2020 സെപ്റ്റംബർ 3, വ്യാഴാഴ്‌ച

നുറുങ്ങുകൾ (1)

                നുറുങ്ങുകൾ.


.
കുരുന്നുകളക്ഷരമുറ്റത്തെത്തിയിന്ന് 
സരസ്വതീപ്രസാദവുമേറ്റുവാങ്ങി
ആദ്യാക്ഷരംകുറിച്ചാകാംക്ഷയോടിനി 
അറിവിന്റെ ലോകത്തെയുറ്റു നോക്കീടും

മലയാള ഭാഷയും വേഷവും സഹ്യനും  
അലയാഴിതീരവും കേരനിരകളും
മലയും കായലും കഥകളീം കുഞ്ചനും 
കലതൻ കലവറേമുള്ളതെൻ കേരളം
    
തെന്നലിലാലോലമാടീടുമപ്പൂപ്പൻ
താടിക്കു താണു പറക്കാൻ മടിയെങ്കിൽ 
താതന്റെ തോളിലിരിക്കും തനയനും 
താഴെയിറങ്ങാൻ മനസ്സു വന്നീടുമോ?

തീരത്ത് തുടരെത്തുടരെത്തല തല്ലും  തിരമാലയ്ക്കില്ലെന്നു തോന്നുന്നു ചേതം!
ചിന്നിച്ചിതറിപ്പതഞ്ഞു ചിരിച്ചവൾ 
പിന്നെയുംപിന്നെയുമെത്തും തലതല്ലാൻ!

ഗഗനനീലിമ നിഴൽ വിരിച്ചു സാ-
ഗരത്തിനും പകർന്നൊരിറ്റു നീലിമ
അരുണനന്തിയിലതു കവർന്നെടു-
ത്തരുണശോണിമ പകർത്തിയംബരേ! 

                 സുഭാഷിതങ്ങൾ

ജീവിതമെന്ന പരീക്ഷണ ശാലയിൽ
ഭാവിയെ രൂപപ്പെടുത്തുവാനായിട്ടു
മറ്റൊരോ ചെയ്തതു കണ്ടു പകർത്തിയാൽ
തോറ്റുപോം കാരണം വേറിട്ട ചോദ്യങ്ങൾ

ചിന്തകളോരൊന്നുരുത്തിരിഞ്ഞീടവേ 
അന്തരംഗേ തിരശ്ശീലയുയർത്തണം
നടനയാഭ്യസം കഴിയും വരേയ്ക്കും 
കാടിറങ്ങീടാതെ, ചിത്തിൽ നടിപ്പവർ

സായൂജ്യം നേടുവാനാഗ്രഹമുള്ളവർ
സാധകം ചെയ്തതുറപ്പാക്ക വേണ്ടിടും
സാദ്ധ്യമല്ലാത്തതിലാഗ്രഹം തോന്നിയാൽ
സാധകം ചെയ്തു നിരാശ വരിക്കണോ?  

എഴുതുന്ന പേനയ്ക്കറിയില്ല തന്നേ  
എഴുതിയ്ക്കും കയ്യിന്നുടമതന്നുള്ളിൽ
നിഴലിക്കുമോരോ വികാരങ്ങ, ളെന്നാ-
ലെഴുതുന്നു സ്വന്തമകക്കാമ്പിൽ നിന്നും!   

മഴയുള്ള നേരം വെയിലെന്നപോലെ
മിഴിനീരിലുപ്പിൻ രസമെന്നപോലെ
അഴലുമാമോദവുമിടകലർന്നുള്ള
വാഴ്‌വാണനുഭവ ഗുരുവെന്നു സാരം 

 
ഉയരത്തിൽനിന്ന്താഴേയ്ക്ക്നിപതിക്കും  പയസ്സിന്നറിയില്ല  തന്നുടെ   ശക്തി!  വൈദ്യുതിയായ്‌ മാറിക്കമ്പിയിൽ കയറി    വന്ഹിയായ് മാറിയാലണയ്ക്കാനത്  വേണം!     

കരുണ യാചിക്കുന്ന കണ്ണിൽ നിറഞ്ഞു  
കാണുന്നവേദന തിരിച്ചറിഞ്ഞെന്നാൽ  കാരുണ്യവാനായിമാറണം കാണുന്നോൻ
കാരണ, മപ്പോൾ മനുഷ്യനായ് മാറിടാം!  

ഉറവയിൽ നിന്നതി ഉത്സാഹമോടേ 
ഉദകം പുറത്തേയ്ക്കൊഴുകീടു- മെന്നാൽ
ആവില്ലതിന്നും തിരികെക്കയറുവാൻ 
വാവിട്ടുപോയോരു വാക്കെന്നതുപോലെ

പതിതർതൻ പരിവേദനങ്ങളറിഞ്ഞു  
പരിണതപ്രജ്ഞനായ് മാറിയെന്നാകിൽ
കരുതമവന്ന്, സ്വയമവൻ മാറിപ്പോയ്
പരാപരനൊപ്പ, മത് നിലനിർത്തണം

അരുവിയിലൂടെയൊഴുകിയുരുമ്മി- 
യുരഞ്ഞു സുഭഗരാകും ശിലകൾപോൽ
മർത്ത്യനും മാറാമകമേ, കഠിനമാം 
പാതകൾ താണ്ടുകിലില്ലൊട്ടു സംശയം 
   
