മാവേലി വാണതിന്നാലോ, മഴു വീണു പിറന്നിട്ടോ
മോഹിപ്പിക്കും തീര-കേരനിരകളാലോ,
പേരുണ്ടായ,തെന്തുമാട്ടേ, കേരളത്തിൻ നാമം കേട്ടാൽ
ആരിലുമുണ്ടാമുണർവ്വും ഗർവ്വുമൊന്നുപോൽ
............ ഇത് ദൈവത്തിന്റെ സ്വന്തം
നാടാണെന്നതിനാലാം
.........( മാവേലി വാണതിന്നാലോ .......)
പച്ചക്കമ്പളം പുതച്ച മലകളും താഴ്വരയും
പച്ചവിരിച്ചുലയുന്ന നെൽപ്പാടങ്ങളും
പിച്ചവച്ചു മലയിൽനിന്നിറങ്ങുന്ന തോടുകളും
സ്വച്ഛമായൊഴുകിടുന്ന തടിനികളും
. ....... പ്രകൃതിഭംഗിയിൽ മുന്നിലല്ലോ കേരളം
......( മാവേലി വാണതിന്നാലോ .......)
സാഹിത്യ-കലാ രംഗത്തും നവോത്ഥാന പാതയിലും
സംഭാവന നൽകിയവരേറെയല്ലയോ
പ്രബുദ്ധരായവരല്ലോ കേരളീയർ, വിദ്യനേടി,
പ്രവാസി മലയാളികളനുഗ്രഹവും!
. മാനവശേഷിയിൽ മുന്നില്ലല്ലോ കേരളം
......( മാവേലി വാണതിന്നാലോ .......)
സഞ്ചാരപ്രിയർക്കാകെയും പറുദീസ, പുരാതന
വഞ്ചിനാടിൻ തീരങ്ങളും ആയുർവ്വേദവും
ഒന്നുപോൽ പ്രിയം കായലുംപുഴയും ദേവാലയവും,
കുന്നുകളും വന്യമൃഗസങ്കേതങ്ങളും!
...........നമ്മു,ടാതിഥ്യമര്യാദയേറെ പ്രസിദ്ധമല്ലോ!
..........(മാവേലി വാണതിന്നാലോ ...........)
സ്ത്രീശാക്തീകരണത്തിലും ഇന്നുനാമേറെ മുന്നിലാം
സ്തുത്യർഹമല്ലോ കുടുംബശ്രീ പ്രവർത്തനം
ഭാരതത്തിൻ വികസന സൂചികകളൊന്നു നോക്കൂ
കേരളമല്ലോ മുന്നിലായേറെയെണ്ണത്തി ൽ!
കേരളത്തിൻ വികസന മാതൃകകൾ കാണ്മതിന്നായ്
നേരിട്ടെത്തുന്നല്ലോ അന്യരാജ്യക്കാരൊ ക്കെ
...........നാ,മഭിമാന നേട്ടങ്ങൾതൻ നിറവിലല്ലോ!
.........( മാവേലി വാണതിന്നാലോ .......)
...........................o0o..............................
------------------------------------------------------------
രചന......... ഉപഗുപ്തൻ കെ അയിലറ
Mob. No. ... 8547487211
Address...... 34, Soorya, Mannaamoola,
Perurkkada,
Thiruvananthapuram 695 005
രചനകൾ...
1. ദണ്ഡകാരണ്യം മുതൽ ഇന്ദ്രപ്രസ്ഥം
വരെ (Autobiogriphical Novel)
2. പഞ്ചഭൂതങ്ങളും പരിവാരങ്ങളും
(കവിതാ സമാഹാരം)
രചനകൾ ഒക്ടോബർ 15നകം സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശൂർ -20 എന്ന വിലാസത്തിലോ office@keralasahithyaakademy.org എന്ന വിലാസത്തിലോ ലഭിക്കണം. വിവരങ്ങൾ 0487-2331069 നമ്പറിലും ലഭിക്കും.
കേരളമെന്ന ആശയം, ദർശനം, സങ്കൽപം എന്നിവയെല്ലാം ഒത്തിണങ്ങിയ ഒരു മൂർത്തഗാനം വേണമെന്നതായിരുന്നു പൊതുധാരണ. എന്നാല്‍, ഇതിന് ഇണങ്ങുന്ന രചനകളൊന്നും കണ്ടെത്താനായില്ലെന്നാണ് പറയുന്നത്. രണ്ടോ മൂന്നോ വരികളിൽമാത്രം കേരളത്തെ പ്രതിഫലിപ്പിക്കുന്ന കവിതകളാണ് ഏറെയും ലഭിച്ചത്. വിവിധ കവിതകൾ കോർത്തിണക്കുന്നത് ഗാനത്തിന് അഭംഗിയുമാകും. ഗാനത്തിന് കുറഞ്ഞത് 14 വരിയെങ്കിലും ഉണ്ടാകണം. ഈ സാഹചര്യത്തിൽ പുതിയ കവിത രചിക്കാമെന്ന നിർദേശമുയർന്നതോടെയാണ് കേരളഗാന നിർദേശം അക്കാദമി പുതുക്കിയെടുക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