2021 സെപ്റ്റംബർ 28, ചൊവ്വാഴ്ച

ദ്രൗപദീ ചരിതം

.         പാഞ്ചാലിയെന്ന ശാപജന്മം
                         ------------
.          ഉപഗുപ്തൻ കെ. അയിലറ 

പഞ്ചവേദത്തിലെ പാഞ്ചാലിയല്ലോ നീ  
അഞ്ചാത്ത നെഞ്ചിന്നുടമയല്ലോ!

പാഞ്ചാലരാജന്റെ പുത്രിയാണെങ്കിലും
അഞ്ചാണുങ്ങൾക്കൊറ്റ പത്നിയായോൾ!

അഞ്ചു പ്രിയന്മാരെകിട്ടുവാൻ കാരണം 
അല്ല, തീർത്തും, നിൻ നിയോഗമല്ല!

ചൊല്ലുന്നിതൈതിഹ്യം,നിന്റെ നാവിൻ തെറ്റ-
തല്ലാതെയൊന്നുമല്ലെന്ന സത്യം!

പൂർവ്വജന്മത്തിൽ ഒരുത്കൃഷ്ട പത്നിയായ്
വാണിരുന്നില്ലേ നീയാശ്രമത്തിൽ?    

'നാളായണി'പ്പേരിലല്ലോയറിഞ്ഞു നീ
വേളിയായ്, യോഗിയാം മൗൽഗല്യന്റെ.

മൗൽഗല്യ മഹർഷീടെ പ്രീതിക്കു പാത്ര-  മായ് വരം ഒന്ന് നിനക്കന്നു കിട്ടി!

നിന്റെയാസക്തിതൻ കാരണം ആ വരം
നീ മാറ്റിയാക്കി നിൻ ശാപമായി!  
 
കുഷ്ഠരോഗിയാമാ യോഗി തന്നറ്റയാ  കൈവിരൽ വീണോരു ഭക്ഷണം നീ

സ്വാദോടെ ഭക്ഷിച്ചു സംതൃപ്തയായതിൽ
സ്വാമിയാ മാമുനിക്കുണ്ടായ് ദയ 
 
നിന്നഭീഷ്ട സിദ്ധിക്കായിക്കരുവാക്കാൻ
നീ വാങ്ങിയ വരമെത്രപൂർവ്വം  

അഞ്ചു രൂപം പൂണ്ടിടൂ, രമിപ്പിക്കെന്നെ,
അഞ്ചാതെ ചോദിച്ചു വാങ്ങീ വരം.

മൗൽഗല്യനദ്രിയായ് മാറവേ നീ സ്വയം
മോദമോടേയൊഴുകീ പുഴയായ്!

വൃക്ഷമായ് മൗൽഗല്യൻ മാറവേ നീ നീണ്ട  
വള്ളിയായിപ്പടർന്നേറീയതിൽ!

പൃഥ്വിയായ് മൗൽഗല്യൻ മാറേയിരമ്പുന്ന  അബ്ധിയായിട്ടു നീ രൂപം മാറി!

പുഷ്‌പമായിട്ടവൻ വന്നിടേ നീവന്നു
പാറിപ്പറക്കുംഭ്രമരമായി!

കാറ്റായി മാറീയവൻ വന്നിടെ നീയോ 
കാമോഷ്ണമേകും സുഗന്ധമായി!

അങ്ങനീയഞ്ചു രൂപങ്ങളിൽ ഏറെനാൾ
നിങ്ങളൊന്നിച്ചു  രമിച്ചതില്ലേ

എന്നിട്ടുമാസക്തി നിന്റേതു തീരാതെ
വന്നിടേ ക്ഷമ തീർന്നു മാമുനിക്ക്    

നീ ശല്യമായ് മാറിയപ്പോൾ മഹർഷീടെ
നിഷ്ഠക്കു വിഘ്നം ഭവിച്ചതില്ലേ?

നീരസം തോന്നാതിരിക്കില്ലയാർക്കുമേ
നാളായണീ നീയതോർത്തതില്ല!

ജനിച്ചീടട്ടെ നീ വരും ജന്മമെങ്കിൽ
മനുഷ്യന്റെ വംശത്തിലൊരുനാൾ,

വരിച്ചീടുകെന്നിട്ടഞ്ചു പേരെയെന്നാ    
വന്ദ്യ സന്യാസി ശപിച്ചിതല്ലോ!

