15. സുലൈമാനെന്ന ചങ്ങാതി പ്രതിഭാസം
ഓലപ്പള്ളിക്കൂടം മുതൽ ഉപന് പല കൂട്ടുകാരുണ്ടായിരുന്നെങ്കിലും, മോഹനൻ ആയിരുന്നു അവൻ്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ. നിർഭാഗ്യവശാൽ നാലാം ക്‌ളാസിൽ വച്ച് മോഹനൻ്റെ എന്നന്നേയ്‌ക്കു മായുള്ള വേർപാടോടെ ആ സ്ഥാനം പ്രതാപന് കിട്ടി. രണ്ടാം സ്ഥാനം അഞ്ചാം ക്ലാസ്സു വരെയും ശാർങ്ങധരനും. അഞ്ചാം ക്ലാസ്സ് കഴിഞ്ഞതോടെ, ഫസ്റ്റ് ഫോമിൽ ഏരൂർ സ്കൂളിൽ ചേർന്നപ്പോൾ, പ്രതാപൻ വേറെ ഡിവിഷനിൽ ആകുകയും, ശാർങ്ഗധരനും കുടുംബവും പത്തനംതിട്ടയിലേയ്ക്ക് താമസം മാറ്റുകയും ചെയ്തു. ഏരൂർ സ്കൂളിൽ തുടക്കത്തിൽ മുൻബെഞ്ചിൽ ഇടത്തും വലത്തുമായി ഇരുന്നിരുന്ന മാധവൻ കുട്ടിയേയും കൃഷ്ണൻ കുട്ടിയേയും പുതിയ കൂട്ടുകാരായി കിട്ടിയെങ്കിലും, അധികം താമസിയാതെ തന്നെ പിൻ ബെഞ്ചുകാരനായ, തന്നേക്കാൾ മുതിർന്ന, സുലൈമാൻ ഉപൻ്റെ ഏറ്റവുമടുത്ത കൂട്ടുകാരനായി മാറുവാൻ അധിക സമയം വേണ്ടി വന്നില്ല. രാവിലെയും വൈകിട്ടും സ്കൂളിലേക്കും, തിരിച്ചും ഒരുമിച്ചുള്ള യാത്രയ്ക്ക് പുറമെ, സുലൈമാൻ്റെ ഉപനോടുള്ള സഹോദര തുല്യമായ സ്നേഹപ്രകടനവുമായിരുന്നു അതിനു പിറകിൽ. തനിക്കൊരു ജ്യേഷ്ഠ സഹോദരനില്ലാതിരുന്ന കുറവ് ഉപൻ സുലൈമാനിൽക്കൂടി നികത്തുകയും ചെയ്തു.
ബുധനും ശനിയും ഏരുർ ചന്ത ദിവസങ്ങളായിരുന്നു. ബുധനാഴ്ചകളിൽ സ്കൂളിലേയ്ക്ക് പോകുമ്പോൾ, അച്ഛനോടൊപ്പം, ഉപൻ്റെയും തലയിൽ പച്ചക്കറിയുടേയോ മരച്ചീനിയുടെയോ ഏതെങ്കിലും ഒരു ചെറിയ ചുമടുമുണ്ടായിരിക്കും. ഏരൂർ ജംഗ്ഷന് മുൻപുള്ള ചന്തയിൽ അതിറക്കിവച്ചിട്ടായിരിക്കും ജംഗ്ഷനും കഴിഞ്ഞുള്ള സ്കൂളിലേക്കുള്ള
ഉപൻ്റെ യാത്ര. ക്രമേണ സ്കൂൾ ഇല്ലാത്ത ശനിയാഴ്ചകളിലും ഉപൻ അച്ഛൻ്റെ കൂടെ ചുമടുമായി ചന്തയിലേക്ക് പോകുക പതിവായി. അങ്ങിനെയുള്ള ഒരു ശനിയാഴ്ച ദിവസ്സം ഉപൻ ചന്തയിൽ പച്ചക്കറി വിറ്റുകൊണ്ട് നിൽക്കുമ്പോൾ, അച്ഛൻ അടുത്തില്ലാതിരുന്ന സമയം, അതാ, അപ്രതീക്ഷിതമായി, തൻ്റെ മുൻപിലേയ്ക്ക് ഒരു ഗ്ലാസ് നിറയെ ചുവപ്പു നിറമുള്ള വെള്ളവുമായി ഒരു കൈ നീണ്ടു വരുന്നു ! തലയുയർത്തി നോക്കിയ ഉപൻ അതിശയിച്ചു പോയി. അതു സുലൈമാൻ്റെ കയ്യായിരുന്നു ! "സർബത്താ, കുടിച്ചോ, വെയിലത്തു നിക്കുവല്ല്യോ" സുലൈമാൻ പറഞ്ഞു. കുറച്ചകലേയ്ക്ക് കൈ ചൂണ്ടിക്കാണിച്ചു കൊണ്ട് സുലൈമാൻ തുടർന്നു: : "ദേ, ഞാൻ അവിടെ നിന്നോണ്ട് സര്ബത്തു വിക്കുന്നൊണ്ട്, എല്ലാ ശനിയാഴ്ചയും". മടിച്ചു മടിച്ചാണെങ്കിലും ഉപന് അത് വാങ്ങി കുടിക്കാതെ നിർവാഹമില്ലായിരുന്നു. തിരികെ ഗ്ളാസ്സുമായി നടക്കുന്നതിനു മുൻപ് സുലൈമാൻ്റെ അധികാരത്തോടെയുള്ള ഒരുത്തരവും : "ചന്തേ വരുമ്പോളൊക്കെ എൻ്റെയടുത്തു വന്നു സര്ബത് കുടിച്ചേക്കണം, മടിച്ചേക്കരുത്". സാക്കറിനും നിറങ്ങളും ചേർത്തുള്ള സര്ബത്. കുറഞ്ഞ ചെലവിൽ കൂടുതൽ ലാഭമുള്ള കച്ചവടം. പോകെപ്പോകെ, സ്കൂളുള്ള ബുധനാഴ്ചകളിലും സുലൈമാൻ സര്ബത് കച്ചവടം നടത്തുകയും ഉച്ചകഴിഞ്ഞു മാത്രം സ്കൂളിൽ വരിക പതിവാക്കുകയും ചെയ്തു. ഒരു ദിവസ്സം ഉപൻ അവനോടു ചോദിച്ചു: "സര്ബത്തു വിറ്റു കിട്ടുന്ന പൈസാ കൊണ്ട് നീ എന്താ ചെയ്‌യൂന്നേ ?"
"കൂടുതലും ഞാൻ ഉമ്മേടെ കയ്യി കൊടൂക്കും, വീട്ടു ചെലവിന്. ബാക്കിയൊള്ളേന്നു ഫീസിനൊള്ളതെടുത്തിട്ടു കൊറച്ചു ഞാൻ സൂക്ഷിച്ചു വെക്കും; കൊറച്ചു ചെലവാക്കുവേം ചെയ്യും." അവൻ പറഞ്ഞു. മിഡ്‌ഡിൽ സ്കൂളിൽ അക്കാലത്തു ഒന്നര രൂപാ ഫീസ്സു കൊടുക്കേണ്ടിയിരുന്നു. ഉപൻ ഓർത്തു : 'ശനിയാഴ്ചകളിൽ, പച്ചക്കറിയും മറ്റും വിറ്റു കഴിഞ്ഞാൽ അച്ഛൻ തന്നേയും കൊണ്ട് ചന്തയിലുള്ള കാപ്പിക്കടയിൽ കയറുകയും, അച്ഛൻ ഒരു ചായ വാങ്ങിക്കുടിക്കുകയും തനിക്കൊരു പാലും വെള്ളത്തിനൊപ്പം പരിപ്പ് വടയോ മോദകമോ വാങ്ങി തരികയുമാണ് പതിവ്. പൈസായായി അച്ഛൻ തരാറില്ല' സ്കൂൾ വിട്ടു വീട്ടിലേയ്ക്കു ഒരുമിച്ചുള്ള യാത്രയിൽ പലപ്പോഴും സുലൈമാൻ കാലണയ്ക്കു ഒരു കടലാസ്സു കുമ്പിളിൽ നുറുങ്ങിയ കശുവണ്ടിപ്പരിപ്പോ വറുത്ത കടലയോ വാങ്ങുകയും രണ്ടുപേരും കൂടെ കൊറിച്ചുകൊണ്ട് യാത്ര തുടരുകയും പതിവായിരുന്നു. സ്വന്തമായി സ്ഥലമില്ലാതിരുന്ന സുലൈമാൻ്റെ വാപ്പ ഖാദറിനും കുടുംബത്തിനും താമസിക്കുവാനായി രാജരത്നം എസ്റ്റേറ്റ് ഉടമ എസ്റ്റേറ്റിലെ ഒഴിഞ്ഞുകിടന്ന ചെറിയ വീട് വെറുതേ കൊടുത്തിരിക്കുകയാണ്; ഒപ്പം എസ്റ്റേറ്റിൻ്റെ പൊതുവായ ഒരു മേൽനോട്ടവും വേണം. ഖാദർ റബര് ടാപ്പിംഗ് തൊഴിലാളിയാണെങ്കിലും എന്നും ടാപ്പിംഗ് ഇല്ലാതിരുന്നതിനാൽ എട്ടൊമ്പത് അംഗങ്ങളുണ്ടായിരുന്ന ആ കുടുംബം വളരെ ബുദ്ധിമുട്ടിലായിരുന്നു. സുലൈമാൻ ആയിരുന്നു മൂത്ത മകൻ.
