2022 ജൂലൈ 11, തിങ്കളാഴ്‌ച

വസുന്ധയുടെ പരിവേദനങ്ങൾ(included ))


.    വസുന്ധയുടെ പരിവേദനങ്ങൾ
                              ---------
          

എന്നോനടന്നോരുവിസ്ഫോടനത്തിനാൽ എങ്ങനോ ഭൂമിതൻ രൂപത്തിലായിഞാൻ.
        
മന്വന്തരങ്ങളായെന്നച്ചുതണ്ടിലും
മാറ്റമില്ലാതെയായർക്കന്റെ ചുറ്റിനും
 
ചുറ്റിക്കറങ്ങിക്കറങ്ങിത്തിരിഞ്ഞിട്ടു
ചക്രവാളങ്ങളും താണ്ടിക്കടക്കുന്നു!,

എത്ര നാളിവ്വിധം ചുറ്റുക കാരണം 
പന്തുപോലങ്ങുരുണ്ടല്ലോ തുടിക്കുന്നു!
     ,
ഈവിഹായസ്സിന്റെ ശൂന്യപ്രദേശത്തു  
ഇവ്വിധത്തിൽ എത്രനാളായ്ക്കറങ്ങുന്നു!  
 
എന്തിനാണീവിധം ഞാൻകറങ്ങീടേണ്ട-തെത്രയുംനാൾകൂടി,യെന്നൊട്ടറിഞ്ഞിടാ

ഏണാങ്കനും മറ്റു താരാഗണങ്ങളും
ഏഴെട്ടു ഗോളവും കൂട്ടിനായുണ്ടഹോ!

എങ്കിലും എത്രയോ ദൂരെയാണെല്ലാരു-
മെന്നതും കൂട്ടായി കൂട്ടുവാ𝖛നാകുമോ?  
  
അമ്മ യെന്നെന്തേവിളിക്കുന്നതെന്നെയീ
അർത്ഥമോഹിയാകും മാനുഷന്മാരൊ ക്കെ?

മർത്യന്നു ഞാനല്ല ജന്മം കൊടുത്തതും
എത്രനാളാകേണമായുസ്സവനെന്നും
    
എന്നിട്ടുമെന്റെയെല്ലാം തന്നെ പോറ്റമ്മ- 
യെന്നമട്ടിൽ പങ്കുവയ്ക്കുന്നവന്നായി!

എന്റെയാ ഉള്ളിന്റെയാഴങ്ങളിലായും  
എന്റെയാനിമ്നോന്നതങ്ങൾക്കിടയ്ക്കായി

സൂക്ഷിച്ചുഞാൻവച്ച സമ്പത്തുകൾക്കൊ ക്കെ
സാക്ഷിയേയില്ലാതവന്നാണവകാശം

അമ്മയെന്നെന്നേ വിളിക്കുമെന്നാകിലും
എമ്മട്ടവനെന്നെച്ചൂഷണം ചെയ്‌വതോ!
      
എന്റെ മാറാകെത്തുളച്ചിട്ടു ബോംബിട്ടു
എന്തോപരീക്ഷിച്ചു നോക്കുന്നിതെന്നുമേ 

എന്നുള്ളിലേയ്ക്കങ്ങിടിച്ചു കേറ്റുന്നവൻ
എത്രയോ കമ്പികൾ കെട്ടിടം പൊക്കുവാൻ

എത്രയാഘാതമേൽപ്പിക്കുന്നവനെന്നോ    ഇത്രയേറെപ്പീഡനം എനിക്കേകണോ!

ഉരുൾപൊട്ടിയിട്ടങ്ങൊലിക്കുമെൻ കണ്ണീരിൽ  
ഉരുൾപൊട്ടിപ്പായും കല്ലാകുമസ്ഥിയിൽ

വറ്റുന്നയാറിന്റെയുള്ളിലെച്ചുഴിയിൽ 
വെട്ടിത്തെളിച്ചൊരാക്കുന്നുകൾക്കുള്ളിലായ്    

കാണാതവൻപോവതെന്റെയീയുള്ളിലായ്
കേഴുന്ന ഖിന്നയാം മാതൃത്വമല്ലയോ!

സർവ്വംസഹിപ്പവൾ എന്ന പേരേകീട്ടു   
സർവ്വപ്രകാരേണ പീഡനം നൽകയോ!

അമ്മയെന്നീയെന്നെ സംബോധനചെയ്യാ-
നെമ്മട്ടധികാരം നേടിയീ മാനുഷൻ?

മർത്യന്റെയത്യാഗ്രഹത്തിനെന്നെങ്കിലും
മാറ്റമുണ്ടാകുമോ കണ്ടറിഞ്ഞീടണം

മാറ്റമുണ്ടാകില്ലയെങ്കിലെൻറെ രൂപം
മാറിടും ശൂന്യമായ്  മർത്യന്നു നാശവും.