ഇടിത്തീ ശിരസ്സിൽ വീണപോലായിനീ
ഞെട്ടിത്തരിച്ചങ്ങുനിന്നുപോയി!

കേണുതാണങ്ങപേക്ഷിച്ചാലും സന്യാസി 
കാണിക്കയില്ലാ ദയ,യറിയാം  

ശിക്ഷയിൽനിന്നിനീമെപ്രകാരമാകും  
രക്ഷപ്പെടേണ്ടതെന്നായി ചിന്ത  
      
പുകച്ചൂ ശിരസ്സേറെയെന്നിട്ടൊടുക്കം
അകക്കാമ്പിൽ കിട്ടീയുത്തരവും!

ശങ്കരൻ തന്നുടെ പ്രീതിനേടീടണം 
ശാപമോക്ഷം നേടിസ്വസ്ഥയാകാം.

കാഠിന്യമേറും തപസ്സു ചെയ്തിട്ടു നീ
കാളകണ്ഠന്റെ ദർശനം നേടി

ദർശനം കിട്ടേ പ/രിഭ്രമി/ച്ചേറെ നീ,
ഭർത്താവി/നെത്തരൂ എന്നുചൊല്ലി!

ചോദിച്ച/തൊന്നല്ല/യഞ്ചുപ്രാവശ്യം    



 
ക 
 

   
 
  






പാഞ്ചാല/ രാജന്റെ/ പുത്രിയാ/യങ്ങനെ
അഞ്ചു പേ/രേ നീ വ/രിച്ചത/ല്ലേ?
                     ------------






അഞ്ചു ഭർത്താക്കന്മാരുടെ ഭാര്യയാകുന്നത് അപമാനിതയാകുമെന്ന് ദുഃഖിച്ച് നാളായണി ശിവനെ തപസ്സുചെയ്തു. ശിവൻ പ്രത്യക്ഷപ്പെട്ടു. പെട്ടെന്നുള്ള ശ്രീ മഹാദേവന്റെ ദർശനത്തിൽ പരിഭ്രമിച്ച്, ‘എനിക്ക് ഭർത്താവിനെ തരൂ’ എന്ന് തുടരെ അഞ്ചുപ്രാവശ്യം ആവർത്തിച്ചു. ഭഗവാൻ അവൾക്ക് 'അഞ്ച് ഭർത്താക്കന്മാരുണ്ടാകട്ടെ' എന്നുതന്നെ എന്നനുഗ്രഹിച്ചു. നാളായണി കരഞ്ഞുകൊണ്ട്, ‘ഒരു സ്ത്രീക്ക് അഞ്ചുഭർത്താക്കന്മാരുണ്ടാകുന്നത് അപമാനമല്ലെ?’ എന്നു ഭഗവാനോട് ചോദിച്ചപ്പോൾ, അതുകൊണ്ട് അപമാനം ഒന്നും സംഭവിക്കില്ലെന്ന് നാളായണിക്ക് ഉറപ്പുനൽകി.

എന്നിട്ടും വിശ്വാസം പോരാതെ നാളായണി വീണ്ടും ഭഗവാൻ ശിവനോട് ‘വേദങ്ങളിലൊന്നും ഇങ്ങനെ ഒന്നു പറഞ്ഞിട്ടില്ലല്ലൊ, പുരുഷന്മാർക്ക് ഒന്നിലധികം ഭാര്യമാരുണ്ടാകാം, എന്നാൽ സ്ത്രീക്ക് ഒന്നിൽക്കൂടുതൽ ഭർത്താക്കന്മാരായാൽ അവൾ അധഃമയാകും’എന്നാണല്ലൊ എന്ന് ചോദിച്ചു. കൂടാതെ ദേവവിധിപ്രകാരം പുത്രനുണ്ടാകാൻ ഭർത്താവിന്റെ നിർദ്ദേശപ്രകാരം മറ്റൊരു പുരുഷനിൽ നിന്ന് പുത്രനെ സ്വീകരിച്ചാൽ പോലും പ്രായശ്ചിത്തം ചെയ്യണം എന്നാണ്, പുത്രലബ്ദിക്കായി പോലും, ഒന്നും രണ്ടും മൂന്നും അനുവദ്യമാണ് എന്നാൽ നാലാമതായാൽ പതിതയും അഞ്ചാമതായാൽ വന്ധകിയും ആകും എന്നാണന്ന് അവൾ ചോദിക്കുമ്പോൾ, ഭഗവാൻ അവൾക്കു മാത്രമായി ഇത് അനുവദിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