ഏരൂർ മിഡ്‌ഡിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയായപ്പോൾ ഉപനും സുലൈമാനും അഞ്ചൽ ഹൈസ്കൂളിൽ ഫോർത്തു ഫോമിൽ (ഒൻപതാം ക്ലാസ്) ചേർന്നു. എന്നാൽ രണ്ടുപേരും വെവ്വേറെ ക്ലാസ്സുകളിലാകുകയും, ഉപന്, പതിവുപോലെ, മുൻ ബെഞ്ചിൽ സ്ഥാനം കിട്ടുകയും, ഇരു വശങ്ങളിലുമിരുന്ന വര്ഗീസിനെയും ദാനിയലിനെയും പുതിയ കൂട്ടുകാരായി കിട്ടുകയുണ്ടായെങ്കിലും, സുലൈമാൻ തന്നെയായിരുന്നു ഉപൻ്റെ പ്രഥമ ചങ്ങാതി. വൈകിട്ട് സ്കൂൾ വിട്ടാൽ സ്കൂളിന് മുൻവശത്തുള്ള ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുവാൻ സുലൈമാൻ മറ്റു കുട്ടികളോടൊപ്പം കൂടുമ്പോൾ ഉപനും അവരോടൊപ്പം കൂടേണ്ടി വന്നു. ആദ്യമായി അങ്ങിനെ താമസിച്ചപ്പോൾ അച്ഛൻ ഉപനേ അന്വേഷിച്ചു ഏരൂർ വരെ ചെല്ലുകയും, താമസിച്ചതിനു ശകാരിക്കുകയും ചെയ്തു. രണ്ടാമത്തെ പ്രാവശ്യം തല്ലുകിട്ടുകയുമുണ്ടായി. പിന്നെപ്പിന്നെ അച്ഛൻ അത് ഗൗനിക്കാതെയുമായി. മിക്കവാറും എന്നും വളരെ താമസിച്ചു വീട്ടിൽ വരുമെന്നതിനാൽ ഉപന് അന്നന്നത്തെ പാഠങ്ങൾ പഠിച്ചു തീർക്കുവാൻ സാധിക്കാതെയുമായി. വീട്ടിൽ അച്ഛനോ അമ്മയോ നിർബന്ധിച്ചു വായിപ്പിച്ചു പഠിപ്പിക്കുന്ന രീതി പണ്ടുമുതലേ ഒട്ടില്ലായിരുന്നുതാനും. പരീക്ഷയ്ക്കു വേണ്ടി പഠിക്കുന്ന രീതി, പണ്ട് മുതൽക്കേ, ക്ലാസ്സിൽ തരുന്ന നോട്ടുകൾ മാത്രം പരീക്ഷയ്ക്ക് മുൻപുള്ള കുറച്ചു അവധി ദിവസങ്ങളിലേയ്ക്ക് ചുരുങ്ങിയിരുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ടെസ്സ്റ് ബുക്കുകളല്ലാതെ മറ്റു വിഷയങ്ങൾക്കുള്ള ടെക്സ്റ്റ് ബുക്കുകൾ അച്ഛൻ വാങ്ങി കൊടുക്കാറുമില്ലായിരുന്നു. ക്ലാസ്സിൽ നല്ലപോലെ ശ്രദ്ധിച്ചിരുന്നത്തിനാൽ മിഡിൽ സ്കൂൾ വരെ ക്ലാസ്സിൽ പൊതുവെ പഠിത്തത്തിൽ ഒന്നാമനായിരുന്നെങ്കിലും ഹൈസ്കൂളിലെത്തിയപ്പോൾ ആ സ്ഥിതി മാറി. അഞ്ചൽ തന്നെയുള്ള രണ്ടു മിഡിൽ സ്‌കൂളുകളിലെയും, ഏരൂർ ഉൾപ്പെടെ അഞ്ചലിന് എട്ടുപത്തു മൈലോളം (15 KM) ചുറ്റളവിലുള്ള പത്തോളം മിഡിൽ സ്ക്കൂളുകളിൽ നിന്നും വന്നു ചേരുന്ന കുട്ടികളിൽ വാദ്ധ്യാന്മാരുടെ മക്കളും ട്യൂഷൻ കിട്ടുന്ന കുട്ടികളുമുണ്ടായിരുന്നു. അങ്ങനെയുള്ള ആറേഴു കുട്ടികളായിരുന്നു ഫോർത് ഫോം (ഒൻപതു) മുതൽ സിക്സ്ത് ഫോം (പതിനൊന്നാം ക്ലാസ് - SSLC ) വരെ സ്ഥിരമായി മുന്നിൽ നിന്നിരുന്നത്. ഉപൻ്റെ സ്ഥാനം അവർക്കു തൊട്ടു പിന്നിലും. സുലൈമാനാണെങ്കിൽ കഷ്ടിച്ച് എല്ലാ വിഷയങ്ങൾക്കും പാസ്സ് മാർക്ക് വാങ്ങി എങ്ങും തോൽക്കാതെ അടുത്ത ക്ലാസ്സിലേക്ക് കടന്നു കൂടിയിരുന്നു. 1957 ൽ ആദ്യ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് അധികാരത്തിലേറിയപ്പോൾ ജോസഫ് മുണ്ടശ്ശേരിയുടെ പുതിയ വിദ്യാഭ്യാസ നയമനുസരിച്ചു ആ അധ്യയന വര്ഷം ഉപനും സുലൈമാനും ഉൾപ്പെട്ട, ഫോര്ത് ഫോമിൽ നിന്നും ഫിഫ്ത് ഫോമിലേക്ക് കടന്ന, കുട്ടികൾക്ക് , അത് വരെ ഉണ്ടായിരുന്ന മലയാളം, ഇംഗ്ലീഷ്, ഹിന്ദി, മാത്തമാറ്റിക്സ്, ജനറൽ സയൻസ്, സോഷ്യൽ സ്റ്റഡീസ് എന്നീ ആറു വിഷയങ്ങൾ അടങ്ങുന്ന പാഠ പദ്ധതിക്ക് പുറമേ സ്പെഷ്യലൈസേഷൻ ചെയ്യുവാനായി, കൂടുതലായി മൂന്നു പ്രത്യേകം പ്രത്യേകം വിഷ യങ്ങളടങ്ങുന്ന പല പല ഗ്രൂപ്പുകളായി കുട്ടികളെ വിഭജിക്കുകയുണ്ടായി. കുട്ടികളുടെ അഭിരുചി അനുസരിച്ചോ, ഫോര്ത് ഫോമിലെ ഫൈനൽ പരീക്ഷയുടെ മാർക്കിൻ്റെ അടിസ്ഥാനത്തിലോ ഗ്രൂപ്പ് വിഭജനം നടത്താമായിരുന്നു. അതിൻ പ്രകാരം അഞ്ചൽ ഹൈസ്കൂളിൽ ഫോറത്തിലെ മാർക്കിൻ്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പ് വിഭജനം നടത്തിയപ്പോൾ ഉപനേ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് അടങ്ങുന്ന 'A " ഗ്രൂപ്പിലും സുലൈമാനേ ഹിസ്റ്ററി, ജിയോഗ്രഫി, എക്കണോമിക്സ് എന്നിവ അടങ്ങുന്ന 'D' ഗ്രൂപ്പിലുമാണ് ഉൾപ്പെടുത്തുകയുണ്ടായത്. ഈ പുതിയ പാഠ പദ്ധതി കുട്ടികൾക്ക് കഠിനമാണെന്നു പ്രതികരിച്ചു പ്രതിപക്ഷം തുടങ്ങി വച്ച വിദ്യാഭ്യാസ സമരം ക്രമേണ 'വിമോചന' സമരമായി മാറുകയും കേന്ദ്ര ഗവണ്മെന്റ്, ലോകത്തു തന്നെ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഗവൺമെന്റിനെ പിരിച്ചു വിടുകയും ചെയ്യുകയുണ്ടായെന്നത് ചരിത്രത്തിൻ്റെ ഭാഗമായിക്കഴിഞ്ഞു. ആ പുതിയ പാഠ പദ്ധതി ഒരു ബാച്ചിൽ അവസാനിക്കുകയുണ്ടായെങ്കിലും സ്പെഷ്യലൈസേഷനെ അനുകൂലിക്കുന്നവർ ആ പാഠ പദ്ധതി ഉപകാരപ്രദമായിരുന്നേനേ എന്ന് വാദിക്കുന്നവരാണ്. അതവിടെ നിൽക്കട്ടെ, സുലൈമാനാണല്ലോ ഇവിടെ വിഷയം!
