അടയാളപ്പെടുത്തൽ തന്നെ നടത്തിയിരുന്നു. എല്ലാവരുടെയുംമനസ്സിൽ സ്നേഹത്തിന്റെ മാസ്മരികത സൃഷ്ടിക്കാൻ വളരെ കുറച്ച് സമയംകൊണ്ട് അവൾക്ക് കഴിഞ്ഞിരുന്നു. അവരൊക്കെയിപ്പോഴും ആ സ്നേഹവലയത്തിനുള്ളിൽ തന്നെയുണ്ട്.
പക്ഷേ.....താനോ?  എപ്പോഴാണ് സ്നേഹത്താൽ തീർത്ത പത്മവ്യൂഹത്തിൽ നിന്ന് പുറത്ത് ചാടിയത് ? പറയാതെ.. അറിയാതെ ... എപ്പഴോ തമ്മിൽ  അകലുകയായിരുന്നു. അപരിചിതരെ പോലെ ഒരു വീടിനുള്ളിൽ, സ്വിചിട്ടാൽ ചലിക്കുന്ന യന്ത്ര പാവകളെ പോലെ, തങ്ങൾ മാറി. കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടലുമായി ജീവിത ചക്രം മെല്ലെ ഉരുണ്ട് മാറിക്കൊണ്ടിരുന്നു.  കടന്നുപോകുന്ന ഓരോ നിമിഷങ്ങളും ശ്വാസം മുട്ടിക്കുന്നവയായി മാറി.  തന്റെ മനസ്സ് ഒരിക്കലെങ്കിലും അവളുടെ മുന്നിൽ തുറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ! ദുരഭിമാനം തന്നെ ഒന്നിനും അനുവദിച്ചില്ല. ഒപ്പം കൂടെ നടന്നവളെ തിരക്കിനിടയിൽ കൈവിട്ട് കളഞ്ഞു.  എന്തിന് വേണ്ടി?  ആർക്ക് വേണ്ടി?  ആയിരം തവണ സ്വയം ചോദിച്ച് കൊണ്ടേയിരുന്നു.  മാരീചന്റെ മായാവലയത്തിൽപ്പെട്ട സീതയെ പോലെ! തിരിച്ച് വരാൻ കഴിഞ്ഞില്ല എന്നതാണ് സത്യം. സമുദ്രത്തിന്റെ ആഴം അറിയാതെ ജലപ്പരപ്പിന്റെ ശാന്തതയും സൗന്ദര്യവും കണ്ട് എടുത്ത് ചാടിയ ഒരു കുട്ടിയെ പോലെയായി താൻ. രണ്ടു പേർക്കുമിടയിലുള്ള മൗനം ഭയാനകമാം വിധം വളർന്നുകൊണ്ടേയിരുന്നു. ഒരിക്കലും അടുക്കാൻ കഴിയാത്ത വിധം മനസ്സുകൾ അകന്നുപോയി. ഒടുവിൽ ആരോടും ഒന്നും പറയാതെ വീട് വിട്ടിറങ്ങി. തിരിച്ചറിവിന്റെ നാളുകളിൽ എപ്പോഴോ ഒരു തിരികെയാത്രയ്ക്ക് മനസ്സ് തയ്യാറായി. അപ്പോഴും ദുരഭിമാനം എന്ന കാളസർപ്പം വഴിമുടക്കിയായി നിന്നു.

