2020 ജൂൺ 28, ഞായറാഴ്‌ച

അച്ഛനെയും കാത്ത്

അച്ഛനെയും കാത്ത്  

"അച്ഛനെന്നാണ് വരുന്നതമ്മേയെനി-
ക്കച്ഛനെക്കാണാൻ
          കൊതിയേറെയായി    
എന്തൊക്കെയാണച്ഛൻ       
          കൊണ്ടുവരുന്നത്? 
പന്തില്ലേ, കാറുമുടുപ്പും ചോക്ലേറ്റും.

വേണമെനിക്ക്  തോക്കും
        പ്ലെയിനും പിന്നെ
കാണിക്കുമങ്ങേലെ
          പാറൂനെ ഞാനത്.
അച്ഛനതൊക്കെയും
          കൊണ്ടൊന്നു പെട്ടെന്ന് 
അവിടെനിന്നൊന്നിങ്ങ്
         വന്നിരുന്നെങ്കിൽ! 

ഏറെ പ്രതീക്ഷയോടന്നുറങ്ങീ കുഞ്ഞ്
എന്നാലോ രാത്രിയിലമ്മയ്ക്കു വന്നു
വാർത്ത, തന്റെ       
          പതിയാശുപത്രീലാണ് 
വളരെ ഗുരുതരമാണുപോലും!





    

  

  
     

2020 ജൂൺ 23, ചൊവ്വാഴ്ച

23. ഓർത്തെടുക്കട്ടെ ഞാൻ.

   23.  ഓർത്തെടുക്കട്ടെ ഞാൻ      

ബാല്യത്തിൻ നേത്രങ്ങൾ കൊണ്ടു ഞാൻ കണ്ടോരു
കാലീന ദൃശ്യങ്ങളെത്ര ചേതോഹരം!
കാലത്തെഴുന്നേറ്റു മുറ്റത്തിറങ്ങിയാൽ
കാണ്മതോ മഞ്ഞിൽകുളിക്കും പ്രകൃതിയെ
.
ഉടനതാ കാണാം കിഴക്കേ മലകൾ- 
ക്കിടയിലൂടെത്തി നോക്കുന്നയർക്കനെ,  
അരുണന്റെ ബാല കിരണങ്ങൾ തട്ടി      
ഉരുകുന്ന നേർത്ത മഞ്ഞിൻ പുടവയെ,

പുൽത്തുമ്പിലൂറുന്ന  നീർത്തുള്ളിക്കുള്ളിലായ് 
പകലോന്റെ ബിംബം തിളങ്ങി നിൽക്കുന്നത്,
പതിയെയാ നീർത്തുള്ളി ഭാരം  സഹിക്കാതെ  
പുൽത്തുമ്പിൽ നിന്നു ഞെട്ടറ്റു വീഴുന്നതും 
 
കൊതി തോന്നവേയാ നീർത്തുള്ളി കയ്യിലായ് 
കൊണ്ടിട്ടു കണ്ണിലേക്കിറ്റിറ്റു വീഴ്ത്തീട്ടു 
കുളിരു കോരും തണുപ്പിന്റെ  സുഖമെൻ 
കണ്ണാസ്വദിക്കവേ കോരിത്തരിച്ചതും  
  
പകലോനുയർന്ന് ലോകത്തെ വീക്ഷിക്കവേ   
പതിയെ പ്രപഞ്ചം വെയിലാകും വെള്ള-
പ്പുടവയണിഞ്ഞു പ്രകാശിതമായി- 
പ്പതിവ് പോൽ കർമ്മനിരതയാകുന്നതും 
          
വായുവിൽ തിരമാല പോലെയുലയും
വയലും, കളകളം പാടിയൊഴുകും 
അരുവിയും, പിന്നെ കലപില ചൊല്ലി
അകലേക്ക് പൊങ്ങിപ്പറക്കും കിളികളും 
                         
കാറ്റെന്ന കാണാത്ത കൂറ്റൻ പ്രതിഭാസം
കാട്ടിടും മായാ പ്രകടനമൊക്കെയും
പ്രസൂനങ്ങൾ കാറ്റിൽ സുഗന്ധം പരത്തി
പ്രകാശം ചൊരിഞ്ഞുല്ലസിച്ച് നിൽക്കുന്നതും

പൂമ്പാറ്റകൾ മലർ തോറും പറന്നിട്ടു
പൂക്കൾതൻ പ്രേമരഹസ്യങ്ങൾകൈമാറി
പകരമായ് മധുവുണ്ട് തെന്നിപ്പറന്നിട്ട് 
പുതിയ സൂനങ്ങളന്വേഷിച്ച് പോവതും 
            