 

  

2022 ജൂലൈ 8, വെള്ളിയാഴ്‌ച

പല്ലുവിചാരങ്ങൾ (NOT included)

.               പല്ലു വിചാരങ്ങൾ                

പല്ലെന്നെന്നെ വിളിക്കുന്നിതെല്ലാരും 
പല്ലില്ലാമുഖം ചിന്തിച്ചിടാനാകാ
ദന്തമില്ലാത്തോരാനനത്തിന്നൊരു
ചന്തവുമില്ലെന്നേവർക്കുമറിയാം.

പൂമുല്ലമൊട്ടുസമാനമാമെന്നെ
പുഞ്ചിരിതെളിയാനാനനേവേണം.      
പല്ലില്ലാമോണയും കാട്ടിച്ചിരിച്ചാൽ
വല്ലാതിരിക്കുമെന്നാർക്കുമറിയാം.

പഞ്ചേന്ദ്രിയങ്ങളഞ്ചും മുഖത്തല്ലോ  
പക്ഷേയെന്നേമാത്രം കൂട്ടാഞ്ഞതെന്തേ?
എന്നേയുംകൂടൊന്നു കൂട്ടിയിരുന്നേൽ 
ഇന്ദ്രിയങ്ങളാറാം - 'ഷഡ്ഡേന്ദ്രി'യങ്ങൾ!  

മൂക്കു ശ്വസിക്കുന്നു, കണ്ണുകാണുന്നു,
ത്വക്കാണെങ്കിലറിയുന്നു സ്പർശനം.
കേൾക്കുന്നു ചെവി, നാക്കുരുചിക്കുന്നു,
കിട്ടുന്നതൊക്കെച്ചവച്ചരക്കും പല്ല്.

ഇന്ദ്രിയമഞ്ചിനുമുണ്ടോരോ ക്രിയ
ഒന്നിലധികം ക്രിയയുണ്ടെനിക്കും   
'ചവയ്ക്കാമിളിക്കാമായുധമാക്കാം
ചിരിക്കാനൊന്നു സഹായിക്കയുമാം' 
      
എന്തേ പഞ്ചേന്ദ്രിയങ്ങളോടൊപ്പം നി-
യന്താവെന്നേക്കൂടെക്കൂട്ടിയതില്ല?
അല്ലാ, നിയന്താവല്ലല്ലോയിന്ദ്രിയം
അഞ്ചെന്നു ചൊല്ലിക്കണക്കങ്ങെടുത്തൂ!

എട്ടുംപൊട്ടും തിരിച്ചറിയാത്തവർ 
പെട്ടെന്നൊരുനാൾ കണക്കെടുത്തെന്നേ 
നാക്കുനീട്ടീടവേ വായങ്ങു പൂട്ടി  
ആർക്കുമെന്നെക്കാണാനായില്ലപോലും!

എന്റെ മാഹാത്മ്യമറിയാതെ പോയോർ
ഇന്ദ്രിയമഞ്ചെന്നങ്ങു ഗണിച്ചുപോൽ
ഇന്നു ഞാൻ ചൊല്ലുന്നു ഇന്ദ്രിയമാറുണ്ട്
എന്നുമിനിച്ചൊല്ലാം 'ഷഡ്ഡേന്ദ്രിയങ്ങൾ' 
    
 



    

ഭുജംഗപ്രയാഗം വൃത്തം

#കവിതാ രചനാ മത്സരം - 2022

ബോധം 


  u.  -   -       u.    -      -          u  -  -      u
കുറിക്കു/ന്നു ഞാനെൻ/മനസ്സി/ന്റെ
  -    -
താളം
u. -    -     u      -     -     u.     -      -
പദത്തി/ന്റെഹാരം /ശ്രുതിക്കൊ/
  u.   -   -
ത്തവണ്ണം
ചിരിക്കും, ലയിക്കും, പ്രകാശം പരത്തും 
സുഖത്തേടെയിന്നീപ്രപഞ്ചേ രമിക്കാൻ.     

വിളിക്കുന്നതൊന്നേ സരോജത്തിനുള്ളിൽ 
വസിക്കുന്ന വാണീവിലാസാംഗിതന്നേ
സ്മരിക്കുന്നു വാക്കിന്റെ ദേവീ നമസ്തേ 
എനിക്കുള്ള മൂഢത്വഭാവം തുരത്താൻ.

വകഞ്ഞൊന്നുമാറ്റും തമസ്സിന്റെയാഴം
മഹാബോധതന്ത്രം കടഞ്ഞൊന്നെടുക്കാം 
മനസ്സിൽത്തുടിക്കും പദം,താളബോധം
വിതയ്ക്കും പരാത്മപ്രരൂപപ്രമേയം

കലങ്ങുന്നചിന്തയ്ക്കു മുന്നിൽത്തളർന്നാൽ
ഉയിർത്തൊന്നൊണീക്കാൻ ശ്രമിക്കേണ്ടു നിത്യം
ജഗത്തിൽ നമുക്കൊക്കെയെന്താണ് കാര്യം 
ജനിച്ചിട്ടു വീണ്ടും മരിക്കുന്ന ചക്രം!