ഹൈസ്കൂളിലെത്തിയപ്പോൾ അതുവരെ ഉണ്ടായിരുന്ന ഒന്നര രൂപാ ഫീസ്സ് ആറു രൂപയായി വർദ്ധിച്ചു. അതു മൂലം നല്ല ഒരു ശതമാനം കുട്ടികൾക്കു തേർഡ് ഫോം കൊണ്ട് വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വന്നെങ്കിലും ഉപനും സുലൈമാനും വിദ്യാഭ്യാസം തുടരുകയാണുണ്ടായത്. സുലൈമാൻ്റെ കുടുംബത്തേ സംബന്ധിച്ചിടത്തോളം അത് വളരെ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തു. പക്ഷെ, സുലൈമാൻ അതുകൊണ്ടൊന്നും പിന്മാറിയില്ല. വിദ്യാഭ്യാസത്തിൽ തനിക്കു ഹൈസ്കൂളിലേയ്ക്ക് പ്രൊമോഷൻ കിട്ടിയ സ്ഥിതിക്ക് തൻ്റെചെറിയ വരുമാന മാർഗമായ സര്ബത്തു കച്ചവടത്തിനും അവൻ പ്രൊമോഷൻ കൊടുത്തു - സര്ബത്തിനു പകരം സേമിയാ പായസ്സം! ശനിയാഴ്ചകളിൽ ചന്തയിലെ വിൽപ്പന കഴിഞ്ഞാൽ പിന്നെ ഏരൂർ ജംഗ്ഷനിലും നിലയുറപ്പിച്ചു പായസം തീരുന്നതു വരെ വില്പന തുടരും. ആദ്യമൊക്കെ ബുധനാഴ്ചകളിൽ കച്ചവടം ഒഴിവാക്കിയിരുന്നെങ്കിലും ചിലപ്പോഴൊക്കെ, പൈസായുടെ അത്യാവശ്യം കാരണമാവാം, ചില ബുധനാഴ്ചകളിലും, സ്കൂളിൽ പോകാതെ, കച്ചവടം നടത്തിവന്നു. ഒരു ചൊവ്വാഴ്ച ദിവസ്സം സ്കൂൾ വിട്ടു വരുന്നവഴി സുലൈമാൻ ഉപനോട് പറഞ്ഞു: "നാളെ ഞാൻ സ്സ്കൂളിൽ വരത്തില്ല. വൈകിട്ട് സ്കൂൾ വിട്ടാൽ നീ അഞ്ചൽ ജംഗ്ഷൻ വഴി വരണം. ഞാൻ മിക്കവാറും സിനിമാക്കൊട്ടകയ്ക്കു മുൻപിൽ നിൽക്കുന്നുണ്ടാവും." പിറ്റേ ദിവസ്സം വൈകിട്ട് ഉപൻ സിനിമാക്കൊട്ടകയ്ക്കു മുൻപിലെത്തിയപ്പോൾ കണ്ടത് സുലൈമാൻ ഗേറ്റിനു സമീപം നിന്ന് സേമിയ പായസം വിൽക്കുന്നതാണ്. അടുത്തു ചെന്ന ഉപനോട് സുലൈമാൻ പറഞ്ഞു : "നീ ഉടനെ വീട്ടിലേയ്ക്കു പോകേണ്ടാ; നമുക്കിന്നു സിനിമയും കണ്ടിട്ട് ഒരുമിച്ചു പോകാം. നല്ല തമിഴ് സിനിമയാണ്. MGR ൻ്റെ 'ആലിബാബയും നാൽപ്പതു കള്ളന്മാരും '. അത് പറയുന്നതിനിടയിൽ സുലൈമാൻ ഒരു ഗ്ലാസ് കഴുകി പായസ്സം പകർന്നു ഉപന് കൊടുക്കുകയും ചെയ്തു. ഉപൻ അതു വരെ തമിഴ് സിനിമാ കണ്ടിട്ടുണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ അവൻ സുലൈമാനോടൊപ്പം നിന്ന് സിനിമാ കണ്ടിട്ടേ വീട്ടിൽ പോയുള്ളു. സുലൈമാൻ രണ്ടു പേർക്കും ടിക്കറ്റ് എടുക്കുകയും, ഗേറ്റു കാവൽക്കാരന് ഒരു ഗ്ലാസ് പായസം ചക്കാത്തിനു കൊടുത്തു് പായസ്സവുമായി തീയേറ്ററിന് അകത്തു കടക്കുകയും ഇന്റർവെൽ സമയത്തു് പായസം മുഴുവൻ വിറ്റഴിക്കുകയും ചെയ്തു. സിനിമാ കഴിഞ്ഞു വീട്ടിലേയ്ക്കു നടക്കവേ സുലൈമാൻ ഉപനോടായി പറഞ്ഞു: ഞാൻ മിക്ക ശനിയാഴ്ചകളിലും പായസ്സവും കൊണ്ട് സിനിമാക്കൊട്ടകയിൽ വരാറുണ്ട്. ഇവിടെ വന്നാൽ എല്ലാം ചെലവാകും. അത് കൊണ്ട് ഫീസ്സ് മുടങ്ങാതെ കൊടുക്കുവാൻ പറ്റുന്നു." അത് കേട്ട ഉപൻ ഓർത്തു പോയി: 'അച്ഛൻ എന്ത് ബുദ്ധിമുട്ടിയാണ് തൻ്റെ ഫീസ്സിനുള്ള തുക കണ്ടെത്തുന്നത്? എല്ലാ മാസവും ഫൈനോടു കൂടി മാത്രമേ ഫീസ്സ് കൊടുക്കാറുള്ളു'. SSLC വരെ സുലൈമാൻ സ്വന്തം പ്രയത്‌നത്താൽ തൻ്റെ ഫീസ്സ് മുടങ്ങാതെ കൊടുത്തു പൊന്നു . അതേ സമയം അവസാന സ്കൂൾ വര്ഷം തുടർച്ചയായി മൂന്നു മാസം തൻ്റെ ഫീസ്സ് മുടങ്ങുകയും, ക്‌ളാസിൽ നിന്നും ഇറക്കി വിടപ്പെടുകയും, അവസാനം വീട്ടിലെ കറവപ്പശുവിനെ വിറ്റിട്ട് ഫീസ്സ് കൊടുക്കുകയുമാണു ണ്ടായത്.. സുലൈമാന് ഉപനല്ലാതെ പ്രത്യേകിച്ച് മറ്റു അടുത്ത കൂട്ടുകാരാരുമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ അവൻ്റെ സ്വകാര്യ കച്ചവടത്തെപ്പറ്റി അപൂർവം സഹപാഠികൾക്കേ അറിവുണ്ടായിരുന്നുള്ളു.
സര്ബത്തിൻ്റെയും പായസ്സത്തിൻ്റെയും കച്ചവടം മാത്രമായിരുന്നില്ല സുലൈമാൻ്റെ വരുമാന മാർഗം. ഹൈസ്കൂളിൽ പഠിക്കുന്ന സമയം വൈകിട്ട് തിരികെ പോകുമ്പോൾ ആലഞ്ചേരി എന്ന സ്ഥലത്തെത്തുമ്പോൾ പല ദിവസങ്ങളിലും ഒരു പ്രത്യേക തരം ചൂതു കളിയിലേർപ്പെടുന്ന ചെറുപ്പക്കാർക്കൊപ്പം അവൻ ചേർന്ന് കളിച്ചു കുറെയേറെ നാണയങ്ങൾ നേടുകയും പതിവായിരുന്നു. എട്ടോ മറ്റോ ചതുരക്കളങ്ങൾ വരച്ചു അതിൽ പൂജ്യം മുതൽ ഏഴു വരെ എഴുതിയ ശേഷം പതിനഞ്ചോളം അടി ദൂരെ നിന്നും ഒരു ഗോലി ഉരുട്ടി എറിഞ്ഞു ഏറ്റവും വലിയ നമ്പറുള്ള ചതുരത്തിൽ ഇടുന്ന ആൾ ജയിക്കുകയും, മറ്റുള്ളവർ അവർ ഇട്ട നമ്പറിന് സമാനമായ അണ തുട്ടുകൾ ജയിച്ച ആൾക്ക് കൊടുക്കുക എന്നതുമായി രുന്നു ആ കളി. ഉപൻ വെറും കാഴ്ചക്കാരനായി നിൽപ്പുണ്ടാകും.. ആ കളിയിൽ നേട്ടമുണ്ടാക്കുവാൻ സുലൈമാന് ഒരു പ്രത്യേക കഴിവ് തന്നെയായിരുന്നു. അത് പോലെ തന്നെ അവൻ മുച്ചീട്ടു കളിയിലും കുലുക്കിക്കുത്തു കളിയിലുമേർപ്പെട്ടു ലാഭമുണ്ടാക്കുമായിരുന്നു. അപൂർവമായേ ആവന് നഷ്ട്ടമുണ്ടാകാറുള്ളു. അതും തുശ്ചമായ തുകയ്ക്കും.
ഉപനും സുലൈമാനും തമ്മിലുള്ള സൗഹൃദബന്ധത്തിനു അപ്രതീക്ഷിതമായ ഒരു വിരാമമാണുണ്ടായത്. SSLC പരീക്ഷയുടെ അവസാന പേപ്പർ എഴുതിക്കഴിഞ്ഞു അതൊരാഘോഷമാക്കുവാൻ സുലൈമാൻ ഉപനേയും കൂട്ടി സിനിമ കാണുകയും അതിനു ശേഷം രാജരത്‌നം എസ്റ്റേറ്റിലേയ്ക്ക് തിരിയുന്ന ജംഗ്ഷനിൽ വച്ച് പിരിഞ്ഞതുമാണ് അവരുടെ അവസാന കൂടിക്കാഴ്ചയായി പര്യവസാനിച്ചത്. പരീക്ഷ കഴിഞ്ഞു താമസിയാതെ ഉപൻ പത്തനംതിട്ടയിലെ മലയാലപ്പുഴയിലുള്ള മുത്തച്ഛൻ്റെ വീട്ടിലേയ്ക്കു പോകുകയും ടൈപ്പ് റൈറ്റിങ്ങും ഷോർട് ഹാൻഡും പഠിക്കുവാൻ
അവിടെ അടുത്തുള്ള ഇൻസ്റ്റിട്യൂട്ടിൽ ചേരുകയും ചെയ്തു. SSLC റിസൾട് വന്നപ്പോൾ തങ്ങൾ രണ്ടു പേരും പാസ്സായെന്ന് ന്യൂസ് പേപ്പറിൽ നിന്നും ഉപൻ മനസ്സിലാക്കിയെങ്കിലും മാസങ്ങൾ കഴിഞ്ഞാണ് SSLC സർട്ടിഫിക്കറ്റ് വാങ്ങുവാനായി അവൻ നാട്ടിലേയ്ക്ക് പോയത്. അന്ന് സുലൈമാനെ കാണുവാൻ ശ്രമിച്ചെങ്കിലും അവൻ സ്ഥലത്തുണ്ടായിരുന്നില്ല. പിന്നീട് ഒന്നര വർഷത്തിന് ശേഷം ഉപൻ നാട്ടിൽ തിരിച്ചെത്തിയപ്പോഴറിഞ്ഞു, സുലൈമാനും കുടുംബവും പുനലൂർ - ചെങ്കോട്ട റൂട്ടിലുള്ള ഏതോ മലയോര ഗ്രാമത്തിലേക്ക് താമസം മാറ്റിയെന്നും, സുലൈമാൻ ജോലിയന്വേഷിച്ചു ബോംബേക്കു പോയെന്നും. അതിനു ശേഷം ഇതേവരെ, 47 വർഷങ്ങൾ കഴിഞ്ഞിട്ടും, അവനെപ്പറ്റി ഒരു വിവരവും ഉപനു കിട്ടിയിട്ടില്ല തന്നെ !