പാറിപ്പറക്കുന്ന വെൺമേഘ രൂപങ്ങൾ
പാരം വേഗേന വേഷങ്ങൾ മാറുന്നതും
ഇടികൂടി തമ്മിൽ കാർമേഘക്കൂട്ടങ്ങൾ 
ഇടിമിന്നൽ പായിച്ച് വർഷം പൊഴിക്കതും

കുളിര് പരത്തും മഴചാറ്റിൻ ധൂളിയിൽ
കതിരോന്റെയേഴു നിറങ്ങൾ നിറച്ചിട്ട്
കിരണമാകും പേനത്തുമ്പാൽ രചിച്ച
കിടയറ്റ മാരിവില്ലിന്റെയഴകും

സന്ധ്യയ്ക്കു പശ്ചിമ ചക്രവാളത്തിലായ്
സിന്ദൂരം ചാർത്തിയിളം പുഞ്ചിരിയോടെ
സവിതാവ്  മെല്ലവേയാഴിയിൽ താഴ്‌വതും
സന്ധ്യപൊലിഞ്ഞിരുൾ വന്നുമൂടുന്നതും

രാവിൽ സുധാംശുതൻ പാലൊളിപ്പുഞ്ചിരി 
ആവോളം തൂകി പ്രകാശിച്ചു നില്പതും 
താരകൾ ചന്ദ്രനെ കൺചിമ്മിക്കാണിച്ചു
തങ്ങൾതൻ പ്രേമം തുറന്നുകാട്ടുന്നതും

ഓർമ്മിച്ചെടുക്കട്ടെയെൻ  ബാല്യകാലത്തെ
ഓരോരോ കാഴ്ചയുമയവിറക്കാനായ് 
ഒന്നുകൂടെന്നിട്ടെൻഹൃത്തിന്റെ  കോണിലായ് 
ഒതുക്കി വച്ചീടട്ടെ, വീണ്ടുമോർക്കാനായ്!   
          


            

                      
           


           


            
             
             
            
      
 


 
               
  
           
 
          
         
  
          
 ! 

2020 ജൂൺ 21, ഞായറാഴ്‌ച

48.. മകനെയോർത്ത്.

.             48. മകനെയോർത്ത് 
                          
ആരെന്നുചൊല്ലുവാനാവില്ലെനി, ക്കെന്റെ
ആരോമലുണ്ണിക്കു കാണണമച്ഛനെ 
അച്ഛനൊരു ദിനം വരുമെന്നു ചൊല്ലി
ആശ്വസിപ്പിച്ചിരുന്നിതുവരേയും ഞാൻ 

ആദ്യമായ് വിദ്യാലയത്തിലാക്കീട്ടു ഞാൻ 
അവനെ വിളിക്കുവാനെത്തവേ വൈകിട്ട്
ആ മുഖം വിങ്ങി വിഷാദമയമായിട്ട് 
ആലോചനയിലാണ്ടസ്വസ്ഥമായ്ക്കണ്ടു

"കുട്ടികളൊത്തു വഴക്കിലേർപ്പെട്ടുവോ
കിട്ടുകയുണ്ടായോ ടീച്ചറിൽ നിന്നടി?"
കാര്യമെന്തെന്നു ചോദിച്ചു ഞാനെങ്കിലും
കേട്ടഭാവം നടിച്ചില്ലവൻ തെല്ലുമേa

എത്രചുഴിഞ്ഞുഞാൻ ചോദിച്ചുവെങ്കിലും
എന്റെ ചോദ്യം വെറും പാഴ്‍ച്ചോദ്യമായ്  മാറി 
എന്റെ മകന്റെ മനസ്സിലെ വേദന
എത്രയാഴത്തിലോ എങ്ങനറിയും ഞാൻ

ഒട്ടും പ്രതീക്ഷിക്കാതൊരുസന്ധ്യാ നേരത്ത്
ഒട്ടിയെന്നോടു നിന്നിട്ടവൻ ചോദിച്ചു
"ഒന്നു ചൊല്ലീടുമോ എന്റെയച്ഛന്റെ പേർ
ഒന്നു കേൾക്കാനായിട്ടെങ്കിലും ചൊല്ലുമോ?

"ക്ളാസ്സിലേക്കുട്ടികൾ ചോദിക്കയുണ്ടായി
കാരണമെന്തേയെന്റച്ഛനെന്നെക്കൂട്ടി
ക്ളാസ്സിലാക്കുന്നില്ലവരെയാക്കുമ്പോലെ,
കൂടാതെ ചോദിച്ചച്ഛന്റെ പേരുമവർ"  

ചങ്കുപൊട്ടിച്ചോര ചിന്തിയെന്നുള്ളിലായ് 
ചോദ്യത്തിനുത്തരമെന്തേ കൊടുക്കുക? 
കൂട്ടുകാരച്ഛന്മാരൊപ്പമെത്തുന്നതു 
കണ്ടീടവേയവനാഗ്രഹമുണ്ടാകാം  

അത്രയെളുപ്പം തന്നാഗ്രഹത്തിന്നൊരു
അറുതിയുണ്ടാവില്ലയെന്ന് കണ്ടീടവേ
പേരു ചൊന്നാൽമതിയെന്നവൻ ചൊല്ലവേ
പേരെടുത്തെങ്ങിനെ ചൊല്ലുമപ്പേരുഞാൻ? 