ചിന്തകൾ താഴിട്ടു പൂട്ടുവാനാകുമോ?
ചന്തിരനെതാഴെയെത്തിക്കാനാകുമോ?
സ്വന്തം മനസ്സിൻ നിയന്ത്രണമാകില്ലേൽ
എന്തിനായ് ചിന്തിക്കതന്യനെപൂട്ടുവാൻ
  
ഇന്നുമെന്നും ഞാൻ ശ്വസിക്കുന്നൊരീ
            വായൂ,
എന്നുമെൻ ജീവൻ നിലനിർത്തുമീ വായൂ
മണ്ഡലത്തെ ഞാൻ മലീമസമാക്കുകിൽ 
അന്ധനെന്നല്ലാതെഎന്തുപേരിന്നർഹൻ

ഒഴുക്കുവെള്ളത്തിലഴുക്കില്ലെന്നുക-
ണ്ടഴുക്കുള്ളിലുള്ളതൊഴിവാക്കിടാനായ് 
വഴുക്കുള്ളോരൊക്കെഒഴുക്കുവെള്ളത്തിൽ
മുഴുവനുംമുങ്ങിയാൽഒഴിവായിടുമോ ?

നെല്ലോലത്തുമ്പിലിരിക്കുന്ന തുമ്പിയെ
കല്ലെടുപ്പിക്കുവാനായിപ്പിടിക്കുന്ന
പൈതലിന്നറിയില്ല ആ കല്ലു തുമ്പിക്ക് 
പിടിവള്ളിയാം അനുസരണയല്ലെന്ന്

വാരിധി തീരമണയും തിരകളും
മാരുതൻ വീശിക്കറക്കും ചുഴലിയും
ആരും തടയാതടുങ്ങുവതായ് തോന്നാം  
കാരണമെങ്കിലുമുണ്ടല്ലോ രണ്ടിനും









ഹൃദയാന്തരേയങ്കുരിക്കുന്നയോരോ 
മൃദുല വികാരക്കുരുന്നും വിടർന്നാൽ
കദനങ്ങളെന്യേ പ്രകാശം സ്ഫുരിക്കും  
വദനസുമത്തിൽ നൽപ്പുഞ്ചിരിയൂറും

തുഹിനപാളിയെയുരുക്കിമാറ്റിടും
മിഹിരനെയുള്ളിൽ തുഹിനബിന്ദുവും
തളച്ചിടു,മൊരു നിമിഷമെങ്കിലും
എളുതല്ലാത്തതില്ലുലകിലൊന്നുമേ! 
        
എനിക്കെന്റെചിത്തം
              കരുത്തേകിയെന്നാൽ 
നിനയ്ക്കാമെനിക്കാത്മവിശ്വാസമായി
മനസ്സിന്നുറപ്പെൻ മുതൽക്കൂട്ടുമാവും
നിനയ്ക്കുംനൽകാര്യം നടത്താനുമാവും

ആത്മവിശ്വാസംകൈമുതലായിട്ടുണ്ടോ? 
ആരംഭ ശൂരത്വമുണ്ടാകുകില്ലൊട്ടും  
ആകുലതയുമൊട്ടുമുaണ്ടാകുകില്ല 
ആരംഭിച്ചജോലിയന്ത്യത്തിലെത്തിക്കാം! 
               
ഉൽഫുല്ലമാകുവാൻ വെമ്പുന്ന കമലം
ഉദയാർക്കനെ കാത്തിരിക്കുന്ന പോലെ
നെയ്യാമ്പലുംകാത്തിരിക്കുംസുധാംശുവെ
നിയതി നയിക്കും വഴിയേ ഗമിക്കും    

ആദ്യമായ്മനസ്സിൽപതിഞ്ഞസുഹൃത്തും  ആദ്യം മനസ്സിൽ പ്രതിഷ്ഠിച്ച ഗുരുവും
ആദ്യാനുരാഗമുണർത്തിയ തരുണീം  
അന്ത്യംവരെയും മനതാരിലുണ്ടാകും     

മഴയിൽ തിമിർത്തു കളിച്ചു രസിക്കും
മകന്റെയാഹ്ലാദത്തിലമ്മേം രസിക്കും
മനസ്സിൽ നിഴലിക്കുമാശങ്കയെന്നാൽ
മകന്  ജ്വരം പിടിപെട്ടുപോയെങ്കിലോ  

അംബരകന്യക സ്വയംവരം ചൊല്ലേ
അബ്ജൻ കനകപ്പതക്കമായ് മാറി   
താരകളോ വജ്രഹാരമായും  മാറി  
വരന്മാരായെത്തീ വെൺവാരിദങ്ങളും  
  
മഴയുടെയാരവ താളത്തിൽ തുള്ളും
മഴവെള്ളമൊഴുകീയരുവിയാകേ  
മോദത്തിൽ കളകള നാദമുതിർക്കും 
മൂകമായീടും പുഴയിലലിഞ്ഞാൽ 
        
ആഴിയെ ലക്ഷ്യമായതിവേഗമോടെ-  യൊഴുകുന്ന പുഴയറിയില്ലയതിന്ന്
വഴിമുട്ടിപ്പോകുമെന്നുള്ളോരു കാര്യം     
ആഴി പുഴയെ വിഴുങ്ങുമെന്നുള്ളതും!
!
സായാഹ്നവേളയിൽ ചക്രവാളത്തിലെ
സാഗരഗർത്തത്തിൽ മറയുന്ന സൂര്യൻ
സുഖനിദ്രയിൽ നിന്നുണർന്നു വരുന്നത് 
സഹ്യാദ്രിതന്റെ മുകളിലൂടത്ഭുതം  !!!