സുലൈമാനെന്ന ആ ചങ്ങാതി പ്രതിഭാസം ഉപൻ്റെ മനസ്സിൽ എന്നത്തേയ്ക്കും ഊഷ്മളതയുള്ള ഒരു നേരിയ നൊമ്പരമായി ഇപ്പോഴും അവശേഷിക്കുകയാണ് !!!
ബുധനും ശനിയും ഏരുർ ചന്ത ദിവസങ്ങളായിരുന്നു. ബുധനാഴ്ചകളിൽ സ്കൂളിലേയ്ക്ക് പോകുമ്പോൾ, അച്ഛനോടൊപ്പം, ഉപൻ്റെയും തലയിൽ പച്ചക്കറിയുടേയോ മരച്ചീനിയുടെയോ ഏതെങ്കിലും ഒരു ചെറിയ ചുമടുമുണ്ടായിരിക്കും. ഏരൂർ ജംഗ്ഷന് മുൻപുള്ള ചന്തയിൽ അതിറക്കിവച്ചിട്ടായിരിക്കും ജംഗ്ഷനും കഴിഞ്ഞുള്ള സ്കൂളിലേക്കുള്ള
ഉപൻ്റെ യാത്ര. ക്രമേണ സ്കൂൾ ഇല്ലാത്ത ശനിയാഴ്ചകളിലും ഉപൻ അച്ഛൻ്റെ കൂടെ ചുമടുമായി ചന്തയിലേക്ക് പോകുക പതിവായി. അങ്ങിനെയുള്ള ഒരു ശനിയാഴ്ച ദിവസ്സം ഉപൻ ചന്തയിൽ പച്ചക്കറി വിറ്റുകൊണ്ട് നിൽക്കുമ്പോൾ, അച്ഛൻ അടുത്തില്ലാതിരുന്ന സമയം, അതാ, അപ്രതീക്ഷിതമായി, തൻ്റെ മുൻപിലേയ്ക്ക് ഒരു ഗ്ലാസ് നിറയെ ചുവപ്പു നിറമുള്ള വെള്ളവുമായി ഒരു കൈ നീണ്ടു വരുന്നു ! തലയുയർത്തി നോക്കിയ ഉപൻ അതിശയിച്ചു പോയി. അതു സുലൈമാൻ്റെ കയ്യായിരുന്നു ! "സർബത്താ, കുടിച്ചോ, വെയിലത്തു നിക്കുവല്ല്യോ" സുലൈമാൻ പറഞ്ഞു. കുറച്ചകലേയ്ക്ക് കൈ ചൂണ്ടിക്കാണിച്ചു കൊണ്ട് സുലൈമാൻ തുടർന്നു: : "ദേ, ഞാൻ അവിടെ നിന്നോണ്ട് സര്ബത്തു വിക്കുന്നൊണ്ട്, എല്ലാ ശനിയാഴ്ചയും". മടിച്ചു മടിച്ചാണെങ്കിലും ഉപന് അത് വാങ്ങി കുടിക്കാതെ നിർവാഹമില്ലായിരുന്നു. തിരികെ ഗ്ളാസ്സുമായി നടക്കുന്നതിനു മുൻപ് സുലൈമാൻ്റെ അധികാരത്തോടെയുള്ള ഒരുത്തരവും : "ചന്തേ വരുമ്പോളൊക്കെ എൻ്റെയടുത്തു വന്നു സര്ബത് കുടിച്ചേക്കണം, മടിച്ചേക്കരുത്". സാക്കറിനും നിറങ്ങളും ചേർത്തുള്ള സര്ബത്. കുറഞ്ഞ ചെലവിൽ കൂടുതൽ ലാഭമുള്ള കച്ചവടം. പോകെപ്പോകെ, സ്കൂളുള്ള ബുധനാഴ്ചകളിലും സുലൈമാൻ സര്ബത് കച്ചവടം നടത്തുകയും ഉച്ചകഴിഞ്ഞു മാത്രം സ്കൂളിൽ വരിക പതിവാക്കുകയും ചെയ്തു. ഒരു ദിവസ്സം ഉപൻ അവനോടു ചോദിച്ചു: "സര്ബത്തു വിറ്റു കിട്ടുന്ന പൈസാ കൊണ്ട് നീ എന്താ ചെയ്‌യൂന്നേ ?"
"കൂടുതലും ഞാൻ ഉമ്മേടെ കയ്യി കൊടൂക്കും, വീട്ടു ചെലവിന്. ബാക്കിയൊള്ളേന്നു ഫീസിനൊള്ളതെടുത്തിട്ടു കൊറച്ചു ഞാൻ സൂക്ഷിച്ചു വെക്കും; കൊറച്ചു ചെലവാക്കുവേം ചെയ്യും." അവൻ പറഞ്ഞു. മിഡ്‌ഡിൽ സ്കൂളിൽ അക്കാലത്തു ഒന്നര രൂപാ ഫീസ്സു കൊടുക്കേണ്ടിയിരുന്നു. ഉപൻ ഓർത്തു : 'ശനിയാഴ്ചകളിൽ, പച്ചക്കറിയും മറ്റും വിറ്റു കഴിഞ്ഞാൽ അച്ഛൻ തന്നേയും കൊണ്ട് ചന്തയിലുള്ള കാപ്പിക്കടയിൽ കയറുകയും, അച്ഛൻ ഒരു ചായ വാങ്ങിക്കുടിക്കുകയും തനിക്കൊരു പാലും വെള്ളത്തിനൊപ്പം പരിപ്പ് വടയോ മോദകമോ വാങ്ങി തരികയുമാണ് പതിവ്. പൈസായായി അച്ഛൻ തരാറില്ല' സ്കൂൾ വിട്ടു വീട്ടിലേയ്ക്കു ഒരുമിച്ചുള്ള യാത്രയിൽ പലപ്പോഴും സുലൈമാൻ കാലണയ്ക്കു ഒരു കടലാസ്സു കുമ്പിളിൽ നുറുങ്ങിയ കശുവണ്ടിപ്പരിപ്പോ വറുത്ത കടലയോ വാങ്ങുകയും രണ്ടുപേരും കൂടെ കൊറിച്ചുകൊണ്ട് യാത്ര തുടരുകയും പതിവായിരുന്നു. സ്വന്തമായി സ്ഥലമില്ലാതിരുന്ന സുലൈമാൻ്റെ വാപ്പ ഖാദറിനും കുടുംബത്തിനും താമസിക്കുവാനായി രാജരത്നം എസ്റ്റേറ്റ് ഉടമ എസ്റ്റേറ്റിലെ ഒഴിഞ്ഞുകിടന്ന ചെറിയ വീട് വെറുതേ കൊടുത്തിരിക്കുകയാണ്; ഒപ്പം എസ്റ്റേറ്റിൻ്റെ പൊതുവായ ഒരു മേൽനോട്ടവും വേണം. ഖാദർ റബര് ടാപ്പിംഗ് തൊഴിലാളിയാണെങ്കിലും എന്നും ടാപ്പിംഗ് ഇല്ലാതിരുന്നതിനാൽ എട്ടൊമ്പത് അംഗങ്ങളുണ്ടായിരുന്ന ആ കുടുംബം വളരെ ബുദ്ധിമുട്ടിലായിരുന്നു. സുലൈമാൻ ആയിരുന്നു മൂത്ത മകൻ.