തെറ്ററിയാതൊന്നു പറ്റിയകാരണം
തീരാത്തവേദനയിന്നു തിന്നുന്നു ഞാൻ
പോരെങ്കിലെന്റെയാവൻതെറ്റുകാരണം
പൊന്നുമോനച്ഛനുവേണ്ടിയുഴറുന്നു

ജീവിതകാലം മുഴുവനിനിയവൻ
ജീവിച്ചു തീർക്കണമച്ഛനില്ലാത്തോനായ്
എന്റെ തെറ്റിന്നായവൻ  പിഴ മൂളണം
എന്നേയവൻ ശപിക്കാതെയിരുന്നെങ്കിൽ

പേരിനി ചൊല്ലാതിരിക്കാനാവില്ലല്ലോ
പാടില്ലിനിയെന്റെ മോനേക്കരയിക്കാൻ
അച്ഛന്റെ പേരുമാത്രം കൊണ്ടവനിനി
ആശ്വാസതീരത്തണഞ്ഞുനിന്നീടട്ടെ

ഒരുനിമിഷത്തിലെ തെറ്റിന്റെ പേരിൽ
ഒന്നല്ല രണ്ടുപേർ നീറി ജീവിക്കണം
ഇലമുള്ളേലോ മുള്ളിലയിലോ വീണാൽ 
ഇലയ്ക്കാണ് ദോഷമെന്നറിയുന്നു ഞാനിന്ന്


      
  

 


 
   

2020 ജൂൺ 20, ശനിയാഴ്‌ച

33. സ്നേഹ ഭാവങ്ങൾ

         33.  സ്നേഹ ഭാവങ്ങൾ.   

സ്നേഹത്തിൻ ഭാവങ്ങൾ  വൈവിദ്ധ്യമാർന്നവ  
സ്നേഹം മനസ്സിലുള്ളോർക്കതു ബോധ്യമാം
സ്നേഹത്തിന്നാഴവും മൂല്യവും മൂർച്ചയും 
സ്നേഹം നടിക്കോർക്കറിയില്ല തെല്ലുമേ 

വാവയ്ക്കു സ്നേഹത്തോടൊപ്പം  കൊടുക്കണം
വാത്സല്യം, ലാളന, അമ്മതൻ ദുഗ്ധവും 
അമ്മതൻ സ്നേഹ വാത്സല്യങ്ങളോടൊപ്പം 
അച്ഛന്റെ സ്നേഹ വാത്സല്യ ശകാരവും 

കൂടപ്പിറപ്പുകൾ രക്തബന്ധത്തിന്റെ
കൂറാണു കാണിക്ക,തെത്ര ദൃഢതരം
ബാലകർ തന്നുടെ സ്നേഹപ്രകടനം
ബാലിശമല്ല കളങ്കരഹിതമാം

കൂട്ടുകാർക്കിടയിൽ ആത്മാർഥതയുള്ള
കൂറാണവരുടെ സ്നേഹത്തിന്നാഴവും
വേർപെടാ ബന്ധത്തി കെട്ടുറപ്പെന്നതും
വേറിട്ടൊരാത്മബന്ധത്തിൻ രഹസ്യവും

കമിതാക്കൾതന്നുടെ സ്നേഹഭാവങ്ങൾക്ക് 
കല്പിച്ചുനൽകിടാം എത്രയോ മാനങ്ങൾ 
പ്രേമ, മനുരാഗം ആകർഷണം പിന്നെ
പ്രണയം, പ്രതീക്ഷതൻ മധുരക്കിനാവ്

പതിപത്നിമാരുടെ സ്നേഹബന്ധങ്ങൾ-
ക്കതിരില്ല, യെത്രമാനങ്ങളുണ്ടെന്നോ!
അമ്മയും വാവയും തൊട്ടു കാലുംനീട്ടി
അങ്ങേലോകത്തേയ്ക്കു  യാത്രയാകാനായി

കാത്തിരിക്കും വൃദ്ധദമ്പതിമാർവരെ
കാണിച്ചിടും സ്നേഹ  ഭാവങ്ങളൊക്കെയും
ഒരുമിച്ചൊരു ചെപ്പിലിട്ടതിനൊപ്പം
കരുണ, കലഹ,മിണക്കം പിണക്കം

എന്നിവയും കൂടി കൂട്ടിയിളക്കിയാൽ
എല്ലാം തികഞ്ഞോരു കൂട്ടാകുമത് തന്നെ
കല്പിച്ചു നൽകിടാം ജീവിതയാത്രയിൽ  
കൂട്ടായ്മയായിടും ദമ്പതികൾക്കായി.
 