കുന്നിൻചരിവിൽനിന്നരുവിയിൽ വീണി- ട്ടൊന്നായുരുമ്മിയുരുണ്ടൊഴുകിപ്പിന്നെ
പുഴയിലെത്തേ രൂപഭാവങ്ങൾ മാറീട്ട് 
പവിഴത്തിനഴകൊത്ത് മാറും ശിലകൾ!!!
!  
  ? 
പച്ചവിരിച്ച മൈതാനത്തെ പുല്ലുകൾ
പയ്ക്കൾ നടന്നു തിന്നുമ്പോളറിയാതെ, 
പതിയിരിക്കുന്ന പുൽച്ചാടിയെ ചാടിച്ച്,
പതത്രികൾക്കുംനൽകും ഭക്ഷണമായിട്ട്  

കാറ്റിനെ കാറ്റാടി യന്ത്രേ കുരുക്കീട്ടും    കറകറക്കി കാറ്റിൻ 'കാറ്റു പോക്കീ'ട്ടും 
കറന്റുണ്ടാക്കീട്ടു കറങ്ങും ഫാനിന്റെ
കാറ്റുകൊണ്ടീടുന്നു കേമനാം മനുഷ്യൻ

എരിയുന്ന മനസ്സിന്റെ ഉള്ളിൽ നിന്നു-
യരുന്ന പരിവേദനങ്ങൾ തൻ ചൂടിൽ
വിരിയുമോരഗ്നിപുഷ്പത്തിൻ നിറം രു-
ധിരത്തിന്റേതായാലതിശയമില്ല!

അലയാഴിതന്റെയടിയിലിരുട്ടിൽ
പലനാൾതപസ്സിരുന്നിട്ടു തനതൊരു   
രൂപമുണ്ടാക്കിയെടുക്കും പവിഴവും
രൂപമില്ലാത്തൊരു പുറ്റും മനോഹരം
   
വൃഷഭ വണ്ടി ഇനി റോഡിലെത്തുമോ ?
 
തിങ്കളിൻ ചാരുതയോലുന്ന സൂര്യപ്ര-
തിബിബം പോലല്ലോ നിന്മുഖം പൈതലേ 
താരാട്ടു കേട്ടിട്ടുറങ്ങവേ നിന്മുഖ-   
താരിന്റെ ശോഭയിരട്ടിയായ് മാറുന്നു!

ഉടയോൻ നിർമ്മിച്ചു ഹൃദയസാഗരം
ഉറവയും തോടുമരുവിയും ചേർന്നു 
പുഴകളായെത്തും കടലു കണ്ടിട്ട്;
ഒഴുക്കുണ്ടെന്നാലോഇരുവശത്തേയ്ക്കും!
(കരവിരുതിനുമതിരില്ലതെല്ലും!) 

ഒരുശുഭ്രനിഴലായിവന്നെൻമന-
താരിതളിൽഹിമകണമായ്മരുവി   
കല്പന മനദർപ്പണത്തിൽപതിച്ചും 
കുളിർകയ്യാലെന്റെകരംഗ്രഹിച്ചിട്ടും
കവിതതൻവഴിയേനയിച്ചതാരോ?  
            
ഉടയോൻനിർമ്മിച്ചുഹൃദയസാഗരം ഉറവയുംതോടുമരുവിയുംചേർന്നു പുഴകളായെത്തുംകടലുകണ്ടിട്ട്
ഒഴുക്കുണ്ടെന്നാലോഇരുവശത്തേക്കും
(കരവിരുതിനുമതിരില്ലതെല്ലും)                       
കമ്പിന്റെതുമ്പിലാലോലമാടും ഞ്ഞാലി-
ചെമ്പരത്തിപ്പൂവിന്നറിയില്ലത് നാളെ
അമ്പേ ഞെട്ടറ്റു നിലം പതിക്കുമെന്നും   
മുമ്പേ ഗമിച്ചവർതൻ പിൻപേപോമെന്നും 

ഇരുട്ടിനെയറിയണമെന്നുണ്ടെങ്കിൽ
ഇരുട്ടിലിത്തിരി നടന്നു നീങ്ങിടൂ  
ഇരുട്ടിനുള്ളിലെ വെളിച്ചവും കാണാം
ഇരുട്ടിനേക്കൂട്ടു പിടിക്കുകേമാകാം 
 
ഒത്തുപിടിച്ചാൽ മലയുംപോരും പോലും

'ദ്യോതം ദുഃഖ'മാണെന്നും പിന്നെ 
'ധ്വാന്തം സുഖ'മാണെന്നും, നമുക്ക്  
പുത്തനറിവേകിയിട്ട്  മറഞ്ഞു  
പോയ മഹാ കവിയ്ക്കു പ്രണാമം   
  
നെഞ്ചിന്റെയുള്ളിലായ് നാടിന്റെ നാമവും
നാവിന്റെ തുമ്പത്തു രാമന്റെ നാമവും
സൂക്ഷിച്ചുകൊണ്ടന്ത്യയാത്രപറഞ്ഞോരു  സാക്ഷാൽ മഹാത്മാവേ കൈകൂപ്പിടുന്നുഞാൻ

ഓണോംകൊറോണയുമൊന്നിച്ചു
              പോയിടും
ഓണക്കളികൾനടക്കു'മോൺ
              ലൈനി'ലായ്
ഓണനിലാവു  മറഞ്ഞുനിൽക്കില്ലാകൊ-
റോണയുണ്ടെന്നള്ള കരണം, നിശ്ചയം                    