ഏരൂർ മിഡ്‌ഡിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയായപ്പോൾ ഉപനും സുലൈമാനും അഞ്ചൽ ഹൈസ്കൂളിൽ ഫോർത്തു ഫോമിൽ (ഒൻപതാം ക്ലാസ്) ചേർന്നു. എന്നാൽ രണ്ടുപേരും വെവ്വേറെ ക്ലാസ്സുകളിലാകുകയും, ഉപന്, പതിവുപോലെ, മുൻ ബെഞ്ചിൽ സ്ഥാനം കിട്ടുകയും, ഇരു വശങ്ങളിലുമിരുന്ന വര്ഗീസിനെയും ദാനിയലിനെയും പുതിയ കൂട്ടുകാരായി കിട്ടുകയുണ്ടായെങ്കിലും, സുലൈമാൻ തന്നെയായിരുന്നു ഉപൻ്റെ പ്രഥമ ചങ്ങാതി. വൈകിട്ട് സ്കൂൾ വിട്ടാൽ സ്കൂളിന് മുൻവശത്തുള്ള ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുവാൻ സുലൈമാൻ മറ്റു കുട്ടികളോടൊപ്പം കൂടുമ്പോൾ ഉപനും അവരോടൊപ്പം കൂടേണ്ടി വന്നു. ആദ്യമായി അങ്ങിനെ താമസിച്ചപ്പോൾ അച്ഛൻ ഉപനേ അന്വേഷിച്ചു ഏരൂർ വരെ ചെല്ലുകയും, താമസിച്ചതിനു ശകാരിക്കുകയും ചെയ്തു. രണ്ടാമത്തെ പ്രാവശ്യം തല്ലുകിട്ടുകയുമുണ്ടായി. പിന്നെപ്പിന്നെ അച്ഛൻ അത് ഗൗനിക്കാതെയുമായി. മിക്കവാറും എന്നും വളരെ താമസിച്ചു വീട്ടിൽ വരുമെന്നതിനാൽ ഉപന് അന്നന്നത്തെ പാഠങ്ങൾ പഠിച്ചു തീർക്കുവാൻ സാധിക്കാതെയുമായി. വീട്ടിൽ അച്ഛനോ അമ്മയോ നിർബന്ധിച്ചു വായിപ്പിച്ചു പഠിപ്പിക്കുന്ന രീതി പണ്ടുമുതലേ ഒട്ടില്ലായിരുന്നുതാനും. പരീക്ഷയ്ക്കു വേണ്ടി പഠിക്കുന്ന രീതി, പണ്ട് മുതൽക്കേ, ക്ലാസ്സിൽ തരുന്ന നോട്ടുകൾ മാത്രം പരീക്ഷയ്ക്ക് മുൻപുള്ള കുറച്ചു അവധി ദിവസങ്ങളിലേയ്ക്ക് ചുരുങ്ങിയിരുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ടെസ്സ്റ് ബുക്കുകളല്ലാതെ മറ്റു വിഷയങ്ങൾക്കുള്ള ടെക്സ്റ്റ് ബുക്കുകൾ അച്ഛൻ വാങ്ങി കൊടുക്കാറുമില്ലായിരുന്നു. ക്ലാസ്സിൽ നല്ലപോലെ ശ്രദ്ധിച്ചിരുന്നത്തിനാൽ മിഡിൽ സ്കൂൾ വരെ ക്ലാസ്സിൽ പൊതുവെ പഠിത്തത്തിൽ ഒന്നാമനായിരുന്നെങ്കിലും ഹൈസ്കൂളിലെത്തിയപ്പോൾ ആ സ്ഥിതി മാറി. അഞ്ചൽ തന്നെയുള്ള രണ്ടു മിഡിൽ സ്‌കൂളുകളിലെയും, ഏരൂർ ഉൾപ്പെടെ അഞ്ചലിന് എട്ടുപത്തു മൈലോളം (15 KM) ചുറ്റളവിലുള്ള പത്തോളം മിഡിൽ സ്ക്കൂളുകളിൽ നിന്നും വന്നു ചേരുന്ന കുട്ടികളിൽ വാദ്ധ്യാന്മാരുടെ മക്കളും ട്യൂഷൻ കിട്ടുന്ന കുട്ടികളുമുണ്ടായിരുന്നു. അങ്ങനെയുള്ള ആറേഴു കുട്ടികളായിരുന്നു ഫോർത് ഫോം (ഒൻപതു) മുതൽ സിക്സ്ത് ഫോം (പതിനൊന്നാം ക്ലാസ് - SSLC ) വരെ സ്ഥിരമായി മുന്നിൽ നിന്നിരുന്നത്. ഉപൻ്റെ സ്ഥാനം അവർക്കു തൊട്ടു പിന്നിലും. സുലൈമാനാണെങ്കിൽ കഷ്ടിച്ച് എല്ലാ വിഷയങ്ങൾക്കും പാസ്സ് മാർക്ക് വാങ്ങി എങ്ങും തോൽക്കാതെ അടുത്ത ക്ലാസ്സിലേക്ക് കടന്നു കൂടിയിരുന്നു. 1957 ൽ ആദ്യ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് അധികാരത്തിലേറിയപ്പോൾ ജോസഫ് മുണ്ടശ്ശേരിയുടെ പുതിയ വിദ്യാഭ്യാസ നയമനുസരിച്ചു ആ അധ്യയന വര്ഷം ഉപനും സുലൈമാനും ഉൾപ്പെട്ട, ഫോര്ത് ഫോമിൽ നിന്നും ഫിഫ്ത് ഫോമിലേക്ക് കടന്ന, കുട്ടികൾക്ക് , അത് വരെ ഉണ്ടായിരുന്ന മലയാളം, ഇംഗ്ലീഷ്, ഹിന്ദി, മാത്തമാറ്റിക്സ്, ജനറൽ സയൻസ്, സോഷ്യൽ സ്റ്റഡീസ് എന്നീ ആറു വിഷയങ്ങൾ അടങ്ങുന്ന പാഠ പദ്ധതിക്ക് പുറമേ സ്പെഷ്യലൈസേഷൻ ചെയ്യുവാനായി, കൂടുതലായി മൂന്നു പ്രത്യേകം പ്രത്യേകം വിഷ യങ്ങളടങ്ങുന്ന പല പല ഗ്രൂപ്പുകളായി കുട്ടികളെ വിഭജിക്കുകയുണ്ടായി. കുട്ടികളുടെ അഭിരുചി അനുസരിച്ചോ, ഫോര്ത് ഫോമിലെ ഫൈനൽ പരീക്ഷയുടെ മാർക്കിൻ്റെ അടിസ്ഥാനത്തിലോ ഗ്രൂപ്പ് വിഭജനം നടത്താമായിരുന്നു. അതിൻ പ്രകാരം അഞ്ചൽ ഹൈസ്കൂളിൽ ഫോറത്തിലെ മാർക്കിൻ്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പ് വിഭജനം നടത്തിയപ്പോൾ ഉപനേ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് അടങ്ങുന്ന 'A " ഗ്രൂപ്പിലും സുലൈമാനേ ഹിസ്റ്ററി, ജിയോഗ്രഫി, എക്കണോമിക്സ് എന്നിവ അടങ്ങുന്ന 'D' ഗ്രൂപ്പിലുമാണ് ഉൾപ്പെടുത്തുകയുണ്ടായത്. ഈ പുതിയ പാഠ പദ്ധതി കുട്ടികൾക്ക് കഠിനമാണെന്നു പ്രതികരിച്ചു പ്രതിപക്ഷം തുടങ്ങി വച്ച വിദ്യാഭ്യാസ സമരം ക്രമേണ 'വിമോചന' സമരമായി മാറുകയും കേന്ദ്ര ഗവണ്മെന്റ്, ലോകത്തു തന്നെ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഗവൺമെന്റിനെ പിരിച്ചു വിടുകയും ചെയ്യുകയുണ്ടായെന്നത് ചരിത്രത്തിൻ്റെ ഭാഗമായിക്കഴിഞ്ഞു. ആ പുതിയ പാഠ പദ്ധതി ഒരു ബാച്ചിൽ അവസാനിക്കുകയുണ്ടായെങ്കിലും സ്പെഷ്യലൈസേഷനെ അനുകൂലിക്കുന്നവർ ആ പാഠ പദ്ധതി ഉപകാരപ്രദമായിരുന്നേനേ എന്ന് വാദിക്കുന്നവരാണ്. അതവിടെ നിൽക്കട്ടെ, സുലൈമാനാണല്ലോ ഇവിടെ വിഷയം!