ഒറ്റപ്പെടലിന്റെ നാളുകളിൽ ആരും ഒന്നും അറിയാതെയിരിക്കാൻ ഒരു നീണ്ട യാത്രയ്ക്കായി പുറപ്പെട്ടു. ആ യാത്രയ്ക്കിടയിലാണ് അവൾ തനിക്കാരായിരുന്നു എന്ന സത്യം തിരിച്ചറിഞ്ഞുതുടങ്ങിയത്. പക്ഷേ, അപ്പോഴേക്കും, അവൾ തന്റെ ജീവിതത്തിൽ നിന്നു മാത്രമല്ല, ഈ ലോകത്ത് നിന്നുതന്നെ 
തിരികെ പോകാൻ തയ്യാറായി കഴിഞ്ഞിരുന്നു.  ഇനിയൊരിക്കലും തനിക്ക് പറയാനുള്ളത് കേൾക്കാൻ അവളുടെ കാതുകൾക്കാവില്ലേ? നെഞ്ചിൽ മുള്ളു തറയ്ക്കുന്ന പോലെ! വാതിൽ തുറക്കുന്ന ശബ്ദം: സ്ട്രക്ച്ചറിൽ ആരുടെയോ ചേതനയറ്റ ശരീരം!  അത് നേരെ ചെന്ന് നിന്നത് മോർച്ചറിയുടെ മുന്നിലാണ്. വെള്ള കോട്ടണിഞ്ഞ് ഒരു നഴ്സ് അതു വഴി വേഗത്തിൽ കടന്നു പോയി.  താനും അവരുടെ പിന്നാലെ ആകാവുന്ന വേഗതയിൽ നടന്നു. അല്പം മുൻപ് മൃതശരീരം കൊണ്ട് പോയ സ്ട്രക്ച്ചർ തിരികെ ഉന്തി കൊണ്ടു വന്ന അറ്റൻന്ററോട് ചോദിച്ചു:  "കുറച്ചു ദിവസ മുമ്പ് ഒരു സ്ത്രീയെ അപകടത്തിൽപ്പെട്ട് കൊണ്ടുവന്നില്ലേ? അവർക്കിപ്പോൾ എങ്ങനെയുണ്ട്? അവരുടെ ആളുകൾ ആരെങ്കിലും വന്നോ?"
"അവർ ഇന്ന് രാവിലെ മരിച്ചു. അവരുടെ ബോഡിയാണ് ഇപ്പോൾ മോർച്ചറിയിലേക്ക് മാറ്റിയത്."
ഒരായിരം വെള്ളിടി ഒന്നിച്ച് വീണ  പോലെ, ഹൃദയം നിലച്ച് പോകുമെന്നു തോന്നി. ഞരമ്പുകളിൽ രക്തപ്രവാഹം നിലച്ചതു പോലെ , ഉള്ളിൽ നിന്ന് ഒരായിരം നിലവിളി തൊണ്ടയിലെത്തി, പുറത്തേക്ക് വരാതെ ആ നിലവിളി നെഞ്ചിൽ കിടന്ന് പെരുമ്പറ മുഴക്കി. പെട്ടെന്ന് ആൾകൂട്ടത്തിൽ തനിച്ചായത്‌പോലെ.

നിന്നിടത്ത് നിന്ന് ചലിക്കാൻ കഴിയാതെ ഒരു ജീവച്ഛവം കണക്കെ അയാൾ നിന്നു.  ഒരു അനാഥപ്രേതത്തെ പോലെ മോർച്ചറിയിൽ കിടക്കുന്നത് തന്റെ ദുരഭിമാനം കൊണ്ട് തനിക്ക് നഷ്ടപ്പെട്ട തന്റെ ജീവന്റെ പാതിയാണ്.  താൻ കാരണം, തനിക്ക് മുമ്പേ ജീവനുപേക്ഷിച്ച് പറന്ന് പോയി അവൾ.  ഒരു ഏറ്റുപറച്ചിലിനു പോലും ചെവി തരാതെ, കുറ്റങ്ങളും വേദനകളും ആർക്കും നൽകാതെ അവൾ തനിയെ യാത്രയായിരിക്കുന്നു. നൊമ്പരപ്പെടുത്തുന്ന ഓർമ്മകളും ശാസനകളുമില്ലാത്ത ഒരു ലോകത്തേക്ക് അവൾ പോയിരിക്കുന്നു.  ഒരിക്കൽ കൂടി  അവസാനമായി ഒന്ന് കാണണമെന്നുണ്ട്. പക്ഷേ, വേണ്ട..അവളുടെ ചേതനയില്ലാത്ത മുഖം തനിക്ക് കാണണ്ട.. അയാൾ തിരികെ നടന്നു. അപ്പോഴും അറ്റന്റർ പറഞ്ഞ വാക്കുകൾ ചെവിയിൽ മുഴങ്ങുന്നുണ്ടായിരുന്നു. "ജീവിച്ചിരുന്നപ്പോൾ ആവശ്യമില്ലാതിരുന്ന എന്റെ ശരീരം, എന്റെ മരണശേഷം ആർക്കും വിട്ടുകൊടുക്കരുത് : " ഇതായിരുന്നു അവളുടെ അവസാന ആഗ്രഹം. എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് നിലയില്ലാ കയത്തിലൂടെ കൈകാലിട്ടടിച്ച് മരണത്തെ അതിജീവിക്കാൻ കാണിക്കുന്ന ഒരാളെ പോലെ അയാൾ തിരികെ നടന്നു. നിറഞ്ഞൊഴുകിയ കണ്ണീർ തുള്ളികളെ തുടച്ച് മാറ്റാൻ പോലും അയാൾ മറന്നിരുന്നു.!!!

ബി. ശകുന്തള

********-----------------*******---*********



മാർജ്‌ജാരയോഗം
   (ഹാസ്യ കഥ)