വെളുപ്പിച്ചവാക്കിൻ നിലാവൊത്ത ചിത്രം 
വരയ്ക്കാൻ ശ്രമിയ്ക്കുമ്പൊഴോമുന്നിലായി, 
തെളിഞ്ഞീടുമല്ലോയിടയ്ക്കൊക്കെ വന്നീ      
നടുക്കുന്നചിന്താസഹസ്രം മനസ്സിൽ 
 
മഹത്വം വിളമ്പാൻ,ഞെളിഞ്ഞങ്ങിരിക്കാൻ 
എനിക്കെന്തു കാര്യം ,കടം കൊണ്ട ജീവൻ!
 ഇഹത്തിങ്കലിപ്പോൾ പരപ്രേമലിപ്തം
അഹംഭാവമില്ലാത്ത കർമ്മങ്ങൾ ചെയ്യാം. 

മനുഷ്യന്റെ ചിന്തയ്ക്കതീതം പ്രപഞ്ചം 
മഹാഗോളകോടാനുകോടിപ്രകാശം
മഹാസാരമാകുന്ന കൂട്ടിക്കിഴിക്കൽ 
നമുക്കൊന്നുമാവില്ല മാറ്റിക്കുറിക്കാൻ. 

മടിക്കാതെ മുന്നോട്ടുതന്നേ ഗമിക്കാം 
വരും നല്ലനാളെന്നു മാത്രം ധരിക്കാം 
പടർത്താൻ ശ്രമിക്കാം കിനാവിൽ ശുഭാപ്തി
രഥത്തിന്റെചക്രം തിരിക്കാം  ലയിക്കാം

മഹാമോഹമൊന്നും അലട്ടാതെ ചിത്തേ 
ചിദാനന്ദരൂപപ്രകാശം കൊളുത്താം,
അതേനല്ലുവീലോക വാസഗൃഹത്തിൽ 
ചിരം കാത്തുവയ്ക്കാൻ സദാനന്ദരൂപം  

നമിക്കുന്നു നിത്യം പ്രഭോ! നിന്റെ രൂപം 
തിരിഞ്ഞാലുമില്ലെങ്കിലും മൂഢനാം ഞാൻ,
തിരിക്കേണമെന്നെസ്സദാ സത്യമാർഗ്ഗം
ഭവിക്കേണമെന്നിൽ ഭവദ്ഭക്തിമാത്രം.

വിമൽ വാസുദേവ് 
ഖത്തർ /03 /07 /22

Indulekha Vayalar Ramavarma FrGeevarghese Blaheth Adoor Sudeesh Ck Snehaveede Nayana Sree Reghudev N Punnathura Mohanan Nair Reghu Perambra Saritha Shaji Sreekala Biju Kkthevn Anusree Shakeela Sathar Darvin Piravom Binoy Madhavan Rajan കടമ്മനിട്ട.

വിഷാദ/ത്തിരയ്ക്കു/ള്ളിലായെ/ത്രനാൾഞാൻ
വലഞ്ഞെ/ന്നതോർക്കേ/യുതിർക്കു/ന്നു രോഷം
മനസ്സിൻ കടിഞ്ഞാൺ നിയന്ത്രി/ക്കുവാനായ്
എനിക്കെ/ന്തെയാകാ/തെപോയെ/ന്ന തോർക്കേ.

എനിക്കെൻമനസ്സിന്റെയുള്ളിന്റെയുള്ളിൽ
തനിച്ചൊന്നുപൂകാൻ, വികാരം ശമിപ്പി-
ച്ചിരുന്നൊന്നുഷാറായി,യുത്സാഹമോടേ-
ചിരിച്ചുരസിക്കാൻ,കഴിഞ്ഞെന്നുവന്നാൽ!

അകത്തുള്ളതൊക്കെപ്പുറത്തേക്കുതള്ളീ-
ട്ടകക്കാമ്പിനിമ്പംപകർന്നങ്ങുനൽകാം
സസന്തോഷമെപ്പോഴുമന്യർക്കുമുൻപിൽ
അസന്തുഷ്ടിയില്ലാതെയെന്നും വസിക്കാം!

മനസ്സും തുറക്കാം ഉറക്കെച്ചിരിക്കാം
തനിച്ചെന്നതോന്നൽ തികച്ചുംത്യജിക്കാം
വെളിച്ച/ത്തിലേക്ക/ങ്ങിറങ്ങിക്കുളിക്കാം
വിഹായ/സ്സിലേക്ക/ങ്ങുയർന്നു പറക്കാം 

മനുഷ്യ/ന്റെയോരോ/അവസ്ഥ/ക്കവൻതാൻ
മെനഞ്ഞീ/ടുമോരോ കുരുക്കി/ന്റെ സൂത്രം.
മെനഞ്ഞീ/ടുകിൽ ന/ല്ല 

നല്ല