വിസ്തരിച്ചൊന്നുറങ്ങീടട്ടെ, ഞാനിന്നീ
നിസ്തുലമാമന്തരീക്ഷത്തിൽ  നിന്നൽപ്പം
സ്വസ്ഥത തേടിയലയട്ടെ,  ഞാനെന്റെ 
സ്വപ്നലോകത്തിൽ, കൊറോണയറിയാതെ

അഗ്നികുണ്ഡത്തിൽ നടക്കാൻ 
               പഠിച്ചൊരാൾ  
ഭഗ്നകിരീടമിറക്കി വച്ചിട്ടു തൻ   
നഗ്നപാദത്തിലെ മുള്ളുകളൂരീട്ടു  
സ്നിഗ്ദ്ധ      


വരണ്ട ചുണ്ടിലായിറ്റു വീണിടും             
   

Translations 
           
ഉൽഫുല്ലമാകുവാൻ വെമ്പുന്ന കമലം
ഉദയാർക്കനെ കാത്തിരിക്കുന്ന പോലെ
നെയ്യാമ്പൽ കാക്കും വിധുവെയെന്നാൽ രണ്ടും  
നിയതി നയിക്കും വഴിയേ ഗമിക്കും   

 
                            *******-

എനിക്കെന്റെചിത്തം
              കരുത്തേകിയെന്നാൽ 
നിനയ്ക്കാമെനിക്കാത്മവിശ്വാസമായി
മനസ്സിന്നുറപ്പെൻ മുതൽക്കൂട്ടുമാവും
നിനയ്ക്കുംനൽകാര്യം നടത്താനുമാവും 
 
'മധുര'മെന്നപദമെന്നുമേവർക്കും 
മനസ്സിനും നാവിനുമേകുമാനന്ദ- 
മെങ്കിലുംമധുരവുംകൈപ്പുള്ള തായി
മാറുമെന്നതൊരുലോകനീതിയല്ലോ

കൂപത്തിന്നാഴത്തിലേക്കരഞ്ഞാണങ്ങൾ,
കെട്ടിടത്തിന്നുയരത്തിലേക്കേണികൾ
ധര,യാഴി,വ്യോമയാനത്തിന് പേടകം, 
നരക,നാകയാത്രക്കെന്തിന് പേടകം 

ഇരുമെയ്യുമൊറ്റയാത്മാവുമായിന്നു   
വരെയുംകഴിഞ്ഞോർ പിരിയുംസമയം  തമ്മിലകലാതെ കെട്ടിയിട്ടെന്നാലാ 
'ആത്‍മാക്ക'ളകലാതിരിക്കുമെന്നാണോ? 

മധുരസ്മരണകളിമ്പമോടേയെൻ
മനോദർപ്പണത്തിൽ നിഴലായി വന്നു 
മിന്നിമറയവേ പിറകേതന്നെത്തും 
മഥിച്ചീടുമോർമ്മയു,മത് വിധിയാമോ?
             
ഇതളിലിരുന്ന് മധു നുകർന്നീടവേ 
ഇതളിറുന്നാലാ പൂവിനുണ്ടാകും
വേദനയെന്തെന്നറിയാതകന്നുപോം
വേറേ പൂതേടി അളി പരാഗവുമായ്
 
നുകത്തിന്നു കീഴിലലസ്സം ഗമിക്കും
നിരത്തിൻ നിയമം ശരിക്കും പാലിക്കും
വിളകളൊക്കെ ചന്ത തോറുമെത്തിക്കും 
കാളയും വണ്ടീമിനി റോഡിലെത്തുമോ

വരമ്പത്തൊറ്റക്കാലിൽ തപസ്സിരിക്കും
പരൽമീനെക്കണ്ടാലോകൊക്കിലൊ തുക്കും
കൊക്കിന്റെകൗശലം അതുപോലെ തന്നെ
കാണിക്കുന്നിന്നത്തെ കള്ളസന്യാസി മാർ

പറന്നെത്രയുയരത്തിലെത്തിയാലും  
പരുന്തിന്റെ കണ്ണതിന്നിരയിൽതന്നാണ്  
ദൂരം തടസ്സമാകുന്നതേയില്ലതിൻ
കാരണം ലക്ഷ്യമെന്നുള്ളതു തന്നെയാം

ഇല്ല, വിഷയ ദാരിദ്ര്യം ചിന്തിക്കുവാൻ,
തെല്ലുമേയില്ലീ, ഉലകത്തിലെവിടെ
ചികയിലും കാണാം വിഷയമെന്നാലോ 
ചിന്തിച്ചിടാനാകണം പക്വതയോടേ

രത്നം മിനുസപ്പെടാനതുര യ്ക്കണം
ശുദ്ധ സ്വർണ്ണത്തിന്നായിട്ടതുരുക്കണം
പരീക്ഷണങ്ങളതിജീവിച്ചാലേ മ-
ധുരിക്കും  ജീവിതം കൈവരിക്കാനാകൂ  

നടന്നുപോകുവാനുതകും പാതയിൽ
കടന്നുപോകുന്നു ശകടം വേഗത്തിൽ
ഒടുങ്ങിടും വേഗം ശകടമെങ്കിലോ
നടക്കും കാലുകളൊടുങ്ങില്ലാ വേഗം!

നിമിഷമോരോന്നുമുടൻ മരിക്കയാൽ 
സമയത്തിൻ നാമം 'മരണ'മെന്നാകാം  
നിരന്തരമായി മരിച്ചുപോകുന്ന 
നിമിഷങ്ങൾക്കാ പേരുചിതമല്ലയോ?