വിജയം നായർ 
        *******
സമയം രാത്രി 10 മണി കഴിഞ്ഞു.
പൂച്ചപ്പട്ടണത്തിലെ, പൂച്ചക്കുന്നെന്ന ഗ്രാമത്തിലെ, മാർജ്ജാര മുക്കിൽ, അടിയന്തിര യോഗം നടക്കുന്നു.
മാർജ്ജാര ഗ്രൂപ്പിലെ ഒട്ടുമിക്ക അംഗങ്ങളും എത്തിയിട്ടുണ്ട്.
"മ്യാവൂ..... മ്യാവൂ"..എന്തൊരു ബഹളം.
കാര്യമറിയാതെ എല്ലാവരും പകച്ചിരുന്നു.
ഇടയ്ക്ക് പ്രായമായവരുടെ മൂളലുകൾ....
ആരേയും വശത്താക്കുന്ന നോട്ടത്തോടെ, നീണ്ട വാലും ആട്ടിയാട്ടി, അതാ വരുന്നു, നീലൻ, ഗ്രൂപ്പിന്റെ നായകൻ.
"മ്യാ ............. വൂ.."   നീണ്ട കൈയ്യടി.
"ചില സാമാന്യ മര്യാദകളെക്കുറിച്ച് പറയാനാണ് ഇന്ന് എല്ലാവരേയും വിളിച്ചു കൂട്ടിയത്.  പുതുവർഷമെത്തി.  കഴിഞ്ഞതെല്ലാം മറക്കാം.  പുതിയ ശീലങ്ങൾ നമുക്കിന്നു മുതൽ തുടങ്ങാം"....... നീലൻ തുടക്കമിട്ടു.
"മ്യാവു....മ്യാവൂ.....മ്യാവൂ".  എല്ലാവർക്കും സമ്മതം. 
"ആദ്യം തന്നെ, പോയ വർഷം ലഭിച്ച പരാതികൾ പറയാം." നീലൻ എല്ലാവരെയും ഒന്നു നോക്കിയിട്ട്  തുടർന്നു:
"ആദ്യ പരാതി 'എലിപ്പിടിയ'നെതിരേയാണ്. 
നാട്ടിലെ എലികളെയെല്ലാം നശിപ്പിക്കുന്നതിന് പകരം,
അവിടെയുള്ള മൊഞ്ചത്തികളെ ഒളിഞ്ഞും പതുങ്ങിയും നിന്ന് അവൻ കമൻറടിക്കുന്നത്രേ!  രാത്രി കാലങ്ങളിൽ മൊഞ്ചത്തികൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ.
അയലത്തെ വീട്ടിലെ അമ്മച്ചിയുടെ പരാതിയാണ്."
"മ്യാവൂ.. മ്യാവൂ..: മ്യാവൂ"..ശരിയെന്ന മട്ടിൽ മൊഞ്ചത്തികളെല്ലാം അത് ഏറ്റു പറഞ്ഞു.
'എലിപ്പിടിയൻ' വാലും താഴ്ത്തി തേരാപ്പാര നടന്നു.
"അതു കൊണ്ട് നീ നിന്റെ കർമ്മം മാത്രം ചെയ്താൽ മതി".  നീലൻ അവനെ നോക്കി മുന്നറിയിപ്പ് കൊടുത്തു 

"അടുത്തതായി, ഈ ഗ്രൂപ്പിലെ കുഞ്ഞുകുട്ടികളെ അപ്പൻമാരും, അമ്മമാരുമൊന്ന് ശ്രദ്ധിക്കണം.
മാളിക വീട്ടിലെ ക്ലാര മാഡത്തിന്റെ പരാതിയാണ്."  നീലൻ തുടർന്നു:
"ചെത്തിമിനുക്കി ഭംഗിയാക്കിയിട്ടിരിക്കുന്ന പുൽത്തകിടിയിലെല്ലാം അപ്പിയിട്ടുവയ്ക്കുന്നുവത്രെ, ഈ പിള്ളേർ.  ഇനി അത് തുടർന്നാൽ എല്ലാറ്റിനേം വിഷം വച്ചു തട്ടിക്കളയുമത്രെ!
ശ്രദ്ധിക്കണം. പിള്ളേരെ ആയുസ്സെത്താതെ കൊലയ്ക്ക് കൊടുക്കരുത്."
"മ്യാവൂ....... മ്യാവൂ...മ്യാവൂ". എല്ലാവരും കൈയടിച്ചു പാസാക്കി.

"അടുത്ത പരാതി നമ്മുടെ പൂച്ചപ്പട്ടണത്തിന്റെ സെക്യൂരിറ്റി യേക്കുറിച്ചാണ്.. എവിടെ ഗൂർഖാപ്പൂച്ച?"
നീലൻ 
"മ്യാവൂ......."   ഗൂർഖാപ്പൂച്ച മുന്നോട്ടു വന്ന് വാലുമാട്ടി നിന്നു.
"രാത്രികാലങ്ങളിൽ താങ്കളെ കാണാനേയില്ലെന്ന് .
അന്വേഷണത്തിൽ, വയറു നിറയെ തീറ്റ തിന്ന്, കക്കി, കുഴഞ്ഞ്, തത്തമ്മപ്പെണ്ണിന്റെ കൂടിനു താഴെ കാത്തു കിടപ്പാണത്രെ"  നീലൻ പറഞ്ഞു നിർത്തി.
"മ്യാവൂ .....മ്യാവു..."  ഘനഗംഭീരമായ ഒരു മൂളലുമായി  ഇൻസ്പെക്ടർ 'ഇടിയൻ' മാർജ്ജാരൻ  എണീറ്റു.
"ഹും. ഞാനിവനെ നോട്ടമിട്ടിട്ടു കുറെ നാളായി.  ആരും വിഷമിക്കേണ്ടാ.  നാളെ മുതൽ രാത്രി മുഴുവൻ പട്രോളിംഗ് ഉണ്ടാകും. പിടിച്ചാൽ, വാലുമുറിച്ച്, മാർജ്ജാരമുക്ക് കടത്തും. മ്..., കേട്ടോടാ...." 
'ഇടിയൻ' മീശ പിരിച്ചുകൊണ്ട് ഗൂർഖാപ്പൂച്ചയെ നോക്കി പറഞ്ഞു.
"മ്യാവൂ.....മ്യാവൂ....."  പാവം പേടിച്ചു പോയി,  കപ്പടാ മീശക്കാരന്റെ വിരട്ടലിൽ.