ഹൈസ്കൂളിലെത്തിയപ്പോൾ അതുവരെ ഉണ്ടായിരുന്ന ഒന്നര രൂപാ ഫീസ്സ് ആറു രൂപയായി വർദ്ധിച്ചു. അതു മൂലം നല്ല ഒരു ശതമാനം കുട്ടികൾക്കു തേർഡ് ഫോം കൊണ്ട് വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വന്നെങ്കിലും ഉപനും സുലൈമാനും വിദ്യാഭ്യാസം തുടരുകയാണുണ്ടായത്. സുലൈമാൻ്റെ കുടുംബത്തേ സംബന്ധിച്ചിടത്തോളം അത് വളരെ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തു. പക്ഷെ, സുലൈമാൻ അതുകൊണ്ടൊന്നും പിന്മാറിയില്ല. വിദ്യാഭ്യാസത്തിൽ തനിക്കു ഹൈസ്കൂളിലേയ്ക്ക് പ്രൊമോഷൻ കിട്ടിയ സ്ഥിതിക്ക് തൻ്റെചെറിയ വരുമാന മാർഗമായ സര്ബത്തു കച്ചവടത്തിനും അവൻ പ്രൊമോഷൻ കൊടുത്തു - സര്ബത്തിനു പകരം സേമിയാ പായസ്സം! ശനിയാഴ്ചകളിൽ ചന്തയിലെ വിൽപ്പന കഴിഞ്ഞാൽ പിന്നെ ഏരൂർ ജംഗ്ഷനിലും നിലയുറപ്പിച്ചു പായസം തീരുന്നതു വരെ വില്പന തുടരും. ആദ്യമൊക്കെ ബുധനാഴ്ചകളിൽ കച്ചവടം ഒഴിവാക്കിയിരുന്നെങ്കിലും ചിലപ്പോഴൊക്കെ, പൈസായുടെ അത്യാവശ്യം കാരണമാവാം, ചില ബുധനാഴ്ചകളിലും, സ്കൂളിൽ പോകാതെ, കച്ചവടം നടത്തിവന്നു. ഒരു ചൊവ്വാഴ്ച ദിവസ്സം സ്കൂൾ വിട്ടു വരുന്നവഴി സുലൈമാൻ ഉപനോട് പറഞ്ഞു: "നാളെ ഞാൻ സ്സ്കൂളിൽ വരത്തില്ല. വൈകിട്ട് സ്കൂൾ വിട്ടാൽ നീ അഞ്ചൽ ജംഗ്ഷൻ വഴി വരണം. ഞാൻ മിക്കവാറും സിനിമാക്കൊട്ടകയ്ക്കു മുൻപിൽ നിൽക്കുന്നുണ്ടാവും." പിറ്റേ ദിവസ്സം വൈകിട്ട് ഉപൻ സിനിമാക്കൊട്ടകയ്ക്കു മുൻപിലെത്തിയപ്പോൾ കണ്ടത് സുലൈമാൻ ഗേറ്റിനു സമീപം നിന്ന് സേമിയ പായസം വിൽക്കുന്നതാണ്. അടുത്തു ചെന്ന ഉപനോട് സുലൈമാൻ പറഞ്ഞു : "നീ ഉടനെ വീട്ടിലേയ്ക്കു പോകേണ്ടാ; നമുക്കിന്നു സിനിമയും കണ്ടിട്ട് ഒരുമിച്ചു പോകാം. നല്ല തമിഴ് സിനിമയാണ്. MGR ൻ്റെ 'ആലിബാബയും നാൽപ്പതു കള്ളന്മാരും '. അത് പറയുന്നതിനിടയിൽ സുലൈമാൻ ഒരു ഗ്ലാസ് കഴുകി പായസ്സം പകർന്നു ഉപന് കൊടുക്കുകയും ചെയ്തു. ഉപൻ അതു വരെ തമിഴ് സിനിമാ കണ്ടിട്ടുണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ അവൻ സുലൈമാനോടൊപ്പം നിന്ന് സിനിമാ കണ്ടിട്ടേ വീട്ടിൽ പോയുള്ളു. സുലൈമാൻ രണ്ടു പേർക്കും ടിക്കറ്റ് എടുക്കുകയും, ഗേറ്റു കാവൽക്കാരന് ഒരു ഗ്ലാസ് പായസം ചക്കാത്തിനു കൊടുത്തു് പായസ്സവുമായി തീയേറ്ററിന് അകത്തു കടക്കുകയും ഇന്റർവെൽ സമയത്തു് പായസം മുഴുവൻ വിറ്റഴിക്കുകയും ചെയ്തു. സിനിമാ കഴിഞ്ഞു വീട്ടിലേയ്ക്കു നടക്കവേ സുലൈമാൻ ഉപനോടായി പറഞ്ഞു: ഞാൻ മിക്ക ശനിയാഴ്ചകളിലും പായസ്സവും കൊണ്ട് സിനിമാക്കൊട്ടകയിൽ വരാറുണ്ട്. ഇവിടെ വന്നാൽ എല്ലാം ചെലവാകും. അത് കൊണ്ട് ഫീസ്സ് മുടങ്ങാതെ കൊടുക്കുവാൻ പറ്റുന്നു." അത് കേട്ട ഉപൻ ഓർത്തു പോയി: 'അച്ഛൻ എന്ത് ബുദ്ധിമുട്ടിയാണ് തൻ്റെ ഫീസ്സിനുള്ള തുക കണ്ടെത്തുന്നത്? എല്ലാ മാസവും ഫൈനോടു കൂടി മാത്രമേ ഫീസ്സ് കൊടുക്കാറുള്ളു'. SSLC വരെ സുലൈമാൻ സ്വന്തം പ്രയത്‌നത്താൽ തൻ്റെ ഫീസ്സ് മുടങ്ങാതെ കൊടുത്തു പൊന്നു . അതേ സമയം അവസാന സ്കൂൾ വര്ഷം തുടർച്ചയായി മൂന്നു മാസം തൻ്റെ ഫീസ്സ് മുടങ്ങുകയും, ക്‌ളാസിൽ നിന്നും ഇറക്കി വിടപ്പെടുകയും, അവസാനം വീട്ടിലെ കറവപ്പശുവിനെ വിറ്റിട്ട് ഫീസ്സ് കൊടുക്കുകയുമാണു ണ്ടായത്.. സുലൈമാന് ഉപനല്ലാതെ പ്രത്യേകിച്ച് മറ്റു അടുത്ത കൂട്ടുകാരാരുമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ അവൻ്റെ സ്വകാര്യ കച്ചവടത്തെപ്പറ്റി അപൂർവം സഹപാഠികൾക്കേ അറിവുണ്ടായിരുന്നുള്ളു.
സര്ബത്തിൻ്റെയും പായസ്സത്തിൻ്റെയും കച്ചവടം മാത്രമായിരുന്നില്ല സുലൈമാൻ്റെ വരുമാന മാർഗം. ഹൈസ്കൂളിൽ പഠിക്കുന്ന സമയം വൈകിട്ട് തിരികെ പോകുമ്പോൾ ആലഞ്ചേരി എന്ന സ്ഥലത്തെത്തുമ്പോൾ പല ദിവസങ്ങളിലും ഒരു പ്രത്യേക തരം ചൂതു കളിയിലേർപ്പെടുന്ന ചെറുപ്പക്കാർക്കൊപ്പം അവൻ ചേർന്ന് കളിച്ചു കുറെയേറെ നാണയങ്ങൾ നേടുകയും പതിവായിരുന്നു. എട്ടോ മറ്റോ ചതുരക്കളങ്ങൾ വരച്ചു അതിൽ പൂജ്യം മുതൽ ഏഴു വരെ എഴുതിയ ശേഷം പതിനഞ്ചോളം അടി ദൂരെ നിന്നും ഒരു ഗോലി ഉരുട്ടി എറിഞ്ഞു ഏറ്റവും വലിയ നമ്പറുള്ള ചതുരത്തിൽ ഇടുന്ന ആൾ ജയിക്കുകയും, മറ്റുള്ളവർ അവർ ഇട്ട നമ്പറിന് സമാനമായ അണ തുട്ടുകൾ ജയിച്ച ആൾക്ക് കൊടുക്കുക എന്നതുമായി രുന്നു ആ കളി. ഉപൻ വെറും കാഴ്ചക്കാരനായി നിൽപ്പുണ്ടാകും.. ആ കളിയിൽ നേട്ടമുണ്ടാക്കുവാൻ സുലൈമാന് ഒരു പ്രത്യേക കഴിവ് തന്നെയായിരുന്നു. അത് പോലെ തന്നെ അവൻ മുച്ചീട്ടു കളിയിലും കുലുക്കിക്കുത്തു കളിയിലുമേർപ്പെട്ടു ലാഭമുണ്ടാക്കുമായിരുന്നു. അപൂർവമായേ ആവന് നഷ്ട്ടമുണ്ടാകാറുള്ളു. അതും തുശ്ചമായ തുകയ്ക്കും.
ഉപനും സുലൈമാനും തമ്മിലുള്ള സൗഹൃദബന്ധത്തിനു അപ്രതീക്ഷിതമായ ഒരു വിരാമമാണുണ്ടായത്. SSLC പരീക്ഷയുടെ അവസാന പേപ്പർ എഴുതിക്കഴിഞ്ഞു അതൊരാഘോഷമാക്കുവാൻ സുലൈമാൻ ഉപനേയും കൂട്ടി സിനിമ കാണുകയും അതിനു ശേഷം രാജരത്‌നം എസ്റ്റേറ്റിലേയ്ക്ക് തിരിയുന്ന ജംഗ്ഷനിൽ വച്ച് പിരിഞ്ഞതുമാണ് അവരുടെ അവസാന കൂടിക്കാഴ്ചയായി പര്യവസാനിച്ചത്. പരീക്ഷ കഴിഞ്ഞു താമസിയാതെ ഉപൻ പത്തനംതിട്ടയിലെ മലയാലപ്പുഴയിലുള്ള മുത്തച്ഛൻ്റെ വീട്ടിലേയ്ക്കു പോകുകയും ടൈപ്പ് റൈറ്റിങ്ങും ഷോർട് ഹാൻഡും പഠിക്കുവാൻ
അവിടെ അടുത്തുള്ള ഇൻസ്റ്റിട്യൂട്ടിൽ ചേരുകയും ചെയ്തു. SSLC റിസൾട് വന്നപ്പോൾ തങ്ങൾ രണ്ടു പേരും പാസ്സായെന്ന് ന്യൂസ് പേപ്പറിൽ നിന്നും ഉപൻ മനസ്സിലാക്കിയെങ്കിലും മാസങ്ങൾ കഴിഞ്ഞാണ് SSLC സർട്ടിഫിക്കറ്റ് വാങ്ങുവാനായി അവൻ നാട്ടിലേയ്ക്ക് പോയത്. അന്ന് സുലൈമാനെ കാണുവാൻ ശ്രമിച്ചെങ്കിലും അവൻ സ്ഥലത്തുണ്ടായിരുന്നില്ല. പിന്നീട് ഒന്നര വർഷത്തിന് ശേഷം ഉപൻ നാട്ടിൽ തിരിച്ചെത്തിയപ്പോഴറിഞ്ഞു, സുലൈമാനും കുടുംബവും പുനലൂർ - ചെങ്കോട്ട റൂട്ടിലുള്ള ഏതോ മലയോര ഗ്രാമത്തിലേക്ക് താമസം മാറ്റിയെന്നും, സുലൈമാൻ ജോലിയന്വേഷിച്ചു ബോംബേക്കു പോയെന്നും. അതിനു ശേഷം ഇതേവരെ, 47 വർഷങ്ങൾ കഴിഞ്ഞിട്ടും, അവനെപ്പറ്റി ഒരു വിവരവും ഉപനു കിട്ടിയിട്ടില്ല തന്നെ !
സുലൈമാനെന്ന ആ ചങ്ങാതി പ്രതിഭാസം ഉപൻ്റെ മനസ്സിൽ എന്നത്തേയ്ക്കും ഊഷ്മളതയുള്ള ഒരു നേരിയ നൊമ്പരമായി ഇപ്പോഴും അവശേഷിക്കുകയാണ് !!!