സസ്യലതാദികളാഹാരമുണ്ടാക്കാൻ
സൂര്യതാപമുപയോഗിക്കുമെങ്കിലാ     
'സൂര്യതാപ'മേറ്റവയ്ക്കുണ്ടാം നാശവും  
സൂര്യതാപത്താലേആഹാരോംനിഗ്രഹോം!!!l

അരുതൊട്ടുംഖേദം കഴിഞ്ഞുപോയതിൽ
കരുതലോടെ നേരിടുകയിന്നിനെ
വരും കാലത്തേയ്ക്കു തയ്യാറെടുത്തിടൂ 
കരുതൂ ജീവിതം വിജയമാർഗ്ഗത്തിൽ

കടുപ്പകാലത്തു പ്രചോദനത്തിനായ്  
കടന്നിടേണ്ടിടുമകലം നോക്കാതെ 
കടന്നെത്ര പോയെന്നുറപ്പാക്ക വേണം
കടമ്പകൾ കടന്നതെങ്ങനെന്നതും

കുതിച്ചുംതെറിച്ചുമുരുണ്ടിട്ടും പന്തു 
പതുക്കെനിന്നിട്ടുപിറകോട്ടും പിന്നെ
വശങ്ങളിലേക്കുമുരുണ്ടിട്ടു നിൽക്കും
വശങ്കെട്ടെങ്കിലോമനുജനും തുല്യം

ചേതനയെന്നതൊരുത്തരം കാണേണ്ട
ചിന്തനീയമാം രഹസ്യമാണല്ലാതെ
പരിഹാരം കണ്ടുപിടിക്കുവാനായി
ശിരസ്സു പുകയ്ക്കേണ്ടും സമസ്യയല്ല

പരിചയസമ്പത്തിരുത്തം വന്നോരു
ഗുരുവാണെന്നതു പരമ സത്യമാം    
പരീക്ഷകളാണതാദ്യം തന്നീടുന്നെ   
പിറകേ തന്നിടും പാഠങ്ങളൊക്കെയും

മനസ്സാകും താളിലെഴുതുവാനായി
പെൻസിലോ പേനയോ ആവശ്യമേയില്ല 
എത്രകിണഞ്ഞു പരിശ്രമിച്ചെന്നാലും
എഴുതപ്പെട്ടവ മായ്ക്കാനുമാകില്ല!

പുതപ്പിനുള്ളിലെ നനുത്ത ചൂടിനെ
പനിക്കുന്ന തനു വെറുത്തെന്നു വരും
ഇളം വെയിലിന്റെ തുടിക്കും ചൂടിനെ
കുളിരുന്ന തനു കൊതിക്കുകേം ചെയ്യും

അരുതാത്തത് ചെയ്തിട്ടിളിഭ്യനായീടും 
കുരുന്നിന്നുള്ളിലെ വികാരസാഗരം 
തിരിച്ചറിയുവാൻ വിരുതുണ്ടമ്മയ്ക്ക്
തരമോടെ കാര്യമൊതുക്കീടുമമ്മ

ബന്ധങ്ങൾ നന്നായി രൂപപ്പെടുത്താൻനി-
ബന്ധനകൾക്കു കഴിയാതെ വന്നിടും  
കാര്യം ഗ്രഹിക്കുന്നയാളും വിശ്വാസ്യത
കാക്കുന്നയാളുമൊന്നിച്ചാൽ ദൃഢബന്ധം

മധുകണമുള്ളിലൊളിപ്പിച്ചു വച്ചു മധുപനെയും കാത്തിരിക്കുന്ന സൂനം 
മധുപനായ് തൽപ്പമൊരുക്കിവക്കുന്നു
മൃദുലമാം വർണ്ണ ദളങ്ങളാലെന്നും

പുറമേ നിന്നുള്ള നിരീക്ഷണത്തിൽനി-
ന്നറിയില്ല സ്വയമെവിടെയെത്തുമോ        
 ജയമൊരാളുടേതളന്നീടുമന്യർ
സ്വയമളക്കണമൊരുവൻ സംതൃപ്തി

ഹരിതകേരള തീരത്തെവിടെയും 
നിരനിരയായി തലയുയർത്തീട്ടു   
നിലയുറപ്പിച്ച കേര തരുക്കളാം
നയനാനന്ദത്തിനിനിയെന്തുവേണം

വെണ്ണിലാവിന്റെ കുളിർ വെളിച്ചത്തിൽ 
കണ്ണും മിഴിച്ചു കിനാവു കാണുന്നോരു  
വിളക്ക് മരത്തിനു നിഴലൊന്നു പിന്നിൽ 
വേറൊന്നുമുണ്ടത് വളരും കുറുകും!!!

ഓർമ്മതൻ ഭണ്ഡാരമാകും മനസ്സതിൽ
കീർത്തി സ്തംഭങ്ങൾ നാം സൂക്ഷിച്ചു വച്ചിട്ടു
ഭാവിയിലോർക്കാനുമയവിറക്കാനും 
ഭാവിപരമ്പരയ്ക്കായും സംരക്ഷിക്കും

മനസ്സാകുമഭിലാഷ ചെപ്പിനുള്ളിൽ
മെനയുന്ന പലതരം മോഹങ്ങൾക്കും   
നിറങ്ങൾ കൊടുത്തു കൊഴുപ്പേകുന്നതു  
നിണവും കനവും ചേർന്ന കൂട്ടല്ലയോ?