നീലൻ അടുത്ത പരാതി വെളിപ്പെടുത്തി : 
"അതിരാവിലെ മാർജ്ജാര ക്ഷേത്രത്തിലേക്കു പോകുന്ന പൊന്നിപ്പൂച്ചയെ ശല്യം ചെയ്യുന്നത്രെ പൂവാലൻ പൂച്ച.   കൊട്ടാരം വീട്ടിലെ കൊച്ചുതമ്പുരാട്ടിയുടെ പരാതിയാണ്. അവരുടെ റോസാപ്പൂക്കൾ എന്നും ആരോ കട്ടുപറിക്കുന്നത്രെ.
കാത്തിരുന്ന് ആളെ കണ്ടു പിടിച്ചു.
പൊന്നിപ്പെണ്ണിന്റെ പിറകേ റോസാപ്പൂവും കൊണ്ട് പൂവാലൻ നടക്കുന്നതു കണ്ടവരുണ്ടെന്ന്.  മേലാൽ റോസാപ്പൂ കട്ടാൽ, റോസമുള്ളു കൊണ്ട് കണ്ണു കുത്തിപ്പൊട്ടിക്കുമെന്ന്.
മര്യാദ്യയ്ക്ക്  നടന്നോണം, കേട്ടോടാ."... നീലൻ.
'മ്യാവൂ..... മ്യാവൂ....."  കാമുകൻ പൂവാലൻ വാലാട്ടി ചിന്തിച്ചിരുന്നു.... പവം. 

"ഇനിയുമുണ്ട് പരാതികളേറെ.
മോഷണം!  അടുത്ത വീടുകളിലെല്ലാം കയറി, മീൻകറി, പാല്, തുടങ്ങിയവ കട്ടു തിന്നുവേം കുടിക്കുവേം ചെയ്യുന്നത്രേ"
നീലൻ പറഞ്ഞവസാനിപ്പിച്ചു 

"ഹെന്റെ മാർജ്ജാര ദേവാ.... ഗ്രൂപ്പിലും കള്ളന്മാരോ.... മ്യാവൂ, മ്യാവൂ, മ്യാവു......"  ഒരേ ഈണത്തിൽ പ്രതികരിച്ചു, എല്ലാവരും.'
പെട്ടെന്ന് പുസ്സിക്കുട്ടി ചാടിയെണീറ്റു.  വെളുത്തു തുടുത്ത, നീണ്ട വാലും തിളക്കമുള്ള കണ്ണുകളുമുള്ള പൂച്ചപ്പട്ടണത്തിന്റെ ഐശ്വര്യ റായി.
എല്ലാ കണ്ണുകളും പുസ്സിയിലേക്ക്.

"എനിക്കൊരു കാര്യം പറയാനുണ്ട്.
നമ്മുടെ ചക്കിയമ്മയില്ലേ,... ത്തിരിപ്രായമായല്ലോ!  അവരെ നോക്കാൻ ആരുമില്ല!
ഇവിടുത്തെ കണ്ടൻ കൊച്ചേട്ടന് ചക്കിയമ്മയോടെന്തോ ഒരിത്.....!"  അതു പറഞ്ഞപ്പോൾ പുസ്സിപ്പെണ്ണിന് നാണം.
"ഉം. പറയൂ."  എല്ലാവർക്കും ആകാംക്ഷയായി.
"ചക്കിയമ്മക്കും ഇഷ്ടാത്രേ": പുസ്സി.
"മ്യാവൂ... മ്യാവു.. മ്യാവു..."
മുതിർന്ന മാർജ്ജാരരെല്ലാം ഒരുമിച്ചു കൈയടിച്ചു.   മ്യാവൂ കച്ചേരികൾ "...മ്യാവൂ..മ്യാവൂ..വൂ...വൂ.....വൂ.. .."
"ശരി ശരി. സൈലൻസ്.
എങ്കിൽ നമുക്കവരെ തമ്മിൽ കെട്ടിക്കാം."  എല്ലാവരും 
ഏകകണ്ഠമായി തീരുമാനിച്ചു.
കണ്ടൻ കൊച്ചേട്ടൻ ചക്കിയമ്മയെ നോക്കി കണ്ണിറുക്കി.  
അങ്ങനെ ചക്കിയമ്മയുടെയും കണ്ടൻ കൊച്ചേട്ടന്റെയും മംഗല്യം അടുത്ത ദിവസത്തെ മാർജ്‌ജാര യോഗത്തിൽ,  ആദ്യ മുഹൂർത്തത്തിൽ തന്നെ നടന്നു.  മാർജ്ജാര ഗായകർ മ്യാവൂ കച്ചേരി നടത്തി.  മാർജ്ജാര നർത്തകികൾ മാർജ്ജാര നടനമാടി.  അങ്ങനെ 
മാർജ്ജാര യോഗം സമംഗളം പിരിഞ്ഞു.