15. സുലൈമാനെന്ന ചങ്ങാതി പ്രതിഭാസം
സ്ഥലത്തെ പ്രൈമറി സ്കൂളിൽ നിന്നും ഉപൻ അഞ്ചാം ക്ലാസ്സ് പാസ്സായിട്ട്, മൂന്നു മൈൽ അകലെയുള്ള ഏരൂർ മിഡ്‌ഡിൽ സ്കൂളിൽ ചേർന്നപ്പോൾ, തന്നേക്കാൾ മുതിർന്ന, സുലൈമാൻ ഉപൻ്റെ ഏറ്റവുമടുത്ത കൂട്ടുകാരനായി മാറി. രാവിലെയും വൈകിട്ടും സ്കൂളിലേക്കും തിരിച്ചും, പകുതി വഴിയോളം ഒരുമിച്ചുള്ള യാത്രയ്ക്ക് പുറമെ, സുലൈമാൻ്റെ ഉപനോടുള്ള സഹോദര തുല്യമായ സ്നേഹപ്രകടനവുമായിരുന്നു അതിനു പിറകിൽ. തനിക്കൊരു ജ്യേഷ്ഠ സഹോദരനില്ലാതിരുന്ന കുറവ് ഉപൻ സുലൈമാനിൽക്കൂടി നികത്തുകയും ചെയ്തു.
ബുധനും ശനിയും ഏരുർ ചന്ത ദിവസങ്ങളായിരുന്നു. ബുധനാഴ്ചകളിൽ സ്കൂളിലേയ്ക്ക് പോകുമ്പോൾ, അച്ഛനോടൊപ്പം, ഉപൻ്റെയും തലയിൽ പച്ചക്കറിയുടേയോ മരച്ചീനിയുടെയോ ഏതെങ്കിലും ഒരു ചെറിയ ചുമടുമുണ്ടായിരിക്കും. ചന്തയിൽ അതിറക്കിവച്ചിട്ടായിരിക്കും ജംഗ്ഷനും കഴിഞ്ഞുള്ള സ്കൂളിലേക്കുള്ള
ഉപൻ്റെ യാത്ര. ക്രമേണ സ്കൂൾ ഇല്ലാത്ത ശനിയാഴ്ചകളിലും ഉപൻ അച്ഛൻ്റെ കൂടെ ചുമടുമായി ചന്തയിലേക്ക് പോകുക പതിവായി. അങ്ങിനെയുള്ള ഒരു ശനിയാഴ്ച ദിവസ്സം ഉപൻ ചന്തയിൽ പച്ചക്കറി വിറ്റുകൊണ്ട് നിൽക്കുമ്പോൾ, അച്ഛൻ അടുത്തില്ലാതിരുന്ന സമയം, അതാ അപ്രതീക്ഷിതമായി, തൻ്റെ മുൻപിലേയ്ക്ക് ഒരു ഗ്ലാസ് നിറയെ ചുവപ്പു നിറമുള്ള വെള്ളവുമായി ഒരു കൈ നീണ്ടു വരുന്നു ! തലയുയർത്തി നോക്കിയ ഉപൻ അതിശയിച്ചു പോയി. അതു സുലൈമാൻ്റെ കയ്യായിരുന്നു ! "സർബത്താ, കുടിച്ചോ, വെയിലത്തു നിക്കുവല്ല്യോ" അവൻ പറഞ്ഞു. കുറച്ചകലേയ്ക്ക് കൈ ചൂണ്ടി അവൻ തുടർന്നു: "ദേ, ഞാൻ എല്ലാ ശനിയാഴ്ചയും അവിടെ നിന്നോണ്ട് സർബത്തു വിക്കുന്നൊണ്ട്, ". മടിച്ചു മടിച്ചാണെങ്കിലും ഉപന് അത് വാങ്ങി കുടിക്കാതെ നിർവാഹമില്ലായിരുന്നു. തിരികെ ഗ്ളാസ്സുമായി നടക്കുന്നതിനു മുൻപ് സുലൈമാൻ്റെ അധികാരത്തോടെയുള്ള ഒരുത്തരവും : "ചന്തേ വരുമ്പോളൊക്കെ എൻ്റെയടുത്തു വന്നു സർബത്ത് കുടിച്ചേക്കണം, മടിച്ചേക്കരുത്". സാക്കറിനും നിറങ്ങളും ചേർത്തുള്ള സർബത്ത്. കുറഞ്ഞ ചെലവിൽ കൂടുതൽ ലാഭമുള്ള കച്ചവടം. പോകെപ്പോകെ, സ്കൂളുള്ള ബുധനാഴ്ചകളിലും സുലൈമാൻ സർബത്ത് കച്ചവടം നടത്തുകയും ഉച്ചകഴിഞ്ഞു മാത്രം സ്കൂളിൽ വരിക പതിവാക്കുകയും ചെയ്തു. ഒരു ദിവസ്സം ഉപൻ അവനോടു ചോദിച്ചു: "സർബത്ത് വിറ്റു കിട്ടുന്ന പൈസാ കൊണ്ട് നീ എന്താ ചെയ്‌യൂന്നേ ?"
"കൂടുതലും ഞാൻ ഉമ്മേടെ കയ്യി കൊടൂക്കും, വീട്ടു ചെലവിന്. ബാക്കിയൊള്ളേന്നു ഫീസിനൊള്ളതെടുത്തിട്ടു കൊറച്ചു ഞാൻ സൂക്ഷിച്ചു വെക്കും; കൊറച്ചു ചെലവാക്കുവേം ചെയ്യും." അവൻ പറഞ്ഞു. മിഡ്‌ഡിൽ സ്കൂളിൽ അക്കാലത്തു ഒന്നര രൂപാ ഫീസ്സു കൊടുക്കേണ്ടിയിരുന്നു. ഉപൻ ഓർത്തു : 'ശനിയാഴ്ചകളിൽ, പച്ചക്കറിയും മറ്റും വിറ്റു കഴിഞ്ഞാൽ അച്ഛൻ തന്നേയും കൊണ്ട് ചന്തയിലുള്ള കാപ്പിക്കടയിൽ കയറുകയും, അച്ഛൻ ഒരു ചായ വാങ്ങിക്കുടിക്കുകയും തനിക്കൊരു പാലും വെള്ളത്തിനൊപ്പം പരിപ്പ് വടയോ മോദകമോ വാങ്ങി തരികയുമാണ് പതിവ്. പൈസായായി അച്ഛൻ തരാറില്ല' സ്കൂൾ വിട്ടു വീട്ടിലേയ്ക്കു ഒരുമിച്ചുള്ള യാത്രയിൽ പലപ്പോഴും സുലൈമാൻ കാലണയ്ക്കു ഒരു കടലാസ്സു കുമ്പിളിൽ നുറുങ്ങിയ കശുവണ്ടിപ്പരിപ്പോ വറുത്ത കടലയോ വാങ്ങുകയും രണ്ടുപേരും കൂടെ കൊറിച്ചുകൊണ്ട് യാത്ര തുടരുകയും പതിവായിരുന്നു. സ്വന്തമായി സ്ഥലമില്ലാതിരുന്ന സുലൈമാൻ്റെ വാപ്പ ഖാദർ റബർ ടാപ്പിംഗ് തൊഴിലാളിയാണെങ്കിലും എന്നും ടാപ്പിംഗ് ഇല്ലാതിരുന്നതിനാൽ എട്ടൊമ്പത് അംഗങ്ങളുണ്ടായിരുന്ന ആ കുടുംബം വളരെ ബുദ്ധിമുട്ടിലായിരുന്നു. സുലൈമാൻ ആയിരുന്നു മൂത്ത മകൻ.
ഏരൂർ മിഡ്‌ഡിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയായപ്പോൾ ഉപനും സുലൈമാനും അഞ്ചൽ ഹൈസ്കൂളിൽ ഫോർത്തു ഫോമിൽ (ഒൻപതാം ക്ലാസ്) ചേർന്നു. എന്നാൽ രണ്ടുപേരും വെവ്വേറെ ക്ലാസ്സുകളിലാകുകയും ഉപന് പുതിയ കൂട്ടുകാരെകിട്ടിയെങ്കിലും സുലൈമാൻ തന്നെയായിരുന്നു അവന്റെ കൂട്ടുകാരിൽ ഒന്നാമൻ.