തടസ്സമാവില്ല ദൂരം സൽബന്ധത്തിന്
അടുപ്പമുറപ്പാക്കിടാ സൽബന്ധവും   
അന്യന്റെ വികാരത്തിനഭയവുമൊപ്പം
ആദരവും നൽകൂ നല്ല ബന്ധം തീർക്കാം

ജലവും വായുവുമഗ്നിയുമൊന്നുപോൽ
ജീവനുതകീടും ജീവനെടുത്തീടും,   
ഇവരിലാരാണു മുന്നിൽ നിൽക്കുന്നതെ-
ന്നവരോടാരാഞ്ഞാലുത്തരം കിട്ടുമോ?

തേടിനടന്നിടാം ഏകാന്ത തീരങ്ങൾ  
തീരമണഞ്ഞാലലഞ്ഞു നടന്നിടാം
വള്ളിക്കുടിൽ കണ്ടാലൂയലാടാമതിൽ
വാനോളം പൊങ്ങിപ്പറന്നുല്ലസിച്ചിടാം

തന്നിൽനിന്നൊരു നറു മന്ദഹാസം പ്ര- തീക്ഷിക്കുന്നോർക്കാദരവേകീടവേണം  
തന്നിൽനിന്നൊന്നുമേയാഗ്രഹിക്കാ
         ത്തോർക്കു 
തെല്ലൊരു വിസ്മയം നൽകി ഭ്രമിപ്പിക്കൂ  

തന്നുടെ പുഞ്ചിരി മാത്രം കണ്ടീടുന്ന 
തോഴരൊരായിരമുണ്ടെന്നിരുന്നാലും    
തന്റെ കണ്ണീരിന്റെയർത്ഥമറിയുന്ന
തൊഴാനാകും വിലപ്പെട്ടവനേറ്റവും

മധുരമലയാള മാദക ലഹരി 
മനതാരിലൊരു കുളിരിൻ തരിയായി
നുരയവേ തിരകളായുയരുകയായ്  
നിരനിരയായി കവിത തൻ വരികൾ 
   
നമുക്കായി കാത്തുനിൽക്കില്ല സമയം
നല്ലനേരം നോക്കി കാക്കേണ്ട നമ്മളും     
ശരിയായകാര്യങ്ങൾ ചെയ് വതിന്നായി 
നേരമേതും ശരിയാകാതിരിക്കില്ല

തിങ്കളിൻ ചാരുതയോലുന്ന സൂര്യപ്ര-
തിബിബം പോലല്ലോ നിന്മുഖം പൈതലേ 
താരാട്ടു കേട്ടിട്ടുറങ്ങവേ നിന്മുഖ-   
താരിന്റെ ശോഭയിരട്ടിയായ് മാറുന്നു!

വിശ്രമമില്ലാതെ ജോലിചെയ്യുമേക  
വിശ്വസ്തമാം യന്ത്രമാകുന്നു ഹൃദയം
അതിനേകൂ സന്തോഷമെന്നുമെപ്പോഴും
അത് തന്റേതായാലുമന്യന്റേതായാലും 

വ്യാകുലതയെന്നത് ആടും കസേരേലി-
രിക്കുന്നപോലുള്ളോരനുഭവം മാത്രം
എന്തെങ്കിലുമൊന്നു കാട്ടുന്നെന്നല്ലാതെ
എങ്ങുമേയെത്തിക്കയില്ലതു നിങ്ങളെ 

വയലേലയുച്ച വെയിലിൽ തപിക്കേ
വെയിലിന്റെ ചൂടകറ്റാനായ് പവനൻ
മെല്ലവേ വീശിക്കൊടുക്കുന്നു നെല്ലിനെ
നെല്ലെന്നാലൂറ്റുന്നു വെയിലിന്റയൂർജ്ജം


സ്വന്തംചിന്തയെനിയന്ത്രിക്കാനാകുകിൽ  
സ്വയംശിക്ഷണമുളവാകുമെന്നർത്ഥം
ചിന്തകളെ നിയന്ത്രിക്കുവാനായില്ലേൽ ചെയ്യുന്ന കാര്യം നിയന്ത്രണാതീതമാം

കല്ലെടുപ്പിക്കവേ തുമ്പിതൻ വാലഗ്രം
തെല്ലുമുറിഞ്ഞിടത്തൊരുപുൽത്തുരുമ്പു  കേറ്റിപ്പറപ്പിക്കും പൈതലിൻ ഭാവത്തിൽ  
കൊല്ലാതെകൊല്ലുന്നനേകംമാനന്യന്മാർ!  
അറിവു ശരിക്കുണ്ടെന്നതു തന്നെയാ-
ണറിവിൻ കാതലതുപയോഗിക്കേണം
അറിവില്ലയെങ്കിൽ അജ്ഞത സ്വയമേറ്റ്
പറയുകിലതുമറിവിന്റെ സത്താകും

നിരന്തരകർമ്മമൊരുത്തനെ നല്ല 
തിരക്കിലാക്കീട്ടു നയിക്കുമെങ്കിലു -
മതുവഴി നല്ല ഫലസിദ്ധി വന്നാൽ 
സ്വതന്ത്രനായിടുമവ,നറിയുക!!!
    