********

ചെറുകഥ 

 "വാരിക്കുഴികൾ "

മോഹൻദാസ് എവർഷൈൻ 

അവൾ വളരെ പതുക്കെയാണ് നടന്നത്.  ഇടവഴി വിജനമായിരുന്നെങ്കിലും അവൾക്ക് ഭയം തോന്നിയിരുന്നില്ല.  ഇടവഴിയോട് ചേർന്ന് ആശുപത്രിയുടെ വലിയ മതിലുകൾ.   മറുവശത്തു ഒന്നോ രണ്ടോ വീടുകൾ മാത്രം.  ആശുപത്രിയുടെ മതിലിനോട് ചേർന്നാണ് മോർച്ചറി; ഓട് പാകിയ, പ്രേതാലയം പോലെ, പഴയൊരു
കെട്ടിടം.  ചിലപ്പോൾ ഇതുവഴി വരുമ്പോൾ ചീഞ്ഞളിഞ്ഞ ശവങ്ങളുടെ
ദുർഗന്ധം നിറഞ്ഞ കാറ്റ് മതിലിറങ്ങി വരും.  പുഴയിലോ, കുളത്തിലോ പൊങ്ങുന്ന അനാഥപ്രേതങ്ങളുടെ നീണ്ട കാത്തിരിപ്പ്.....

ആദ്യമൊക്കെ ഇതുവഴി വരുവാൻ ഭയം തോന്നിയിരുന്നു.  അന്നൊരിക്കൽ അയാളെ അവൾ ആദ്യമായി കണ്ടത്  ഈ ഇടവഴിയിൽ വെച്ചായിരുന്നു.  ഒരു
പരിചയവുമില്ലെങ്കിലും വിജനതയിൽ, പരിചയക്കാരനെപ്പോലെ, അയാൾ പുഞ്ചിരിച്ചു.  അറിയാതെ അവളും...
അയാളുടെ നിറം കറുത്തിട്ടായിരുന്നു. ചുരുണ്ട മുടി നീട്ടി വളർത്തി ഭംഗിയായി ചീകിമിനുക്കിയിരുന്നു.   അയാളെ പിന്നീട് പ്പോഴും കണ്ടിട്ടുള്ളതും അങ്ങനെതന്നെ!.  പക്ഷേ  അയാളുടെ ഇത്രയും വലിയ താടി ഒരഭംഗിയായിട്ട്  അവൾക്ക് തോന്നി.  കുർത്തയും മുണ്ടുമായിരുന്നു വേഷം. വെള്ളയിൽ കറുത്ത ചെറു പുള്ളിയുള്ളതും, പിന്നെ ആകാശനീലിമയുടെ മറ്റൊന്നും!. മിക്കവാറും അയാളെ ആ രണ്ട് നിറങ്ങളിൽ മാത്രം കണ്ടപ്പോൾ അവൾക്ക് അയാളോട് ചോദിക്കണമെന്നുണ്ടായിരുന്നു,
"ഇത് രണ്ടെണ്ണമേ ഉള്ളോയെന്ന്!."
'ഏയ്‌ വേണ്ട, അയാൾക്കത് ക്ഷീണമായാലോ?, അല്ലെങ്കിൽ തന്നെ ഇതുവരെ ഒന്ന് മിണ്ടുവാൻ കൂട്ടാക്കാത്ത ഒരാളോട് എങ്ങിനെ...'
അയാൾ എന്തെങ്കിലും ചോദിക്കുമെന്ന്, എന്നും അവൾ പ്രതീക്ഷിച്ചിരുന്നു.  അയാൾ ചെറുപുഞ്ചിരിയോടെ അരിക് ചേർന്ന് നിന്നതേയുള്ളു.
'ഇതെന്തു മനുഷ്യൻ, ഒന്ന് വായ് തുറന്ന് മിണ്ടിക്കൂടെ?', ശരിക്കും ദേഷ്യം തോന്നി.
ഒരു ദിവസം അയാളുടെ കയ്യിൽ ഒരു പുസ്തകം ഇരിക്കുന്നത് കണ്ടു.  എവിടെ തുടങ്ങണമെന്ന ബുദ്ധിമുട്ടിന് തിരശീലയിട്ട് കൊണ്ട് അവൾ ചോദിച്ചു.
"ഏതാ ആ പുസ്തകം? വായിച്ചിട്ട് തിരികെ തന്നാൽ മതിയിയോ?" .
അയാൾ സന്തോഷത്തോടെ പുസ്തകം നീട്ടി.
"ഉൾക്കടൽ " ജോർജ് ഓണക്കൂർ' അവൾ അത് വാങ്ങി.
"വായനാ ശീലം ഉണ്ടോ?". പാറപ്പുറത്തു ചിരട്ടയുരയുന്ന ശബ്ദം പോലെയായിരുന്നു. ഒട്ടും മധുരമില്ലാത്ത പരുക്കൻ ശബ്ദം!.
എങ്കിലും മുത്തു പൊഴിച്ചല്ലോ അവൾ ഓർത്തു.
"അങ്ങനെയില്ല, വാരികകൾ വായിക്കും, ചിലപ്പോൾ അനുജൻ ഇതുപോലെ ലൈബ്രറിയിൽ നിന്നും എടുത്തുകൊണ്ട് വരുന്നതും ...."  അയാൾ തുടർന്നു:
" ഞാനിത് പലവട്ടം വായിച്ചതാണ്!.എന്തോ വീണ്ടും വീണ്ടും വായിക്കുവാൻ ഒരു സുഖം!. ഇത് വായിച്ചിട്ടുണ്ടോ ".അയാൾ ചോദിച്ചു.
"ഇല്ല ഞാൻ വായിച്ചിട്ടില്ല!.വീണ്ടും വീണ്ടും വായിച്ചെങ്കിൽ അതെന്താണെന്ന് ഒന്ന്   നോക്കട്ടെ ".  അവൾ പറഞ്ഞു.
അയാൾ ചിരിച്ചു.  ഇടവഴി രണ്ടായി പിരിയുന്നിടത്തു അവർ യാത്രപറഞ്ഞു.