ഹൈസ്കൂളിലെത്തിയപ്പോൾ അതുവരെ ഉണ്ടായിരുന്ന ഒന്നര രൂപാ ഫീസ്സ് ആറു രൂപയായി വർദ്ധിച്ചു. അതു മൂലം നല്ല ഒരു ശതമാനം കുട്ടികൾക്കു തേർഡ് ഫോം കൊണ്ട് വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വന്നെങ്കിലും ഉപനും സുലൈമാനും വിദ്യാഭ്യാസം തുടരുകയാണുണ്ടായത്. സുലൈമാൻ്റെ കുടുംബത്തേ സംബന്ധിച്ചിടത്തോളം അത് വളരെ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തു. പക്ഷെ, സുലൈമാൻ അതുകൊണ്ടൊന്നും പിന്മാറിയില്ല. വിദ്യാഭ്യാസത്തിൽ തനിക്കു ഹൈസ്കൂളിലേയ്ക്ക് പ്രൊമോഷൻ കിട്ടിയ സ്ഥിതിക്ക് തൻ്റെചെറിയ വരുമാന മാർഗമായ സർബത്തു കച്ചവടത്തിനും അവൻ പ്രൊമോഷൻ കൊടുത്തു - സർylബത്തിനു പകരം സേമിയാ പായസ്സം! ശനിയാഴ്ചകളിൽ ചന്തയിലെ വിൽപ്പന കഴിഞ്ഞാൽ പിന്നെ ഏരൂർ ജംഗ്ഷനിലും നിലയുറപ്പിച്ചു പായസം തീരുന്നതു വരെ വില്പന തുടരും. ആദ്യമൊക്കെ ബുധനാഴ്ചകളിൽ കച്ചവടം ഒഴിവാക്കിയിരുന്നെങ്കിലും ചിലപ്പോഴൊക്കെ, പൈസായുടെ അത്യാവശ്യം കാരണമാവാം, ചില ബുധനാഴ്ചകളിലും, സ്കൂളിൽ പോകാതെ, കച്ചവടം നടത്തിവന്നു. ഒരു ചൊവ്വാഴ്ച ദിവസ്സം സ്കൂൾ വിട്ടു വരുന്നവഴി സുലൈമാൻ ഉപനോട് പറഞ്ഞു: "നാളെ ഞാൻ സ്സ്കൂളിൽ വരത്തില്ല. വൈകിട്ട് സ്കൂൾ വിട്ടാൽ നീ അഞ്ചൽ ജംഗ്ഷൻ വഴി വരണം. ഞാൻ മിക്കവാറും സിനിമാക്കൊട്ടകയ്ക്കു മുൻപിൽ നിൽക്കുന്നുണ്ടാവും." പിറ്റേ ദിവസ്സം വൈകിട്ട് ഉപൻ സിനിമാക്കൊട്ടകയ്ക്കു മുൻപിലെത്തിയപ്പോൾ കണ്ടത് സുലൈമാൻ ഗേറ്റിനു സമീപം നിന്ന് സേമിയ പായസം വിൽക്കുന്നതാണ്. അടുത്തു ചെന്ന ഉപനോട് സുലൈമാൻ പറഞ്ഞു : "നീ ഉടനെ വീട്ടിലേയ്ക്കു പോകേണ്ടാ; നമുക്കിന്നു സിനിമയും കണ്ടിട്ട് ഒരുമിച്ചു പോകാം. നല്ല തമിഴ് സിനിമയാണ്. MGR ൻ്റെ 'ആലിബാബയും നാൽപ്പതു കള്ളന്മാരും '. അത് പറയുന്നതിനിടയിൽ സുലൈമാൻ ഒരു ഗ്ലാസ് കഴുകി പായസ്സം പകർന്നു ഉപന് കൊടുക്കുകയും ചെയ്തു. ഉപൻ അതു വരെ തമിഴ് സിനിമാ കണ്ടിട്ടുണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ അവൻ സുലൈമാനോടൊപ്പം നിന്ന് സിനിമാ കണ്ടിട്ടേ വീട്ടിൽ പോയുള്ളു. സുലൈമാൻ രണ്ടു പേർക്കും ടിക്കറ്റ് എടുക്കുകയും, ഗേറ്റു കാവൽക്കാരന് ഒരു ഗ്ലാസ് പായസം ചക്കാത്തിനു കൊടുത്തു് പായസ്സവുമായി തീയേറ്ററിന് അകത്തു കടക്കുകയും ഇന്റർവെൽ സമയത്തു് പായസം മുഴുവൻ വിറ്റഴിക്കുകയും ചെയ്തു. സിനിമാ കഴിഞ്ഞു വീട്ടിലേയ്ക്കു നടക്കവേ സുലൈമാൻ ഉപനോടായി പറഞ്ഞു: ഞാൻ മിക്ക ശനിയാഴ്ചകളിലും പായസ്സവും കൊണ്ട് സിനിമാക്കൊട്ടകയിൽ വരാറുണ്ട്. ഇവിടെ വന്നാൽ എല്ലാം ചെലവാകും. അത് കൊണ്ട് ഫീസ്സ് മുടങ്ങാതെ കൊടുക്കുവാൻ പറ്റുന്നു." അത് കേട്ട ഉപൻ ഓർത്തു പോയി: 'അച്ഛൻ എന്ത് ബുദ്ധിമുട്ടിയാണ് തൻ്റെ ഫീസ്സിനുള്ള തുക കണ്ടെത്തുന്നത്? എല്ലാ മാസവും ഫൈനോടു കൂടി മാത്രമേ ഫീസ്സ് കൊടുക്കാറുള്ളു'. SSLC ക്ലാസ്സ് വരെ സുലൈമാൻ സ്വന്തം പ്രയത്‌നത്താൽ തൻ്റെ ഫീസ്സ് മുടങ്ങാതെ കൊടുത്തു പൊന്നു . അതേ സമയം അവസാന സ്കൂൾ വര്ഷം തുടർച്ചയായി മൂന്നു മാസം തൻ്റെ ഫീസ്സ് മുടങ്ങുകയും, ക്‌ളാസിൽ നിന്നും ഇറക്കി വിടപ്പെടുകയും, അവസാനം വീട്ടിലെ കറവപ്പശുവിനെ വിറ്റിട്ട് ഫീസ്സ് കൊടുക്കുകയുമാണുണ്ടായത്.. സുലൈമാന് ഉപനല്ലാതെ പ്രത്യേകിച്ച് മറ്റു അടുത്ത കൂട്ടുകാരാരുമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ അവൻ്റെ സ്വകാര്യ കച്ചവടത്തെപ്പറ്റി അപൂർവം സഹപാഠികൾക്കേ അറിവുണ്ടായിരുന്നുള്ളു.
സർബത്തിൻ്റെയും പായസ്സത്തിൻ്റെയും കച്ചവടം മാത്രമായിരുന്നില്ല സുലൈമാൻ്റെ വരുമാന മാർഗം. ഹൈസ്കൂളിൽ പഠിക്കുന്ന സമയം വൈകിട്ട് തിരികെ പോകുമ്പോൾ ഇടയ്ക്കൊരു സ്ഥലത്തെത്തുമ്പോൾ പല ദിവസങ്ങളിലും ഒരു പ്രത്യേക തരം ചൂതു കളിയിലേർപ്പെടുന്ന ചെറുപ്പക്കാർക്കൊപ്പം അവനും ചേർന്ന് കളിച്ചു കുറെയേറെ നാണയങ്ങൾ നേടുകയും പതിവായിരുന്നു. ഉപൻ വെറും കാഴ്ചക്കാരനായി നിൽപ്പുണ്ടാകും.. ആ കളിയിൽ നേട്ടമുണ്ടാക്കുവാൻ സുലൈമാന് ഒരു പ്രത്യേക കഴിവ് തന്നെയായിരുന്നു. അത് പോലെ തന്നെ അവൻ മുച്ചീട്ടു കളിയിലും കുലുക്കിക്കുത്തു കളിയിലുമേർപ്പെട്ടു ലാഭമുണ്ടാക്കുമായിരുന്നു. അപൂർവമായേ ആവന് നഷ്ട്ടമുണ്ടാകാറുള്ളു. അതും തുശ്ചമായ തുകയ്ക്കും.
ഉപനും സുലൈമാനും തമ്മിലുള്ള സൗഹൃദബന്ധത്തിനു അപ്രതീക്ഷിതമായ ഒരു വിരാമമാണുണ്ടായത്. SSLC പരീക്ഷയുടെ അവസാന പേപ്പർ എഴുതിക്കഴിഞ്ഞു അതൊരാഘോഷമാക്കുവാൻ സുലൈമാൻ ഉപനേയും കൂട്ടി സിനിമ കാണുകയും അതിനു ശേഷം തിരികെ പോകവേ അവന്റെ വീട്ടിലേയ്ക്ക് തിരിയുന്ന ജംഗ്ഷനിൽ വച്ച് പിരിഞ്ഞതുമാണ് അവരുടെ അവസാന കൂടിക്കാഴ്ചയായി പര്യവസാനിച്ചത്. പരീക്ഷ കഴിഞ്ഞു താമസിയാതെ ഉപൻ ദൂരെയുള്ള മുത്തച്ഛൻ്റെ വീട്ടിലേയ്ക്കു പോകുകയും ടൈപ്പ് റൈറ്റിങ്ങും ഷോർട് ഹാൻഡും പഠിക്കുവാൻ
അവിടെ അടുത്തുള്ള ഇൻസ്റ്റിട്യൂട്ടിൽ ചേരുകയും ചെയ്തു. SSLC റിസൾട് വന്നപ്പോൾ തങ്ങൾ രണ്ടു പേരും പാസ്സായെന്ന് ന്യൂസ് പേപ്പറിൽ നിന്നും ഉപൻ മനസ്സിലാക്കിയെങ്കിലും മാസങ്ങൾ കഴിഞ്ഞാണ് SSLC സർട്ടിഫിക്കറ്റ് വാങ്ങുവാനായി അവൻ നാട്ടിലേയ്ക്ക് പോയത്. അന്ന് സുലൈമാനെ കാണുവാൻ ശ്രമിച്ചെങ്കിലും അവൻ സ്ഥലത്തുണ്ടായിരുന്നില്ല. പിന്നീട് ഒന്നര വർഷത്തിന് ശേഷം ഉപൻ നാട്ടിൽ തിരിച്ചെത്തിയപ്പോഴറിഞ്ഞു, സുലൈമാനും കുടുംബവും പുനലൂർ - ചെങ്കോട്ട റൂട്ടിലുള്ള ഏതോ മലയോര ഗ്രാമത്തിലേക്ക് താമസം മാറ്റിയെന്നും, സുലൈമാൻ ജോലിയന്വേഷിച്ചു ബോംബേക്കു പോയെന്നും. അതിനു ശേഷം ഇതേവരെ, 47 വർഷങ്ങൾ കഴിഞ്ഞിട്ടും, അവനെപ്പറ്റി അന്വേഷിക്കുന്നുണ്ടായിരുന്നെങ്കിലും, ഒരു വിവരവും ഉപനു കിട്ടിയിട്ടില്ല തന്നെ !
സുലൈമാനെന്ന ആ ചങ്ങാതി പ്രതിഭാസം ഉപൻ്റെ മനസ്സിൽ എന്നത്തേയ്ക്കും ഊഷ്മളതയുള്ള ഒരു നേരിയ നൊമ്പരമായി ഇപ്പോഴും അവശേഷിക്കുകയാണ് !!!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