പ്രചോദനമുണ്ടായിടും മനസ്സിൽനിന്ന്  
പ്രബുദ്ധതയോഹൃത്തിൽനിന്നുമുണ്ടാകുംഅർത്ഥവത്താം ജീവിതമുളവാക്കിടും   
ആത്മീയമാമനുഭവമാണ്  'സംതൃപ്തി'

ബന്ധവുമിഷ്ടവും സഖ്യവുമൊക്കെയും 
എത്താമെവിടേംക്ഷണിച്ചോഅല്ലാതെയോ  
ആദരവെവിടെയാണോ ലഭിക്കുന്നത്
അവിടെയേ എന്നാലവ  നിലനിൽക്കൂ 


നുറുങ്ങു ശ്ലോകങ്ങൾ 



തുറന്നുവച്ചാലേ മനസ്സും കുടയും
തെല്ലെങ്കിലുമുപയോഗപ്രദമാകൂ
അല്ലയെന്നാകിലവരണ്ടുമൊന്നുപോൽ 
അധികഭാരം തരുമെന്നതറിയൂ

നേരായ പാതയിലൂടെ നടക്കു കിൽ
ആരുമേ ലക്ഷ്യസ്ഥാനത്തുചെ ന്നെത്തിടും
കാരണം മറ്റൊന്നുമല്ലയാപാത യിൽ
തീരെത്തിരക്കു കാണില്ലെന്നതു തന്നെ

നീളുംപെരുവഴിനേരുള്ളതാണെങ്കിൽ
നാളുകളെത്രയെടുത്തുവെന്നാകിലും
ആളൊരുമ്പെട്ടിറങ്ങിച്ചെന്നാലെത്തിടും
പാളിച്ചയൊന്നുമേയില്ലാതെ ലക്ഷ്യത്തിൽ

കണ്ണിൽ നിഴലിക്കും ഭാവഭേദ ങ്ങളെ
കണ്ടുവായിക്കുവാനാർക്കുംകഴിഞ്ഞീടും
മനസ്സിലുണ്ടാകും വിഷാദത്തെ യുത്ത-
മനാകുമൊരാൾക്കേവായിക്കുവാനാകൂ.



ജീവിതമെന്നതൊരിടവേള മാത്രം,
ജനനത്തിനും മരണത്തിനും മദ്ധ്യേ.
ആവേളയിൽ സ്വയം നേടിടൂ സന്തോഷം
അന്യരേയുമതിൽ പങ്കാളിയാക്കിടൂ 

പൂർണ്ണത നേടില്ല ജീവിതമെപ്പോഴും
പാത വളഞ്ഞും പുളഞ്ഞുമതുപോലെ
താണുമുയർന്നും കിടന്നാലുമുണ്ടൊരു 
തനത് സൗന്ദര്യ,മതുപോലാമായുസ്സും  

അദൃശ്യമായ് തോന്നിടാം നല്ലകർമ്മങ്ങൾ
അവയെന്നാലുണ്ടാക്കിയെന്നുവന്നീടാം 
അനുപമമാമോരടയാളമെന്നും
അറിയാതെയന്യരുടെ ഹൃത്തിലായി

പ്രഥമദൃശ്യത്തിലാരുമേ നമ്മൾക്കു
പ്രത്യേകതയുള്ളവ്യക്തിയായ്‌തോന്നിടാം  
എങ്കിലും വിരലിലെണ്ണാവുന്നവരേ
തങ്ങിടൂ നമ്മുടെ അന്ത്യദൃശ്യം വരെ

പൊറുക്കുകയെന്നതാകും  സ്നേഹവായ്പ്പിൻ 
പര്യായത്തിന്റെ മനോഹര മാതൃക
തിരികെ കിട്ടീടുവത്യധികമാകും
ധന്യതയും സമാധാനവുമായിടും

ആരുമേ കണ്ടീടിലൊന്നുനോക്കിപ്പോകും  ആകാരമല്ലേ ഉദയസൂര്യബിംബം 
സായന്തനത്തിലേയസ്തമയ ബിംബം   
കാണുകിലോ നിശ്ചലരായ് നിന്നുനോക്കും
           
വഴിയിൽ തടസ്സമായ് തോന്നിടും കാര്യം 
വഴിമാറിപോകാൻ  കാരണമായാലും
അതുമൊരനുഗ്രഹമായിട്ട് മാറീടാം
പുതിയൊരു നല്ല ഫലസിദ്ധിക്കായി.  

പാത വേണ്ടിവരില്ലാ ചില യാത്രയ്ക്കായ്
പാകപ്പെട്ടോരു മനസ്സു മാത്രം മതി 
തോൽവിയെന്നാൽ  ജയത്തിന്നെതിർ വാക്കല്ല-
തെന്നാലോ വിജയത്തിൻ ഭാഗമായീടും
     
നമ്മളുടെയറിവില്ലാതെതന്നൊരാൾ 
നമ്മുടെനന്മ കരുതി ധ്യാനിക്കുകിൽ 
അതുതന്നെയാകണംനമ്മൾക്ക് കിട്ടിടും 
അതുല്യമാകും ശ്രദ്ധയു,മാദരവും

തിരിച്ചറിഞ്ഞീടുക സ്വയമെന്നതാകും
ഒരു ജീവിതത്തിലെ വലിയയാഹ്വാനം.
രണ്ടാമത്തേതർഹമായതും ഉള്ളതും 
കൊണ്ടു തൃപ്തിയടയേണമെന്നുള്ളതാം

കരുത്തരായ് മാറാം അഹങ്കാരിയാകാ
പരുഷരായ്‌ക്കൂടാ അഭിമാനിയാകാം   
ദയാശീലനാകാം മഹാബലിയാകാ 
ദുരാഗ്രഹമരുത് ദുർബലരാകരുത്   

നനുനനുത്തുള്ളോരു കനവിൻ കണികകൾ
നിനവിന്റെയറകളിലമൃതം ചൊരിഞ്ഞത് 
നുകരുവാനായ് മനമതി  നരികെയെത്തേ  
അകതാരിൻ മിഴികൾ തുറന്നുപോയി


ഭൂമിയിലെ നല്ലയദ്ധ്യാപകരായിടും   
സമയവും ജീവിതവു,മതിൽ ജീവിതം 
സമയത്തിന്റെയുപയോഗം പഠിപ്പിക്കേ
സമയം പഠിപ്പിക്കുമായുസ്സിന്റെ വില
     
സ്നേഹം നഷ്ട്ടങ്ങളാൽ ചുറ്റപ്പെട്ടൊരു  മഹാ-
സാഗരമല്ലയോ, വികാരങ്ങൾ തന്നുടെ.
ഒരിക്കലും വെറുപ്പ് കാട്ടാത്തോരുഹൃദയവും 
ചിരി മാഞ്ഞിടാത്ത വദനവും സൂക്ഷിക്കൂ.