പിന്നെ പലപ്പോഴും അവർ സംസാരിച്ചത് പല പുസ്തകങ്ങളെയും കുറിച്ചായിരുന്നു!.
അതിനപ്പുറം കടന്ന് മറ്റെന്തോ സംസാരിക്കാൻ അവൾ ആഗ്രഹിച്ചു. അയാളും അങ്ങനെ ആഗ്രഹിക്കുന്നുണ്ടാകുമോ? ആവോ അതിന്റെ ഒരു സൂചനയും സംഭാഷണങ്ങളിൽ ഇതുവരെ കണ്ടില്ല.
എങ്കിലും എന്നും അവൾ വരുന്ന സമയത്ത് വരുവാൻ അയാൾ ശ്രദ്ധിക്കുന്നത് അവൾക്ക് കൗതുകമായിരുന്നു.
"വീട്ടിൽ ആരൊക്കെയുണ്ട്?"  അവൾ ചോദിച്ചു.
"അമ്മയും ഞാനും മാത്രം ".  അയാൾ അത് പറയുമ്പോൾ ചുണ്ടുകൾ വല്ലാതെ വിറച്ചു.
"ഇവിടെ എവിടെയാണ് താമസം?" വീണ്ടും ചോദിച്ചപ്പോൾ വലിയ താല്പര്യം ഇല്ലാതെയാണയാൾ മറുപടി പറഞ്ഞത്!.
"ഇവിടെ അപ്പുറത്ത് കാവിനടുത്തുള്ള ഒരു വാടകവീട്ടിൽ.."
കൂടുതൽ എന്തെങ്കിലും ചോദിക്കുന്നതിന്
മുന്നെ അയാൾ വിഷയം മാറ്റുവാൻ വേണ്ടി പറഞ്ഞു.
"ഇവിടുത്തെ ലൈബ്രറിയിൽ നല്ല കളക്ഷൻസ് ഒന്നുമില്ല... എം. ടി. യുടെയും, മുകുന്ദന്റെയും, പത്മനാഭന്റെയും പുസ്തകങ്ങൾ ചോദിക്കുമ്പോൾ  'പോയിരിക്കുന്നു,' എന്നും,  'അവ മടങ്ങി വന്നതേയില്ല' എന്നും പറയും.
എന്തോ വീണ്ടും എന്തെങ്കിലും ചോദിക്കുവാൻ അവൾക്ക് തോന്നിയില്ല.
രാത്രിയിൽ ഉറക്കം വരാതെ, തിരിഞ്ഞും മറിഞ്ഞും, ഇരുട്ടിലേക്ക് കണ്ണുകൾ തുറന്ന് കിടക്കുമ്പോൾ ഇരുട്ടിന്റെ കാഠിന്യം കുറഞ്ഞ്, അലിഞ്ഞലിഞ്ഞു നേരിയ പ്രകാശം  കണ്ണിൽ നിറഞ്ഞു.
അവളുടെ ചിന്തകളിൽ ചിതലുപോലെ അയാൾ അരിച്ചു പടർന്നു കയറിക്കൊണ്ടിരുന്നു.
എപ്പോഴാണ് ഉറങ്ങിയതെന്ന് ഒരു പിടിത്തവുമില്ല.
പുറത്ത് മഴ പെയ്തതും അവൾ അറിഞ്ഞതേയില്ല.  വേനൽ മഴയുടെ സാന്ത്വനത്തിൽ മണ്ണ് മയങ്ങികിടക്കുന്നു.
അടുത്ത ദിവസം അയാളെ കണ്ടപ്പോൾ അവൾ ഒന്നും ചോദിച്ചില്ല. മിണ്ടാതെ തന്നെ അയാളും നടന്നു.
വഴി രണ്ടായി പിരിയുന്നിടം എത്തിയപ്പോൾ അയാൾ പറഞ്ഞു..
"എന്തൊക്കെയോ സംസാരിക്കണമെന്ന് കരുതിയാണ് ഇന്ന് വന്നത്.. എന്തോ എവിടെ  തുടങ്ങണമെന്ന് അറിയില്ലായിരുന്നു.  ഇനിയിപ്പോൾ വേണ്ട, നാളെ ആകട്ടെ!".
കുറെ നടന്നിട്ട് പതിവില്ലാതെ അവൾ തിരിഞ്ഞു നോക്കി.
