2024 ജൂൺ 25, ചൊവ്വാഴ്ച

fb comments

Fb comments 

മാത്രതൻ സൂത്രങ്ങളെത്രയെന്നറിയു മോ?
വൃത്തത്തിനുള്ളിൽ പുനരെത്ര വൃത്തം?
പ്രാസവും ഛന്ദസ്സു,മെന്തിന്നു ലഘു ഗുരു-
പ്രേമമിന്നാർക്കും ദഹിക്കാതിരിക്കേ!

ചന്ദ്രമോഹന്റെ പോസ്റ്റിൽ 


വൈരൂപ്യമെന്നതോരാപേക്ഷികമാകും
കാര്യമാം, കാര്യമില്ലതിലൊട്ടുമെന്നാം
കാണുന്നയേതു രൂപത്തിലുമുണ്ടാം വൈ- കല്യവും സൗന്ദര്യവും, നോക്കിലാഴത്തിൽ

Gs ചന്ദ്രന്റെ പോസ്റ്റിൽ 

Love for sale! Love for sale! but 
First come will get love free!
All and sundry rush and take 
Taking or not taking, giving is rest assured

മോഹൻ പരമേശ്വരന്റെ പോസ്റ്റിൽ

ആകാശ യാനങ്ങൾ മെല്ലെ നീങ്ങീടവേ
ആറ്റിൻകടവിലെ യാനങ്ങൾ നിശ്ചലം
പ്രകൃതിതന്നുടെ വികൃതികളാകാം
പ്രപഞ്ചരഹസ്യമറിയില്ലായാർക്കും!

മങ്ങാട്ട് ശങ്കരന്റെ പോസ്റ്റിൽ 

വെണ്ണിലാത്തിരിവെളിച്ചത്തിലാകൃഷ്ടനാ-മുണ്ണിയെപ്പോലെയല്ലോ മനതാരിന്റെ
നേർത്തതലങ്ങൾ പരിതപ്ത ചിന്തയാൽ 
പേർത്തുമാപാത്രത്തെ കാണ്മാൻ കൊതി പ്പിതേ

ആശ നായരുടെ പോസ്റ്റിൽ 

വിരഹത്തിൻ പൊരുളെത്രയാർദ്രമാം
കരുതാം കാലമതിന്നെ വെല്ലുമെ-
ന്നൊരുമാത്ര,യെങ്കിലും മനതാരിൽ
ഒരു തേങ്ങലായലഞ്ഞു നീങ്ങിടാം

മുരളീധരൻ C മുരളീധരന്റെ പോസ്റ്റിൽ 
25/06/24

സ്വപ്‌നങ്ങൾ പൊലിയാതെ തളിരിട്ടു നിർത്തണം
സ്വപ്നങ്ങൾ മലരിട്ടാൽ കൊഴിയാതെ നോക്കണം
മലരിട്ട സ്വപ്‌നങ്ങൾ ഫലമായി മാറ്റണം
ഫലമായാൽ വിതച്ചേറെ സ്വപ്‌നങ്ങൾ കൊയ്യണം

ജയനാരായണൻ 26/06/24

സ്വപ്നസമാനമാം ജീവിതത്തിന്നാ യി
സ്നേഹസാഹോദര്യദയനന്മയൊക്കെ
കോർത്തിണക്കിനോക്കിയെന്നാലുമെത്രപേർ
കാത്തുസൂക്ഷിച്ചീടുമാ ധന്യജീവി തം?

Suresh Nair 26/06/24


ശിക്ഷണം കിട്ടും കുരുന്നുകളൊക്കെയും 
ശിഷ്യഗണത്തിൽ മുതൽക്കൂട്ടായ് മാറിടും
ഏറെമടങ്ങുകളായവർ നൽകിടും
കൂറുമുള്ളം നിറഞ്ഞുള്ളാദരങ്ങളും

T P ഭാസ്കരപ്പൊതുവൾ 29/6/24

അമ്മമാരൊക്കെയുമിങ്ങനെയാവണം
നന്മനിറഞ്ഞ മനസ്സിന്നുടമകൾ
പിഞ്ചിളം ചുണ്ടിലെപ്പാൽനുരയോടൊപ്പം
കൊഞ്ചേയ'മ് മ'യെ,ന്നമ്മയക്കുനിർ വൃതി