ഉറച്ച വിശ്വാസവുമാശയുമുണ്ടെങ്കിൽ  
ഉദ്ദേശിക്കും കാര്യമുറപ്പായും സാധ്യമാം  
മനോഹരമായിമാറ്റും സ്നേഹമെല്ലാമേ
മനസ്സിലിവമൂന്നുമായ് തുടങ്ങൂ ദിനം.    
   
മധുരനിമിഷങ്ങളെന്നുമെത്തുന്നതു   
മധുരാഭിവാദ്യത്തിൽനിന്നുമല്ലെന്നാലോ 
നന്മതനിക്കു നേരുന്നവരെയോർത്തുള്ള 
നറുചിന്തയിൽനിന്നുമാണെന്നതറിയൂ





 






  
  


 

 



Happiness is the spiritual experience of living  every minute with love, grace nd grtitude











ഇന്ന്(1-11-2020) കേരളപ്പിറവി ദിനം. 

കേരളം ദൈവത്തിൻ സ്വന്തനാട് 

സഹ്യാദ്രി കാക്കുന്ന പുണ്യ നാട്
സാഗരം തീരമായുള്ള നാട്
കായലും പാടവുമുള്ള നാട്
കേരളം ദൈവത്തിൻ സ്വന്തനാട്.

പമ്പയും പെരിയാറുമുള്ള നാട്
നിളയുടെ ലാളനമേറ്റ നാട്
വള്ളംകളിയുടെ പുണ്യനാട്
കേരളം ദൈവത്തിൻ സ്വന്തനാട്.

ഹരിതാഭയെങ്ങും നിറഞ്ഞനാട്
കേരവൃക്ഷങ്ങൾ നിറഞ്ഞ നാട് 
ഓണമാഘോഷിക്കും പുണ്യ നാട്  
കേരളം ദൈവത്തിൻ സ്വന്തനാട്.

ഗുരുവായൂരപ്പൻെറ  പുണ്യ നാട്   
ശബരിഗിരീശൻെറ  പുണ്യനാട്
ശ്രീപത്മനാഭൻെറ  സ്വന്തനാട്
കേരളം ദൈവത്തിൻ സ്വന്തനാട്.

പള്ളികൾ ധാരാളമുള്ള നാട്                                    മോസ്ക്കുകൾ ധാരാളമുള്ള നാട്                                വാസ്കോഡഗാമ തിരഞ്ഞ നാട്                                 
കേരളം ദൈവത്തിൻ സ്വന്തനാട്. 

ശങ്കാരാചാര്യർ പിറന്നനാട്
വിദ്യാധിരാജൻ ജനിച്ച നാട്     
നാരായണഗുരു കണ്ട നാട്
കേരളം ദൈവത്തിൻ സ്വന്തനാട്.

തുഞ്ചൻെറ  കുഞ്ചൻെറ  പുണ്യനാട്
സ്വാതിതിരുനാൾ ജനിച്ചനാട്
ഓമനതിങ്കൾ പിറന്ന നാട്
കേരളം ദൈവത്തിൻ സ്വന്തനാട്.

ചെറുശ്ശേരി കൃഷ്ണനെ കണ്ട നാട്  
വള്ളത്തോൾ ഉള്ളൂർ പിറന്ന നാട്
ആശാൻെറ  പൂവുകൾ വീണ നാട് 
കേരളം ദൈവത്തിൻ സ്വന്തനാട്.

സീവിയും പിസിയും കണ്ട നാട്
തകഴിയും ദേവും പിറന്ന നാട്
സുൽത്താൻ ബഷീറിൻെറ  ഭാഗ്യനാട്
കേരളം ദൈവത്തിൻ സ്വന്തനാട്

രവിവർമ ചിത്രം വരച്ച നാട്
കഥകളി നൃത്തം പിറന്ന നാട്
കോലവും പൂരവുമുള്ള നാട്
കേരളം ദൈവത്തിൻ സ്വന്തനാട്.

പരശുരാമൻ തീർത്ത പുണ്യനാട്
മലയാള ഭാഷ പിറന്ന നാട്                                
കേരളം ഞങ്ങടെ സ്വന്തനാട്                                       
കേരളം ദൈവത്തിന്‍ സ്വന്തനാട്

െെെെെെെെെെെെെെെ


   





 

  

ഓലത്തുമ്പിലാടാനോലേഞ്ഞാലിയാണേൽ 
പാലമരത്തിലിരിക്കേണ്ടവൾ യക്ഷി
പാല

 Uyiui
Like the lotus bud that waits eagerly
For the rising sun to û early,
So will wait for the moon by water lilly
But it is destiny who guides both, equally
 
The burden of life that man has to bear
On his head or in hand or mind can never
Ever, for relef, be passed on to any other    For, he who created has to bear for ever 
 
 
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