അപ്പോഴും അയാൾ അവളെയും നോക്കി
നില്ക്കുകയായിരുന്നു.
പിറ്റേന്ന് കണ്ടപ്പോൾ അവൾ ചോദിച്ചു.
"എന്താ ഇന്നലെ പോകാതെ നോക്കി നിന്നത്?"
"ഞാൻ എന്നും നോക്കി നിൽക്കാറുണ്ട്, ഇയാൾ ഇന്നലെയാണ് തിരിഞ്ഞ് നോക്കിയതെന്ന് മാത്രം..."
അയാൾ പറഞ്ഞു. അത് കേട്ട് അവൾ  ചിരിച്ചു.
"എന്താ ഇന്നലെ പറയാമെന്നു പറഞ്ഞത്?
ഇന്നും സ്റ്റാർട്ടിങ് ട്രബിൾ ഉണ്ടോ?".
അയാൾ അതുകേട്ടു ചിരിക്കുമെന്ന് പ്രതീക്ഷിച്ചു. അയാൾ ചിരിച്ചില്ലെന്ന് മാത്രമല്ല, അല്പം ഗൗരവം ഭാവിക്കുകയും ചെയ്തു.
അയാൾ പറഞ്ഞു...
"ഇവിടെ എനിക്ക് ആരെയും അറിയില്ല, എന്നെയും ആർക്കും അറിയില്ല!.  അറിയരുതെന്ന് ഞാനും കരുതിയിരുന്നു.
അറിയുവാൻ താല്പര്യം കാണിച്ചത് ഇയാൾ മാത്രമാണ് ". 
"സാധാരണ ഇയാളുടെ പ്രായത്തിലുള്ള കുട്ടികൾക്ക് ഒത്തിരി കൂട്ടുകാരികൾ ഉണ്ടാകും, തന്നെ കാണുമ്പോഴെല്ലാം താൻ ഒറ്റയ്ക്കായിരുന്നു.  അവളും തന്നെ പോലെ ആയിരുന്നു, ഒറ്റയ്ക്ക്, അധികം കൂട്ടൊന്നും ഇല്ലാതെ.. ആകെയുള്ള കൂട്ട് ഞാനായിരുന്നു."
"അവളോ? അതാരാ?".  അവൾ ജിജ്ഞാസയോടെ  ചോദിച്ചു.
"അവൾ ഇന്ദുലേഖ... ചന്തുമേനോന്റെയല്ല എന്റെ സ്വന്തം ഇന്ദുലേഖ ".
സായാഹ്നത്തിൽ ചേക്കേറിയ കിളികൾ വീണ്ടും കൂട് വിട്ട് പറക്കുന്നത് പോലെ അവൾക്ക് തോന്നി.  അവയുടെ ചിറകടികളുടെ ശബ്ദം അവളുടെ ഹൃദയതാളത്തിനും മുകളിലായി മുഴങ്ങിക്കൊണ്ടിരുന്നു.
"അവൾ ഇപ്പോൾ എവിടെയാണ്?"  അവളുടെ ചോദ്യത്തിലെ ആകാംക്ഷ  അയാൾക്ക് മനസ്സിലായി.
"അവൾ തന്നേ  പോലെ ഇത്രയും വെളുത്തിട്ടായിരുന്നില്ല.  എന്നാൽ കറുത്തിട്ടും അല്ലായിരുന്നു. Bഎന്നാലും അവളുടെ കണ്ണുകൾ തന്റെ കണ്ണുകൾ പോലെ കഥ പറയുന്നവയായിരുന്നു."
"എന്നിട്ട് ആ കുട്ടിയെവിടെ "..അവൾ വീണ്ടും ചോദിച്ചു.
അവളുടെ കണ്ണുകളിലേക്ക് നോക്കി അയാൾ പറഞ്ഞു..,  "അവൾ ഇപ്പോൾ ഇവിടെ നമുക്കൊപ്പം ഉണ്ടാകും ".
അയാൾ പറഞ്ഞത് അവൾക്ക് ഒട്ടും മനസ്സിലായില്ല.