T P ഭാസ്കരപ്പൊതുവൾ   29/6/24

കെട്ടിപ്പിടിച്ചു കിടന്നാൽ ജ്വരത്തെ,
കിന്നരിച്ചിരുന്നാൽ യക്ഷിയുമൊത്ത്
നീന്തിത്തുടിച്ചാൽ മത്സ്യകന്യയുമായ്
വെന്തചുടുകഞ്ഞി കിട്ടേണ്ടൂ വായിൽ!

ശിവ ഗോപാൽ.  04/07/24

🙂🌞 കാണെടോ! 🌞🙂
                                           രാജേന്ദ്രൻ ഡി


വിന്യസിക്കുകപദങ്ങളിത്രയുമെളുപ്പമോടെയിതുസാധ്യമോ?

 -   u   -   .    u.  u u.     -.    u    -.   u. u. u
തിങ്കളൊ/ന്നുദയ/പൗർണ്ണമീ/തിഥിയി/
 -.  u.  -.     u.  u.  u.     -    u.     -
ലംബര/ത്തിലിഹ /കാണെടോ!
തങ്കനാരുപിരിച്ചെടുത്തപടിയംഗഭംഗിയൊഴുകുന്നെടോ!
മങ്കമാരിടയിലിത്തരത്തിലൊരുകന്നൽനേർമിഴിയിതേതെടോ!
ശങ്കവേണ്ടിതിനുതുല്യരായസുരനാരിമാരിവിടെയില്ലെടോ!
പങ്കജത്തിനൊരുപൊട്ടുകുത്തിയതുപോലെയുണ്ടുമുഖമിന്നെടോ!
ചെങ്കനൽപിറവിപൂർവ്വദിക്കിലൊരുകുങ്കുമപ്രഭയുതിർത്തെടോ!
അങ്കണത്തിലെഴുദീപനാളനിറവായധന്യമിതുനന്നെടോ!
സങ്കടങ്ങളൊഴിഞ്ഞുപോകുവതിനിന്നുപുണ്യകണിയാണെടോ!



പോയകാലത്തിലെ ദുരിതക്കയങ്ങളിൽ
പോയങ്ങു മുങ്ങിപ്പെറുക്കിയെടുത്തോരു
അനുഭവത്തിന്റെ കയ്ക്കും കനിയെല്ലാം 
അവസാന നാളിലെ ദാനത്തിലലിയുന്നു!!!

മുരളീ മോഹൻ 
31/8/24

2024 ജൂൺ 19, ബുധനാഴ്‌ച

രണ്ടു രോഗങ്ങളും ആറു ആശുപത്രികളും (അവയിലഞ്ചും സൂപ്പർ സ്‌പെഷഷ്യാലിറ്റികൾ!)

രണ്ടു രോഗങ്ങളും ആറു ആശുപത്രികളും (അവയിലഞ്ചും സൂപ്പർ സ്‌പെഷഷ്യാലിറ്റികൾ!)