വയോധിക ജോഡിതൻ  സ്നേഹപ്രകടനം
വേറിട്ട മാനങ്ങൾ, പക്വതയുള്ളവ.
വാത്സല്യം കരുണ,യനുരാഗ, മാദര- 
വാത്മാർഥത,യിവ ചേർന്നിട്ടനുപമം 
                              
സ്നേഹത്തിൻ ഭാസുര ഭാവങ്ങളിങ്ങനെ
സ്നേഹമുള്ളൊർതമ്മിൽ  കാണിക്കുമെന്നാലും  
ഇത്രയും സ്നേഹഭാവങ്ങൾ കാണിച്ചിടും
മർത്യനെന്തേ കൊടും ശത്രുത ശീലിപ്പൂ?

ശത്രുതയില്ലാതെ, സ്നേഹം വഴിയും ,
ശാന്തി, സമാധാന,മൈശ്വര്യമെന്നിവ
ശാശ്വതമായ് വാഴുമൊരുലോകമെത്ര
ശ്രേഷ്ഠതരമായിടും ഒന്നോർത്തു  നോക്കൂ!
              

                    

         
           
            
             




   
 
  
  
 
      

         
  
          
 

2020 ജൂൺ 11, വ്യാഴാഴ്‌ച

നാദവിസ്മയങ്ങൾ

                നാദ വിസ്മയങ്ങൾ
                          *******
        ഉപഗുപ്തൻ കെ. അയിലറ
                              ***
മാന്തളിർ  ഭുജിക്കുന്ന കുയിലിന്റെകൂജനം  
മധുരതരമെന്നതിലില്ലൊരു സംശയം
സംഗീതസാന്ദ്രമാം കുയിലിന്റെകിളിനാദം 
സ്വതസിദ്ധമതു  ജന്മവാസന കാരണം

മനുജന്റെ മൊഴിയും മധുരതരമാകാൻ
മാന്തളിരു തിന്നുന്നതുചിതമായീടുമോ? 
സംഗീതവാസന ജനനസിദ്ധമായാലും   
സാധകംപതിവായിചെയ്താലേനിറവാകൂ

ശ്വസനംസ്വയമറിയാത്ത മുരളിയിലേക്ക്
ശ്വാസം കടത്തിയാലുളവായിടുമാരവം  
എത്രയും മധുരതരമെന്നതിലാർക്കുമേ
എതിരൊരു വിചാരമുണ്ടാവില്ലതെല്ലുമേ

ചേതനയില്ലാത്തൊരു  വീണയിൽ,      തമ്പുരുവിൽ   
ചെറിയയൊരുകമ്പിതിരുകി തലോടുകിൽ
ചെവികൾക്കെന്താസ്വാദന മേളയൊരുങ്ങീടും
ചെണ്ടയെതല്ലീടിലുമതുപോലെസംഗീതം

കാണുവാനാകാത്തൊരുവായുവിലുംസംഗീതം 
കാറിന്റെഹോണിനകത്തിരിക്കുന്നുസംഗീതം
ചീറിപ്പാഞ്ഞോടിവരുംചുഴലിക്കാറ്റിൽകേൾക്കാം
ചൂളമടിപോലെയൊരു വേറിട്ട സംഗീതം   

ഇല്ലി മിണ്ടില്ലെന്നാലുംതെന്നൽതൊട്ടാൽസംഗീതം
ഓലപ്പീപ്പീൽ  കാറ്റുകേറ്റിയെന്നാലും സംഗീതം
കുരവപ്പമ്പരം നന്നായ് കറക്കിവിട്ടാലോ   
കാറ്റു കടന്നിട്ടു നല്ല കുരവ  സംഗീതം!  
  
വാരിദങ്ങൾ കൂട്ടിമുട്ടിയാൽ       
          ഗർജ്ജന നാദം    
വാനമൊന്ന്  കരഞ്ഞാലോ 
          മഴയുടെ സംഗീതം  
കല്ലോലിനിയൊഴുകുമ്പോൾകളകളനാദം
തിരമാല കരതൊട്ടാലലയൊലിയായി

വയലിനിലമ്പുരസിയെന്നാൽസംഗീതംപൂ-
വമ്പനുടെ പഞ്ചബാണം ചാരുതയേറീടും  മാരിവില്ലിലുരസ്സുകിലുണ്ടായിടും  നാദം
ഒരുവമ്പൻനാദവിസ്മയമാകുകില്ലയോ!?  
(Copy Right :  Upagupthan K.Ayilara)