"ആളൊഴിഞ്ഞ ഈ വഴിയിലൂടെ താൻ ഒറ്റയ്ക്ക് വരുന്നത് കാണുമ്പോൾ എന്റെ ഉള്ളൊന്ന് പിടയും, അവളെ കഴുകന്മാർ കൊത്തിവലിച്ചത് ഓർമ്മവരും..."
അയാളുടെ ശബ്ദം നന്നായി പതറിയിരുന്നു...
"കഴുകന്മാരോ??
"ഇതുപോലെ വിജനമായ വഴികളിൽ എപ്പോഴും കഴുകന്മാർ നിഴലുകളിൽ പതുങ്ങിയിരിക്കും, ഇര പിടിയ്ക്കുവാൻ..
അതാ താൻ ഒറ്റയ്ക്ക് നടന്നപ്പോൾ നിഴൽ പോലെ കൂട്ടായ് ഞാൻ നടന്നത്...അല്ലാതെ..
അവിടെ ഒരു നിമിഷം മൗനം നിറഞ്ഞു നിന്നു..
അപ്പോൾ ശവമുറിയുടെ അടുത്തെത്തിയിരുന്നു.   പെട്ടെന്ന്  ഒരു പോലീസ് ജീപ്പ് അവരുടെ മുന്നിൽ കൊണ്ട് നിർത്തി. അതിൽ നിന്ന് മൂന്നാല് പോലീസുകാർ ചാടിയിറങ്ങി അയാളെ മുറുകെ പിടികൂടി.
ഒരു പോലീസുകാരൻ അവളോട് ചോദിച്ചു
"ഇവനെ അറിയുമോ?"
അവൾ ഇല്ലെന്ന് മറുപടി പറഞ്ഞു.
എങ്കിലും അവൾ പേടിച്ചു അടിമുടി വിറച്ചുപോയി..
"ഇതാണ് ദേവൻ, നാലുപേരെ വകവരുത്തിയിട്ട് മാസങ്ങളായി മുങ്ങി നടക്കുകയാണ്!.
ഒരു ഞെട്ടലോടെയാണ് അവളത് കേട്ടത്..
പോലീസ് അയാളെ ഉപദ്രവിച്ചില്ല. ജീപ്പിന്റെ പിൻസീറ്റിൽ കയറ്റിയിരുത്തി ".
"ചത്തവന്മാരും അത്ര നല്ല പുള്ളികളൊന്നുമല്ല, ഇവന്റെ പെണ്ണിനെ...."
അതിൽ അല്പം പ്രായം ഉള്ള പോലീസ്കാരൻ അവൾ കേൾക്കെ പിറു പിറുത്തു...
ജീപ്പിലിരിക്കുന്ന അയാൾക്ക് തന്നോട് ഇനിയും എന്തോ പറയുവാനുണ്ടെന്ന് തോന്നി.  വാക്കുകൾ ശബ്ദമില്ലാതെ മരവിച്ചു പോയ അവസ്ഥ.
അയാളുടെ മുഖത്തു കുറ്റവാളിയുടെ യാതൊരു ഭയവും ഉണ്ടായിരുന്നില്ല.
"സർ, ഈ മരുന്ന് എന്റെ അമ്മയ്ക്കുള്ളതാണ്, ആ കാവിന്റ അടുത്താണ് വീട്."..   അയാൾ ഒരു പോലീസുകാരനോട് പറഞ്ഞു.
"അത് ഞാനവിടെ കൊടുത്തോളാം.. നീ അവിടെ മിണ്ടാതിരിക്ക്.."
പ്രായമുള്ള പോലീസ്കാരൻ തന്നെയാണ് അതും പറഞ്ഞത്.
വഴി രണ്ടായി പിരിയുന്നിടത്ത്  ജീപ്പ് തിരിഞ്ഞ് പോയി...
ജീപ്പിന്റെ പിൻ സീറ്റിലിരുന്ന് അയാൾ അവളെ നോക്കുന്നുണ്ടായിരുന്നു.
മനഃപൂർവം അല്ലെങ്കിലും അയാളുടെ കാഴ്ച്ചകളെ മറച്ചു കൊണ്ടാണ് പോലീസ് പുറകിൽ ഇരുന്നത്...
ജീപ്പ് കണ്ണിൽ നിന്നും മറയുന്നതുവരെ  അവൾ അവിടെ നോക്കി നിന്നു....