ഒന്ന്

1987: എനിക്ക് 45 വയസ്സ് പ്രായം.  1982 അവസാനം മുതൽ ഈ അഞ്ചു വർഷങ്ങളും തിരുവനന്തപുരം എമിഗ്രേഷൻ ഓഫീസർ (Protector of Emigrants) ആയിട്ട് എന്നേ എന്റെ മന്ത്രാലയം (കേന്ദ്ര തൊഴിൽ മന്ത്രാലയം) അവധിയൊന്നും എടുക്കാനനുവദിക്കാ തെ രാവിലെ എട്ടര മുതൽ രാത്രി എട്ടു വരെ തളച്ചിട്ടിരുന്നു. നൂറുകണക്കിന് എമിഗ്രന്റ്സിനെ ദിവസവും കൈകാര്യം ചെയ്യണം! ഈ അഞ്ചു വർഷങ്ങൾക്കിട യിൽ 1983 ആഗസ്റ്റിൽ ഇളയ മകൻ ജനിച്ചപ്പോൾ അര ദിവസവും പിന്നീട് അവൻ ഗുരുതരാവസ്ഥയിൽ SAT ആശുപത്രിയിൽ ഒരുമാസത്തോളം കിടക്കുമ്പോൾ ഒരു ദിവസവും മാത്രം casual leave അനുവദിക്കപ്പെട്ടു. എമിഗ്രേഷൻ ക്ലിയറൻസ് കൊടുക്കുവാൻ വേറേ gazatted officer ഇല്ലെന്നത് തന്നെ കാരണം. വ്യായാമ മൊന്നുമില്ലാതെ ഒരേ ഇരുപ്പിലുള്ള ജോലി.  1987 ജനുവരിയിൽ ഒരുമണി കഴിഞ്ഞപ്പോൾ എനിക്ക് കാര്യമായ, സഹിക്കുവാനാകാത്ത നെഞ്ചുവേദന. വെട്ടിവിറയ്ക്കാനും വിയർത്തൊലിക്കാ നും തുടങ്ങിയതിനു പിറകേ ഛർദ്ദിക്കുവാ നും തുടങ്ങി.  Staff എല്ലാവരും ഹാളിൽ ഒത്തുകൂടി ആഹാരം കഴിക്കുകയും വാചകമടിക്കുകയും ചെയ്യുന്നു.  ആ സമയം പ്യൂൺ ആഹാരം കഴിച്ചിട്ട് എന്റെ മുറിയിൽ ഒന്നെത്തിനോക്കി.  ഞാൻ ഉടൻ അയാളെ കൈ ആട്ടി വിളിച്ചിട്ട് അടുത്തു എവിടെയെങ്കിലും ഡോക്ടറോ ആശുപത്രിയോ ഉണ്ടോ എന്ന് ചോദിച്ചു.  കുറച്ചു. (അന്ന് ഓഫീസ്സ് തിരുവനന്തപുരം തൈക്കാട് music college ന്റെ അടുത്തായിരുന്നു.).  കുറച്ചു മാറി ഒരു ചെറിയ private ക്ലിനിക് ഉണ്ടെന്നു പറഞ്ഞപ്പോൾ ആയാളെയും വിളിച്ചു ഓഫീസ്സിന് മുന്നിൽ കിടന്ന ഓട്ടോയിൽ ക്ലിനിക്കിലെത്തി. (മറ്റാരോടും പറഞ്ഞതുമില്ല.)  ക്ലിനിക്കിന്റെ വരാന്തയിൽ കിടന്നിരുന്ന കസേരയിലേക്ക് ബന്ധപ്പെട്ടു കയറിയിരുന്നു.  ഞാൻ വേദനകൊണ്ട് പുളയുകയാണ്. വെട്ടിവിറയലും വിയർ ത്തൊഴുകലും നിലച്ചിട്ടില്ല. ഒരു lady doctor അടുത്തേയ്ക്ക് വന്നു.  എന്റെ അവസ്ഥ കണ്ടതും അവർ പറഞ്ഞു "അയ്യോ ഇത് heart attack ആണെന്നു തോന്നുന്നു.  ഇവിടെ അതിനുള്ള facility ഒന്നുമില്ല ഉടൻ medical college ലേക്കൊ (4 km), വേദന ഇനിയും കൂടുന്നെങ്കിൽ പോകുന്ന വഴിക്കുള്ള general ഹോസ്പിറ്റലിലോ (2 km) എത്തിക്കൂ".  പകുതി വഴിയാകും മുൻപേ എനിക്ക് 'ഇനി സഹിക്കുവാൻ പറ്റത്തേയില്ല' എന്ന അവസ്ഥ.  പ്യൂണിനോട്‌ ചോദിച്ചപ്പോൾ general hospital അടുക്കാറായി എന്നു പറഞ്ഞപ്പോൾ അവിടെ പോകാമെന്നായി ഞാൻ.  ഒരു strecher ൽ casauality യിൽ എത്തിച്ചു.  അവിടെ duty യിലുണ്ടായിരുന്ന പ്രായം കുറഞ്ഞ doctor ഒരു ഗുളിക എന്റെ നാവിന്റെയടിയിൽ വച്ചുതന്നിട്ട്